Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
ജയിച്ചാലും ഡിഗ്രി സർട്ടിഫിക്കറ്റ് ഇല്ല
സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവന്നു വിദ്യാർഥികൾക്ക് ഉപകാരപ്രദമായ രീതിയിൽ അതിന്റെ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2015-ൽ കേരളത്തിൽ സാങ്കേതിക സർവകലാശാല (കെടിയു) ആരംഭിച്ചത്. എന്നാൽ, ആദ്യബാച്ച് എംടെക് വിദ്യാർഥികൾക്കു തന്നെ സർവകലാശാല ഇരുട്ടടി സമ്മാനിച്ചു. പരീക്ഷാഫലം വന്നു മാസങ്ങൾ പിന്നിട്ടിട്ടും വിദ്യാർഥികൾക്കു കേരള സാങ്കേതിക സർവകലാശാലയുടെ ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റ് കിട്ടാക്കനി.
ഒരു വർഷമായി നീളുന്ന കാത്തിരിപ്പ്
സാങ്കേതിക സർവകലാശാലയുടെ ആസ്ഥാനമായ തിരുവനന്തപുരം ശ്രീകാര്യം സിഇടി കാന്പസിൽ മാസങ്ങളായി ഒരുപറ്റം വിദ്യാർഥികൾ കയറിയിറങ്ങുകയാണ്, തങ്ങളുടെ ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കാൻ. സർവകലാശാല രൂപീകരിച്ചശേഷമുള്ള ആദ്യ ബാച്ച് എംടെക് വിദ്യാർഥികളാണ് ഡിഗ്രി സർട്ടിഫിക്കറ്റിനായുള്ള കാത്തിരിപ്പ് തുടരുന്നത്. ഇവർ പഠനം പൂർത്തിയാക്കിയത് 2017 ജൂലൈയിലാണ്. പരീക്ഷാഫലം പ്രഖ്യാപിച്ച് ഒൻപതു മാസം പിന്നിട്ടിട്ടും ഇവർക്കു സർവകലാശാല ഡിഗ്രി സർട്ടിഫിക്കറ്റ് വിതരണം ചെയ്തിട്ടില്ല.
വിദ്യാർഥികൾക്കു നല്കുന്ന പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റിന്റെ കാലാവധി ആറു മാസമാണ്. അതു കഴിഞ്ഞതോടെ മികച്ച രീതിയിൽ വിജയം നേടിയ വിദ്യാർഥികളും എന്തു ചെയ്യണമെന്ന് അറിയില്ലാത്ത അവസ്ഥയിലാണ്. വിദേശ ജോലി കരസ്ഥമാക്കാമെന്ന പ്രതീക്ഷയിൽ പഠനം പൂർത്തിയായവർക്കു വിദേശത്തേക്കു പോകാൻ കഴിയാത്ത അവസ്ഥ. സർവകലാശാല നല്കുന്ന ഡിഗ്രി സർട്ടിഫിക്കറ്റ് എംബസിയിൽ അറ്റസ്റ്റ് ചെയ്താൽ മാത്രമേ വിദേശത്തേക്ക് ഉപരിപഠനത്തിനോ ജോലിക്കോ പോകാൻ കഴിയൂ.
പ്രൊവിഷണൽ സർട്ടിഫിക്കറ്റിന്റെ കാലാവധിയും കഴിഞ്ഞതോടെ സംസ്ഥാനത്തിനുള്ളിൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ കരാർ ജോലിക്കായി അഭിമുഖത്തിനു പോലും ഈ വിദ്യാർഥികൾക്ക് പങ്കെടുക്കാൻ കഴിയാത്ത സാഹചര്യം. അഭിമുഖത്തിനെത്തുന്പോൾ സർട്ടിഫിക്കറ്റ് ചോദിക്കുന്പോൾ കൈമലർത്തേണ്ട സ്ഥിതിയാണ് സാങ്കേതിക സർവകലാശാലയിലെ എംടെക് വിദ്യാർഥികൾക്ക്.
