Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
കാനത്തിന്റെ കഴുത്തും പിണറായിയുടെ കക്ഷവും
കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്തു പോലീസ് നടത്തിയ തൊഴിലാളി മർദനത്തിൽ പ്രതിഷേധിച്ച കോണ്‍ഗ്രസുകാരോട് അക്കാലത്തെ സഖാക്കൾ ചോദിച്ച ഒരു ചോദ്യമുണ്ടായിരുന്നു: ഞങ്ങടെ പോലീസ് ഞങ്ങളെ തല്ലിയാൽ നിങ്ങൾക്കെന്താ കോണ്‍ഗ്രസേ? പാർട്ടിപരിപാടിയുടെ ഭാഗമായി നടത്തിയ ഡിഐജി ഓഫീസ് ഉപരോധത്തിൽ പങ്കെടുത്തു പോലീസ് അടികൊണ്ടു കൈപൊട്ടിയ സിപിഐ എംഎൽഎ എൽദോയോടുള്ള പാർട്ടിനേതാവ് കാനം രാജേന്ദ്രന്റെ സമീപനം കാണുന്പോൾ പഴയകാല കമ്യൂണിസ്റ്റുകാരുടെ മുദ്രാവാക്യമാണ് ഓർമയിൽ വരുന്നത്! അതാണു കാനത്തിന്റെ കമ്യൂണിസം.
എങ്കിലും കാനത്തിന് എന്തുപറ്റി എന്ന് എല്ലാവരും ചോദിച്ചുപോകുന്നു. വെളിയം ഭാർഗവന്റെ കാലത്ത് അദ്ദേഹത്തിന്റെ ആൾക്കാരായി എകെജി സെന്ററിൽ ചർച്ചകൾക്കു പോയിരുന്ന ഇസ്മായേലിനെപ്പോലുള്ളവർ പിണറായിയുടെ വിധേയരായി മാറുന്നു എന്നു പറഞ്ഞു കലാപം നയിച്ച് പാർട്ടിനേതൃത്വം പിടിച്ചെടുത്ത ആളാണു കാനം എന്നാണു ചിത്രീകരിക്കപ്പെടുന്നത്. പാർട്ടിയിൽ സ്വാധീനം ഉറപ്പിച്ചതോടെ ഇസ്മായേലിനെ അടക്കം തന്റെ എതിരാളികളെയെല്ലാം നിഗ്രഹിച്ച് സിപിഐയിൽ ഏതാണ്ട് ഏകാധിപധിയായിട്ടുണ്ടു കാനം. പദവിയിലേക്കു നടന്നുകയറാൻ താൻ ഉപയോഗിച്ച മുദ്രാവാക്യങ്ങളെല്ലാം അദ്ദേഹം തന്നെ വിഴുങ്ങുന്പോൾ തിരിച്ചറിയുക- ഇതാണു കമ്യൂണിസം. തല്ലുകൊണ്ട പാവം എൽദോയാക്ക് ഇനി എന്തെല്ലാം കൂടിയാവുമോ സഹിക്കേണ്ടിവരിക?
