Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
അടിമയാക്കും ജീവനെടുക്കും ഓണ്‍ലൈൻ ഗെയിം
Tuesday, November 23, 2021 1:04 AM IST
ലോക്ഡൗണിനെതുടർന്ന് ആരംഭിച്ച ഓണ്‍ലൈന്‍ വിദ്യാഭ്യാസം കുട്ടികളെ മൊബൈല്‍ ഫോണുകളുടെ അടിമകളാക്കി മാറ്റിയോയെന്ന സംശയം ബലപ്പെടുകയാണ്. മൊബൈല്‍ ഫോണുകളുമായിരിക്കുന്ന മക്കള്‍ ഓണ്‍ലൈന്‍ പഠനത്തിലാണെന്ന ധാരണയാണ് പല മാതാപിതാക്കള്‍ക്കും. എന്നാൽ അവരിൽ പലരും ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കായാണ് കൂടുതൽ സമയം ചെലവഴിക്കുന്നതെന്നതാണു യാഥാർഥ്യം. കഴിഞ്ഞ ദിവസങ്ങളിൽ നാട്ടിൽ നടന്ന സംഭവങ്ങള്‍ ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ഓണ്‍ലൈന്‍ ഗെയിം കളിച്ചു പണം നഷ്ടപ്പെട്ടതറിഞ്ഞ് വീട്ടുകാര്‍ വഴക്കു പറഞ്ഞതിന്റെ മനോവിഷമത്തില്‍ വീടുവിട്ടിറങ്ങിയ ആകാശ് എന്ന പതിനാലുകാരനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് ഇരിങ്ങാലക്കുടയിലാണ്. ഗെയിം കളിച്ച് 5,000 രൂപയാണ് കുട്ടിയ്ക്കു നഷ്ടപ്പെട്ടത്.
ചിറയിന്‍കീഴ് സ്വദേശി സാബിത് എന്ന പതിനാലുകാരൻ വീടിനുള്ളില്‍ തൂങ്ങിമരിച്ചതിനു പിന്നിലും ഓണ്‍ലൈന്‍ ഗെയിം തന്നെയാണെന്നാണ് പോലീസിന്റെ നിഗമനം. സാബിതിന്റെ മൊബൈല്‍ ഫോണ്‍ പോലീസ് പരിശോധിച്ചപ്പോൾ വിവിധ ഓണ്‍ലൈന്‍ ഗെയിമുകള്‍ രഹസ്യ പാസ്വേഡ് ഉപയോഗിച്ച് ലോക് ചെയ്തിരുന്നതായി കണ്ടെത്തിയിരുന്നു.
ഇത്തരം അപകടങ്ങളില്‍നിന്നു കുട്ടികളെ എങ്ങനെ രക്ഷിക്കാമെന്നതിനെക്കുറിച്ചു വിദഗ്ധര്‍ സംസാരിക്കുന്നു.
മാതാപിതാക്കളോട് എന്തും തുറന്നു പറയാനാകണം
റിമ ജോസ്
(ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ചില്‍ഡ്രന്‍ ആന്‍ഡ് പോലീസ് ഹൗസ് (ക്യാപ് ഹൗസ്) , തിരുവനന്തപുരം)
കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് അവശ്യമായി മാറിയ ഓണ്‍ലൈന്‍ ഉപയോഗം കോവിഡ് മാറിയാലും മുന്നോട്ടുതന്നെ പോകും. കുട്ടികളെപ്പോലെതന്നെ മാതാപിതാക്കളും ഏറെക്കുറെ മൊബൈല്‍ ഉപയോഗത്തില്‍ സന്തോഷം കണ്ടെത്തുന്നവരാണ്. മാതാപിതാക്കള്‍ കുട്ടികള്‍ക്ക് മാതൃകയാകണം. കുടുംബാംഗങ്ങള്‍ ഒന്നിച്ചുള്ള സമയങ്ങളില്‍ മൊബൈല്‍ ഉപയോഗം കുറച്ച് സന്തോഷകരമായ കുടുംബാന്തരീക്ഷം ഉണ്ടാക്കാന്‍ ശ്രമിക്കണം. കുഞ്ഞുങ്ങള്‍ക്ക് എന്തു പ്രശ്നമുണ്ടായാലും അത് മാതാപിതാക്കളോട് തുറന്നുപറയാന്‍ കഴിയണം. ഓണ്‍ലൈന്‍ ഗെയിമുകളുടെ ചതിയിൽപ്പെട്ട് എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുന്ന കുട്ടികള്‍ മാതാപിതാക്കളോട് ഇക്കാര്യം തുറന്നു പറഞ്ഞാലുണ്ടാകുന്ന അനന്തരഫലത്തെയോര്ത്താണ് മരണത്തില്‍ അഭയം തേടുന്നത്. മുഴുവന്‍ സമയവും ഫോണ്‍ മാറ്റിവയ്ക്കണമെന്ന് പറയാന്‍ കഴിയില്ല. അതിനാല്‍ത്തന്നെ വിവേകപൂര്‍ണമായി ഫോണ്‍ ഉപയോഗിക്കാന്‍ കുഞ്ഞുങ്ങളെ പഠിപ്പിക്കണം.
