Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ദാരിദ്ര്യനിർമാർജനം അനിവാര്യം
Saturday, October 19, 2019 12:04 AM IST
ദാരിദ്ര്യനിർമാർജനത്തിനായുള്ള ഗവേഷണ സംഭാവനകൾ നൽകിയ ഭാരതവംശജനായ അഭിജിത് ബാനർജി, ഭാര്യ എസ്തർ ഡുഫ്ളോ, ഹാർവാഡ് പ്രഫസർ മൈക്കൽ ക്രെമർ എന്നിവർക്ക് ഈ വർഷത്തെ സാന്പത്തിക ശാസ്ത്രത്തിനായുള്ള നൊബേൽ പുരസ്കാരം നൽകപ്പെട്ടപ്പോൾ ദാരിദ്ര്യനിർമാർജനത്തിനായുള്ള ലോകമനഃസാക്ഷിയുടെ സ്വരമാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നത്. ശാസ്ത്ര- സാങ്കേതിക മേഖലയിൽ വലിയ നേട്ടങ്ങൾ ആർജിക്കുകയും ലോകകന്പോള വ്യവസ്ഥിതി കരുത്താർജിക്കുകയും ചെയ്യുന്പോഴും കോടിക്കണക്കിന് ജനങ്ങൾ ആഫ്രിക്കയിലും ഏഷ്യയിലും ലാറ്റിനമേരിക്കൻ രാജ്യങ്ങളിലുമൊക്കെയായി ദാരിദ്ര്യത്തിന്റെ പിടിയിലമർന്നിരിക്കുന്നുവെന്നത് ഇനിയും കാണാതിരിക്കാനാവില്ലെന്ന സന്ദേശമാണു ദരിദ്രരുടെ പ്രശ്നങ്ങൾക്കു പരിഹാരം തേടിയിറങ്ങിയ ഈ സാന്പത്തികശാസ്ത്ര ത്രിമൂർത്തികളെ അംഗീകരിക്കുകവഴി ലോകം ചെയ്തത്.
ദാരിദ്ര്യനിർമാർജനം ഏറ്റവും അടിയന്തരമായി കൈകാര്യം ചെയ്യപ്പെടേണ്ട വിഷയമാണെന്നുള്ള നൊബേൽ സമിതിയുടെ വിലയിരുത്തൽ ലോകമനഃസാക്ഷിയുടെ തന്നെ ശബ്ദമാണ്. ശബ്ദമില്ലാത്ത ഒരു വലിയ ജനസഞ്ചയത്തിന്റെ നിലവിളി കേൾക്കപ്പെടണമെന്നത് തീർച്ചയായും സാമൂഹിക നീതിയുടെ ഉൾവിളി കൂടിയാണ്.
വികസനമെന്നത് സമൂഹത്തിന്റെ മുകൾത്തട്ടിൽ സംഭവിക്കുന്ന ഉപരിപ്ലവമായ ഏതാനും മാറ്റങ്ങളല്ല പ്രത്യുത ഏറ്റവും പരാധീനത അനുഭവിക്കുന്ന ജനവിഭാഗത്തിന്റെ ജീവിതനിലവാരം ഉയർത്തുന്നതിൽ എത്രമാത്രം ഭാവാത്മകമായ ഫലങ്ങൾ ഉളവാക്കിയിരിക്കുന്നുവെന്നു വിലയിരുത്തപ്പെടുകയാണ്. പദ്ധതികൾ എത്ര എന്നുള്ളതല്ല അവ പ്രശ്നപരിഹാരത്തിന് എത്രത്തോളം ഫലദായകമായി എന്നു തെളിയിക്കപ്പെടണമെന്നും അഭിജിത് ബാനർജിയുടെയും സംഘത്തിന്റെയും ഗവേഷണഫലങ്ങൾ വ്യക്തമാക്കുന്നു. ഗവേഷണ മേഖലയിൽ പുതിയ ഒരു വസന്തം തന്നെ വിരിയിക്കുകയാണ് ഈ സാന്പത്തിക വിദഗ്ധർ.