പോലീസും ലാത്തിയും പിന്നെ എൽദോയും
പോലീസ് സ്റ്റേഷൻ ഉപരോധിക്കാൻ പോയാൽ പോലീസിന്റെ അടി കിട്ടിയെന്നിരിക്കും എന്നു സ്വന്തം പാർട്ടിയുടെ എംഎൽഎയെക്കുറിച്ചു പറയുന്ന പാർട്ടി സെക്രട്ടറി വല്ലാത്ത തൊലിക്കട്ടിയാണു കാണിക്കുന്നത്. പണ്ടു നായനാർ പത്രക്കാരോടു പറഞ്ഞിട്ടുണ്ട്, പോലീസിന്റെ കൈയിൽ ലാത്തി കൊടുത്തിരിക്കുന്നതു തല്ലാനാ അറിഞ്ഞുകൂടേ എന്ന്? അതു ബൂർഷ്വ പത്രക്കാരോടായിരുന്നു എന്നു പറയാം. എന്നാൽ, ഇവിടെയോ ഭാരതത്തിലെ ആദിമ കമ്യൂണിസ്റ്റ് പാർട്ടിയുടെ സഖാവിനാണ് അടിയേറ്റത്. എൽദോയുടെ ജീവിതം പാവപ്പെട്ടവർക്കു വേണ്ടിയുള്ള സമർപ്പണമാണെന്നാണ് വായിച്ചുകേട്ടുള്ള അറിവ്. കാനത്തെപ്പോലെ ദാരിദ്ര്യം എന്നതു പുസ്തകങ്ങളിൽ നിന്നു പഠിച്ച ആളല്ല എൽദോ. പണമുണ്ടാക്കാനുള്ള എല്ലാ മാർഗങ്ങളും അദ്ദേഹത്തിനു വശവുമില്ല. പണക്കേസുകളിൽ ഒന്നും ഇതുവരെ പ്രതിസ്ഥാനത്ത് അദ്ദേഹമോ വീട്ടുകാരോ എത്തിയിട്ടും ഇല്ല. അതുകൊണ്ട് അദ്ദേഹം ജനകീയ വിഷയങ്ങളിൽ വളരെ സജീവമായി ഇടപെടുന്നു.
പിണറായി സർക്കാറിന്റെ കാലത്ത് 11 തവണ തനിക്കു പോലീസിനെതിരായ സമരം ചെയ്യേണ്ടിവന്നിട്ടുണ്ടെന്ന് അദ്ദേഹം തന്നെ പറഞ്ഞു. എംഎൽഎ എന്നു പറഞ്ഞു പോലീസിനെ സമീപിക്കുന്പോൾ അത് കൈയിൽ വച്ചാൽ മതി എന്നാണു പലപ്പോഴും പോലീസുകാർ പറയുന്നത് എന്നാണ് എൽദോയുടെ സാക്ഷ്യം. ഭരണകക്ഷിയിലെ ഒരു എംഎൽഎയോട് ഇതാണ് പോലീസിന്റെ രീതി എങ്കിൽ മറ്റുള്ളവരോട് എന്തായിരിക്കും പ്രതികരണം? എത്രയായി കസ്റ്റഡി മരണങ്ങൾ പിണറായിയുടെ കാലത്ത്? നെടുങ്കണ്ടം കേസിൽ പ്രതിയായ പോലീസ് എസ്ഐ നടത്തുന്ന വെളിപ്പെടുത്തലുകൾ ജനം കേൾക്കുന്നുണ്ടല്ലോ.
എൽദോ പേരു കൊണ്ടെങ്കിലും ക്രിസ്ത്യാനിയായതും ചിലപ്പോൾ കാനത്തിനു മനംപിരട്ടൽ ഉണ്ടാക്കുന്നുണ്ടാവാം. വർഗീയവിരുദ്ധർ എന്നു പറയുന്ന പല സഖാക്കളുടെയും മനസിൽ വല്ലാത്ത വർഗീയത ഉണ്ടെന്നതാണു സത്യം. പീരുമേട്ടിലെ എംഎൽഎ ബിജിമോൾ ഒരിക്കൽ പറഞ്ഞതല്ലേ തനിക്കു രക്ഷാകർത്താക്കളില്ലാത്തതാണു പ്രശ്നമെന്ന്. വെളിയത്തെപ്പോലെ കമ്യൂണിസത്തിൽ വിശ്വസിച്ചിരുന്നവർ ഉണ്ടായിരുന്ന കാലത്ത് ബിജിമോൾക്കൊന്നും വലിയ പ്രശ്നമില്ലായിരുന്നു. കാനത്തെപോലുള്ള വലിയ വിപ്ലവകാരികൾ വന്നപ്പോൾ വല്ലാതെ വർഗീയനിറം കലരുന്നു.
