Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മരണംവരെ ഇവിടെ ഞങ്ങളുണ്ടാകും
റെജി ജോസഫ്
തളർന്നു കിടക്കുന്ന തൊണ്ണൂറ്റിരണ്ടുകാരി അമ്മയെയും വീൽച്ചെയറിൽ നിരങ്ങുന്ന തൊണ്ണൂറുകാരനെയും നടുറോഡിലേക്ക് ഇറക്കിവിടുമെന്നാണോ നിങ്ങൾ പറയുന്നത്. കൈക്കുഞ്ഞുങ്ങളും സ്ത്രീകളുമൊക്കെ പെരുവഴിയിൽ അലയണമെന്നാണോ നിങ്ങളുടെ തീരുമാനം. കുടിയിറക്കൽ നോട്ടീസ് നൽകാൻ തിങ്കളാഴ്ച സന്നാഹത്തോടെ എത്തിയ മരട് നഗരസഭാ സെക്രട്ടറിക്കു മുന്നിൽ കുണ്ടന്നൂർ ഹോളി ഫെയ്ത്ത് എച്ച്ടുഒ ഫ്ളാറ്റിലെ അന്തേവാസികൾ ആക്രോശിച്ചു.
ഫ്ളാറ്റ് പൊളിച്ചാൽ അനിഷ്ടസംഭവങ്ങൾ ഉണ്ടാകുമോയെന്ന ആശങ്കയിലാണ് ഫ്ളാറ്റിലുള്ളവർ. കാരണം, കെട്ടിടത്തിലെ താമസക്കാരിൽ പലരും എങ്ങനെ പ്രതികരിക്കുമെന്നു പലർക്കും നിശ്ചയമില്ല. ആരെങ്കിലും കടുംകൈയെന്തെങ്കിലും ചെയ്തേക്കുമോയെന്ന ആശങ്കയും പലർക്കുമുണ്ട്. കോടതിവിധിക്കു ശേഷം ഫ്ളാറ്റുകളിൽ സ്ത്രീകൾക്കും കുട്ടികൾക്കും കൗണ്‍സലിംഗ് നൽകിവരുന്ന വിവരം പുറംലോകം അറിയുന്നുണ്ടാവില്ല. പലർക്കും ഉറക്കംതന്നെയില്ല. ശിശുക്ഷേമ സമിതിയുടെ കൗണ്‍സിലർമാരും ഭാരവാഹികളും എത്തിയാണ് കുട്ടികളെ സമാധാനിപ്പിക്കുന്നത്. ഈ ഫ്ളാറ്റിൽ ജനിച്ചു വളർന്ന കുട്ടികളിൽ പലർക്കും ഓണാവധിക്കു ശേഷം സ്കൂളിൽ പോകാൻ മടിയായിരുന്നു. തിരികെ വരുന്പോൾ രക്ഷിതാക്കളും ഫ്ളാറ്റും ഇല്ലാതെ വരുമോ എന്നതാണ് അവരുടെ ഭീതി. ജീവിതം അപ്പാടെ അധ്വാനിച്ച് ഒരു വീട് വാങ്ങിയതാണോ ഞങ്ങൾ ചെയ്ത അപരാധം - റസിഡന്റ് അസോസിയേഷൻ സെക്രട്ടറി ജോയ്സണ്‍ ഇ. പള്ളൻ ചോദിക്കുന്നു.
രോഗികൾ എന്തു ചെയ്യും?
മൂന്നു കാൻസർ രോഗികൾ ഈ ഫ്ളാറ്റിലുണ്ട്. വൃക്ക മാറ്റിവയ്ക്കലിനു വിധേയനായ ഒരാളുമുണ്ട്. സാന്പത്തികമായി തകർന്ന ഇവരുടെ ചികിത്സാച്ചെലവ് ഫ്ളാറ്റ് റസിഡൻസ് അസോസിയേഷനാണ് വഹിക്കുന്നതെന്നു പറഞ്ഞാൽ അദ്ഭുതപ്പെട്ടുപോകും. കോടീശ്വരൻമാരുടെ പാർപ്പിട സമുച്ചയം എന്നു മുദ്ര വീണ ഫ്ളാറ്റിലെ ഏറെപ്പേരുടെയും ജീവിത സാഹചര്യങ്ങൾ പുറംലോകം അറിയുന്നില്ല. ഇതിൽ ബഹൂഭൂരിപക്ഷത്തിനും ഈ കിടപ്പാടമല്ലാതെ വേറെ ചേക്കിടമില്ല. സുപ്രീം കോടതിയുടെ ഒഴിപ്പിക്കൽ വിധിയും നഗരസഭയുടെ കുടിയിറക്കൽ ഭീഷണിയും വന്നതോടെയാണ് ഇതിനുള്ളിൽ കഴിയുന്നവരുടെ പച്ചയായ ജീവിത സാഹചര്യം വിളിച്ചുപറയേണ്ടിവന്നത്. ഒന്നോ രണ്ടോ സിനിമാ താരങ്ങൾ ഫ്ളാറ്റിൽ കഴിയുന്നു എന്ന പേരിൽ എല്ലാവരെയും ഒരേ തട്ടിൽ കാണരുത്. ഫ്ളാറ്റിന്റെ ഉയരം നോക്കി ഇതിൽ കഴിയുന്നവരൊക്കെ സന്പന്നരാണെന്നു ധരിക്കരുത്.
