Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
വലിയനോമ്പിന്റെ വിശുദ്ധനാളുകളിൽ താപസനായ ക്രിസ്തുവിന്റെ ജനിമൃതികൾക്കിടയിലെ ജീവിതാനുഭവങ്ങളെ നമ്മുടെ ചെറുജീവിതങ്ങളോടു ചേർത്തുവച്ചു ധ്യാനിക്കാൻ ‘താപസവഴിയേ...’ ദീപികയിൽ. ക്ലരീഷ്യൻ സഭാംഗമായ ഫാ. തോമസ് പാട്ടത്തിൽചിറ സിഎംഎഫ് ആണ് ഈ ധ്യാനചിന്തകൾ തയാറാക്കിയത്. കുറവിലങ്ങാട് ക്ലാരെറ്റ് ഭവൻ സെമിനാരിയിൽ അധ്യാപകനായ അദ്ദേഹം കവിയും എഴുത്തുകാരനുമാണ്.
ചാനലുകൾക്ക് എന്തുമാകാം. പക്ഷേ എല്ലാവർക്കും അതു പറ്റില്ലല്ലോ. അന്തസ് പാലിക്കണ്ടേ.റേറ്റിംഗ് വർധിപ്പിക്കാനാവുംവിധം അന്തിച്ചർച്ചയ്ക്കുള്ള വിഷയങ്ങൾ കണ്ടുപിടിക്കുകയും സത്യത്തെ വളച്ചൊടിക്കുകയും, മനുഷ്യത്വത്തിന്റെ മഹാനദിയിൽ വിഷം കലക്കുകയും ചെയ്യുമ്പോൾ നിങ്ങൾ നശിപ്പിക്കുന്നത് എന്തോ അതാണ് മാധ്യമധർമം. മലയാളി ഈ ദുരന്തത്തെക്കുറിച്ചുള്ള മൗനം വെടിയേണ്ട കാലമായി. അല്ലെങ്കിൽ ഈ അശ്ലീല തിരക്കഥയിൽ നന്മമരങ്ങൾ കടപുഴകി വീഴും. നൂറ്റാണ്ടുകളായി നവോത്ഥാന ദീപങ്ങളായി നിന്ന വിളക്കുമരങ്ങൾ കണ്ണടയ്ക്കും. ചെറിയ പ്രതികരണങ്ങളെങ്കിലും ഉണ്ടാകട്ടെ. അത് ഒരു മതവിഭാഗത്തെയോ സമുദായത്തെയോ രക്ഷിക്കാനല്ല. സാമൂഹിക പ്രതിബദ്ധതയാണ്.
ഇതു രക്ഷാകർത്താക്കൾ വായിക്കാതെ പോവരുത്! ഒരു വയസാകും മുൻപേ കുരുന്നുകൈകളിൽ മൊബൈൽ ഫോണോ ടാബ്ലെറ്റോ കൊടുക്കുന്നവരാണ് ഇന്നു നല്ലൊരു ശതമാനം മാതാപിതാക്കളും. കരച്ചിലടക്കുക, പഠിപ്പിക്കുക, ഭക്ഷണം കഴിപ്പിക്കുക തുടങ്ങി കുട്ടികളെ വളയ്ക്കുന്നതിനുള്ള ഒറ്റമൂലിയായാണ് രക്ഷിതാക്കൾ പലപ്പോഴും മൊബൈൽ ഫോണിനെ കാണുന്നത്. ആദ്യം തമാശയ്ക്കു കൊടുക്കുന്ന ഇത്തരം ഡിജിറ്റൽ സ്ക്രീനുകൾ പിന്നീട് കുട്ടികളുടെ കൈയിൽ നിന്നു തിരികെ വാങ്ങാനാകാത്ത സ്ഥിതി വരുന്നു. മയക്കുമരുന്നുകൾ പോലെ ഒഴിവാക്കാനാകാത്ത ഒന്നായി ഈ സ്ക്രീനുകൾ മാറുന്ന കാഴ്ചയാണ് ഇന്നുള്ളത്. തുടർച്ചയായ ഡിജിറ്റൽ സ്ക്രീനുകളുടെ ഉപയോഗം കുട്ടികളിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു. മൊബൈൽ ഫോണ് കൊടുത്തുള്ള സ്നേഹപ്രകടനം അവരോടുചെയ്യുന്ന ഏറ്റവും വലിയ അപരാധമായി മാറും. ഡിജിറ്റൽ സ്ക്രീനുകൾക്ക് അടിമകളായ കുട്ടികൾ അതു ലഭിക്കാതെ വരുമ്പോൾ ഒരു പ്രത്യേക മാനസികാവസ്ഥയിലേക്ക് എത്തുന്നു
സന്യസ്തർ സ്വതന്ത്രരോ?
