Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കസേര കത്തിച്ച് ഗുരുദക്ഷിണ
ഇത് എറണാകുളം മഹാരാജാസ് കോളജ്. സമരങ്ങളും കലാപവും ലാത്തിച്ചാർജും മഹാരാജാസ് കോളജിനു പുത്തരിയല്ല. എന്നാൽ കോളജ് പ്രിൻസിപ്പലിന്റെ കസേര അധ്യാപകർ തന്നെ എടുത്തു വിദ്യാർഥികൾക്കു കത്തിക്കാൻ കൊടുക്കുന്നതു മഹാരാജാസിന്റെ ചരിത്രത്തിൽ ആദ്യമായിരുന്നു. ജീവനെടുക്കുന്നതിനു തുല്യമായ പ്രവൃത്തി. പ്രിൻസിപ്പൽ സംഭവസ്ഥലത്ത് ഇല്ലാതിരുന്നതു ഭാഗ്യമെന്നു വിദ്യാർഥികളും ഒരുപറ്റം അധ്യാപകരും പറയുന്നു.
കേരളത്തിൽ സർക്കാർ മേഖലയിലുള്ള ഏക സ്വയംഭരണ കോളജാണു മഹാരാജാസ്. എന്നാൽ, മഹത്തായ ഈ കലാലയം ഇന്നു വാർത്തകളിൽ നിറയുന്നത് അക്കഡെമിക് മികവിന്റെ പേരിലല്ല, അക്രമങ്ങളുടെയും ഗുരുനിന്ദയുടെയുമെല്ലാം പേരിലാണ്. എസ്എഫ്ഐയുടെ തേർവാഴ്ച നടക്കുന്ന ഇവിടെ അവർക്കെതിരേ നിന്നാൽ പ്രിൻസിപ്പലിനുപോലും രക്ഷയില്ല. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ മതസ്പർധ വളർത്തുന്ന ചുവരെഴുത്തു നടത്താൻപോലും മടിക്കാത്തവരുമുണ്ട് ഇവർക്കിടയിൽ. എസ്എഫ്ഐയുടെ തോന്ന്യാസങ്ങൾക്കു കൂട്ടുനിൽക്കാൻ ഒരു വിഭാഗം അധ്യാപകരുമുണ്ട്.
പാരന്പര്യപ്പെരുമ
പേരുപോലെ രാജകീയമാണു മഹാരാജാസ് കോളജിന്റെ പാരന്പര്യ പെരുമ. മഹാരഥന്മാരായ അധ്യാപക പ്രമുഖരുടെ നീണ്ട നിര, വിവിധ മേഖലകളിൽ രാജ്യാന്തര തലത്തിൽവരെ പ്രശസ്തരായി വളർന്ന വിദ്യാർഥികൾ. സാധാരണക്കാരായ കുട്ടികളെ സ്വപ്നം കാണാനും സാധ്യതകളുടെ വിശാലമായ ലോകത്തേക്കു സൗഹൃദത്തിന്റെ കൈപിടിച്ചു വളർത്താനും പഠിപ്പിച്ച സർക്കാർ കലാലയം. രാഷ്ട്രീയത്തിന് ഒരിക്കലും ഈ കലാലയത്തിൽ വിലക്കുണ്ടായിട്ടില്ല. രാഷ്ട്രീയം എന്നും മഹാരാജാസിന്റെ ജീവനാഡിയായിരുന്നു. മഹാരാജാസിനു മുന്നിലെ പൂമരങ്ങൾക്കു ചുവട്ടിൽ കൂടിയിരുന്ന വിദ്യാർഥികൾ കാന്പസിന്റെ അന്തസിനെതിരായി ഒന്നും ചെയ്തിട്ടില്ല മുമ്പ് .