കുടുംബത്തില്‍ സന്തോഷം ഉണ്ടാകണം
ഡോ. പി.എം. ചാക്കോ
(പ്രിന്‍സിപ്പൽ, സെന്റ് ബെര്‍ക്കുമാന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൗണ്‍സലിംഗ് ആന്‍ഡ് സൈക്കോതെറാപ്പി, പാലാ.)
അഡിക്ഷന് ഡിസ്ട്രാക്ഷന്‍ ആണെന്നാണ് പറയുന്നത്. ഡിസ്ട്രാക്ഷന്‍ അല്ല, അതൊരു ഉത്തേജനം ആണ്. ഇഷ്ടമുള്ള കാര്യം ചെയ്യുമ്പോള്‍ നമ്മുടെ ശരീരത്തിലെ സന്തോഷദായകമായ ഹോര്‍മോണായ ഡോപ്പാമൈന്‍ തലച്ചോറില്‍ ഉത്പാദിപ്പിക്കപ്പെടും. സന്തോഷാവസ്ഥ ഉണ്ടാകുമ്പോള്‍ വീണ്ടും വീണ്ടും ഇത് ആവര്‍ത്തിക്കപ്പെടും.
പ്രശ്നങ്ങളുള്ള കുട്ടികള്‍, മാനസിക വിഷമം അനുഭവിക്കുന്നവര്‍, പഠനത്തില്‍ പിന്നാക്കാവസ്ഥയിലുള്ളവരൊക്കെ ഓണ്‍ലൈന്‍ ഗെയിം പോലുള്ള ഉത്തേജനം തേടിപ്പോകും. കുട്ടികള്‍ക്ക് മാനസിക പ്രശ്നങ്ങളോ വൈകല്യങ്ങളോ ഉണ്ടോയെന്നാണ് ആദ്യം കണ്ടുപിടിക്കേണ്ടത്. മോട്ടിവേഷന്റെ കുറവുണ്ടോയെന്നും നോക്കണം. പഠിച്ചു വലിയ ജോലി കിട്ടുമ്പോള്‍ കിട്ടുന്ന മധുരം മൊബൈല്‍ ഗെയിം കളിക്കുന്നതിനെക്കാള്‍ വലിയ സന്തോഷം നല്കുന്നതാണെന്ന ചിന്ത കുഞ്ഞുങ്ങളില്‍ വളര്‍ത്തിയെടുക്കണം.
ചെറുപ്പത്തിലേ നിയന്ത്രിക്കണം
ധന്യ മേനോന്
(സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേറ്റര്‍)
കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്കുമ്പോള് അതിനു പിന്നില്‍ ചതിക്കുഴി ഒളിഞ്ഞിരിപ്പുണ്ടെന്ന കാര്യം മാതാപിതാക്കള്‍ ഉള്‍ക്കൊള്ളണം. കുട്ടി മൊബൈല്‍ ഫോണിന് അടിമയാണെന്ന് തുടക്കത്തില്‍തന്നെ മനസിലായാല്‍ കൗണ്‍സലിംഗ് കൊടുക്കാം. മൊബൈല്‍ ഉപയോഗം നിയന്ത്രണാതീതം ആയാല്‍ ഒന്നും ചെയ്യാനാകില്ലെന്ന വസ്തുത മാതാപിതാക്കള്‍ മറക്കരുത്. അതിനാല്‍തന്നെ കുട്ടിയായിരിക്കുമ്പോള്‍തന്നെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.
