Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
അഫ്ഗാനിസ്ഥാൻ എന്ന പരാജിതരാഷ്ട്രം
Monday, September 9, 2019 12:20 AM IST
ആധുനിക അഫ്ഗാനിസ്ഥാന് 100 വയസ് തികഞ്ഞിരിക്കുന്നു. ആ രാജ്യം പൂർണമായും കീഴടക്കാൻ സാമ്രാജ്യത്വ ശക്തികൾക്ക് ഒരിക്കലും സാധിച്ചിട്ടില്ല. എന്നാൽ, ഇപ്പോഴും അഫ്ഗാനിസ്ഥാൻ പൂർണ അർഥത്തിൽ പരമാധികാര രാജ്യമാണോ എന്നു ചോദിച്ചാൽ ഉത്തരം അല്ല എന്നാണ്. കാരണം സമാധാനം പുനഃസ്ഥാപിക്കൽ എന്ന പേരു പറഞ്ഞുകൊണ്ട് അമേരിക്കൻ സേന തന്നെയാണ് അഫ്ഗാൻ ഭരണചക്രത്തിന്റെ നിയന്ത്രണം കൈയാളുന്നത്.
സാമ്രാജ്യത്വങ്ങളുടെ ശവപ്പറന്പ് എന്ന് അഫ്ഗാനിസ്ഥാനെ വിശേഷിപ്പിക്കുന്നവരുണ്ട്. അതു ശരിയാണുതാനും. മൂന്നാം ആംഗ്ലോ-അഫ്ഗാൻ യുദ്ധത്തിന് 1919 മേയിലാണു തിരശീല വീണത്. മൂന്നു മാസത്തിനുശേഷം 1919 ഓഗസ്റ്റ് 19 ന് ഒപ്പുവച്ച റാവൽപിണ്ടി ഉടന്പടിയാണ് ആധുനിക അഫ്ഗാനിസ്ഥാന് ഔദ്യോഗികമായി പരമാധികാരമേകിയത്. അതിനുമുന്‍പ് അഫ്ഗാനിസ്ഥാന്റെ വിദേശനയം അടക്കമുള്ള കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് ബ്രിട്ടീഷ് ഇന്ത്യാ ഗവൺമെന്റ് തന്നെയായിരുന്നു.
ഷാ അമാനുള്ള ഖാന്റെ നേതൃത്വത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ നടത്തിയ സ്വാതന്ത്ര്യസമരം അഫ്ഗാനിസ്ഥാൻ എന്ന രാഷ്ട്രത്തിന്റെ പിറവിയിലേക്കു നയിച്ചു. 1919 മുതൽ 1978 വരെയായിരുന്നു അഫ്ഗാനിസ്ഥാന്റെ സുവർണകാലഘട്ടം. സ്ത്രീസ്വാതന്ത്ര്യം, പാശ്ചാത്യ വിദ്യാഭ്യാസം, ആധുനികത, സാക്ഷരത, മനുഷ്യാവകാശങ്ങൾ തുടങ്ങിയ മേഖലകളിലൊക്കെ ആ കാലയളവിൽ അഭൂതപൂർവമായ പുരോഗതിയാണ് അഫ്ഗാനിസ്ഥാൻ നേടിയത്. എന്നാൽ, ശീതയുദ്ധം അതിന്റെ അവസാന ലാപ്പിൽ അഫ്ഗാനെയും പിടികൂടി. അഫ്ഗാനിസ്ഥാനിലേക്കുള്ള സേവ്യറ്റ് യൂണിയന്റെ കടന്നുകയറ്റവും അവിടെ കമ്യൂണിസ്റ്റ് സർക്കാരിനെ കെട്ടിയിറക്കിയതുമെല്ലാം വലിയ പ്രതിസന്ധിയിലേക്ക് ആ രാജ്യത്തെ കൊണ്ടുചെന്നെത്തിച്ചു. അന്നു തുടങ്ങിയ രാഷ്ട്രീയ അസ്ഥിരതയും സമാധാനഭംഗവും 40 വർഷങ്ങൾക്കു ശേഷവും അഫ്ഗാനിസ്ഥാനിൽ നടമാടുകയാണ്.