ഇന്നു സ്ഥിതിയാകെ മാറി. കോഴ്സ് കഴിഞ്ഞിട്ടും കോളജ് വിട്ടുപോകാത്ത ക്രിമിനലുകളാണ് ഇന്നു ഹോസ്റ്റൽ മുറികളുടെ അവകാശികൾ. ഇത്തരത്തിലൊരു മുറിയിൽനിന്നാണു മാരകായുധങ്ങൾ പോലീസ് പിടിച്ചെടുത്തത്. എസ്എഫ്ഐയുടെ ആയുധപ്പുരയായിരുന്നു ഇതെന്ന് പോലീസ് തന്നെ റിപ്പോർട്ട് ചെയ്തു. മുഖ്യമന്ത്രി എസ്എഫ്ഐയെ ന്യായീകരിക്കുകയാണ് ഉണ്ടായതെങ്കിലും ചോര വീണ കാമ്പസ് അതിന് എതിർസാക്ഷ്യം നൽകുന്നു. സൈമൺ ബ്രിട്ടോ മുതൽ അഭിമന്യു വരെയുള്ള കലാലയ രാഷ്ട്രീയ ഇരകൾ സൃഷ്ടിക്കപ്പെട്ടതു മഹാരാജാസ് കോളജിൽ നിന്നാണ്.
കേരളത്തെ ഞെട്ടിച്ച കസേര കത്തിക്കൽ
പ്രിൻസിപ്പലിന്റെ കസേര കത്തിച്ച സംഭവമാണ് മഹാരാജാസിന്റെ യശസിൽ തീരാക്കളങ്കം ചാർത്തിയത്. ക്ലാസ് കട്ടുചെയ്തു കാന്പസിൽ കറങ്ങുന്ന കുട്ടികളെ പിടികൂടിയതും ഹോസ്റ്റലിലെ ക്വട്ടേഷൻ താവളം പൂട്ടിയതും പ്രിൻസിപ്പലിനെ വിദ്യാർഥി രാഷ്ട്രീയക്കാരുടെ ശത്രുവാക്കി.
പ്രഫ. എൻ.എൽ. ബീനയായിരുന്നു ഈ കാലഘട്ടത്തിൽ പ്രിൻസിപ്പൽ. പ്രഫ. ബീന വന്ന നാൾമുതൽ പഠിക്കാൻ വരുന്ന കുട്ടികളിൽ സുരക്ഷിതത്വബോധം സൃഷ്ടിക്കപ്പെട്ടു. കുട്ടികൾ പഠിക്കാൻ വരുന്നതാണെന്നും അല്ലാത്ത പ്രവർത്തനം നിർത്തിവയ്ക്കണമെന്നും അവർ കുട്ടികളോടു പറഞ്ഞു. സമരവും കലഹവും അക്രമവും വേണ്ടെന്ന നിലപാടുമായി പ്രിൻസിപ്പൽ കാന്പസിലൂടെ ചുറ്റിക്കറങ്ങി. തന്റെ ഓഫീസ് മുറിയിൽ മാത്രം ഇരിക്കാതെ കാന്പസിലൂടെ യാത്ര നടത്തുന്ന പ്രിൻസിപ്പലിന്റെ നോട്ടം ഓരോ മേഖലയിലും എത്തുമായിരുന്നു.
കോളജിന്റെയും കുട്ടികളുടെയും നന്മ ലാക്കാക്കി ഇവരെടുത്ത പല തീരുമാനങ്ങളും എസ്എഫ്ഐ എന്ന സംഘടനയ്ക്കു സഹിക്കാൻ കഴിയാത്തതായി. വിവാദമായ ചുവരെഴുത്തിൽ എസ്എഫ്ഐക്കാർ കുടുങ്ങിയതോടെ വീറും വാശിയും വർധിച്ചു. പെണ്‍കുട്ടികളെ ഉപയോഗിച്ചു വനിതാ പ്രിൻസിപ്പലിനെ നേരിടാൻ നീക്കം നടന്നു. അതും പരാജയപ്പെട്ടപ്പോഴാണ് ഒരവസരം കുട്ടിനേതാക്കൾ പ്രയോജനപ്പെടുത്തുന്നത്.
