Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പാഠപുസ്തകമായി നിഖിൽരാജ്
Thursday, October 3, 2019 12:10 AM IST
നിരത്തില്‍ പൊലിയുന്ന യൗവനം -4 / ഡേവിസ് പൈനാടത്ത്
ഒരു നിമിഷം ബൈക്കൊന്നു സൈഡാക്കി ആ ഫോണ്‍കോൾ എടുത്തിരുന്നെങ്കിൽ... എങ്കിൽ, എന്റെ ജീവിതം ഇങ്ങനെ ആകുമായിരുന്നില്ല... എന്റെ അശ്രദ്ധയോ ആത്മവിശ്വാസമോ അഹങ്കാരമോ കാരണം ബൈക്ക് ഓടിച്ചുകൊണ്ടുതന്നെ ഞാൻ ഫോണെടുത്തു... ഒരു നിമിഷം. നിയന്ത്രണം വിട്ട ബൈക്ക് അപകടത്തിൽപെട്ടു. എന്റെ ജീവിതം വീൽചെയറിലും കട്ടിലിലുമായി...
പറയുന്നതു നിഖിൽരാജാണ്. ഏഴുവർഷം മുന്‍പുണ്ടായ ബൈക്കപകടം തളർത്തിയ, ജീവിക്കുന്ന രക്തസാക്ഷി. നേരമില്ലാതെയും, നേർവഴിക്കല്ലാതെയും പായുന്നവർക്കു മുന്നിലെ ജീവിതസാക്ഷ്യം. അമിതവേഗത്തിൽ കുതിക്കുന്നവരോട്, വേഗം കുറയ്ക്കൂ സ്നേഹിതാ എന്നു സൗമ്യമായി പറയും നിഖിൽരാജ്.
അപകട രക്ഷാപ്രവർത്തന രംഗത്തു പ്രവർത്തിക്കുന്ന ‘ആക്ട്സ്’ ജില്ലാ കമ്മിറ്റി നടത്തിയ ‘റോഡ് സുരക്ഷ ജീവൻ രക്ഷ’പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു നിഖിൽരാജ്...
അടുത്ത ഇര നിങ്ങളാകരുത്
തന്നെ കേട്ടും കണ്ടും കണ്ണുനിറഞ്ഞിരിക്കുന്ന കുട്ടികളോട്, കഴുത്തിനുതാഴെ പൂർണമായും ചലനശേഷി നഷ്ടമായ ശരീരവുമായി വീൽചെയറിലിരുന്നു നിഖിൽ തുടർന്നു - അടുത്ത ഇര നിങ്ങളാകരുത്. എനിക്കു പറ്റിയപോലെ ഇനിയാർക്കും പറ്റരുത്. എന്റെ അമ്മയെപ്പോലെ ഒരമ്മയുടേയും കണ്ണുകൾ ഇനി നിറയരുത്. നിങ്ങൾ വീട്ടിലെത്തി അച്ഛനമ്മമാരോടും ചേട്ടന്മാരോടും എന്റെ കഥ പറയണം. അവർ ബൈക്കോടിക്കുന്പോൾ ഫോണ്‍ വിളിക്കാൻ ശ്രമിച്ചാൽ പാടില്ലെന്നു വിലക്കണം. വണ്ടി സൈഡൊതുക്കിയിട്ടു മതി ഫോണ്‍ ചെയ്യൽ. കുറച്ചു സമയം നഷ്ടപ്പെട്ടേക്കാം. ജീവിതം നഷ്ടമാകില്ല. ലക്ഷ്യസ്ഥാനത്തെത്താൻ അല്പം വൈകിയേക്കാം. സാരമില്ല. സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തുകയല്ലേ വേണ്ടത്...
വഴിക്കണ്ണുമായി അവർ...
വീട്ടിൽനിന്നു വാഹനവുമായി പുറത്തിറങ്ങുന്പോൾ ഓർക്കുക. വീട്ടിൽ നിങ്ങളുടെ തിരിച്ചുവരവും പ്രതീക്ഷിച്ച് വഴിക്കണ്ണുമായി നിങ്ങളുടെ പ്രിയപ്പെട്ടവരുണ്ട്. നിങ്ങളെ സ്നേഹിക്കുന്ന, നിങ്ങളുടെ നന്മ ആഗ്രഹിക്കുന്ന നിങ്ങളെക്കുറിച്ച് ഒരുപാട് പ്രതീക്ഷകളുള്ളവർ. ആവേശ വേഗം കൊണ്ട് അവർക്കു നൊന്പരം സമ്മാനിക്കരുത്...
