Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വിൽക്കില്ല, ഈ പച്ചത്തുരുത്ത്
Thursday, August 22, 2019 11:44 PM IST
ലോകവിചാരം / സെർജി ആന്റണി
രാജ്യത്തിനു വിലയിട്ട ചില പ്രമാണിമാരെക്കുറിച്ചു കഥകളുണ്ട്. പക്ഷേ, ഇക്കാലത്തും അത്തരം ചില പ്രമാണിമാരുണ്ടെന്നതു കൗതുകമുണർത്തുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഡെന്മാർക്കിന്റെ ഭാഗമായ ഗ്രീൻലാൻഡ് വിലയ്ക്കെടുക്കാൻ പ്ലാനിട്ടത് പലർക്കും കെട്ടുകഥയായി തോന്നാം. എന്നാൽ, അതു കെട്ടുകഥയാണെന്നു ട്രംപ് പോലും പറയുന്നില്ല.
ഡെന്മാർക്കിന്റെ പരിധിയിലുള്ള സ്വയംഭരണ പ്രദേശമായ ഗ്രീൻലാൻഡ് പ്രകൃതിവിഭവങ്ങളാൽ സന്പുഷ്ടമാണ്. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ്. ലോക രാഷ്ട്രങ്ങൾ പലതും കണ്ണുവച്ചിരിക്കുന്ന തന്ത്രപ്രധാനമായ ഭൂമി. ഇത് ഡെന്മാർക്കിന്റെ അധീനതയിലാണ്. അമേരിക്കയുമായി ഉറ്റ ബന്ധം പുലർത്തുന്ന ഡെന്മാർക്ക് നാറ്റോ സഖ്യരാഷ്ട്രവുമാണ്. എന്നാൽ ഗ്രീൻലാൻഡ് വിലയ്ക്കെടുക്കാൻ പോകുന്നുവെന്ന ട്രംപിന്റെ പ്രഖ്യാപനത്തെ ഡെന്മാർക്കിന്റെ നേതാക്കൾ നഖശിഖാന്തം എതിർക്കുന്നു. പ്രധാനമന്ത്രി മെറ്റേ ഫ്രെഡറിക്സൺ ട്രംപിന്റെ നീക്കത്തെ അപലപിച്ചു. അവർ കഴിഞ്ഞ ദിവസം ഗ്രീൻലാൻഡിലെത്തി അവിടത്തെ പ്രധാനമന്ത്രി കിം കീൽസണെ കണ്ടിരുന്നു.
സെപ്റ്റംബറിൽ ട്രംപ് ഡെന്മാർക്ക് സന്ദർശിക്കാനിരുന്നതാണ്. ഡെന്മാർക്കിലെ മാർഗരറ്റ് രാജ്ഞിയുടെ ക്ഷണപ്രകാരമാണ് ട്രംപും മെലാനിയ ട്രംപും ഇവിടെ സന്ദർശിക്കാനിരുന്നത്. എന്നാൽ, ഗ്രീൻലാൻഡ് കച്ചവടക്കാര്യത്തിൽ ഡെന്മാർക്കിൽ എതിർപ്പു ശക്തമായതിനെത്തുടർന്നു ട്രംപ് സന്ദർശനം റദ്ദാക്കി.
ഗ്രീൻലാൻഡിൽ കണ്ണുവച്ചിട്ടുള്ളത് അമേരിക്ക മാത്രമല്ല. ചൈനയ്ക്കും റഷ്യക്കുമൊക്കെ ഈ സ്വയംഭരണപ്രദേശത്തെ ധാതുസന്പത്തിൽ താത്പര്യമുണ്ട്. വൻ എണ്ണ നിക്ഷേപവുമുണ്ടെന്നാണു കണക്കാക്കുന്നത്. മാത്രമല്ല, ഗ്രീൻലാൻഡിന്റെ ഭൂമിശാസ്ത്രപരമായ പ്രാധാന്യവും വൻശക്തികളെ അവിടേക്ക് ആകർഷിക്കുന്നു.
വികസനസാധ്യതകൾ ഏറെയുണ്ടെങ്കിലും ഗ്രീൻലാൻഡ് ഇപ്പോഴും അവികസിത പ്രദേശമാണ്. ഡെന്മാർക്കിന്റെ സാന്പത്തിക സഹായത്തിലാണ് അവർ കാര്യങ്ങൾ നടത്തുന്നത്. അമേരിക്കയ്ക്ക് അവിടെയൊരു സൈനികതാവളമുണ്ട്. 1951ൽ ഡെന്മാർക്കുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് അമേരിക്ക തുളെ വ്യോമതാവളത്തിൽ സാന്നിധ്യമുറപ്പിച്ചത്.
