Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ശ്രീചിത്രയ്ക്ക് അഭിമാനനേട്ടം
Sunday, November 22, 2020 12:56 AM IST
കോവിഡ് അതിജീവനം കേരള മോഡൽ / റെജി ജോസഫ്-4
കോവിഡ് രോഗികളുടെ ശ്വസനനാളിയിൽ അടിഞ്ഞുകൂടുന്ന സ്രവങ്ങൾ അതതു സമയം നീക്കംചെയ്യണം. സ്രവം കൈകാര്യം ചെയ്യുന്നത് രോഗവ്യാപനസാധ്യത വർധിപ്പിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷിതമായി സ്രവം എടുക്കാനുള്ള സാങ്കേതികവിദ്യ തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് വികസിപ്പിച്ചത്.
സക്ഷൻ ഉപകരണങ്ങളിൽ ഘടിപ്പിക്കാനുള്ള അണുനാശിനി അടങ്ങിയിട്ടുള്ള ദ്രവ ആഗിരണശേഷിയോടുകൂടിയ ബാഗുകളാണ് ശ്രീചിത്ര നിർമിച്ചിരിക്കുന്നത്. അക്രിലോസോർബ് എന്നു പേരുനൽകിയ ഈ ബാഗിലേക്ക് വലിച്ചെടുക്കപ്പെടുന്ന സ്രവങ്ങൾ ഖരാവസ്ഥയിൽ സുരക്ഷിതമായി സാധാരണ ജൈവമാലിന്യ നിർമാർജന രീതിവഴി നശിപ്പിക്കാം. സ്രവം ശേഖരിക്കുന്പോൾ രോഗികൾക്കുണ്ടാകുന്ന അസ്വസ്ഥത കുറയ്ക്കാനും ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാനുമാകും. 500 മില്ലിലിറ്റർ സ്രവം ആഗിരണം ചെയ്യാൻ കഴിയുന്ന ബാഗിന് 100 രൂപയിൽ താഴെയാണ് വില.
കോവിഡ് വേഗത്തിലും കുറഞ്ഞ ചെലവിലും സ്ഥിരീകരിക്കുന്നതിനുളള പരിശോധനാ കിറ്റ് വികസിപ്പിച്ചും ശ്രീചിത്രാ ഇൻസ്റ്റിററ്യൂട്ട് വൻനേട്ടം സമ്മാനിച്ചിരിക്കുന്നു. രോഗകാരണമായ വൈറസിലെ എൻ ജീനിനെ കണ്ടെത്തുന്ന ലോകത്തിലെ തന്നെ ആദ്യ പരിശോധനാ കിറ്റുകളിലൊന്നാണ് ചിത്ര ജീൻലാംപ് എന്ന കിറ്റ്.
പരിശോധനാ സമയം രണ്ട് മണിക്കൂർ മാത്രം മതിയാകും. ചെലവ് ആയിരം രൂപയിൽ താഴെയും. ഒരു യന്ത്രത്തിൽ ഒരു ബാച്ചിൽ 30 സാന്പിളുകൾ പരിശോധിക്കാൻ കഴിയും. ലളിതമായ സാങ്കേതിക വിദ്യയായതിനാൽ സാധാരണ ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈൻ സെന്ററുകളിലും വരെ പരിശോധനാ ലാബുകൾ സജ്ജമാക്കാം. ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിൽ കിറ്റിന് നൂറ് ശതമാനം കൃത്യതയുണ്ടെന്നു സ്ഥിരീകരിച്ചു.
