Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഡാർവിന്റെ പരിണാമസിദ്ധാന്തത്തെയും സംശയിക്കണം
Wednesday, November 20, 2019 11:54 PM IST
നിയമസഭാവലോകനം / സാബു ജോണ്‍
ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തം വിപരീത ദിശയിലേക്കാണോ പോകുന്നതെന്ന് പ്രതിപക്ഷത്തെ യുവ എംഎൽഎ വി.ടി. ബൽറാമിനു സംശയം. ചില പോലീസ് നടപടികളാണ് ബൽറാമിനെ ഇങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. ഷാഫി പറന്പിൽ എംഎൽഎയെ ഒരു പോലീസുകാരൻ കടിച്ചെന്നാണു ബൽറാമിന്റെ പരാതി. പട്ടിയാണോ പേപ്പട്ടിയാണോ അതോ പിണറായിയുടെ വാനരസേനയാണോ ഇതെന്നാണു ബൽറാം ചോദിക്കുന്നത്.
ഷാഫിയെയും കെഎസ്യു നേതാക്കളെയും തല്ലിച്ചതച്ച വിഷയത്തിൽ നിയമസഭയിൽ അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകി പ്രസംഗിച്ച ബൽറാമിന്റെ അഭിപ്രായത്തിൽ ഇന്നലെകളിലെ നസീമും ശിവരഞ്ജിത്തുമൊക്കെയാണ് കഴിഞ്ഞ ദിവസം ഷാഫിക്കെതിരേ ക്രൂരമർദനം അഴിച്ചുവിട്ടത്. നിന്റെ എംഎൽഎയ്ക്കു രണ്ടെണ്ണം കിട്ടിയപ്പോൾ മതിയായില്ലേടാ എന്നു കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണർ സുനീഷ് ബാബു ലാത്തിച്ചാർജിനു ശേഷം ചോദിച്ചത്രെ.
ലാത്തിച്ചാർജിന്റെ പേരിൽ അരങ്ങേറിയ പ്രതിഷേധം അസാധാരണവും അപൂർവവുമായ സംഭവങ്ങൾക്കാണു വഴിതെളിച്ചത്. 2015 ലെ ബജറ്റ് അവതരണദിനത്തോളമെത്തിയില്ലെങ്കിലും സംഭവബഹുലമായിരുന്നു ഇന്നലെ സഭ. ഈ നിയമസഭ വന്നശേഷം സ്പീക്കറുടെ ഡയസിൽ കയറിയുള്ള പ്രതിഷേധം ആദ്യമായിട്ടായിരുന്നു. സാധാരണ ഗതിയിൽ സഭ നിർത്തിവയ്ക്കുകയാണെന്നു പ്രഖ്യാപിച്ച ശേഷമാണ് സ്പീക്കർ ചേംബറിലേക്കു പോകുന്നത്. ഇന്നലെ ഡയസിൽ കയറിയ പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യം മുഴക്കിത്തുടങ്ങിയപ്പോൾ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഒരക്ഷരം ഉരിയാടാതെ ചേംബറിലേക്കു പോയി. ഒരു നിമിഷം ഇനി എന്തു ചെയ്യണമെന്നറിയാതെ പ്രതിഷേധക്കാരും പകച്ചുപോയി.
രാവിലെ ചോദ്യോത്തരവേളയിൽതന്നെ പ്രതിപക്ഷം വരാനിരിക്കുന്നതു സംബന്ധിച്ച സൂചന തന്നു. ലാത്തിച്ചാർജ് വിഷയം ചർച്ച ചെയ്യണമെന്ന് ചോദ്യോത്തരവേള തുടങ്ങിയപ്പോൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ബാനറും പ്ലക്കാർഡുകളും ഉയർത്തി പ്രതിപക്ഷം അപ്പോഴേക്കും പ്രതിഷേധം ആരംഭിച്ചിരുന്നു.
