ഫേസ്ബുക്ക് കേസും പാലാരിവട്ടം പാലവും
Saturday, June 29, 2019 12:02 AM IST
കോണ്‍ഗ്രസിലെ വി.ടി. ബലറാം ഫേസ്ബുക്കിൽ പോസ്റ്റിട്ടാൽ മാത്രമേ സർക്കാർ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയുള്ളോ? എന്തിനും ഏതിനും ഫേസ്ബുക്കിൽ പോസ്റ്റിടുന്ന വി.ടി. ബലറാം യുഡിഎഫ് സർക്കാരിന്‍റെ കാലത്തു നിർമിച്ച പാലാരിവട്ടം പാലം തകർന്നപ്പോൾ മുൻമന്ത്രിയെ കുറ്റപ്പെടുത്തി പോസ്റ്റിടാത്തതാണു ഭരണകക്ഷി അംഗം ജയിംസ് മാത്യുവിനെ പ്രകോപിപ്പിച്ചത്. ഉദ്യോഗസ്ഥർ മാത്രം പ്രതിസ്ഥാനത്ത് എത്തിയത് ബലറാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റില്ലാത്തതു കൊണ്ടാണോ എന്നായിരുന്നു ജയിംസ് മാത്യുവിന്‍റെ സംശയം.

തുടർന്നു സംസാരിച്ച വി.ടി. ബലറാം, ജയിംസ് മാത്യുവിന്‍റെ സംശയങ്ങൾക്കുള്ള മറുപടി ചോദ്യരൂപേണയാണു നൽകിയത്. എന്‍റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടാൽ മാത്രമേ പാലാരിവട്ടം പാലം തകർത്തതിന്‍റെ ഉത്തരവാദികൾക്കെതിരേ ഇടതുപക്ഷ സർക്കാർ കേസെടുക്കുകയുള്ളോ എന്നായിരുന്നു ചോദ്യം. ഉപ്പു തിന്നവർ ആരായാലും വെള്ളം കുടിക്കുമെന്ന പഴമൊഴി ഓർമിപ്പിച്ച ബലറാം ആന്തൂരിൽ വീഴ്ചയുണ്ടായപ്പോൾ എന്തേ ഉദ്യോഗസ്ഥരെ മാത്രം ഇടതു സർക്കാർ പ്രതിസ്ഥാനത്ത് ഉൾപ്പെടുത്തി അന്വേഷണം ആരംഭിച്ചു എന്നും ചോദിച്ചു.

രാഷ്‌ട്രീയ നേതൃത്വത്തിന്‍റെ വീഴ്ച കാണാതിരിക്കുന്നതു ശരിയോ? യുഡിഎഫിന്‍റെ ഭരണകാലത്തു വീഴ്ചയുണ്ടായാൽ ഉത്തരവാദി രാഷ്‌ട്രീയ നേതൃത്വവും ഇടതുമുന്നണി ഭരിക്കുന്പോൾ വീഴ്ച സംഭവിച്ചാൽ അതിനു ഉദ്യോഗസ്ഥർ മാത്രം ബലിയാടുകളാകുമോ എന്നായിരുന്നു ബലറാമിന്‍റെ ചോദ്യം. എംഎൽഎമാരുടെ ആസ്തി വികസന ഫണ്ടുകളൊന്നും പാസാകുന്നില്ലെങ്കിലും മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ പ്രചാരണത്തിനായി പോരാളി ഷാജി അടക്കമുള്ളവർക്ക് 1.25 കോടി രൂപ നൽകിയ കാര്യവും ബലറാം ഓർമിപ്പിച്ചു. എന്നാൽ, ഇത്തരത്തിൽ ഒരു പോരാളിക്കും 1.25 കോടി രൂപ നൽകിയിട്ടില്ലെന്നു ടി.വി. രാജേഷ് പറഞ്ഞു.

നിയമസഭയിലെ എല്ലാ പ്രസംഗത്തിലും മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയെ പഴയ സോഷ്യലിസ്റ്റ് നേതാവായ സി.കെ. നാണു ഓർക്കും. എ.കെ.ജി. എന്ന അതികായൻ അന്തരിച്ചപ്പോൾ അദ്ദേഹത്തിന്‍റെ ഭൗതിക ശരീരം കാണാനെത്തി പൊട്ടിക്കരഞ്ഞ മൊറാർജിയെയാണ് ഇന്നലെ സി.കെ. നാണു ഓർത്തത്. ബിജെപി നേതാവ് കെ.ജി. മാരാർ ഭാരതീയ ജനസംഘം നേതാവായിരുന്നപ്പോഴാണ് ജനതാപാർട്ടിയും സിപിഎമ്മുമൊക്കെയായി സഖ്യമുണ്ടാക്കിയതെന്നു സി.കെ. നാണു പറഞ്ഞു. കോണ്‍ഗ്രസും ലീഗും വരെ സിപിഎമ്മിനൊപ്പം സഖ്യമുണ്ടാക്കിയിരുന്ന കാര്യവും ഓർമിപ്പിച്ചു.

1977ൽ ഇ.എം.എസും കെ.ജി. മാരാരും പിണറായി വിജയനുമൊക്കെ ഒരു മുന്നണിയായി മത്സരിച്ച ഫ്ളാഷ് ബാക്കിലേക്കു സഭയെ ഇന്നലെ കൊണ്ടുപോയതു മുസ്‌ലിംലീഗിലെ ടി.വി. ഇബ്രാഹിമായിരുന്നു. അന്നു പാലക്കാട്ടെ ലോക്സഭാ സ്ഥാനാർഥി ടി. ശിവദാസമേനോന്‍റെ തെരഞ്ഞെടുപ്പ് കണ്‍വൻഷൻ ഉദ്ഘാടനം ചെയ്തത് എൽ.കെ. അഡ്വാനിയാണെന്നും ഇബ്രാഹിം ഓർമിപ്പിച്ചു.