നാല്പതിനായിരത്തോളം കത്തോലിക്കാ സന്യാസിനികൾ കേരളത്തിലുണ്ടെന്നാണു കണക്ക്. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലും ഭിന്ന സേവനമേഖലകളിലും അവർ ജോലിചെയ്യുന്നു. തങ്ങളിലേക്കു ജനശ്രദ്ധ ക്ഷണിക്കാതെ താന്താങ്ങളുടെ സേവനപരിധിക്കുള്ളിൽ ഒതുങ്ങി അവർ വർത്തിക്കുന്നു.
ലോകമെങ്ങുമുള്ള ബഹുലക്ഷം കന്യാസ്ത്രീകൾ എല്ലാവരും കത്തോലിക്കാസഭയുടെ നിയമവ്യവസ്ഥയ്ക്കു വിധേയരായി അനുസരണം, ദാരിദ്ര്യം, ബ്രഹ്മചര്യം എന്നീ വ്രതങ്ങൾ അനുഷ്ഠിച്ചു ജീവിക്കാൻ സ്വയം സമർപ്പിച്ചിട്ടുള്ളവരാണ്. അതിനർഥം അവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ യഥേഷ്ടം എന്തും ചെയ്യുക അവർക്കു നിഷിദ്ധമാണ്, തെറ്റാണ് എന്നാണ്. അങ്ങനെ സംഭവിക്കുന്നുവെങ്കിൽ അതിന് അവരെ പഴിക്കുന്നതു തികച്ചും യുക്തിസഹവും നീതിയുക്തവുമാണ്.
മുൻപറഞ്ഞ കൂട്ടത്തിൽപ്പെട്ട ചുരുക്കം ചില സിസ്റ്റർമാരുടെ കാര്യത്തിൽ ഇമ്മാതിരി ചില തെറ്റുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ആ റിപ്പോർട്ടുകൾ വസ്തുനിഷ്ഠമല്ലെന്ന് അവർ എവിടെയെങ്കിലും പറഞ്ഞതായി അറിവില്ല. അവരിലൊരാൾ സഭയുടെ കീഴിലുള്ള ഒരു വിദ്യാലയത്തിൽ അധ്യാപികയാണ്. സർക്കാർ ശന്പളമായി നൽകുന്ന 60,000 രൂപ പ്രതിമാസം അവർക്കു ലഭിക്കുന്നുണ്ട്. സന്യാസിനി ആകയാൽ ആ തുക സ്വന്തമാക്കാൻ അവർക്കു സ്വാതന്ത്ര്യമില്ല. അത് അവർ സ്വന്തം സമൂഹത്തെ ഏല്പിക്കുകയാണു വേണ്ടത്. ഏതാനും കൊല്ലങ്ങളായി മുൻപറഞ്ഞ കന്യാസ്ത്രീ തനിക്കു ലഭിച്ച പണം മുഴുവനും സന്പാദിച്ചുകൂട്ടുകയാണത്രെ. സ്വന്തമായി ഒരു കാർ വാങ്ങാൻ സാധിച്ചത് അങ്ങനെയാണെന്നുവേണം അനുമാനിക്കാൻ.
ദാരിദ്ര്യം കർക്കശമായി പാലിക്കുന്ന സന്യസ്തർപോലും അവരുടെ വ്യക്തിഗതമായ ആവശ്യങ്ങൾ (ഭക്ഷണം, വസ്ത്രം, ചികിത്സ തുടങ്ങിയവ) എല്ലാംതന്നെ ന്യായമായ രീതിയിൽ നടത്തിക്കൊണ്ടുപോകുന്നുണ്ട്. എവിടെയെങ്കിലും ഒരു കന്യാസ്ത്രീ പട്ടിണികിടന്നു മരിച്ചതായി കേട്ടിട്ടുണ്ടോ? മദർ തെരേസയുടെ സിസ്റ്റേഴ്സിന്റെ ജീവിതനിലവാരം വളരെ താഴ്ന്നതാണെന്ന് എല്ലാവർക്കുമറിയാം. കോൽക്കത്ത നഗരത്തിലെ തോട്ടികളുടെ വേഷമാണ് അവരുടേത്. ഒരു സെറ്റ് അലക്കി ഉണങ്ങാനിടുന്പോൾ ധരിക്കാൻ വേറൊന്ന് - അത്രമാത്രം. അതുകൊണ്ട് അവർ പൂർണതൃപ്തരാണ്. നാണം മറയ്ക്കാൻ വസ്ത്രമില്ലാത്തവരായി അവരെ ആരും കാണുന്നില്ല.