കുങ്കുമപ്പൂക്കൾക്കും ഉണക്കപ്പഴങ്ങൾക്കും മാത്രമല്ല അഫ്ഗാനിസ്ഥാൻ പ്രസിദ്ധം. അതൊക്കെ പഴങ്കഥയാക്കിക്കൊണ്ട്, ദുർലഭമായ ലോഹങ്ങളുടെയും ധാതുക്കളുടെയും അമൂല്യശേഖരമാണ് ആ രാജ്യത്തെ ഇന്ന് ആകർഷകമാക്കുന്നത്. സാങ്കേതിക വിനിമയരംഗത്തും ഇലക്ട്രോണിക് ഉത്പന്ന നിർമാണത്തിലും ഇത്തരം വിരളമായ ധാതുക്കൾ ധാരാളമായി ഉപയോഗിക്കുന്നു. അതിനാൽ ഇതു കൈയ്യടക്കാനുള്ള നീക്കമാണ് പാശ്ചാത്യശക്തികൾ അവിടെ നടത്തുന്നത്.
1979 മുതൽ 1989 വരെ സോവ്യറ്റ് യൂണിയൻ അഫ്ഗാനിസ്ഥാനെ നിയന്ത്രിച്ചു. അന്ന് അമേരിക്ക ചെല്ലും ചെലവും കൊടുത്തു വളർത്തിയ മുജാഹിദീനുകളാണ് അഫ്ഗാനിസ്ഥാനിൽനിന്നു സോവ്യറ്റ് യൂണിയനെ കെട്ടുകെട്ടിച്ചത്. ഇതേ മുജാഹിദീനുകളാണ് പിന്നീട് ഒസാമ ബിൻ ലാദന്റെ നേതൃത്വത്തിൽ അമേരിക്കയ്ക്കെതിരേ തിരിഞ്ഞതും 2001 സെപ്റ്റംബർ 11ന്റെ ന്യൂയോർക്ക് ഭീകരാക്രമണത്തോടെ ആ രാജ്യത്തോട് പ്രത്യക്ഷത്തിൽ യുദ്ധം പ്രഖ്യാപിച്ചതും.
1840 മുതൽ 1901 വരെ അഫ്ഗാനിസ്ഥാൻ ഭരിച്ച അമിർ അബൂർ റഹ്മാൻ ഖാന്റെ കാലഘട്ടത്തിലാണ് ബ്രിട്ടീഷ് ഇന്ത്യയെയും അഫ്ഗാനെയും വേർതിരിക്കുന്ന ഡ്യൂറന്റ് ലൈൻ വരച്ചത്. ബ്രിട്ടീഷ് ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായിരുന്ന മോർട്ടിമർ ഡ്യൂറന്റ് ആണ് 1843 ൽ 2,200 കിലോമീറ്റർ ദൈർഘ്യമുള്ള അതിർത്തി നിർണയിക്കുന്ന ഡ്യൂറന്റ് ലൈൻ വരച്ചതും ആധുനിക അഫ്ഗാനിസ്ഥാന് ഒരു രൂപരേഖ തയാറാക്കിയതും. അഫ്ഗാൻ - പാക് ബന്ധങ്ങളിൽ എക്കാലവും കീറാമുട്ടിയാണ് ഈ അതിർത്തി രേഖ. പാക്കിസ്ഥാൻ ഡ്യൂറന്റ് ലൈൻ ഇതുവരെ അംഗീകരിച്ചിട്ടുമില്ല.
