മംഗളവാർത്തയുമായെത്തുന്ന മാലാഖമാർ
മംഗളവാർത്തയുമായെത്തുന്ന മാലാഖമാർ
സെമിറ്റിക് മതങ്ങളുടെയെല്ലാം പൊതുസമ്പത്താണ് “മാലാഖ’മാർ. യഹൂദരും ഇസ്‌ലാം മതവിശ്വാസികളും ക്രൈസ്തവരും ഒരുപോലെ മാലാഖമാരെ സ്നേഹിക്കുന്നു. വാച്യാർഥത്തിൽ “മാലാഖ’’ സന്ദേശവാഹകനാണ്; ദൈവത്തിന്‍റെ സന്ദേശവുമായി ഭൂമിയിലെത്തുന്ന വാനാരൂപി.

ഈശോമിശിഹായുടെ പിറവിത്തിരുനാളിനെക്കുറിച്ചുള്ള ചിന്തകളിൽ നക്ഷത്ര വിളക്കുകളോടൊപ്പം “മാലാഖ’’മാർ നമ്മുടെ മനസിൽ ഓടിയെത്തുന്നു. ദൈവപുത്രൻ മനുഷ്യനായി ജനിക്കുമെന്ന മംഗളവാർത്തയുമായി കന്യകയായ മറിയത്തിനരികിൽ... മറിയത്തിൽ ഉരുവായിരിക്കുന്നതു റൂഹാദ്ക്കുദ്ശായാലാണ് എന്ന ഉറപ്പുമായി യൗസേപ്പിനു സ്വപ്നത്തിൽ... ഈശോ ജനിച്ച മഹാ സന്തോഷത്തിന്‍റെ സംഗീതമാധുരിയുമായി ആട്ടിടയരുടെ പക്കൽ... ഇവിടെയെല്ലാം മാലാഖമാരെ നമ്മൾ കാണുന്നു.

ഈശോയുടെ ജനനാവസരത്തിൽ മാത്രമല്ല, അവിടുത്തെ ഉത്ഥാന-സ്വർഗാരോഹണവേളകളിലും മാലാഖമാരുടെ സാന്നിധ്യമുണ്ട്. ഈ സന്ദർഭങ്ങളിലെല്ലാം ഈ ദൈവിക രഹസ്യങ്ങളുടെ അർഥം വ്യാഖ്യാനിച്ചു നല്കുകയാണ് മാലാഖമാരുടെ ദൗത്യം.

പഴയ നിയമത്തിന്‍റെയും പുതിയ നിയമത്തിന്‍റെയും ഏടുകളിൽ കോറിയിരിക്കുന്ന മാലാഖമാരുടെ ദീപ്ത ചിത്രങ്ങൾ വൈവിധ്യമാർന്നവയാണ്. സദാ സമയവും “പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ’’ എന്നു പാടി ദൈവത്തെ സ്തുതിക്കുന്ന മാലാഖമാരെക്കുറിച്ച് ഏശയ്യാ നിവ്യാ വർണിക്കുന്നുണ്ട് (ഏശ 6,1-8). സാധാരണഗതിയിൽ ദൈവിക സന്ദേശം സൗമ്യമായി കൈമാറുന്ന മാലാഖ ചില അവസരങ്ങളിൽ ദൈവിക ശിക്ഷ അറിയിക്കുന്നതും കാണാം.

നമ്മുടെ പാദങ്ങൾ കല്ലിന്മേൽ തട്ടാതെ താങ്ങുന്ന കരുതലുള്ളവരായും കാവൽ മാലാഖമാരായും സഭകളുടെയും രാജ്യങ്ങളുടെയും പ്രകൃതിയുടെയും വെള്ളത്തിന്‍റെയുംമേൽ അധികാരമുള്ളവരായും മാലാഖമാർ ബൈബിളിൽ ചിത്രീകരിക്കപ്പെടുന്നു.