ഒന്നരമണിക്കൂറിനുള്ളിൽ കോവിഡ് ഫലം അറിയാൻ കഴിയുന്ന ആർടിപിസിആർ ടെസ്റ്റ് കിറ്റ് ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിനു കീഴിൽ മലയാളികൾ ഉൾപ്പെടുന്ന ഇക്വയ്ൻ ബയോടെക് സ്റ്റാർട്ടപ്പ് വികസിപ്പിച്ചു. ഗ്ലോബൽ ഡയഗ്നോസ്റ്റിക് എന്ന പരിശോധനാ കിറ്റിന് ഇന്ത്യൻ കൗണ്‍സിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ അനുമതിയും ലഭിച്ചിട്ടുണ്ട്.
ആയുർ മാസ്ക്
ആകൃതിയിലും നിറത്തിലും ആകർഷകമായ വിവിധ ഇനം മാസ്കുകളാണ് ഓരോ മുഖങ്ങളിലും ഇക്കാലത്ത് കാണാനാകുക. ഉടയാടകളുടെ അതേ നിറത്തിൽ മാസ്ക് ധരിക്കുന്നതും ഫാഷനായിരിക്കുന്നു.
എന്നാൽ കോവിഡ് രോഗപ്രതിരോധ ശേഷി പകരുന്ന ആയുർ മാസ്കാണ് ഇക്കാലത്തെ വിശേഷാൽ താരം. തിരുവനന്തപുരം ആയുർവേദ മെഡിക്കൽ കോളജിലെ ഡോ. എസ്. ആനന്ദ് വികസിപ്പിച്ച് പേറ്റന്റ് നേടിയ ആയുർ മാസ്ക് വൻതോതിലാണ് കേരളത്തിലും പുറത്തും വിറ്റഴിയുന്നത്. തുളസി, മഞ്ഞൾ, ഞവരയില തുടങ്ങിയവയിൽ സംസ്കരിച്ചെടുത്ത കൈത്തറി തുണിയിലാണ് ആയുർ മാസ്ക് തയാറാക്കുന്നത്. ആയുർ മാസ്കിനെ ജനകീയമാക്കാനും ആയുർവേദത്തിന് പ്രചാരം നൽകാനുമാണ് ഡോ. ആനന്ദ് ഇതിന്റെ നിർമാണം സർക്കാരിനു സൗജന്യമായി നല്‍കിയത്.
ശ്വസനത്തെ സഹായിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരിക്കുന്ന ഒൗഷധാംശങ്ങൾ നിശ്ചിത അളവിൽ വെള്ളത്തിൽ ലയിപ്പിച്ച് കുറുക്കിയ ശേഷം ഇത് ബാഷ്പരൂപത്തിൽ കൈത്തറി തുണിയിൽ പതിപ്പിക്കും. മാസ്കിലെ ഒൗഷധഗുണങ്ങൾ ശ്വസനം ആരോഗ്യകരമാക്കും. കഴുകി ഉപയോഗിക്കുന്പോഴും ഒൗഷധഗുണങ്ങൾ നഷ്ടപ്പെടുകയില്ല. മാർച്ച് മുതൽ കുടുംബശ്രീയുടെ വിവിധ യൂണിറ്റുകൾ 60 ലക്ഷത്തിലേറെ ആയുർ മാസ്കുകൾ സർക്കാരിനുൾപ്പെടെ തയാറാക്കി വിതരണം ചെയ്തു.
പ്രതിരോധിക്കാൻ സംരംഭങ്ങൾ
കോവിഡ് മാന്ദ്യത്തിലും സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകളുടെ കുതിപ്പ് തുടരുകയാണ്. മാർച്ച് മുതൽ ഒക്ടോബർ വരെ 1,200 കോടി രൂപയുടെ നിക്ഷേപം കോവിഡ് പ്രതിരോധ ആശയങ്ങൾ ആവിഷ്കരിച്ച സ്റ്റാർട്ടപ്പുകൾ സ്വന്തമാക്കിയിരിക്കുന്നു. പതിനഞ്ചിലധികം സ്റ്റാർട്ടപ്പുകൾ പ്രതിരോധ ഉത്പന്നങ്ങൾ അവതരിപ്പിച്ചതും നാടിന് അഭിമാനം പകർന്നു. ടെലിമെഡിസിൻ രംഗത്തും പുതിയ സംരംഭങ്ങൾ നിലവിൽവന്നു. വീട്ടിലിരുന്ന് ഡോക്ടറുടെ സേവനം തേടാൻ സഹായകരമായ ക്വിക് ഡോക്ടർ ആപ്ലിക്കേഷൻ ഏറെ സഹായകരമായി. വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ കഴിയുന്ന ലക്ഷക്കണക്കിന് പേർക്ക് ഓണ്‍ലൈനിൽ ഡോക്ടറെ കാണാനും ചികിത്സ തേടാനും ഇതു പ്രയോജനപ്പെട്ടു.