അപകടം മനസിലാക്കിയ ബിജിമോൾ സമസ്താപരാധങ്ങളും ഏറ്റുപറഞ്ഞ് മാപ്പുപറഞ്ഞിട്ടും കാനം തണുത്തില്ല. കാനത്തിന്റെ കാലത്തല്ലേ അവർക്കു സീറ്റ് കൊടുത്തത് എന്നു തിരിച്ചുചോദിക്കുന്നവരുണ്ട്. അതു പീരുമേട്ടിലെയും മൂവാറ്റുപുഴയിലെയും ഒക്കെ ക്രിസ്ത്യാനികളെ കളിപ്പിക്കാൻ നടത്തുന്ന തട്ടിപ്പ്! ഇതൊക്കെ ജനത്തിനു മനസിലായി വരുന്നുണ്ട്. കേരള കോണ്‍ഗ്രസുകാർ ഇടതുമുന്നണിയിൽ വരുന്നു എന്നു കേട്ടപ്പോൾ കാനം കാണിച്ച മരണ വെപ്രാളങ്ങളുടെ പിന്നിലും ഈ "വിപ്ലവ' മനസുണ്ട്.
എൽദോ സിപിഎം ആയിരുന്നെങ്കിൽ!
കാനം ഇത്ര ആവേശത്തോടെ പോലീസുകാരെ ന്യായീകരിക്കുന്പോൾ ഒരു സിപിഎം എംഎൽഎയ്ക്കായിരുന്നു ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടാകുന്നതെങ്കിൽ കോടിയേരി ഇങ്ങനെ ഒരു പ്രതികരണം നടത്തുമായിരുന്നോ? ട്രാഫിക് നിയമം ലംഘിച്ചതിനു രണ്ട് എസ്എഫ്ഐക്കാരെ പിടികൂടിയ പോലീസിനെ നടുറോഡിലിട്ടു തല്ലിയ സഖാക്കളെ സംരക്ഷിക്കുകയും പരാതി കൊടുത്ത പോലീസുകാരനെ സസ്പെൻഡ് ചെയ്യുകയും ചെയ്ത ആഭ്യന്തര മന്ത്രിയാണ് പിണറായി. പാർട്ടി സെക്രട്ടറിയാണു കോടിയേരി. ഇതൊന്നും കാണാത്ത ആളല്ലല്ലോ കാനം രാജേന്ദ്രൻ. അപ്പോൾ അദ്ദേഹത്തിനു പുറത്തുപറയാനാവാത്ത വല്ലാത്ത കെട്ടുകൾ ഉണ്ടായിരിക്കുന്നു എന്ന് ആരും കരുതിപ്പോകും.
ഏതാനുംനാൾ മുന്‍പ് അത്തരം ചില കഥകളൊക്കെ ഉപശാലകളിൽ പരന്നിരുന്നു. എല്ലാക്കാലത്തേക്കും എല്ലാം ഒളിച്ചുവയ്ക്കാനാവില്ലെന്ന് ആർക്കാണറിയാത്തത്! അതുകൊണ്ടു പിണറായിയുടെ കാൽക്കൽവീണ് കൂറു പ്രഖ്യാപിച്ചിരിക്കുകയാണ്. മകന്റെ അവിഹിത വിഷയത്തിലൂടെ പിണറായിയുടെ കക്ഷത്തിൽ തലയായിപ്പോയ സിപിഎം സംസ്ഥാന സെക്രട്ടറിയെപ്പോലെ ഇനിയും വെളിപ്പെടാത്ത കാരണത്തിലുടെ സിപിഐ സംസ്ഥാന സെക്രട്ടറിയുടെ തലയും കക്ഷത്തിലാക്കാൻ പിണറായിക്കായി എന്നത് അദ്ദേഹത്തിനു നല്ല കാര്യമാണെങ്കിലും ജനാധിപത്യ സംവിധാനത്തിനു നല്ലതല്ല.
എല്ലാം ശരിയായി!
കേരളത്തെ ആകെ ഞെട്ടിച്ച സംഭവങ്ങളായിരുന്നു തലസ്ഥാനത്തെ യൂണിവേഴ്സിറ്റി കോളജിൽ നടന്ന കൊലപാതക ശ്രമവും അതിലെ പ്രതികൾക്കു ലഭിച്ച പോലീസ് സുരക്ഷയും, അവരുടെ വീടുകളിൽ നിന്നു കണ്ടെത്തിയ സർവകലാശാലയുടെ ഉത്തരക്കടലാസുകൾ ഉണ്ടാക്കിയ സംശയവും ആ പ്രതികൾ സംസ്ഥാനത്തെ പോലീസ് സേനയിലേക്കു നടത്തിയ പരീക്ഷയിൽ ഒന്നാം റാങ്കുകാരായ സംഭവവും.
