Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഈ റാങ്ക് കുടുംബത്തിനു കിട്ടിയത്
വിവാഹത്തിന്റെ ആദ്യനാളുകളിൽ കരിയറിനെ കുറിച്ചു വേവലാതിപ്പെട്ട ഡോക്ടറായ ഭാര്യക്ക്, സഹപാഠി കൂടിയായിരുന്ന ഭർത്താവ് നൽകിയ ഉപദേശം, സിവിൽ സർവീസ് പരീക്ഷയ്ക്കു തയാറെടുക്കുകഎന്നാണ്. അച്ഛന്റെയും ആഗ്രഹം അതുതന്നെയാണ്, കിട്ടിയില്ലെങ്കിൽ അടുത്ത തവണ പിജിക്കു ചേരാം. കൂട്ടുകാരന്റെ ആ വാക്കുകൾ, ഭാര്യയിലെ ഒരു സ്വപ്നത്തെ തട്ടിയുണർത്തുകയായിരുന്നു...
കോട്ടയം മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർഥികളായിരുന്നു രേണുവും ഭഗത്തും. രേണു ചങ്ങനാശേരി മലകുന്നം തുരുത്തി ശ്രീശൈലത്തിൽ എം.കെ രാജകുമാരൻ നായരുടെയും വി.എൻ ലതയുടെയും മകൾ. ഭഗത് കൊട്ടാരക്കര പൂവറ്റൂർ പടിഞ്ഞാറ് ലതാലയത്തിൽ കെ.ടി സതീഷ്കുമാറിന്റെയും ശ്രീദേവിയമ്മയുടെയും മകൻ. മെഡിക്കൽ എൻട്രൻസിൽ ഉയർന്ന റാങ്കുകൾ കരസ്ഥമാക്കിയാണ് രണ്ടു പേരും കോട്ടയം മെഡിക്കൽ കോളജിലേക്ക് എംബിബിഎസ് പഠനത്തിനായി എത്തിയത്. മൂന്നു വയസു മുതൽ 15 വയസുവരെ നൃത്തം അഭ്യസിച്ചിട്ടുള്ള രേണു കോളജിലെ നൃത്തവേദികളിൽ തിളങ്ങി. കഥാ കവിതാ രചനയും സാഹിത്യവായനയുമുൾപ്പെടെയുള്ള കലാപരിപാടികൾ വേറെ. ഭഗത്തിന് കൂടുതലിഷ്ടം പാട്ടുകളോടായിരുന്നു.
ഉയർന്ന മാർക്കു നേടിതന്നെ രണ്ടു പേരും കോഴ്സ് പൂർത്തിയാക്കി. 2013 ജനുവരിയിൽ ഹൗസ്സർജൻസിയും പൂർത്തിയാക്കി. ഇതിനിടയിൽ അവരുടെ സൗഹൃദം ഒരുമിച്ചു ജീവിക്കാനുള്ള ആഗ്രഹമായി വളർന്നു. ഇത് ഇരുവരും വീട്ടുകാരെ അറിയിച്ചപ്പോൾ രേണുവിന്റെ അച്ഛൻ ഭഗത്തിന്റെയും വീട്ടുകാരുടെയും മുന്നിൽ വച്ചത് ഒരേയൊരു ഡിമാൻഡ് മാത്രമാണ്. വിവാഹത്തിനുശേഷം മകളെ സിവിൽ സർവീസ് പരീക്ഷയ്ക്കു പഠിക്കാൻ അയയ്ക്കണം. മകളെ സിവിൽ സർവീസുകാരിയാക്കുക എന്നതായിരുന്നു പിതാവായ രാജകുമാരൻ നായരുടെ ഏറ്റവും വലിയ സ്വപ്നം. ആ സ്വപ്നത്തിനു മകളുടെ പ്രായത്തോളം പഴക്കമുണ്ടായിരുന്നു. 25 വർഷം. രേണുവിനു സമ്മതമെങ്കിൽ തനിക്കും നൂറുവട്ടം സമ്മതമെന്നു ഭഗത്. പയ്യന്റെ വീട്ടുകാർക്കും അതിൽ കൂടുതലൊന്നും പറയാനില്ലായിരുന്നു. അങ്ങനെ 2013 മേയ് മാസത്തിൽ അവർ വിവാഹിതരായി.
വിവാഹത്തിനുശേഷം അധികം വൈകാതെ രേണുവിന് കൊല്ലത്തെ ഇഎസ്ഐ ആശുപത്രിയിൽ ജോലി കിട്ടി. മെഡിക്കൽ പ്രഫഷനെ രേണു സ്നേഹിച്ചു തുടങ്ങിയിരുന്നു. സാധാരണക്കാരായ രോഗികളെ സഹായിക്കാൻ കഴിയുന്നതിൽ തികഞ്ഞ സംതൃപ്തിയും. ഈ ജോലിയായാലും മതിയെന്ന മനോഭാവമായിരുന്നു രേണുവിന്. പക്ഷേ ഭഗത്ത് സമ്മതിച്ചില്ല...
അങ്ങനെ മെഡിക്കൽ പിജി പഠനത്തിനായി ഭഗത് മംഗലാപുരത്തേക്കും സിവിൽ സർവീസ് പഠനത്തിനായി രേണു തിരുവനന്തപുരത്തേക്കും തീവണ്ടി കയറി.
വർഷം ഒന്നുകഴിഞ്ഞപ്പോൾ ഭഗത്തിന്റെ മൊബൈൽ ഫോണിലേക്കു ഭാര്യയുടെ സന്ദേശമെത്തി. സിവിൽ സർവീസ് പരീക്ഷയിൽ രേണുവിന് രണ്ടാം റാങ്ക്.
