Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ചാനല്‍ ചര്‍ച്ചകളിലെ ക്രൈസ്തവവിരുദ്ധ തിരക്കഥ
Saturday, October 3, 2020 11:43 PM IST
സത്യമന്വേഷിച്ചു കണ്ടെത്തി അറിയിക്കുന്ന സേവനമെന്നതില്‍(service) നിന്നു ജേണലിസം എങ്ങനെ ഒരു ഉത്പന്നമായി (commodity) മാറിയതെന്ന് ജോണ്‍ മക്മാനൂസ് Market-Driven Journalism എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്. കൃത്യതയുള്ള വാര്‍ത്തകള്‍ തങ്ങളുടെ മാധ്യമം മുഖേനയറിയിക്കുക എന്ന സേവന സംവിധാനത്തില്‍(service model) നിന്നു പരമാവധിയാളുകളെ തങ്ങളുടെ വാണിജ്യ പരിധിയിലെത്തിക്കുക എന്ന ബിസിനസ് മാതൃകയിലേക്ക്(business model) മാധ്യമരംഗം ചുവടുമാറ്റിയതിനെപ്പറ്റിയാണ് അദ്ദേഹം വിവരിക്കുന്നത്. അത്തരമൊരു വാണിജ്യ പശ്ചാത്തലത്തില്‍ ഒരു വാര്‍ത്തയുടെ വില്പനമൂല്യം (news value) അതിപ്രധാനമാണ്.
മലയാളത്തിലെ വാര്‍ത്താമാധ്യമങ്ങളില്‍ മേല്പറഞ്ഞ ചുവടുമാറ്റം എപ്രകാരമാണെന്നറിയണമെങ്കില് കത്തോലിക്കാ സഭയോടുള്ള അവരുടെ നിലപാടില്‍നിന്ന് അതു മനസിലാക്കാം - അതില്‍ ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ വലിയ വാര്ത്തയാക്കുന്നതും പെടും. സുപ്രധാന സംഗതികള്‍ തമസ്കരിക്കുന്നതും ഉള്‍പ്പെടും. ന്യൂസ് വാല്യു ഉള്ളതും ഇല്ലാത്തതും എന്ന് എളുപ്പത്തില്‍ പറയാവുന്ന ഇവയെ വേര്‍തിരിക്കാം.
തമസ്കരിക്കൽ
ഈയടുത്തകാലത്തു സോഷ്യല്‍ മീഡിയയില്‍ മുഖമുള്ളതും ഇല്ലാത്തതുമായ ചിലര്‍ സന്യസ്തരെ തുടര്‍ച്ചയായി വ്യക്തിഹത്യ നടത്തുകയും യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത വ്യാജ പ്രചാരണങ്ങൾ തുടര്‍ച്ചയായി നടത്തുകയും ചെയ്യുന്നതോ അതിനെതിരേ അവര്‍ നല്കിയ 160 പരാതികളിന്മേല് ഗവണ്മെന്റ് നടപടിയെടുത്തില്ല എന്നതോ ഒന്നും വാര്‍ത്തയായില്ലെന്നു മാത്രമല്ല ചാനലുകാര് തിരിഞ്ഞുപോലും നോക്കിയില്ല.
എന്നാല്‍, വിജയ് പി. നായര്‍ എന്ന യൂട്യൂബര്‍ അവഹേളനപരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പേരില്‍ അയാളെ കൈയേറ്റം ചെയ്ത വനിതകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചാനലുകളില്‍ നിറഞ്ഞുനിന്നു. യൂട്യൂബ് വീഡിയോയില്‍ പരിഹസിച്ച ഇയാളെ ഭാഗ്യലക്ഷ്മിയും ദിയാ സനയും ശ്രീലക്ഷ്മി അറയ്ക്കലും ചേര്‍ന്നു കരിയോയില്‍ ഒഴിച്ചു കൈകാര്യം ചെയ്ത സംഭവത്തെ നീതിക്കായി സ്ത്രീകള്‍തന്നെ തെരുവിലിറങ്ങണമോ എന്ന പേരില്‍ ചാനലുകള്‍ ചര്‍ച്ചയാക്കി. ആ ചര്‍ച്ചയില്‍ ചാനലുകളെല്ലാംതന്നെ ആദ്യന്തം വിമര്‍ശിച്ചതു സ്ത്രീകളെ അപമാനിച്ചിട്ടും അതിനെതിരേ പരാതിപ്പെട്ടിട്ടും നടപടിയെടുക്കാത്ത സര്‍ക്കാരിനെയാണ്.
