Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
വലിയനോമ്പിന്റെ വിശുദ്ധനാളുകളിൽ താപസനായ ക്രിസ്തുവിന്റെ ജനിമൃതികൾക്കിടയിലെ ജീവിതാനുഭവങ്ങളെ നമ്മുടെ ചെറുജീവിതങ്ങളോടു ചേർത്തുവച്ചു ധ്യാനിക്കാൻ ‘താപസവഴിയേ...’ ദീപികയിൽ. ക്ലരീഷ്യൻ സഭാംഗമായ ഫാ. തോമസ് പാട്ടത്തിൽചിറ സിഎംഎഫ് ആണ് ഈ ധ്യാനചിന്തകൾ തയാറാക്കിയത്. കുറവിലങ്ങാട് ക്ലാരെറ്റ് ഭവൻ സെമിനാരിയിൽ അധ്യാപകനായ അദ്ദേഹം കവിയും എഴുത്തുകാരനുമാണ്.
ചാനലുകൾക്ക് എന്തുമാകാം. പക്ഷേ എല്ലാവർക്കും അതു പറ്റില്ലല്ലോ. അന്തസ് പാലിക്കണ്ടേ.റേറ്റിംഗ് വർധിപ്പിക്കാനാവുംവിധം അന്തിച്ചർച്ചയ്ക്കുള്ള വിഷയങ്ങൾ കണ്ടുപിടിക്കുകയും സത്യത്തെ വളച്ചൊടിക്കുകയും, മനുഷ്യത്വത്തിന്റെ മഹാനദിയിൽ വിഷം കലക്കുകയും ചെയ്യുമ്പോൾ നിങ്ങൾ നശിപ്പിക്കുന്നത് എന്തോ അതാണ് മാധ്യമധർമം. മലയാളി ഈ ദുരന്തത്തെക്കുറിച്ചുള്ള മൗനം വെടിയേണ്ട കാലമായി. അല്ലെങ്കിൽ ഈ അശ്ലീല തിരക്കഥയിൽ നന്മമരങ്ങൾ കടപുഴകി വീഴും. നൂറ്റാണ്ടുകളായി നവോത്ഥാന ദീപങ്ങളായി നിന്ന വിളക്കുമരങ്ങൾ കണ്ണടയ്ക്കും. ചെറിയ പ്രതികരണങ്ങളെങ്കിലും ഉണ്ടാകട്ടെ. അത് ഒരു മതവിഭാഗത്തെയോ സമുദായത്തെയോ രക്ഷിക്കാനല്ല. സാമൂഹിക പ്രതിബദ്ധതയാണ്.
ഇതു രക്ഷാകർത്താക്കൾ വായിക്കാതെ പോവരുത്! ഒരു വയസാകും മുൻപേ കുരുന്നുകൈകളിൽ മൊബൈൽ ഫോണോ ടാബ്ലെറ്റോ കൊടുക്കുന്നവരാണ് ഇന്നു നല്ലൊരു ശതമാനം മാതാപിതാക്കളും. കരച്ചിലടക്കുക, പഠിപ്പിക്കുക, ഭക്ഷണം കഴിപ്പിക്കുക തുടങ്ങി കുട്ടികളെ വളയ്ക്കുന്നതിനുള്ള ഒറ്റമൂലിയായാണ് രക്ഷിതാക്കൾ പലപ്പോഴും മൊബൈൽ ഫോണിനെ കാണുന്നത്. ആദ്യം തമാശയ്ക്കു കൊടുക്കുന്ന ഇത്തരം ഡിജിറ്റൽ സ്ക്രീനുകൾ പിന്നീട് കുട്ടികളുടെ കൈയിൽ നിന്നു തിരികെ വാങ്ങാനാകാത്ത സ്ഥിതി വരുന്നു. മയക്കുമരുന്നുകൾ പോലെ ഒഴിവാക്കാനാകാത്ത ഒന്നായി ഈ സ്ക്രീനുകൾ മാറുന്ന കാഴ്ചയാണ് ഇന്നുള്ളത്. തുടർച്ചയായ ഡിജിറ്റൽ സ്ക്രീനുകളുടെ ഉപയോഗം കുട്ടികളിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു. മൊബൈൽ ഫോണ് കൊടുത്തുള്ള സ്നേഹപ്രകടനം അവരോടുചെയ്യുന്ന ഏറ്റവും വലിയ അപരാധമായി മാറും. ഡിജിറ്റൽ സ്ക്രീനുകൾക്ക് അടിമകളായ കുട്ടികൾ അതു ലഭിക്കാതെ വരുമ്പോൾ ഒരു പ്രത്യേക മാനസികാവസ്ഥയിലേക്ക് എത്തുന്നു
കൃപ കണ്ടെത്തൽ
മംഗളവാർത്തയുമായി പരിശുദ്ധ കന്യകമറിയത്തെ സമീപിക്കുന്ന ഗബ്രിയേൽ ദൂതൻ “കൃപനിറഞ്ഞവളേ’’ (ലൂക്കാ 1, 28) എന്നാണ് അവളെ അഭിസംബോധന ചെയ്യുന്നത്. മറിയം എന്ന കന്യകയെപ്പറ്റി ദൈവപിതാവിനുള്ള അഭിപ്രായമാണ് ദൈവികദൂതന്റെ ഈ സംബോധനയിൽ പ്രതിഫലിക്കുന്നത്. അതുവരെയുള്ള മറിയത്തിന്റെ ജീവിതം മുഴുവന്റെയും സംഗ്രഹം ഈ ഹ്രസ്വ വിശേഷണത്തിലുണ്ട്.
