Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
എസ്. റൊമേഷ്
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കുകയാണ്. തിലക് മേത്ത എന്ന കുട്ടി സംരംഭകനാണ് താൻ അഞ്ചു വർഷം മുന്‍പ് തുടങ്ങിയ സംരംഭത്തിൽനിന്ന് ഇപ്പോൾ കോടികൾ കൊയ്യുന്നത്.
പ്രതിമാസം രണ്ടു കോടിയോളം രൂപയാണ് 18കാരനായ ഈ കുട്ടി സംരംഭകൻ നേടുന്നത്. 2018ൽ തന്റെ പതിമൂന്നാം വയസിൽ ആരംഭിച്ച തിലകിന്റെ സ്ഥാപനം 2020 ൽ തന്നെ നൂറു കോടിയുടെ ബിസിനസ് നടത്തി ശ്രദ്ധേയമായി.
ഇപ്പോൾ തിലകിന്റെ പേപ്പേഴ്സ് എൻ പാർസൽ എന്ന സ്ഥാപനത്തിന്റെ ആസ്തി തന്നെ നൂറു കോടിയാണ്.
മറ്റു പാഴ്സൽ സർവീസുകൾ രണ്ടു ദിവസം വരെ എടുത്ത് എത്തിക്കുന്ന പാഴ്സലുകൾ അവരേക്കാൾ കുറഞ്ഞ ചെലവിൽ നാലു മുതൽ എട്ടു മണിക്കൂർ വരെ സമയംകൊണ്ട് എത്തിച്ചു കൊടുക്കുന്നു എന്നതാണ് തിലകിന്റെ പേപ്പേഴ്സ് എൻ പാഴ്സൽ എന്ന കന്പനിയുടെ പ്രത്യേകത.
ആപ്പുകളുടെയും മുംബൈയിലെ പ്രശസ്തമായ ഡബ്ബാവാലകളുടെയും സഹായത്താലാണ് തിലക് ഇതു സാധ്യമാക്കുന്നത്. ഡബ്ബാവാലകൾക്ക് വരുമാനം കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തിലകിന്റെ സംരംഭം അവർക്ക് ഒരു അനുഗ്രഹവുമായി.
തിലക് എട്ടാം ക്ളാസിൽ പഠിക്കുന്പോഴാണ് ഇങ്ങനെയൊരു സംരംഭത്തിന് തുടക്കം കുറിക്കുന്നത്. ഒരു ദിവസം തിലകും കുടുംബവും കിലോമീറ്ററുകൾ അകലെയുള്ള അമ്മാവന്റെ വീട്ടിൽ വിരുന്നിനു പോയി.
അവിടെ രണ്ടു ദിവസം തങ്ങാൻ തീരുമാനിച്ചിരുന്നതിനാൽ പഠിക്കാനുള്ള പുസ്തങ്ങളും കൂടെ കൊണ്ടുപോയിരുന്നു.
പരീക്ഷ അടുത്തിരുന്നതിനാലാണ് പുസ്തകങ്ങളും കൂടെ കൊണ്ടുപോയത്. പക്ഷേ തിരികെ വീട്ടിലെത്തിയ ശേഷമാണ് തിലക് ബുക്കുകൾ എടുക്കാൻ മറന്ന കാര്യം ഓർക്കുന്നത്.
പരീക്ഷ അടുത്തിരുന്നതിനാൽ തിലകിന് എത്രയും പെട്ടെന്ന് തന്റെ പുസ്തകങ്ങൾ കിട്ടേണ്ടതുണ്ടായിരുന്നു. തിലക് പല കൊറിയർ സർവീസുകളെയും സമീപിച്ചെങ്കിലും കുറഞ്ഞത് രണ്ടു ദിവസമെങ്കിലും എടുക്കും ബുക്കുകൾ തിരികെ കിട്ടാൻ എന്നാണ് അവർ അറിയിച്ചത്.