<യ> ആത്മവിശ്വാസം അമൃതാണ്
തുടർച്ചയായി പരിശ്രമിക്കാനുള്ള മനസിനൊപ്പം ഏറ്റവും അത്യാവശ്യമായി വേണ്ടത് ആത്
വിശ്വാസമാണ്. പഠനത്തിന്റെ ഒരു ഘട്ടത്തിലും സമ്മർദങ്ങൾക്കു കീഴ്പെടരുത്. സിവിൽ സർവീസ് പരീക്ഷപോലെ ഇത്രയും പേർ എഴുതുന്ന ഒരു പരീക്ഷയ്ക്കായി തയാറെടുക്കുമ്പോൾ സമ്മർദങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. കുടുംബത്തിന്റെ പൂർണ പിന്തുണ ഉണ്ടെങ്കിൽ ഇതിനെ മറികടക്കാം. നമ്മുടെ കഴിവുകൾ പൂർണമായി ഉപയോഗപ്പെടുത്താനാണ് ശ്രമിക്കേണ്ടത്; മറ്റുള്ളവരോട് മത്സരിക്കുകയല്ല. ഇത്തരം ഒരു മനോഭാവം ആദ്യം മുതൽ വളർത്തിയെടുക്കുക.
പ്രിലിമിനറി മുതൽ പേഴ്സണാലിറ്റി ടെസ്റ്റു വരെ ഏകദേശം ഒരു വർഷം നീളുന്ന പരീക്ഷയാണിത്. അതുകൊണ്ടു തന്നെ ഇടയ്ക്ക് ഡിപ്രസ്ഡാകാനും പിറകോട്ടു പോകാനുമുള്ള സാഹചര്യം വളരെയേറെയാണ്. എന്നാൽ തീവ്രമായ ആഗ്രഹത്തിന്റെ അടിസ്ഥാനത്തിൽ പഠിക്കുമ്പോൾ അതിൽ ഉറച്ചു നിൽക്കേണ്ടത് ആവശ്യമാണെന്ന തോന്നൽ നമുക്ക് ഉണ്ടാകും. ഒരു സിവിൽ സേർവന്റ് ആയാലും ഉണ്ടായിരിക്കേണ്ട ഉത്തരവാദിത്വബോധം അതിനു തയാറെടുക്കുമ്പോൾ നമ്മളിൽ ഡവലപ് ചെയ്തു വരും എന്നതാണ് മറ്റൊരു കാര്യം.
പിന്നെ സിവിൽസർവീസ് ഒരു ബാലികേറാമലയാണെന്ന വിചാരം ആദ്യമേതന്നെ ഉപേക്ഷിക്കുക. ഒന്നോ രണ്ടോ വർഷത്തെ കഠിനാധ്വാനം ഉണ്ടെങ്കിൽ ഏതു സാധാരണ വിദ്യാർഥിക്കും ഇതു നേടിയെടുക്കാമെന്നാണ് എന്റെ അനുഭവം.
<യ>സ്വപ്നം കണ്ടത് അച്ഛനാണ്
സ്കൂൾകാലം മുതൽ സിവിൽ സർവീസ് എന്ന ഫോക്കസോടുകൂടി പോകുന്നത് നല്ലതാണ്. നിർഭാഗ്യവശാൽ കേരളത്തിൽനിന്നുള്ള ഉദ്യോഗാർഥികളിൽ പലരും ഡിഗ്രി പഠനം കഴിഞ്ഞ ശേഷമായിരിക്കും സിവിൽ സർവീസ് പരീക്ഷയെക്കുറിച്ചു കൂടുതൽ മനസിലാക്കുന്നതുതന്നെ. ഇക്കാര്യത്തിൽ എനിക്ക് അനുഗ്രഹമായത് അച്ഛനാണ്. എന്നെ സിവിൽ സർവീസുകാരിയാക്കുക എന്നതായിരുന്നു അച്ഛന്റെ ജീവിതാഭിലാഷം തന്നെ. പക്ഷേ കുട്ടിക്കാലത്ത് ആ പരീക്ഷയെക്കുറിച്ച് അത്ര വിശദമായി അച്ഛൻ പറഞ്ഞിരുന്നില്ല. പറഞ്ഞാൽ ഒരു പക്ഷേ എനിക്കു മനസിലാകണമെന്നുമില്ല. മോൾ പഠിച്ചു മിടുക്കിയായി കളക്ടറാകണമെന്നായിരുന്നു അച്ഛൻ എപ്പോഴും പറഞ്ഞിരുന്നത്. അത്തരമൊരു മോഹം എന്നിൽ വളർത്താനും അച്ഛൻ വേണ്ടതു ചെയ്തിരുന്നു. ചങ്ങനാശേരിയിലെ ഒരു നാട്ടിൻപുറത്താണ് ഞങ്ങളുടെ വീട്. അവിടങ്ങളിൽ വല്ലപ്പോഴും നടക്കുന്ന പൊതുപരിപാടികളിൽ ചിലതിൽ ജില്ലാ കളക്ടറും മറ്റുദ്യോഗസ്ഥരുമൊക്കെ പങ്കെടുക്കുന്നുണ്ടാകും. അവിടെയൊക്കെ സ്കൂൾകുട്ടിയായ എന്നെ അച്ഛൻ കൊണ്ടുപോയിരുന്നു. പിന്നെ അവരെക്കുറിച്ചൊക്കെ പറഞ്ഞുതരും.