ഗവേഷണങ്ങൾ പരീക്ഷണശാലയിൽ അവസാനിക്കാതെ മനുഷ്യജീവിതത്തിന്റെ യഥാർഥ സാഹചര്യങ്ങളിലെത്തി വ്യക്തമായ ഗവേഷണഫലങ്ങൾ പുറപ്പെടുവിക്കുന്നതിനു പര്യാപ്തമായി ആവിഷ്കരിക്കുന്നതിൽ ഇവർ വിജയിച്ചു. സാന്പത്തിക ശാസ്ത്രത്തെ മനുഷ്യജീവിതവുമായി ബന്ധിപ്പിച്ച് അനുദിന ജീവിതക്രമത്തിന്റെ ഭാഗമാക്കി മാറ്റുന്നതിൽ ഇവരുടെ ഗവേഷണഫലങ്ങൾ കാരണമായി. ചുരുക്കത്തിൽ സാന്പത്തിക ശാസ്ത്രം ജീവിതഗന്ധിയായി. ദാരിദ്ര്യമേഖലകളുടെയും അവികസിത രാജ്യങ്ങളുടെയും വികസനം ലക്ഷ്യമിടുന്ന സാന്പത്തികശാസ്ത്രപഠന ശാഖയായ വികസന സാന്പത്തികശാസ്ത്രത്തെ (Development Economics) പൂർണമായും പുനർനിർവചിച്ചു എന്നതാണ് നൊബേൽ സമിതി പ്രത്യേകം ശ്രദ്ധിച്ചത്. ഇവരുടെ പരീക്ഷണാധിഷ്ഠിത ഉദ്യമം വികസന സാന്പത്തികശാസ്ത്രത്തെ പുതിയ ചക്രവാളങ്ങളിലെത്തിച്ചു.
ലക്ഷ്യം മുറുകെപ്പിടിച്ച്
ഇവരുടെ പഠനങ്ങൾ ദാരിദ്ര്യത്തിനെതിരായി പോരാടാനുള്ള മനുഷ്യന്റെ കഴിവിനെ ഗണ്യമായി മെച്ചപ്പെടുത്തിയെന്നും നൊബേൽ സമിതി വിലയിരുത്തുന്നു. ദരിദ്രരുടെ പ്രശ്നങ്ങളിലേയ്ക്കു കടന്നുചെന്ന് അവയുടെ കാരണം കണ്ടെത്തി ക്രിയാത്മകമായ പരിഹാരമാർഗങ്ങൾ ആവിഷ്കരിക്കുന്നതിൽ ഇവർ വിജയം കണ്ടെത്തി. സാന്പത്തിക തത്വങ്ങൾ ദാരിദ്ര്യത്തിന്റെ വേദനകൾ ലഘൂകരിക്കുന്നതിന് കാരണമാകണമെന്ന ലക്ഷ്യം മുറുകെപ്പിടിച്ചുകൊണ്ടുള്ള ഗവേഷണപഠനങ്ങളാണ് ഇവർ നടത്തിയത്. ദാരിദ്ര്യനിർമാർജനത്തിന് ഇവർ ഒരു പരീക്ഷണാത്മക സമീപനം രൂപപ്പെടുത്തി. ദാരിദ്ര്യനിർമാർജനത്തിന് മാജിക് ബുള്ളറ്റുകളൊന്നുമില്ലെന്നും എന്നാൽ കൂട്ടായ യത്നത്തിലൂടെ ഭരണ - ഉദ്യോഗസ്ഥ - സംരംഭക - ഗവേഷക - ആരോഗ്യ - വിദ്യാഭ്യാസ - രാഷ്ട്രീയ മേഖലകളുടെ പങ്കാളിത്തത്തോടെ ദാരിദ്ര്യത്തെ ഒരു പരിധി വരെ ലഘൂകരിക്കാമെന്നും ഇവർ സമർഥിക്കുന്നു.