ഫ്ളാറ്റ് പൊളിക്കാനാണ് തീരുമാനമെങ്കിൽ ഞങ്ങൾ മരണം വരെ ചെറുക്കും. ഫ്ളാറ്റ് വാങ്ങിയതിന്റെ സുതാര്യമായ രേഖകൾ കൈവശമുണ്ട്. 2019 വരെ കെട്ടിട നികുതി മുടങ്ങാതെ അടച്ചിട്ടുമുണ്ട്. വിധി വന്നതോടെ ബിൽഡറും സർക്കാരും നഗരസഭയും ഒരു പോലെ കൈമലർത്തുകയാണ്. 2010ൽ കൈവശ രേഖവരെ നൽകിയല്ലേ ഫ്ളാറ്റ് കൈമാറിയതെന്നും എല്ലാ രേഖകളും സാധുവായതിനാലല്ലേ ബാങ്ക് ലോണ്‍ കിട്ടിയതെന്നും ബിൽഡർ ചോദിക്കുന്നു.
മറ്റൊരു മാർഗവുമില്ലാതെ നിരാശയിൽ കഴിയുകയാണ് ഇവിടെ എല്ലാ കുടുംബങ്ങളും. പെരുവഴിയിൽ കിടന്നു മരിക്കുന്നതിലും ഭേദമല്ലേ ഇതിനുള്ളിൽ കിടന്നു മരിക്കുന്നതെന്നാണു പലരുടെയും ചോദ്യം. 93 വയസും 83 വയസും പ്രായമുള്ളവർ ഇതിലുണ്ട്. ഫ്ളാറ്റ് ഉടമയാണോ നഗരസഭയാണോ ചതിച്ചതെന്ന് അറിവില്ല. ഒരു തെറ്റും ചെയ്യാത്ത ഞങ്ങൾ കെണിയിൽപ്പെട്ടു എന്നു പറഞ്ഞാൽ മതി. ഫ്ളാറ്റിലേക്കു റിട്ടയേഡ് ജീവിതത്തിനു വന്നവരാണ് പലരും. മക്കളെ കെട്ടിച്ചവരും മക്കൾ വിദേശത്തായവരും നാട്ടിൽ തനിച്ചായപ്പോൾ സുരക്ഷിതമായ വാസത്തിനു ഫ്ളാറ്റിൽ വാസം തുടങ്ങി. പെണ്മക്കൾ മാത്രമുള്ള നാലു മാതാപിതാക്കൾ ഇതിലുണ്ട്. മരുമക്കളുടെ ഉദാരമായ സഹായത്തിൽ മാത്രം കഴിഞ്ഞുപോകുന്ന വയോധികരാണ് അവർ. കണ്ണിൽചോരയില്ലാതെ കോടതിവിധിയും ഞങ്ങളെ തള്ളിപ്പറഞ്ഞതോടെയാണു തകർന്നുപോയത്.
അനീതിയല്ലേ ഇത്?
ഒരു തെറ്റും ചെയ്തിട്ടില്ലാതെ 350ലേറെ കുടുംബങ്ങളെ പാർപ്പിടം പൊളിച്ചു റോഡിലിറക്കിവിടാനാണു നീക്കമെങ്കിൽ നടപ്പില്ല. നിയമം മനുഷ്യനുവേണ്ടിയുള്ളതാണെങ്കിൽ ഇത്തരത്തിൽ അനീതി കാണിക്കരുത്.
തെറ്റു ചെയ്തതും വീഴ്ച വരുത്തിയവരും ആരെന്ന് അറിയാൻ ജുഡീഷൽ അന്വേഷണം വേണമെന്നാണ് ജെയിൻ ഫ്ളാറ്റിലെ ജോർജ് കോവൂർ പറയുന്നത്. വീഴ്ച വരുത്തിയതു ഞങ്ങൾ ഫ്ളാറ്റിലെ താമസക്കാരല്ല. വീഴ്ചക്കാർ ആരാണെന്നു കണ്ടെത്തണം. രേഖകളിൽ ഒപ്പിട്ടവരും അനുമതികൾ നൽകിയവരും ആരെന്നറിഞ്ഞ് അവരെ ശിക്ഷിക്കണം. ഇന്നേവരെ വ്യക്തതയില്ലാത്ത തീരദേശ പരിപാലന നിയമത്തിൽ സംഭവിച്ച വീഴ്ചകളാണിത്. ഏതു നിയമത്തിലും പഴുതുകൾ തിരുകിക്കയറ്റി ചില ഉദ്യോഗസ്ഥർക്കു കൈക്കൂലി വാങ്ങാനുള്ള അവസരമുണ്ടാക്കിയതാണ് ഇവിടത്തെ വീഴ്ച.
