Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
എസ്എഫ്ഐക്കെതിരേ മിണ്ടരുത്, പ്രവർത്തിക്കരുത്!
കലാപശാലകള്‍-6
കുട്ടനെല്ലൂരിലെ സി. അച്യുതമേനോൻ ഗവ. കോളജിൽ കെഎസ്യു യൂണിറ്റ് രൂപീകരിക്കാൻ എത്തിയതേ ഓർമയുള്ളൂ. പിന്നീടു പഠിക്കാൻ കോളജിൽ വരാൻതന്നെ മാസങ്ങൾ വേണ്ടിവന്നു. കൈയൊടിഞ്ഞ് ആശുപത്രിയിലായി. ഇതൊക്കെ ഈ നാട്ടിൽത്തന്നെയാണ് നടക്കുന്നതെന്ന് അറിയുന്പോൾ പലർക്കും ചോരതിളയ്ക്കും. എന്നാൽ, ചോരത്തിളപ്പൊക്കെ എസ്എഫ്ഐക്കാരുടെയും ഗുണ്ടകളുടെയും മുന്പിൽ ഇല്ലാതാകുമെന്നു മാത്രം.
ഇരുപതു വർഷം മുന്‍പ് തൃശൂർ നഗരമധ്യത്തിലായിരുന്നു തൃശൂർ ഗവ. കോളജ് പ്രവർത്തിച്ചിരുന്നത്. മോഡൽ ബോയ്സ് സ്കൂളും കോളജും ഒരുമിച്ചുപ്രവർത്തിച്ചിരുന്നതിനാൽ വേണ്ടത്ര സ്ഥലം കോളജിനു ലഭിച്ചിരുന്നില്ല. അതിനാൽ ഒല്ലൂർ മണ്ഡലത്തിൽ കുട്ടനെല്ലൂരിൽ സ്ഥലം കണ്ടെത്തി കോളജ് മാറ്റിസ്ഥാപിച്ചു.
നഗരത്തിലും കോളജിലെ കുത്തകക്കാർ എസ്എഫ്ഐക്കാരായിരുന്നു. കുട്ടനെല്ലൂരിലേക്ക് ഗവ. കോളജ് മാറ്റിയതോടെ മറ്റു രാഷ്ട്രീയ പാർട്ടികളുടെ വിദ്യാർഥിസംഘടനകൾക്കും ഇടംകിട്ടുമെന്ന പ്രതീക്ഷയുണ്ടായിരുന്നു പലർക്കും. പ്രത്യേകിച്ചു കെഎസ്യു വിദ്യാർഥികൾക്ക്. കോണ്‍ഗ്രസിനു മുൻതൂക്കമുള്ള മണ്ഡലമാണ് ഒല്ലൂരെന്നതായിരുന്നു ആശ്വാസം. ഇതു മുതലെടുത്തു കെഎസ്യു യൂണിറ്റ് ആരംഭിക്കാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ, യൂണിറ്റ് രൂപീകരിക്കാൻ വന്നതേ ഓർമയുള്ളൂ. അന്നു യൂണിറ്റ് രൂപീകരിക്കാൻ നേതൃത്വം നൽകിയ സി.എം.അനീഷ് എന്ന കെഎസ്യു നേതാവിനു കിട്ടിയതു ക്രൂരമർദനം. എസ്എഫ്ഐക്കാർ അനീഷിന്റെ കൈ തല്ലിയൊടിച്ചു. ആരും ചോദിക്കാനുണ്ടായില്ല. കൈ തല്ലിയൊടിച്ചതുമാത്രമല്ല, കോളജിൽ സ്ഥാപിക്കാൻ കൊണ്ടുവന്ന കൊടിമരവും അവർ തല്ലിയൊടിച്ചു.