ഇതില്‍നിന്നു മനസിലാക്കേണ്ടത് കത്തോലിക്കാ സന്യാസിനിക്കു ചാനലിന്റെ മാപിനി പ്രകാരം ന്യൂസ് വാല്യു ഉണ്ടാവണമെങ്കില്‍ ഒന്നുകില്‍ അവള് കിണറ്റില്‍ പോകണം അല്ലെങ്കില്‍ വൈദികന് പീഡിപ്പിച്ചതായി ആരോപണമുയര്ത്തണം എന്നാണോ? കരിയോയിലൊഴിച്ചും അസഭ്യം പറഞ്ഞും പ്രതികരിക്കുന്നവരുടെയും സെലബ്രിറ്റികളുടെയും മാത്രമല്ല സാധുക്കളായ സന്യാസിനികളുടെയും മാനാഭിമാനങ്ങള്‍ക്കു വിലയുണ്ട്.
വ്യക്തിത്വഹത്യ, അടച്ചാക്ഷേപം
ഗൗരവതരമായ ഇത്തരം മനുഷ്യാവകാശലംഘനങ്ങള്‍ക്കു നേരെ കണ്ണടയ്ക്കുന്നതു പോരാഞ്ഞിട്ട് ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ നിരന്തരം കത്തോലിക്കാസഭാ മേലധ്യക്ഷന്മാരെയും വൈദികരെയും കടന്നാക്രമിക്കുന്നതിലും മലയാള മുഖ്യധാരാ മാധ്യമങ്ങള്‍ ഒട്ടും പിന്നിലല്ല. അതാണ് ന്യൂസ് വാല്യൂ ഉള്ള സംഗതികള്‍.
അഭയ കേസ്, ബിഷപ് ഫ്രാങ്കോയ്ക്കെതിരായ മാനഭംഗ കേസ്, കര്‍ദിനാളിനെതിരേ ഭൂമികച്ചവട ആരോപണം തുടങ്ങിയ കേസുകളിലെ കുറ്റാരോപിതര്‍ക്കും മനുഷ്യാവകാശങ്ങളും മുകളില്‍ പറഞ്ഞ ന്യായങ്ങളുമൊക്കെ ബാധകമാണ്. പ്രതിചേര്‍ക്കപ്പെട്ടവര്‍ കുറ്റക്കാരെന്നു കണ്ടെത്തിയാല്‍ കോടതിയും ഇവിടത്തെ നിയമസംവിധാനങ്ങളും അവരെ ശിക്ഷിക്കട്ടെ. അത്രത്തോളമെങ്കിലും ക്ഷമ കാണിച്ചു കൂടേ? അതിനും മുമ്പ് അവരെയൊക്കെ ദോഷികളായി ചാപ്പ കുത്തി ചാനല്‍ മുറിയില്‍ കശാപ്പു ചെയ്യണോ?
കുറ്റവാളിയെന്നു തെളിയിക്കപ്പെടും വരെ നിരപരാധിയായി കണക്കാക്കപ്പെടാനുള്ള ഏതൊരാളിന്റെയും അവകാശം(presumed innocent until proven guilty) എന്ന നമ്മുടെ നിയമവ്യവസ്ഥയുടെ തനിമ മറന്നു പ്രവർത്തിച്ചാൽ, അഥവാ കാളപെറ്റന്നു കേട്ടു കയറെടുത്താല്‍, അതേ കയറിന്റെയറ്റത്തു നീതിദേവതയെത്തന്നെ തൂക്കിലിടുകയാവും ചെയ്യുന്നത്. അതുകൊണ്ടല്ലേ പ്രതിചേര്‍ക്കപ്പെട്ടവര്‍ക്കു കുറ്റാരോപിതന് എന്ന വാക്കു മാത്രമേ ഉപയോഗിക്കാവൂ എന്നു നിങ്ങളെ ജേണലിസം ക്ലാസില്‍ അധ്യാപകര്‍ പഠിപ്പിച്ചത്! മാധ്യമപ്രവർത്തനത്തിന്റെ ബാലപാഠങ്ങള്‍ മറക്കാമോ?