അപകടം ശരീരം തളർത്തിയിട്ടും തളരാത്ത മനസുമായി റോഡ് സുരക്ഷാസന്ദേശമേകാൻ വീൽചെയറിലെത്തി ട്രാഫിക് പോലീസിനെയും മറ്റു സംഘടനകളേയും സഹായിക്കുന്ന മിടുക്കനാണ് ഇന്നു നിഖിൽരാജ്. തനിക്കുണ്ടായ ദുരന്തം തന്റെ അമിതാവേശത്തിന്റെ ഫലമാണെന്ന് അവൻ സ്വയം സാക്ഷ്യപ്പെടുത്തുന്നു. ഒരാളെയെങ്കിലും നിമിഷനേരത്തേക്കു തന്റെ ജീവിതം ചിന്തിപ്പിക്കാൻ കഴിഞ്ഞാൽ, ഒരപകടമെങ്കിലും ഒഴിവാക്കാനായാൽ അത്രയുമാകട്ടെ എന്നു ചിന്തിക്കുന്നു ഈ ഇരുപത്താറുകാരൻ.
അന്നു വയസ് 19
2012 ഫെബ്രുവരി 11. യുവത്വത്തിന്റെ ആവേശവും അശ്രദ്ധയും ബൈക്കപകടത്തിന്റെ രൂപത്തിൽ നിഖിൽരാജിന്റെ ചലനമെടുക്കുന്പോൾ അവനു വയസ് 19. കഴുത്തിലെ എല്ലുകൾ ഒടിഞ്ഞു. നട്ടെല്ലിനു ഗുരുതരക്ഷതം. മൂന്നുമാസം ഐസിയുവിൽ വെന്റിലേറ്ററിലായിരുന്നു. മുറിയിലേക്കു മാറ്റുന്പോൾ പത്തുദിവസത്തെ ആയുസു മാത്രമായിരുന്നു പ്രതീക്ഷ. പിന്നെയും ഒന്നരവർഷം ആശുപത്രിവാസം. ആശുപത്രിച്ചെലവ് താങ്ങാതായപ്പോൾ വീട്ടിലേക്കു മടക്കം.
ഇരിങ്ങാലക്കുട നടവരന്പിൽ വച്ചായിരുന്നു അപകടം. കോതമംഗലത്ത് ഹെൽത്ത് ഇൻസ്പെക്ടർ ഡിപ്ലോമ കോഴ്സിനു പഠിക്കുന്നതിനിടെ സുഹൃത്തിന്റെ വീട്ടിൽ പോയപ്പോൾ അവന്റെ പുതിയ പൾസർ ബൈക്ക് ഒന്ന് ഓടിച്ചുനോക്കിയതാണ്. ഇതിനിടെ വന്ന ഫോൺകോൾ അറ്റൻഡ് ചെയ്യുന്നതിനിടെ വേഗം കൂടിയ ബൈക്ക് നിയന്ത്രിക്കാനായില്ല. വൈദ്യുതി പോസ്റ്റിൽ ഇടിച്ച ബൈക്കിൽനിന്നു തെറിച്ചുവീണ നിഖിലിന് ഓർമ തിരിച്ചുകിട്ടിയതുപോലും 18 മാസത്തിനുശേഷമാണ്! ജീവൻ തിരിച്ചുകിട്ടി, സംസാരശേഷിയും. ജീവിതം നഷ്ടമായി.
കഴുത്തിനുതാഴെ സ്പർശനശേഷി പോലുമില്ലാതെ, അമ്മയുടെ സ്നേഹപരിചരണങ്ങളിൽ ശിഷ്ട ജീവിതം. ഒന്നു മുഖം തുടയ്ക്കാൻപോലും അമ്മ വേണം...
തിരിച്ചുവരവിലെ ഊർജം
ആദ്യനാളുകൾ നിരാശയുടേതായിരുന്നു. പതിയെപ്പതിയെ കാണാനെത്തിയ ചിലർ പകർന്ന ഊർജം കരുത്താക്കി നിഖിൽ മറ്റൊരാളായി. ഇന്ന് അപകടങ്ങൾക്കെതിരേ ജാഗ്രതാസന്ദേശവുമായി കിടന്നുസഞ്ചരിക്കാവുന്ന സംവിധാനമുള്ള വാഹനത്തിൽ നിരന്തരം സഞ്ചരിക്കുന്നുണ്ട് നിഖിൽ. നിഖിലിന്റെ നേതൃത്വത്തിൽ ‘സ്നേഹിതർ’എന്നൊരു കൂട്ടായ്മ തന്നെ ഇതിനായി പിറവിയെടുത്തു...