ഭീഷണി കോളജിനകത്തു മാത്രം ഒതുങ്ങിയില്ല. പുറത്തും എസ്എഫ്ഐയുടെ ‘ചേട്ടൻ’ ഗുണ്ടകൾ ഇവരെ കൈകാര്യം ചെയ്തു. എസ്എഫ്ഐക്കാർ കോളജിന്റെ നിയന്ത്രണം വിട്ടുകൊടുക്കാൻ തയാറായില്ല. പല ഏറ്റുമുട്ടലുകളും നടത്തിനോക്കി. പക്ഷേ, പുറമേനിന്നുള്ള പല ഗുണ്ടാനേതാക്കളുടെയും സഹായത്തോടെ കോളജിൽ ചെങ്കൊടിയല്ലാതെ ആരു കൊടിയുമായി വന്നാലും ഒതുക്കും. ഒതുങ്ങിയില്ലെങ്കിൽ തല്ലിയൊതുക്കും. ഈ സ്ഥിതിക്ക് ഇനിയും ഇവിടെ മാറ്റം വന്നിട്ടില്ല.
നിയന്ത്രണം പാർട്ടി നേതാക്കൾ
കോളജ് നഗരത്തിൽ പ്രവർത്തിച്ചിരുന്നപ്പോൾ സിപിഎം നേതാക്കളുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു കോളജിലെ എസ്എഫ്ഐയുടെ പ്രവർത്തനം. കുട്ടനെല്ലൂരിലേക്ക് മാറ്റിയപ്പോൾ കാന്പസിന്റെ ചുവപ്പ് മാറ്റരുതെന്നായിരുന്നു നിർദേശം. നേതാക്കളുടെ സഹായത്തോടെ അത് ഇന്നുവരെ എന്തു വിലകൊടുത്തും വിദ്യാർഥിനേതാക്കൾ കാത്തു വരുന്നുണ്ട്. തല്ലിയും ഭീഷണിപ്പെടുത്തിയും കേസുകൾ കൊടുത്തുമൊക്കെ എസ്എഫ്ഐയെ നേരിടാൻ വരുന്നവരെ പടികടത്തും.
‘മുകളിൽ’നിന്നുള്ള നിർദേശം അനുസരിച്ചാണ് എസ്എഫ്ഐ നേതാക്കളുടെ പ്രവർത്തനം. നേതാക്കൾ നിർദേശം നൽകിയാൽ എന്തു ചെയ്താലും സംരക്ഷണം ഉറപ്പാണെന്നതാണ് അക്രമം നടത്താനുള്ള പ്രചോദനം. പോലീസ് കേസെടുത്താലും അതിൽനിന്നൊക്കെ ഉൗരിപ്പോരാൻ പ്രയാസമില്ല.
മത്സരിക്കാനിറങ്ങിയാൽ
ഏറെ പണിപ്പെട്ടാണ് അഞ്ചു വർഷം മുന്‍പ് ഒരു സ്ഥാനാർഥിയെ കെഎസ്യു കണ്ടെത്തിയത്. എന്നാൽ, നോമിനേഷൻ കൊടുത്തതോടെ ഭീഷണിയെത്തിയത് ഒട്ടും പ്രതീക്ഷിക്കാത്ത വഴിക്കാണ്. പെണ്‍കുട്ടിയുടെ വീട്ടിലേക്കു ഡിവൈഎഫ്ഐ നേതാക്കൾ എത്തി മത്സരിക്കരുതെന്നു ഭീഷണി മുഴക്കി. കോണ്‍ഗ്രസ് നേതാക്കളുടെ സമ്മർദം മൂലം മത്സരരംഗത്തു തുടരാൻ തീരുമാനിച്ചു. പക്ഷേ, പിന്നീടെത്തിയതു ലോക്കൽ ഗുണ്ടകളാണ്. മത്സരിക്കാനിറങ്ങിയാൽ പിന്നെ മോളെ കാണേണ്ടിവരില്ലെന്നു മാതാപിതാക്കളോടു ഗുണ്ടകൾ നേരിട്ടുപറഞ്ഞതോടെ എല്ലാം അവസാനിപ്പിച്ചു. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് കെഎസ്യു നേതാക്കളുടെ വെളിപ്പെടുത്തൽ.