ഓണ്‍ലൈന്‍ ക്ലാസിന്റെ ബാക്കിപത്രം
നിഷിത മോഹന്‍ദാസ്
(കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ് പരവൂര്‍, കൊല്ലം.)
അമിതമായുള്ള സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം ഓണ്‍ലൈന്‍ ക്ലാസിന്റെ ബാക്കിപത്രമാണ്. ക്ലാസുകള്‍ അവസാനിച്ചശേഷവും നോട്സ് എഴുതാനും ക്ലാസ് വീഡിയോ കാണാനുമായി ഉപയോഗിക്കുന്ന ഫോണ്‍ പിന്നീട് മറ്റ് അനാവശ്യകാര്യങ്ങള്‍ക്കായി അമിതമായി ഉപയോഗിക്കുന്നു. വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിങ്ങനെ നീളുന്നു ഉപയോഗം. കൂട്ടുകാരെ നേരില്‍ കാണാതെ ഇരിക്കുന്നതിനാല്‍ ഇത്തരം പ്ലാറ്റ്ഫോമുകള് വഴി കാണുന്നതിലും സൗഹൃദം നിലനിര്‍ത്തുന്നതിലും തെറ്റില്ല. എന്നാല്‍ ഒരുപരിധിക്കപ്പുറം ഇതിന് അടിമപ്പെട്ട് പോകുന്ന പ്രവണതയാണ് ഇപ്പോള്‍ അധികമായി കാണുന്നത്.
ഇരിക്കുമ്പോഴും കഴിക്കുമ്പോഴും കിടക്കുമ്പോഴും മൊബൈല്‍ ഇല്ലാതെ പറ്റില്ലായെന്ന അവസ്ഥയിലുള്ള കുട്ടികളുമായി വരുന്ന മാതാപിതാക്കളെയാണ് കൗണ്‍സലിംഗില്‍ കാണാന്‍ ഇടയാകുന്നത്. ഇത്തരം ശീലങ്ങള്‍ കാരണം കുട്ടികള്‍ മാതാപിതാക്കളുമായി സഹകരിക്കുന്നതില്‍ ഗണ്യമായി കുറവുണ്ടാകുന്നു.
ഒന്നിനോടും ഒരു താത്പര്യമില്ലാതെ, ഉത്തരവാദിത്വമില്ലാതെ അലസരായി മാറുന്നു. സമയത്ത് ആഹാരം കഴിക്കാതെയും കുളിക്കാതെയും ഉറങ്ങാതെയും കുട്ടികളിലെ ജീവിതരീതികളില്‍ത്തന്നെ അനാരോഗ്യകരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നു. ഇതിന്റെ പേരില്‍ കുട്ടികളും മാതാപിതാക്കളുമായി വലിയ വഴക്കുകള്‍ വരെ സംഭവിക്കുന്നു. മൊബൈല്‍ ഉപയോഗം ഒരു അഡിക്ഷനായി മാറിക്കഴിഞ്ഞാല്‍ പിന്നെ ഇവരില്‍നിന്ന് ഫോണ്‍ മാറ്റിവയ്ക്കുമ്പോള്‍ അമിതമായ ദേഷ്യവും അമര്‍ഷവും പ്രകടമാകും. ചില സാഹചര്യങ്ങളില്‍ ഇവര്‍ അക്രമാസക്തരായി മാറുന്നതും കാണാം.