പോലീസ് കേസെടുത്തു. സഖാക്കളായ പ്രതികളെ പാർട്ടി വിട്ടുകൊടുത്തപ്പോൾ പോലീസ് അറസ്റ്റ് ചെയ്തു. അതിനിടെ ഇത്തിരി സാഹസം കാണിച്ച് പ്രതിയുടെ വീട് റെയ്ഡ് ചെയ്യുകയും അവിടെ നിന്നു യൂണിവേഴ്സിറ്റിയുടെ ഉത്തരക്കടലാസുകൾ കണ്ടെടുക്കുകയും ചെയ്ത സർക്കിൾ ഇൻസ്പെക്ടറെ സ്ഥലംമാറ്റിക്കൊണ്ട് അന്വേഷണം ഒരിക്കലും പാർട്ടിക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും കുട്ടി സഖാക്കൾ ചെയ്ത മറ്റു സംഭവങ്ങളൊന്നും പുറത്തുവരരുതെന്നും കൃത്യമായ നിർദേശവും കൊടുത്തു. അറിയപ്പെടുന്ന ഒരു സഖാവിനെ യൂണിവേഴ്സിറ്റി കോളജിലെ പ്രിൻസിപ്പലുമാക്കി.
പ്രതികളായ കുട്ടികൾ പിഎസ് സി പരീക്ഷയിൽ ഒന്നാമത് എത്തിയതിൽ തകരാറൊന്നും ഇല്ലെന്നു പിഎസ് സി പറഞ്ഞതും മുഖ്യമന്ത്രിക്കു വിശ്വാസമായി. അതേക്കുറിച്ച് ഇനി അന്വേഷണം ഒന്നും വേണ്ടെന്നും മുഖ്യമന്ത്രി തീരുമാനിച്ചു. എല്ലാം ശരിയായെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. പക്ഷേ എത്ര കൂട്ടിയിട്ടും ആർക്കും ഒന്നും മനസിലാകുന്നില്ല. എന്താണു ശരിയായത്?
സംപൂജ്യർ
പിഎസ് സി പരീക്ഷയിൽ മുൻനിര റാങ്കുകൾ നേടിയ കുത്തുകേസിലെ പ്രതികളായ സഖാക്കൾ സർവകലാശാലയുടെ പരീക്ഷയ്ക്ക് ഉത്തരക്കടലാസിൽ എഴുതിയപ്പോൾ കിട്ടിയതു പൂജ്യം മാർക്ക്. സഖാവ് ശിവരഞ്ജിത് എംഎയ്ക്ക് എഴുതിയ പരീക്ഷയുടെ ഉത്തരക്കടലാസിൽ ഉള്ള മാർക്കാണ് പൂജ്യം. ഫിലോസഫി ആയിരുന്നു വിഷയം. പഠനത്തിൽ ആളിത്ര മോശമാണെങ്കിലും കോളജിലെ സാറന്മാരായ സഖാക്കൾ സഹായിച്ചു. ഇന്റേണൽ അസസ്മെന്റിന് ആറു മാർക്ക് കൊടുത്തു. എംഎ പരീക്ഷയിൽ പൂജ്യം കിട്ടിയവനും ഇന്റേണൽ അസസ്മെന്റിൽ വൻ മാർക്ക്. അതാണു സഖാക്കളായ സാറന്മാരുടെ നല്ല മനസ്!
ഉത്തരക്കടലാസുകൾ വീട്ടിൽ സൂക്ഷിച്ച് പരീക്ഷ എഴുതാൻ സംവിധാനം ഉണ്ടായിട്ടും എംഎ പരീക്ഷയ്ക്കു പൂജ്യം മാർക്കു കിട്ടിയയാൾ എങ്ങനെ പിഎസ് സി പരീക്ഷയിൽ ഒന്നാം റാങ്കുകാരനായി എന്ന സംശയം സാധാരണക്കാർക്കു ഉണ്ടാവുന്നു. പിഎസ് സിയുടെ ഉത്തരക്കടലാസ് എടുക്കാൻ ആരെങ്കിലും കോടതി വഴി നോക്കിയാൽ അവ ഇല്ലാതാകാനാണ് സാധ്യത.
പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം 22,000 തസ്തികകൾ പിഎസ് സി ക്കു റിപ്പോർട്ട് ചെയ്തു എന്നും പിഎസ്സിയുടെ വിശ്വാസ്യത തകർക്കാനാണ് അന്വേഷണആവശ്യം വരുന്നതെന്നുമുള്ള നിലപാട് സത്യത്തെ ഭയക്കുന്നതു കൊണ്ടാണ്. അന്വേഷണം നടക്കട്ടെ. ഉദ്യോഗസ്ഥ തലത്തിലൊക്കെ നടക്കാവുന്ന വൻ തട്ടിപ്പുകൾ പുറത്തുവരാം. തട്ടിപ്പുകൾ ഒന്നും ഇല്ലെങ്കിൽ കൂടുതൽ വിശ്വാസ്യതയോടെ മുന്നേറുകയും ചെയ്യാം. ആരോഗ്യമുള്ളവരും മെഡിക്കൽ ചെക്കപ്പ് ചെയ്യാറുണ്ടല്ലോ?
കർണാടക പാഠങ്ങൾ
കർണാടകത്തിലെ കുമാരസ്വാമി മന്ത്രിസഭയുടെ പതനം കോണ്‍ഗ്രസിനെ എന്തെങ്കിലും പഠിപ്പിച്ചിരിക്കുമോ? നട്വർ സിംഗ് പറഞ്ഞതുപോലെ നെഹ്റുകുടുംബത്തിലെ ഒരാൾ തലപ്പത്തില്ലാതെ കോണ്‍ഗ്രസിന് ഹൈക്കമാണ്ട് ഉണ്ടാവില്ല എന്ന് മനസിലായിരിക്കണം. വേണുഗോപാലിനെപ്പോലുള്ളവരുടെ കമാൻഡിംഗ് പവർ വരുന്നത് ആ കുടുംബത്തിൽ നിന്നാണ്.
മുന്നണി സർക്കാരിന്, അതും വളരെ നേരിയ ഭൂരിപക്ഷത്തിനു ഭരിക്കുന്ന സർക്കാരിന് ഉണ്ടാകാവുന്ന ഭീഷണികൾ മനസിലാക്കാൻ മുന്നണി നേതൃത്വത്തിനായില്ല.
എല്ലാവരുടെയും സഹായത്താലാണു സർക്കാർ നിൽക്കുന്നതെന്നു മനസിലാക്കാതെ കിട്ടിയ അവസരം വച്ച് ചിലരെ ഒതുക്കാൻ ചിലർ നോക്കിയതാണു പ്രശ്നമായത്. എല്ലായിടത്തും അതാണ് അപകടം ഉണ്ടാക്കുന്നത്. കേരളത്തിൽ കരുണാകരൻ പാർട്ടിയിലെയും മുന്നണിയിലെയും കൂട്ടുകാരെ ഒതുക്കാൻ നോക്കിയാണ് എല്ലാത്തവണയുംതന്നെ പുറത്തായത്.
സർക്കാർ ഉണ്ടാക്കാൻ ആരോടു കൂട്ടുചേർന്നാലും അവസരം ഉപയോഗിച്ച് അവരെ ഇല്ലാതാക്കാനുള്ള നീക്കം നടത്തിയാൽ അപകടം ഉണ്ടാകുമെന്നു കേരളം എത്ര തവണ കാണിച്ചു തന്നതാണ്. മാണിയെ ഒതുക്കാൻ നോക്കിയതുമൂലം ഉണ്ടായ അപകടം കേരളം കണ്ടതല്ലേ? ഭൂതം കുടത്തിൽ നിന്നു ചാടിയാൽ പിന്നെ സംഭവിക്കുന്നതൊന്നും തുറന്നുവിട്ടവർ ഉദ്ദേശിക്കുന്നതാകണം എന്നില്ല. കേരളത്തിൽ പലവട്ടം തിരിച്ചടി കിട്ടിയിട്ടും കോണ്‍ഗ്രസ് പഠിച്ചില്ല. കർണാടകത്തിലും അതുതന്നെ ചെയ്തു.