എസ്എഫ്ഐക്കെതിരേ മത്സരിക്കാൻ ആളെ കണ്ടെത്തുകയെന്നതുതന്നെ മറ്റു വിദ്യാർഥിസംഘടനകൾക്കു വെല്ലുവിളിയാണ്. എസ്എഫ്ഐ പാനലിനെതിരേ മറ്റൊരു പാനൽ നിർത്തി മത്സരം നടത്താൻ ഇനിയും കഴിഞ്ഞിട്ടില്ല. ഏതെങ്കിലും സ്ഥാനത്തേക്കു മത്സരിക്കാൻ ആളെ കണ്ടെത്തിയാൽത്തന്നെ അവരെ അവസാനംവരെ പിടിച്ചുനിർത്താനും സാധിക്കാത്ത സാഹചര്യം.
മത്സരിപ്പിക്കാൻ ആളെ കണ്ടെത്തി നോമിനേഷൻ കൊടുപ്പിക്കുകയെന്നത് വലിയ വെല്ലുവിളി. നോമിനേഷൻ കൊടുത്താൽ എത്രയും പെട്ടെന്നു കാന്പസിൽനിന്ന് മാറ്റുകയെന്നതാണ് അടുത്ത നീക്കം. അല്ലെങ്കിൽ നേരിട്ടു ഭീഷണിയുണ്ടാകും. പിന്നീട് സാധാരണ സൂക്ഷ്മ പരിശോധന നടത്തുന്ന സമയത്തു മാത്രമേ കോളജിലെത്തിക്കൂവെന്ന് കെഎസ്യു നേതാക്കൾ പറഞ്ഞു. കോളജിനുള്ളിൽ നടക്കുന്ന ഈ ഏകാധിപത്യം ആരും പുറത്തുപറയാറില്ല. അറിഞ്ഞാൽതന്നെ ഇതിനെ നേരിടാൻ ഒറ്റക്കെട്ടായി നേതാക്കളും ഉണ്ടാകില്ലെന്നതാണ് കെഎസ്യുവിന്റെ പ്രശ്നമെന്നും അവർതന്നെ വ്യക്തമാക്കി.
പട്ടാള ചിട്ടകൾ
കാന്പസിൽ പട്ടാളച്ചിട്ടയാണ് എസ്എഫ്ഐ നടപ്പാക്കുന്നതെന്നു വിദ്യാർഥികൾ പറയുന്നു. എസ്എഫ്ഐ അല്ലാതെ ആരും ഇവിടെ സമരം ചെയ്യാൻ പാടില്ല. പുതുതായി ചേരുന്ന കുട്ടികളോടു കാന്പയിന് പാടില്ല. അവരെ സ്വാഗതം ചെയ്ത് ബാനർ കെട്ടാൻ പാടില്ല. കൂട്ടംകൂടി നടക്കാൻ പാടില്ല. മരച്ചുവടുകളിൽ എല്ലാവർക്കും ഇരിക്കാൻ അനുവാദമില്ല. ഒറ്റപ്പെടുത്തലാണ് മറ്റൊരു അക്രമം. കെഎസ്യുക്കാരനാണ് പുതിയ അഡ്മിഷൻ എടുത്തുവന്നിരിക്കുന്നതെന്നു കണ്ടാൽ ആ വിദ്യാർഥിയെ ഒറ്റപ്പെടുത്താൻ മറ്റു കുട്ടികളോട് നിർദേശിക്കും. മാനസികമായും ശാരീരികമായും തളർത്തി ജീവിതംതന്നെ ഇരുട്ടിലാക്കുന്ന നടപടിയാണ് കോളജ് കാന്പസിൽ നടക്കാറുള്ളതെന്ന് ഒരു പൂർവ വിദ്യാർഥി പറഞ്ഞു.
