Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ഒാൾഗ ടൊകർചുക്ക്: ബോധ്യങ്ങളെ മറികടന്ന സർഗശേഷി
ആധുനിക യൂറോപ്യൻ എഴുത്തിന്റെ ഏറ്റവും പുതിയ മുഖമാണ് 2018 ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരത്തിന് അർഹയായ ഒാൾഗ ടൊകർചുക്ക്. നൊബേൽ സമ്മാന സമിതിക്കെതിരേ ഉയർന്ന മീ ടൂ വിവാദത്തിന്റെ പശ്ചാത്തലത്തിൽ 2018 ൽ കൊടുക്കാതിരുന്ന പുരസ്കാരമാണ് വോൾഗ ടൊകർചുക്കിന് ഈ വർഷം നൽകിയത്.
യൂറോപ്യൻ നോവൽ സാഹിത്യത്തിൽ മിലൻ കുന്ദേരയും (ചെക്ക്/ഫ്രഞ്ച്) ഡാനിലൊ കിസും (സെർബോ/ക്രൊയേഷ്യൻ) തെളിച്ച വഴിയിലൂടെത്തന്നെയാണ് ഒാൾഗയും നടക്കുന്നത്. ഒാൾഗയുടെ കൃതികളെക്കുറിച്ച് കൂടുതൽ പഠനം നടത്തിയ നിരൂപകർ ഡാനിലോകിസിന്റെ രചനാ രീതിയോടാണ് ഒാൾഗയെ ചേർത്തുനിർത്തുന്നത്. പതിവ് യൂറോപ്യൻ നോവൽ സന്പ്രദായങ്ങളിൽ നിന്ന് വ്യത്യസ്തമായി ചെറിയ പാരഗ്രാഫുകളിലൂടെയാണു വോൾഗയുടെ നോവലുകൾ വികസിക്കുന്നത്. എന്നാൽ, ചിലയിടങ്ങളിൽ ദീർഘമായ പാരഗ്രാഫുകളും വോഗ പരീക്ഷിക്കുന്നു.
വോൾഗയുടെ നോവലുകളൊന്നും വളരെ ലാഘവത്തോടെ വായിച്ചു പോകാൻ സാധിക്കില്ല. ഗൗരവവും സൂക്ഷ്മവുമായ വായന അർഹിക്കുന്നതാണ് ഒാൾഗയുടെ കൃതികൾ. മനുഷ്യന്റെ അറിവുകൾക്കും ബോധ്യങ്ങൾക്കുമപ്പുറം തന്റെ സർഗസൃഷ്ടിയെ വായനക്കാരന് അനുഭവവേദ്യമാക്കുന്നതിൽ ഒാൾഗ ടൊകർസുക്കിന്റെ രചനാവൈഭവത്തിന് ലഭിച്ച അർഹിക്കുന്ന അംഗീകാരമാണ് ബുക്കർ സമ്മാനം നേടിയ അതേവർഷംതന്നെ തേടിയെത്തിയ പരമോന്നത സാഹിത്യപുരസ്കാരവും.
ബുക്കർ പുരസ്കാരം നേടിയ ആദ്യ പോളിഷ് എഴുത്തുകാരിയും ഒാൾഗയാണ്. ഫ്ളൈറ്റ്സ് (പലായനങ്ങൾ) എന്ന നോവലാണ് ഒാൾഗയുടെ പ്രധാനകൃതിയായി നിരൂപകരും വായനക്കാരും തെരഞ്ഞെടുത്തിരിക്കുന്നത്. ഇംഗ്ലണ്ടിലെ ഫിറ്റ്സ്കരാൾദോ എഡിഷൻസ് എന്ന പ്രസാധകരാണ് പോളിഷ് ഭാഷയിൽ എഴുതിയ ഈ നോവൽ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തു പ്രസിദ്ധീകരിച്ചിരിക്കുന്നത്.