അനന്തപുരി/ദ്വിജൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
നേട്ടങ്ങളെണ്ണി വോട്ടിലേക്ക്
ഏപ്രില്‍ ആറിന് കേരളം പോളിംഗ് ബൂത്തിലേക്കു പോകുകയാണ്. ഫലപ്രഖ്യാപനം മേയ് രണ്ടി
തലവര മാറിയും മറിഞ്ഞും മുന്നണികൾ
ഭരണ- പ്രതിപക്ഷ മുന്നണികളുടെ രാഷ്ട്രീയ ഗ്രാഫി
തെളിനീരുറവ പോലുള്ള പ്രണയകവിതകൾ
ദാർശനികമായ ഒട്ടനവധി കവിതകളിലൂടെ കൈരളിയെ ധന്യമാക്കിയിട്ടുള്ള സഫല ജന്മമാ
പുണ്യമീ വൈഷ്ണവവഴികൾ
എന്നിൽനിന്നു ഞാൻ ചോരും തോറും എന്റെ കവിത പൂർണമാകുന്നു.
കാവ്യചാരുതയുടെ മൂർത്തരൂപം മറയുന്പോൾ..
വിഷ്ണുനാരായണൻ നന്പൂതിരിയെന്ന കാവ്യചാരുതയുടെ മൂ
പെരുകുന്ന ആത്മഹത്യ; പുതിയ മന്ത്രാലയവുമായി ജപ്പാൻ
ലോകത്തെ വിറപ്പിച്ച കോവിഡ് മഹാമാരിക്കു മുന്നിൽപ്പോലും മു
കോവിഡ് കാലത്തെ പരീക്ഷകൾ
ഒരു പരീക്ഷാക്കാലം കൂടി വരവായി. പതിവിലും കൂടുതൽ ആശങ്ക
സത്യപ്രഘോഷകനായ മല്പാൻ
ക്രിസ്തുവിജ്ഞാനീയത്തിലും സഭാപിതാക്കന്മാരെ സംബന്ധിച്ച
മത്സ്യനയങ്ങള്‍, നിയമങ്ങള്‍; പിന്നെ ചങ്ങാത്ത മുതലാളിത്തവും
രാജ്യത്തു സുപ്രധാനമായ നിയമങ്ങളും നയങ്ങളും രൂപപ്പെടു
രൂപമാറ്റം വന്ന മാർക്സിസ്റ്റ് പാർട്ടി
മാർക്സിസത്തിന്റെ അടിസ്ഥാന തത്ത്വങ്ങളിലൊന്നായ വൈരുധ്
കർഷക ക്ഷേമനിധിയിൽ അംഗമാകാം; രജിസ്ട്രേഷൻ ഇന്നു മുതൽ
സംസ്ഥാന സർക്കാർ ആവിഷ്കരിച്ച കർഷക ക്ഷേമനിധിയിൽ ക
അധാർമിക രാഷ്ട്രീയം രാഷ്ട്രീയാധികാരത്തെ ദുഷിപ്പിക്കും; രാഷ്ട്രത്തെ നശിപ്പിക്കും
രാഷ്ട്രവും രാഷ്ട്രീയാധികാരവും മനുഷ്യന് ആവശ്
കർഷകസമരം: മാറുന്ന മുഖച്ഛായ
രാജ്യ തലസ്ഥാനത്തിന്റെ അതിർത്തികളിൽ തു
ഒരേതൂവൽ പക്ഷികൾ
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
എൽഡിഎഫും യുഡിഎഫും എൻഡിഎയുമെല്ലാം ഫല
ജുഡീഷറി പരമപ്രധാനം
ഏതാനും ദിവസം മുന്‍പ് ‘പരിഷ്കരണം തേടുന്ന നീതിവ്യവസ്ഥ’ എ
അടികൊള്ളുന്നവരും അടിച്ചെടുക്കുന്നവരും
അനന്തപുരി / ദ്വിജൻ
പ്രക്ഷോഭസമരങ്ങളുടെ ഭാഗ
സി.വി. കുഞ്ഞുരാമനെ ഓര്‍ക്കുമ്പോള്‍
‘ഞാന്‍’ എന്ന ആത്മകഥയില്‍ സി.വി. കുഞ്ഞുരാമന് എഴുതുന്നു: “കൊല്ലം ആയിരത്തിനാല്പത
കരുതലോടെ തെരഞ്ഞെടുക്കുക
കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, ആസാം, പുതുച്ചേരി നിയമ
സാർവത്രിക പെൻഷൻ; കേരളം ലക്ഷ്യമാക്കേണ്ട സാമൂഹിക വിപ്ലവം
ക്ഷേത്രപ്രവേശന വിളംബരം, ഭൂപരിഷ്കരണം തുടങ
കർഷകരും സപ്ലൈ ചെയിൻ മോഡലും
കാർഷിക കേരളത്തെ പടുത്തുയർത്തുന്നതിന് കർഷ
സ്കൂട്ടർ മോഷ്ടിച്ച കള്ളൻ നല്ലവനാണ്!