സന്യസ്തരുടെ ഇടയിൽ ലോകമെങ്ങും പ്രാബല്യത്തിലുള്ള നിയമവ്യവസ്ഥയാണിത്. ആൺ-പെൺ വ്യത്യാസമോ തത്തുല്യമായ മറ്റേതെങ്കിലും പരിഗണനയോ ഇവിടെ പ്രസക്തമല്ല. സമൂഹജീവിതത്തിനും വ്യക്തിഗതമായ ആവശ്യങ്ങൾക്കും വേണ്ടിവരുന്ന പണം ഈ വ്യവസ്ഥയ്ക്കു വിധേയമായി മാത്രമേ സ്വന്തമാക്കാവൂ. ഈയിടെയായി വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സന്യാസിനിയെ ക്ലാരിസ്റ്റ് സഭയിൽനിന്നു പുറത്താക്കാൻ ഇടയാക്കിയ സാഹചര്യം ഇതാണ്.
വേറൊരു വീക്ഷണകോണിലൂടെ നോക്കുന്പോൾ കാര്യങ്ങൾക്കു ഗൗരവം കൂടുന്നു. വിവാദവിധേയയായ കന്യാസ്ത്രീ അവകാശപ്പെടുന്നതുപോലെ അവർ ചെയ്യുന്നതെല്ലാം ശരിയാണെങ്കിൽ മറ്റെല്ലാ കന്യാസ്ത്രീകൾക്കും അതൊക്കെ ശരിയാകുമല്ലോ. അങ്ങനെ സംഭവിച്ചാൽ അതോടെ ആ സന്യാസിനീസമൂഹം ക്ഷയിച്ചില്ലാതാകുമെന്നു കണ്ടെത്താൻ അപാരമായ ബുദ്ധിവൈഭവം ഒന്നും ആവശ്യമില്ല. ആത്മഹത്യാപരമായ പെരുമാറ്റമാണതെന്ന നിഗമനത്തിലെത്തുക എളുപ്പമാണ്. പെൺകുട്ടികളുടെ വിദ്യാഭ്യാസവും ആതുരശുശ്രൂഷാരംഗവുമടക്കം കന്യാസ്ത്രീകൾ നിർവഹിക്കുന്ന സ്തുത്യർഹമായ സേവനമായിരിക്കും അതോടെ സമൂഹത്തിനു നഷ്ടമാവുക. മദർ തെരേസയെയും ലോകവ്യാപകമായി അവർ ചെയ്ത ജീവകാരുണ്യ പ്രവർത്തനങ്ങളെയും ഓർക്കുക. ലോകത്തിന്റെ എല്ലാവിധ ആദരവുകളും നേടിയെടുത്ത പ്രവർത്തനമേഖലയാണത്.
സ്വേച്ഛാധിപത്യപരമായ അധികാരപ്രയോഗം കത്തോലിക്കാസഭയിലെ സന്യാസ ജീവിതത്തിലും ചിലപ്പോൾ കടന്നുവരാനുള്ള സാധ്യത നിഷേധിക്കാനാവില്ല. Corruptio optimi pessima എന്നൊരു ചൊല്ല് ലത്തീൻഭാഷയിലുണ്ട്. ഏറ്റവും നല്ലതു ചീത്തയായാൽ ഏറ്റവും ചീത്തയാവും എന്നർഥം. സന്യസ്തരുടെയിടയിൽ നിരന്തരമായ ആത്മപരിശോധനയും നവീകരണ ശ്രമവും നടന്നുകൊണ്ടേയിരിക്കണം.
കത്തോലിക്കാസഭയ്ക്ക് ഇക്കാര്യത്തിൽ ഊതിവീർപ്പിച്ച മഹത്വ സങ്കല്പമൊന്നുമില്ല. സഭ എപ്പോഴും നവീകരിക്കപ്പെടണം. ചരിത്രഗതിയുടെ ഏതെങ്കിലും ഒരു വഴിത്തിരിവിൽ നവീകരണം പൂർത്തിയാക്കി എന്നു സഭ അവകാശപ്പെടുന്നില്ല.
