ആർസിഇപി: നിർണായക ദിനങ്ങൾ
Thursday, October 10, 2019 11:19 PM IST
റീജണൽ കോംപ്രിഹെൻസീവ് ഇക്കണോമിക് പാർട്ട്ണർഷിപ്പ് (ആർസിഇപി) സ്വതന്ത്ര വ്യാപാരക്കരാറിന്‍റെ അവസാനഘട്ട മന്ത്രിതല ചർച്ച ബാങ്കോക്കിൽ തുടങ്ങി. ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമായ ദിനങ്ങൾ. 28 റൗണ്ട് ചർച്ചകൾ വിയറ്റ്നാമിൽ സെപ്തംബർ 19 മുതൽ 27 വരെ നടന്നു. ബാങ്കോക്കിൽ 12 വരെ നടക്കുന്ന ചർച്ചകൾ പൂർത്തിയാകുന്പോൾ ആർസിഇപി സ്വതന്ത്ര വ്യാപാരക്കരാറിൽ തീർച്ചയും തീരുമാനവുമാകുമെന്നാണു കണക്കുകൂട്ടൽ. ചർച്ചചെയ്ത് തീരുമാനിച്ച ചാപ്റ്ററുകളിൽ പൊളിച്ചെഴുത്തുണ്ടായില്ലെങ്കിൽ ഇന്ത്യയുടെ ആഭ്യന്തരവിപണി മറ്റ് 15 അംഗരാജ്യങ്ങൾക്കു കേറിമേയാനുള്ള ഇടമായി മാറും.

2011ൽ ആരംഭം കുറിച്ച് 2012ൽ ഇന്ത്യ പങ്കാളിയായ ആർസിഇപിയിൽ പങ്കുചേർന്ന് രാജ്യത്തെ കോടിക്കണക്കിനായ ജനവിഭാഗത്തെ തീറെഴുതിക്കൊടുക്കാൻ ജനാധിപത്യ ഭരണസംവിധാനങ്ങളെ നിർവീര്യമാക്കിയുള്ള ബ്യൂറോക്രസിയുടെ അജൻഡകൾ വരും ദിവസങ്ങളിൽ ബാങ്കോക്കിൽ വിജയിച്ചെന്നിരിക്കാം.

രഹസ്യങ്ങളുടെ കലവറ

ആർസിഇപി ചർച്ചകൾ വളരെ രഹസ്യമാക്കിവയ്ക്കുന്നതിൽ കേന്ദ്രവാണിജ്യമന്ത്രാലയത്തിലെ ബുദ്ധിജീവികൾ ഒരു പരിധിവരെ വിജയിച്ചു. പക്ഷേ ആർസിഇപിയിലൂടെ ഇന്ത്യയുടെ മണ്ണിലേയ്ക്ക് തുറന്നുവിടുന്ന ഭൂതം ഒരു ജനസമൂഹത്തെ മുഴുവൻ ഉന്മൂലനം ചെയ്യുമെന്നു വൈകിയ വേളയിലെങ്കിലും നാം തിരിച്ചറിയുന്നു. കാർഷികം, വാണിജ്യം, വ്യവസായികം തുടങ്ങി രാജ്യത്തിന്‍റെ സമസ്തമേഖലകളെയും ബാധിക്കുന്ന രാജ്യാന്തരകരാറിന്‍റെ ചർച്ചകളുടെ വിശദാംശങ്ങൾ ജനാധിപത്യഭരണസംവിധാനത്തിലെ ജനപ്രതിനിധികൾക്കുപോലും അജ്ഞാതമാണെന്നിരിക്കെ ഈ കരാറിന്‍റെ പിന്നിൽ കൊടുംചതികൾ ഉണ്ടെന്നുറപ്പിക്കാം.

കൃഷി ഉൾപ്പെടെ സ്റ്റേറ്റ് ലിസ്റ്റിൽ വരുന്ന വിഷയങ്ങൾ പോലും സംസ്ഥാന സർക്കാരുകളുമായി ചർച്ചചെയ്തിട്ടില്ല. ഇതിനെ ചോദ്യം ചെയ്യാൻ പാകത്തിൽ സംസ്ഥാന സർക്കാരുകൾ ആർസിഇപി പഠനം നടത്തിയിട്ടില്ലെന്നുള്ളതും മറ്റൊരു കാര്യം. നിയമസഭയിൽ പ്രമേയം പാസാക്കി ഒഴിഞ്ഞുമാറുകയാണ് സംസ്ഥാന സർക്കാരും ചെയ്തിരിക്കുന്നത്.

