Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നോക്കുകുത്തിയായി നിയമം
Thursday, July 11, 2019 10:24 PM IST
ഇന്ദിരാ യുഗത്തിനുശേഷം 1984ൽ നാനൂറിലധികം സീറ്റുകൾ നേടി അധികാരത്തിലെത്തിയ രാജീവ് ഗാന്ധി സർക്കാരാണു കൂറുമാറ്റ നിരോധന നിയമത്തിനു രൂപംനൽകിയത്. ""രാഷ്ട്രീയ കൂറുമാറ്റം എന്ന ദുഷ്കൃത്യം ദേശീയ ഉത്കണ്ഠയായി മാറിക്കഴിഞ്ഞു. ഇതിനെ ചെറുത്തു തോൽപ്പിച്ചില്ലെങ്കിൽ അതു നമ്മുടെ ജനാധിപത്യത്തിന്റെ അടിത്തറയെയും അതിൽ നിലകൊള്ളുന്ന മൂല്യങ്ങളെയും ദുർബലമാക്കും.'' കൂറുമാറ്റ നിരോധന നിയമം കൊണ്ടുവരുന്നതിന്റെ ഉദ്ദേശ്യലക്ഷ്യമായി വിവരിച്ചിരിക്കുന്നത് ഇങ്ങനെയാണ്.
1985ൽ 52-ാം ഭരണഘടനാ ഭേദഗതിയിലൂടെ ഭരണഘടനയുടെ പത്താം ഷെഡ്യൂളിൽപ്പെടുത്തിയാണു നിയമം പാസാക്കിയത്. കോടതികളുടെ ഇടപെടലുകൾക്ക് അതീതമായ നിയമമായിരുന്നു വിഭാവനം ചെയ്തത്. എന്നാൽ, സുപ്രീംകോടതി ഇതു റദ്ദാക്കി. കോടതിവിധികളിലൂടെ നിരവധിപ്പേർ അയോഗ്യതയിൽനിന്നു രക്ഷപ്പെട്ടിട്ടുമുണ്ട്.
20 വർഷത്തിനിടെ അയോഗ്യർ 124
1985 മുതൽ 2005വരെ കൂറുമാറ്റം സംബന്ധിച്ച് ലോക്സഭയിലും രാജ്യസഭയിലും സംസ്ഥാന നിയമസഭകളിലുമായി 124 പേരാണ് അയോഗ്യരാക്കപ്പെട്ടത്. 39 പരാതികളിലായി 16 കേസുകളാണ് ലോക്സഭയിൽ വന്നത്. ഇതിൽ 13 പരാതികൾ അനുവദിക്കുകയും 13 എംപിമാരെ അയോഗ്യരാക്കുകയും ചെയ്തു. 19 എണ്ണം തള്ളിയപ്പോൾ ഏഴെണ്ണത്തിൽ തീരുമാനമുണ്ടായില്ല. എന്നാൽ, അയോഗ്യരാക്കപ്പെട്ട 13 പേരിൽ പത്താം ലോക്സഭയിലെ നാലുപേർ ഡൽഹി ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ സമ്പാദിച്ചു. ആ സഭയുടെ കാലാവധിക്കകം കേസിൽ തീർപ്പുണ്ടായുമില്ല. അതിനാൽ അവർ നാലുപേരും അയോഗ്യരാക്കപ്പെട്ടുമില്ല. ഫലത്തിൽ 1985-2005 കാലയളവിൽ ലോക്സഭയിൽ അയോഗ്യരാക്കപ്പെട്ടത് ഒമ്പതു പേർ മാത്രമാണ്.
പിളർപ്പുകൾ സംബന്ധിച്ച് 22 പരാതികളാണ് ഇക്കാലയളവിൽ ലോക്സഭയിലുണ്ടായത്. 20 എണ്ണവും അനുവദിച്ചു. സഭ പിരിച്ചുവിടപ്പെട്ടതിനാൽ രണ്ടു പരാതികൾ പരിഗണിക്കപ്പെടാതെ പോയി. ലയനം സംബന്ധിച്ച് 13 പരാതികൾ വന്നെങ്കിലും 12 എണ്ണത്തിലും ലയനം അംഗീകരിക്കപ്പെട്ടു. ഒരെണ്ണമാണ് അനുവദിക്കാതിരുന്നത്. രാജ്യസഭയിൽ രണ്ടുപേർ അയോഗ്യരാക്കപ്പെട്ടു. പത്തു പിളർപ്പുകളും 13 ലയനങ്ങളും അംഗീകരിക്കുകയും ചെയ്തു.