കോവിഡ് പ്രതിസന്ധികളെ മറികടക്കാൻ സഹായിക്കുന്ന ലോകത്തെ മികച്ച കംപ്യൂട്ടർ ആപ്പുകളിലൊന്നാണ് കേരള സ്റ്റാർട്ടപ്പ് മിഷന്റെ ക്യുകോപ്പി ഓണ്‍ലൈൻ സർവീസസ് വികസിപ്പിച്ച ജി.ഒ.കെ ഡയറക്ട്- കേരള. ആപ് സമുറായി ഇൻകോർപറേറ്റഡ് എന്ന അമേരിക്കൻ കന്പനി ആഗോളതലത്തിൽ 12 ആപ്പുകളെ തെരഞ്ഞെടുത്ത് ഇവയ്ക്ക് രണ്ടു കോടി രൂപ ഗ്രാന്റ് അനുവദിച്ചതിൽ 3.75 ലക്ഷം രൂപ ക്യുകോപ്പിക്കു ലഭിച്ചു. ഈ ലിസ്റ്റിൽ ഇന്ത്യയിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട ഏക ആപ്പാണ് ജി.ഒ.കെ ഡയറക്ട് .
(തുടരും)
കരുതലായി കുടുംബശ്രീ
വിമാനയാത്രക്കാർക്കുള്ള പിപിഇ കിറ്റുകൾക്ക് എയർ ഇന്ത്യയും സ്വകാര്യ എയർലൈനുകളും കുടുംബശ്രീയെ ആശ്രയിക്കുന്നു. കൊല്ലം എഴുകോണ്‍ കുഴിമതിക്കാട്ടെയും തളവുകോണത്തെയും നിരവധി വീടുകളിൽ കോണ്ക്രീവ കന്പനിയുടെ സാങ്കേതിക സഹകരണത്തിൽ പിപിഇ കിറ്റുകൾ തയാറാക്കുകയാണ് കുടുംബശ്രീ വനിതകൾ. ദിവസം രണ്ടായിരം മാസ്കുകൾ, പിപിഇ കിറ്റ്, സർജൻ ഗൗണ്‍ എന്നിവ തയാറാക്കി അണുവിമുക്തമാക്കി പായ്ക്ക് ചെയ്യുന്നു. വന്പൻ കന്പനികളോടു കിടപിടിക്കുന്ന ഗുണമേന്മയുള്ള കിറ്റുകളാണ് വനിതകൾ തയാറാക്കുന്നത്. ഒരാൾ ദിവസം 25 പിപിഇ കിറ്റ് തയ്ക്കുന്പോൾ 600 രൂപ ലഭിക്കും. വിവിധ സർക്കാർ വകുപ്പുകളും ഏജൻസികളും എയർ ഇന്ത്യയും തമിഴ്നാട് സർക്കാരും ഇവരുടെ കിറ്റുകൾ വാങ്ങുന്നു.