വി.ടി. ബൽറാം അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയ സാഹചര്യത്തിൽ ശൂന്യവേളയിൽ പരിഗണിക്കാമെന്നു പറഞ്ഞ് സ്പീക്കർ ചോദ്യോത്തരവേളയിലേക്കു കടന്നു. കുറച്ചു സമയം മുദ്രാവാക്യം മുഴക്കിയ പ്രതിപക്ഷം പിന്നീട് ശാന്തരായി. എന്നാൽ, അവർ ചോദ്യങ്ങൾ ചോദിക്കാതെ നിസഹകരിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ സഭയിലുണ്ടായിരുന്നില്ല. പകരം മറുപടി പറയാനുള്ള നിയോഗം ഇ.പി. ജയരാജനായിരുന്നു. ഷാഫിക്കു പരിക്കേറ്റത് അത്യന്തം നിർഭാഗ്യകരമായിപ്പോയെന്നു പറഞ്ഞ ജയരാജൻ പിന്നീട് പോലീസ് എഴുതി നൽകിയ റിപ്പോർട്ട് വായിക്കുകയായിരുന്നു. ആശുപത്രിയിലേക്കു കൊണ്ടുപോകാൻ കയറ്റിയ വാഹനത്തിൽനിന്ന് ഷാഫി പറന്പിൽ ബലമായി ഇറങ്ങിപ്പോകുകയായിരുന്നുവെന്നും പുറത്തുവന്ന് മാധ്യമങ്ങൾക്ക് അഭിമുഖം നൽകുകയായിരുന്നു എന്നും ജയരാജൻ വിശദീകരിച്ചു. സംഭവത്തേക്കുറിച്ച് അന്വേഷണം നടത്താൻ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയെ നിയോഗിച്ചതായും മന്ത്രി അറിയിച്ചു.
ഇതേ സഭയിലെ ഒരു ഭരണപക്ഷ എംഎൽഎയ്ക്കെതിരേയും സമാനമായ പോലീസ് അതിക്രമം ഉണ്ടായില്ലേ എന്നു ബൽറാം ചോദിച്ചു. സമരവും പ്രതിഷേധവുമെല്ലാം അവസാനിച്ച ശേഷം പോലീസ് ഏകപക്ഷീയമായി അക്രമം അഴിച്ചുവിടുകയായിരുന്നു എന്നു ബൽറാം കുറ്റപ്പെടുത്തി.
എല്ലാവർക്കും സമാധാനജീവിതം ഉറപ്പുവരുത്താനുള്ള എൽഡിഎഫ് സർക്കാരിന്റെ പോലീസ് നയത്തേക്കുറിച്ചു ജയരാജൻ വിശദമായിത്തന്നെ പറഞ്ഞു. ജനപ്രതിനിധികൾക്കു പരിക്കേൽക്കാതിരിക്കാൻ തങ്ങൾ നിതാന്ത ജാഗ്രത പുലർത്തുന്നുണ്ടെന്നും പറഞ്ഞു. താൻ എംഎൽഎ ആയിരുന്ന കാലത്ത് തന്റെ പുറത്ത് ഒരുതരി തൊലിയില്ലാതെ പോലീസ് അടിച്ചു പരത്തിയിട്ടുണ്ടെന്നും ജയരാജൻ ഓർമിപ്പിച്ചു.
ഏതെങ്കിലും ഒരു പോലീസുകാരൻ പരിക്കേറ്റ് ആശുപത്രിയിലുണ്ടോ എന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. അവിടെ പൊതുമുതൽ നശിപ്പിച്ചോ? വാഹനങ്ങൾക്കു കേടുപാടു വരുത്തിയോ? പോലീസ് വാഹനം കത്തിച്ചോ? പോലീസിനു നേരെ കല്ലേറുണ്ടായോ? ഒന്നുമുണ്ടാകാതെ പിന്നെ എന്തിനിത്ര ക്രൂരമായ ലാത്തിച്ചാർജ് നടത്തിയെന്നു രമേശ് ചോദിച്ചു. നരേന്ദ്ര മോദി ജെഎൻയുവിൽ ചെയ്യുന്നതും പിണറായി കേരളത്തിൽ ചെയ്യുന്നതും ഒന്നുതന്നെയാണ്. ഇവർ ഇരുവരും ഒരേ തൂവൽപക്ഷികളാണ്. അടിയന്തരപ്രമേയം ചർച്ചയ്ക്കെടുക്കണമെന്ന് ഒരിക്കൽക്കൂടി ആവശ്യപ്പെട്ടശേഷം രമേശ് കസേരയിലിരുന്നു.