2007 ൽ പുറത്തിറങ്ങിയ ഈ നോവലാണ് വോൾഗ ടൊകർചുക്കിന് ലോകസാഹിത്യത്തിൽ അനിഷേധ്യമായ സ്ഥാനം നേടിക്കൊടുക്കുന്നതിൽ പ്രധാനപങ്കുവഹിച്ചത്. 2018 ലെ ബുക്കർ സമ്മാനം ഒാൾഗയ്ക്കു നേടിക്കൊടുത്തതും ഈ നോവൽതന്നെ. പോളണ്ടിലെ പരമോന്നത സാഹിത്യപുരസ്കാരമായ നൈക്ക് അവാർഡും ഈ കൃതിയിലൂടെ ഒാൾഗയെ തേടിയെത്തി.
2012ൽ പുറത്തിറങ്ങിയ ഹൗസ് ഒാഫ് ഡേ, ഹൗസ് ഒാഫ് നൈറ്റ് (പകലിന്റെ ഭവനം, രാവിന്റെ ഭവനം) എന്ന നോവൽ ഒരു യാത്രാവിവരണത്തിന്റെ ശൈലിയിൽ എഴുതപ്പെട്ടതാണ്. നോവൽ സാഹിത്യത്തിന് പുതിയൊരു അസ്തിത്വം സൃഷ്ടിച്ചെടുക്കുന്നതിൽ ഈ നോവലിലൂടെ ഒാൾഗ ടൊകർചുക്ക് വിജയിച്ചു എന്ന് ഉറപ്പിക്കാം. ഇതാണ് നൊബേൽ പുരസ്കാരത്തിന് ഒാൾഗയെ അർഹയാക്കിയതും. പ്രതിഭാശാലിയായ പുതിയ എഴുത്തുകാരിയെ പരിഗണിക്കുകവഴി നൊബേൽ പുരസ്കാര സമിതിയും മാറ്റത്തിന്റെ പാതയിലാണെന്നു പറയാം.
2015 ൽ പുറത്തിറങ്ങിയ ദ ബുക്ക്സ് ഒാഫ് ജേക്കബ് എന്ന നോവലിലൂടെ നൈക്ക് അവാർഡ് വീണ്ടും ഒാൾഗയെ തേടിയെത്തി. അതേ വർഷം തന്നെ ജർമൻ-പോളിഷ് ഭാഷയിൽ രചിക്കപ്പെട്ട മികച്ച നോവലിനുള്ള അന്താരാഷ്ട്രപുരസ്കാരമായ ബ്രിഡ്ജ് പുരസ്കാരവും ഒാൾഗ സ്വന്തമാക്കി. പതിനെട്ടാം നൂറ്റാണ്ടിലെ ജൂത ചരിത്രത്തെ ആസ്പദമാക്കി എഴുതിയ ഈ നോവൽ വലിയ വിവാദങ്ങൾക്കും വഴിവച്ചു. വായനക്കാരും നിരൂപകരും വാനോളം പുകഴ്ത്തി. ഈ കൃതി പോളിഷ് ദേശീയവാദികളെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. ഈ കൃതിയുടെ പേരിൽ ഇന്റർനെറ്റിലടക്കം ഒാൾഗയ്ക്കെതിരേ ഹേറ്റ് ക്യാംപയിൻ നടക്കുകയുണ്ടായി. ദ ബുക്സ് ഒാഫ് ജേക്കബിന്റെ സ്വീഡിഷ് ട്രാൻസ്ലേഷൻ സ്വീഡനിലെയും ഫ്രഞ്ച് ട്രാൻസ്ലേഷൻ ഫ്രാൻസിലെയും മികച്ച വിവർത്തന ഗ്രന്ഥങ്ങൾക്കുള്ള പുരസ്കാരവും നേടുകയുണ്ടായി.