തൃശൂരിലെ തീരദേശ ഗ്രാമമായ എറിയാട്ടെ വനിതകൾ തുന്നിയ പതിനായിരം പിപിഇ കിറ്റുകളാണ് യുഎഇയിലേക്ക് അയച്ചത്. കോവിഡും ലോക്ഡൗണും തിരിച്ചടിയായപ്പോൾ തീരമേഖലയിൽ ഇതര ജോലി നഷ്ടമായവർ വെല്ലുവിളിയെ അവസരമാക്കിമാറ്റി.
കോവിഡ് കാലത്ത് സൗജന്യ കിറ്റ് വിതരണത്തിനായി സിവിൽ സപ്ലൈസ് കോർപറേഷന് ആവശ്യമായ എട്ടു കോടി സഞ്ചികളാണ് സാധനങ്ങൾ നിറയ്ക്കാൻ കുടുംബശ്രീ തുന്നി നൽകിയത്. 14 ജില്ലകളിലുമായി 100 കോടിയിലേറെ രൂപയുടെ വരുമാനം സഞ്ചി തുന്നി കുടുംബശ്രീ വനിതകൾ നേടി. ആറായിരം വനിതകളാണ് വീടുകളിലും തയ്യൽ യൂണിറ്റുകളിലുമായി സഞ്ചി തുന്നി വരുമാനമുണ്ടാക്കിയത്.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ പിജി വിദ്യാർഥികൾ കുടുംബശ്രീയെ ഫേസ് ഷീൽഡ് നിർമാണവിദ്യ പഠിപ്പിച്ചതും നാടിനു കരുതലായി. പോളിഫോം ഷീറ്റ്, ഒ.എച്ച്.പി. ഷീറ്റ്, ഫെവിക്കോൾ, സിന്തറ്റിക് തുണി എന്നിവയിൽ നിർമിക്കുന്ന ഒരു ഫേസ് ഷീൽഡിന്റെ ചെലവ് 15 രൂപ മാത്രം. ആയിരക്കണത്തിന് ഷീൽഡുകൾ മെഡിക്കൽ കോളജുകൾക്കും ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിനും കൈമാറി. ആരോഗ്യപ്രവർത്തകർക്കും ആംബുലൻസ് ജീവനക്കാർക്കും കരുതലും നേട്ടവുമായി ഈ മുഖകവചം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മോഹൻലാൽ കർമചന്ദ് ഗാന്ധി!
പണ്ടേ നരേന്ദ്ര മോദിക്ക് മഹാത്മാ ഗാന്ധിയെക്കുറിച്ചു പറയുന്പോൾ നാക്കു പിഴയ്ക്കാ
കേരളത്തിനു തീവ്രകാലം
കേരളത്തിൽ കഴിഞ്ഞ പത്തു ദിവസമായി ഇതുവരെ കാണാത്ത
വിശ്വസിക്കാമോ, എക്സിറ്റ് പോളുകളെ?
ഇന്ത്യ വിധിയെഴുതി! അടുത്ത അഞ്ചു വർഷക്കാലത്തേക്ക് രാജ്യം
ജനവിധിയില്‍ നാലു സാധ്യത
ആറാഴ്ച നീണ്ട ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അ
വേലുത്തന്പിയുടെ പ്രതികാരം
ഇങ്ങനെ ഭരണത്തിൽ
ധന്യൻ മാർ തോമസ് കുര്യാളശേരി ക്രാന്തദർശിയായ അജപാലകനും സമാനതകളില്ലാത്ത ആത്മീയാചാര്യനും
ക്രാന്തദർശി എന്നുള്ള അഭിധാനം എല്ലാവർ
മഹാത്മാവേ മാപ്പ്...
ലോകം അറിഞ്ഞിരുന്നു, മഹാത്മാവിനെ
1948 ജനുവരി 30, ഗാന്ധിജി ഓർമയായ ദിനം, ന്യൂ
ഭരണവും തരകനും
ആലപ്പുഴ നഗരത്തിന്റെ വളർച്ച
മാത്തു തരകൻ ചങ്കുറപ്പിന്റെ നസ്രാണി അടയാളം
പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ ജീവിച്ചിരുന്ന ഒരു നസ്രാണി പ്രമുഖനാണ്
പഠനമുറിയിലെ എഐ!