ഉദാഹരണത്തിന് ദാരിദ്ര്യനിർമാർജനത്തിന് വിദ്യാഭ്യാസം അനിവാര്യമാണ്. കുട്ടികളെ സ്കൂളിലെത്തിക്കാൻ എന്താണു മാർഗം എന്നു പഠിച്ച് വേണ്ടകാര്യങ്ങൾ ചെയ്യണം. കെനിയയിലെ പഠനം തെളിയിക്കുന്നതു കുട്ടികൾക്കു വിരശല്യത്തിനുള്ള മരുന്നുകൾ സ്കൂളുകളിലൂടെ വിതരണം ചെയ്യുന്നതുവഴി സ്കൂളുകളിലേക്കു കുട്ടികളെ ആകർഷിക്കാമെന്നാണ്. കുട്ടികൾക്കു സൗജന്യ പുസ്തക വിതരണത്തേക്കാളും ഉച്ചഭക്ഷണവിതരണത്തേക്കാളും വിജയകരമായത് കെനിയയിൽ വിരശല്യത്തിനുള്ള മരുന്നു നൽകിയതാണ്. പക്ഷേ ഇവിടെ ശ്രദ്ധിക്കേണ്ടത് എന്നും വിരമരുന്ന് നൽകി കുട്ടികളെ സ്കൂളിലേയ്ക്ക് ആകർഷിക്കാനാവില്ല എന്നതാണ്.
തുടക്കത്തിൽ ഈ മാർഗങ്ങൾ അവലംബിച്ച് പഠനം ആവശ്യമെന്ന ബോധ്യത്തിലേക്കു സമൂഹത്തെ വളർത്തണം. മാത്രമല്ല ആരോഗ്യമേഖലയിലുള്ളവർ കെനിയയിലെ കുട്ടികൾക്ക് എന്തുകൊണ്ട് ഇത്ര ഗുരുതരമായ വിരശല്യം ഉണ്ടാകുന്നുവെന്ന് പഠിച്ച് ആ സാഹചര്യം മാറ്റിയെടുക്കേണ്ടതും ആവശ്യമാണ്. ഇപ്രകാരം ദാരിദ്ര്യനിർമാർജനമെന്നത് വിവിധ മേഖലകളുടെ സംഘാത്മകമായ ഒരു ശൃംഖലയിൽ വരുന്ന വിഷയമാണെന്നും ബന്ധപ്പെട്ട മേഖലയിലുള്ളവരുടെ കൂട്ടായ ശ്രമങ്ങൾ അനിവാര്യമാണെന്നും ഇവരുടെ പഠനങ്ങൾ വ്യക്തമാക്കുന്നു. കെനിയയിൽ കുട്ടികളെ ആകർഷിക്കാൻ ഉപയോഗിച്ച മാർഗം മറ്റൊരു രാജ്യത്ത് അതേപടി നടപ്പാക്കാൻ ശ്രമിക്കുന്നത് പരാജയപ്പെടാനും കാരണമാകും. കാരണം ഓരോ പ്രദേശത്തും സാഹചര്യങ്ങളും കാരണങ്ങളും വ്യത്യസ്തമാണ്.
സൂക്ഷ്മതല മാർഗം
അതുകൊണ്ട് ഓരോ വ്യക്തിയുടെയും അല്ലെങ്കിൽ കൂട്ടത്തിന്റെയും ദാരിദ്ര്യത്തിന്റെ യഥാർഥ കാരണം കണ്ടെത്തി അതു പരിഹരിക്കുന്നതിനാവശ്യമായ സൂക്ഷ്മതല മാർഗമാണ് ഇവർ പരീക്ഷിച്ചത്. സാന്പത്തിക ശാസ്ത്രഭാഷയിൽ “മൈക്രോ അനാലിസിസ്”നാണ് ഇവർ പ്രാധാന്യം കല്പിക്കുന്നത്. സാന്പത്തിക ശാസ്ത്രതത്വങ്ങൾ സാധാരണ വികസിപ്പിക്കുന്നതു നിശ്ചിതമായ അനുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് . എന്നാൽ, അഭിജിത്ത് ബാനർജിയും കൂട്ടരും അനുമാനങ്ങളിൽ ആശ്രയിച്ചല്ല പകരം ബന്ധപ്പെട്ട ഗ്രൂപ്പുകളിൽ നിന്നു നേരിട്ടു ശേഖരിച്ച ശാസ്ത്രീയമായ സ്ഥിതിവിവരക്കണക്കുകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് തങ്ങളുടെ സിദ്ധാന്തങ്ങൾ വികസിപ്പിച്ചെടുത്തത്.