ഇതോടെ മുദ്രാവാക്യം മുഴക്കി നടുത്തളത്തിലേക്കു പ്രതിപക്ഷക്കാർ നീങ്ങുകയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി നാലു പേർ ഡയസിൽ കയറിയത്. റോജി എം. ജോണ്‍, എൽദോസ് പി. കുന്നപ്പിള്ളിൽ, അൻവർ സാദത്ത്, ഐ.സി. ബാലകൃഷ്ണൻ എന്നിവർ സ്പീക്കർക്ക് അരികിലെത്തി മുദ്രാവാക്യം മുഴക്കിത്തുടങ്ങി. വി.പി. സജീന്ദ്രനും ഡയസിൽ കയറിയെങ്കിലും അതു പ്രതിഷേധക്കാരെ താഴെയിറക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു.
സ്പീക്കർ സ്ഥലംവിട്ടതോടെ പ്രതിപക്ഷം താഴെയിറങ്ങി മുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്നു.
ഭരണപക്ഷവും മുൻനിരയിൽ ഒത്തുകൂടി നാണക്കേടിത്, നാണക്കേട് എന്നു പ്രതിപക്ഷത്തെ നോക്കി വിളിച്ചുതുടങ്ങി. നാണമില്ലേ എസ്എഫ്ഐ, നാണമില്ലേ ഡിവൈഎഫ്ഐ തുടങ്ങി ഭരണപക്ഷക്കാരെ നോക്കി പ്രതിപക്ഷവും വിളിച്ചുകൊണ്ടിരുന്നു. 2015 ആവർത്തിക്കുമോ എന്ന ആശങ്ക ഉയർന്നെങ്കിലും പെട്ടെന്നുതന്നെ രംഗം ശാന്തമായി.
സഭാ സ്തംഭനം അന്‍പതു മിനിറ്റ് നീണ്ടു. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലെത്തി. സ്പീക്കറുടെ ചേംബറിൽ കക്ഷിനേതാക്കളുടെ യോഗം ചേർന്നു. പക്ഷേ ഇരുപക്ഷവും നിലപാടിൽ ഉറച്ചുനിന്നു. വീണ്ടും സഭ ചേർന്നപ്പോഴും പ്രതിപക്ഷവും സർക്കാരും നിലപാടിൽ നിന്നു മാറിയില്ല. പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത ശേഷം അന്വേഷണം നടത്തണമെന്നു പ്രതിപക്ഷവും അന്വേഷണത്തിനുശേഷം കുറ്റക്കാരെന്നു കണ്ടാൽ ശിക്ഷ എന്നു സർക്കാരും പറഞ്ഞതോടെ വീണ്ടും പ്രതിപക്ഷം നടുത്തളത്തിലെത്തി. അപ്പോഴും മുഖ്യമന്ത്രി സഭയിൽ എത്തിയില്ല.
പ്രതിപക്ഷാംഗങ്ങൾ ഡയസിൽ കയറിയ നടപടിയെ സ്പീക്കർ വിമർശിച്ചു. കൂടിയാലോചനകൾക്കുശേഷം നടപടിയുണ്ടാകുമെന്ന സൂചനയും നൽകി. നടപടികൾ തീർത്തു സഭ നേരത്തെ പിരിഞ്ഞു.