വ്യക്തികളെ അവരുടെ സ്വകാര്യതയിലേക്കു കടന്നുകയറി ആക്രമിക്കുന്ന ശൈലി കേരളത്തിലെ മാധ്യമപ്രവർത്തകര്‍ക്കും അന്യമല്ല. ചാനലുകാര് കടന്നാക്രമിച്ച മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെ മനുഷ്യാവകാശങ്ങളെപ്പറ്റി സാംസ്കാരിക ബുദ്ധികേന്ദ്രങ്ങള്‍ക്ക് ഉണ്ടായ വെളിപാട് ഇക്കാര്യത്തില്‍ ശുഭോദര്ക്കമായൊരു സംഗതിയാണ്. പാര്‍ട്ടി ഓഫീസില്‍നിന്നു ജയരാജന് സഖാവ് പറഞ്ഞതുപോലെ കാപ്സ്യൂള്‍ സ്വീകരിച്ചു പ്രതികരിച്ചതായാല് പോലും ചാനല്‍ ചര്‍ച്ചകള്‍ തകര്‍ക്കുന്ന ജീവിതങ്ങളെപ്പറ്റി അവര്‍ പ്രതികരിച്ചതു ചെറിയ കാര്യമല്ല.
അവനവനു നോവുന്പോൾ
മക്കള്‍ ചെയ്യുന്ന കുറ്റകൃത്യത്തിനു പിതാവിനെയോ അദ്ദേഹത്തിന്റെ പാര്‍ട്ടിയെയോ കുറ്റപ്പെടുത്താന്‍ പാടില്ല; അതൊക്കെ അവരവരുടെ വ്യക്തിപരമായ കുറ്റകൃത്യമാണ്; സ്വര്‍ണക്കടത്ത് അന്വേഷണം പൂര്‍ത്തിയാവട്ടെ; കോടതിയില്‍ കുറ്റം തെളിയട്ടെ എന്നൊക്കെ ചാനല്‍ ബുദ്ധിജീവികളില്‍നിന്നു കേള്‍ക്കാന്‍ ഈ ആയുസില്‍ തന്നെ ഭാഗ്യം സിദ്ധിച്ചതു മലയാളികളുടെ പുണ്യമെന്നല്ലാതെ എന്തു പറയാന്‍. കേസന്വേഷണം ചാനല്‍ ഫ്ളോറിലോ വിധിവിസ്താരം ടെലിവിഷന്‍ സ്ക്രീനിലോ അല്ല നടക്കേണ്ടത് എന്ന തിരിച്ചറിവ് ഓരോ കൂട്ടര്ക്കുമുണ്ടാവുന്നത് അവനവന്റെ ശരീരം നോവുമ്പോഴാണ്. അപ്പോള്‍ പിന്നെ ചാനല്‍ ബഹിഷ്കരണവും ഇറങ്ങിപ്പോക്കുമല്ലാതെ മറ്റു വഴിയില്ല.
മാധ്യമങ്ങളുടെ ക്രോസ് വിസ്താര വേട്ടയില്‍ ജീവിതം തകര്‍ന്ന് മാനാഭിമാനത്തിനു ക്ഷതമേറ്റ നൂറു കണക്കിനാളുകളുടെ നോവ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും മനസിലായി വരുന്നുണ്ട് എന്നതാണിപ്പോള്‍ ഹൈലൈറ്റ്. റേറ്റിംഗ് യുദ്ധത്തില്‍ ചാവേറാകാന്‍ താല്പര്യമില്ലാത്തതിന്റെ പേരില്‍ ചാനലില്‍ അന്തിച്ചര്‍ച്ചയ്ക്കു വന്നിരുന്നു മറുപടി പറയാതിരുന്ന സാധുമനുഷ്യരുടെയും അഭിമാനത്തിനും വിലയുണ്ടായിരുന്നു എന്ന തിരിച്ചറിവുണ്ടാകുന്നതു തികച്ചും നല്ലതാണ്.
സഭാവിരുദ്ധരുടെ പാനലും ചാനലും
സീറോ മലബാര്‍ സഭാ മാധ്യമ കമ്മീഷന് ഔദ്യോഗിക വക്താക്കളുടെ വിവരങ്ങള്‍ ചാനലുകള്‍ക്കു കൈമാറിയിട്ടുണ്ടെങ്കിലും അവരെ ചര്‍ച്ചയ്ക്കു വിളിക്കാതെ സഭാവിഷയങ്ങളില്‍ ചര്‍ച്ചയ്ക്കായി ചില ഏകാംഗ കടലാസു സംഘടനക്കാരെയും ചിലപ്പോഴെല്ലാം സഭാവിരോധികളെയും ക്ഷണിക്കുന്നത് ക്രൈസ്തവ വിരുദ്ധതയല്ലാതെ മറ്റെന്താണ്? സ്വയം പ്രഖ്യാപിത സഭാവക്താക്കളുടെ വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങള്‍കൊണ്ടു സഭയെ പൊതുസമൂഹത്തില്‍ അപഹാസ്യയായി ചിത്രീകരിക്കല്‍ തന്നെയല്ലേ ചാനലുകളുടെ ഉദ്ദേശ്യമെന്നു സംശയിച്ചാല്‍
സഭയെ കുറ്റം പറയാനൊക്കുമോ?