ജോണ്സണ് പൂവന്തുരുത്ത് / ഒൗട്ട് ഓഫ് റേഞ്ച്
രംഗം ഒന്ന് പോല
കേരള നവോത്ഥാനം വന്ന വഴികൾ
വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കു
ആനവണ്ടിയും മലയാളിയും
ഇടയ്ക്കിടയ്ക്ക് ഒറ്റപ്പെട്ട ചില ശബ്ദങ്ങൾ ഉയർ
എല്ലാ നാടാർക്കും സംവരണം
സംവരണാനുകൂല്യത്തിലെ അസമത്വം സൃഷ്ടിക്കപ്പെട്ട അനീ
ലോകവ്യാപാര സംഘടനയ്ക്ക് ആദ്യമായി വനിതാ മേധാവി
ലോക വ്യാപാര സംഘടന (ഡബ്ലുടിഒ) യ്ക്ക് ആദ്യമായി വനിതാ മേ
മാർക്സിസത്തിലെ അടിസ്ഥാന പിശകുകൾ
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ കണ്ണൂർ ജില്ലാ സമ്മേ
ടൂൾ കിറ്റിനുള്ളിലെ കുറ്റവും ശിക്ഷയും
പണി ആയുധങ്ങൾ ഒതുക്കിവച്ച് വിവാദ കാർഷിക നി
കേന്ദ്ര ഏജൻസികൾ എവിടെ?
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
രാജ്യത്തിന്റെ സുരക്ഷയ്ക്കെതിരായ ഭീഷണിക
ജോ ബൈഡൻ ഐക്യത്തിന്റെ പ്രതീകമോ?
വളരെ പ്രതീക്ഷയോടും സന്തോഷത്തോടും കൂടി
വല്ലാത്ത മൂപ്പിറക്കൽ
അനന്തപുരി / ദ്വിജൻ
ഭാരതീയ ജനതാ പാർട്ടി ഉണ്ടാ
മതേതരത്വത്തിന് മരണമണി മുഴക്കുന്നതാര്?
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വര്‍ഗീയത വിഷംചീറ്റി പ
കുത്തക ഭരണത്തിന്റെ കൊടിയേറ്റം
സമ്പന്നര്‍ വീണ്ടും അതിസമ്പന്നരാകുന്ന ഭരണം. പാവപ്പെട്
കർഷകർക്ക് ഉണർവായി വൈഗ
രാജ്യത്തെ കർഷകർ അതിജീവനത്തിനായി തെരുവി
പരിഷ്കരണം തേടുന്ന നീതിവ്യവസ്ഥ
രാജ്യത്തെ ജില്ലാ കോടതികളിൽ തീർപ്പുകാത്ത് കിടക്കുന്നത
പിൻവാതിൽ സർവീസ് കമ്മീഷൻ!