മാതാപിതാക്കളേ ഇതു ശ്രദ്ധിക്കാം
കൊച്ചുകുട്ടിയായാലും മുതിര്‍ന്നവര്‍ ആയാലും വീട്ടിലുളളവര്‍ക്ക് എപ്പോഴും ശ്രദ്ധിക്കാന്‍ പറ്റുന്ന സ്ഥലത്തിരുന്നു ഫോണ്‍ ഉപയോഗിക്കാന്‍ പറയണം. അവര്‍ എന്താണ് മൊബൈലില്‍ കാണുന്നതെന്ന് മുതിര്‍ന്നവര്‍ അറിഞ്ഞിരിക്കണം. മുറിക്കുള്ളില്‍ അടച്ചിരുന്നുള്ള മൊബൈല്‍ ഉപയോഗം കര്‍ശനമായി വിലക്കുക.
മുതിര്‍ന്നവരുടെ മൊബൈല്‍ ഉപയോഗം മക്കള്‍ ശ്രദ്ധിക്കുമെന്നത് മറക്കരുത്. അവരെ ശ്രദ്ധിക്കണമെന്ന് പറയുമ്പോഴും കുഞ്ഞിനെ സംശയത്തോടെ നോക്കിക്കാണരുത്. അത് അവരില്‍ ദേഷ്യം ഉളവാക്കാനായി മാത്രമേ സഹായിക്കൂ. മുതിര്‍ന്നവര്‍ക്ക് സമാധാനമായിരിക്കാന്വേണ്ടി മക്കള്‍ക്ക് മൊബൈല്‍ ഉപയോഗിക്കാന്‍ കൊടുക്കുന്ന പ്രവണത തെറ്റാണ്. ഭാവിയില്‍ അവര്‍ക്ക് നിങ്ങളേക്കാള്‍ പ്രാധാന്യം മൊബൈലിനോടാകും.
മൊബൈല്‍ ഉപയോഗത്തിന് കൃത്യമായ സമയപരിധി വയ്ക്കണം. ദിവസവും രണ്ടുമണിക്കൂര്‍ കളിക്കുന്നതിനും സോഷ്യല്‍മീഡിയയില്‍ ചെലവഴിക്കുന്നതിനുമായി മാറ്റിവയ്ക്കാം. അത് എപ്പോഴൊക്കെ വേണമെന്ന് മാതാപിതാക്കളും കുട്ടികളും ചര്‍ച്ച ചെയ്ത് തീരുമാനിക്കുക. അത് കൃത്യമായി പാലിക്കുന്നുണ്ടോ എന്നതു മാതാപിതാക്കള്‍ ഉറപ്പുവരുത്തേണ്ടതാണ്. പറഞ്ഞ സമയപരിധിക്കപ്പുറം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ ഏര്‍പ്പെടുത്തിയ സമയം വീണ്ടും കുറയ്ക്കുക.
കൊച്ചുകുട്ടികളില്‍ ഇത്തരം അച്ചടക്ക മുറകള്‍ പ്രാവര്‍ത്തികമാകുമെങ്കിലും കൗമാരക്കാരായവരില്‍ അത് വിജയിക്കണമെന്നില്ല. അവരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കുക. മാതാപിതാക്കള്‍ ഇത്തരം നിബന്ധനകള്‍ എന്തിനാണ് ഏര്‍പ്പെടുത്തുന്നതെന്നും നിങ്ങളുടെ ഉളളിലെ ഉത്കണ്ഠ എന്താണെന്നും സ്നേഹപൂര്‍വം അവരോട് തുറന്നുപറയണം. ഒരു പരിധിവരെ അവരത് മനസിലാക്കുകയും അനുസരിക്കുകയും ചെയ്യും.