രണ്ടാം ലോകമഹായുദ്ധകാലത്തും സ്വതന്ത്രരാജ്യമായിരുന്ന അഫ്ഗാനിസ്ഥാൻ സ്വതന്ത്രനിലപാടാണ് സ്വീകരിച്ചത്. അക്കാലത്തെ പരമാധികാരി സഹീർ ഷാ എന്ന രാജാവിനെ അട്ടിമറിച്ചാണ് ദാവൂദ് ഖാൻ രാഷ്ട്രത്തിന്റെ പ്രസിഡന്റായത്. 1953-63 കാലഘട്ടത്തിൽ പ്രധാനമന്ത്രിയായിരുന്ന ഇതേ ദാവൂദ് ഖാൻ രാജഭരണംതന്നെ 1973ൽ നിർത്തലാക്കി. 1978 ഏപ്രിലിൽ ദാവൂദ് ഖാനെ അട്ടിമറിച്ചുകൊണ്ടും കൊലപ്പെടുത്തിക്കൊണ്ടുമാണ് കമ്യൂണിസ്റ്റുകൾ അഫ്ഗാൻ ഭരണം പിടിച്ചെടുത്തത്.
രാജ്യം നഷ്ടപ്പെട്ട സഹീർ ഷാ ഇറ്റലിയിലേക്ക് പലായനം ചെയ്തു. പിന്നീട് ഇറ്റാലിയൻ രാഷ്ട്രീയ അഭയാർഥിയായി സഹീർഷായ്ക്ക് കഴിയേണ്ടിവന്നു. സഹീർ ഷാ ഭരിച്ച നാലു പതിറ്റാണ്ട് അഫ്ഗാൻ ചരിത്രത്തിൽ സുവർണലിപികളിൽ എഴുതേണ്ടതാണ്. രാജ്യത്തു സമാധാനം, വികസനം എന്നിവയൊക്കെ അക്കാലത്തുണ്ടായി.
1996 മുതൽ 2001 വരെ അഫ്ഗാനിസ്ഥാനെ നിയന്ത്രിച്ച താലിബാൻ ആധുനികതയുടെ എല്ലാ അംശങ്ങളെയും ആ മണ്ണിൽനിന്ന് പിഴുതെറിഞ്ഞു. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു. ബാമിയാനിലെ ബുദ്ധപ്രതിമ അടക്കം ചരിത്ര പൈതൃക നിർമിതികൾ തച്ചുടച്ചു. മയക്കുമരുന്നു വ്യാപാരത്തിന്റെയും തീവ്രവാദത്തിന്റെയും ലോക തലസ്ഥാനമായി അഫ്ഗാനിസ്ഥാൻ മാറി.
ഇന്നും അഫ്ഗാനിൽ വെടിയൊച്ചകൾ നിലയ്ക്കുന്നില്ല. കാബൂളിൽ വെടിവയ്പോ സ്ഫോടനങ്ങളോ മനുഷ്യബോംബോ പൊട്ടാത്ത ദിവസങ്ങളില്ല. ലോക വികസന സൂചികയിൽ ഏറ്റവും പിന്നോക്കമായ അഫ്ഗാനിസ്ഥാനു പരാജിതരാഷ്ട്രം എന്ന വിശേഷണത്തിനാണ് കൂടുതൽ അർഹത.
