Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ആനക്കൊന്പിൽനിന്നു പ്ലാസ്റ്റിക്കിലേക്ക്!
Friday, September 20, 2019 12:46 AM IST
ചെറിയ ഗവേഷണങ്ങളുമൊക്കെയായി കഴിയവേയാണ് അമേരിക്കൻ എൻജിനിയർ ജോണ്‍ വെസ്ലി ഹയട്ട് ആ പ്രഖ്യാപനം കേൾക്കുന്നത്. ബില്യാർഡ്സ് ബോൾ നിർമിക്കാൻ കഴിയുന്ന പുതിയ വസ്തു വികസിപ്പിക്കുന്ന വ്യക്തിക്ക് 10,000 ഡോളർ സമ്മാനം. 1869ൽ ആണ് ഈ സംഭവം. ന്യൂയോർക്കിലെ പ്രമുഖ സ്ഥാപനത്തിന്റെ വെല്ലുവിളി പോലെയുള്ള ഈ പരസ്യത്തിൽ ഹയട്ടിനു ഹരം കയറി.
അന്നത്തെക്കാലത്ത് ഇത്രയും വലിയ തുക സമ്മാനം പ്രഖ്യാപിക്കാനും കാരണമുണ്ടായിരുന്നു. ബില്യാർഡ്സ് കളിക്കു വലിയ പ്രചാരം കിട്ടിവരുന്ന കാലഘട്ടമായിരുന്നു അത്. ആനക്കൊന്പ് ഉപയോഗിച്ചായിരുന്നു അക്കാലത്തു ബില്യാർഡ്സിന്റെ ബോളുകൾ നിർമിച്ചിരുന്നത്. ആനക്കൊന്പ് എടുക്കാൻ ആനകളെ വേട്ടയാടുന്നതും വ്യാപകമായി. ഇതോടെ ഇതിനെതിരേ കടുത്ത പ്രതിഷേധവും ഉയർന്നു തുടങ്ങി. ഈ സാഹചര്യത്തിലാണ് ബില്യാർഡ്സ് ബോൾ നിർമിക്കാൻ പറ്റിയ പുതിയൊരു വസ്തു കണ്ടെത്താൻ ആഹ്വാനമുണ്ടായത്.
പോളിമർ എന്ന ഗണത്തിൽ വരുന്നതാണ് പ്ലാസ്റ്റിക്. തന്മാത്രയുടെ (മോളിക്യൂൾസ് - ആറ്റങ്ങളുടെ കൂട്ടം) നീണ്ട ചെയിൻ ആണ് പോളിമറിനു രൂപം നൽകുന്നത്. പോളിമർ പ്രകൃതിയിൽ തന്നെയുണ്ട്. സസ്യകോശങ്ങളുടെ കോശഭിത്തിക്കു രൂപം നൽകിയിരിക്കുന്ന ‘സെല്ലുലോസ്’ ഏറെ സാധാരണമായ പോളിമർ ആണ്.
പ്ലാസ്റ്റിക്കിന്റെ പിറവി
പ്രകൃതിയിലുള്ള സെല്ലുലോസ് പല കാര്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന രൂപത്തിലായിരുന്നില്ല. അതിനാൽ കൃത്രിമമായി പോളിമർ (സിന്തറ്റിക് പോളിമർ) ഉണ്ടാക്കുകയെന്നതായിരുന്നു ഗവേഷകർക്കു മുന്നിലുള്ള വെല്ലുവിളി. ബില്യാർഡ്സ് ബോൾ നിർമാണവസ്തു കണ്ടെത്താനുള്ള ജോണ്‍ വെസ്ലിയുടെ പരിശ്രമം സിന്തറ്റിക് പോളിമറിന്റെ വ്യവസായികാടിസ്ഥാനത്തിലുള്ള നിർമാണത്തിനാണ് വഴിതെളിച്ചത്. എന്നാൽ, 1862ൽ ഇംഗ്ലീഷ് ശാസ്ത്രജ്ഞനായ അലക്സാണ്ടർ പാർക്സ് ആണ് പ്ലാസ്റ്റിക്കിന്റെ യഥാർഥ ആദ്യരൂപം നിർമിച്ചെടുത്തത്. പാർകെസൈൻ (Parkesine) എന്നു വിളിക്കപ്പെട്ട ഇതു പക്ഷേ, വ്യാവസായികമായി വികസിപ്പിച്ചെടുക്കാൻ കഴിയുന്ന രീതിയിൽ ആയിരുന്നില്ല.
ഇംഗ്ലീഷ് ശാസ്ത്രജ്ഞരായ ഫ്രഡറിക് സ്കോട്ട് ആർച്ചർ, ഡാനിയൽ സ്പിൽ എന്നിവരും പ്ലാസ്റ്റിക്കിനു സമാനമായ വസ്തുക്കൾ ഇക്കാലഘട്ടത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ, പ്ലാസ്റ്റിക്കിനെ വ്യാവസായികമായി ഉത്പാദിപ്പിക്കാൻ കഴിയുന്ന വിധത്തിൽ കണ്ടുപിടിത്തം നടത്തിയതിന്റെ ക്രെഡിറ്റ് ജോണ്‍ വെസ്ലി ഹയട്ടിനു തന്നെയായിരുന്നു.