അച്ഛന് ജോലിക്കു പോകേണ്ടിയിരുന്നതിനാൽ അമ്മാവന്റെ വീട്ടിൽ ചെന്ന് ബുക്കുകൾ തിരികെ എത്തിക്കാൻ മറ്റൊരു മാർഗവുമുണ്ടായിരുന്നില്ല.
അപ്പോഴാണ് തിലക് തന്നെപ്പോലെ പാഴ്സലുകൾ അന്നന്നുതന്നെ കിട്ടാൻ ആഗ്രഹിക്കുന്ന ആയിരക്കണക്കിനാളുകൾ ഈ മഹാനഗരത്തിൽ ഉണ്ടാവുമല്ലോ എന്നു ചിന്തിക്കുന്നത്.
ഇത് കുട്ടി തന്റെ അച്ഛനുമായി പങ്കുവയ്ക്കുകയും ഇങ്ങനെയുള്ള പാഴ്സലുകൾ അതാതു ദിവസം എത്തിക്കാനായി പാഴ്സൽ സർവീസ് ആരംഭിച്ചാലോ എന്നു ചർച്ചചെയ്യുകയും ചെയ്തു.
മറ്റു പാഴ്സൽ സർവീസുകളേക്കാളും വേഗത്തിലും അവർ ഈടാക്കുന്നതിനേക്കാൾ കുറഞ്ഞ നിരക്കിലും പാഴ്സലുകൾ എത്തിച്ചാൽ ഈ ബിസിനസ് പെട്ടെന്ന് പച്ചപിടിക്കുമെന്ന് തിലക് മനസിലാക്കി.
കംപ്യൂട്ടറിൽ അഗാധമായ അറിവും തിലകിനുണ്ടായിരുന്നു. അങ്ങനെ പിന്നീട് വീട്ടിലിരുന്ന് ഇത് എങ്ങനെ പ്രാവർത്തികമാക്കാം എന്ന ചിന്തയിലായി തിലക്.
പിന്നെ അതിനായുള്ള പരിശ്രമങ്ങളായി. നെറ്റിൽ സെർച്ച് ചെയ്ത് തിലക് തന്നെ ഇതിനുള്ള സാധ്യതകളെല്ലാം മനസിലാക്കി. ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെയും മുംബൈയിലെ ഡബ്ബാവാലാകളുടെയും സഹായത്തോടെയുള്ള പാർസൽ സർവീസാണ് തിലക് ചിന്തിച്ചിരുന്നത്.
കൃത്യമായി വീട്ടിൽ തയാറാക്കുന്ന ഉച്ചഭക്ഷണം ഓഫീസുകളിൽ എത്തിക്കുന്ന ഡബ്ബാവാലകൾ ഇതിനു പറ്റിയവരാണെന്ന് തിലക് കണ്ടെത്തി.
ആയിരക്കണക്കിന് ആളുകൾക്കുള്ള ഉച്ചഭക്ഷണം ഒരെണ്ണത്തിനു പോലും മാറ്റമില്ലാതെ കൃത്യമായി ആളുകളിലേക്കെത്തിക്കുന്ന ഡബ്ബാവാലകളുടെ കഴിവ് പാർസൽ സർവീസിലും ഉപയോഗിച്ചാൽ കാര്യങ്ങൾ ശരിയായ രീതിയിൽ നടക്കുമെന്ന തിലക് മനസിലാക്കി.
തന്നെയുമല്ല ഡബ്ബാവാലകൾക്ക് വരുമാനം കുറഞ്ഞു കൊണ്ടിരുന്ന സാഹചര്യവുമുണ്ട്. ഇതിനായി ഇന്റർനെറ്റിൽനിന്നും മറ്റു പാർസൽ സർവീസിൽനിന്നും വിവരങ്ങൾ തേടി. തന്റെ ആശയം പിതാവുമായി പങ്കുവയ്ക്കുകയും വീട്ടുകാരിൽനിന്നും ലഭിച്ച പണമുപയോഗിച്ച് പുതിയൊരു സംരംഭം കെട്ടിപ്പടുക്കുകയും ചെയ്തു.