ഒരു ദിവസം പ്രിൻസിപ്പൽ കാമ്പസിലൂടെ നടക്കുന്പോൾ ഒരു ക്ലാസിനു വെളിയിൽ കുറച്ച് ആണ്‍കുട്ടികളും പെണ്‍കുട്ടികളും മര്യാദയില്ലാത്തതെന്നോ സഭ്യമല്ലാത്തതെന്നോ തോന്നാ വുന്ന രീതിയിൽ ഇരിക്കുന്നു. അടുത്തുള്ള ക്ലാസിൽ അധ്യാപകൻ പഠിപ്പിക്കുന്നുണ്ട്. ക്ലാസിലിരിക്കുന്ന കുട്ടികളും ഈ കാഴ്ച കാണുന്നുണ്ട്. ആണ്‍കുട്ടികളോടു ക്ലാസിൽ പോകാൻ പ്രിൻസിപ്പൽ പറയുന്നു. പെണ്‍കുട്ടികളോട് ഏത് ക്ലാസിലാണു പഠിക്കുന്നതെന്ന് അന്വേഷിച്ചു. അവരെ ക്ലാസിലാക്കി, അവരോടു മാതാപിതാക്കളെ കുറിച്ചു ചോദിക്കുന്നു.
എല്ലാവരും സാധാരണക്കാരുടെ മക്കൾ. മാതാപിതാക്കളുടെ കഷ്ടപ്പാടും വിഷമതകളെല്ലാം കുട്ടികൾക്കു മനസിലാകുന്നവിധം അവരെ പറഞ്ഞുമനസിലാക്കുന്നു. രാവിലെ വന്ന് ആണ്‍കുട്ടികളോടൊപ്പം ഇരിക്കാതെയിരുന്നുകൂടേ എന്നു പ്രിൻസിപ്പൽ പെൺകുട്ടികളോടു ചോദിച്ചുവെന്നാണ് പിന്നീട് ആരോപണം ഉയർന്നത്. ചിലർക്ക് ഇതൊരു അപമാനമായി തോന്നുകയും അവർ വിഷയം അധ്യാപകരോടും വിദ്യാർഥികളോടും പറയുകയും ചെയ്തു.
ഏതാനും അധ്യാപകരുടെ നേതൃത്വത്തിൽ കുറേ കുട്ടികൾ പ്രിൻസിപ്പലിന്റെ ചേംബറിൽ വന്നു പ്രതിഷേധിച്ചു. എസ്എഫ്ഐ സംഭവം ഏറ്റെടുത്തു. കുട്ടികളെ ക്ലാസിൽ കയറ്റിവിട്ടതോടെ അന്നു നടന്നതെല്ലാം അവസാനിച്ചതാണ്. മിക്ക കുട്ടികൾക്കും കാര്യത്തിന്റെ ഗൗരവം മനസിലായി. എന്നാൽ, ഒരു അധ്യാപകന്റെ ബുദ്ധിയിലുദിച്ച കാര്യങ്ങളാണു പിന്നീടു നടന്നതെന്നു പറയുന്നു. പ്രധാന അധ്യാപികയെ അപമാനിക്കണമെന്നുവരെ ആലോചന നടന്നുവത്രേ. കാന്പസിൽ ഏതായാലും അതു സംഭവിച്ചില്ല.
പക്ഷേ, മഹാരാജാസ് കോളജ് പ്രിൻസിപ്പലിന്റെ ഒൗദ്യോഗിക കസേര എസ്എഫ്ഐക്കാർ നടുറോഡിലിട്ടു കത്തിച്ചു. ഇടതു അധ്യാപക സംഘടനയിൽപ്പെട്ട ഒരുകൂട്ടം അധ്യാപകരുടെ പിന്തുണയോടെയാണു പ്രിൻസിപ്പലിന്റെ കസേര കത്തിച്ചത്. എസ്എഫ്ഐക്കാർ, വൈസ് പ്രിൻസിപ്പലിന്റെ സാന്നിധ്യത്തിൽ ചേംബറിൽ അതിക്രമിച്ചു കയറി കസേര വലിച്ചുപുറത്തിട്ടു. ഈ സമയത്തു ചേംബറിൽ പ്രിൻസിപ്പൽ ഉണ്ടായിരുന്നില്ല. കോളജിന്റെ പ്രധാന ഗേറ്റിനു മുൻപിൽ അധ്യാപകർ നോക്കിനിൽക്കേ റോഡിലിട്ട് പ്രിൻസിപ്പലിന്റെ കസേര മണ്ണെണ്ണയൊഴിച്ച് കത്തിച്ചു. പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും വിദ്യാർഥികൾ പിരിഞ്ഞുപോയിരുന്നു.