കച്ചവടം നടന്നിരുന്നെങ്കിൽ ലോകത്തിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് കച്ചവടമായേനേ അത്.
മഴവെള്ളവും പണമാക്കാം!
മഴവെള്ളം ധാരാളമായി ലഭിക്കുന്ന നാടാണു നമ്മുടേത്. ഇക്കഴിഞ്ഞ രണ്ടു മൺസൂൺ കാലത്തും അധികവൃഷ്ടി നമുക്കേറെ കഷ്ടനഷ്ടങ്ങളുണ്ടാക്കി.
പെരുമഴ കഴിഞ്ഞ് ഏതാനും മാസങ്ങൾക്കുള്ളിൽ നാം വരൾച്ചക്കെടുതിക്ക് ഇരയാകുന്നു. പെയ്ത മഴവെള്ളമെല്ലാം നഷ്ടപ്പെടുത്തിയതിനെക്കുറിച്ചു നാം ചിന്തിക്കാറേയില്ല. എന്നാൽ അമേരിക്കയിലെ ടെക്സസിലുള്ള ഒരു കുപ്പിവെള്ളക്കന്പനി മഴവെള്ളത്തിന്റെ വിപണനസാധ്യത കണ്ടെത്തി.
ലോകത്തിലെ ഒട്ടുമിക്ക കുപ്പിവെള്ളക്കന്പനികളും ഭൂഗർഭജലത്തെയാണ് ആശ്രയിക്കുന്നതെങ്കിലും ടെക്സസിലെ ഈ കന്പനി വെള്ളത്തിനായി ആകാശത്തെയാണ് ആശ്രയിക്കുന്നത്. ഭക്ഷ്യ-മരുന്നു കന്പനിയിലൂടെ വ്യവസായരംഗത്തെത്തിയ റിച്ചാർഡ് ഹെയ്നിഷൻ ആണ് മഴവെള്ളക്കന്പനി ആരംഭിച്ചിരിക്കുന്നത്. റിച്ചാർഡ്സ് റെയ്ൻവാട്ടർ എന്നാണു പേര്.
ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള എല്ലാ ശാസ്ത്രീയഘട്ടങ്ങളും കടന്നാണ് റിച്ചാർഡ് റെയ്ൻവാട്ടർ വിപണിയിലെത്തുന്നത്. കെട്ടിടങ്ങളുടെ മേൽക്കൂരകളിൽനിന്നാണു മഴവെള്ളം ശേഖരിക്കുന്നത്. ഫൈബർ ഗ്ലാസ് ടാങ്കുകളിൽ ഈ വെള്ളം സംഭരിക്കും. ആദ്യത്തെ പത്തുമിനിറ്റ് പെയ്യുന്ന മഴയുടെ വെള്ളം കളഞ്ഞശേഷം ബാക്കിയുള്ളതു ശേഖരിക്കുന്നു. അൾട്രാവയലറ്റ് രശ്മികളുപയോഗിച്ചു മൂന്നു തവണ മഴവെള്ളം ഫിൽട്ടർ ചെയ്യും. പിന്നീടു റിവേഴ്സ് ഓസ്മോസിസിനു വിധേയമാക്കും. സവിശേഷമായ ഈ ഫിൽട്ടറിംഗ് പ്രക്രിയയ്ക്കു പേറ്റന്റ് എടുക്കാൻ റിച്ചാർഡ് റെയ്ൻവാട്ടർ കന്പനി ശ്രമം തുടങ്ങി. പരമാവധി പരിസ്ഥിതിസൗഹൃദമായ ജലസംഭരണരീതിയാണ് ഇവർ സ്വീകരിച്ചിട്ടുള്ളത്.
അമേരിക്കയിലെ ചില കുപ്പിവെള്ള കന്പനികൾ മഴവെള്ളം ഉപയോഗിക്കുന്നുണ്ടെങ്കിലും ഭൂഗർഭജലത്തിനൊപ്പമാണത് ഉപയോഗിക്കുന്നത്. ശുദ്ധമായ കുടിവെള്ളം ലോകം നേരിടുന്ന ഗുരുതര പ്രശ്നമായി വളരുകയും ലഭ്യമാകുന്ന മഴവെള്ളമെല്ലാം ഒഴുകിപ്പാഴാകുകയുംചെയ്യുന്ന സാഹചര്യത്തിൽ ഇത്തരം സംരംഭങ്ങളെക്കുറിച്ചു നമുക്കും ചിന്തിക്കാവുന്നതാണ്. 500 മില്ലിലിറ്റർ വെള്ളത്തിന് 53,300 തുള്ളി മഴവെള്ളമാണു വേണ്ടതെന്നു റിച്ചാർഡ് റെയ്ൻവാട്ടർ ഗവേഷണവിഭാഗം കണക്കാക്കുന്നു.