1985-2005 കാലയളവിൽ നിയമസഭകളിൽ 113 പേരാണ് അയോഗ്യരാക്കപ്പെട്ടത്. 164 പരാതികളിലായി 97 കേസുകളാണ് സംസ്ഥാന നിയമസഭകളിലുണ്ടായത്. കൂടുതൽപ്പേർ അയോഗ്യരാക്കപ്പെട്ടത് പഞ്ചാബിലാണ് 23. നാഗാലാൻഡിൽ 15, ഗോവ 12, ഹരിയാന 11 എന്നിങ്ങനെ അയോഗ്യരാക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാന നിയമസഭകളിലുണ്ടായ 68 പിളർപ്പുകളും 81 ലയനങ്ങളും അംഗീകരിക്കപ്പെടുകയും ചെയ്തു. സംസ്ഥാന നിയമസഭാ കൗൺസിലുകളിൽ ആരുംതന്നെ അയോഗ്യരാക്കപ്പെട്ടില്ല.
പഴുതുകൾ ഏറെ
പഴുതുകൾ ഏറെയുണ്ടായി എന്നുള്ളതാണ് കൂറുമാറ്റ നിരോധന നിയമത്തിന്റെ ന്യൂനത. പ്രധാന പ്രശ്നം പരാതി പരിഗണിക്കപ്പെടുന്നതിന് സമയപരിധിയില്ല എന്നതാണ്. സ്പീക്കറുടെയോ ചെയർമാന്റെയോ താത്പര്യമാണ് ഇക്കാര്യത്തിൽ നടപ്പാക്കപ്പെടുക. അതുകൊണ്ടുതന്നെ 1986 മാർച്ച് 18ന് നിയമം പ്രാബല്യത്തിൽ വന്നശേഷവും കൂറുമാറ്റം രാജ്യത്തെമ്പാടും തകൃതിയായി നടന്നു. 1989ൽ ഗോവയിലും 1994ൽ സിക്കിമിലും 1999ലും 2003ലും അരുണാചലിലും സർക്കാരുകൾ വീണു.
എംപിമാരും എംഎൽഎമാരും വ്യാപകമായി കൂറുമാറ്റവും പാർട്ടി പിളർത്തലും നടത്തി. ചുരുക്കം ചിലർ മാത്രമാണ് അയോഗ്യരാക്കപ്പെട്ടത്.
ഇവയുടെയെല്ലാം വെളിച്ചത്തിൽ സോമനാഥ് ചാറ്റർജി ലോക്സഭാ സ്പീക്കറായിരിക്കെ 2005ൽ നിയമം പാസാക്കപ്പെട്ടിട്ടു രണ്ടുപതിറ്റാണ്ട് ആയപ്പോൾ ഒരു പഠനം നടത്തുകയുണ്ടായി. ലോക്സഭാ സെക്രട്ടറി ജനറൽ ജി.സി. മൽഹോത്ര നടത്തിയ പഠനത്തിന്റെ വെളിച്ചത്തിൽ "ആന്റി -ഡിഫക്ഷൻ ലോ ഇൻ ഇന്ത്യ ആൻഡ് ദ കോമൺവെൽത്ത്' എന്ന ഗ്രന്ഥം ലോക്സഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയിട്ടുണ്ട്. 1196 പേജുകളുള്ള ഈ ഗ്രന്ഥത്തിൽ ഇന്ത്യ അടക്കം 39 രാജ്യങ്ങളിലെ അവസ്ഥ പഠനവിധേയമാക്കി.
കൂറുമാറ്റ നിരോധന നിയമം കാര്യമായ പ്രയോജനം ചെയ്യുന്നില്ല എന്നാണ് മൽഹോത്ര കണ്ടെത്തിയത്. നിയമനിർമാണ സഭകളെ അസ്ഥിരപ്പെടുത്തുന്ന കാലുമാറ്റങ്ങളിലും പിളർപ്പുകളിലും ലയനങ്ങളിലും മഹാഭൂരിപക്ഷവും ആശയപരമല്ലെന്നും മറിച്ച് സ്വാർഥലാഭത്തിനും അധികാരമോഹത്തിനും വേണ്ടിയുള്ളതാണെന്നും മൽഹോത്ര ചൂണ്ടിക്കാട്ടുന്നു. അതിനാൽ ഇതൊരു സാമൂഹ്യതിന്മയായി കാണണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
വേലിയേറ്റം വടക്കുകിഴക്ക്
2014ൽ ബിജെപി കേന്ദ്രത്തിൽ അധികാരത്തിലേറിയശേഷം കൂറുമാറ്റവും പാർട്ടി പിളരലും നിരവധി നടന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിൽനിന്നും പ്രാദേശിക പാർട്ടികളിൽനിന്നും നിരവധി എംഎൽഎമാരാണ് ബിജെപിയിലെത്തിയത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ലക്ഷ്യമിട്ട് ബിജെപി രൂപം നൽകിയ നോർത്ത് ഇസ്റ്റ് ഡെമോക്രാറ്റിക് അലയൻസ് ഇപ്പോൾ സമ്പൂർണ ആധിപത്യം നേടുകയും ചെയ്തു.