ഇന്നുകൊണ്ട് സമ്മേളനം അവസാനിക്കുകയാണ്. ഡയസിൽ കയറിയവർക്കെതിരേ നടപടി ഉണ്ടാകാം. അതില്ലെങ്കിലും അവസാനദിനവും ശാന്തമായി സഭ സമ്മേളിക്കാനുള്ള അന്തരീക്ഷം ഇപ്പോഴില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മലയാളത്തിന്റെ ഉള്ളറിഞ്ഞ ഉള്ളൂർ
“മഹാകവി ഉള്ളൂരിന്, സമശീർഷരായ ആശാനോ വള്ളത്തോളോ ആകാൻ ഒരു പ്രയാസവുമില്ല. എ
ന്യൂനപക്ഷാവകാശങ്ങൾ ഹനിക്കില്ല
ന്യൂനപക്ഷങ്ങൾക്കായുള്ള സ്കോളർഷിപ്പുകളും കേന്ദ്ര ഫണ്‍
അങ്കമാലി വെടിവയ്പിന് ഇന്ന് 65 വയസ്
അങ്കമാലി കല്ലറയിൽ, ഞങ്ങടെ സോദരരാണെങ്കിൽ, ആ കല്ലറയാണേ കട്ടായം, പകരം ഞങ്ങൾ ചോദിക്കും
വിമോചനസമരക
മോദിയുടെ മൂന്നാമൂഴം
പ്രധാനമന്ത്രി നരേന്ദ്ര ദാമോദർദാസ് മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യു
സ്വയംഭരണ കോളജുകളെ കൂട്ടിലടയ്ക്കരുത്
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഉന്‍
ഇന്ത്യ മടങ്ങിത്തുടങ്ങി, ഇന്ത്യയിലേക്ക്
2024 ജൂണ്‍ നാല് - ഇന്ത്യ, ഇന്ത്യയിലേക്കു മ
ഏകീകൃത കുർബാന അർപ്പണം; അച്ചടക്കം പാലിക്കാതെ തുടരാനാവില്ല
സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പായി തെരഞ്ഞെ
ജന്മശതാബ്ദിയിൽ കാർട്ടൂണിസ്റ്റ് അബു
കാർട്ടൂണുകൾ ചരിത്രത്തിന്റെ എഫ്ഐആർ ആണെന്നു പറയാറു
കേരളത്തിനുള്ള അർഹമായ അംഗീകാരം
മൂന്നാം മോദി മന്ത്രിസഭയിൽ കേരളത്തിനു ലഭിച്ചത് ഒരർഥത്തിൽ പറഞ്ഞാൽ ഇരട്ടി മധു
കഠിനാധ്വാനി, ആശ്രിതവത്സലൻ
കഠിനാധ്വാനിയാണ് മോദി. കേരളത്തിന്റെ മുൻ മുഖ്യ
വയനാട്ടിൽനിന്നു പ്രിയങ്ക?
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺ
റാമോജി എന്ന അദ്ഭുത പ്രതിഭ
മാധ്യമരാജാവ്, സംരംഭകൻ, സിനിമാ
ജനവിധി എതിരായ വലിയ കക്ഷി
ഇന്ത്യ മുന്നണിക്ക് അഭിമാനകര
അതിരുവിടുന്ന ‘ആവേശാ’ഭിമുഖ്യങ്ങള്
രങ്കണ്ണനും അമ്പാനും തിയറ്ററുകളെ ഇളക്കിമറി
വിരിയട്ടെ, സർവമത സമഭാവന
"സർവ പന്ത് സംഭവ' (സർവമത സമഭാവന-എല്ലാ മതങ്ങളും തുല്യമാണ്) എന്ന തത്വത്തിൽ തങ്
കുടുംബങ്ങളുടെ മധ്യസ്ഥ: വിശുദ്ധ മറിയം ത്രേസ്യ
ഇങ്ങനെയൊരു ഗ്രാമീണകന്യക നൂറ്റാണ്ടുമു
തിരുത്തലിന്റെ പിണറായി സ്റ്റൈൽ
പോരായ്മകൾ ചൂണ്ടിക്കാട്ടിയ ബിഷപ് വി
ലോകം മറക്കാത്ത ദിനം
വർണവിവേചനത്തിന്റെ കാഠിന്യം ഗാന്ധിജി നേരിട്ടറിഞ്ഞ ട്
ഇന്നു ലോക ഭക്ഷ്യസുരക്ഷാദിനം: ചിന്തിക്കൂ, കഴിക്കുന്ന ഭക്ഷണം ഗുണപ്പെടുന്നുണ്ടോ?