അനുസരിച്ചില്ലെങ്കിൽ അടി ഉറപ്പാണിവിടെ. അടി കോളജ് കാന്പസിൽ വച്ചുതന്നെ ആകണമെന്നില്ല. പുറത്ത് ഒരിക്കലും കണ്ടിട്ടില്ലാത്തവരായിരിക്കും ചിലപ്പോൾ ഭീഷണിപ്പെടുത്തുക. എതിർപ്പ് പ്രകടിപ്പിക്കുന്ന വിദ്യാർഥികളെ കോളജിനു പുറത്തുള്ള നേതാക്കളെ കാണിച്ചു കൊടുത്താണ് ഭീഷണിപ്പെടുത്തുന്നത്.
രാത്രിയും കോളജിൽ
പല എസ്എഫ്ഐ വിദ്യാർഥികളും കോളജ് വിട്ടാലും രാത്രിയിൽ കോളജിൽത്തന്നെ തങ്ങാറുണ്ടത്രേ. രാത്രി മറ്റു സംഘടനകളിൽപ്പെട്ടവർ ബാനർ കെട്ടാനോ പോസ്റ്റർ ഒട്ടിക്കാനോ എത്തിയാൽ അവർ പോയതിനു പിന്നാലെ അതൊക്കെ കീറിക്കളയും. രാവിലെ വന്നുനോക്കിയാൽ മറ്റു സംഘടനകളുടെ ഒരു പോസ്റ്ററോ ബാനറോ കാണില്ല. രാത്രിയിൽ കോളജിൽ വിദ്യാർഥികൾ തങ്ങുന്ന കാര്യം കോളജിലെ പല അധ്യാപകർക്കും അറിയാമെങ്കിലും രഹസ്യമായ പിന്തുണ നൽകുന്നതിനാൽ പ്രശ്നങ്ങളുണ്ടാകാറില്ല. എന്നാൽ മറ്റു സംഘടനകളിലുള്ള വിദ്യാർഥികൾ വൈകി കോളജിൽ തങ്ങിയാൽ ആട്ടിയോടിക്കും.
ജീവിച്ചു പോവണ്ടേ
ഇടത് അനുകൂല സംഘടനകളിലുള്ള അധ്യാപകർ വിദ്യാർഥികൾക്കു പരസ്യമായി പിന്തുണ നല്‍കുന്നുണ്ടെങ്കിലും മറ്റുള്ളവർ അതിനെ എതിർക്കുമെന്ന് ഇവിടെ കരുതേണ്ട. എസ്എഫ്ഐയുടെ പ്രവർത്തനങ്ങൾക്ക് ഈ അധ്യാപകരുടെ പിന്തുണയുള്ളതിനാൽ കോളജിനുള്ളിൽ ആരെയും പേടിക്കേണ്ടിവരുന്നില്ല. എന്നാൽ, ഇടത് അനുകൂല സംഘടനകളിൽ പെടാത്ത അധ്യാപകർപോലും എസ്എഫ്ഐയുടെ അക്രമത്തിനെതിരേ രംഗത്തു വരാറില്ല. ഇടത് അധ്യാപകരുടെ നിലപാടുകൾക്കു മൗന സമ്മതം നൽകിയാണ് പലരും ഇവിടെ കഴിയുന്നത്. ജീവിച്ചുപോവണ്ടേ എന്നതു തന്നെയാണ് ഇവരുടെ ചോദ്യം.
തമ്മിലും ഏറ്റുമുട്ടൽ
കാലിക്കട്ട് യൂണിവേഴ്സിറ്റി ഡി സോണ്‍ കുട്ടനെല്ലൂർ ഗവ. കോളജിൽ നടക്കുന്പോൾ ആർക്കാണ് മൂപ്പെന്ന തർക്കം ഒടുവിൽ എസ്എഫ്ഐക്കാർ തമ്മിൽവരെ അടിപിടിക്കും ഇവിടെ കാരണമായിട്ടുണ്ട്. 2013ൽ ഡിസോണ്‍ നടക്കുന്പോഴായിരുന്നു കേരളവർമ കോളജിലെ എസ്എഫ്ഐ വിദ്യാർഥികളും ഗവ. കോളജിലെ എസ്എഫ്ഐ വിദ്യാർഥികളും തമ്മിൽ ഏറ്റുമുട്ടിയത്. പക്ഷേ, നടപടിയുണ്ടായത് ഗവ. കോളജിലെ കുട്ടികൾക്കെതിരേയാണ്. ഏഴു വിദ്യാർഥികളെയാണ് സസ്പെൻഡ് ചെയ്തത്.