പരുത്തിനാരിൽനിന്നു വേർതിരിച്ച സെല്ലുലോസ്, കാംഫർ മരത്തിന്റെ കറയുമായി ചേർത്തു തുടങ്ങിയ നിരവധി പരീക്ഷണങ്ങൾക്കൊടുവിലാണ് പ്ലാസ്റ്റിക് അദ്ദേഹം രൂപപ്പെടുത്തിയത്. സെല്ലുലോയ്ഡ് എന്ന പേരിൽ അദ്ദേഹം അതിനു പേറ്റന്റ് എടുത്തു. പ്രകൃതിജന്യമായ ആമത്തോട്, ലിനൻ, ആനക്കൊന്പ് തുടങ്ങിയവ ഉപയോഗിച്ചുള്ള ആവശ്യങ്ങൾക്കു പകരക്കാരനാക്കാവുന്ന കൃത്രിമ പ്ലാസ്റ്റിക്കിന്റെ പിറവി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു. പ്രകൃതി നൽകുന്ന തടി, ലോഹം, കല്ല്, എല്ല്, ആനക്കൊന്പ്, മൃഗങ്ങളുടെ കൊന്പുകൾ തുടങ്ങിയവയെ ചൂഷണം ചെയ്യുന്നതു കുറയ്ക്കാൻ മനുഷ്യന്റെ പുതിയ സംഭാവനയായിരുന്നു പ്ലാസ്റ്റിക്. ഈ കണ്ടെത്തൽ വലിയൊരു വിപ്ലവത്തിനാണു തുടക്കം കുറിച്ചത്.
അന്നു പുകഴ്ത്തി
കൗതുകമെന്നു പറയട്ടെ, ഇന്നു പ്രകൃതി സ്നേഹികൾ പ്ലാസ്റ്റിക് ഉപയോഗത്തിന് എതിരാണെങ്കിൽ ആദ്യഘട്ടത്തിൽ പ്രകൃതിസ്നേഹികളും മാധ്യമങ്ങളും ശാസ്ത്രലോകവുമൊക്കെ പ്ലാസ്റ്റിക്കിനെ അകമഴിഞ്ഞു പിന്തുണയ്ക്കുകയാണു ചെയ്തത്. പ്ലാസ്റ്റിക് മനുഷ്യനു മാത്രമല്ല, പ്രകൃതിക്കും ഉപകാരിയാണെന്ന് അന്നു വിലയിരുത്തപ്പെട്ടു. കാരണം പ്ലാസ്റ്റിക്കിന്റെ വരവോടെ പല പ്രകൃതി വിഭവങ്ങളെയും ചൂഷണം ചെയ്യുന്നതു മനുഷ്യൻ അവസാനിപ്പിച്ചു പകരം പ്ലാസ്റ്റിക് ഉപയോഗിച്ചുതുടങ്ങി. ആനക്കൊന്പിനും ആമത്തോടിനും വേണ്ടിയുള്ള വേട്ടയാടൽ കുറഞ്ഞു. എല്ലായിടത്തുനിന്നും പ്രോത്സാഹനം കിട്ടിയതോടെ പ്ലാസ്റ്റിക് ഗവേഷണങ്ങൾ തകൃതിയായി.
അപകടകാരി
എന്നാൽ, പൂർണതോതിലുള്ള സിന്തറ്റിക് പ്ലാസ്റ്റിക് എന്നു പറയാവുന്നതു രൂപപ്പെടുത്തിയത് 1907ൽ ലിയോ ബേക്കലാൻഡ് എന്ന യുഎസ് ഗവേഷകനാണ്. ബേക്ലൈറ്റ് എന്നാണ് അദ്ദേഹം തന്റെ ഉത്പന്നത്തെ വിളിച്ചത്. അതുവരെയുള്ള പ്ലാസ്റ്റിക്കുകളിൽ പ്രകൃതിയിൽ കാണപ്പെടുന്ന തന്മാത്ര ഉപയോഗിച്ചിരുന്നെങ്കിൽ ബേക്കലാൻഡ് കണ്ടെത്തിയ പ്ലാസ്റ്റിക്കിൽ പ്രകൃതിയിൽ കാണപ്പെടുന്ന തന്മാത്രകൾ ഒന്നുമില്ലായിരുന്നു. നൂറു ശതമാനം കൃത്രിമ പ്ലാസ്റ്റിക്. ഇതോടെയാണ് പ്ലാസ്റ്റിക് അപകടകാരിയായി രൂപം മാറുന്നതെന്നും വേണമെങ്കിൽ പറയാം. പ്രകൃതിദത്ത ഇലക്ട്രിക്കൽ ഇൻസുലേറ്ററായ (വൈദ്യുതി കടത്തിവിടാത്ത) ഷെല്ലാക്കിനു പകരം ഉപയോഗിക്കാൻ കഴിയുന്ന കൃത്രിമ വസ്തുതേടിയുള്ള പരീക്ഷണമാണ് ബേക്ലൈറ്റിൽ എത്തിയത്.