സിപിഎമ്മിലെ ആർ. രാജേഷിന്‍റെ പ്രസംഗത്തിനിടയിൽ പോയിന്‍റ് ഓഫ് ഓർഡറിലൂടെയാണ് ടി.വി. ഇബ്രാഹിമിന്‍റെ വാക്കുകളെ ഖണ്ഡിക്കാൻ എം. സ്വരാജ് മൈക്ക് കൈക്കലാക്കിയത്. ജനസംഘവുമായി ബന്ധമുണ്ടാക്കിയത് സിപിഎമ്മല്ല കോണ്‍ഗ്രസാണെന്നായിരുന്നു സ്വരാജിന്‍റെ കണ്ടെത്തൽ. ഒ. രാജഗോപാൽ നിങ്ങളുടെ (കോണ്‍ഗ്രസ്) സഖ്യ സ്ഥാനാർഥിയായി പാലക്കാട് മത്സരിച്ചിട്ടില്ലേയെന്നും സ്വരാജ് ചോദിച്ചു. ഇതോടെ പ്രതിപക്ഷനിര ഇളകി മറിഞ്ഞു. സ്വരാജ് പറഞ്ഞതു ശരിയല്ലെന്നും പ്രതിപക്ഷത്തെ പലരും വിളിച്ചു പറഞ്ഞു. പക്ഷേ ഈ സമയം ഒ. രാജഗോപാൽ സഭയിലുണ്ടായിരുന്നില്ല.


ഗെയിൽ പൈപ്പ് ലൈൻ പദ്ധതി സംസ്ഥാനത്തു നടപ്പാക്കാൻ പിണറായി വിജയന് ആരുടെയും ഒസ്യത്ത് ആവശ്യമില്ലെന്ന് ആർ. രാജേഷ് പറഞ്ഞു. പദ്ധതി നടപ്പാക്കിയാൽ പിണറായിയുടെ ചങ്കുറപ്പിനെ അംഗീകരിക്കാമെന്നാണു ബിജെപി പറയുന്നത്. പദ്ധതി തങ്ങളുടെ നെഞ്ചിലൂടെ മാത്രമേ നടപ്പാക്കാൻ കഴിയുകയുള്ളൂവെന്നാണു മുസ്‌ലിം ലീഗ് പറഞ്ഞത്. എന്തായാലും വൈകാതെ പദ്ധതി യാഥാർഥ്യമാകുമെന്നു രാജേഷ് പറയുന്നു.

കിഫ്ബിയുടെ പ്രധാന ഫണ്ടിംഗ് സ്രോതസായി കരുതിയിരുന്ന പ്രവാസി ചിട്ടിയെ തുറന്നുകാട്ടിയത് കെ.എസ്. ശബരീനാഥനായിരുന്നു. പ്രവാസി ചിട്ടി വഴി കിഫ്ബിയിലേക്ക് 10,000 കോടി രൂപ സമാഹരിക്കാനായിരുന്നു ലക്ഷ്യം. സിപിഎമ്മിന്‍റെ അഹന്തയ്ക്കുള്ള പ്രഹരമായി ഇതിനെ ഇപ്പോൾ കണക്കാക്കാനാകും. ആന്തൂർ നഗരസഭയുടെ പ്രതികാരത്തിന്‍റെ ഇരയായ സാജൻ പാറയിലിന്‍റെ വീട്ടിലെ അലമാരയിലും പ്രവാസി ചിട്ടിയുടെ രസീത് ഇരിക്കുന്നുണ്ടെന്നു ശബരീനാഥൻ പറഞ്ഞു.

അപ്രതീക്ഷിതമായി പട്ടം കൈയിൽ കിട്ടിയ കുട്ടിയുടെ അവസ്ഥയോടു കോണ്‍ഗ്രസിന്‍റെ ലോക്സഭാ തെരഞ്ഞെടുപ്പു വിജയത്തെ താരതമ്യം ചെയ്തതു പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർഥി കൂടിയായിരുന്ന വീണ ജോർജായിരുന്നു. ഇതിനുശേഷം കുട്ടിയെ സംരക്ഷിക്കേണ്ട രക്ഷിതാവ് വീടും കുടുംബവും തന്നെ ഉപേക്ഷിച്ചുപോയി. എത്ര വിളിച്ചിട്ടും വരുന്നില്ലെന്നും വീണ പറഞ്ഞു.

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നേറുന്നതായി സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത് സജി ചെറിയാനായിരുന്നു. ശബരിമല ഉൾക്കൊള്ളുന്ന റാന്നി മണ്ഡലത്തിലെ ഒരു പഞ്ചായത്തിൽ ബിജെപിക്ക് ഒൻപതു വോട്ട് മാത്രം ലഭിച്ച കാര്യം മന്ത്രി ജി. സുധാകരൻ ഓർമിപ്പിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തെ നിങ്ങൾ അളക്കേണ്ടതില്ലെന്നും തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പു ഫലം ഇതു വ്യക്തമാക്കുന്നുവെന്നും ധനമന്ത്രി ടി.എം. തോമസ് ഐസക് മറുപടി പ്രസംഗത്തിൽ പറഞ്ഞു. ചർച്ചകൾക്കു ശേഷം കേരള ധനകാര്യ ബിൽ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടു. രാജു ഏബ്രഹാം, ഇ.കെ. വിജയൻ, ഡോ.എൻ. ജയരാജ്, സി.കെ. ഹരീന്ദ്രൻ, ഇ.എസ്. ബിജിമോൾ എന്നിവരും പ്രസംഗിച്ചു.

കെ. ഇന്ദ്രജിത്ത്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.