സ്വന്തം കുടുംബം, ബന്ധുക്കൾ, സുഹൃത്തുക്കൾ തുടങ്ങിയവരെക്കുറിച്ച് ഒരുനിമിഷം ചിന്തിച്ചാൽ ബൈക്കിലെ ആവേശവും സാഹസികതയും മത്സരവും മാറ്റിവയ്ക്കുമെന്നു വീട്ടിൽ കണ്ടപ്പോഴും നിഖിൽ പറഞ്ഞു.
ഒപ്പം നിഖിൽ കൂട്ടിച്ചേർത്തു - അക്കാലത്ത് എനിക്കായാലും ഇതൊന്നും പറഞ്ഞാൽ മനസിലാവില്ല. ഇപ്പോൾ മനസിലാകും... സ്വന്തം ജീവിതം പുതുതലമുറയ്ക്കുമുന്പിൽ പാഠമായി വച്ച്, നിഖിൽ അപ്പോഴും ചിരിച്ചു. കാണുന്നവരുടെ കണ്ണുനിറയ്ക്കുന്ന ചിരി.
ചിരിച്ചുകൊണ്ടല്ലാതെ നിഖിലിനെ കാണാനാകില്ല. കഴുത്തിനു താഴേക്കു നിശ്ചലമായ ശരീരത്തിൽ ചിരി മാത്രമാണിന്നു ചലനം. പുറത്തുവരുന്നതു പോസിറ്റീവ് എനർജി മാത്രം ആരിലും നിറയ്ക്കുന്ന വാക്കുകളും.
ഇരിങ്ങാലക്കുടയ്ക്കടുത്ത് കടുപ്പശേരി സ്വദേശികളായ നീലന്പാട്ടിൽ കശ്പരാജും(രാജു) ഭാര്യ വിക്ടോറിയയും മകന്റെ ചികിത്സയ്ക്കായി വാടകവീടെടുത്തു തൃശൂരിനടുത്ത ചിയ്യാരത്തു താമസമാക്കിയിട്ട് ഇപ്പോൾ ഏഴുവർഷത്തോളമായി. രണ്ടു സഹോദരങ്ങൾ - അഖിലും അനു റോസും.
ഹെൽമറ്റിനുള്ളിലെ കള്ളൻ
ഏറെ അപകടങ്ങൾക്കു കാരണമായിട്ടും ഇന്നും ബൈക്ക് ഓടിക്കുന്നതിനിടെ മൊബൈൽ ഉപയോഗിക്കുന്നതു ശീലമാണ് പലർക്കും. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ആയിരക്കണക്കിനു ലൈസൻസുകൾ മോട്ടോർ വാഹനവകുപ്പ് റദ്ദാക്കിയിട്ടുള്ളതു ഡ്രൈവിംഗിനിടെയുള്ള മൊബൈൽ സംസാരത്തിന്റെ പേരിലാണ്. 2018ൽ മാത്രം ഇക്കാരണത്തിനു 23,588 പേർക്കെതിരേ കേസെടുത്തു.
പലരും സംസാരിച്ചുകൊണ്ട് ബൈക്ക് ഓടിക്കുന്നതു കാണാം. ഹെൽമറ്റിനുള്ളിൽ മൊബൈൽ ഒളിച്ചുവച്ചാണ് സംസാരം. മൊബൈൽ പെട്ടെന്നു മറ്റുള്ളവർക്കു കാണാനാകില്ലെങ്കിലും, ഡ്രൈവിംഗിലെ ശ്രദ്ധ പതറാനും അപകടമുണ്ടാകാനും ഹെൽമറ്റിനുള്ളിലെ കള്ളൻ കാരണക്കാരനാകാം എന്ന് അവർ ചിന്തിക്കുന്നതേയില്ല.
ഹെൽമറ്റില്ലാതെ ഒരു കൈയിൽ മൊബൈലും ചെവിയിൽ ചേർത്തുപിടിച്ച് ഒരു കൈകൊണ്ട് ബൈക്ക് പായിക്കുന്നവരുമുണ്ട്. മൊബൈൽ റിംഗ് ചെയ്യുന്പോൾ ടൈറ്റായ ജീൻസിന്റെ പോക്കറ്റിൽനിന്ന് അതു കഷ്ടപ്പെട്ടു വലിച്ചെടുക്കുന്നവരും, സംസാരം കഴിഞ്ഞ് അതുപോലെതന്നെ മൊബൈൽ പോക്കറ്റിലേക്കു തിരുകുന്നവരും അതിലെ അപകട സാധ്യത അവഗണിക്കുകയാണ്.