മുംബൈയിലെ ഡബ്ബാവാലകളുമായി സഹകരിച്ച് ഏകദിന പാഴ്സൽ സേവനങ്ങൾ നൽകുന്ന ഡിജിറ്റൽ കൊറിയർ കമ്പനിയായ 'പേപ്പേഴ്സ് എൻ പാഴ്സൽസ്' എന്ന സ്ഥാപനത്തിനാണ് ഈ കൗമാരക്കാരൻ നേതൃത്വം നൽകുന്നത്.
മുംബൈയിൽ ആപ്പ് മുഖേനയാണ് കൊറിയർ സേവനങ്ങൾ. ആപ്പ് അധിഷ്ഠിത കൊറിയര്‍ സംവിധാനം എന്ന ആശയമാണ് തിലക് മേത്ത കൊണ്ടുവന്ന ഇന്നവേഷൻ.
മുംബൈ നിവാസികൾക്ക് കുറഞ്ഞ നിരക്കിൽ പാഴ്സൽ സേവനങ്ങൾ ലഭ്യമാക്കുക എന്ന ആഗ്രഹവും ഇതിനൊപ്പമുണ്ടായിരുന്നു. ആദ്യ രണ്ടു വർഷം കൊണ്ടുതന്നെ കന്പനി പോപ്പുലറായി.
കോടികളുടെ വരുമാനവുമുണ്ടാക്കി. ഇതോടെ തിലകിന്റെ അമ്മാവൻ ഖനശ്യാം പരീക്കർ തന്റെ ബാങ്കിലെ ജോലി ഉപേക്ഷിച്ച് തിലകിന്റെ കന്പനിയിൽ ചേർന്നു. ഇപ്പോൾ കന്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ് അമ്മാവനായ ഖനശ്യാം.
ഇപ്പോൾ ഡബ്ബാവാലയായി കിട്ടുന്ന വരുമാനത്തിനു പുറമേ തിലകിന്റെ സ്ഥാപനത്തിൽ നിന്നും മാസം പതിനായിരം രൂപയോളം തങ്ങൾക്കു ലഭിക്കുന്നുണ്ടെന്ന് സ്ഥാപനത്തിലെ ജോലിക്കാരായ 300 ഓളം ഡബ്ബാവാലകൾ പറയുന്നു.
പേനയും പ്രധാന പേപ്പര്‍ വര്‍ക്കുകളും മുതൽ കിലോക്കണക്കിനുള്ള സാധനങ്ങൾ വരെ ഇപ്പോൾ സ്ഥാപനം കൈകാര്യം ചെയ്യുന്നുണ്ട്. ആയിരക്കണക്കിന് ആളുകൾക്കാണ് ഒരു ദിവസം കുറഞ്ഞ നിരക്കിൽ സേവനങ്ങൾ നൽകുന്നത്.
ദിവസേന വീട്ടുപടിക്കൽ എത്തി പാഴ്സലുകൾ ശേഖരിച്ച് വിലാസക്കാർക്ക് എത്തിക്കും. ഡിജിറ്റൽ വാലറ്റുകളിലൂടെയാണ് കമ്പനി പെയ്മന്റുകൾ സ്വീകരിക്കുന്നത്.
അസാധാരണ ബുദ്ധിവൈഭവമുള്ള ഈ സംരംഭകന് നിരവധി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. പേപ്പര്‍ എൻ പാഴ്സൽ എന്ന കമ്പനിയിൽ നിലവിൽ ജോലി ചെയ്യുന്നത് 200ലധികം ജീവനക്കാരാണ്. 300 ഓളം ഡബ്ബാവാലകളുമായി ചേര്‍ന്നാണ് കന്പനി സേവനങ്ങൾ നൽകുന്നത്.