സീമ മോഹന്‍ലാല്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മലയാളത്തിന്റെ ഉള്ളറിഞ്ഞ ഉള്ളൂർ
“മഹാകവി ഉള്ളൂരിന്, സമശീർഷരായ ആശാനോ വള്ളത്തോളോ ആകാൻ ഒരു പ്രയാസവുമില്ല. എ
ന്യൂനപക്ഷാവകാശങ്ങൾ ഹനിക്കില്ല
ന്യൂനപക്ഷങ്ങൾക്കായുള്ള സ്കോളർഷിപ്പുകളും കേന്ദ്ര ഫണ്‍
അങ്കമാലി വെടിവയ്പിന് ഇന്ന് 65 വയസ്
അങ്കമാലി കല്ലറയിൽ, ഞങ്ങടെ സോദരരാണെങ്കിൽ, ആ കല്ലറയാണേ കട്ടായം, പകരം ഞങ്ങൾ ചോദിക്കും
വിമോചനസമരക
മോദിയുടെ മൂന്നാമൂഴം
പ്രധാനമന്ത്രി നരേന്ദ്ര ദാമോദർദാസ് മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യു
സ്വയംഭരണ കോളജുകളെ കൂട്ടിലടയ്ക്കരുത്
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഉന്‍
ഇന്ത്യ മടങ്ങിത്തുടങ്ങി, ഇന്ത്യയിലേക്ക്
2024 ജൂണ്‍ നാല് - ഇന്ത്യ, ഇന്ത്യയിലേക്കു മ
ഏകീകൃത കുർബാന അർപ്പണം; അച്ചടക്കം പാലിക്കാതെ തുടരാനാവില്ല
സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പായി തെരഞ്ഞെ
ജന്മശതാബ്ദിയിൽ കാർട്ടൂണിസ്റ്റ് അബു
കാർട്ടൂണുകൾ ചരിത്രത്തിന്റെ എഫ്ഐആർ ആണെന്നു പറയാറു
കേരളത്തിനുള്ള അർഹമായ അംഗീകാരം
മൂന്നാം മോദി മന്ത്രിസഭയിൽ കേരളത്തിനു ലഭിച്ചത് ഒരർഥത്തിൽ പറഞ്ഞാൽ ഇരട്ടി മധു
കഠിനാധ്വാനി, ആശ്രിതവത്സലൻ
കഠിനാധ്വാനിയാണ് മോദി. കേരളത്തിന്റെ മുൻ മുഖ്യ
വയനാട്ടിൽനിന്നു പ്രിയങ്ക?
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺ
റാമോജി എന്ന അദ്ഭുത പ്രതിഭ
മാധ്യമരാജാവ്, സംരംഭകൻ, സിനിമാ
ജനവിധി എതിരായ വലിയ കക്ഷി
ഇന്ത്യ മുന്നണിക്ക് അഭിമാനകര
അതിരുവിടുന്ന ‘ആവേശാ’ഭിമുഖ്യങ്ങള്
രങ്കണ്ണനും അമ്പാനും തിയറ്ററുകളെ ഇളക്കിമറി
വിരിയട്ടെ, സർവമത സമഭാവന
"സർവ പന്ത് സംഭവ' (സർവമത സമഭാവന-എല്ലാ മതങ്ങളും തുല്യമാണ്) എന്ന തത്വത്തിൽ തങ്
കുടുംബങ്ങളുടെ മധ്യസ്ഥ: വിശുദ്ധ മറിയം ത്രേസ്യ
ഇങ്ങനെയൊരു ഗ്രാമീണകന്യക നൂറ്റാണ്ടുമു
തിരുത്തലിന്റെ പിണറായി സ്റ്റൈൽ
പോരായ്മകൾ ചൂണ്ടിക്കാട്ടിയ ബിഷപ് വി
ലോകം മറക്കാത്ത ദിനം
വർണവിവേചനത്തിന്റെ കാഠിന്യം ഗാന്ധിജി നേരിട്ടറിഞ്ഞ ട്
ഇന്നു ലോക ഭക്ഷ്യസുരക്ഷാദിനം: ചിന്തിക്കൂ, കഴിക്കുന്ന ഭക്ഷണം ഗുണപ്പെടുന്നുണ്ടോ?
വിശപ്പടക്കുക എന്നതിനെക്കാൾ, ഒരാളു
ബി.ആർ.പി. ഭാസ്കർ: മാധ്യമരംഗത്തെ കുലപതി ഓർമകളിൽ
തലമുതിർന്ന മാധ്യമപ്രവർത്തകനായിരുന്ന ബി.ആർ.പി. ഭാസ്കർ സാറിനെ കാണാൻ ചെന്നൈയ
കിഴക്കോട്ട് നോക്കിയതു മതി; ഇനി പടിഞ്ഞാറേക്കു നോക്കാം...