മാറ്റത്തിനൊരുങ്ങി സുഡാൻ
ആഭ്യന്തര അസ്വസ്ഥതകളും വർഗീയ സംഘർഷങ്ങളും വിട്ടുമാറാത്ത സുഡാൻ സിവിലിയൻ ഭരണത്തിലേക്കു മാറാനുള്ള തയാറെടുപ്പിലാണ്. ഇതിന്റെ പ്രാരംഭമായി പതിനൊന്നംഗ പരമാധികാര കൗൺസിൽ നിലവിൽ വന്നു.
നാളുകൾ നീണ്ട തെരുവുപോരാട്ടങ്ങൾക്കൊടുവിൽ കഴിഞ്ഞ ഏപ്രിലിലാണ് ഒമർ അൽ ബഷീർ ഭരണകൂടത്തെ ജനങ്ങൾ പുറത്താക്കിയത്. മുപ്പതു വർഷത്തെ ബഷീർ ഭരണത്തിന് ഇതോടെ തിരശീല വീണു. ബഷീർ ഇപ്പോൾ വിചാരണ നേരിടുകയാണ്. സൗദി രാജകുടുംബത്തിൽനിന്നു തനിക്ക് ഒന്‍പതു കോടി ഡോളർ ലഭിച്ചതായി വിചാരണക്കോടതിയിൽ ബഷീർ വെളിപ്പെടുത്തിയിരുന്നു.
ബഷീർ ഭരണം അവസാനിച്ചെങ്കിലും പകരം സംവിധാനത്തെക്കുറിച്ചുള്ള തർക്കം തുടർന്നു. പട്ടാളത്തിന്റെയും സിവിലിയന്മാരുടെയും പ്രതിനിധികളടങ്ങിയ കൗൺസിലിന്റെ രൂപവത്കരണത്തിനു പല തടസങ്ങളുമുണ്ടായി. വിവിധ രാഷ്ട്രീയ പാർട്ടികളെ അഭിപ്രായസമന്വയത്തിൽ കൊണ്ടുവരാൻ ഏറെ പാടുപെട്ടു. നേരത്തേ ഉണ്ടായിരുന്ന സൈനികസമിതി പിരിച്ചുവിടുന്നതിനുള്ള സമ്മർദം മുറുകിയപ്പോഴാണ് സിവിലിയന്മാർ കൂടി ഉൾപ്പെട്ട പരമാധികാര കൗൺസിൽ രൂപവത്കരിച്ചത്. ഈ കൗൺസിലിന്റെ മേൽനോട്ടത്തിലാവും പാർലമെന്റിന്റെയും പുതിയ സർക്കാരിന്റെയും രൂപവത്കരണം.
മിലിറ്ററി കൗൺസിലിന്റെ തലവനായിരുന്ന ജനറൽ അബ്ദൽ ഫത്താ ആൽ ബുർഹാൻ തന്നെയാണു പരമാധികാര കൗൺസിലിന്റെയും അധ്യക്ഷൻ. മൂന്നു വർഷത്തിനുള്ളിൽ ഭരണം ഒരു സിവിലിയൻ നേതാവിനു കൈമാറാനാണു പദ്ധതി. ഈ കാലഘട്ടത്തിൽ അധികാരം കൈയാളുന്നത് പരമാധികാര കൗൺസിലും അതിന്റെ ചെയർമാനായ ആബ്ദൽ ഫത്തായുമായിരിക്കും. പ്രധാനമന്ത്രിയായി അബ്ദുള്ള ഹാംദോക്കിനെ നിയമിച്ചിട്ടുണ്ട്. കാര്യങ്ങൾ ഇത്രയൊക്കെയായെങ്കിലും വിഘടനവാദം ഉന്നയിക്കുന്ന ഖാർത്തും മേഖല ഇപ്പോഴും അസംതൃപ്തമാണ്.
മഡൂറോ മടുത്തു
വെനസ്വേല മടുത്തു, മഡൂറോയും. അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം താങ്ങാൻ അവർക്കു കഴിയുന്നില്ല. എങ്ങനെയെങ്കിലും ഒരു ഒത്തുതീർപ്പിനുള്ള ശ്രമമാണിപ്പോൾ വെനസ്വേല നടത്തുന്നത്. ഇതിന്റെ ഭാഗമായി പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ പ്രതിനിധികൾ അമേരിക്കൻ അധികൃതരുമായി ചർച്ച നടത്തി. വേണ്ടിവന്നാൽ ട്രംപിനെ കാണാനും താൻ തയാറാണെന്നു മഡുറോ അറിയിച്ചിട്ടുണ്ട്.