നേരത്തെ അധ്യാപക സംഘടനയുടെ നേതൃത്വത്തിൽ പ്രിൻസിപ്പലിന്റെ ചേംബറിലേക്കു പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ഏകപക്ഷീയ നിലപാടുകൾ അവസാനിപ്പിക്കുക, അധ്യാപകർക്കെതിരെ പ്രതികാര ബുദ്ധിയോടെ പെരുമാറുന്ന നടപടി നിർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അഞ്ച് അധ്യാപകർ പടിഞ്ഞാറെ ഗേറ്റിൽ നിന്നു ചേംബറിലേക്ക് മാർച്ച് നടത്തിയത്. പ്രിൻസിപ്പൽ അവധിയായിരുന്നതിനാൽ ചേംബറിനു മുന്നിൽ സമരം അവസാനിപ്പിച്ചു മടങ്ങുകയായിരുന്നു.
കസേര കത്തിച്ച സംഭവത്തെ തുടർന്നു നൂറോളം അധ്യാപകർ അടിയന്തര യോഗം ചേർന്നു പ്രിൻസിപ്പലിനു പിന്തുണ പ്രഖ്യാപിച്ച് കോളജിൽ പ്രകടനം നടത്തി. കോളജിന്റെ ഉന്നമനത്തിനായി പ്രിൻസിപ്പൽ എടുക്കുന്ന എല്ലാ നടപടികളെയും പിന്തുണയ്ക്കുമെന്ന് അധ്യാപകർ അറിയിച്ചു. പക്ഷേ എസ്എഫ്ഐക്കാരെ കൂസാത്ത പ്രിൻസിപ്പലിനെ സ്ഥലംമാറ്റി ഇടതു സർക്കാർ പ്രതികാരം ചെയ്തു.
മതവികാരം വ്രണപ്പെടുത്തി ചുവരെഴുത്ത്
കസേര കത്തിക്കുന്നതിനു മുന്‍പാണു മഹാരാജാസിന്റെ ചുവരുകളെ കളങ്കിതമാക്കിയ വിവാദമായ ചുവരെഴുത്തു നടന്നത്. യേശുക്രിസ്തുവിനെ അപമാനിച്ചുകൊണ്ടുള്ള കവിത രൂപത്തിലുള്ള ചുവരെഴുത്താണു പ്രത്യക്ഷപ്പെട്ടത്. ചുവരെഴുത്ത് നടത്തുന്നതിൽ മിടുക്കരാണ് അത് എഴുതിയതെന്നു വ്യക്തം. പ്രിൻസിപ്പലും എസ്എഫ്ഐയും തമ്മിലുള്ള ഏറ്റുമുട്ടലിലേക്കു നയിച്ച ആദ്യ സംഭവമാണിത്.
മതവിദ്വേഷം വളർത്തുന്നതും അശ്ലീലം നിറഞ്ഞതുമായ ചുവരെഴുത്ത് കോളജ് കെട്ടിടത്തിന്റെ ചുവരിൽ പ്രത്യക്ഷപ്പെട്ടതു കണ്ട് പ്രിൻസിപ്പൽ പ്രഫ. എൻ.എൽ ബീന പോലീസിനു പരാതി നൽകി. ആറു വിദ്യാർഥികൾ അറസ്റ്റിലായി.
കേസ് കൊടുത്തശേഷം ആ ചുവരെഴുത്തുകൾ മായ്ച്ചു കളഞ്ഞു. പിന്നീട് കേസ് പിൻവലിച്ചെങ്കിലും പ്രിൻസിപ്പലും എസ്എഫ്ഐക്കാരും തമ്മിലുള്ള അകലം കൂടി. കവി കുരീപ്പുഴ ശ്രീകുമാറിന്റെ കവിതാശകലങ്ങളാണ് ചുവരെഴുത്തിലുണ്ടായിരുന്നതെന്ന് എസ്എഫ്ഐക്കാർ പറയുന്നു.