മൾട്ടി ടാസ്ക്, പിഴവരുത്
ബൈക്ക് ഒരു മെഷീനാണ്. ടെക്നിക്കൽ പോരായ്മകൾ സ്വാഭാവികം. യാത്ര പുറപ്പെടുംമുന്‍പ് ക്ലച്ചും ബ്രേക്കുമൊക്കെ പരിശോധിക്കണം. വേണ്ട മുൻകരുതൽ എടുക്കുകയും വേണം.
വണ്ടി സ്റ്റാർട്ട് ചെയ്താൽ ബ്രേക്ക് ചവിട്ടി ഓഫ് ചെയ്യുന്നതുവരെ ഓരോ നിമിഷവും ഒട്ടേറെ കാര്യങ്ങൾ ഒരു ബൈക്ക് യാത്രക്കാരൻ ചെയ്യേണ്ടതുണ്ട്. ഗിയറും ബ്രേക്കും ക്ലച്ചും ആക്സിലേറ്ററും..പിന്നെ ഹോണ്‍, ഇൻഡിക്കേറ്ററുകൾ, ഹെഡ് ലൈറ്റ് - ഡിം, ബ്രൈറ്റ്, കണ്ണാടി ഉപയോഗം...അപാരമായ മൾട്ടി ടാസ്കിംഗ് വേണ്ട പ്രവൃത്തിതന്നെയാണത്. നിസാരമല്ല. വേണ്ടതെല്ലാം നമ്മളറിയാതെതന്നെ കൃത്യമായി ചെയ്യുമെങ്കിലും, ഒരു ചെറുകല്ലിൽ കയറിയാൽ, ഒരു നായ കുറുകെച്ചാടിയാൽ കണക്കുകളെല്ലാം തെറ്റും. അത്രയും കരുതലില്ലെങ്കിൽ, അപകടം അരികിലെത്തും.
ഇത്തരമൊരു ജോലിയിൽ വൈദഗ്ധ്യം മാത്രം പോരാ, വകതിരിവും അത്യാവശ്യം. ഹാൻഡിലിൽ ഇരുകൈകളും മുറുകെപ്പിടിക്കാൻ പോലും മടിയുള്ളവരുണ്ട്. മൊബൈൽ ഉപയോഗം വേണ്ടേ വേണ്ട.
കണ്ടറിയണം, കൊണ്ടറിയരുത്
നിഖിൽരാജ് പറഞ്ഞു - എന്നെപ്പോലുള്ളവരെ കണ്ടെങ്കിലും അവർ കാര്യങ്ങൾ മനസിലാക്കട്ടെ. ഡ്രൈവിംഗിൽ ജാഗ്രത കാട്ടണം. ഹെൽമറ്റ് വേണം, മൊബൈൽ വേണ്ട. കൊണ്ടേ അറിയൂ എന്നുവന്നാൽ അത് ആത്മഹത്യാപരമാണ്.
റോഡിലെ അതിസാഹസം സ്വജീവിതത്തിന്റെ വിളക്കുമാത്രമല്ല, കുടുംബങ്ങളുടെ, നാടിന്റെ പ്രകാശം കൂടിയാണ് കെടുത്തിക്കളയുക.
വൈറലായ ഒരു കുറിപ്പ്...
ബൈക്കിൽ അവൻ പോയ സ്പീഡ് 120 കിലോമീറ്റർ..
ആംബുലൻസിൽ അവനെ കൊണ്ടുപോയ സ്പീഡ് 100 കിലോമീറ്റർ..
മരണമറിയിച്ച് ആംബുലൻസ് തിരിച്ചു വീട്ടിലെത്തിയ സ്പീഡ് 50 കിലോമീറ്റർ..
വീട്ടിൽനിന്നും ശ്മശാനത്തിലേക്ക് അവനെ കൊണ്ടുപോയപ്പോഴത്തെ വേഗം - വെറും 10 കിലോമീറ്റർ..
എന്താല്ലേ....
ഗിയർ മാറ്റി ആക്സിലേറ്റർ കൂട്ടി പായുന്പോൾ ഓർക്കുക.. ജീവിച്ചിരുന്നാൽ മാത്രമേ സമയത്തിനുപോലും നമ്മളെ ആവശ്യമുള്ളൂ...
