കാഞ്ഞിരപ്പള്ളിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച സംഘാടക മികവാണ് ഇന്നലെ കൂവപ്പള്ളി അമല്‍ജ്യോതിയില്‍ മാര്‍ മാത്യു അറയ്ക്കലിന് നല്കിയ ജനകീയ സ്നേഹാദരവ് ചടങ്ങ്. എത്തിച്ചേര്‍ന്ന ജനങ്ങളൊന്നടങ്കം സംഘാടകസമിതിയെ വാനോളം പുകഴ്ത്തി. ആയിര ക്കണക്കിനാളുകള്‍ തുടര്‍ച്ചയായി ഒഴുകിയെത്തിയപ്പോള്‍ ഒരു ബുദ്ധിമുട്ടുകളുമില്ലാതെ വ്യക്തമായ ഒരുക്കത്തിലൂടെ എല്ലാവര്ക്കും പരിഗണന നല്‍കുന്നതിനും സമയബന്ധിതമായി സമ്മേളനം പര്യവസാനിപ്പിക്കുന്നതിനും സംഘാടകര്‍ക്കായി.
ബിഷപ് മാര്‍ ജോസ് പുളിക്കല്‍ രക്ഷാധികാരിയും ഫാ.ജസ്റ്റിന് പഴേപറമ്പില്‍ ചെയര്‍മാനും ഷെവലിയാര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍ കണ്‍വീനറും ഫാ. സ്റ്റാന്‍ലി പുള്ളോലിക്കല്‍ ജനറല്‍ കോഓര്‍ഡിനേറ്ററുമായുള്ള സംഘാടക സമിതിയാണ് ജനകീയ സ്നേഹാദരവിന് നേതൃത്വം നല്‍കിയത്. വികാരി ജനറാൾമാരായ മോൺ. ജോർജ് ആലുങ്കൽ, റവ.ഡോ. കുര്യൻ താമരശേരി, വൈസ് ചാൻസിലർ ഫാ. മാത്യു കല്ലറയ്ക്കൽ, പ്രൊക്യുറേറ്റർ ഫാ. മാർട്ടിൻ വെള്ളിയാംകുളം, അമൽജ്യോതി കോളജ് മാനേജർ റവ.ഡോ. മാത്യു പായിക്കാട്ട്, പ്രിൻസിപ്പൽ ഡോ. സെഡ്.ജെ. ളാകപ്പറന്പിൽ, അസിസ്റ്റന്റ് മാനേജർ ഫാ. ബെന്നി കൊടിമരത്തുംമൂട്ടിൽ തുടങ്ങിയവരും നേതൃനിരയിലുണ്ടായിരുന്നു. ആധുനിക സാങ്കേതികവിദ്യകളോടെ രാജ്യാന്തര നിലവാരത്തിലുള്ള ക്രമീകരണങ്ങള്‍ ജനങ്ങളുടെ മുക്തകണ്ഠമായ പ്രശംസയ്ക്ക് ഇടയായി. വിശിഷ്ടാതിഥികള്‍ ഒന്നടങ്കം സ്നേഹാദരവ് ചടങ്ങുകളിലെ ക്രമീകരണങ്ങളെയും സ്വീകരണ ആദരവ് ചടങ്ങുകളെയും പ്രത്യേകമായി അഭിനന്ദിച്ചു.