ബോർഡ് ഓഫ് ഗവർണേഴ്സ് രൂപീകരിച്ചില്ല
സർവകലാശാലയിൽ ഇപ്പോൾ ഡിഗ്രി സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതിനുള്ള പ്രധാന തടസം ബോർഡ് ഓഫ് ഗവർണേഴ്സ് രൂപീകരിക്കാത്തതാണ്. സർവകലാശാലാ ആക്ട് ഭേദഗതി ചെയ്തു സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, ഇതനുസരിച്ചുള്ള തുടർനടപടികളൊന്നും സർക്കാരിന്റെയോ സർവകലാശാലയുടെയോ ഭാഗത്തുനിന്നുണ്ടായില്ല. ഇതിനു പിന്നാലെ സർവകലാശാലാ വൈസ് ചാൻസലർ ഡോ. കുഞ്ചെറിയ പി. ഐസക് സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ചു രാജിവയ്ക്കുകകൂടി ചെയ്തതോടെ സർവകലാശാലയ്ക്കു മുഴുവൻസമയ വൈസ് ചാൻസലറും ഇല്ലാതായി.
കൊച്ചി സർവകലാശാലാ വിസി ഡോ. ലതയ്ക്കാണ് ഇപ്പോൾ സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ ചുമതല നല്‍കിയിരിക്കുന്നത്. പുതിയ ഓർഡിനൻസ് പ്രകാരമുള്ള നടപടികൾ വേഗത്തിലാക്കാനോ വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് വിതരണം നടത്താനോ അധികൃതർ തയാറാവുന്നില്ലെന്ന ദയനീയ ചിത്രമാണ് കാണാൻ കഴിയുന്നത്.
പരീക്ഷാ നടത്തിപ്പ് വിവാദം
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് രൂപീകൃതമായ സാങ്കേതിക സർവകലാശാലയിൽ പുതിയ സർക്കാർ വന്നതിനു ശേഷം സർവകലാശാല അധികൃതരും സർക്കാരും തമ്മിലുള്ള ശീതസമരം രൂക്ഷമായി. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ടു സർവകലാശാല എടുത്ത പല തീരുമാനങ്ങളും സർക്കാർ ഇടപെടലിനെത്തുടർന്നു പിൻവലിക്കേണ്ടിവന്നു. ഓണ്‍ലൈൻ ചോദ്യപേപ്പർ വിവാദമാണ് ആദ്യം ശക്തമായി വന്നത്. എന്നാൽ, ഐഐടി പോലുള്ള ഉന്നത സ്ഥാപനങ്ങൾ ഓണ്‍ലൈൻ ചോദ്യപേപ്പർ ഉപയോഗിക്കുന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ അതു സംബന്ധിച്ചുള്ള വിവാദങ്ങൾ കെട്ടടങ്ങി.
സംസ്ഥാനത്ത് ആദ്യമായി ഓണ്‍ലൈൻ മൂല്യനിർണയം നടത്തിയതും സാങ്കേതിക സർവകലാശാലയായിരുന്നു. ഉത്തരക്കടലാസുകൾ പരീക്ഷാകേന്ദ്രത്തിൽ വച്ചുതന്നെ സ്കാൻ ചെയ്ത് പിഡിഎഫ് ആക്കി സെർവറിലേക്ക് അപ്ലോഡ് ചെയ്യുകയും ഇത്തരത്തത്തിൽ അപ്ലോഡ് ചെയ്യുന്ന ഉത്തരക്കടലാസ് മൂല്യനിർണയം നടത്തുന്ന അധ്യാപകർക്ക് ലോഗിൻ ചെയ്തെടുക്കുകയും ചെയ്യാവുന്ന രീതിയാണു പരീക്ഷിച്ചത്. ഒരു ഉത്തരക്കടലാസ് രണ്ടു പേർ മൂല്യനിർണയം നടത്തിയാണു സ്കോർ പ്രഖ്യാപിക്കുക. മൂല്യനിർണയത്തിനുശേഷം വിദ്യാർഥിക്ക് തന്റെ ഉത്തരക്കടലാസ് കാണാനുള്ള ക്രമീകരണവും ഉണ്ടായിരുന്നു.
തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിംഗിൽ (സിഇടി) എംബിഎ കോഴ്സിന് ഈ രീതി അവലംബിക്കുകയും ഒരാഴ്ചയ്ക്കുള്ളിൽ എംബിഎ ആദ്യസെമസ്റ്റർ ഫലപ്രഖ്യാപനം നടത്തുകയും ചെയ്തതാണ്. എന്നാൽ, വിവാദങ്ങളുടെ പെരുമഴ സൃഷ്ടിച്ച് ഈ പരീക്ഷാരീതി തന്നെ ഇല്ലാതാക്കി.
കെടിയു ബിടെക് പരീക്ഷ പൂർണമായും താളംതെറ്റിയ സ്ഥിതിയിലാണ് ഇപ്പോൾ. ആദ്യ രണ്ടര വർഷം ബിടെക് പരീക്ഷകൾ വളരെ കൃത്യമായി നടത്തി ഫലപ്രഖ്യാപനം നടത്തിയിരുന്നു. ആദ്യ മൂന്നു സെമസ്റ്ററുകളിൽ പരീക്ഷ കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ ഫലപ്രഖ്യാപനം വന്നു. ഇപ്പോൾ സ്ഥിതി ഏറെ പരിതാപകരമാണ്. അഞ്ചാം സെമസ്റ്റർ പരീക്ഷ കഴിഞ്ഞിട്ട് മാസങ്ങളായി. ഇതിന്റെ സപ്ലിമെന്ററി പരീക്ഷയ്ക്കായുള്ള തീയതിയും പ്രഖ്യാപിച്ചു. എന്നാൽ, അഞ്ചാം സെമസ്റ്ററിന്റെ ഫലം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
സെർച്ച് കമ്മിറ്റി കൂടാൻ കഴിയാതെ
കെടിയുവിന് ഒരു വൈസ് ചാൻസലർ വേണം. എന്നാൽ, വൈസ് ചാൻസലറെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് ഒരു പ്രതിനിധിയെ നിർദേശിക്കാൻ കഴിയാത്ത സ്ഥിതിയാണ്. മൂന്നര മാസം മുന്‍പ് ഗവർണർ ഇതുസംബന്ധിച്ച് സർവകലാശാലയ്ക്ക് കത്തു നല്‍കിയിട്ടും ഇതുവരെ സർവകലാശാല നടപടി കൈക്കൊണ്ടില്ല. സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിശ്ചയിക്കണമെങ്കിൽ ബോർഡ് ഓഫ് ഗവർണേഴ്സ് രൂപീകരിക്കണം. ഈ ബോർഡ് എന്നു രൂപീകൃതമാകുമെന്നുപോലും വ്യക്തതയില്ല.
ഡോ. കുഞ്ചെറിയ പി. ഐസക് സർക്കാരുമായി അഭിപ്രായവ്യത്യാസത്തെത്തുടർന്ന് കാലാവധി പൂർത്തിയാക്കുന്നതിനു മുമ്പു രാജിവച്ച ഒഴിവിൽ പുതിയ വിസിയെ തെരഞ്ഞെടുക്കുന്നതിനു മൂന്നംഗ സെർച്ച് കമ്മിറ്റിയാണു വേണ്ടത്. സർക്കാർ പ്രതിനിധി, എഐസിടിഇ പ്രതിനിധി, സർവകലാശാലാ പ്രതിനിധി എന്നിവരാണ് സെർച്ച് കമ്മിറ്റി അംഗങ്ങളാകുക.
