മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാരെ തട്ടിക്കാണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന കേസിൽ നടൻ കൃഷ്ണകുമാറും മകൾ ദിയയും മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി.

തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണു ഹർജി നൽകിയത്. കേസിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം മ്യൂസിയം പോലീസ് കേസെടുത്തതിനു പിന്നാലെയാണു മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.

അതേസമയം, ദിയ കൃഷ്ണയുടെ പരാതിയിൽ നടക്കുന്ന സാന്പത്തിക തട്ടിപ്പു കേസിൽ പോലീസ് കൂടുതൽ തെളിവുകൾ ശേഖരിച്ചു. ദിയയുടെ സ്ഥാപനത്തിലെ ഉപയോക്താക്കളുടെ വിവരങ്ങൾ അടങ്ങിയ രജിസ്റ്ററും സിസിടിവി ദൃശ്യങ്ങളും ഉൾപ്പെടെയുള്ളവ കഴിഞ്ഞ ദിവസം പോലീസ് ശേഖരിച്ചിരുന്നു.

ഇന്നലെ ജീവനക്കാരായ യുവതികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പോലീസ് പരിശോധിച്ചു. ഇതിൽ നിന്നും ഇവർ ക്യൂആർ കോഡ് വഴി ഉപയോക്താക്കളിൽനിന്നു പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായി പോലീസിന് തെളിവു ലഭിച്ചു.

എന്നാൽ ജീവനക്കാർ പറയുന്നതു പോലെ ഇത്തരത്തിൽ ഉപഭോക്താക്കളിൽനിന്നു മേടിച്ച പണം ദിയ കൃഷ്ണയ്ക്കു കൈമാറിയതായുള്ള തെളിവുകളൊന്നും പോലീസിനു കിട്ടിയിട്ടുമില്ല. ഇരു കൂട്ടരിൽനിന്നും വിശദമായ മൊഴി അടുത്ത ദിവസങ്ങളിൽ ശേഖരിക്കാനാണു പോലീസിന്‍റെ തീരുമാനം.

യുവതികൾ കുറ്റം സമ്മതിക്കുന്നതായി പുറത്തുവന്ന വീഡിയോകളും സൈബർ സെല്ലിന്‍റെ സഹായത്തോടെ പരിശോധിക്കും. ഫോണ്‍രേഖകളടക്കം പരിശോധനയ്ക്കു വിധേയമാക്കും.

സ്ഥാപനത്തിനുവേണ്ടി ഓഡിറ്റിംഗ് നടത്തുന്ന സ്വകാര്യസ്ഥാപനത്തിൽനിന്നു പോലീസ് വിവരങ്ങൾ തേടി. കൃഷ്ണകുമാറിന്‍റെയും മകളുടെയും ജീവനക്കാരുടെയും അക്കൗണ്ടുകളും സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.