ഈ ലോക പരിസ്ഥിതിദിനത്തിന്റെ പ്രമേയവും മുദ്രാവാക്യവു
കുട്ടനാടിന്റെ പ്രത്യേക പാക്കേജ് ഒഴുകിപ്പോയോ?
2018ലെ മഹാപ്രളയത്തെത്തുടർന്നു കേരള സർക്കാർ നവകേരള നിർമിതി
പുതിയ സ്വപ്നങ്ങള്‍ കാണണം
എന്റെ സഹ ഇന്ത്യക്കാരെ,
ജനാധിപത്യത്തിന്റെ ഏറ
മഹാത്മജി: ലോകം അറിയുന്ന അർഥവത്തായ ഇന്ത്യൻ നേതാവ്
ഇന്ത്യയുടെ കഥകളെയും പാരമ്പര്യങ്ങളെയുംകുറി
പുതിയ സ്കൂൾവർഷത്തേക്ക് കടക്കുന്പോൾ
മധ്യവേനൽ അവധി കഴിഞ്ഞ് സ്കൂളുക
മോഹൻലാൽ കർമചന്ദ് ഗാന്ധി!
പണ്ടേ നരേന്ദ്ര മോദിക്ക് മഹാത്മാ ഗാന്ധിയെക്കുറിച്ചു പറയുന്പോൾ നാക്കു പിഴയ്ക്കാ
കേരളത്തിനു തീവ്രകാലം
കേരളത്തിൽ കഴിഞ്ഞ പത്തു ദിവസമായി ഇതുവരെ കാണാത്ത
വിശ്വസിക്കാമോ, എക്സിറ്റ് പോളുകളെ?
ഇന്ത്യ വിധിയെഴുതി! അടുത്ത അഞ്ചു വർഷക്കാലത്തേക്ക് രാജ്യം
ജനവിധിയില്‍ നാലു സാധ്യത
ആറാഴ്ച നീണ്ട ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അ
വേലുത്തന്പിയുടെ പ്രതികാരം
ഇങ്ങനെ ഭരണത്തിൽ
ധന്യൻ മാർ തോമസ് കുര്യാളശേരി ക്രാന്തദർശിയായ അജപാലകനും സമാനതകളില്ലാത്ത ആത്മീയാചാര്യനും
ക്രാന്തദർശി എന്നുള്ള അഭിധാനം എല്ലാവർ
മഹാത്മാവേ മാപ്പ്...
ലോകം അറിഞ്ഞിരുന്നു, മഹാത്മാവിനെ
1948 ജനുവരി 30, ഗാന്ധിജി ഓർമയായ ദിനം, ന്യൂ
ഭരണവും തരകനും
ആലപ്പുഴ നഗരത്തിന്റെ വളർച്ച
മാത്തു തരകൻ ചങ്കുറപ്പിന്റെ നസ്രാണി അടയാളം
പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ ജീവിച്ചിരുന്ന ഒരു നസ്രാണി പ്രമുഖനാണ്
പഠനമുറിയിലെ എഐ!
പഠനത്തിൽ അധ്യാപർക്കും വിദ്യാർഥികൾക്കും സ്ഥാപനങ്ങൾക്കും പ്രയോജനപ്പെടുത്താവു
വിദ്യാഭ്യാസവും എഐ യുഗവും
പാഠപുസ്തകങ്ങളിലും ചോക്ക് ബോർഡുകളിലും മാത്രം ഒതുങ്ങിനിൽക്കുന്ന ക്ലാസ് മുറികൾ ഇ
പത്താണ്ട് പിന്നിട്ട് ന്യൂനപക്ഷ കമ്മീഷൻ
സംസ്ഥാനത്തെ ന്യൂനപക്ഷ കമ്മീഷൻ ഒരു പതിറ്റാണ്ട് പൂർത്തിയാക്കിയിര
കേരളത്തെ എങ്ങനെ ശുചിയാക്കാം?