ഉദാഹരണത്തിനു സന്യാസം ഉള്‍പ്പെടുന്ന വിഷയങ്ങള്‍ ചര്‍ച്ചയാകുമ്പോള്‍ യഥാര്‍ഥ സന്യാസ ചൈതന്യത്തില്‍ ജീവിക്കുന്ന ബഹുഭൂരിപക്ഷത്തെ പ്രതിനിധീകരിക്കുന്ന സന്യസ്തരെ ക്ഷണിക്കാതെ സഭയെ വിമര്‍ശിക്കാന്‍ വേണ്ടി മാത്രം വായ തുറക്കുന്ന ചില സന്യസ്തരെയും അച്ചടക്കനടപടികളാല് പുറത്തായ സന്യസ്തരെയുമൊക്കെ ക്ഷണിക്കുന്നതിലെ യുക്തി അവരുടെ ചെലവില്‍ സഭയെ പുലഭ്യം പറയുക എന്നതാണല്ലോ. ചുരുക്കത്തില്‍ പശുവിന്റെ ചൊറിച്ചിലും തീരും കാക്കയുടെ വിശപ്പും മാറും എന്നുള്ള ഒരിടപാട്.
ഒരു വിഷയത്തെപ്പറ്റിയുള്ള ചര്‍ച്ചയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അതിനെപ്പറ്റി അറിയാവുന്നവരുടെയും വിദഗ്ധരുടെയും അഭിപ്രായമെടുക്കേണ്ടതിനു പകരം ഇതില്‍ ഏറ്റവമധികം ഭള്ള് പറയുന്നയാളെ കണ്ടെത്തി ചര്ച്ചയ്ക്കിരുത്തുകയാണ് അഭിപ്രായമെടുക്കല്. ഇനി ഔദ്യോഗികമായി ഒരാള്‍ വന്നിരുന്നാല്‍ പറയാനുള്ള സമയമനുവദിക്കാതെ തങ്ങളുദ്ദേശിക്കുന്ന ഉത്തരം അവരെക്കൊണ്ട് പറയിക്കാന്‍ ബദ്ധപ്പെടുന്ന ചാനല്‍ അവതാരകരെയാണ് അവിടെ കാണാന്‍ കഴിയുന്നത്.
ചാനല്‍ ചര്‍ച്ചയുടെ തിരക്കഥ
ചാനല്‍ ചര്‍ച്ചകളെപ്പറ്റി ലോകത്തിന്റെ പലഭാഗത്തായി നടന്നിട്ടുള്ള പഠനങ്ങളില്‍ അവയെ ഉപമിക്കുന്നത് വേള്‍ഡ് റെസ്ലിംഗ് എന്റര്ടെയ്ന്മെന്റ് അഥവാ wwe ഗുസ്തി മത്സരങ്ങളോടാണ്. യഥാര്‍ഥത്തില്‍ ഗുസ്തിയായി തോന്നുമെങ്കിലും അതിലെ ഓരോ നീക്കങ്ങളും മുന്‍ നിശ്ചയപ്രകാരമുള്ള തിരക്കഥയനുസരിച്ചു നീങ്ങുന്ന ഒന്നാണ്. ഗുസ്തിയില്‍ മത്സരവിജയി മുന്‍നിശ്ചയിക്കപ്പെട്ട ആളായിരിക്കും എന്നതുപോലെ ചര്‍ച്ചയുടെ ദിശ തങ്ങളാഗ്രഹിക്കുന്ന സമാപനത്തിലെത്തിക്കാന് അവതാരകര്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അതാണതിന്റെ തിരക്കഥ.