തുടർന്ന്, ദൈവികദൂതൻ തന്നെ ആ അഭിസംബോധനയുടെ അർഥം വിശദീകരിക്കുന്നതിൽനിന്ന് ഇതു വ്യക്തമാകുന്നുണ്ട്. “നീ ദൈവസന്നിധിയിൽ കൃപ കണ്ടെത്തിയിരിക്കുന്നു’’ (ലൂക്കാ 1.30). ദൈവത്തിന്റെ പക്കൽ കൃപ കണ്ടെത്തുക എന്നാൽ അവിടുത്തേക്കു പ്രീതികരമാംവിധം ജീവിക്കുക എന്നാണർഥം. ദൈവത്തിനു പ്രീതികരമായ ജീവിതമാകട്ടെ, അവിടുത്തെ കല്പനകൾക്കും പ്രമാണങ്ങൾക്കുമനുസരിച്ചുള്ളതും.
മറിയം ദൈവസന്നിധിയിൽ കൃപ കണ്ടെത്തിയത്, ദൈവഹിതത്തിന്റെ പ്രകാശനമായ ദൈവകല്പനകൾ കുറ്റമറ്റവിധം പാലിച്ചുകൊണ്ടാണ്. ദൈവം കാണിച്ചുതന്നിട്ടുള്ള വഴിയേ നടന്നുകൊണ്ടാണ്. സ്വജീവിതത്തിൽ ദൈവത്തിനും ദൈവിക കാര്യങ്ങൾക്കും മുഖ്യസ്ഥാനം നൽകിക്കൊണ്ടു ജീവിച്ചവളാണു പരിശുദ്ധ കന്യകാമറിയം. കൃപനിറഞ്ഞ ഈ ജീവിതമാണ് മനുഷ്യനായവതരിച്ച ദൈവപുത്രനു മാതാവാകാൻ മറിയത്തെ അർഹയാക്കിയത്.
ഓരോ മനുഷ്യവ്യക്തിയും സൃഷ്ടിക്കപ്പെടുന്നത് ദൈവികഛായയിലും സാദൃശ്യത്തിലുമാണ്. ജനനത്തിൽ ദൈവം പ്രദാനംചെയ്ത ഈ ദൈവികഛായയ്ക്കു ഭംഗംവരുത്താതെ ജീവിക്കാൻ മറിയത്തിനു സാധിച്ചു. തന്നെക്കുറിച്ചുള്ള ദൈവിക പദ്ധതിയോട് അവൾ പരിപൂർണമായി സഹകരിച്ചു. അപ്രകാരം അവൾ ദൈവകൃപയ്ക്കു പാത്രീഭൂതയായി.
1854ൽ ഒന്പതാം പീയൂസ് മാർപാപ്പ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവം വിശ്വാസസത്യമായി പ്രഖ്യാപിച്ചപ്പോൾ അതിനടിസ്ഥാനമായി ചൂണ്ടിക്കാണിച്ച വിശുദ്ധഗ്രന്ഥ ഭാഗം ഗബ്രിയേൽ ദൂതന്റെ ‘ദൈവകൃപനിറഞ്ഞവളേ’ എന്ന ഈ അഭിസംബോധനയായിരുന്നു.