ആ സമയം, അപകട സമയം
ഇരുചക്രവാഹനങ്ങൾ ഏറ്റവുമധികം അപകടത്തിൽപെടുന്ന സമയം വൈകിട്ട് ആറിനും എട്ടിനും ഇടയ്ക്കുള്ള രണ്ടു മണിക്കൂറാണെന്നു കണക്കുകൾ പറയുന്നു. കാരണവും വിദഗ്ധർ വ്യക്തമാക്കുന്നു - നമ്മുടെ പകൽസമയത്തെ കാഴ്ചശക്തിയുടെ 30 ശതമാനം കുറവായിരിക്കും രാത്രിയിൽ. കാഴ്ചക്കുറവ് പ്രവൃത്തികളുടെ വേഗം കുറയ്ക്കാറുണ്ട്. എന്നാൽ, രാത്രികാല ഡ്രൈവിംഗിൽ സംഭവിക്കുന്നതു നേരേ മറിച്ചാണ്.
രാത്രികാലങ്ങളിൽ നമ്മൾ സ്വയമറിയാതെ ആവർത്തിക്കുന്ന നിയമലംഘനമാണ് ഓവർടേക്കിംഗ്. ജീവനെ ഏറ്റവും അപകടത്തിലാക്കുന്ന നിയമലംഘനം കൂടിയാണിത്. ഹെഡ്ലൈറ്റുകൾ മൂലമുള്ള പ്രശ്നവും, മദ്യം റോഡിൽ പ്രശ്നമുണ്ടാക്കുന്നതും ഈ സമയത്തുതന്നെയാണ്.
മൊത്തം അപകടങ്ങളെടുത്താൽ, ഏറ്റവും കൂടുതൽ അപകടം നടക്കുന്ന സമയം രാവിലെ എട്ടിനും പതിനൊന്നിനും ഇടയിലും, വൈകുന്നേരം നാലിനും ഏഴിനും ഇടയിലുമാണ്. നിരത്തിലെ വാഹനസാന്ദ്രത മൂന്നിരട്ടിവരെയാകുന്ന സമയമാണിത്. ഒരു പോലീസ് റിപ്പോർട്ട് പ്രകാരം 2013-2017 കാലയളവിൽ ഈ സമയത്തുമാത്രം റോഡിൽ പൊലിഞ്ഞത് 3500 ഓളം ജീവനുകളാണ്.
ഏറ്റവും അപകടനിരക്ക് കുറഞ്ഞുനിൽക്കുന്നതു പുലർച്ചെ ഒന്നിനും രണ്ടിനും ഇടയിലാണ്. റോഡിലെ വാഹനങ്ങളുടെ കുറവുതന്നെ കാരണം.
(തുടരും)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
Latest News
പ്രതിഷേധം അവസാനിപ്പിച്ചു; തൃശൂർ പൂരം വെടിക്കെട്ട് ഉടൻ
രാഗുൽ ഗാന്ധിയുടെ പരിപാടിയിൽ ലീഗ് കൊടി; കെഎസ്യു-എംഎസ്എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം
ആദ്യഘട്ട തെരഞ്ഞെടുപ്പ്; എൻഡിഎയ്ക്ക് അനുകൂല സൂചനയെന്ന് പ്രധാനമന്ത്രി
മരം കടപുഴകി വീണ് സ്കൂട്ടര്‍ യാത്രികന് പരിക്ക്
ഷൈലജയെ അധിക്ഷേപിച്ചവർക്ക് ജനം മറുപടി നൽകും: വൃന്ദാ കാരാട്ട്
Latest News
പ്രതിഷേധം അവസാനിപ്പിച്ചു; തൃശൂർ പൂരം വെടിക്കെട്ട് ഉടൻ
രാഗുൽ ഗാന്ധിയുടെ പരിപാടിയിൽ ലീഗ് കൊടി; കെഎസ്യു-എംഎസ്എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം
ആദ്യഘട്ട തെരഞ്ഞെടുപ്പ്; എൻഡിഎയ്ക്ക് അനുകൂല സൂചനയെന്ന് പ്രധാനമന്ത്രി
മരം കടപുഴകി വീണ് സ്കൂട്ടര്‍ യാത്രികന് പരിക്ക്
ഷൈലജയെ അധിക്ഷേപിച്ചവർക്ക് ജനം മറുപടി നൽകും: വൃന്ദാ കാരാട്ട്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top