ചര്‍ച്ചയ്ക്കുള്ള ന്യൂസ് അവര്‍ ആരംഭിക്കുന്നതിനു മുമ്പേതന്നെ ഏറ്റവും വിപണിമൂല്യമുള്ള സഭാവിരുദ്ധതയുടെ തിരക്കഥയും ചര്‍ച്ചയുടെ ഉപസംഹാരവും തയാറാക്കി വച്ചിരിക്കും. ഏതെങ്കിലും ചര്‍ച്ചാ പാനലിസ്റ്റ് തങ്ങളാഗ്രഹിക്കുന്ന ഫലത്തിലേക്ക് എത്താന്‍ വിസമ്മതിക്കുന്നെങ്കില്‍ ആ ചര്‍ച്ചയില്‍ പിന്നെ അദ്ദേഹത്തിന് അവസരമില്ലെന്നു മാത്രമല്ല അതയാള്‍ ക്ഷണിക്കപ്പെടുന്ന അവസാന ചാനല്‍ ചര്‍ച്ചയുമായിരിക്കും.
വിനോദമാകുന്ന വാര്‍ത്താവ്യവസായം
അര്‍ണബ് ഗോസ്വാമിയെയോ മലയാളത്തിലെ മുന്‍നിര ചാനല്‍ അവതാരകരെയോ ഒക്കെ ജനങ്ങളിരുന്നു കാണുന്നത് അവര്‍ മഹത്തായ മാധ്യമപ്രവര്‍ത്തകരായതുകൊണ്ടല്ല മറിച്ച് അവര്‍ മികച്ച തിരക്കഥയുടെ അകമ്പടിയോടെ തങ്ങളെ ആനന്ദിപ്പിക്കുന്ന മാധ്യമപ്രവർത്തകരായതിനാലാണ് എന്നുവേണം കരുതാന്‍. കണ്ണീര് പരമ്പരകളെയും റിയാലിറ്റി ഷോകളെയും എന്തിനേറെ ബിഗ് ബോസ് പരിപാടിയേക്കാളും മികച്ച രീതിയില്‍ വിനോദം പകരുന്നതിനാലാണത്.
ഇതാണ് ദയാ കിഷന് തുസു എന്ന വാര്‍ത്താവിനിമയ ഗവേഷകന് തന്റെ News as Entertainment എന്ന പുസ്തകത്തില്‍ വിശദീകരിക്കുന്നത്. അവിടെ പറയുന്നതോ ചര്‍ച്ച ചെയ്യുന്നതോ സത്യമാകണമെന്നില്ല. ചര്‍ച്ചകളാകുമ്പോള്‍ വാര്‍ത്തയുടെ ലേബലില്‍ എന്തും എങ്ങനെയും അവതരിപ്പിക്കാം. ഒരു ചാനല്‍ സഭയ്ക്കെതിരായി ചര്‍ച്ച തയാറാക്കി റേറ്റിംഗ് ഒന്നാകെ സ്വന്തമാക്കുന്നതിലെ അസ്വസ്ഥതയില്‍ മറ്റു ചാനലുകള്‍ അതിലേറെ സഭാവിരുദ്ധത തിരുകിക്കയറ്റി റേറ്റിംഗ് ഉയര്‍ത്താന്‍ ശ്രമിക്കും.
ജനാധിപത്യ മര്യാദകളും മാധ്യമ ധാര്‍മികതയും മറന്ന് ടെലിവിഷന്‍ റേറ്റിംഗ് പോയിന്റിനു പിന്നാലെ പരക്കം പായുന്ന ഇവര്‍ ഏതെങ്കിലുമൊരു സംഭവവുമായി ബന്ധപ്പെട്ട വ്യക്തികളുടെ അഭിമാനത്തെ പൊതുസമക്ഷം നഗ്നമാക്കി ബലാത്കാരം ചെയ്ത് ഇരുട്ടിലേക്ക് അവരെ തള്ളിവിടുന്ന സമകാലീന പ്രതിഭാസത്തെ മാധ്യമപ്രവർത്തനവും തങ്ങളുടെ തൊഴിലുമായി കണക്കാക്കുന്നു. ഏതൊരു സമുദായത്തിനും അവരുടേതായ അഭിമാനബോധവും വ്യക്തികള്‍ക്കു സ്വകാര്യത, മനുഷ്യാവകാശങ്ങള്‍ എന്നൊക്കെയുണ്ടെന്നത് ചാനല്‍ ജഡ്ജിമാരും ചര്‍ച്ചക്കാരും ഓര്‍ക്കുന്നതു നല്ലതാണ്. ഇന്ന് ഏറ്റവും വിപണിമൂല്യമുള്ള ക്രൈസ്തവാവഹേളനം നടത്തി ചീര്‍ക്കുന്ന മാധ്യമരക്ഷസുകളുടെ ചോരക്കൊതിക്ക് ഒരു അവസാനമുണ്ടാകുമോ?