പതോളജി ലാബുകളും ബ്യൂട്ടീക്കുകളും ബ്രോക്കറേജ് സ്ഥാപനങ്ങളും വരെയുണ്ട് കമ്പനിയുടെ ഉപയോക്താക്കളായി. കുട്ടികളെ മാത്രമല്ല മുതിര്‍ന്ന സംരംഭകരെയും പ്രചോദിപ്പിക്കുന്ന ഒരു മോട്ടിവേഷൻ സ്പീക്കറാണിപ്പോൾ മേത്ത.
യൂണിവേഴ്സിറ്റികളിലെ എംബിഎ വിദ്യാർഥികൾക്കുവരെ തിലക് മേത്ത ക്ളാസുകൾഎടുക്കുന്നു. ഈ രീതിയിലും തിലക് വരുമാനമുണ്ടാക്കുന്നുണ്ട്.
ലോകത്തെ ഏറ്റവും മികച്ച യുവസംരംഭകനുള്ള ഗ്ലോബൽ ചൈൽഡ് പ്രോഡിജി അവാർഡ്, മികച്ച പാർസർ സർവീസിനുള്ള മാരിടൈം അവാർഡ് തുടങ്ങി ഒട്ടനവധി അവാർഡുകൾ തിലകിനെ തേടിയെത്തി.
ഇന്ത്യയിലെ ആദ്യ ഐപിഎസ് വനിതാ ഉദ്യോഗസ്ഥയും പുതുച്ചേരി ലഫ്റ്റനന്റ് ഗവർണറുമായിരുന്ന കിരൺബേദിയാണ് 2021ൽ തിലകിന് ലോകത്തെ ഏറ്റവും മികച്ച കുട്ടിസംരംഭകന് ലഭിക്കുന്ന ഗ്ലോബൽ ചൈൽഡ് പ്രോഡിജി അവാർഡ് സമ്മാനിച്ചത്.
2006ൽ ഗുജറാത്തിലാണ് തിലക് ജനിച്ചത്. പിതാവ് വിശാൽ മേത്ത. മാതാവ് കാജൽ മേത്ത. തൻവി മേത്ത എന്ന ഒരു സഹോദരി കൂടിയുണ്ട് തിലകിന്.
പിതാവിന്റെ ജോലി ആവശ്യത്തിനായി ഗുജറാത്തിൽനിന്നു മുംബൈയിലേക്ക് താമസം മാറ്റിയതാണ് തിലകിന്റെ കുടുംബം.
"കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ'
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിര
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
ഇന്നലെ നീയൊരു സുന്ദര രാഗമായി...
വി.ദക്ഷിണാമൂർത്തി വിടപറഞ്ഞിട്ട് ഒന്‍പതു വർഷം
"ചന്ദ്രികയിലലിയുന്ന
Latest News
ആപ്പിലായി ഇപി; കൺവീനർ സ്ഥാനം തെറിച്ചേക്കും?
കോൺഗ്രസിനു പരാജയ ഭീതിയെന്ന് കെ.കെ. ഷൈലജ
ഇറാൻ പിടിച്ചെടുത്ത കപ്പൽ വിട്ടയച്ചേക്കും; ജീവനക്കാർക്ക് എംബസിയുമായി ബന്ധപ്പെടാൻ അനുമതി
ട്രയല്‍ റണ്‍; ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സൈറണ്‍ മുഴങ്ങും
വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലമെന്ന് മുഖ്യ തെര. ഓഫീസർ
Latest News
ആപ്പിലായി ഇപി; കൺവീനർ സ്ഥാനം തെറിച്ചേക്കും?
കോൺഗ്രസിനു പരാജയ ഭീതിയെന്ന് കെ.കെ. ഷൈലജ
ഇറാൻ പിടിച്ചെടുത്ത കപ്പൽ വിട്ടയച്ചേക്കും; ജീവനക്കാർക്ക് എംബസിയുമായി ബന്ധപ്പെടാൻ അനുമതി
ട്രയല്‍ റണ്‍; ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സൈറണ്‍ മുഴങ്ങും
വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലമെന്ന് മുഖ്യ തെര. ഓഫീസർ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top