കായികതാരങ്ങൾക്കും ഭീഷണി
സ്പോർട്സ് ക്വോട്ടയിൽ വരുന്നവരെ ഒതുക്കലാണ് കോളജിൽ എസ്എഫ്ഐക്കാരുടെ മറ്റൊരു ലക്ഷ്യം. അവരെ ഭീഷണിപ്പെടുത്തിയും ഒതുങ്ങിയില്ലെങ്കിൽ തല്ലിയും എസ്എഫ്ഐക്കാരോടൊപ്പം നിർത്തും. സ്പോർട്സുകാരായി വരുന്നവർ കെഎസ്യുവിനോ മറ്റു സംഘടനകൾക്കോ അനുഭാവം പ്രകടിപ്പിക്കുന്നതു കണ്ടാൽ പണിയുറപ്പാണ്. ആക്ടീവായി ഇറങ്ങിയാൽ തല്ലിച്ചതച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അല്ലെങ്കിൽ കേസു കൊടുത്തു ഭാവിയിൽ പ്രശ്നമാകുമെന്നും ജോലി കിട്ടാൻ ബുദ്ധിമുട്ടാണെന്നും പറഞ്ഞു പിന്തിരിപ്പിക്കും. സ്പോർട്സ് ക്വോട്ടയിൽ വരുന്നവർ യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരിക്കാനുള്ള എല്ലാ നീക്കങ്ങളും തുടക്കം മുതലേ നടത്തും. ഇത്തരക്കാർ മത്സരിച്ചാൽ വിദ്യാർഥികൾ വോട്ടുചെയ്യുമെന്ന ഭീതിയിലാണ് എസ്എഫ്ഐക്കാരല്ലെങ്കിൽ അവരെ ഇല്ലാതാക്കാൻ ശ്രമിക്കാറുള്ളത്.
എല്ലാ സംഘടനകൾക്കും പ്രവർത്തിക്കാൻ സ്വാതന്ത്ര്യമുണ്ടായാൽ എസ്എഫ്ഐക്കാരുടെ കുത്തക അഴിഞ്ഞുവീഴുമെന്നാണ് മറ്റു സംഘടനാ ഭാരവാഹികളുടെ വിശ്വാസം.
( തുടരും)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വെൽക്കം ജോ ബൈഡൻ
മഹാവ്യാധിയില്‍ തളര്‍ന്നതും രാഷ്ട്രീയ ഭി
വെള്ളാനയായി മാറിയ ആനവണ്ടി
കേരളത്തിൽ 12,000 സ്വകാര്യബസുകൾ. 5691 കെഎസ്ആർടിസി ബസു
സിഎജി റിപ്പോർട്ടിൽ കുലുങ്ങാതെ ധനമന്ത്രി
സിഎജി റിപ്പോർട്ടുകൾ സംസ്ഥാന രാഷ്ട്രീയത്തിൽ വന്പൻ കോ
ബജറ്റ്: വ്യർഥമായ ഒരു വ്യായാമം
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
കാലാവധി അവസാനിക്കാറായിര
എണ്ണയും ഡേറ്റയും...
Data is the new oil (ഡേറ്റ ആണ് പുതിയ എണ്ണ) എന്ന് നിങ്ങൾ പലവട്ടം കേട്ടിട്ടുണ്ടാകണം.
കര്‍ഷകസമരം: പരിഗണിക്കാത്ത നിരീക്ഷണങ്ങള്‍
ഡല്‍ഹിഡയറി / ജോര്‍ജ് കള്ളിവയലില്‍
ആന കൊടുത്താലും ആശ
എവിടെയായിരുന്നു നിങ്ങൾ?