ആസിയാനുമായി 2009 ഓഗസ്റ്റ് 18ന് ഒപ്പിട്ട സ്വതന്ത്ര വ്യാപാരക്കരാർ ഇന്ത്യയിൽ നിലനിൽക്കുകയാണ്. ജപ്പാനും ദക്ഷിണകൊറിയയുമായി ഉഭയകക്ഷി വ്യാപാരക്കരാറുകളുണ്ട്. ഇന്ത്യ ഭയപ്പെടുന്നത് ആർസിഇപിയുടെ മറവിൽ ചൈനയുമായുള്ള സ്വതന്ത്രവ്യാപാരമാണ്. ചൈനയുടെ വിപണിയായി ഇന്ത്യ മാറുമെന്ന ഭയം കന്പോളത്തെ വല്ലാതെ അലട്ടുന്നു.

ഒരു കരാറുമില്ലാതെ ആഭ്യന്തരവിപണിയിലെ 23 ശതമാനവും ചൈനയുടെ ഉത്പന്നങ്ങൾ ഇതിനോടകം കീഴടക്കിയിരിക്കുന്ന യാഥാർഥ്യം രേഖകളായി നമ്മുടെ മുന്നിലുണ്ട്. ചൈനയിൽ നിന്നു പ്രതിവർഷം 7032 കോടി ഡോളറിന്‍റെ ഇറക്കുമതി. കയറ്റുമതിയാകട്ടെ 1675 കോടി ഡോളറും. അതായത് ഇപ്പോൾതന്നെ വ്യാപാരക്കമ്മി 5357 കോടി ഡോളറായി തുടരുന്പോൾ സ്വതന്ത്രവ്യാപാരം നടപ്പിലായാലുണ്ടാകുന്ന ദുരവസ്ഥ ചിന്തിക്കാനാവുന്നില്ല. എന്നിട്ടും, പച്ചക്കള്ളങ്ങൾ നിരത്തി ആർസിഇപി സ്വതന്ത്രവ്യാപാരക്കരാറിന് പച്ചക്കൊടി കാട്ടണമെന്ന് വാദിക്കുന്ന ബ്യൂറോക്രസിയുടെ നിലപാടിനെ ജനകീയ സർക്കാരിന് എങ്ങനെ അംഗീകരിക്കാനാകും?

ആർസിഇപി ചർച്ചകളുടെ ആദ്യഘട്ടത്തിലെ നിർദേശങ്ങളിൽ നിന്ന് ഒട്ടേറെ മാറ്റങ്ങൾ ഇപ്പോൾ വന്നിട്ടുണ്ട്. ത്രീ ടയർ നികുതിയുടെ ഘടനയും രൂപവും മാറി. സേവനകരാറിലൂടെ 15 അംഗരാജ്യങ്ങളിലും ഇന്ത്യയിലെ അഭ്യസ്തവിദ്യർക്ക് തൊഴിലവസരം കണ്ടെത്തി കയറിക്കൂടാമെന്ന പ്രതീക്ഷയും അസ്തമിച്ചു. വീസ നിയന്ത്രണങ്ങൾ ഇല്ലാതാക്കണമെന്നുള്ള നിർദേശവും പാടേ തള്ളി. 20 ചാപ്റ്ററുകളിലായി ഓരോ വിഷയങ്ങളിലും തീരുമാനങ്ങൾ രൂപപ്പെട്ടുവരുന്പോൾ ഇന്ത്യ കൂടുതൽ പ്രതിരോധത്തിലാകുന്നതിന്‍റെ പ്രധാനകാരണം ആസിയാൻ രാജ്യങ്ങളുടെ നിലപാടാണ്.
മലേഷ്യ ഭാഗികമായി പല കാര്യങ്ങളിലും ഇന്ത്യയെ പിന്തുണയ്ക്കുന്പോൾ മറ്റ് ആസിയാൻ രാജ്യങ്ങളുടെ കൂറ് മുഴുവൻ ചൈനയോടാണ്. ചൈന പിന്നിൽ നിന്നു നിയന്ത്രിക്കുന്ന വ്യാപാരസന്പദ്ഘടനയാണ് ആസിയാന്‍റേതെന്ന് ഏവർക്കുമറിയാം. ആസിയാൻ രാജ്യങ്ങളിലൂടെ ചൈനയുടെ ഉത്പന്നങ്ങൾ ഇന്ത്യൻ വിപണികീഴടക്കുന്പോൾ വ്യാപാരക്കരാറിലെ റൂൾസ് ഓഫ് ഒറിജിൻ പോലും അട്ടിമറിക്കപ്പെടുന്നു.