പഠനത്തിൽ അധ്യാപർക്കും വിദ്യാർഥികൾക്കും സ്ഥാപനങ്ങൾക്കും പ്രയോജനപ്പെടുത്താവു
വിദ്യാഭ്യാസവും എഐ യുഗവും
പാഠപുസ്തകങ്ങളിലും ചോക്ക് ബോർഡുകളിലും മാത്രം ഒതുങ്ങിനിൽക്കുന്ന ക്ലാസ് മുറികൾ ഇ
പത്താണ്ട് പിന്നിട്ട് ന്യൂനപക്ഷ കമ്മീഷൻ
സംസ്ഥാനത്തെ ന്യൂനപക്ഷ കമ്മീഷൻ ഒരു പതിറ്റാണ്ട് പൂർത്തിയാക്കിയിര
കേരളത്തെ എങ്ങനെ ശുചിയാക്കാം?
സാക്ഷരതയിലും വിദ്യാഭ്യാസത്തിലുമൊക്കെ ഏറെ മുന്നിലാണെങ്കിലും പൊതുശുചിത്വത്തിന്
കേരളത്തിലെ വിദ്യാഭ്യാസം: ഈഗോയല്ല ആവശ്യം
എഴുത്തും വായനയും അറിയാത്ത വിദ്യാർഥികൾ പോലും ജയിക്കുന്നതും പത്താം ക്ലാസിലെ എ പ്
നെഹ്റു: രാഷ്ട്രനിർമാതാവും ചരിത്രസ്രഷ്ടാവും
1964 മേയ് 27ന്, ഉച്ചകഴിഞ്ഞ് രണ്ടിന് പണ്ഡിറ്റ് ജ
""നെഹ്റുവിന്റെ അഭിനന്ദനത്തിൽ ഞാൻ കോരിത്തരിച്ചിട്ടുണ്ട്''
ജവഹർലാൽ നെഹ്റുവിന്റെ അഭിനന്ദനം നേരിട്ട് ഏറ്റുവാങ്ങിയ നേതാവാ
തമസ്കരിക്കുംതോറും തെളിമയോടെ
മതേതര ജനാധിപത്യ റിപ്പബ്ലിക്കായി ഇന്ത്യയെ വളര്‍ത്തിയ
വിളവെടുപ്പിന്റെ വർഷങ്ങൾ
കേരളത്തിൽ വിളവെടുപ്പിന്റെ വർഷങ്ങളാ
അദ്ഭുതങ്ങൾ വിവേചിച്ചറിയാൻ
പ്രകൃത്യതീത സംഭവങ്ങൾ, ദിവ്യാദ്ഭുതങ്ങൾ, സ്വർഗീയ വെളിപാടുകൾ എ
ജീവിതം കുരുക്കുന്ന ഭൂനിയമങ്ങൾ
ഏറെക്കാലമായി കേരളത്തിലെ ചർച്ചാവിഷയമാണ് ഭൂനിയമങ്ങൾ. ഭൂമിയുടെ അവകാശവുമായ
കിർഗിസ്ഥാൻ മുന്നറിയിപ്പ്...
ഇന്ത്യയിൽനിന്ന്, പ്രത്യേകിച്ചു കേരളത്തിൽനിന
സ്നേഹത്തിൽ വിരിഞ്ഞ സഹനപുഷ്പം
പ്രാർഥനയുടെയും സഹനത്തിന്റെ
നിര്‍മിതബുദ്ധിയെ വരുതിയിലാക്കുമോ?