രണ്ടുവർഷം മുന്‍പ് പുറത്തിറങ്ങിയ ഡ്രൈവ് യുവർ പ്ലോ ഒാവർ ദ ബോൺസ് ഒാഫ്ദ ഡെഡ് എന്ന നോവലിന് അഗനീസ്ക ഹോളണ്ട് ചലച്ചിത്രഭാഷ്യം നൽകുകയുണ്ടായി. സ്പൂർ എന്ന പേരിൽ പുറത്തിറങ്ങിയ ചിത്രം ബർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ആൽഫ്രഡ് ബോയർ പുരസ്കാരം നേടുകയുണ്ടായി.
1962 ൽ പോളണ്ടിലെ സൂൾഷോയിലാണ് ഒാൾഗ ടൊകർചുക് ജനിച്ചത്. 1993 ൽ പുറത്തിറങ്ങിയ പൊഡ്രോസ് ലൂസി സെഗിയാണ് ആദ്യ പുസ്തകം. നിരവധി ചെറുകഥകളും കവിതകളും ലേഖനങ്ങളും ഒാൾഗയുടേതായി പുറത്തുവന്നിട്ടുണ്ട്.
പീറ്റർ ഹാൻഡ്കെ: മനുഷ്യാനുഭവങ്ങളുടെ അതിരു തേടിയവൻ
അസാധാരണമായ ഭാഷയുടെ വഴക്കം കൊണ്ട് വായനക്കാരെ കീഴടക്കിയ എഴുത്തുകാരൻ പീറ്റർ ഹാൻഡ്കെയ്ക്കാണ് 2019 ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം. ഭാഷാപരമായ ചാതുര്യംകൊണ്ട് മനുഷ്യരുടെ അനുഭവങ്ങളുടെ പരിധികളെയും പ്രത്യേകതകളെയും തേടിപ്പോയ എഴുത്തുകാരനാണ് പീറ്റർ ഹാൻഡ്കെ.
ഓസ്ട്രിയക്കാരനായ ഹാൻഡ്കെ നാടകകൃത്ത് എന്ന നിലയിലും നോവലിസ്റ്റ് എന്ന നിലയിലും തന്റെ ബഹുമുഖപ്രതിഭ തെളിയിച്ചിട്ടുണ്ട്. വിവർത്തകനെന്ന നിലയിലും അദ്ദേഹം ശോഭിച്ചിട്ടുണ്ട്. കോളജ് പഠനകാലത്ത് തന്നെ എഴുത്തുകാരനെന്ന നിലയിൽ പീറ്റർ ഹാൻഡ്കെ പ്രസിദ്ധനായിരുന്നു. സോവ്യറ്റ് യൂണിയന്റെ അധിനിവേശപ്രദേശമായ ബര്‍ലിനിലെ പാന്‍കോവ് പ്രവിശ്യയിലെ ബാല്യകാല ജീവിതം പലവിധത്തില്‍ അദ്ദേഹത്തിന്റെ രചനകളില്‍ പ്രതിഫലിക്കുന്നുണ്ട്.
നിറംമങ്ങിയ കുട്ടിക്കാലമായിരുന്നു ഹാൻഡ്കെയുടേത്. വളരെയേറെ ദുരനുഭവങ്ങളെ നേരിട്ടാണ് അദ്ദേഹം വളർന്നത്. 1971 ൽ അദ്ദേഹത്തിന്റെ അമ്മ ആത്മഹത്യ ചെയ്യുകയായിരുന്നു. തന്റെ ദുരിതം നിറഞ്ഞ് ജീവിതാനുഭവങ്ങൾ ഹാന്‍ഡ്കെയുടെ എഴുത്തിലും നിറഞ്ഞുനിൽക്കുന്നുണ്ട്. 1944-48 കാലഘട്ടത്തില്‍ ബെര്‍ലിനിലെ പാങ്കോയിലാണ് ഹാന്‍ഡ്കെ താമസിച്ചിരുന്നത്. എ സോറോ ബിയോണ്ട് ഡ്രീംസ് എന്ന ഹാന്‍ഡ്കെയുടെ കൃതിയിൽ അദ്ദേഹം തന്റെ അനുഭവങ്ങൾ തുറന്നെഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അമ്മ കാരിന്ത്യന്‍ സ്ലോവീനെ ഈ കൃതിയിൽ നമുക്ക് കണ്ടെത്താനാവും.