അനന്തപുരി / ദ്വിജൻ
കേരളത്തിലെ ന്യൂനപക്ഷക്ഷേമ വ
സിബിഐ എന്താണു ചെയ്തത്?
അഭയാ കേസ് വിധിയിലെ പാകപ്പിഴകൾ- 4 / ജസ്റ്റീസ് ഏബ്രഹാം
കർഷകസമരം: പ്രശ്നങ്ങളും പരിഹാര മാർഗങ്ങളും
ഒന്നര മാസക്കാലമായി ഡൽഹിയെ ചുറ്റിവള
ഈ ‘ഗിഫ്റ്റ്’ഞങ്ങൾക്കു വേണ്ട
കൊച്ചി: പേരില്‍ ‘ഗിഫ്റ്റ്’ എന്നുണ്ടെങ്കിലും അടിമുടി അവ്യക്ത
സാമാന്യബുദ്ധിക്കു നിരക്കാത്ത കാര്യങ്ങൾ
അഭയാ കേസ് വിധിയിലെ പാകപ്പിഴകൾ-3 /ജസ്റ്റീസ് ഏബ്രഹാം മാത്യു
അ
ലൈഫിൽ തോണ്ടി പ്രതിപക്ഷം; അഴിമതിക്കഥകളുടെ കെട്ടഴിച്ച് ഭരണപക്ഷം
നിയമസഭാ അവലോകനം / സാബു ജോണ്‍
പ്രതിപക്ഷം ഒന്നു പറഞ്ഞാൽ ഭ
വിദഗ്ധ ഡോക്ടറുടെ മൊഴി തള്ളി
അഭയാ കേസ് വിധിയിലെ പാകപ്പിഴകൾ- 2 / ജസ്റ്റീസ് ഏബ്ര
വെല്ലുവിളിച്ച് ഭരണപക്ഷവും പ്രതിപക്ഷവും
തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് ഭരണം അഴിമതിയുടെ
അഭയ കേസ് വിധിയിലെ പാകപ്പിഴകൾ
കോട്ടയം നഗരത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി
ജനാധിപത്യ ധ്വംസനങ്ങളും കൈയേറ്റങ്ങളും തുടർക്കഥയാകുമ്പോൾ
ജനങ്ങൾ എന്നർഥമുള്ള ഡെമോസ്((Demos) എന്ന പദവും ഭരണം എന്‍
മരടിലെ ഫ്ലാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം ഇനിയുമകലെ
തീരദേശ പരിപാലനനിയമം ലംഘിച്ച് നിര്
അവഗണിക്കപ്പെടുന്ന പരാതികൾ
ക്രൈസ്തവർക്കെതിരേയുള്ള അവഗണന തുടരുമ്പോഴും ഇതുസംബന്ധിച്ചു നൽകുന്ന പരാതികൾ
താങ്ങുവില കൂടുതലാണെന്നതു കുപ്രചാരണം
പ്രതികരണം /ഡോ. സി.സി. ജോർജ് തോമസ്
കേന്ദ്ര സര്
ആമയും മുയലും
അനന്തപുരി / ദ്വിജൻ
ക്ലാസ് പരീക്ഷയ്ക്കു തോറ്റ കു
ന്യൂനപക്ഷാവകാശങ്ങളിലെ അനീതി
ഇന്ത്യയിൽ നിലവിൽ ആറ് വിഭാഗങ്ങൾക്കു മാത്രമേ ന
മാർ അഗസ്റ്റിൻ കണ്ടത്തിൽ: ഒരു നിശബ്ദ വിപ്ലവകാരി
നാളികേരത്തിന്റെ പരുക്കൻ പുറന്തോടിനു
കപ്പയും ഏത്തയ്ക്കയും താങ്ങുവിലയും, പിന്നെ കർഷകസമരവും
കേന്ദ്രം കൊണ്ടുവന്ന കർഷകവിരുദ്ധ നിയമ
പാർലമെന്റ് മന്ദിരം: പുതിയ ഇന്ത്യയുടെ ആവശ്യം
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നേതൃപരമായ പങ്ക് വഹിക്കാൻ ശേഷിയുള്ള രാജ്യമെന്ന നി