ഈ വര്‍ഷത്തെ ജി7 രാജ്യങ്ങളുടെ ഉച്ചകോടി ലോകത്തിനു ചരിത്രനിമിഷങ്ങള്‍ സമ്മാനിക്
സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികം
നേട്ടങ്ങളുടെ തിളക്കത്തിൽ കുതിക്കുന്നു
പിണ
കോടികൾ മറിയുന്ന പ്രചാരണം
ലോക്സഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ സ്ഥാനാർഥികൾക്കു ചെലവാക്കാവുന്ന തുക 40 ലക്ഷ
ഭക്ഷണം മരുന്നാവണം
“നമ്മുടെ ഭക്ഷണം മരുന്നാവണം, നമ്മുടെ മരുന്ന് ഭക്ഷണമാവണം’’ - ഗ്രീക
ഭൂമിയിലെ ജീവന്റെ തുടിപ്പുകൾ ഇനി എത്രനാൾ?
ഇന്നു ലോക ജൈവവൈവിധ്യ ദിനം. 2022 ഡിസംബർ ഏഴു മുതൽ 19 വരെ കാ
കർക്കശം, നിലപാടുകള്‍
കിഴക്കൻ അസർബൈജാനിലെ ജോല്‍ഫ മേഖലയില്‍ മോശം കാലാവസ്ഥ
തത്കാലം ആശങ്ക അകലെ; വിപണികൾ ശാന്തം
ഇറാനിൽ എന്തും സംഭവിക്കാം. അതുകൊണ്ടുതന്നെ ആശങ്കയും വർ
ആന്റിബയോട്ടിക് എന്ന ‘ഭീകരൻ’
ലോക തൊഴിലാളിദിനമായ മേയ് ഒന്നിനു നടന്ന സംഭവമാണ് ഇതെഴുതാൻ പ്രചോദനം. കേരളത്ത
കൊമേഴ്സ് വിദ്യാഭ്യാസം സ്കൂൾ തലത്തിൽ
ഇന്ത്യയിൽ കൊമേഴ്സ് വിദ്യാഭ്യാസം ആദ്യം ആരംഭിച്ചത് 1886ൽ മദ്രാസിലാണ്; കേരളത്തിൽ
രാജ്യസഭാ സീറ്റും കേരള കോണ്‍ഗ്രസും
ഇടതുമുന്നണി കേരള കോണ്‍ഗ്രസ്-എമ്മിന്
ചബഹാർ ഉയർത്തുന്ന നയതന്ത്ര വെല്ലുവിളികൾ
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാ
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
Latest News
പോലീസ് പൊതുജനങ്ങളോടുള്ള പെരുമാറ്റം മെച്ചപ്പെടുത്തണമെന്ന് മുഖ്യമന്ത്രി
ചേര്‍ത്തലയിൽ ബിജെപി പ്രവര്ത്തകന് മര്‍ദ്ദനമേറ്റു
കോഴിക്കോട്ട് വയോധികൻ കുളത്തിൽ മുങ്ങി മരിച്ചു
മദ്യപിച്ചില്ല; മകന് അച്ഛനെ വെട്ടി പരിക്കേല്‍പ്പിച്ചു
ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാൻ കഴിയുന്നതിനേക്കാൾ വലിയ ബഹുമതിയില്ലെന്ന് ഗംഭീർ
Latest News
പോലീസ് പൊതുജനങ്ങളോടുള്ള പെരുമാറ്റം മെച്ചപ്പെടുത്തണമെന്ന് മുഖ്യമന്ത്രി
ചേര്‍ത്തലയിൽ ബിജെപി പ്രവര്ത്തകന് മര്‍ദ്ദനമേറ്റു
കോഴിക്കോട്ട് വയോധികൻ കുളത്തിൽ മുങ്ങി മരിച്ചു
മദ്യപിച്ചില്ല; മകന് അച്ഛനെ വെട്ടി പരിക്കേല്‍പ്പിച്ചു
ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാൻ കഴിയുന്നതിനേക്കാൾ വലിയ ബഹുമതിയില്ലെന്ന് ഗംഭീർ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top