വാഴപ്പള്ളി സെന്റ് തെരേസാസ് സ്കൂളിൽനിന്നു പത്താം റാങ്കോടെയാണ് എസ്എസ്എൽസി പാസായത്. ഇക്കാലത്തൊക്കെ ക്ലാസിൽ ടീച്ചർ, വളരുമ്പോൾ ആരാകണമെന്നു ചോദിക്കുമ്പോൾ കളക്ടറാകണമെന്നാണ് ഞാൻ പറഞ്ഞിരുന്നത്. എന്നാൽ അതിനെക്കുറിച്ചു കൂടുതലൊന്നും അറിയില്ലായിരുന്നു. പത്തു കഴിഞ്ഞ് തൃശൂർ സേക്രഡ് ഹാർട്ട് കോൺവെന്റ് സ്കൂളിലാണ് പ്ലസ്ടുവിനു ചേർന്നത്. പ്ലസ്ടുവിനൊപ്പം എൻട്രൻസ് പരിശീലനവും നടത്തിയിരുന്നു. ഇതിനായി കുടുംബം തൃശൂരിലേക്കു താമസം മാറ്റി. ഇതും അച്ഛന്റെ നിർബന്ധമായിരുന്നു.
കളക്ടറാകണമെന്നു പറയുമ്പോഴും പ്ലസ്ടുവിനു ശേഷം എൻട്രൻസ് എഴുതി മെഡിസിനു ചേരാൻ പ്രേരിപ്പിച്ചതും അച്ഛനാണ്. അത് എന്തിനാണെന്ന് എനിക്ക് പിന്നീട് മനസിലായി. ഞങ്ങൾ രണ്ടു പെൺകുട്ടികളാണ്. മൂത്ത കുട്ടിയായ ഞാൻ എത്രയും പെട്ടെന്നു പഠിച്ച് ഒരു സ്ഥിരവരുമാനമുള്ള ജോലിയിൽ പ്രവേശിക്കേണ്ടത് കുടുംബത്തിന്റെ ആവശ്യമായിരുന്നു. മാത്രവുമല്ല സിവിൽസർവീസ് എന്നത് അധികമാർക്കും കിട്ടുന്ന ഒന്നല്ലെന്നും അതിന് ഒരുപാടു കടമ്പകൾ കടക്കണമെന്ന ബോധ്യവും അച്ഛനുണ്ടായിരുന്നു. എൻട്രൻസിന് 60–ാം റാങ്കു കിട്ടി. കോട്ടയം മെഡിക്കൽ കോളജിൽ എംബിബിഎസിനു പ്രവേശനം നേടി. അപ്പോഴും അച്ഛൻ സിവിൽ സർവീസ് സ്വപ്നം വിട്ടിരുന്നില്ല. അച്ഛൻ പറഞ്ഞു പറഞ്ഞ് ആ സ്വപ്നം എന്റെയും ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞിരുന്നു. അങ്ങനെ മെഡിക്കൽകോളജ് പഠനകാലത്ത് ഞാൻ പരീക്ഷയെക്കുറിച്ചു കൂടുതൽ മനസിലാക്കി. എന്റെ കാര്യത്തിൽ യഥാർഥത്തിൽ സ്വപ്നം കണ്ടതു മുഴുവൻ അച്ഛനാണ്. അച്ഛന്റെ ആഗ്രഹമല്ലേ ശ്രമിച്ചുനോക്കാം എന്ന ഭാവമായിരുന്നു എനിക്ക്.
<യ>ഭഗത് നൽകിയ പിന്തുണ
വിവാഹശേഷം സാധാരണ പെൺകുട്ടികളെപ്പോലെതന്നെ ഞാനും എന്റെ വിഷയത്തിലും ജോലിയിലേക്കും ഒതുങ്ങിക്കൂടാൻ തുടങ്ങിയിരുന്നു. പക്ഷേ ഭഗത് സമ്മതിച്ചില്ല. അച്ഛനെപ്പോലെതന്നെ ഇക്കാര്യം എന്നോടു നിരന്തരം പറയുമായിരുന്നു. നീ പഠിക്കാൻ പോയില്ലെങ്കിൽ അച്ഛൻ എന്നോടാകും പിണങ്ങുക എന്നൊക്കെ പറഞ്ഞപ്പോൾ ഞാനും വിചാരിച്ചു, ഒരു കൈ നോക്കിക്കളയാമെന്ന്.
<യ>പഠനം
തിരുവനന്തപുരത്തെത്തി ആദ്യം കുറച്ചുകാലം ഹോസ്റ്റലിൽ നിന്നാണ് പഠിച്ചത്. മലയാളമാണ് ഐച്ഛിക വിഷയമായി എടുത്തത്. ലൂർദ് കാമ്പസിൽ പ്രവർത്തിക്കുന്ന പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു മലയാള പഠനം. പിന്നെ അമ്മയും മലയാള പഠനത്തിനായി സഹായിച്ചു. കോളജിൽ അമ്മയുടെ വിഷയം മലയാളമായിരുന്നു. ഇതിനു പുറമെ വൈലോപ്പിള്ളി സംസ്കൃതി‘ഭവനിലെ സി.കെ രാമകൃഷ്ണൻ മെമ്മോറിയൽ ലൈബ്രറി മലയാളം ഐച്ഛികമായി തെരഞ്ഞെടുത്ത എനിക്ക് വളരെയേറെ സഹായകരമായിരുന്നു.