ദൈവം മനുഷ്യനു നല്കുന്ന സംരക്ഷണത്തിന്‍റെയും പരിപാലനയുടെയും മൂർത്തരൂപങ്ങളാണ് മാലാഖമാർ. മുഖ്യദൂതന്മാരുടെ പേരുകൾതന്നെ ഇതു വെളിവാക്കുന്നുണ്ട്. പരിശുദ്ധ കന്യകാമറിയത്തെ മംഗളവാർത്ത അറിയിക്കുന്ന “ഗബ്രിയേൽ’’ ദൂതന്‍റെ പേരിനർഥം “ദൈവം ശക്തിമാനാണ്’’ എന്നാണ് (ലൂക്കാ 1.26-38).


ദാനിയേലിന്‍റെ പുസ്തകത്തിൽ ദൈവജനത്തിന്‍റെ സംരക്ഷകനായി പ്രത്യക്ഷപ്പെടുന്ന മിഖായേൽ, “ദൈവത്തെപ്പോലെ ആരുണ്ട്?’’ എന്നർഥമാക്കുന്നു (ദാനി. 10-12).

“ദൈവം സുഖപ്പെടുത്തുന്നു’’ എന്നാണ് തോബിത്തിന്‍റെ സംരക്ഷകനും സൗഖ്യദായകനുമായ “റഫായേൽ’’ അർഥമാക്കുന്നത് (തോബി. 5-6). ചിറകുകളുള്ള വെള്ളവസ്ത്രധാരികളായ മനുഷ്യരെപ്പോലെ കാണപ്പെടുന്നവരായും മാലാഖമാർ വിശുദ്ധഗ്രന്ഥത്താളുകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

മാലാഖമാരെക്കുറിച്ചുള്ള വിശുദ്ധ ഗ്രന്ഥ- ദൈവശാസ്ത്ര ചിന്തകൾ അവിടെ നില്ക്കട്ടെ. നമ്മുടെയൊക്കെ വ്യക്തിജീവിതത്തിൽ വർണനാതീതമായ ഒരു സ്ഥാനം മാലാഖമാർക്കില്ലേ? പരാജയങ്ങളുടെയും തെറ്റിദ്ധാരണകളുടെയും ഒറ്റപ്പെടുത്തലുകളുടെയുമിടയിൽ എവിടെനിന്നോ ലഭിച്ച മനോധൈര്യമായി... രോഗശയ്യയിൽ സാന്ത്വനത്തിന്‍റെ നനുത്ത സ്പർശനമായി... ജീവിതയാത്രയിൽ ഏകാകിയായ നിമിഷങ്ങളിൽ സൗഹൃദത്തിന്‍റെ വലതുകരമായി... പാദങ്ങൾ ഇടറാൻ ഭാവിച്ചപ്പോൾ നന്മയുടെ വെളിച്ചം കാണാൻ അകക്കണ്ണു തുറന്ന ആചാര്യനായി... കൂടെ വസിക്കുന്ന ദൈവത്തെക്കുറിച്ചു നിരന്തരം ഓർമപ്പെടുത്തുന്ന മതാത്മകതയായി മാലാഖമാർ നമുക്കൊപ്പമില്ലേ? ആരാണീ മാലാഖ? അതു മറ്റാരുമല്ല, “അമ്മനുവേൽ’’ തന്നെ.

“നമ്മുടെ ദൈവം നമ്മോടുകൂടെ’’ വസിക്കുന്പോൾ അനുദിന ജീവിതാനുഭവങ്ങളിൽ, സൃഷ്ടപ്രപഞ്ചത്തിൽ, മനുഷ്യബന്ധങ്ങളിൽ, പ്രവർത്തന മേഖലകളിൽ നമ്മൾ കണ്ടുമുട്ടുന്ന വ്യക്തികളിൽ, അവന്‍റെ സന്ദേശം മംഗളവാർത്തയായി, മാലാഖയായി നമ്മെ തേടിയെത്തും. നമ്മുടെ “ഭാസുര നയനങ്ങൾ’’ നമുക്കു തുറക്കാം. അവന്‍റെ മംഗളവാർത്തയ്ക്കായി ഹൃദയപൂർവം ചെവിയോർക്കാം. അവന്‍റെ മാലാഖയുടെ മധുരസംഗീതം ആസ്വദിക്കാം.

ഫാ.ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ
പ്രസിഡന്‍റ്, പൗരസ്ത്യ വിദ്യാപീഠം, വടവാതൂർ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.