ഡോ. സന്തോഷ് വേരനാനി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മാറുന്ന വിദ്യാർഥികളും പുതിയ കാന്പസും
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധ
പുതിയ പാഠപുസ്തകങ്ങൾ
ഒരു പതിറ്റാണ്ടിനുശേഷം കേരളത്തിലെ പൊതുവിദ്യാലയങ്ങ
ദാർശനികത കിനിയുന്ന കാവ്യഘടനകൾ
മലയാള കവിതയുടെ ഭാഷയിലും ഭാവത്തിലും രൂപത്തിലും ആകർഷകമായ ഒരു പരിവർത്തനം ആ
പ്രതിഭാശാലിയായ പരമാചാര്യൻ
വൈദികമേലധ്യക്ഷശുശ്രൂഷയ്ക്ക് പ്രതിഭയുടെ മേ
മോദിയുടെ മുതലക്കണ്ണീർ
പൂഞ്ഞാറിൽ വൈദികൻ ആക്രമിക്കപ്പെട്ട
ജയരാജന്റെ വാക്കും കളികളും
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇട
മലബാർ കുടിയേറ്റത്തിന്റെ പിന്നാന്പുറങ്ങളിൽ
ഇക്കഴിഞ്ഞ വനിതാദിനത്തിൽ, കേരളത്തിലെ കുട്ടിക
ജനവിധിക്കു കാതോർക്കുന്പോൾ
അപ്രതീക്ഷിത മാറ്റങ്ങളുടെ വിളനിലമാണ് ഇന്ത്യൻ രാഷ്
ധന്യ പദവി മലങ്കര സഭയ്ക്ക് അഭിമാനം
മലങ്കര സഭാ പുനരൈക്യ പ്രസ്ഥാനത്തിന്റെ ജനയിതാ
വിടരുന്നു, എന്നും പൗർണമി...
വി.ആർ. ഹരിപ്രസാദ്
വേണ്ട വേണ്ട; പാട്ടു പഠി
ഇലക്ഷനിൽ പൊട്ടും ബോണ്ടുകൾ
ലോക്സഭാ തെരഞ്ഞെടുപ്പു തീയതികൾ ഇന്നു പ്രഖ്യാപിക്കുകയാണ്. ഉച്ചകഴിഞ്ഞു മൂന്നിന്
പൗരത്വ ഭേദഗതി നിയമം: ഭരണഘടനാ വിരുദ്ധം
സ്വാതന്ത്ര്യാനന്തരം ഇന്ത്യ എന്ന രാഷ്ട്രം മു
തിരുത്തൽ ശക്തിയാകാം, കരുതലോടെ
വിദ്യാഭ്യാസം സ്വഭാവരൂപവത്കരണത്തിനും സന്മാ
ദുരന്തകാരണങ്ങളാണ് പ്രധാനം
ഡോ. ടി.വി. മുരളീവല്ലഭൻ
സംസ്ഥാ
അതിശയകരമായ അവയവം
ഇന്ന് ലോക വൃക്കദിനം
വൃക്കകളുടെ പ്രാധാന്
സിദ്ധാർഥനും സിപിഎമ്മിലെ സമരങ്ങളും
സിദ്ധാർഥൻ എന്നത് ഇന്നു കേവലമൊരു പേരല്ല, ഈ നാട്ടിലെ
വന്യജീവി ആക്രമണം: നഷ്ടപരിഹാരമായി നൽകേണ്ടത് 24 ലക്ഷം രൂപ
വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്കുള്ള നഷ്ട
പുതിയ നാലുവർഷ ബിരുദ പ്രോഗ്രാം എന്ത്? എന്തിന്?
പഠനവും പഠിപ്പിക്കലും സാങ്കേതികവിദ്യാധിഷ്ഠ
ദുരന്തപ്രഖ്യാപനം: ഒന്നും ചെയ്യാനാകില്ല
ദുരന്തനിവാരണ നിയമത്തി
വന്യജീവി ആക്രമണം - സംസ്ഥാന ദുരന്ത പ്രഖ്യാപനം ദുരന്തമാകുമോ?
ജനവാസകേന്ദ്രങ്ങളിൽ വന്യമൃ
ലോകവ്യാപാര സംഘടന: കര്‍ഷകവിരുദ്ധതയും ഭിന്നിപ്പിന്റെ സ്വരവും
വികസിത രാഷ്ട്രങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്ക്ക
ലാളിത്യം ജീവിതവ്രതമാക്കാം
(സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാ
മുഖ്യമന്ത്രി ചോദിച്ചതല്ലേ സത്യം?
കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് തല
അഴിമതിയിൽ വിട്ടുവീഴ്ചയില്ലാതെ...
പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമാണ് പ്രശാന്ത് ഭൂഷണ്
അസാധാരണമീ ഇലക്ഷൻ 2024!
സാധാരണക്കാരിൽ അസാധാരണമായ സാധ്യതകളുണ്ടെന്ന ബോധ്യത്തെ അടിസ്ഥാനമാക്കിയുള്ള
നീറുന്ന അമ്മമനസുകൾ...
എന്റെ പൊന്നുമോനെ അവർ കൊന്ന
വന്യജീവി ആക്രമണം: ഓര്‍ഡിനന്‍സ് അനിവാര്യം
കേരളത്തിലെ 13 ജില്ലകളിലും പ്രതിദിനം നിരവധി പ്രദേശ
തുടർച്ചയായ വന്യജീവി ആക്രമണം; വയനാട്ടിലെ ടൂറിസം മേഖലയും പ്രതിസന്ധിയിൽ
കൃഷിയിൽനിന്നുള്ള വരുമാനം ഗണ്യമായി കുറഞ്ഞ
ഇലക്ടറൽ ബോണ്ടിൽ ഒത്തുകളി
ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാക്കണമെന്ന് സുപ്രീംകോടതി വ
സംരക്ഷിക്കപ്പെട്ടത് പാർലമെന്ററി പ്രക്രിയയുടെ പരിശുദ്ധി
അഴിമതിക്കും കൈക്കൂലിക്കും പാർലമെന്ററി പ്രക്രി
മധ്യാഫ്രിക്കയിൽ വർധിക്കുന്ന ക്രൈസ്തവ പീഡനങ്ങൾ
ഉത്തരാഫ്രിക്കൻ രാജ്യങ്ങളുടെ തെക്കൻ അതിർത്തി
നവീൻ ഭരണം 25-ാം വർഷത്തിലേക്ക്
ബിജോ മാത്യു
ഒഡീഷ മുഖ്യമന്ത്രിപദത്തിൽ നവീൻ പട്നായിക് കാൽ
യുവശക്തിയെ ഇങ്ങനെ തച്ചുടയ്ക്കണമോ?
ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്
ഏതൊരു രാജ
വീടുനിർമാണത്തിൽ ശ്രദ്ധിക്കാനേറെ
പ്രഫ. എം.ജി. സിറിയക്
പണി നടന്നുക
കാമ്പസുകളുടെ ക്രിമിനൽവത്കരണം ദേശീയ ദുരന്തം
വയനാട് വെറ്ററിനറി സർവകലാശാലയിലെ ഒരു സംഘം വിദ്യാർഥികൾ തങ്ങളുടെതന്നെ ഒരു സ
ക്രിമിനലുകളെ അടവച്ചു വിരിയിക്കുന്ന കാമ്പസ് രാഷ്ട്രീയം
കേരളത്തിൽ മനഃസാക്ഷിയുള്ള സകല മനുഷ്യരെയും ദുഃഖിപ്പ
ഗായകൻ പി. ജയചന്ദ്രന് ഇന്ന് 80 വയസ്
തിരശീലയിലെ കറുപ്പിലും വെളുപ്പിലും പാന്റ്സിന്റെ പോക്കറ്റിൽ കൈയിട്ട് അലസം നടക
നീറ്റലായി സിദ്ധാർഥൻ
ടി.പി. ചന്ദ്രശേഖരന്റെ വധത്തിൽ ഞങ്ങൾക്കു
പാഴ്വാക്കാകുന്ന ഗാരന്റികൾ
“ഡിസംബർ 30 വരെ സമയം തരൂ. ഞാൻ 50 ദിവസമേ ആവശ്യപ്പെട്ടിട്ടുള്ളൂ. അതിനുശേഷം എന്റെ
ജാഗ്രത പുലർത്തേണ്ട കാലം
റൂബെൻ കിക്കോൺ
2023ലെ നിയമസഭാ തെരഞ്ഞെ
മണിപ്പുരിൽനിന്ന് ആസാമിലേക്ക് പടർത്തുന്ന ക്രൈസ്തവപീഡനം
റൂബെൻ കിക്കോൺ
മേഘാലയയിലെ ഡൂഹോനിയിൽനിന്ന് ആസാമിലെ ഗോൽപാറയിലേക്ക
രാജ്യം ഒരു തെരഞ്ഞെടുപ്പിലേക്കോ?