ഇതിനുപുറമേ എൻഎസ്എസിന്റെ സിവിൽ സർവീസ് അക്കാദമി, കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി എന്നിവിടങ്ങളിലും ക്ലാസിനു പോയി. ക്ലാസിനു പോകാനും വരാനും മറ്റും ഇക്കാലത്ത് വളരെ ബുദ്ധിമുട്ടിയിരുന്നു. പിന്നെ ഹോസ്റ്റലിലെ മോശം ഭക്ഷണം. എന്റെ കഷ്ടപ്പാടുകൾ അറിഞ്ഞ് അച്ഛൻ അമ്മയെയും കൂട്ടി തിരുവനന്തപുരത്തെത്തി. നന്ദൻകോട് വൈലോപ്പിള്ളി സംസ്കൃതി ഭവനിനു സമീപത്ത് വാടകവീടെടുത്ത് താമസമാക്കി. ജോലിയിൽ നിന്നു വിരമിച്ചതിനാൽ അച്ഛൻ പൂർണമായും തിരക്കുകളിൽ നിന്നും മോചിതനായിരുന്നു. 2012–ലാണ് അച്ഛൻ ജില്ലാ ട്രാൻസ്പോർട്ട് ഓഫീസറായി വിരമിച്ചത്. അമ്മ വി.എൻ. ലത വീട്ടമ്മയാണ്. ആകെയുണ്ടായിരുന്ന ഒരു പ്രശ്നം അനുജത്തിയുടെ വീട്ടിലേക്കുള്ള വരവായിരുന്നു. അനുജത്തി രമ്യാ രാജ് എറണാകുളം മെഡിക്കൽകോളജിൽ എംബിബിഎസ് വിദ്യാർഥിനിയാണ്. എന്റെ പഠനം മുടങ്ങുമെന്നു കണ്ട് അവൾ ഒരുവർഷം വീട്ടിലേക്കു വരാതെ, ഹോസ്റ്റലിൽതന്നെ തങ്ങി.
കൊല്ലത്തെ ഇഎസ്ഐ ആശുപത്രിയിൽ ജോലി ചെയ്തുകൊണ്ടായിരുന്നു ആദ്യകാലത്ത് പഠനം നടത്തിയിരുന്നത്. എന്നാൽ പ്രിലിമിനറി മുതൽ മെയിൻ പരീക്ഷ കഴിയുന്നതുവരെ ജോലിക്കു പോയില്ല. സിവിൽ സർവീസ് പരീക്ഷയ്ക്കു പഠിക്കുമ്പോൾ ദിവസവും പത്തു മണിക്കൂർ പഠിക്കണമെന്ന നിർബന്ധമൊന്നുമില്ല. പഠിക്കുന്ന സമയത്ത് നല്ലതുപോലെ പഠിച്ചാൽ മതി. ഞാൻ തുടർച്ചയായി ഒരുപാടു നേരം ഇരുന്നു പഠിച്ചിരുന്നില്ല. രാത്രി എട്ടു മുതൽ 12 വരെ പഠിക്കും. പകൽ സമയത്ത് അധികം പഠിക്കാറില്ല. രാവിലെ എണീറ്റു പഠിക്കുന്ന ശീലം തീരെയില്ല. പിന്നെ പഠനത്തിനായി ഓരോരുത്തർക്കും താൽപര്യമുള്ള സമയം തെരഞ്ഞെടുക്കുന്നതായിരിക്കും ഉചിതം. ഇന്ന് സിവിൽ സർവീസ് പരീക്ഷയ്ക്കായി തയാറെടുക്കുന്നവർക്കായി ഇന്റർനെറ്റ് ഉണ്ടെന്നതും വലിയൊരു ഭാഗ്യമാണ്.
<യ>പരീക്ഷ
പ്രിലിമിനറി പരീക്ഷയിൽ നന്നായി പെർഫോം ചെയ്യാൻ കഴിഞ്ഞു. അതിനാൽ മെയിൻ പരീക്ഷയ്ക്കുള്ള ലിസ്റ്റിൽ ഇടം നേടുമെന്ന് അറിയാമായിരുന്നു. വിഷയവും ജനറൽ സ്റ്റഡീസും മറ്റും നന്നായിതന്നെ പഠിച്ചു. ഒന്നിലേറെ തവണ റിവിഷൻ നടത്തി. മെയിൻ പരീക്ഷയും നന്നായി എഴുതാൻ കഴിഞ്ഞു. പിന്നെയുള്ളത് ഇന്റർവ്യൂ ആയിരുന്നു. ഇതിനായി തലസ്ഥാനത്ത് സർക്കാർ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങൾ നടത്തുന്ന മോക്ക് ഇന്റർവ്യൂവിൽ പങ്കെടുത്തിരുന്നു. അത് ഇന്റർവ്യൂവിനെക്കുറിച്ചുള്ള ഒരു ഐഡിയ ഉണ്ടാക്കിത്തന്നു. പിന്നെ സിവിൽസർവീസ് പരീക്ഷയുടെ ഇന്റർവ്യൂ എന്നു പറഞ്ഞാൽ ഒരു പഴ്സണാലിറ്റി ടെസ്റ്റാണ്. നമ്മുടെ അറിവ് എത്രത്തോളമുണ്ടെന്ന് അളക്കലല്ല അതിന്റെ ലക്ഷ്യം. രണ്ടു പരീക്ഷകൾകൊണ്ട് നമ്മുടെ അറിവിനെ അവർ അളന്നു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്റർവ്യൂവിനുവേണ്ടി ധാരാളം പഠിക്കുകയല്ല വേണ്ടത്. മറിച്ചു നമ്മുടെ സമൂഹത്തിലേക്ക് കണ്ണും കാതും തുറന്നുവച്ചു ചുറ്റുംപാടും എന്തു സംഭവിക്കുന്നുവെന്നു മനസിലാക്കുകയാണ് സിവിൽ സർവീസിലെ പ്രധാനപ്പെട്ട കാര്യം.