കേന്ദ്രസർക്കാരിന്‍റെ കൂടിയാലോചന

2018ൽ സിംഗപ്പൂരിൽ നടന്ന ആർസിഇപി ഉച്ചകോടിക്കുമുന്പും കേന്ദ്രമന്ത്രിതല കൂടിയാലോചന നടന്നിരുന്നു. പ്രധാനമന്ത്രിയുടെ സിംഗപ്പൂർ ഉച്ചകോടിയിലെ പ്രഖ്യാപനങ്ങൾ ഈ ആലോചനകളുടെ പശ്ചാത്തലത്തിലായിരുന്നു. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുകൊണ്ട് ചർച്ചകൾ പരമാവധി വലിച്ചുനീട്ടുന്ന സമീപനമാണ് 2018ലെ സിംഗപ്പൂർ ഉച്ചകോടിയിൽ ഇന്ത്യ സ്വീകരിച്ചത്. എന്നാലിപ്പോൾ നാലരവർഷക്കാലത്തെ ഭരണം മുന്നിലുള്ള കേന്ദ്രസർക്കാരിന് നവംബർ ഉച്ചകോടിയിൽ വ്യത്യസ്ത നിലപാടുകൾ സ്വീകരിക്കാം. പക്ഷേ ഈ നിലപാടുകൾ നോട്ടുനിരോധനവും ജിഎസ്ടിയും മൂലം മുരടിച്ചതും പിന്നോട്ടടിക്കുന്നതുമായ സന്പദ്ഘടനയ്ക്ക് വീണ്ടും പ്രഹരമേൽപിക്കുന്നതാണെന്നു തിരിച്ചറിഞ്ഞു പുനരാലോചന വേണമെന്ന് പരക്കെ അഭിപ്രായമുയരുന്നുണ്ട്. 


1989-91 കാലഘട്ടങ്ങളിൽ വി.പി. സിംഗ്, ചന്ദ്രശേഖറും പ്രധാനമന്ത്രിമാരായിരുന്നപ്പോൾ തുടക്കം കുറിച്ച ലുക്ക് ഈസ്റ്റ് പോളിസി 2015ൽ ആസിയാൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആക്ട് ഈസ്റ്റ് പോളിസിയായി ഉയർത്തിക്കാട്ടിയിരിക്കുന്പോൾ ആസിയാൻ രാജ്യങ്ങളുമായുള്ള സമീപനത്തിന് ബാങ്കോക്ക് സമ്മേളനത്തിൽ മാറ്റമുണ്ടാകില്ല. അതേസമയം ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങ്ങുമായി നരേന്ദ്രമോദി നടത്തുന്ന കൂടിക്കാഴ്ച ആർസിഇപി കരാറിന് വഴിത്തിരിവാകുമോയെന്ന ആശങ്ക ഇന്ത്യൻ ജനസമൂഹത്തിനുണ്ട്.

പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ പ്രകാരം ചൈനയിൽ നിന്നുള്ള 80 ശതമാനം ഇറക്കുമതിയുടെയും നികുതി കാലക്രമേണ ഇല്ലാതാകും. കരാർ ഒപ്പിടുന്പോൾ തന്നെ 28%. തുടർന്ന് അഞ്ചു മുതൽ 20 വരെ വർഷം കാലാവധിയിൽ 80 ശതമാനമെത്തും. 20 വർഷം എന്നുള്ളത് 25 വർഷമായും മാറാം. ഇക്കാലത്തിനുള്ളിൽ ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനം ശക്തിപ്പെടുത്താമെന്നാണ് ആർസിഇപിയെ അനുകൂലിക്കുന്നവരുടെ ന്യായവാദം. ആസിയാൻ കരാർ പത്തു വർഷം പൂർത്തിയാക്കിയിരിക്കുന്പോൾ ഇന്ത്യയുടെ കയറ്റുമതിയിലും ഇറക്കുമതിയിലും ഉണ്ടായിരിക്കുന്ന നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തപ്പെടണമെന്നുള്ള ആവശ്യം ഉയർന്നുപൊങ്ങുന്നത് സ്വാഭാവികമാണ്.

ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളുമായി 86%, ആസിയാൻ, ജപ്പാൻ, സൗത്ത്കൊറിയ രാജ്യങ്ങളുമായി 90 ശതമാനം എന്നിങ്ങനെയാണ് നികുതിരഹിതമായി ഉത്പന്ന ഇറക്കുമതി ആർസിഇപി കരാറിൽ നിർദേശിക്കുന്നത്. ഈ വ്യാപാരക്കൂട്ടായ്മയിലുള്ള 11 രാജ്യങ്ങളുമായി ഇതിനോടകം തന്നെ വ്യാപാരക്കമ്മി നിലനിൽക്കുന്പോഴാണ് പിന്നെയും ആത്മഹത്യക്കൊരുങ്ങുന്നതെന്നുള്ളത് മറക്കരുത്. ചൈനയുമായുള്ള 5360 കോടി ഉൾപ്പെടെ 10,500 കോടി ഡോളറാണ് ആകെ വ്യാപാരക്കമ്മി. ‌

അവകാശവ്യവസ്ഥ രക്ഷപ്പെടുത്തുമോ?

ആദ്യകാല ചർച്ചകളിലൊന്നും ഉയർന്നുപൊങ്ങാത്ത ഒരു വാക്കാണ് ഇപ്പോൾ ചർച്ചകളിൽ പ്രത്യക്ഷപ്പെടുന്ന ഓട്ടോ ട്രിഗർ അഥവാ അവകാശ വ്യവസ്ഥ. അനിയന്ത്രിതമായ ഇറക്കുമതി തടയുന്നതിനുള്ള വ്യവസ്ഥയാണിത്. ഈ അവകാശവ്യവസ്ഥ ഇന്ത്യൻ ജനതയുടെ കണ്ണിൽ പൊടിയിടാനുള്ള വാണിജ്യമന്ത്രാലയത്തിന്‍റെ തന്ത്രം മാത്രമാണ്. ലോകവ്യാപാരസംഘടനയിൽ അംഗങ്ങളായുള്ള രാജ്യങ്ങളൊന്നും അവകാശവ്യവസ്ഥ അംഗീകരിക്കില്ല. സ്വതന്ത്രവ്യാപാരത്തിൽ നിയന്ത്രണങ്ങൾക്ക് പുല്ലുവിലയാണുള്ളത്.

സ്വതന്ത്ര വ്യാപാരക്കരാറുകളിലൂടെ കഴിഞ്ഞ കാലങ്ങളിൽ നമുക്കേറ്റ തിരിച്ചടികളുടെ അനുഭവങ്ങളിൽ നിന്ന് നാം പാഠം പഠിക്കുന്നില്ല. ആസിയാൻ സ്വതന്ത്ര വ്യാപാരക്കരാറിലൂടെ ഇന്ത്യയിലെ റബർ വിപണി തകർന്നടിഞ്ഞിട്ടും ആന്‍റിം ഡംപിംഗ് ഡ്യൂട്ടിയും സംരക്ഷിതച്ചുങ്കവും നടപ്പിലാക്കാൻ ഇന്ത്യ ശ്രമിച്ചില്ല. ആസിയാൻ കരാറിന്‍റെ ആർട്ടിക്കിൾ 25 പ്രകരം ആഭ്യന്തരവിപണിയിൽ കരാർ മൂലം തുടരുന്ന ഇറക്കുമതിയിലൂടെ തകർച്ച നേരിട്ടാൽ മുൻകൂർ നോട്ടീസ് നൽകി പിന്മാറാനുള്ള അവസരമുള്ളതും നാം മനഃപൂർവം മറക്കുന്നു.

ഇവിടെയാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ അഭിനന്ദിക്കേണ്ടത്. മുൻ പ്രസിഡന്‍റ് ബറാക് ഒബാമ മുൻകൈയെടുത്ത് ആർസിഇപിക്ക് ബദലായി രൂപംകൊടുത്ത ട്രാൻസ് പസഫിക് പാർട്ണർഷിപ്പ് എന്ന പന്ത്രണ്ട് രാജ്യങ്ങളുടെ വ്യാപാരക്കൂട്ടായ്മ 2016 ഫെബ്രുവരി 4ന് നിലവിൽ വന്നു. അമേരിക്കയ്ക്ക് നഷ്ടമുണ്ടാക്കുന്ന ഈ കരാർ തുടരില്ലെന്ന് തെരഞ്ഞെടുപ്പ് വേളയിൽ ട്രംപ് നടത്തിയ പ്രഖ്യാപനം അധികാരത്തിലേറി ഏഴാംദിവസം നടപ്പിലാക്കി കരാറിൽ നിന്ന് അമേരിക്ക പിന്മാറി.

ക്ഷീരകർഷകരുടെ നിലവിളി കേൾക്കുമോ?

വ്യാപാര ഉടന്പടിയിൽ നിന്ന് ക്ഷീരമേഖലയെ ഒഴിവാക്കണമെന്ന ചിന്ത ഉയരുന്നത് സ്വാഗതാർഹമാണ്. ക്ഷീരമേഖലയെ മാത്രം ആശ്രയിച്ചുകഴിയുന്ന ഇന്ത്യയിലെ 15 കോടി ജനങ്ങളുടെ നിലവിളി കേന്ദ്രസർക്കാരിന്‍റെ ചെവിയിലെത്തുവാൻ പ്രധാന കാരണം മഹാരാഷ്‌ട്ര, ഗുജറാത്ത്, പഞ്ചാബ് സംസ്ഥാനങ്ങളിൽ നിന്ന് കർഷകരോദനം ഉയർന്നതുകൊണ്ടാണ്. എന്നാൽ, ക്ഷീരമേഖലയെക്കുറിച്ചുള്ള ഇന്ത്യയുടെ പ്രതിബദ്ധത അംഗരാജ്യങ്ങൾ അംഗീകരിക്കുമോയെന്നതു കാത്തിരുന്നു കാണണം.

സ്വതന്ത്രവ്യാപാരക്കരാറുകളെ എന്നും ശക്തമായി എതിർത്തിട്ടുള്ളവരാണ് രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ. ആസിയാൻ കരാറിനെതിരെ രാജ്യം സ്തംഭിപ്പിച്ചവർ. ആസിയാനെതിരെ ആക്രോശിച്ചവർ ചൈന ഉൾക്കൊള്ളുന്ന ആർസിഇപിയിൽ മൗനം പാലിക്കുന്നത് ആഗോള കമ്മ്യൂണിസ്റ്റ് പ്രേമത്തിന്‍റെ ബാക്കിപത്രമാണോയെന്ന സംശയം സ്വാഭാവികമാണ്. വിയറ്റ്നാമിനോടു കടപ്പാടുള്ള കമ്യൂണിസ്റ്റുകാരും കേരളത്തിലുണ്ടെന്നുള്ളത് പരസ്യമായ രഹസ്യമാണ്. സ്വന്തം മണ്ണിലെ ജനസമൂഹത്തോട് പ്രത്യയശാസ്ത്രത്തെക്കാളുപരി ആത്മാർത്ഥതയുള്ളവരാണ് ഇടതുപക്ഷപ്രസ്ഥാനങ്ങളെങ്കിൽ ഇന്ത്യ ഒപ്പിടാനൊരുങ്ങുന്ന ആർസിഇപി സ്വതന്ത്ര വ്യാപാരക്കരാറിനെതിരെ ശക്തമായ പ്രക്ഷോഭവുമായി തെരുവിലിറങ്ങാൻ തയാറാകണം.

ഷെവലിയർ വി.സി. സെബാസ്റ്റ്യൻ

(ഇൻഫാം ദേശീയ സെക്രട്ടറി ജനറലും രാഷ്‌ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാനുമാണ് ലേഖകൻ)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.