2014ൽ 60 അംഗ അരുണാചൽപ്രദേശ് നിയമസഭയിൽ 42 അംഗങ്ങളുമായാണ് കോൺഗ്രസ് ഭരണത്തിലേറിയത്. നബാം തുകി മുഖ്യമന്ത്രിയായി. എന്നാൽ, 2016 അവസാനിക്കുമ്പോൾ ഭരണം ബിജെപിയുടേതായി. കോൺഗ്രസിൽ അവശേഷിച്ചത് നബാം തുകി എംഎൽഎ മാത്രം. 2003ലും ഇവിടെ കൂറുമാറ്റത്തിലൂടെ ബിജെപി അധികാരം പിടിച്ചിരുന്നു. ആസാമിലും കൂറുമാറ്റത്തിലൂടെയാണ് ബിജെപി വളർന്നത്. 2015 ഓഗസ്റ്റ് 29നാണ് ഹിമന്ദ് ബിശ്വാസ് ശർമ കോൺഗ്രസിൽനിന്ന് ബിജെപിയിലെത്തിയത്. നവംബർ ഏഴിന് ഒമ്പത് കോൺഗ്രസ് എംഎൽഎമാർ കൂടി ബിജെപിയിലെത്തി. ഡിസംബർ 21ന് സ്പീക്കർ പ്രണാബ് കുമാർ ഗഗോയി ഇവരെ അയോഗ്യരാക്കി.
ത്രിപുരയിൽ തൃണമൂൽ എംഎൽഎമാരെ സ്വന്തമാക്കിക്കൊണ്ടാണ് ബിജെപി അധികാരത്തിലേക്കുള്ള വഴിതുറന്നത്. 2017 ഓഗസ്റ്റ് ഏഴിന് ആറ് തൃണമൂൽ കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലെത്തി. ജൂലൈയിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി രാംനാഥ് കോവിന്ദിന് വോട്ട് ചെയ്ത് ഇവർ കൂറ് പ്രഖ്യാപിച്ചിരുന്നു. പിന്നീട് 2018ൽ നടന്ന തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെ പരാജയപ്പെടുത്തി ബിജെപി അധികാരത്തിലെത്തുകയും ചെയ്തു,
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വിജയിച്ച തന്ത്രത്തിന്റെ ചുവടുപിടിച്ചാണ് ബിജെപി ബംഗാളിൽ പോരാടുന്നത്. അടുത്ത തെരഞ്ഞെടുപ്പിൽ അധികാരം പിടിക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം.
ഒരു ജനപ്രതിനിധിക്ക് അവശ്യം വേണ്ട വിശ്വാസ്യത എന്ന മൂല്യത്തിന് യാതൊരു വിലയുമില്ലാതായിരിക്കുന്നുവെന്നാണ് അനുദിനം അരങ്ങേറുന്ന കൂറുമാറ്റങ്ങളും പിളർപ്പുകളും സൂചിപ്പിക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഇപ്പോൾ കർണാടകയിലും കൂറുമാറ്റം നടക്കുന്നത് അധികാരം പിടിക്കാനാണെങ്കിൽ തെലുങ്കാനയിൽ പ്രതിപക്ഷമേ വേണ്ട എന്ന നിലയിലാണ് കൂറുമാറ്റം പ്രോത്സാഹിപ്പിക്കപ്പെടുന്നത്. ഗോവയിൽ ഭൂരിപക്ഷം കൂട്ടാനാണു പരിശ്രമം. എന്നാൽ ഇതെല്ലാം ജനാധിപത്യത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്നതും അഴിമതിയടക്കമുള്ള ദുഷ്പ്രവണതകൾ പ്രോത്സാഹിപ്പിക്കുന്നതുമാണ്. നിയമം നടപ്പാക്കേണ്ടവർ അധാർമികതയ്ക്കു വളംവയ്ക്കുമ്പോൾ കൂറുമാറ്റത്തിനും പിളർപ്പിനും എന്തു ഹീനമാർഗവും സ്വീകരിക്കപ്പെടുന്നു.