സെബിൻ ജോസഫ്
പൊതുതെരഞ്ഞെടുപ്പിൽ എൻഡിഎ സർക്കാർ വൻഭൂരിപക്ഷം നേടു
ഇവർ ജീവിക്കുന്ന രക്തസാക്ഷികൾ
ഒരാഴ്ച മുമ്പ് ദീപിക ഒന്നാം പേജിൽ ‘ഇവർ രക്തസാക്ഷികൾ’
പൂഞ്ഞാറും തിരിച്ചറിവുകളും
ഡോ. മൈക്കിൾ പുളിക്കൽ
പൂഞ്ഞാർ സെന്റ് മേരീസ് പള്ളിപ്
ഇന്ത്യയുടെ ദേശീയസുരക്ഷാ പരിവർത്തനം
കഴിഞ്ഞ പത്തുവർഷത്തിനിടെ, ഇന്ത്യയുടെ ദേശീയസുരക്ഷാ പരിവർത്തനത്തിന് മോദി
ആശങ്കപ്പെടുത്തുന്ന കാലാവസ്ഥാ വ്യതിയാനം
കേരളം പടിഞ്ഞാറ് അറബിക്കട
ആഗോളതാപനത്തിൽ ഉരുകുന്ന കേരളം
ഫെബ്രുവരി പകുതിയായപ്പോ
സാൻഡ് ഓഡിറ്റ് റിപ്പോർട്ടുകൾ പ്രാവർത്തികമാകുന്നില്ല
ഈ വേനലിനപ്പുറത്ത് ഒരു വെള്ളപ്പൊക്ക
Latest News
അടയ്ക്കാത്തോട്ടെ കടുവയ്ക്കായി തെരച്ചിൽ തുടരുന്നു; കാമറയിൽ കടുവയുടെ ദൃശ്യങ്ങൾ
"ആത്മാഭിമാനത്തേക്കാൾ വലുതല്ലൊന്നും'; ഗുജറാത്തിൽ ബിജെപി എംഎൽഎ രാജിവച്ചു
ജെഎംഎമ്മിന് തിരിച്ചടി; ഹേമന്ത് സോറന്റെ സഹോദരഭാര്യ ബിജെപിയിൽ
കണ്ണൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിച്ചു
മോദിയുടെ റോഡ് ഷോ; മലപ്പുറത്തെ സ്ഥാനാര്‍ഥി അബ്ദുള്‍ സലാമിന് വാഹനത്തില്‍ ഇടം കിട്ടിയില്ല
Latest News
അടയ്ക്കാത്തോട്ടെ കടുവയ്ക്കായി തെരച്ചിൽ തുടരുന്നു; കാമറയിൽ കടുവയുടെ ദൃശ്യങ്ങൾ
"ആത്മാഭിമാനത്തേക്കാൾ വലുതല്ലൊന്നും'; ഗുജറാത്തിൽ ബിജെപി എംഎൽഎ രാജിവച്ചു
ജെഎംഎമ്മിന് തിരിച്ചടി; ഹേമന്ത് സോറന്റെ സഹോദരഭാര്യ ബിജെപിയിൽ
കണ്ണൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിച്ചു
മോദിയുടെ റോഡ് ഷോ; മലപ്പുറത്തെ സ്ഥാനാര്‍ഥി അബ്ദുള്‍ സലാമിന് വാഹനത്തില്‍ ഇടം കിട്ടിയില്ല
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top