2017 ഡിസംബർ ഒന്നിന് ഗവർണർ സർവകലാശാലയ്ക്കു നല്കിയ കത്തിൽ സെർച്ച് കമ്മിറ്റി പ്രതിനിധിയെ ഉടൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കത്ത് ലഭിച്ചു മൂന്നര മാസം കഴിഞ്ഞിട്ടും സെർച്ച് കമ്മിറ്റിയിലേക്കുള്ള സാങ്കേതിക സർവകലാശാലയുടെ പ്രതിനിധിയെ നിശ്ചയിക്കാൻ കഴിഞ്ഞിട്ടില്ല.
കേരള സാങ്കേതിക സർവകലാശാലയ്ക്കു കീഴിൽ 152 എൻജിനിയറിംഗ് കോളജുകളും 25 എംബിഎ കോളജുകളും 24 എംസിഎ കോളജുകളും എട്ട് ആർക്കിടെക്ചർ കോളജുകളുമാണു പ്രവർത്തിക്കുന്നത്. ആദ്യ രണ്ടു വർഷങ്ങളിൽ ഈ സർവകലാശാലയുടെ പ്രവർത്തനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആധുനിക സംവിധാനങ്ങളോടെയുള്ള പരീക്ഷാരീതി സംസ്ഥാനത്തു നടപ്പാക്കിയ സർവകലാശാല എന്ന പേരും സ്വന്തമാക്കി. എന്നാൽ, കെടുകാര്യസ്ഥത കുടിയേറി സാങ്കേതിക സർവകലാശാലയുടെ പ്രവർത്തനംതന്നെ താറുമാറായിരിക്കുകയാണ് ഇപ്പോൾ.
കോഴ്സ് കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും വിദ്യാർഥികൾക്കു സർട്ടിഫിക്കറ്റില്ല; സർവകലാശാലയുടെ ദൈനംദിന പ്രവർത്തനങ്ങൾ അവതാളത്തിൽ. ഇതാണ് ഇപ്പോൾ കേരള സാങ്കേതിക സർവകലാശാലയിലെ സ്ഥിതി.
മികവു കൊടുകാര്യസ്ഥതയിലോ? / തോമസ് വർഗീസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഒരു ഓട്ടോണമസ് കോളജ് അനുഭവം
കേരളത്തിലെ ജനങ്ങളെ ഏറ്റവുമധികം സ്വാധീ
പരീക്ഷ നടത്തി 14 മാസം കഴിഞ്ഞപ്പോൾ ഫലം!
കേരളത്തിലെ ഏറ്റവും പഴക്കമുള്ള സർവകലാശാല. തിരുവനന
ഫലം വരാൻ കാലതാമസം, വീണ്ടും നീണ്ട കാത്തിരിപ്പ്
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പരീക്ഷകൾ ന
ഓണ്‍ലൈൻ വന്നിട്ടും രക്ഷയില്ല
കാലിക്കട്ട് സർവകലാശാലയിൽനിന്ന് അസൽ ബിരുദ സർട്ട
കാത്തിരിപ്പ് ഇനിയും എത്രനാൾ?
കണ്ണൂർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള മാങ്
സ്വയംഭരണ കോളജുകളുമായി മൂപ്പിളമ തർക്കം: നഷ്ടം മുഴുവൻ വിദ്യാർഥികൾക്ക്
കേരളത്തിലെ പ്രധാനപ്പെട്ട ഒരു സ്വയംഭരണ
Latest News
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
എൻഡിഎയ്ക്കുള്ള പിന്തുണ പ്രതിപക്ഷത്തെ കൂടുതൽ നിരാശരാക്കും: പ്രധാനമന്ത്രി
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
Latest News
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
എൻഡിഎയ്ക്കുള്ള പിന്തുണ പ്രതിപക്ഷത്തെ കൂടുതൽ നിരാശരാക്കും: പ്രധാനമന്ത്രി
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top