<യ>സന്ദേശം
വിവാഹം കഴിഞ്ഞും പെൺകുട്ടികൾക്കു പഠിക്കാനും വിജയിക്കാനും കഴിയും. അതിനുള്ള ആത്മവിശ്വാസമാണ് വേണ്ടത്. ഇത്തരം ശ്രമങ്ങളിൽ അവർക്ക് പൂർണ പിന്തുണ നൽകേണ്ടത് കുടുംബമാണ്. എന്റെ വിജയം എന്റെ കുടുംബത്തിന്റെ വിജയമാണ്. എല്ലാ മതാപിതാക്കൾക്കും ഇതൊരു പ്രചോദനമാകണമെന്നാണ് ഞാൻ ആശിക്കുന്നത്.
<യ> ഡി. ദിലീപ്
ഇന്ന് ആര്‍ത്തവശുചിത്വ ദിനം; ആരോഗ്യകരമാകണം ആര്‍ത്തവകാലം
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ആരോഗ്യത്തിനും മനുഷ്യവംശത്തിന്റെ തന്നെ നിലനില്‍പ്പിനും ആരോഗ്യകരമാ
സ്ത്രീകൾക്ക് ഈസ്ട്രജൻ എന്തിന്?
നമുക്ക് ചില സസ്യ ഹോർമോണുകൾ ഉപകാരികളാകാറുണ്ട്. സസ്യ ഹോർമോണുകളെ ഫൈറ്റോ ഹേ
സീതപ്പഴം ഗർഭിണികളുടെ ആരോഗ്യത്തിനു മികച്ചത്
സീതപ്പഴത്തിൽ ഉയർന്ന അളവിൽ അടങ്ങിയ ഇരുന്പ് വിളർച്ച തടയുന്നു. ഗർഭിണികളുടെയ
ജീവിതശൈലീരോഗങ്ങളെ നിയന്ത്രിക്കാം
ആധുനിക വൈദ്യശാസ്ത്രത്തിന്റെ പുരോഗതിയിലൂടെ പല മാരകരോഗങ്ങളെയും നിയന്ത്രിക്
ആർത്തവപ്രശ്നങ്ങൾക്ക് ആയുർവേദത്തിലൂടെ പരിഹാരം നേടാം
ആയുർവേദശാസ്ത്രത്തിലെ വിവിധ വിഭാഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്രശാഖയാണ
സ്ത്രീകൾ ഈന്തപ്പഴം കഴിക്കേണ്ടതിന്റെ ആവശ്യകത എന്ത്?
സ്ത്രീകളുടെ, പ്രത്യേകിച്ചു ഗർഭിണികളുടെ ആരോഗ്യത്തിന് ഈന്തപ്പഴം ഗുണപ്രദം. ഈന്ത
സ്ത്രീകൾക്ക് ഈസ്ട്രജൻ ഭക്ഷണം എന്തിന്?
നമുക്ക് ചില സസ്യ ഹോർമോണുകൾ ഉപകാരികളാകാറുണ്ട്. സസ്യ ഹോർമോണുകളെ ഫൈറ്റോ ഹേ
കൗമാരത്തിലെ പെണ്‍കുട്ടികള്‍: പ്രശ്നങ്ങളും പരിഹാരങ്ങളും
കൗമാരം അഥവാ ടീനേജ് ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഒരു കാലഘട്ടംതന്നെയാണ്. കൗമാരത്തിലേക്കു പ്രവേശിച്ച പെണ്
നഖങ്ങളിലെ പൂപ്പൽബാധ
നമ്മുടെ വിരലുകൾക്കു സംരക്ഷണവും ഭംഗിയും നൽകുന്ന ഭാഗങ്ങളാണ് നഖങ്ങൾ. കൊരാറ്റി
മുഖക്കുരു; തെറ്റിദ്ധാരണകൾ ഒഴിവാക്കാം
1. മുഖക്കുരു ഉണ്ടാവാനുള്ള കാരണം എന്താണ്?
നമ്മുടെ മുഖചർമത്തിനു സ്വാഭാവികമാ
വിളർച്ച തടയാൻ നെല്ലിക്ക
വിറ്റാമിൻ സിയുടെ ബാങ്കാണ് നെല്ലിക്ക. പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. ചർമത്
പപ്പായ കഴിച്ചാൽ പലതാണു ഗുണം!
നമ്മുടെ പറന്പിൽ ലഭ്യമായ ഏറ്റവും ഗുണമുളള പച്ചക്കറികളിലൊന്നാണു പപ്പായ. പഴുത്താലോ ഒന്
പാദം വിണ്ടുകീറൽ - ശ്രദ്ധിക്കുക
പാദങ്ങൾ വിണ്ടുകീറുന്നതിന്റെ പ്രധാന കാരണം ചർമത്തിന്റെ വരൾച്ചയാണ്. ഇതിനോട
കനകകാന്തിക്ക് കസ്തൂരിമഞ്ഞള്‍
സ്ത്രീകള്‍ സൗന്ദര്യവര്‍ധനവിനായി കസ്തൂരിമഞ്ഞളെന്ന പേരില്‍ വിപണിയില്‍ നിന്ന് വാങ്ങുന്ന കടും മഞ്ഞനിറത്ത
കരിമംഗല്യത്തിനു ചികിത്സയുണ്ടോ ?