ജെ. ഇലഞ്ഞിമറ്റം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ന്യൂനപക്ഷാവകാശങ്ങൾ ഹനിക്കില്ല
ന്യൂനപക്ഷങ്ങൾക്കായുള്ള സ്കോളർഷിപ്പുകളും കേന്ദ്ര ഫണ്‍
അങ്കമാലി വെടിവയ്പിന് ഇന്ന് 65 വയസ്
അങ്കമാലി കല്ലറയിൽ, ഞങ്ങടെ സോദരരാണെങ്കിൽ, ആ കല്ലറയാണേ കട്ടായം, പകരം ഞങ്ങൾ ചോദിക്കും
വിമോചനസമരക
മോദിയുടെ മൂന്നാമൂഴം
പ്രധാനമന്ത്രി നരേന്ദ്ര ദാമോദർദാസ് മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യു
സ്വയംഭരണ കോളജുകളെ കൂട്ടിലടയ്ക്കരുത്
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഉന്‍
ഇന്ത്യ മടങ്ങിത്തുടങ്ങി, ഇന്ത്യയിലേക്ക്
2024 ജൂണ്‍ നാല് - ഇന്ത്യ, ഇന്ത്യയിലേക്കു മ
ഏകീകൃത കുർബാന അർപ്പണം; അച്ചടക്കം പാലിക്കാതെ തുടരാനാവില്ല
സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പായി തെരഞ്ഞെ
ജന്മശതാബ്ദിയിൽ കാർട്ടൂണിസ്റ്റ് അബു
കാർട്ടൂണുകൾ ചരിത്രത്തിന്റെ എഫ്ഐആർ ആണെന്നു പറയാറു
കേരളത്തിനുള്ള അർഹമായ അംഗീകാരം
മൂന്നാം മോദി മന്ത്രിസഭയിൽ കേരളത്തിനു ലഭിച്ചത് ഒരർഥത്തിൽ പറഞ്ഞാൽ ഇരട്ടി മധു
കഠിനാധ്വാനി, ആശ്രിതവത്സലൻ
കഠിനാധ്വാനിയാണ് മോദി. കേരളത്തിന്റെ മുൻ മുഖ്യ
വയനാട്ടിൽനിന്നു പ്രിയങ്ക?
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺ
റാമോജി എന്ന അദ്ഭുത പ്രതിഭ
മാധ്യമരാജാവ്, സംരംഭകൻ, സിനിമാ
ജനവിധി എതിരായ വലിയ കക്ഷി
ഇന്ത്യ മുന്നണിക്ക് അഭിമാനകര
അതിരുവിടുന്ന ‘ആവേശാ’ഭിമുഖ്യങ്ങള്
രങ്കണ്ണനും അമ്പാനും തിയറ്ററുകളെ ഇളക്കിമറി
വിരിയട്ടെ, സർവമത സമഭാവന
"സർവ പന്ത് സംഭവ' (സർവമത സമഭാവന-എല്ലാ മതങ്ങളും തുല്യമാണ്) എന്ന തത്വത്തിൽ തങ്
കുടുംബങ്ങളുടെ മധ്യസ്ഥ: വിശുദ്ധ മറിയം ത്രേസ്യ
ഇങ്ങനെയൊരു ഗ്രാമീണകന്യക നൂറ്റാണ്ടുമു
തിരുത്തലിന്റെ പിണറായി സ്റ്റൈൽ
പോരായ്മകൾ ചൂണ്ടിക്കാട്ടിയ ബിഷപ് വി
ലോകം മറക്കാത്ത ദിനം
വർണവിവേചനത്തിന്റെ കാഠിന്യം ഗാന്ധിജി നേരിട്ടറിഞ്ഞ ട്
ഇന്നു ലോക ഭക്ഷ്യസുരക്ഷാദിനം: ചിന്തിക്കൂ, കഴിക്കുന്ന ഭക്ഷണം ഗുണപ്പെടുന്നുണ്ടോ?
വിശപ്പടക്കുക എന്നതിനെക്കാൾ, ഒരാളു
ബി.ആർ.പി. ഭാസ്കർ: മാധ്യമരംഗത്തെ കുലപതി ഓർമകളിൽ
തലമുതിർന്ന മാധ്യമപ്രവർത്തകനായിരുന്ന ബി.ആർ.പി. ഭാസ്കർ സാറിനെ കാണാൻ ചെന്നൈയ
കിഴക്കോട്ട് നോക്കിയതു മതി; ഇനി പടിഞ്ഞാറേക്കു നോക്കാം...