സാക്ഷരതയിലും വിദ്യാഭ്യാസത്തിലുമൊക്കെ ഏറെ മുന്നിലാണെങ്കിലും പൊതുശുചിത്വത്തിന്
കേരളത്തിലെ വിദ്യാഭ്യാസം: ഈഗോയല്ല ആവശ്യം
എഴുത്തും വായനയും അറിയാത്ത വിദ്യാർഥികൾ പോലും ജയിക്കുന്നതും പത്താം ക്ലാസിലെ എ പ്
നെഹ്റു: രാഷ്ട്രനിർമാതാവും ചരിത്രസ്രഷ്ടാവും
1964 മേയ് 27ന്, ഉച്ചകഴിഞ്ഞ് രണ്ടിന് പണ്ഡിറ്റ് ജ
""നെഹ്റുവിന്റെ അഭിനന്ദനത്തിൽ ഞാൻ കോരിത്തരിച്ചിട്ടുണ്ട്''
ജവഹർലാൽ നെഹ്റുവിന്റെ അഭിനന്ദനം നേരിട്ട് ഏറ്റുവാങ്ങിയ നേതാവാ
തമസ്കരിക്കുംതോറും തെളിമയോടെ
മതേതര ജനാധിപത്യ റിപ്പബ്ലിക്കായി ഇന്ത്യയെ വളര്‍ത്തിയ
വിളവെടുപ്പിന്റെ വർഷങ്ങൾ
കേരളത്തിൽ വിളവെടുപ്പിന്റെ വർഷങ്ങളാ
അദ്ഭുതങ്ങൾ വിവേചിച്ചറിയാൻ
പ്രകൃത്യതീത സംഭവങ്ങൾ, ദിവ്യാദ്ഭുതങ്ങൾ, സ്വർഗീയ വെളിപാടുകൾ എ
ജീവിതം കുരുക്കുന്ന ഭൂനിയമങ്ങൾ
ഏറെക്കാലമായി കേരളത്തിലെ ചർച്ചാവിഷയമാണ് ഭൂനിയമങ്ങൾ. ഭൂമിയുടെ അവകാശവുമായ
കിർഗിസ്ഥാൻ മുന്നറിയിപ്പ്...
ഇന്ത്യയിൽനിന്ന്, പ്രത്യേകിച്ചു കേരളത്തിൽനിന
സ്നേഹത്തിൽ വിരിഞ്ഞ സഹനപുഷ്പം
പ്രാർഥനയുടെയും സഹനത്തിന്റെ
നിര്‍മിതബുദ്ധിയെ വരുതിയിലാക്കുമോ?
ഈ വര്‍ഷത്തെ ജി7 രാജ്യങ്ങളുടെ ഉച്ചകോടി ലോകത്തിനു ചരിത്രനിമിഷങ്ങള്‍ സമ്മാനിക്
Latest News
അതിജീവിതയുടെ വിവരങ്ങള്‍ വെളിപ്പെടുത്തി; സിബി മാത്യൂസിനെതിരേ കേസെടുത്തു
കേരളത്തിലെ കോണ്‍ഗ്രസിന്റെ പിതാവായി കാണുന്നത് കരുണാകരനെ: മുരളീമന്ദിരത്തിലെത്തി സുരേഷ് ഗോപി
പാലക്കാട്ടും തൃശൂരിലും ഭൂചലനം
കെ.സി. വേണുഗോപാലിനെതിരേ വ്യാജ പ്രചാരണം; കോൺഗ്രസ് പരാതി നൽകി
എം.എ. യൂസഫലി ലോക കേരള സഭയിൽ പങ്കെടുക്കില്ല
Latest News
അതിജീവിതയുടെ വിവരങ്ങള്‍ വെളിപ്പെടുത്തി; സിബി മാത്യൂസിനെതിരേ കേസെടുത്തു
കേരളത്തിലെ കോണ്‍ഗ്രസിന്റെ പിതാവായി കാണുന്നത് കരുണാകരനെ: മുരളീമന്ദിരത്തിലെത്തി സുരേഷ് ഗോപി
പാലക്കാട്ടും തൃശൂരിലും ഭൂചലനം
കെ.സി. വേണുഗോപാലിനെതിരേ വ്യാജ പ്രചാരണം; കോൺഗ്രസ് പരാതി നൽകി
എം.എ. യൂസഫലി ലോക കേരള സഭയിൽ പങ്കെടുക്കില്ല
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top