മധ്യവയസ്കരായ സ്ത്രീ-പുരുഷന്മാരെ ബാധിക്കുന്ന ഒരു സൗന്ദര്യപ്രശ്നമാണ് മെലാസ്മ അഥ
താരന് ഷാംപൂ ഉപയോഗിക്കുന്പോൾ
ചർമരോഗ ചികിത്സയിൽ വ്യാപകമായി ഉപയോഗിക്കുന്നവയാണ് ഷാംപൂ, ലോഷൻ എന്നിവ. താരൻ
വിഷാദമൊരു രോഗമാവാം
ജീവിതത്തിലൊരിക്കലെങ്കിലും വിഷാദശരമേല്ക്കാത്തവരുണ്ടാവില്ല. അവ ജീവിതത്തിൽ സ
കഥപറച്ചിലിന്റെ പെണ്‍സ്വരം
കഥാപ്രസംഗം എന്ന് കേട്ടാല്‍ ആദ്യം മനസില്‍ വരുന്ന പേര് വി. സാംബശിവന്‍േറതാണ്. കഥപറച്ചിലിന്റെ പുതുഭാവങ്ങ
സ്ത്രീകളുടെ ആരോഗ്യത്തിന് പേരയ്ക്ക
പേരയ്ക്കയിലടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ഇരുന്പ്് എന്നിവ വൈറസ് അണുബാധയിൽ ന
നഖം മിനുക്കാം
നഖങ്ങളെയും കാൽനഖങ്ങളെയും അതിമനോഹരമായി അലങ്കരിക്കുന്ന നെയിൽ ആർട്ട് പുതിയ തലമുറയുടെ ഹരമാവുകയാണ്. മൈലാ
ട്രെൻഡിയാവാൻ വട്ടപ്പൊട്ട്
പെണ്‍കുട്ടികളുടെ നെറ്റിയിൽ ഇപ്പോൾ മിന്നിത്തിളങ്ങുന്നത് വപ്പൊട്ടാണ്. അടുത്തിടെവരെ പൊട്ടുകുത്താതിരു
പുതുവർഷത്തിലെ താരം റോ കോസ്റ്റ് തീം
ഫാഷൻ ഇൻഡ്രസ്ട്രിയിൽ ഇന്ത്യ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് അഞ്ച് വർഷം പിറകിലാണെന്നായിരുന്നു കഴിഞ്ഞ ഏതാന
ട്രെൻഡി ഹെയർസ്റ്റൈൽസ്
വെളിച്ചെണ്ണയുടെ സുഗന്ധമുള്ള തുമ്പുകെട്ടിയ മുടിയിൽ തുളസിക്കതിർ ചൂടി നടന്നിരുന്ന പെണ്ണ് ഇന്ന് കവിതകളിൽ
മേബലൈൻ ഫാഷൻ വീക്ക് ശേഖരം
മേബലൈൻ ന്യൂയോർക്ക് പുതിയ വിവിഡ് മേക്കപ്പ് ശേഖരം, ബോൾഡ് ആൻഡ് സെക്സി ട്രെൻഡ്സ് വിപണിയിലെത്തിച്ചു. കുലീ
ലക്ഷ്മി സ്പീക്കിംഗ്
അൽപം വില്ലത്തരങ്ങളൊക്കെ ഇടയ്ക്കുണ്ടെങ്കിലും പരസ്പരം സീരിയലിലെ സ്മൃതിയെ പ്രേക്ഷകർക്ക് ഇഷ്ടമാണ്. സ്മൃത
ആഘോഷവേളകളിൽ അഴകേകാൻ സൗസിക
ഒരുപാട് ജനശ്രദ്ധ നേടിയ ഏതാനും ചില ബ്രാൻഡുകളിൽ ഒന്നാണ് ഇന്ന് സൗസിക. സൗസിക എന്നു കേൾക്കുമ്പോൾ ഏതു ഭാഷ
സൈബർ കുറ്റകൃത്യങ്ങളുടെ കുരുക്കഴിച്ച് ധന്യ മേനോൻ
എറണാകുളത്തെ പ്രശസ്തമായ ഒരു സ്കൂളിലെ വിദ്യാർഥിനിയുടെ മൊബൈൽ ഫോണിലേക്ക് ഒരു മിസ്ഡ് കോൾ വന്നു. കൗതുകം കൊ
മലയാളക്കരയുടെ സ്വന്തം ഗസൽഗായിക
ശബ്ദത്തിന്റെ ലയവിന്യാസം അറിഞ്ഞു പാടുക എന്നത് ഒരാളുടെ സിദ്ധിയാണ്. ഗാനവീചികളുടെ വശ്യത ശ്രോതാക്കളിൽ സൃഷ
പിരിയില്ലൊരിക്കലും...
രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഈ കുട്ടികൾ ആദ്യമായി കണ്ടുമുട്ടിയത്. കൃഷ്ണപക്ഷക്കിളികൾ എന്ന സിനിമയിൽ ക
ഷൈനിംഗ് സ്റ്റാർ ഷൈൻ ബനവൻ
ഒരു തയ്യൽ മെഷീനിൽ നിന്നാരംഭിച്ച പരീക്ഷണത്തിലൂടെ തെക്കേ ഇന്ത്യയെ മുഴുവൻ തന്റെ സാന്നിധ്യം കൊണ്ട് അമ്പര
സൗന്ദര്യത്തിനു കൽപ്പനയുടെ സംരക്ഷണം
എഴുപതുകളുടെ തുടക്കം. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് കേരളത്തിലെ സ്ത്രീകൾ എത്തിത്തുടങ്ങുന്നതേയുള്ളു.