ഒരു വാതിൽ അടഞ്ഞാൽ പത്തുവാതിൽ തുറക്കുമെന്ന പഴഞ്ചൊല്ല് പലരും ഇ
മതപഠന കേന്ദ്രങ്ങളും സർക്കാർ സഹായങ്ങളും
മുസ്ലിം വിഭാഗത്തിന് മതപഠനത്തിനായി ഒരു രൂപ
രോഗം ബഹുമുഖ നിസഹായാവസ്ഥ, രോഗീശുശ്രൂഷ സമാശ്വാസ തൈലം
മറ്റെല്ലാ ജനവിഭാഗങ്ങൾക്കും ആഗോളതലത്തി
ഒരു തീർഥാടകന്റെ ജന്മശതാബ്ദി
സീറോ-മലബാർ സഭയുടെ പ്രഥമ മേജർ ആർച്ച്ബിഷപ്പായിരുന
ആഗോള സഹകരണത്തിന്റെ കരുത്ത്
മൈക്രോസോഫ്റ്റിൽ നിന്നുള്ള വിഭവങ്ങൾ ഉപയോഗിച്ച് കഴിയു
ജലനിധികൾ തിളയ്ക്കുന്നു
ഹിമാലയം നിധിപോലെ കാത്തുസൂക്ഷിക്കുന്ന ഹിമപാളികളിൽ
കരാബാക്ക് യുദ്ധം: ചരിത്രവും കാരണങ്ങളും
പശ്ചിമേഷ്യൻ രാജ്യങ്ങളായ അർമേനിയയും അസർബൈജാനും തമ്മിൽ കരാബാക്ക് മലയെച്ചൊല്
മതേതരത്വം തളരുന്നു, വർഗീയത വളരുന്നു
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
വലുതും ചെറുതുമായ എല്ലാ പ
യൂറോപ്പില്‍ ആയിരക്കണക്കിനു പള്ളികള്‍ ഡാന്‍സ് ബാറുകളാകുന്നുണ്ടോ?
ലോകം മുഴുവന്‍ വ്യാജം പ്രചരിപ്പിക്കണം എന്ന ഒരേയൊരു ഉദ്ദേ
നാടാർ സംവരണവും മറ്റും...
അനന്തപുരി / ദ്വിജൻ
നാടാർ സമുദായത്തെ ആകെ പി
ആസാമിൽ പോരാട്ടം മുറുകുന്നു
ഏഴര ലക്ഷം തേയിലത്തൊഴിലാളികൾക്കു മൂവായിരം
കർഷകമിത്രങ്ങളെ ശത്രുക്കളാക്കരുതേ!
അന്നം തരുന്ന കർഷകരുടെ സഹനസമരം 72 ദിവസം പിന്നിട്ടു. സ
ബഫർ സോൺ: സർക്കാർ വഞ്ചന തുടരുന്നു
കേരളത്തിലെ 23 വന്യജീവിസങ്കേതങ്ങൾക്കു ചു
ജിഎസ്ടി ചട്ടങ്ങളിൽ ചില മാറ്റങ്ങൾ അനിവാര്യം
ഇന്ത്യയിലെ വിവിധ നികുതി നിരക്കുകൾ ഏകീകരിച്ചുകൊണ്
Latest News
ഐപിഎലിനായി അഞ്ച് വേദികളുടെ ചുരുക്കപ്പട്ടികയുമായി ബിസിസിഐ
മുകേഷ് അംബാനി വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ
തൃശൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു: ഏഴുപേര്‍ അറസ്റ്റില്‍
യുഎഇയിൽ കോവിഡ് ബാധിതർ 3498; 16 മരണം
പാലക്കാട്ട് ലോറിയിൽ കടത്താൻ ശ്രമിച്ച വൻ സ്ഫോടക ശേഖരം പിടികൂടി
Latest News
ഐപിഎലിനായി അഞ്ച് വേദികളുടെ ചുരുക്കപ്പട്ടികയുമായി ബിസിസിഐ
മുകേഷ് അംബാനി വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ
തൃശൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു: ഏഴുപേര്‍ അറസ്റ്റില്‍
യുഎഇയിൽ കോവിഡ് ബാധിതർ 3498; 16 മരണം
പാലക്കാട്ട് ലോറിയിൽ കടത്താൻ ശ്രമിച്ച വൻ സ്ഫോടക ശേഖരം പിടികൂടി
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top