ലോക പോലീസിന്റെ തോൽവി
ട്രംപ് ഓങ്ങിവച്ച ദിവസമായിരുന്നു ജനുവരി ആറ്;
പരാക്രമത്തിൽ അടിതെറ്റി ട്രംപ്
തെരഞ്ഞെടുപ്പിലെ തോൽവി അംഗീകരിക്കാതെ ഡോണൾഡ് ട്രംപ് കാട്ടിക്കൂട്ടുന്ന പരാക്രമം
ബോംബാക്രമണം, വെടിവയ്പ്, കൊലപാതകം... കാപ്പിറ്റോളിൽ പ്രക്ഷുബ്ധ സംഭവങ്ങൾ നിരവധി
2001 സെപ്റ്റംബർ 11ലെ അൽ-ക്വയ്ദ ആക്രമണത്തിൽനിന്ന് തലനാരി
രാഷ്ട്രീയ അസ്ഥിരതയിൽ വീണ്ടും നേപ്പാൾ
രാഷ്ട്രീയ അസ്ഥിരത വീണ്ടും നേപ്പാളിനെ രൂക്ഷമായി
കൗമാരക്കാരിലെ ലഹരിക്കെതിരേ കരുതൽവേണം
കേരളീയ സമൂഹത്തിൽ മദ്യപാനാസക്തിയും കഞ്ചാവുൾപ്പെടെയുള്ള മയക്കുമരുന്നുകളോടു
പക്ഷിപ്പനി: ഭയപ്പെടാതെ ജാഗ്രത കാട്ടണം
ചെറിയൊരിടവേളയ്ക്കു ശേഷം കുട്ടനാട്, നീണ്ടൂർ മേഖലയി
തിന്നു മരിക്കുന്ന മലയാളി!
വീട്ടിലെ ഊണ്, മീൻ കറി, ചെറുകടികൾ അഞ്ചു രൂപ മാത്രം, ചട്ടിചോ
വിതച്ചത് കൊയ്യാനുറച്ച് കർഷകർ
വിവാദ കാർഷിക നിയമങ്ങൾക്കെതിരേ തലസ്ഥാന അതിർത്തി
ജനുവരി 20ന് അമേരിക്കയിൽ എന്തു സംഭവിക്കും?
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ
ബിജെപിയുടെ തമിഴ്നാട് പദ്ധതികൾക്കു തിരിച്ചടി
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
സ്റ്റൈൽ മന്നൻ രജനികാന്ത് രാഷ
പണിതീരാതെ, ജീവനെടുത്ത് കുതിരാൻ
ഒരു റോഡ് നിർമാണത്തിനായി ഇത്രയധികം ജീവനുകൾ ബലിയർപ്പിക്കേ
മാന്നാനത്തു വിരിഞ്ഞ പുഷ്പം
""പുത്തനാണ്ട് പിറക്കുന്നു. പുണ്യങ്ങളൊക്കെയും
മാമുനികളെ ഉറക്കെ പാടുക, മാനിഷാദ
അനന്തപുരി / ദ്വിജൻ
കഴിഞ്ഞ ആഴ്ചയിലെ അനന്തപു
മന്നത്തുപത്മനാഭന്റെ ദർശനങ്ങൾ കാലാതീതം
വാക്കും പ്രവൃത്തിയും ഒരു പോലെയാക ണമെന്നു നിഷ്കർഷ പുലർത്തിയ മഹാനാണ്
പുതുവർഷത്തിൽ സന്തോഷിക്കാൻ പത്തു കാര്യങ്ങൾ
2021 പിറന്നുകഴിഞ്ഞു. 2020 വന്നതേ നമുക്ക് ഓർമയുള്ളൂ, പിന്നെ ഒ
പോരു തുടരാൻ പ്രതിപക്ഷം; വഴങ്ങാതെ ഭരണപക്ഷം
ഒരു പ്രമേയത്തിലൂടെ എല്ലാം പരിഹരിക്കാമെന്നാണു
മഹാമാരിയെ പിന്തള്ളാൻ
ആദ്യം നല്ല വാർത്ത: 2021-ൽ ഇന്ത്യയുടെ സാമ്പത്തിക (ജിഡിപി) വ
20നെ ഇഷ്ടപ്പെടാൻ 20 കാര്യങ്ങൾ!
