തിരുടർ കാലം...
തിരുടർ കാലം...
കോഴിക്കോട് നഗരത്തില്‍ അടുത്തിടെ നടന്ന മൂന്നു കേസുകളാണ് പോലീസിനെ അലട്ടുന്നത്. രണ്ടിനും മുന്പത്തെ കേസുകളുമായി സാമ്യതകളും ഏറെ... എന്നാല്‍ പ്രതിയെ പിടികൂടാന്‍ ഇതുവരേയുമായിട്ടില്ല. ഇനിയും സമാനമായ മോഷണം ആവര്‍ത്തിക്കും മുമ്പ് മോഷ്ടാവിനെ പിടികൂടാനുള്ള ശ്രമത്തിലാണ് കോഴിക്കോട് സിറ്റി പോലീസ്.

ആരാണാ കള്ളന്‍..?

ജൂണ്‍ 12 നാണ് നാടിനെ നടുക്കിയ സംഭവം. കോഴിക്കോട് പെരുമണ്ണ പാറക്കണ്ടം പുതിയ പറമ്പത്ത് മാമുക്കോയയുടെ കിടപ്പുമുറിയിലെ തൊട്ടിലില്‍ ഉറങ്ങിക്കിടന്ന ഒരു വയസുകാരനെ എടുത്തുകൊണ്ടുപോയി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന മോഷ്ടാവ് കുട്ടിയെ വീടിന്‍റെ കോണിക്കൂട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. മാമുക്കോയയുടെ മകന്‍ മുഹമ്മദ് ഐസാനെയാണ് തൊട്ടിലില്‍നിന്ന് എടുത്ത് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം കോണിക്കൂട്ടിലെ പഴയതുണികള്‍ കൂട്ടിയിട്ടതിനുമുകളില്‍ ഉപേക്ഷിച്ചത്. കുട്ടിയുടെ കരച്ചില്‍ കേട്ട് ഉണര്‍ന്ന മാതാപിതാക്കള്‍ തൊട്ടിലില്‍ കാണാത്തതിനെത്തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കോണിക്കൂടിനുള്ളില്‍ കുഞ്ഞിനെ കണ്ടെത്തിയത്.

കുഞ്ഞിന്‍റെ ദേഹത്തുണ്ടായിരുന്ന ഒരുപവന്‍ തള, ഒരു പവന്‍ അരഞ്ഞാണം, കഴുത്തിലെ അരപ്പവന്‍ ചെയിന്‍, കിടപ്പുമുറിയിലുണ്ടായിരുന്ന 15,000 രൂപയുടെ മൊബൈല്‍ ഫോണ്‍ എന്നിവയാണ് മോഷ്ടിച്ചത്. കുഞ്ഞിനെ ഒരു പോറല്‍ പോലുമേല്‍പ്പിക്കാതെയായിരുന്നു മോഷ്ടാവ് ആഭരണങ്ങളും പണവും കവര്‍ന്നത്. സംഭവത്തെ തുടര്‍ന്ന് പന്തീരങ്കാവ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു. എന്നാല്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും പ്രതിയെ കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടില്ല. സ്ഥിരം മോഷ്ടാവല്ലെന്ന നിഗമനത്തിലാണ് പോലീസ്.

ഇതര ദേശതൊഴിലാളികളെകുറിച്ചുള്ള വിവരങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്. സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ രണ്ടുപേരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തു. എന്നിട്ടും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും കേസിന് സഹായകമാവുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. കോണിക്കൂടിന്‍റെ വാതില്‍ തള്ളിത്തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്.

വീടിന്‍റെ ചുമരില്‍ ജനലിനരികെ ചവിട്ടിയ അടയാളങ്ങളുണ്ടായിരുന്നു. മാമുക്കോയയും ഭാര്യയും ആറുവയസ്സുകാരിയായ മറ്റൊരുമകളും പ്രായമായ ഉമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിനെക്കുറിച്ചും മറ്റും അറിയാവുന്നരായിരിക്കാം മോഷണത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്്.