പാർട്ടി മുന്നണി വ്യത്യാസമില്ലാതെ കേരളം ഒന്നിക്കേണ്ട വേളയാണിത്. വൈകാതെ മറ്റു ഫ്ളാറ്റുകൾക്കും ഇതേ ഗതി വന്നാൽ കേരളത്തിന്റെ ദുർവിധി എന്താവുമെന്നു സർക്കാരും തിരിച്ചറിയണം. കേരളത്തിലെ മഹാപ്രളയത്തിനു കാരണമായതു ഞങ്ങളുടെ നാലു ഫ്ളാറ്റുകളാണെന്നു കണ്ടെത്തിയിരിക്കുന്നു. കേരളത്തിൽ ഇനിയും പ്രളയമുണ്ടാകാതിരിക്കാൻ ഫ്ളാറ്റ് പൊളിക്കാൻ നിർദേശവും വന്നു. വഴിയാധാരമാകാൻ വിധിക്കപ്പെട്ട ജനങ്ങൾക്കുവേണ്ടി സർക്കാർ ന്യായം നിരത്തുന്പോൾ സുപ്രീം കോടതി അതിനു വില കൽപ്പിക്കും. ജുഡീഷൽ അന്വേഷണം നടത്തി റിപ്പോർട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിക്കട്ടെ.
രേഖകൾ എവിടെ?
നിലവിൽ കൊച്ചിയിലെ നിരവധി ഫ്ളാറ്റുകളുടെ നിർമാണ അനുമതി ഫയലുകൾ നഗരസഭയിൽ കാണാനില്ലെന്നാണ് കേൾക്കുന്നത്. തുടർ കേസുകളും അന്വേഷണങ്ങളും വരാനിരിക്കെ ഫയലുകളും രസീതുകളും കാണാതെ പോകുന്നതിനും കത്തിപ്പോകുന്നതിനും സാധ്യത കൂടുതലാണ്. അന്വേഷണമുണ്ടായാൽ പലരും കുടുങ്ങും എന്നതിനാലാണ് ഫയലുകൾ മുങ്ങിപ്പോകുന്നതെന്നു സംശയിക്കുന്നു. 2007ൽ ഫ്ളാറ്റ് ബുക്ക് ചെയ്ത് ഏറെക്കാലംകൊണ്ടാണ് പണി തീർത്തുതന്നത്. പത്തു കൊല്ലം താമസിച്ചപ്പോഴാണ് കുടിയിറക്കു പൊളിക്കൽ ഭീഷണി. മറ്റോരൊക്കെയോ ചെയ്ത വീഴ്ചകൾക്കു താമസക്കാരെ എങ്ങനെ ശിക്ഷിക്കാനാവും. ഈ 75-ാം വയസിൽ ഇറക്കിവിട്ടാൽ ഞാൻ എവിടെപ്പോകണമെന്നാണു സർക്കാർ പറയുന്നത്- ജോർജ് കോവൂർ പ്രതികരിച്ചു.
കൈയൊഴിയുന്നവർ
നിയമപ്രശ്നങ്ങളില്ലാതെ സുരക്ഷിതമായ ഫ്ളാറ്റ് പണിതു നൽകാനുള്ള ചുമതല നിർമാതാക്കൾക്കാണ്. കടം പറഞ്ഞല്ല ഫ്ളാറ്റ് വാങ്ങുന്നത്. അതിൽ ജീവിക്കുന്നവരുടെ സുരക്ഷ പോലെ പ്രധാനമാണ് കെട്ടിടത്തിന്റെ രേഖകളും. ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രതിസന്ധിയും കൈകാര്യം ചേയ്യേണ്ട നിർമാതാക്കളെ കാണാനില്ല. വീഴ്ചയിൽ പങ്കാളിത്തമുണ്ടെന്നു കരുതുന്ന നഗരസഭയും ഉരുണ്ടുകളിക്കുന്നു.
കൈമടക്കു വാങ്ങിയവരും കണ്ണടച്ചിരുന്നവരും കൈമലർത്തുകയും ചെയ്യുന്നു. ഒരാളുടെ വീട് പൊളിക്കുന്നതിനു മുന്‍പ് അതിനുള്ള അനുവാദം ചോദിക്കുകയെന്നതു സാമാന്യ നീതിയാണ്. സ്വാഭാവിക നീതി ഞങ്ങൾക്കു നിഷേധിക്കപ്പെട്ടിരിക്കുന്നു.