മദ്യത്തിന് അടിമയായിരുന്നു ഹാൻഡ്കെ യുടെ രണ്ടാനച്ഛൻ. അദ്ദേഹത്തിൽ നിന്ന് ഹാൻഡ്കെയ്ക്ക് ഏൽക്കേണ്ടിവന്ന കൊടിയ പീഡനങ്ങളും ഹാന്‍ഡ്കെയുടെ രചനയില്‍ കാണാം.
പഠനകാലത്തുതന്നെ എഴുത്തിനോട് താത്പര്യമുണ്ടായിരുന്ന ഹാൻഡകെയ്ക്ക് പ്രതിസന്ധികളെത്തുടർന്ന് 1965 ല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു. എന്നാൽ, ജീവിതത്തോട് പൊരുതി നിൽക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് എഴുത്തിനോടുണ്ടായിരുന്ന ഇഷ്ടമായിരുന്നു. പിറ്റേവർഷം തന്നെ അദ്ദേഹം ‘ദി ഹോര്‍ണെറ്റ്സ്’എന്ന പുസ്തകം പുറത്തിറക്കി. എഴുത്തിനു പുറമെ നാടകത്തോടും വലിയ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇത് സിനിമയിലും പരീക്ഷണങ്ങൾ നടത്താൻ അദ്ദേഹത്തിനു കരുത്തു നൽകി.
1978 ല്‍ ദ ലെഫ്റ്റ് ഹാന്‍ഡ് വുമന്‍ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സിനിമയിലും അദ്ദേഹം അരങ്ങേറി. കാന്‍ ചലച്ചിത്ര മേളയില്‍ ഗോള്‍ഡന്‍ പാം പുരസ്കാരത്തിന് ചിത്രം നാമനിര്‍ദേശം ചെയ്യപ്പെട്ടതൊടെ അദ്ദേഹം എഴുത്തിനൊപ്പം സിനിമയും തന്റെ പ്രവർത്തനമേഖലയാക്കുകയായിരുന്നു.
മുന്‍ യൂഗോസ്ലാവ്യൻ പ്രസിഡന്റായിരുന്ന സ്ലോബോഡന്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്ന കാലത്ത് അദ്ദേഹത്തെ പിന്തുണയ്ക്കുകവഴി വിവാദനായകനായും അദ്ദേഹം മാറുകയുണ്ടായി. സെര്‍ബിയന്‍ ഏകാധിപതിയായ സ്ലൊബോഡന്‍ മിലോഷെവിച്ചിനെ പിന്തുണച്ചതിന്റെ പേരില്‍ ഫാസിസ്റ്റ് എന്ന വിളിപ്പേര് അദ്ദേഹത്തിനു വീഴുകയും ഇതേകാരണത്താൽ 2006 ല്‍ അദ്ദേഹം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പ്രശസ്തമായ ഹെൻറിച്ച് ഹീനേ അവാര്‍ഡ് അദ്ദേഹത്തിനു നൽകാതിരിക്കുകയും ചെയ്തു.