സമാന കേസില്‍ പ്രതീക്ഷ

മോഷണത്തിനുശേഷം കുഞ്ഞിനെ ഉപേക്ഷിച്ച മറ്റൊരു കേസും കോഴിക്കോട്ട് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മെഡിക്കല്‍കോളജ് പോലീസാണ് ഈ കേസില്‍ അന്വേഷണം നടത്തുന്നത്. മേയ് 26 നാണ് കേസിനാസ്പദമായ സംഭവം. പന്തീരാങ്കാവ് കേസുമായി ഈ കേസിന് ബന്ധമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.

വീട്ടില്‍ കയറി ഇത്തരത്തില്‍ കവര്‍ച്ച നടത്താന്‍ ഏറെ പ്രയാസകരമാണ്. സ്ഥിരം മോഷ്ടാക്കളൊന്നും ഇത്തരത്തിലുള്ള കവര്‍ച്ചാ രീതി പിന്തുടരാറില്ല. അതിനാല്‍ സമാനമായ ഈ രണ്ടു കേസുകള്‍ക്കു പിന്നിലും ഒരാള്‍ തന്നെയാണെന്ന സംശയത്തിലാണ് പോലീസ്. മോഷണം നടന്ന രണ്ടു വീട്ടുകാരുമായി ബന്ധമുള്ള ഒരാള്‍. അതാരാണെന്നതാണ് പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.

ചോദ്യ ചിഹ്നമായി വേങ്ങേരി കവര്‍ച്ച

വേങ്ങേരി മരക്കാട്ട്പറമ്പത്ത് ശശിധരന്‍റെ വീട്ടില്‍ നിന്ന് ഒരുമാസം മുന്പാണ് 42 പവന്‍ സ്വര്‍ണാഭരണവും 10,000 രൂപയും കവര്‍ന്നത്. ജൂണ്‍ 13 ന് രാത്രി 11 ഓടെയാണ് കവര്‍ച്ച നടന്ന വിവരം വീട്ടുകാര്‍ അറിയുന്നത്. ബുധനാഴ്ച ഉച്ചയോടെയാണ് ശശിധരനും കുടുംബവും എറണാകുളത്തേക്ക് പോയത്. വ്യാഴാഴ്ച രാത്രി 11 ഓടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പിറകിലെ വാതിലിന്‍റെ പൂട്ട് പാരകൊണ്ട് അടര്‍ത്തുകയായിരുന്നു. ടവര്‍ബോള്‍ട്ട് ഇട്ടിരുന്നില്ല. അതിനാല്‍ മോഷ്ടാവിന് എളുപ്പത്തില്‍ വീട്ടില്‍ കയറാനായി. അകത്ത് കയറിയ മോഷ്ടാവ് അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണം കണ്ടെത്തുകയായിരുന്നു. സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന പെട്ടി വീടിന്‍റെ പിറകില്‍ ഉപേക്ഷിച്ചാണ് പ്രതി രക്ഷപ്പെട്ടത്. വീട്ടുകാര്‍ സ്ഥലത്തില്ലെന്ന് അറിയുന്നവരാണ് കവര്‍ച്ചയ്ക്ക് പിന്നിലുള്ളതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. സമീപത്ത് നിര്‍മാണ പ്രവൃത്തി നടക്കുന്ന സ്ഥലത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.