ഫ്ളാറ്റ് പൊളിച്ചാലും ഞങ്ങളുടെ ലോണ്‍ ബാധ്യത ഞങ്ങളുടെ ചുമലിൽനിന്നു മാറില്ല. അപ്പോൾ വീടില്ലാതെ കടബാധ്യതക്കാരായി ഞങ്ങൾ പെരുവഴിയിൽ ജീവിക്കേണ്ടിവരും. അതിനാൽ ഞങ്ങൾ ഒരിടത്തും പോകില്ല. കാരണം ഞങ്ങളുടെ ഏക സ്വത്താണിത്. സുപ്രീം കോടതി നിയമിച്ച മൂന്നംഗ സമിതി നൽകിയ റിപ്പോർട്ട് വസ്തുതാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കണം. അങ്ങനെയെങ്കിൽ പൊളിച്ചുമാറ്റാനുള്ള വിധി കോടതി പുനർചിന്തിക്കുമെന്നാണു പ്രതീക്ഷ. കോടതിവിധി തിരുത്തിക്കാൻ ഇനി സംസ്ഥാന സർക്കാരിനെ കഴിയൂ. എല്ലാ പാർട്ടികളും നേതാക്കളും ഒപ്പം കേരള സമൂഹവും ഞങ്ങൾക്കൊപ്പമുണ്ട്. അതൊന്നു മാത്രമാണ് ഈ ഫ്ളാറ്റുകളിൽ ഉള്ളുരുകി കഴയുന്ന മനുഷ്യരുടെ ആശ്വാസവും പ്രതീക്ഷയും.
(അവസാനിച്ചു)
ലബൂഷെ കീഴടക്കി; ഇനി എവറസ്റ്റ്
മൗണ്ട് കിളിമഞ്ചാരോയ്ക്ക് മുകളിൽ ഇന്ത്യൻ പതാകയുയർത്തിയ കീഴ്പള്ളി അത്തിക്കൽ സ്വ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം - 2
ഇഷ്ടം പറഞ്ഞപ്പോൾ അവളൊരു ആട്ടാട്ടി
അവളുടെ അമ്മയ്ക്കു ഖാദിനൂല് നൂൽപ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം
അമ്മേ, ന്റെ പെറന്നാളെന്നാ…
പെറന്നാളാ…
ആ.. എന്നമ്മ പെറ്റ ദെവസം.
അത്.. അതെ
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
Latest News
പ്രധാനമന്ത്രി ആയ ശേഷം സാധാരണക്കാരുടെ പ്രശ്നങ്ങളെ പറ്റി മോദി സംസാരിച്ചിട്ടില്ല: ഫാറൂഖ് അബ്ദുള്ള
വൈദ്യുതി നിയന്ത്രണം ഗുണം കണ്ടു: മന്ത്രി കൃഷ്ണൻകുട്ടി
ഡ്യൂട്ടിക്കിടെ മയക്കം;സിഗ്നല്‍ കിട്ടാതെ ട്രെയിന്‍ നിര്‍ത്തിയിട്ടത് അരമണിക്കൂര്‍
ഹൈക്കമാന്‍ഡ് നിര്ദേശമെത്തിയില്ല; അധ്യക്ഷ പദവിയിലേക്ക് കെ.സുധാകരൻ തിരിച്ചെത്തിയില്ല
ഡുപ്ലെസിക്ക് അർധസെഞ്ചുറി; ആർസിബി വിജയവഴിയിൽ
Latest News
പ്രധാനമന്ത്രി ആയ ശേഷം സാധാരണക്കാരുടെ പ്രശ്നങ്ങളെ പറ്റി മോദി സംസാരിച്ചിട്ടില്ല: ഫാറൂഖ് അബ്ദുള്ള
വൈദ്യുതി നിയന്ത്രണം ഗുണം കണ്ടു: മന്ത്രി കൃഷ്ണൻകുട്ടി
ഡ്യൂട്ടിക്കിടെ മയക്കം;സിഗ്നല്‍ കിട്ടാതെ ട്രെയിന്‍ നിര്‍ത്തിയിട്ടത് അരമണിക്കൂര്‍
ഹൈക്കമാന്‍ഡ് നിര്ദേശമെത്തിയില്ല; അധ്യക്ഷ പദവിയിലേക്ക് കെ.സുധാകരൻ തിരിച്ചെത്തിയില്ല
ഡുപ്ലെസിക്ക് അർധസെഞ്ചുറി; ആർസിബി വിജയവഴിയിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top