വെഡിംഗ് ഗൗണുകളുടെ ഷൈനിംഗ് സ്റ്റാർ
വിവാഹദിനത്തിൽ ഏറ്റവും സുന്ദരിയായിരിക്കാനാണ് ഓരോ പെൺമനവും കൊതിക്കുന്നത്. മണവാട്ടിമാരുടെ ഉള്ളറിഞ്ഞ് അവ
പൂക്കൾപോലെ പ്ലാറ്റിനം ആഭരണങ്ങൾ
സ്വർണാഭരണങ്ങളെപ്പോലെതന്നെ പ്ലാറ്റിനം ആഭരണങ്ങളും മലയാളികൾക്കു പ്രിയങ്കരമായിട്ട് അധികനാളായിട്ടില്ല. അട
മാടമ്പിയിൽ തുടക്കംകുറിച്ച പാട്ടുകാരി
ഗായിക രൂപാ രേവതിക്ക് പിന്നണി ഗാനത്തിന് ആദ്യമായി അവസരം നൽകിയത് സംഗീത സംവിധായകൻ എം. ജയചന്ദ്രൻ. അതും മോ
വരൂ, സുന്ദരിയാകാം
എഴുപതുകളുടെ തുടക്കം... ചേർത്തലയിലെ പ്രമുഖ കോളജിലെ ഹോസ്റ്റലിലാണ് സംഭവം... ക്ലാസിലേക്കു പോകാനായി തയാറെ
പത്തരമാറ്റിൻ തിളക്കവുമായി ഗായത്രി
അഭിനയത്തോടൊപ്പം ആഭരണ ഡിസൈൻ രംഗത്തും കഴിവു തെളിയിച്ചിരിക്കുകയാണ് ഗായത്രി. കഴിഞ്ഞ 20 വർഷമായി സിനിമ–സീര
വെയിലത്തു വാടാത്ത പാട്ട്!
സിൽക്ക് സ്മിതയ്ക്കുവേണ്ടി പാടുക– ഒരു പതിമൂന്നുകാരി പെൺകുട്ടിക്ക് സിനിമയിൽ കിട്ടിയ ആദ്യ അവസരം. ഒന്നുക
ആദ്യമായിട്ടൊന്നുമല്ല ആദ്യ
വെറുതെ ഒരു രസത്തിന് 8–ാം ക്ലാസിൽ പഠിക്കുമ്പോൾ ദൂരദർശനു വേണ്ടി ‘‘സൂപ്പർ ഹിറ്റ് സോംഗ്സ്’’ അവതരിപ്പിച്ച
മുഗൾ രാജവംശത്തിന്റെ പ്രൗഢിയിൽ ലാച്ച
യുവതികൾക്ക് നിശ്ചയത്തിനും വിവാഹത്തിനും ഒരുപോലെ ഉപയോഗിക്കുന്ന വിവാഹവസ്ത്രമാണ് ലാച്ച. സാധാരണയായി മുസ്്
മാലാഖയെ പോലെ...
ക്രിസ്ത്യൻ ബ്രൈഡിനു മിഴിവേകാൻ വൈറ്റ്, ഓഫ് വൈറ്റ്, ഗോൾഡൻ കളറുകളിലെ ഗൗണുകൾ വിപണിയിൽ.
സ്ലീവ്ലെസ
ഫ്ളോറൽ കളക്ഷൻസ്
വേനലിൽ അല്പം കൂളാകാൻ യൂത്ത് തെരഞ്ഞെടുക്കുന്നത് ഫ്ളോറൽ കളക്ഷൻസാണ്. ധരിക്കുന്നവർക്കും കാണുന്നവർക്കും ക
എമ്പോറിയോ അർമാനി സ്പ്രിംഗ് വാച്ച് ശേഖരം
എമ്പോറിയോ അർമാനിയുടെ പുരുഷന്മാർക്കും വനിതകൾക്കുമായുള്ള സ്പ്രിംഗ് വാച്ച് ശേഖരം വിപണിയിലെത്തി. ക്ലാസ്
കാമ്പസ് ട്രെൻഡുമായി ഈവാ ഹവായി
പുതുതായി ആരംഭിക്കുന്ന വിവിധ മോഡലുകളിലുള്ള സാൻഡൽ സ്, ഷൂസ്, ഫാൻസി ചപ്പൽസ്, കളർ ഹവായികൾ എന്നിവയുടെ വൻ ശ
മൊയ്തീൻ തരംഗം നിലയ്ക്കുന്നില്ല; ‘എന്ന് നിന്റെ മൊയ്തീൻ‘ ചെരുപ്പിലും
കേരളത്തിലെ തിയറ്ററുകളിൽ തകർത്തോടുന്ന ‘എന്ന് നിന്റെ മൊയ്തീൻ’ തരംഗം ഫാഷൻ രംഗത്തേക്കും വ്യാപിക്കുന്നു.
ഒറ്റക്കാലിൽ അണിയാം ഫാൻസി പാദസരം
അമ്പലപ്പറമ്പിലെ ആൽമരച്ചുവട്ടിൽ അവളുടെ വരവും കാത്ത് അവനിരുന്നു. വയൽവരമ്പുകൾക്കിടയിലൂടെ വെള്ളിക്കൊലുസു
ആത്മവിശ്വാസം വെളിച്ചമാക്കി ജിബി
കാലിക്കട്ട് വാഴ്സിറ്റിയുടെ എംഎ പരീക്ഷയിൽ ജിബി എന്ന പെൺകുട്ടി റാങ്ക് നേടിയപ്പോൾ വീട്ടുകാർക്കും നാട്ടു
മേനിയഴകിന് ഒമേഗ 3 ഫാറ്റി ആസിഡുകൾ
ഒമേഗ 3 ഫാറ്റി ആസിഡുകൾ ചർമത്തിന്റെ ആരോഗ്യത്തിനു ഗുണപ്രദം. അതു ചർമത്തിനു സംരക്ഷണം നല്കുന്നു. ഈർപ്പം നി
തരംഗമായി ടോ റിങ്ങ്
കാൽവിരലുകൾക്ക് അഴകു നൽകുന്ന മിഞ്ചി(ടോ റിങ്ങ്) ഇന്നു പെൺകുട്ടികൾക്കിടയിൽ സർവസാധാരണമാണ്. പ്ലാസ്റ്റിക്ക
മുടിയഴകിന്
1. അഴകുളള മുടിക്ക്്് അടിസ്ഥാനം പോഷകസമൃദ്ധമായ ഭക്ഷണം തന്നെ. ഇലക്കറികൾ, പഴച്ചാറുകൾ, പാൽ എന്നിവ ഉത്തമം
ദാവണിയിൽ തിളങ്ങാൻ
ഫാഷന്റെ കാര്യത്തിൽ എന്നും അപ്റ്റുഡേറ്റ് ആണ് ന്യൂജെൻ ഗാൽസ്. ഏതു സ്റ്റൈലും ട്രൈ ചെയ്യാൻ അവർ ഒകെ. പക്ഷേ
മലർ വീണ്ടും വിരിയുന്നു
ഷിജീഷ് യു.കെ.