നാടകകൃത്തെന്ന നിലയിൽ ഹാൻഡ്കെ നാടകരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കാണ് വിത്തുപാകിയത്. പാരന്പര്യധിഷ്ഠിതമായ നാടക രീതികളെ പൂർണമായും അദ്ദേഹം പൊളിച്ചെഴുതി. ഇതിവൃത്തവും സംഭാഷണവും കഥാപാത്രങ്ങളും ഇല്ലാത്ത നിരവധി നാടകങ്ങള്‍ പീറ്റര്‍ ഹാന്‍ഡ്കെ രചിച്ചിട്ടുണ്ട്. ഈ പറഞ്ഞതിൽ അതിശയോക്തിയില്ല. അദ്ദേഹത്തിന്റേതായി പുറത്തുവന്ന നാടകം തന്നെ നാടകലോകത്തെ ഞെട്ടിക്കുകയുണ്ടായി. ആദ്യത്തെ പ്രധാന നാടകമായ ‘പ്രേക്ഷകരെ കുറ്റപ്പെടുത്തുന്നു’ എന്നതിലൂടെ ഒരു പാരമ്പര്യ നിഷേധിയാണു താനെന്ന് അദ്ദേഹം ലോകത്തോടു വിളിച്ചുപറഞ്ഞു. ഇതിലെ നാല് അഭിനേതാക്കള്‍ നാടകത്തിന്റെ സ്വഭാവം ഒരു മണിക്കൂറോളം വിശകലനം ചെയ്യുകയാണു ചെയ്തത്. പിന്നീട് അവർ കാണാനെത്തിയ പ്രേക്ഷകരെ അപമാനിക്കുകയും ഒടുവിൽ നാടകത്തിന്റെ ‘പ്രകടനത്തെ’ പ്രശംസിക്കുകയും ചെയ്യുന്നു. ജനക്കൂട്ടത്തില്‍ നിന്ന് വ്യത്യസ്ത പ്രതികരണങ്ങള്‍ ഉളവാക്കുന്ന തന്ത്രമായിരുന്നു ഇതെന്നാണ് അദ്ദേഹം പിന്നീട് പറഞ്ഞത്.
‘ഭാഷാപരമായ നൈപുണ്യത്തോടെ മനുഷ്യാനുഭവങ്ങളുടെ അതിരുകളെയും അസാധാരണത്വങ്ങളെയും പറ്റി പര്യവേഷണം നടത്തുന്ന, സ്വാധീനം ചെലുത്തുന്ന എഴുത്തുകാരൻ എന്നാണ് ഹാൻഡകെയുടെ രചനകളെ കുറിച്ച് പുരസ്കാരസമിതി വിലയിരുത്തിയത്. പെനാലിറ്റി കിക്ക് കാത്തു നിൽക്കുന്ന ഗോളിയുടെ ഉദ്യോഗം (The Golie’s Anxitey at the Penatly Kick) എന്ന ഒറ്റകൃതിമതി ഹാൻഡ്കെയുടെ പ്രതിഭയെ തിരിച്ചറിയാൻ.
സന്ദീപ് സലിം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പൗരത്വബിൽ : ലക്ഷ്യം വലിയ പൊളിച്ചെഴുത്ത്
പ്രതീക്ഷിച്ചതുപോലെ പൗരത്വനിയമ ഭേദഗതിബിൽ ലോക്സഭ
ദൈവകൃപയുടെ വഴിയെ ജനകീയനായ ഇടയൻ
കാഞ്ഞിരപ്പള്ളി രൂപതയുടെ ത്രിദീയ മെ
മനുഷ്യാവകാശങ്ങൾക്കായി പോരാടുക
സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 71-ാം വാ
സർ സിപിയുടെയും വിമോചനസമരത്തിന്റെയും ചരിത്രം മറക്കാതിരിക്കുക
കേരളത്തിലെ കത്തോലിക്കാസഭയെ തകർക്കാൻ ആസൂത്രിതമാ
ഒരു സഭാസ്നേഹിയുടെ ചരമശതാബ്ദി
കേരളത്തിൽ സുറിയാനി കത്തോലിക്കർക്കുവേണ്ടി 1896-ൽ മൂന്ന
മഹാസഖ്യത്തെക്കാൾ ഇഴയടുപ്പം കൂടുതലുള്ളതോ മഹാ അഘാഡി?
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
പ്രതിപക്ഷ സഖ്യങ്ങൾ
ലെഫ്റ്റിനൊപ്പം റൈറ്റിനെയും ഹൃദയത്തിലേറ്റിയ നായനാർ
ലെഫ്റ്റിനെ ജീവനായി കൊണ്ടു നടക്കുമ്പോഴും റൈറ്റിനെയും അത്ര
ഇന്നു ബംഗാൾ, നാളെ?