വെനസ്വേലയുടെ പ്രതിനിധികളുമായി ചർച്ച നടത്തിയ കാര്യം ട്രംപും ശരിവച്ചു. എന്നാൽ ആരുമായാണു ചർച്ച നടത്തിയതെന്ന് ട്രംപ് പറഞ്ഞില്ല. ഉന്നതതല ചർച്ചയെന്നുമാത്രമായിരുന്നു മറുപടി. അമേരിക്കയുമായി ചർച്ച നടത്തിയ കാര്യം മഡുറോ റേഡിയോ, ടെലിവിഷൻ പ്രക്ഷേപണത്തിലൂടെ രാജ്യത്തെ അറിയിച്ചു. പ്രതിപക്ഷത്തെ അമേരിക്ക പിന്തുണയ്ക്കുന്നതിനെതിരേ മഡുറോ അതിരൂക്ഷമായി പ്രതികരിച്ചിരുന്നു.
ജുവൻ ഗുവൈദോയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം വലിയ പ്രക്ഷോഭമാണ് നടത്തിയത്. ഒരുവേള ഗുവൈദോയെ ആക്ടിംഗ് പ്രസിഡന്റായും അവരോധിച്ചു.
ഇതിനിടെ അമേരിക്കയുമായുള്ള ഇടനില ചർച്ചകൾക്കു ചരടു വലിക്കുന്ന ഡയോസ്ഡാജോ കാബെല്ലോയെ പൂർണമായി വിശ്വാസത്തിലെടുക്കാൻ അമേരിക്ക തയാറായിട്ടില്ല. മഡൂറോയുടെ സ്വാധീനം കുറഞ്ഞുവരുന്നതു മനസിലാക്കി കരുക്കൾ നീക്കുകയാണു കാബെല്ലോ. വെനസ്വേലയിലെ വൻ അഴിമതികൾക്കും ലഹരിമരുന്നു കടത്തിലും കാബെല്ലോയ്ക്കു പങ്കുണ്ടെന്നാണ് അമേരിക്ക കരുതുന്നത്. മഡുറോ മാറുന്നപക്ഷം പ്രസിഡന്റാകാൻ കാത്തിരിക്കുകയാണു കാബല്ലോ. പക്ഷേ, അമേരിക്ക അതിനു സമ്മതിക്കുമെന്നു തോന്നുന്നില്ല.
ഇതിനിടെ ആർട്ട് ഓഫ് ലിവിംഗ് ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ വെനസ്വേലൻ പ്രശ്നത്തിൽ ഇടപെട്ടെങ്കിലും കാര്യമായ ഫലമുണ്ടായില്ല. വെനിസ്വേലയുടെ തലസ്ഥാനമായ കാരക്കാസിൽ വിവിധ നേതാക്കളുമായി ശ്രീ ശ്രീ രവിശങ്കർ ചർച്ച നടത്തിയിരുന്നു. അക്രമരഹിതവും സമാധാനപൂർണവുമായൊരു പരിഹാരത്തിനാണ് അദ്ദേഹം ശ്രമിക്കുന്നത്. പ്രസിഡന്റ് മഡൂറോയുമായും പ്രതിപക്ഷ നേതാവ് ജുവാൻ ഗുവൈദോയുമായും ശ്രീശ്രീ ചർച്ച നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
Latest News
മരം കടപുഴകി വീണ് സ്കൂട്ടര്‍ യാത്രികന് പരിക്ക്
ഷൈലജയെ അധിക്ഷേപിച്ചവർക്ക് ജനം മറുപടി നൽകും: വൃന്ദാ കാരാട്ട്
മയക്കുമരുന്ന് വില്പന: പോലീസിനെ ആഫ്രിക്കൻ യുവാക്കൾ ആക്രമിച്ചു
കേരളത്തില്‍ സിപിഎമ്മും ബിജെപിയും യുഗ്മഗാനം പാടുന്നു: പവന്‍ഖേര
തൃശൂരിൽ പൂരം നിർത്തിവച്ച് പ്രതിഷേധം
Latest News
മരം കടപുഴകി വീണ് സ്കൂട്ടര്‍ യാത്രികന് പരിക്ക്
ഷൈലജയെ അധിക്ഷേപിച്ചവർക്ക് ജനം മറുപടി നൽകും: വൃന്ദാ കാരാട്ട്
മയക്കുമരുന്ന് വില്പന: പോലീസിനെ ആഫ്രിക്കൻ യുവാക്കൾ ആക്രമിച്ചു
കേരളത്തില്‍ സിപിഎമ്മും ബിജെപിയും യുഗ്മഗാനം പാടുന്നു: പവന്‍ഖേര
തൃശൂരിൽ പൂരം നിർത്തിവച്ച് പ്രതിഷേധം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top