അടുത്ത കാലത്തൊന്നും മലയാളി ഇത്രമേൽ ഒരു ചലച്ചിത്ര നായികയിൽ ആകൃഷ്ടനായിട്
സൂപ്പർ ലുക്കു തരും മാലകൾ
പാലയ്ക്കാ മാല, നാഗപടത്താലി, മാങ്ങാമാല, പൂത്താലി, ഇളക്കത്താലി ഇവയ്ക്കാണ് ട്രഡീഷണൽ ആഭരണങ്ങളിൽ എന്നും ഡ
അച്ഛന്റെ മകൾ
ഒരു കാലഘട്ടത്തിൽ നമ്മുടെ മനസ്സിൽ കുടിയേറിയ പൂച്ചക്കണ്ണുള്ള നായകൻ പിന്നീട് വില്ലനായപ്പോഴും ആ സ്നേഹം ന
പ്രിയമേറും ജിമുക്കി
കമ്മലുകളുടെ വിഭാഗത്തിൽ എന്നും പ്രിയം ജിമുക്കിക്കുതന്നെയാണ്. വലുതും ചെറുതുമായും കല്ലുപിടിപ്പിച്ചതും മ
സൗമ്യം, സുന്ദരം; കബനി എന്ന നിഖില
സത്യൻ അന്തിക്കാടിന്റെ ഭാഗ്യദേവതയിലുള്ളപ്പോഴാണു ബാലേച്ചിയുമായി(ശ്രീബാല കെ. മേനോൻ) പരിചയത്തിലായത്. ഏറെ
ഫാഷൻ ചാർട്ടിൽ കളിമൺ ആഭരണങ്ങൾ
നിന്റെ തലയിലെന്താ, കളിമണ്ണാണോ’യെന്നു ഇനി ആരെങ്കിലും ചോദിച്ചാൽ തലകുനിക്കാതെ തന്നെ പറയാം. അതേ, കളിമണ്ണ
സ്റ്റൈലാകാൻ ബെൽറ്റ്
ഒരുകാലത്ത് പുരുഷന്മാരുടെ കുത്തകയായ ബെൽറ്റിൽ സ്ത്രീകളും കൈവച്ചു തുടങ്ങിയിരിക്കുന്നു. മുമ്പൊക്കെ പാന്റ
ചിരിക്കാനാവാതെ അവൾ...
ബാംഗളൂരിലെ പ്രസിദ്ധമായ ഒരു ദന്തൽ കോളജിൽ വിദ്യാർഥിനിയായിരുന്ന പ്രിയയെ മാതാപിതാക്കൾ ഒരുമിച്ചാണ് എന്റെ
ആർത്തവ വിരാമം:കരുതിയിരിക്കാം
ജീവിതത്തിലെ സുപ്രധാന കാലമാണ് ആർത്തവവിരാമ കാലം. 45–55 വയസിനിടെയാണ് സ്ത്രീകളിൽ ആർത്തവം നിലയ്ക്കുന്നത്.
സീതാലയം– സ്ത്രീകൾക്ക് ഒരു സാന്ത്വനസ്പർശം
അടുത്തറിയാം ഹോമിയോപ്പതിയെ –6
കുടുംബത്തിലും സമൂഹത്തിലും സ്ത്രീകൾ ഏറെ ചൂഷണങ്ങൾക്കു വിധേയാകുന
Latest News
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ 16 കള്ളവോട്ട് പരാതികൾ
കേരളം വിധിയെഴുതി; പോളിംഗ് ശതമാനം കുറഞ്ഞു
പോളിംഗ് രാത്രിയിലും; ഉദ്യോഗസ്ഥ അലംഭാവമെന്ന് കോണ്‍ഗ്രസ്
തൃത്താലയിൽ പത്ത് വയസുകാരൻ മുറിയില്‍ മരിച്ച നിലയില്‍
രാഹുൽ ഗാന്ധിക്കെതിരായ ഡിഎൻഎ പരാമർശം: അൻവറിനെതിരെ കേസെടുത്ത് പോലീസ്
Latest News
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ 16 കള്ളവോട്ട് പരാതികൾ
കേരളം വിധിയെഴുതി; പോളിംഗ് ശതമാനം കുറഞ്ഞു
പോളിംഗ് രാത്രിയിലും; ഉദ്യോഗസ്ഥ അലംഭാവമെന്ന് കോണ്‍ഗ്രസ്
തൃത്താലയിൽ പത്ത് വയസുകാരൻ മുറിയില്‍ മരിച്ച നിലയില്‍
രാഹുൽ ഗാന്ധിക്കെതിരായ ഡിഎൻഎ പരാമർശം: അൻവറിനെതിരെ കേസെടുത്ത് പോലീസ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top