അനന്തപുരി / ദ്വിജൻ
സുപ്രീം കോടതിയില
എല്ലാം തോൽവി; കുടിയിറക്കാൻ വന്യമൃഗങ്ങളും
കർഷകൻ തോറ്റതല്ല തോൽപിച്ചതാണ് / സി.കെ. കുര്യാച്ചൻ-5
മനോഹരമാ
കുട്ടനാട്ടിൽ സർക്കാർ ഇടപെടൽ അനിവാര്യം
കുട്ടനാടിന്റെ പ്രശ്നങ്ങളും പ്രതിസന്ധികളും കാർ
കാഞ്ചി വലിക്കുന്ന കാലത്ത്... കണ്ണിൽ കരടാകരുത് നീതി
ഡൽഹി ഡയറി/ ജോർജ് കള്ളിവയലിൽ
ഹൈദരാബാദിൽ യുവ വെറ്ററിനറി ഡോക്ടറെ മാ
പ്രതീക്ഷയറ്റ് തെങ്ങ്, കറുത്തപൊന്നും ചതിക്കുന്നു
“നേരിയ പ്രതീക്ഷ നീരയിലായിരുന്നു. അതും തകർന്നു. കേരളത്തിൽ തെങ്ങ് കൃഷിചെയ്യാൻ ആ
എല്ലാം വ്യവസായികൾക്കുവേണ്ടി മാത്രം
ഇന്ത്യയിൽ കർഷകരേക്കാൾ പ്രിയപ്പെട്ടവർ വ്യവസായികളാണെന്നത്
ഇവർക്കും വേണം എസ്പിജി സംരക്ഷണം!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
എസ്പിജി സംരക്ഷണം ഇന
ഖജനാവ് നിറച്ചവർ പെരുവഴിയിൽ
സ്വാഭാവിക റബർ ഉത്പാദനത്തിൽ രാജ്യം സ്വയംപര്യാ
ലക്ഷ്യം കത്തോലിക്കാസഭ തന്നെ
പ്രത്യേക ചട്ടക്കൂടോ, നിയമാവലിയോ, ഭരണസംവിധാനമോ ഒ
സന്യാസവും സംസ്കൃതിയും
ക്രൈസ്തവ സന്യാസത്തെ ചുറ്റിപ്പറ്റിയുള്ള സമകാലീ
ചെലവ് 172, വരവ് 130; ഇത് റബർ കർഷകന്റെ ദുരവസ്ഥ
""ഈ മണ്ണിൽ ഞാൻ വിയർപ്പൊഴുക്കാൻ തുടങ്ങിയിട്ട് 22
ഇതിലുണ്ടൊരു രാഷ്ട്രീയം
ക്രൈസ്തവ സമൂഹമെന്നാൽ വ്യത്യസ്ത പാരന്പര്യ
വിശ്വാസത്തിലും കൈകടത്തുമോ?
ചര്‍ച്ച് ബില്ലിന്റെ കാണാപ്പുറങ്ങള്‍-3 / ഡോ. ജോർജ് തെക്കേക്കര
ചർച്ച
തെരഞ്ഞെടുപ്പ് ബോണ്ട്: അഴിമതിയുടെ വികൃത മുഖം
തങ്ങൾ അധികാരത്തിൽ വന്നാൽ വിദേശത്തേക്കു കട
വികാരിക്ക് ഇനി എന്തുകാര്യം?