എങ്ങനെയെങ്കിലും ഈ നാട്ടിൽനിന്നൊന്നു രക്ഷപ്പെട്ട
ആശങ്ക അകലാതെ, പ്രതീക്ഷ വിടാതെ കേരളം
ചരിത്രത്തിൽ സമാനതകളില്ലാത്ത അനുഭവങ്ങളുമായാണ
പ്രതിഷേധങ്ങളുടെ ഭൂപടമായി ഇന്ത്യ
രാജ്യത്തു മുഴങ്ങിയ പ്രതിഷേധങ്ങൾ ലോകശ്രദ്ധയിൽ ഇടംപിടിച്ച വർഷമാണ് 2020. ഇന്ത്
2020 പരീക്ഷണത്തിന്റെ വർഷം
മനുഷ്യകുലം വലിയ പരീക്ഷണത്തെ നേരിട്ട വർഷമ
111 തികഞ്ഞ പാവറട്ടി സംസ്കൃത കോളജ്
സംസ്കൃതം പഠിക്കുകയും അതു പഠിപ്പിക്കുവാൻ വേണ്ടി ജ
യുവത്വത്തെ മാറ്റിനിർത്തുന്ന ഇന്ത്യൻ രാഷ്ട്രീയം
ആര്യ രാജേന്ദ്രനും രേഷ്മ മറിയം റോയിക്കും അഭിനന്ദന പ്രവാഹമാണ്. രാജ്യത്തെ ഏറ്റവും
തലപ്പാവ് കെട്ടിയ കർഷകസമരം
ഓരോ ദീപാവലിക്കും അതിർത്തിയിൽ ഒരിടത്തേക്കു പറന്നിറങ്ങി സൈനികർക്കൊപ്പം മധുര
Latest News
ബ്രിട്ടനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,610 കോവിഡ് മരണങ്ങൾ
മെട്രോ സ്റ്റേഷനിൽ കുഴഞ്ഞുവീണയാളുടെ ജീവൻ രക്ഷിച്ച് സിഐഎസ്എഫ് ജവാൻ- വീഡിയോ
ആറ് രാജ്യങ്ങളിലേക്ക് ബുധനാഴ്ച മുതൽ ഇന്ത്യ കോവിഡ് വാക്സിൻ അയച്ചുതുടങ്ങും
ലങ്കൻ നാവികസേനാ കപ്പലിലിടിച്ച് ഇന്ത്യൻ ബോട്ട് മുങ്ങി
നവൽനിയെ മോചിപ്പിക്കണമെന്ന ആവശ്യം തള്ളി റഷ്യ
Latest News
ബ്രിട്ടനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,610 കോവിഡ് മരണങ്ങൾ
മെട്രോ സ്റ്റേഷനിൽ കുഴഞ്ഞുവീണയാളുടെ ജീവൻ രക്ഷിച്ച് സിഐഎസ്എഫ് ജവാൻ- വീഡിയോ
ആറ് രാജ്യങ്ങളിലേക്ക് ബുധനാഴ്ച മുതൽ ഇന്ത്യ കോവിഡ് വാക്സിൻ അയച്ചുതുടങ്ങും
ലങ്കൻ നാവികസേനാ കപ്പലിലിടിച്ച് ഇന്ത്യൻ ബോട്ട് മുങ്ങി
നവൽനിയെ മോചിപ്പിക്കണമെന്ന ആവശ്യം തള്ളി റഷ്യ
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top