ഈ ലോക പരിസ്ഥിതിദിനത്തിന്റെ പ്രമേയവും മുദ്രാവാക്യവു
കുട്ടനാടിന്റെ പ്രത്യേക പാക്കേജ് ഒഴുകിപ്പോയോ?
2018ലെ മഹാപ്രളയത്തെത്തുടർന്നു കേരള സർക്കാർ നവകേരള നിർമിതി
പുതിയ സ്വപ്നങ്ങള്‍ കാണണം
എന്റെ സഹ ഇന്ത്യക്കാരെ,
ജനാധിപത്യത്തിന്റെ ഏറ
മഹാത്മജി: ലോകം അറിയുന്ന അർഥവത്തായ ഇന്ത്യൻ നേതാവ്
ഇന്ത്യയുടെ കഥകളെയും പാരമ്പര്യങ്ങളെയുംകുറി
പുതിയ സ്കൂൾവർഷത്തേക്ക് കടക്കുന്പോൾ
മധ്യവേനൽ അവധി കഴിഞ്ഞ് സ്കൂളുക
മോഹൻലാൽ കർമചന്ദ് ഗാന്ധി!
പണ്ടേ നരേന്ദ്ര മോദിക്ക് മഹാത്മാ ഗാന്ധിയെക്കുറിച്ചു പറയുന്പോൾ നാക്കു പിഴയ്ക്കാ
കേരളത്തിനു തീവ്രകാലം
കേരളത്തിൽ കഴിഞ്ഞ പത്തു ദിവസമായി ഇതുവരെ കാണാത്ത
വിശ്വസിക്കാമോ, എക്സിറ്റ് പോളുകളെ?
ഇന്ത്യ വിധിയെഴുതി! അടുത്ത അഞ്ചു വർഷക്കാലത്തേക്ക് രാജ്യം
ജനവിധിയില്‍ നാലു സാധ്യത
ആറാഴ്ച നീണ്ട ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അ
വേലുത്തന്പിയുടെ പ്രതികാരം
ഇങ്ങനെ ഭരണത്തിൽ
ധന്യൻ മാർ തോമസ് കുര്യാളശേരി ക്രാന്തദർശിയായ അജപാലകനും സമാനതകളില്ലാത്ത ആത്മീയാചാര്യനും
ക്രാന്തദർശി എന്നുള്ള അഭിധാനം എല്ലാവർ
മഹാത്മാവേ മാപ്പ്...
ലോകം അറിഞ്ഞിരുന്നു, മഹാത്മാവിനെ
1948 ജനുവരി 30, ഗാന്ധിജി ഓർമയായ ദിനം, ന്യൂ
ഭരണവും തരകനും
ആലപ്പുഴ നഗരത്തിന്റെ വളർച്ച
മാത്തു തരകൻ ചങ്കുറപ്പിന്റെ നസ്രാണി അടയാളം
പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ ജീവിച്ചിരുന്ന ഒരു നസ്രാണി പ്രമുഖനാണ്
പഠനമുറിയിലെ എഐ!
പഠനത്തിൽ അധ്യാപർക്കും വിദ്യാർഥികൾക്കും സ്ഥാപനങ്ങൾക്കും പ്രയോജനപ്പെടുത്താവു
വിദ്യാഭ്യാസവും എഐ യുഗവും
പാഠപുസ്തകങ്ങളിലും ചോക്ക് ബോർഡുകളിലും മാത്രം ഒതുങ്ങിനിൽക്കുന്ന ക്ലാസ് മുറികൾ ഇ
പത്താണ്ട് പിന്നിട്ട് ന്യൂനപക്ഷ കമ്മീഷൻ
സംസ്ഥാനത്തെ ന്യൂനപക്ഷ കമ്മീഷൻ ഒരു പതിറ്റാണ്ട് പൂർത്തിയാക്കിയിര
കേരളത്തെ എങ്ങനെ ശുചിയാക്കാം?