വിശപ്പടക്കുക എന്നതിനെക്കാൾ, ഒരാളു
ബി.ആർ.പി. ഭാസ്കർ: മാധ്യമരംഗത്തെ കുലപതി ഓർമകളിൽ
തലമുതിർന്ന മാധ്യമപ്രവർത്തകനായിരുന്ന ബി.ആർ.പി. ഭാസ്കർ സാറിനെ കാണാൻ ചെന്നൈയ
കിഴക്കോട്ട് നോക്കിയതു മതി; ഇനി പടിഞ്ഞാറേക്കു നോക്കാം...
ഈ ലോക പരിസ്ഥിതിദിനത്തിന്റെ പ്രമേയവും മുദ്രാവാക്യവു
കുട്ടനാടിന്റെ പ്രത്യേക പാക്കേജ് ഒഴുകിപ്പോയോ?
2018ലെ മഹാപ്രളയത്തെത്തുടർന്നു കേരള സർക്കാർ നവകേരള നിർമിതി
പുതിയ സ്വപ്നങ്ങള്‍ കാണണം
എന്റെ സഹ ഇന്ത്യക്കാരെ,
ജനാധിപത്യത്തിന്റെ ഏറ
മഹാത്മജി: ലോകം അറിയുന്ന അർഥവത്തായ ഇന്ത്യൻ നേതാവ്
ഇന്ത്യയുടെ കഥകളെയും പാരമ്പര്യങ്ങളെയുംകുറി
പുതിയ സ്കൂൾവർഷത്തേക്ക് കടക്കുന്പോൾ
മധ്യവേനൽ അവധി കഴിഞ്ഞ് സ്കൂളുക
മോഹൻലാൽ കർമചന്ദ് ഗാന്ധി!
പണ്ടേ നരേന്ദ്ര മോദിക്ക് മഹാത്മാ ഗാന്ധിയെക്കുറിച്ചു പറയുന്പോൾ നാക്കു പിഴയ്ക്കാ
കേരളത്തിനു തീവ്രകാലം
കേരളത്തിൽ കഴിഞ്ഞ പത്തു ദിവസമായി ഇതുവരെ കാണാത്ത
വിശ്വസിക്കാമോ, എക്സിറ്റ് പോളുകളെ?
ഇന്ത്യ വിധിയെഴുതി! അടുത്ത അഞ്ചു വർഷക്കാലത്തേക്ക് രാജ്യം
ജനവിധിയില്‍ നാലു സാധ്യത
ആറാഴ്ച നീണ്ട ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അ
വേലുത്തന്പിയുടെ പ്രതികാരം
ഇങ്ങനെ ഭരണത്തിൽ
ധന്യൻ മാർ തോമസ് കുര്യാളശേരി ക്രാന്തദർശിയായ അജപാലകനും സമാനതകളില്ലാത്ത ആത്മീയാചാര്യനും
ക്രാന്തദർശി എന്നുള്ള അഭിധാനം എല്ലാവർ
മഹാത്മാവേ മാപ്പ്...
ലോകം അറിഞ്ഞിരുന്നു, മഹാത്മാവിനെ
1948 ജനുവരി 30, ഗാന്ധിജി ഓർമയായ ദിനം, ന്യൂ
ഭരണവും തരകനും
ആലപ്പുഴ നഗരത്തിന്റെ വളർച്ച
മാത്തു തരകൻ ചങ്കുറപ്പിന്റെ നസ്രാണി അടയാളം
പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ ജീവിച്ചിരുന്ന ഒരു നസ്രാണി പ്രമുഖനാണ്
പഠനമുറിയിലെ എഐ!
പഠനത്തിൽ അധ്യാപർക്കും വിദ്യാർഥികൾക്കും സ്ഥാപനങ്ങൾക്കും പ്രയോജനപ്പെടുത്താവു
വിദ്യാഭ്യാസവും എഐ യുഗവും
പാഠപുസ്തകങ്ങളിലും ചോക്ക് ബോർഡുകളിലും മാത്രം ഒതുങ്ങിനിൽക്കുന്ന ക്ലാസ് മുറികൾ ഇ
പത്താണ്ട് പിന്നിട്ട് ന്യൂനപക്ഷ കമ്മീഷൻ
സംസ്ഥാനത്തെ ന്യൂനപക്ഷ കമ്മീഷൻ ഒരു പതിറ്റാണ്ട് പൂർത്തിയാക്കിയിര
കേരളത്തെ എങ്ങനെ ശുചിയാക്കാം?