ചർച്ച്ബിൽ വാഗ്ദാനം ചെയ്യുന്നത് ഒരു ആദർശരാജ്യമാണ്. ഇടവകവികാരിയെ ആശ്രയിക്കാതെ, ര
ഷായുടെ ഗൂഗ്ലിയിൽ പവാറിന്റെ സിക്സർ
ഉള്ളതുപറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
തെരഞ്ഞെടുപ്പിനുശേഷമുള്ള തന്ത്രങ്ങളി
ശുഭ ഭാവിക്കായി കണ്ണുംനട്ട്
ലോക ഭിന്നശേഷിദിനം ഡിസംബർ മൂന്ന് : ശാരീരി
ചർച്ച്ബില്ലിന്റെ കാണാപ്പുറങ്ങൾ
ക്രൈ സ്തവ സഭകളുടെ സ്വത്തുവകകളും സന്പത്തും കൈകാര്യം ചെയ്യുന്നതിനു ചർച്ച് ആക്ട് വ
തെരഞ്ഞെടുപ്പിനെ ഭയപ്പെടുന്നവർ
തെരഞ്ഞെടുപ്പിനെ ഭയപ്പെടുന്നവർ പെരുകുകയാണോ? കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് ഭാ
താമരത്തണ്ടു തുരന്നു മിത്രകീടം
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
മുഖ്യശത്രുവിനെ അവന്റെ കൂട്ടാളിയെക്കൊ
മലയാള സിനിമയിലെ മരുന്നുമരങ്ങൾ!
ഒൗട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്
കടം മേടിച്ചും വായ്പ
കേരള എംപിമാർ പാർലമെന്റിൽ
കുതിരാനിലെ ഗതാഗതക്കുരുക്ക് ഉടൻ പരിഹരിക്കണമെന്ന് രമ്യ ഹരിദാസ്
മണ്ണൂത്തി വടക്കുഞ്ച
കവിതയിലെ ആത്മനിർവൃതി
അറുപത്തേഴു വർഷം മുന്‍പ് താനെഴുതിയ കാവ്യത്തിലെ വരികൾ ഇന്നും സാധാ
അമേരിക്കയെ കടത്തിവെട്ടി ചൈന
ലോകത്ത് ഏറ്റവും കൂടതൽ നയതന്ത്ര ഓഫീസുകളുള്ള രാജ്യം എന്ന സ്ഥാനം അമേരിക്കയിൽനി
കേരള എംപിമാർ പാർലമെന്റിൽ
ചികിത്സാസൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കണമെന്ന് ഡീൻ കുര്യാക്കോസ്
സംസ്ഥാനത്ത് ചി
മാളങ്ങൾ ഉണ്ടാകുന്പോൾ!
ബത്തേരി ഗവ. സർവജന സ്കൂളിലെ ക്ലാസ് മുറിയിൽ വച്ച് പാന്പു
അതിവേഗത്തിന് ഫാസ് ടാഗ്
ടോൾ ഗേറ്റുകളിലെ വാഹനങ്ങളുടെ നീണ്ട നിര എന്ന പേടി സ്വപ്നം
സ്റ്റാർട്ടപ്പുകൾക്ക് എൻഒസി നേടാനുള്ള സമയപരിധി നീട്ടില്ല
ഹൈബി ഈഡൻ
സ്റ്റാർട്ടപ്പ് പദ്ധതികൾക്ക് എൻഒസി ലൈസൻസുകൾ നേടാനുള്ള സ
കേരള എംപിമാർ പാർലമെന്റിൽ
ട്രോപ്പിക്കൽ ഹോർട്ടി കൾച്ചർ ഇൻസ്റ്റിട്യൂട്ട് വേണമെന്ന് പ്രതാപൻ
കേരള കാർഷിക സ
കിംഗ് ആയി മാറുന്ന കിംഗ് മേക്കർ
കിംഗ് മേക്കർ ഇനി കിംഗ്. മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുത
കേരളം രൂക്ഷമായ സാന്പത്തിക പ്രതിസന്ധിയിലേക്ക്
നിയമസഭയുടെ മേശപ്പുറത്തു കഴിഞ്ഞ ദിവസംവച്ച സംസ്ഥാന സർക്കാരിന്റെ സാന്പത്തിക ന
കേരള കർഷകൻ എരിതീയിലേക്കോ?