പകല്‍ സമയത്തായിരിക്കാം മോഷണമെന്നാണ് പോലീസ് സംശയിക്കുന്നത്. വീടിന്‍റെ പിറകിലെ വാതിലിന് സമീപം കുത്തിയിരുന്നാല്‍ പുറത്തു നിന്നും ആര്‍ക്കും കാണാന്‍ സാധിക്കില്ല. ഇത്തരത്തില്‍ പാരകൊണ്ട് വാതില്‍ തുറന്നാണ് മോഷ്ടാവ് അകത്ത് കയറിയത്. അകത്തുകയറിയാലും പുറമെ നിന്നുള്ളവര്‍ക്ക് കാണാന്‍ സാധിക്കില്ല. സമീപത്ത് ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ നേരിട്ടോ അല്ലെങ്കില്‍ അവര്‍ക്ക് അറിയാവുന്ന വിവരങ്ങള്‍ മറ്റേതെങ്കിലും സംഘത്തിന് കൈമാറുകയോ ചെയ്തിട്ടുണ്ടോയെന്നാണ് ആദ്യം പരിശോധിക്കുന്നത്.

30 വിരലടയാളങ്ങളില്‍ പ്രതിയുണ്ടാവുമോ?

വേങ്ങേരിയില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണവും പണവും കവര്‍ന്ന കേസില്‍ 30 പേരുടെ വിരലടയാളം ശേഖരിച്ചു. സമീപത്തെ കെട്ടിടത്തിന്‍റെ നിര്‍മാണത്തിനെത്തിയ ബംഗാളികളുടേയും സമീപവാസികളുടേയും ഉള്‍പ്പെടെ വിരലടയാളമാണ് ശേഖരിച്ചത്. വിരലടയാള വിദഗ്ധര്‍ കവര്‍ച്ച നടന്ന വീടിനുള്ളില്‍ പരിശോധന നടത്തിയിരുന്നു.

രണ്ടു വിരലടയാളം ഇവര്‍ക്ക് ലഭിച്ചതായാണ് അറിയുന്നത്. ഈ വിരലടയാളവുമായി യോജിക്കുന്നവ കണ്ടെത്താനാണ് പോലീസ് സ്റ്റേഷനില്‍ ബംഗാളികളുടേയും സമീപവാസികളുടേയും ഉള്‍പ്പെടെ വിരലടയാളം ശേഖരിക്കുന്നത്. കൂടാതെ ഫിംഗര്‍പ്രിന്‍റ് ബ്യൂറോയിലുള്ള സ്ഥിരം കുറ്റവാളികളുടെതുമായും ഇവ താരതമ്യം ചെയ്യും. കോഴിക്കോട് നഗരത്തിലും പുറത്തുമായി കവര്‍ച്ചാകേസുകളില്‍ പ്രതികളായവരുടെ വിവരങ്ങള്‍ ലഭിക്കുന്നതിന് ഡിസ്ട്രിക്ട് ക്രൈം റെക്കോര്‍ഡ് ബ്യൂറോ (ഡിസിആര്‍ബി)യെ സമീപിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ വിവരങ്ങള്‍ ലഭിക്കുമെന്നും ചേവായൂര്‍ എസ്ഐ കെ.ബി.അബ്ദുള്‍ നാസര്‍ പറഞ്ഞു.

മൂന്നു വീട്ടിലും മോഷണം

കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെ ചേവായൂര്‍ പോലീസ് പരിധിയില്‍ മൂന്നു മോഷണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മൂന്നിനും സമാനതകളുണ്ടെന്നാണ് പോലീസ് പറയുന്നത് . വെള്ളിമാടുകുന്നില്‍ സി.സി. ജോസഫിന്‍റെ രണ്ടര പവന്‍റെ മാല മോഷണം പോയതിന്‍റെ അന്വേഷണം നടക്കുന്നുണ്ട്. ഇദ്ദേഹം മോഷ്ടാവിനെ കണ്ടിരുന്നു. ഇതോടെ മോഷ്ടാവിന്‍റെ രൂപരേഖ തയാറാക്കാനുള്ള ശ്രമത്തിലാണ് പോലീസ് .