വ്രതബദ്ധമായ ജീവിതം എന്നാണ് സന്യാസ ജീവിതത്തിന്റെ അർഥം. ക്രൈസ്തവസഭയിൽ ആദിമ നൂറ്റാണ്ടുകളിൽത്തന്നെ ആരംഭിച്ചതാണിത്. അനുസരണം, ദാരിദ്ര്യം, ബ്രഹ്മചര്യം എന്നീ മൂന്നു വ്രതങ്ങളാണ് അവർ അനുഷ്ഠിക്കുന്നത്. പുരുഷന്മാർക്കും സ്ത്രീകൾക്കും താന്താങ്ങളുടേതായ സന്യാസജീവിതമുണ്ട്.
ഒരാൾ പൂർണ സ്വാതന്ത്ര്യത്തോടെ ആശ്ലേഷിക്കുന്ന ജീവിതാവസ്ഥയാണത്. മറ്റാരുടെയും നിർബന്ധത്തിനോ സമ്മർദത്തിനോ വഴങ്ങിയല്ല. സന്യസ്ത ജീവിതം ഇതര മതങ്ങളിലുമുണ്ട്. ഹിന്ദു, ബുദ്ധ മതങ്ങളിൽ സന്യസ്തരുണ്ടെന്ന കാര്യം ആർക്കാണ് അറിഞ്ഞുകൂടാത്തത്? വർക്കലയിൽ ശ്രീനാരായണഗുരു തുടങ്ങിവച്ച സന്യസ്തസമൂഹം വിശ്വവിശ്രുതമാണല്ലോ. 75 കൊല്ലംമുന്പ്, 1944-ലാണ് ഞാൻ സന്യാസസഭയിൽ- ഈശോസഭയിൽ- ചേർന്നത് അതു മറ്റാരുടെയും നിർബന്ധപ്രകാരമായിരുന്നില്ല. എന്റെ സ്വന്തം ഇഷ്ടപ്രകാരമായിരുന്നു. സാമാന്യം ദീർഘമായ ഈ കാലയളവിൽ ചുരുക്കം ചിലർ സന്യാസം ഉപേക്ഷിച്ചുപോയിട്ടുണ്ട്. വളരെ ചുരുക്കം ചിലരെ മാത്രമേ പുറത്താക്കേണ്ടിവന്നിട്ടുള്ളു.
എല്ലാ സന്യസ്തനും (സന്യസ്തയ്ക്കും) നല്ലതുവരട്ടെ എന്നു ഞാൻ ആശംസിക്കുന്നു; പ്രാർഥിക്കുന്നു. പൊതുവേ പറഞ്ഞാൽ നമ്മുടെ ഭാവി നമ്മുടെതന്നെ നിർമിതിയാണ്.
എ. അടപ്പൂർ
(പ്രമുഖ എഴുത്തുകാരനും ചിന്തകനുമായ ലേഖകൻ ജെസ്വീറ്റ് സന്യാസസഭാംഗമാണ്)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കൊറോണയേക്കാൾ ഭീകര വൈറസുകൾ
ഈയിടെ അശ്ലീല പോസ്റ്റുകൾവഴി സന്യസ്തരെ അവഹേ
വൈദ്യാ, നീ നിന്നെത്തന്നെ സുഖപ്പെടുത്തുക
‘നുണ നൂറു തവണ ആവർത്തിച്ചാൽ അതു നേരാകും’: ഫാസി
“ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല”
സന്യാസജീവിതത്തെ അപകീർത്തിപ്പെടുത്തി
നീതിക്കായി കേഴുന്ന സത്യങ്ങൾ
ഒരു കടൽത്തീരത്തുവച്ച് സത്യവും അസത്യവും കണ്ടുമുട്ടി. അവർ ഒരു കടൽ സ്നാനത്തിന് ഇറങ്ങ
ക്രൈസ്തവ സന്യാസത്തിനു ചാനൽക്രമമോ?
കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളുടെ പെ
സന്യാസത്തെ പുച്ഛിക്കുന്നവരോടു പറയാനുള്ളത്
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ധാരാളം സ
മഠത്തിലെ നല്ല ദിവസം!