(തുടരും)
നിയമത്തിലെ വ്യവസ്ഥകൾ
ഏറെ പ്രതീക്ഷയോടെയാണു കൂറുമാറ്റ നിരോധന നിയമം പാസാക്കിയത്. ജനാധിപത്യത്തെയും അഭിപ്രായസ്വാതന്ത്ര്യത്തെയും അപകടപ്പെടുത്തുന്ന നിയമമെന്നുവരെ വിമർശനം ഉയരുകയും ചെയ്തിരുന്നു. നിയമത്തിന്റെ വിശദാംശങ്ങൾ ഇവയാണ്:
നിയമസഭയിലെയോ പാർലമെന്റിലെയോ ഒരംഗം താൻ അംഗമായ രാഷ്ട്രീയപാർട്ടിയിൽനിന്നു രാജിവച്ചാൽ അയോഗ്യനാകും.
സർക്കാരിന്റെ നിലനിൽപ്പിനെ ബാധിക്കുന്നതായ വിഷയങ്ങളിൽ തന്റെ പാർട്ടി നൽകുന്ന വിപ്പ് ലംഘിച്ച് പാർട്ടി തീരുമാനത്തിന് എതിരായി വോട്ട് ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്താലും അയോഗ്യതയുണ്ടാകും. എന്നാൽ, വോട്ടെടുപ്പിൽ പങ്കെടുക്കാനുള്ള അസൗകര്യം അറിയിച്ചുകൊണ്ട് 15 ദിവസത്തിനുമുമ്പ് നോട്ടീസ് നൽകി അനുവാദം നേടിയാൽ അയോഗ്യതയുണ്ടാവില്ല.
സ്വതന്ത്ര അംഗം തെരഞ്ഞെടുപ്പിനുശേഷം ഏതെങ്കിലും പാർട്ടിയിൽ ചേർന്നാൽ അയോഗ്യനാക്കാം.
നോമിനേറ്റ് ചെയ്യപ്പെട്ട് എത്തുന്ന അംഗത്തിന് ആറുമാസത്തിനകം ഏതെങ്കിലും പാർട്ടിയിൽ ചേരാം. ആറുമാസം കഴിഞ്ഞാണ് ഏതെങ്കിലും പാർട്ടിയിൽ ചേരുന്നതെങ്കിൽ അയോഗ്യതയാകും.
പാർട്ടികളിലെ പിളർപ്പിനും ലയനത്തിനും മൂന്നിൽ ഒന്ന് അംഗങ്ങളുടെ പിന്തുണയുണ്ടാകണമെന്നായിരുന്നു 1985ൽ നിയമത്തിലെ വ്യവസ്ഥ. എന്നാൽ, 2003ലെ 91-ാം ഭരണഘടനാ ഭേദഗതിയിലൂടെ പിളർപ്പിനും ലയനത്തിനും മൂന്നിൽ രണ്ട് അംഗങ്ങളുടെ പിന്തുണ വേണം.
സ്പീക്കർക്ക് അല്ലെങ്കിൽ ചെയർമാനാണ് അയോഗ്യത സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള അധികാരം. എന്നാൽ, സ്പീക്കർക്കോ ചെയർമാനോ എതിരേയാണു പരാതിയെങ്കിൽ സഭ തെരഞ്ഞെടുക്കുന്ന ഒരംഗത്തിനു പരാതി പരിഗണിച്ച് തീരുമാനമെടുക്കാം.
കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനായാൽ സഭയിലെ അംഗത്വം നഷ്ടപ്പെടും. മന്ത്രിസ്ഥാനമോ മറ്റു സർക്കാർ പദവികളോ സ്വീകരിക്കാനാവില്ല. തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിനും വിലക്കുണ്ട്.
നോക്കുകുത്തിയായി നിയമം -2 / സി.കെ. കുര്യാച്ചൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
Latest News
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
ഡൽഹി ലെഫ്. ഗവർണർ മേജർ ആർച്ച്ബിഷപ്പിനെ ഇന്ന് സന്ദർശിക്കും
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
എല്ലാ വോട്ടുകളും വിവിപാറ്റുമായി ഒത്തു നോക്കണമെന്ന് ഹർജി; സുപ്രീം കോടതി വിധി ഇന്ന്
Latest News
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
ഡൽഹി ലെഫ്. ഗവർണർ മേജർ ആർച്ച്ബിഷപ്പിനെ ഇന്ന് സന്ദർശിക്കും
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
എല്ലാ വോട്ടുകളും വിവിപാറ്റുമായി ഒത്തു നോക്കണമെന്ന് ഹർജി; സുപ്രീം കോടതി വിധി ഇന്ന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top