പ്രിൻസിപ്പലിന്റെ ചിത്രം എടുത്തുമാറ്റി
പ്രിൻസിപ്പലിന്റെ കസേര കത്തിച്ച മഹാരാജാസ് കോളജിൽ മുന്‍പ് പ്രിൻസിപ്പലിന്റെ ചിത്രം എടുത്തുമാറ്റിയ പാരന്പര്യവുമുണ്ട്. 1992 ൽ പ്രിൻസിപ്പലായി വിരമിച്ച പ്രഫ. ഏബ്രഹാം അറയ്ക്കലിന്റെ ചിത്രം കോളജ് മുഖ്യ ഹാളിൽ സ്ഥാപിച്ചത് കാണാതായി. മുൻ പ്രിൻസിപ്പൽമാരുടെ ചിത്രം മുഖ്യഹാളിൽ സ്ഥാപിക്കാറുണ്ട്. കാന്പസിൽ ജീവനക്കാരോടും വിദ്യാർഥികളോടും വളരെ കർക്കശക്കാരനായിരുന്നു പ്രഫ. ഏബ്രഹാം. യൂണിയൻ ഓഫീസ് എസ്എഫ്ഐയുടെ തന്നിഷ്ട പ്രവർത്തന കേന്ദ്രമാക്കിയതു വിലക്കി. എന്നും വൈകിട്ട് കോളജ് സമയം കഴിഞ്ഞാൽ മുറി പൂട്ടി താക്കോൽ പ്രിൻസിപ്പലിനെ ഏൽപ്പിക്കണമെന്ന വ്യവസ്ഥ വച്ചു.
നേതാക്കളുൾപ്പെടെ എല്ലാവർക്കും കോളജ് പരീക്ഷ നിർബന്ധമാക്കി, 12 വർഷം മുടങ്ങിക്കിടന്ന പരീക്ഷാസംവിധാനം പുനഃസ്ഥാപിച്ചു ഇതെല്ലാം അദ്ദേഹത്തിന്റെ ചിത്രം അപ്രത്യക്ഷമാകാൻ കാരണമായി. അക്രമപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന കുട്ടികളിൽ ഏറിയ ഭാഗവും നേതാക്കന്മാരെ പേടിച്ചാണ് രംഗത്തിറങ്ങുന്നത്. നേതാക്കളുടെ നിർബന്ധത്തിനു വഴങ്ങാതിരിക്കാൻ ഇവർക്കു ധൈര്യമില്ല. (തുടരും)
ജോൺസൺ വേങ്ങത്തടം
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
Latest News
നാളെ വൈകുന്നേരം ആറു മുതൽ മദ്യശാലകൾ അടച്ചിടും
യാത്രക്കാർ ഇറങ്ങുന്പോൾ ടിക്കറ്റ് ചാർജ് വാങ്ങുന്നു; കെഎസ്ആർടിസി കണ്ടക്ടറെ വിജിലൻസ് പൊക്കി
സമ്മർ സ്പെഷൽ: രാജ്യത്ത് 9,111 ട്രിപ്പുകളുമായി റെയിൽവേ
നന്ദകുമാര്‍ തന്നെ കണ്ടത് കണ്ണൂരിലെ ഉന്നത സിപിഎം നേതാവിനെ ബിജെപിയിലെത്തിക്കാൻ: ശോഭാ സുരേന്ദ്രന്
ഡൊമിനിക് മാര്ട്ടിന് ഏക പ്രതി; കളമശേരി സ്ഫോടനത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു
Latest News
നാളെ വൈകുന്നേരം ആറു മുതൽ മദ്യശാലകൾ അടച്ചിടും
യാത്രക്കാർ ഇറങ്ങുന്പോൾ ടിക്കറ്റ് ചാർജ് വാങ്ങുന്നു; കെഎസ്ആർടിസി കണ്ടക്ടറെ വിജിലൻസ് പൊക്കി
സമ്മർ സ്പെഷൽ: രാജ്യത്ത് 9,111 ട്രിപ്പുകളുമായി റെയിൽവേ
നന്ദകുമാര്‍ തന്നെ കണ്ടത് കണ്ണൂരിലെ ഉന്നത സിപിഎം നേതാവിനെ ബിജെപിയിലെത്തിക്കാൻ: ശോഭാ സുരേന്ദ്രന്
ഡൊമിനിക് മാര്ട്ടിന് ഏക പ്രതി; കളമശേരി സ്ഫോടനത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top