ഒരു പത്രത്തിലെ പരമ്പരയിൽ വന്ന മഠത്തിലെ ഒരു ദിവസം വായ
ഞങ്ങൾക്കുമുണ്ട് പറയാൻ
ചില സമീപകാല സംഭവവികാസങ്ങളെ ദൃശ്യ-അച്ചടി-സാമൂഹ്യ മാധ്യമങ്ങൾ കൈകാര്യം ചെയ
സന്യാസം തോന്ന്യാസമല്ല
സഭ വിട്ടവരിലും സഭാവിരു
ഞാൻ കയറ്റി അയയ്ക്കപ്പെട്ട കന്യാസ്ത്രീ
മാധ്യമങ്ങളുടെ വേട്ടയാടലിനിടെ പരാമർശിക്കപ്പെട്ട
ഇരയും വേട്ടക്കാരനും
ടിവി ചാനലുകളിലെ അന്തിച്ചർച്ചകളിലെ ജഡ്ജിമാരെയും അ
സന്ന്യാസം എന്ന ആദർശം
സന്ന്യാസം എന്നാൽ സർവസംഗപരിത്യാഗം. ബഹിർമുഖമായി ചരിക്കുന്ന ഇന്ദ്രിയങ്ങളെ നിയ
മഹത്വത്തിലേക്കുള്ള വഴി
സഹനങ്ങളും വേദനകളുമാണു മഹത്വത്തിലേക്കുള്ള വഴിയെ
അനുസരണം അടിമത്തമല്ല
അന്തസോടെ സന്യാസത്തെ ആശ്ലേഷിച്ചു ജീ
ശുശ്രൂഷയുടെ മഹത്വം
സന്യസ്തരെക്കുറിച്ച് ഇത്രയേറെ ആശങ്ക
വരദാനമാണ് വരുമാനം
അനുസരണം അടിമത്തമാണെന്ന് നിങ്ങളോടാരു പറഞ്ഞു? വരുമാനമില്ലെങ്കിൽ സംതൃപ്തര
ആ കരച്ചിൽ ഞാൻ മറക്കില്ല...
സന്യാസിനികളെ കൂട്ടിലടച്ച കിളികളായും മഠങ്ങളെ തടവറകളായും ചില മാധ്യമങ്ങളില
നിന്ദിക്കരുത്
ചില മാധ്യമങ്ങളും തത്പരകക്ഷികളും പറയുന്നതുകേട്ട് വികാരമിളകി ട്രോളുകളിട്ടു മട
വീണവരുണ്ട്, പക്ഷേ...
തീർച്ചയായും സഭയിൽ പുഴുക്കുത്തുകളുണ്ട്. തെറ്റുകൾ സംഭവിച്ചിട്ടുണ്ട്. അത് ഇന്നു
അകത്തിരുന്ന് അഴുകുന്നവർ
ഈ പ്രതിസന്ധിഘട്ടത്തിൽ സഭയുടെ ആത്മാവിനെ കളങ്കപ്പെടുത്താനും പൊതുനിരത്തിൽ അവ
മാധ്യമവേട്ട
പച്ചനുണകളും അർധ സത്യങ്ങളും ആധാരമാക്കിയുള്ള ചില മാധ്യമ-സാമൂഹ്യമാധ്യമ വായാ
ദീപികയുടെ നിലപാട്
ദീപിക പീഡനവാർത്തകൾ എന്തുകൊണ്ട് ഒന്നാം പേജിൽ കൊടുക്കുന്നില്ലെന്നാണ് ചിലരുടെ പരാ
ആരാണ് ഇര ?
വാദിയോ പ്രതിയോ അല്ലാതിരുന്നിട്ടും ഇരകളായ ആയിരങ്ങളെക്കുറിച്ചുകൂടി ഇവിടെ
Latest News
ഹോങ്കോംഗിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി
"ചെറിയാൻ ഫിലിപ്പിനോട് സിപിഎമ്മിന് ചിറ്റമ്മ നയം'; കോൺഗ്രസിലേക്ക് ക്ഷണിച്ച് വീക്ഷണം
തൃശൂർ പൂരം: പ്രവേശന പാസ് ഇന്നുമുതൽ
കോവിഡ്: കാഷ്മീരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു
വൈഗയെ കെട്ടിപ്പിടിച്ച് ശ്വാസം മുട്ടിച്ചു; തനിക്ക് ജീവനൊടുക്കാൻ സാധിച്ചില്ലെന്നും സനുവിന്റെ മൊഴി
Latest News
ഹോങ്കോംഗിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി
"ചെറിയാൻ ഫിലിപ്പിനോട് സിപിഎമ്മിന് ചിറ്റമ്മ നയം'; കോൺഗ്രസിലേക്ക് ക്ഷണിച്ച് വീക്ഷണം
തൃശൂർ പൂരം: പ്രവേശന പാസ് ഇന്നുമുതൽ
കോവിഡ്: കാഷ്മീരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു
വൈഗയെ കെട്ടിപ്പിടിച്ച് ശ്വാസം മുട്ടിച്ചു; തനിക്ക് ജീവനൊടുക്കാൻ സാധിച്ചില്ലെന്നും സനുവിന്റെ മൊഴി
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top