സാക്ഷരതയിലും വിദ്യാഭ്യാസത്തിലുമൊക്കെ ഏറെ മുന്നിലാണെങ്കിലും പൊതുശുചിത്വത്തിന്
കേരളത്തിലെ വിദ്യാഭ്യാസം: ഈഗോയല്ല ആവശ്യം
എഴുത്തും വായനയും അറിയാത്ത വിദ്യാർഥികൾ പോലും ജയിക്കുന്നതും പത്താം ക്ലാസിലെ എ പ്
നെഹ്റു: രാഷ്ട്രനിർമാതാവും ചരിത്രസ്രഷ്ടാവും
1964 മേയ് 27ന്, ഉച്ചകഴിഞ്ഞ് രണ്ടിന് പണ്ഡിറ്റ് ജ
""നെഹ്റുവിന്റെ അഭിനന്ദനത്തിൽ ഞാൻ കോരിത്തരിച്ചിട്ടുണ്ട്''
ജവഹർലാൽ നെഹ്റുവിന്റെ അഭിനന്ദനം നേരിട്ട് ഏറ്റുവാങ്ങിയ നേതാവാ
തമസ്കരിക്കുംതോറും തെളിമയോടെ
മതേതര ജനാധിപത്യ റിപ്പബ്ലിക്കായി ഇന്ത്യയെ വളര്‍ത്തിയ
വിളവെടുപ്പിന്റെ വർഷങ്ങൾ
കേരളത്തിൽ വിളവെടുപ്പിന്റെ വർഷങ്ങളാ
അദ്ഭുതങ്ങൾ വിവേചിച്ചറിയാൻ
പ്രകൃത്യതീത സംഭവങ്ങൾ, ദിവ്യാദ്ഭുതങ്ങൾ, സ്വർഗീയ വെളിപാടുകൾ എ
ജീവിതം കുരുക്കുന്ന ഭൂനിയമങ്ങൾ
ഏറെക്കാലമായി കേരളത്തിലെ ചർച്ചാവിഷയമാണ് ഭൂനിയമങ്ങൾ. ഭൂമിയുടെ അവകാശവുമായ
കിർഗിസ്ഥാൻ മുന്നറിയിപ്പ്...
ഇന്ത്യയിൽനിന്ന്, പ്രത്യേകിച്ചു കേരളത്തിൽനിന
സ്നേഹത്തിൽ വിരിഞ്ഞ സഹനപുഷ്പം
പ്രാർഥനയുടെയും സഹനത്തിന്റെ
നിര്‍മിതബുദ്ധിയെ വരുതിയിലാക്കുമോ?
ഈ വര്‍ഷത്തെ ജി7 രാജ്യങ്ങളുടെ ഉച്ചകോടി ലോകത്തിനു ചരിത്രനിമിഷങ്ങള്‍ സമ്മാനിക്
Latest News
യൂറോകപ്പ്; ജര്‍മനിക്ക് വിജയത്തുടക്കം
കട്ടപ്പനയിലെ കൊലപാതകം; പ്രതി പിടിയിൽ
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജസ്റ്റിൻ ട്രൂഡോയും തമ്മിൽ കൂടിക്കാഴ്ച നടത്തി
വന്യജീവി സങ്കേതത്തിൽ കാട്ടുതീ; പത്ത് ഫോറസ്റ്റ് കൺസർവേറ്റർമാർക്ക് സസ്പെൻഷൻ
പാലക്കാട് മധ്യവയസ്കനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി
Latest News
യൂറോകപ്പ്; ജര്‍മനിക്ക് വിജയത്തുടക്കം
കട്ടപ്പനയിലെ കൊലപാതകം; പ്രതി പിടിയിൽ
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജസ്റ്റിൻ ട്രൂഡോയും തമ്മിൽ കൂടിക്കാഴ്ച നടത്തി
വന്യജീവി സങ്കേതത്തിൽ കാട്ടുതീ; പത്ത് ഫോറസ്റ്റ് കൺസർവേറ്റർമാർക്ക് സസ്പെൻഷൻ
പാലക്കാട് മധ്യവയസ്കനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top