വേങ്ങേരിയില്‍ മറ്റൊരു വീട്ടിലും മോഷണശ്രമമുണ്ടായിരുന്നു. വീടിന്‍റെ പിന്നിലെ വാതില്‍ കുത്തിപ്പൊളിച്ച് മോഷ്ടാവ് അകത്ത് കയറിയപ്പോള്‍ വീട്ടുകാര്‍ അറിയുകയായിരുന്നു. ഇതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. തൊട്ടടുത്ത വീട്ടില്‍ നിന്ന് ചെരിപ്പ് എടുത്ത് മോഷണം നടത്തിയ വീട്ടില്‍ കൊണ്ടിടുന്നതും പോലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ഫേസ്ബുക്കില്‍ വൈറല്‍; മോഷ്ടാവിനെ കാണാനില്ല..!

മോഷണ ദൃശ്യങ്ങള്‍ സഹിതം പോലീസ് ഫേസ്ബുക്കിലിട്ട പോസ്റ്റ് വൈറലായെങ്കിലും മോഷ്ടാവിനെ "കാണാനില്ല'. കോഴിക്കോട് സിറ്റി പോലീസിന് കീഴിലുള്ള വെള്ളയില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത ബൈക്ക് കേസിലെ പ്രതിയെയാണ് കണ്ടെത്താന്‍ കഴിയാത്തത്. പോസ്റ്റിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 1000 ത്തിലേറെ പേരായിരുന്നു ഷെയര്‍ ചെയ്തത്. അതേസമയം പ്രതിയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടാന്‍ നല്‍കിയ പോലീസിന്‍റെ ഫോണിലേക്ക് ഇതുവരെ ആരുടേയും വിളിയെത്തിയിട്ടില്ല. വെള്ളയില്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസാണെങ്കിലും കോഴിക്കോട് സിറ്റിയിലെ തന്നെ ചേവായൂര്‍ പോലീസിന്‍റെ നമ്പറായിരുന്നു ഫേസ്ബുക്കിലുള്ളത്.

ജൂണ്‍ 11 നാണ് കോഴിക്കോട് ചെറൂട്ടി റോഡ് നാലാം റെയില്‍വേഗേറ്റിന് സമീപം ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ട എല്‍ഫീല്‍ഡ് ബൈക്ക് മോഷ്ടിച്ചത്. വയനാട് പുല്‍പ്പള്ളി നെല്ലാടന്‍ വീട്ടില്‍ അജിത്തിന്‍റെ കെഎല്‍ 73 ബി 5457 നമ്പര്‍ റോയല്‍ എൻ‍ഫീല്‍ഡ് ക്ലാസിക് 350 ബൈക്കാണ് മോഷണം പോയത്. ഉച്ചഭക്ഷണത്തിന് പുറത്തുപോയി അജിത്ത് ഓഫീസില്‍ മടങ്ങിയെത്തുമ്പോള്‍ ബൈക്ക് ഓഫീസിന് മുന്‍വശം തന്നെയുണ്ടായിരുന്നു.

ഡ്യൂട്ടി കഴിഞ്ഞ് വൈകീട്ട് ആറു മണിക്ക് ഇറങ്ങിയപ്പോഴാണ് ബൈക്ക് മോഷണം പോയ വിവരം അറിയുന്നത്. തുടര്‍ന്ന് തൊട്ടപ്പുറത്തെ സിസിസിടിവി കാമറ പരിശോധിച്ചപ്പോള്‍ നീല ഷര്‍ട്ടും കറുത്ത പാന്‍റ്സും ധരിച്ച ഒരു യുവാവ് ബൈക്ക് മോഷ്ടിച്ചുകൊണ്ടുപോവുന്ന ദൃശ്യം ശ്രദ്ധയില്‍പെട്ടു. സിസിടിവി ദൃശ്യം സഹിതം വെള്ളയില്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഈ ദൃശ്യങ്ങളാണ് പോലീസ് ഫേസ്ബുക്കിലിട്ടത്.

തയാറാക്കിയത്: കെ. ഷിന്‍റുലാൽ