ഉത്ഭവംമുതലേ മറിയം പാപരഹിതയായിരുന്നു എന്നതാണല്ലോ അമലോത്ഭവത്തിന്റെ അർഥം. പാപലേശമില്ലാതെ ജീവിക്കാൻ മറിയത്തിനു സാധിച്ചത് ദൈവത്തിന്റെ കൃപ ഒന്നുകൊണ്ടു മാത്രമാണ്. കൃപ ഒരു ദൈവിക ദാനമാണ്. സ്വന്ത കഴിവുകൊണ്ടോ യോഗ്യതമൂലമോ നേടിയെടുക്കാവുന്ന ഒന്നല്ല ഇത്. പരിപൂർണമായും ദൈവിക കാരുണ്യമാണിതിനു നിദാനം.
മാമോദീസായിൽ നമുക്കു ലഭിച്ച സവിശേഷ കൃപ നഷ്ടപ്പെടുത്താതെ ജീവിച്ചാൽ നമ്മളും മറിയത്തെപ്പോലെ അനുഗൃഹീതയാകും.
ദൂതനിലൂടെ ദൈവം അറിയിച്ച ദൈവിക പദ്ധതിയോടു സഹകരിക്കാൻ മറിയത്തിനു സാധിച്ചതു കൃപ നിറഞ്ഞ ഒരു ജീവിതം അവൾ നയിച്ചുവന്നിരുന്നതിനാലാണ്. ദൈവികപദ്ധതിയോടു സഹകരിക്കുക, ദൈവഹിതമനുസരിച്ചു ജീവിക്കുക എന്നതു മറിയത്തിനു ശീലമായിരുന്നു. യഥാർഥത്തിൽ മറിയത്തിനു ലഭിച്ച കൃപയ്ക്കുമേൽ കൃപയാണ് മിശിഹായുടെ അമ്മയാകാൻ സാധിച്ചു എന്നത്.
ഈശോമിശിഹായുടെ മനുഷ്യാവതാരത്തിലാണ് ദൈവകൃപ സവിശേഷമാംവിധം നമുക്കു പ്രത്യക്ഷമായത്. “നിയമം മോശവഴി നൽകപ്പെട്ടെങ്കിൽ ഈശോമിശിഹാവഴി കൃപയും സത്യവും നൽകപ്പെട്ടിരിക്കുന്നു’’ (യോഹ. 1, 17) “നമ്മുടെ കർത്താവായ ഈശോമിശിഹായുടെ കൃപ നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ’’(1 കോറി 16, 23).
റവ.ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സന്മനസ് വളരട്ടെ
ദൂതൻ അവരെ വിട്ട് സ്വർഗത്തിലേക്കു പോയപ്പോൾ ആട്ടിടയ
ക്രിസ്മസ് ആഘോഷം ആരാധനയിൽ
രണ്ടായിരത്തിൽപരം വർഷം മുന്പ് ഈശോമിശിഹാ ഭൂ
പുൽക്കൂട്ടിലെ കാഴ്ചസമർപ്പണം
ആംഗല സാഹിത്യത്തിലെ Gift of Magiയിലെ ഇതിവൃത്തം നമുക്ക
ജ്ഞാനികളുടെ തിരിച്ചറിവും സൗഭാഗ്യവും
ഡിസംബർ ഒന്നാം തീയതി ഫ്രാൻസിസ് മാർപാപ്പ “സ്തുത്യർഹമായ അടയാളം’
തിരുമുഖദർശന തീർഥാടനം
ജ്ഞാനികൾ സത്യാന്വേഷകരാണ്. സൂക്ഷ്മനിരീക്ഷണം അവരുടെ
പുൽക്കൂട് എന്ന ലക്ഷ്യം
ക്രിസ്മസിന്റെ ഏറ്റവും സുന്ദരവും അർഥസന്പുഷ്ടവുമായ ബ
കുടുംബം, ഒാർമിക്കപ്പെടേണ്ട ഇടം
ക്രിസ്മസ് കാലത്തു പുൽക്കുടുപോലെ ഓർമിക്കപ്പെടേണ്ട ഒ
ചരിത്രത്തിലെ തിരുജനനം
ഈശോയുടെ ജനനം സംബന്ധിച്ച കൃത്യമായ വിവരം യഹൂ
അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി
ഏദനിൽ മനുഷ്യൻ അടച്ച സ്വർഗവാതിൽ ദൈവം മനു
സ്വയം ശൂന്യവത്കരിച്ച ഈശോമിശിഹാ
ദൈവമായിരുന്നിട്ടും ദൈവവുമായുള്ള സമാനത നിലനിർത്തേണ്ട ഒരു കാ
നസ്രത്തിൽ കിളിർത്ത നന്മ
ഈശോയുടെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പ് നൽകുന്നതിനു ദൈവദൂത
ഉണ്ണിക്കു പിറക്കാൻ ബേത്ലഹേം ആവുക
ബേത്ലഹേം ഒരിക്കൽക്കൂടി ഒരുങ്ങുകയാണ്. ഉണ്ണീശോയെ സ്വീ
ആടുകളെ കാത്തുകൊണ്ടിരുന്ന ഇടയന്മാർ
മനസിൽ കവിത വിരിയിക്കുന്ന ക്രിസ്മസ് കാലത്തിലെ ഒരു സു
ദൈവസ്നേഹത്തിന്റെ മനുഷ്യാവതാരം
പിതാവായ ദൈവം മനുഷ്യവംശത്തിന് കൊടുത്ത ഏറ്റവും ശ്രേഷ്ഠമായ സമ്മാനമാണ് പുൽക്കൂട്
അഭിഷേകം നൽകുന്ന കണ്ടുമുട്ടൽ
മംഗലവാർത്തക്കാലം പല കണ്ടുമുട്ടലുകളുടെയും കാലമാണ്. സഖറിയായുടെയും ദൈവദൂതന
സ്തോത്രഗീതവും തിരുപ്പിറവിയും
ദൈവ- മനുഷ്യബന്ധത്തിലെ സന്തോഷ നിമിഷങ്ങളിൽ ഭക്തൻ സമ
മനുഷ്യാവതാരം മനുഷ്യരക്ഷയ്ക്ക്
ക്രിസ്മസ് മനുഷ്യരക്ഷയുടെ ആഘോഷമാണ്. ആദിമാതാപിതാ
ദൈവമാതാവ് - ഈശോയുടെ അമ്മ
പരിശുദ്ധാത്മാവാൽ നിറഞ്ഞ എലിസബത്ത് ഇപ്രകാരം ഉദ്ഘോഷിച്ചു: ""നീ സ
വിശുദ്ധ യൗസേപ്പ് ഒരു സംസ്കാരം
ദൈവത്തിന്റെ മനുഷ്യാവതാര രഹസ്യത്തിലെ പിതൃസ്ഥ
വഴികാട്ടിയുടെ ജനനം ദൈവകൃപയുടേത്
യേശുക്രിസ്തുവിന്റെ ജനനം അനേകർക്ക് അനുഗ്രഹത്തിന്റെ കാലമാണ്. യേ
മംഗളവാർത്തയുമായെത്തുന്ന മാലാഖമാർ
സെമിറ്റിക് മതങ്ങളുടെയെല്ലാം പൊതുസമ്പത്താണ് “മാലാഖ’മാർ. യഹൂദര
മനുഷ്യാവതാരം വാഗ്ദാനങ്ങളുടെ പൂർത്തീകരണം
ലോകത്തെ മുഴുവൻ സൃഷ്ടിക്കുകയും (ഉല്പ1.1) മനുഷ്യവംശത്
ആത്മവിശുദ്ധീകരണത്തിന്റെ ഇരുപത്തഞ്ചുനോമ്പ്
“വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു. അവന്റെ മഹത്വം
Latest News
ജാർഖണ്ഡിൽ മാവോയിസ്റ്റ് ആക്രമണം; രണ്ട് ജവാന്മാർക്ക് വീരമൃത്യു
സിക്കിം ലോട്ടറി നികുതി; ഹൈക്കോടതി വിധിക്ക് സ്റ്റേ
താജ്മഹലിന് ബോംബ് ഭീഷണി
പീഡനക്കേസിൽ ജയിൽ ജീവിതം; രണ്ടു പതിറ്റാണ്ടിനു ശേഷം നിരപരാധിയെന്ന് വിധിച്ച് കോടതി
ശ്രീധരന് ഊരാളുങ്കലിന്റെ അഴിമതി അറിയില്ലായിരിക്കാമെന്ന് കെ. സുരേന്ദ്രൻ
Latest News
ജാർഖണ്ഡിൽ മാവോയിസ്റ്റ് ആക്രമണം; രണ്ട് ജവാന്മാർക്ക് വീരമൃത്യു
സിക്കിം ലോട്ടറി നികുതി; ഹൈക്കോടതി വിധിക്ക് സ്റ്റേ
താജ്മഹലിന് ബോംബ് ഭീഷണി
പീഡനക്കേസിൽ ജയിൽ ജീവിതം; രണ്ടു പതിറ്റാണ്ടിനു ശേഷം നിരപരാധിയെന്ന് വിധിച്ച് കോടതി
ശ്രീധരന് ഊരാളുങ്കലിന്റെ അഴിമതി അറിയില്ലായിരിക്കാമെന്ന് കെ. സുരേന്ദ്രൻ
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top