അമേരിക്കയിൽ ദ്രുതഗതിയിൽ നടന്ന വൈദ്യുതീകരണത്തിന് ഉപയോഗപ്പെടുത്താനായിരുന്നു ഈ ഗവേഷണം. വൈദ്യുതി കടത്തിവിടില്ല എന്നതു മാത്രമായിരുന്നില്ല ബേക്ലൈറ്റിന്റെ ഗുണങ്ങൾ. ഏറെക്കാലം ഈടുനിൽക്കൽ, ചൂടിനെ പ്രതിരോധിക്കാനുള്ള ശേഷി, വൻതോതിലുള്ള ഉത്പാദന സാധ്യതകൾ എന്നിങ്ങനെ പല ഗുണങ്ങളുമുണ്ടായിരുന്നു. ആയിരം ഉപയോഗങ്ങൾക്കുള്ള വസ്തു എന്ന പേരിലാണ് ഇത് അവതരിപ്പിക്കപ്പെട്ടത്. ഈ പ്ലാസ്റ്റിക് ഉപയോഗിച്ച് ഏതു രൂപത്തിലും വസ്തുക്കൾ നിർമിക്കാമെന്നത് അനന്ത സാധ്യതകളിലേക്കു വാതിൽ തുറന്നു.
മാന്ദ്യമില്ലാതെ
രണ്ടാം ലോകമഹായുദ്ധത്തോടെ സൈനിക ആവശ്യങ്ങൾ പെരുകിയപ്പോൾ പ്രകൃതിദത്ത വസ്തുക്കൾക്കു ബദലായി ഉപയോഗിക്കാൻ കഴിയുന്നവ തേടിയുള്ള ഗവേഷണങ്ങൾ ത്വരിതഗതിയിലായി. 1935ൽ നൈലോണ്‍ കണ്ടുപിടിക്കപ്പെട്ടു. പാരാഷ്യൂട്ട്, ഹെൽമറ്റ്, റോപ് തുടങ്ങി പല ആവശ്യങ്ങൾക്കും നൈലോണ്‍ പ്രയോജനപ്പെട്ടു.
വിമാനങ്ങളിൽ ഗ്ലാസുകൾക്കു പകരം പ്ലക്സിഗ്ലാസ് എന്ന മെറ്റീരിയൽ ഉപയോഗിച്ചു തുടങ്ങി. ഇതു പ്ലാസ്റ്റിക്കിനും സുവർണകാലമായിരുന്നു. അമേരിക്കയിൽ രണ്ടാം ലോകമഹായുദ്ധ കാലത്ത് 300 ശതമാനമാണ് പ്ലാസ്റ്റിക് ഉപയോഗം വർധിച്ചതെന്നു ടൈം മാഗസിൻ റിപ്പോർട്ട് ചെയ്തു.
യുദ്ധത്തിനു ശേഷം ലോകമെന്പാടും മഹാമാന്ദ്യം കടന്നുവന്നെങ്കിലും പ്ലാസ്റ്റിക് രംഗം മാത്രം മുന്നോട്ടു കുതിച്ചുകൊണ്ടിരുന്നു. പ്ലാസ്റ്റിക് യുഗത്തിലേക്കു ലോകം നീങ്ങുന്ന കാഴ്ചയാണു പിന്നീടു കണ്ടത്. നമ്മുടെ വീടുകളിലും വാഹനങ്ങളിലും ഉപകരണങ്ങളിലും വസ്ത്രങ്ങളിലും എന്നു വേണ്ട സർവരംഗത്തേക്കും പ്ലാസ്റ്റിക് കടന്നുകയറി. എന്നാൽ, ചുറ്റും കാണുന്ന എല്ലാ പ്ലാസ്റ്റിക്കുകളും ഒന്നല്ല എന്ന തിരിച്ചറിവാണ് നമുക്ക് ആദ്യം വേണ്ടത്. ഗുണത്തിലും ദോഷത്തിലുമെല്ലാം പ്ലാസ്റ്റിക് പലവിധം. അവയെക്കുറിച്ച് നാളെ.
പ്ലാസ്റ്റിക് തിന്നുന്ന മനുഷ്യൻ - 2 / ജോൺസൺ പൂവന്തുരുത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
Latest News
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
നേതാക്കളും താരങ്ങളും പോളിംഗ് ബൂത്തിലേക്ക്; കുടുംബസമേതം അതിരാവിലെയെത്തി സുരേഷ് ഗോപി
പ്രതിപക്ഷത്തിന് തിരിച്ചടി; വിവിപാറ്റുകള്‍ പൂര്‍ണമായി എണ്ണണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി
Latest News
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
നേതാക്കളും താരങ്ങളും പോളിംഗ് ബൂത്തിലേക്ക്; കുടുംബസമേതം അതിരാവിലെയെത്തി സുരേഷ് ഗോപി
പ്രതിപക്ഷത്തിന് തിരിച്ചടി; വിവിപാറ്റുകള്‍ പൂര്‍ണമായി എണ്ണണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top