ഭൂമി അത്യാവശ്യ സമയങ്ങളിൽ സാന്പത്തിക ക്രവിക്രയങ്ങൾക്ക് അത്യന്താപേക്ഷിതവും വള
നീളുന്ന ദുരിതപർവം
“വിമാനങ്ങളിൽ നിറയെ ആൾക്കാരുണ്ട്; ട്രെയിനുകളിലും നി
കരിനിഴലിനു കീഴെ ജനാധിപത്യം
ന്യൂഡൽഹി: ജനാധിപത്യത്തിനും രാജ്യത്തിനും കറുത്ത ദിനങ്ങളാണു കടന്നു പോകുന്നത്.
ഭരണഘടനാ മൂല്യങ്ങൾ മറക്കരുത്
ഓരോ രാഷ്ട്രത്തിന്റെയും ഭാഗധേയത്തിൽ നിർണായകമായത് ഭ
വൃത്തികെട്ട അധികാര മൽപ്പിടിത്തം
ഉള്ളതു പറഞ്ഞാല്‍ / കെ. ഗോപാലകൃഷ്ണൻ
പ്രണയത്തിലും യുദ്ധ
ആസിയാൻ: നഷ്ടക്കണക്കുകളുടെ പത്തുവർഷങ്ങൾ
ആർസിഇപി കരാറിൽ നിന്നു താത്കാലികമായി ഇന്ത്യ പി
വേട്ടയാടുന്ന പാപങ്ങൾ
അനന്തപുരി / ദ്വിജൻ
കേരള നിയമസഭാ നടപടികൾ അലങ്കോലമാക്ക
ദേശീയ രാഷ്ട്രീയത്തിൽ ഉറ്റുനോക്കി എൻസിപിയും ജനതാദൾ-എസും
ദേശീയ രാഷ്ട്രീയത്തിലെ സംഭവവികാസങ്ങളിൽ ആശങ്കയോ
കാറ്റു വിതച്ച് കൊടുങ്കാറ്റു കൊയ്യണമോ?
മനുഷ്യജീവിതത്തിന്റെ സുരക്ഷ തകർക്കുന്ന ഏറ്റവും ഭീകരമായ വിപത്താണ് മദ്യവും മയ
കേരള എംപിമാര്‍ പാര്‍ലമെന്റില്‍
പേപ്പർ ബാലറ്റിലേക്കു മടങ്ങണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ
ഇലക്ട്രോണിക് വോട്ടിംഗ് സ
Latest News
ബലൂണിനു കരഞ്ഞ നാലു വയസുകാരിയെ രണ്ടാനച്ഛൻ മർദിച്ച് കൊന്നു
ചാമ്പ്യൻസ് ലീഗ്: ലിവർപൂൾ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാർട്ടറിൽ
മമത-ഗവർണർ ഏറ്റുമുട്ടൽ പുതിയ തലത്തിലേക്ക്; "ചാൻസലറുടെ’ ചിറകരിഞ്ഞു
റോക്സറ്റ് താരം മാരി ഫ്രെഡിക്സണ്‍ അന്തരിച്ചു
ഷെയ്ൻ നിഗത്തിന് ദക്ഷിണേന്ത്യൻ സിനിമയിൽ വിലക്ക്; ഫിലിം ചേംബറിന്റെ കത്ത്
Latest News
ബലൂണിനു കരഞ്ഞ നാലു വയസുകാരിയെ രണ്ടാനച്ഛൻ മർദിച്ച് കൊന്നു
ചാമ്പ്യൻസ് ലീഗ്: ലിവർപൂൾ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാർട്ടറിൽ
മമത-ഗവർണർ ഏറ്റുമുട്ടൽ പുതിയ തലത്തിലേക്ക്; "ചാൻസലറുടെ’ ചിറകരിഞ്ഞു
റോക്സറ്റ് താരം മാരി ഫ്രെഡിക്സണ്‍ അന്തരിച്ചു
ഷെയ്ൻ നിഗത്തിന് ദക്ഷിണേന്ത്യൻ സിനിമയിൽ വിലക്ക്; ഫിലിം ചേംബറിന്റെ കത്ത്
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top