സാക്ഷരതയിലും വിദ്യാഭ്യാസത്തിലുമൊക്കെ ഏറെ മുന്നിലാണെങ്കിലും പൊതുശുചിത്വത്തിന്
കേരളത്തിലെ വിദ്യാഭ്യാസം: ഈഗോയല്ല ആവശ്യം
എഴുത്തും വായനയും അറിയാത്ത വിദ്യാർഥികൾ പോലും ജയിക്കുന്നതും പത്താം ക്ലാസിലെ എ പ്
നെഹ്റു: രാഷ്ട്രനിർമാതാവും ചരിത്രസ്രഷ്ടാവും
1964 മേയ് 27ന്, ഉച്ചകഴിഞ്ഞ് രണ്ടിന് പണ്ഡിറ്റ് ജ
""നെഹ്റുവിന്റെ അഭിനന്ദനത്തിൽ ഞാൻ കോരിത്തരിച്ചിട്ടുണ്ട്''
ജവഹർലാൽ നെഹ്റുവിന്റെ അഭിനന്ദനം നേരിട്ട് ഏറ്റുവാങ്ങിയ നേതാവാ
തമസ്കരിക്കുംതോറും തെളിമയോടെ
മതേതര ജനാധിപത്യ റിപ്പബ്ലിക്കായി ഇന്ത്യയെ വളര്‍ത്തിയ
വിളവെടുപ്പിന്റെ വർഷങ്ങൾ
കേരളത്തിൽ വിളവെടുപ്പിന്റെ വർഷങ്ങളാ
അദ്ഭുതങ്ങൾ വിവേചിച്ചറിയാൻ
പ്രകൃത്യതീത സംഭവങ്ങൾ, ദിവ്യാദ്ഭുതങ്ങൾ, സ്വർഗീയ വെളിപാടുകൾ എ
ജീവിതം കുരുക്കുന്ന ഭൂനിയമങ്ങൾ
ഏറെക്കാലമായി കേരളത്തിലെ ചർച്ചാവിഷയമാണ് ഭൂനിയമങ്ങൾ. ഭൂമിയുടെ അവകാശവുമായ
കിർഗിസ്ഥാൻ മുന്നറിയിപ്പ്...
ഇന്ത്യയിൽനിന്ന്, പ്രത്യേകിച്ചു കേരളത്തിൽനിന
സ്നേഹത്തിൽ വിരിഞ്ഞ സഹനപുഷ്പം
പ്രാർഥനയുടെയും സഹനത്തിന്റെ
നിര്‍മിതബുദ്ധിയെ വരുതിയിലാക്കുമോ?
ഈ വര്‍ഷത്തെ ജി7 രാജ്യങ്ങളുടെ ഉച്ചകോടി ലോകത്തിനു ചരിത്രനിമിഷങ്ങള്‍ സമ്മാനിക്
സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികം
നേട്ടങ്ങളുടെ തിളക്കത്തിൽ കുതിക്കുന്നു
പിണ
Latest News
വനിതാ ഓട്ടോ ഡ്രൈവറെ ആക്രമിച്ച സംഭവം; പ്രധാന പ്രതികൾ സംസ്ഥാനം വിട്ടെന്ന് സൂചന
കോൽക്കത്തയിൽ മാളിൽ വൻ തീപിടിത്തം; നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്
താൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇല്ലെന്ന് അർജുൻ രാധാകൃഷ്ണൻ; ക്രൈംബ്രാഞ്ച് മൊഴിയെടുത്തു
ചെങ്ങന്നൂരിൽ സ്കൂൾ ബസിന് തീപിടിച്ച സംഭവം; പോലീസ് കേസെടുത്തു
പെറ്റമ്മ പെട്ടെന്നുപോയി; പിഞ്ചുകുഞ്ഞിന് പാല്‍മധുരം പകര്‍ന്ന് നഴ്സിംഗ് ഓഫീസര്‍
Latest News
വനിതാ ഓട്ടോ ഡ്രൈവറെ ആക്രമിച്ച സംഭവം; പ്രധാന പ്രതികൾ സംസ്ഥാനം വിട്ടെന്ന് സൂചന
കോൽക്കത്തയിൽ മാളിൽ വൻ തീപിടിത്തം; നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്
താൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇല്ലെന്ന് അർജുൻ രാധാകൃഷ്ണൻ; ക്രൈംബ്രാഞ്ച് മൊഴിയെടുത്തു
ചെങ്ങന്നൂരിൽ സ്കൂൾ ബസിന് തീപിടിച്ച സംഭവം; പോലീസ് കേസെടുത്തു
പെറ്റമ്മ പെട്ടെന്നുപോയി; പിഞ്ചുകുഞ്ഞിന് പാല്‍മധുരം പകര്‍ന്ന് നഴ്സിംഗ് ഓഫീസര്‍
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top