ദരിദ്രരുടെ കണ്ണീരൊപ്പുന്നതും അവരുടെ പട്ടിണിക്കും മറ്റ് അടിസ്ഥാന പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതുമാണ് സാന്പത്തിക വളർച്ച എന്ന മനുഷ്യത്വപരമായ സമീപനത്തിനാണ് അഭിജിത്ത് ബാനർജിയും സംഘവും ഉൗന്നൽ നൽകുന്നത്. പരിമിതമായ വിഭവങ്ങൾ ഉപയോഗിച്ച് പരമാവധി പ്രയോജനം എങ്ങനെ നേടിയെടുക്കാം എന്ന ഇവരുടെ ഗവേഷണങ്ങൾ അവികസിത രാജ്യങ്ങളുടെ സാന്പത്തിക നയരൂപീകരണത്തിന് ഏറെ സഹായകമാണ്. ഇവിടെ ഇവർ നടത്തിയ മറ്റൊരു പരീക്ഷണവും ശ്രദ്ധേയമായി. കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താൻ എന്തു മാർഗമാണ് കൂടുതൽ അഭികാമ്യമെന്ന് പരീക്ഷണ- പഠനത്തിലൂടെ ഇവർ തെളിയിച്ചു.
മൂന്നു മാർഗങ്ങൾ ഇതിനായി നിർദേശിക്കപ്പെട്ടു. 1. കുട്ടികൾക്കു സൗജന്യമായി പുസ്തകങ്ങൾ നൽകി നിലവാരം ഉയർത്തുക. 2. സ്കൂളുകളിൽ സൗജന്യ ഉച്ചഭക്ഷണം ക്രമീകരിച്ച് അവരെ സ്കൂളുകളിലേക്ക് ആകർഷിക്കുക. 3. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കു സ്കൂളുകളിൽ തന്നെ റെമഡിയൽ പരിശീലനം നൽകുക. ഈ മൂന്നു പരീക്ഷണങ്ങളിൽ കൂടുതൽ ഫലപ്രദമെന്ന് തെളിയിക്കപ്പെട്ടതു പഠന വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് ഏർപ്പെടുത്തുന്ന പ്രത്യേക പരിശീലനം തന്നെയാണ്.
ഇന്ത്യയിൽ അന്പതുലക്ഷത്തോളം കുട്ടികൾക്ക് ഇപ്രകാരമുള്ള പരിശീലനത്തിലൂടെ മികവ് നേടാൻ ഇടയായത് നൊബേൽ പുരസ്കാരസമിതിയുടെ വിലയിരുത്തലിനു പാത്രമായ കാര്യമാണ്. അതുപോലെതന്നെ നമ്മുടെ രാജ്യത്ത് പ്രതിരോധ കുത്തിവയ്പ് സൗജന്യമാണെങ്കിലും ഈ ക്യാന്പുകളിലേക്ക് കുട്ടികളുമായി എത്താൻ അമ്മമാർ മടിക്കുന്നു. ഇതിനു പരിഹാരമായി കുട്ടികൾക്കുള്ള പോഷണ ധാന്യങ്ങൾ കൂടി ഈ കുത്തിവയ്പ് കേന്ദ്രങ്ങളിൽ നൽകുന്നത് വിജയകരമായി എന്ന് ഇവരുടെ ഫീൽഡ് പഠനങ്ങൾ തെളിയിക്കുന്നു.
മുന്നേറ്റമായി മാറണം
സാന്പത്തിക ശാസ്ത്രത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരം മുൻനിർത്തി ദാരിദ്ര്യനിർമാർജനം ഒരു മുന്നേറ്റമായി ലോകമെങ്ങും കണക്കിലെടുത്ത് ഈ നൂറ്റാണ്ടിൽ തന്നെ ലോകത്തിൽ നിന്നു പട്ടിണി മരണം, കുട്ടികളുടെ പോഷകാഹാരക്കുറവ്, നിരക്ഷരത, ശിശുമരണം, പകർച്ചവ്യാധിരോഗങ്ങൾ എന്നീ പ്രശ്നങ്ങൾ ഇല്ലാതാക്കാനുള്ള ക്രിയാത്മകമായ പ്രവർത്തനങ്ങൾക്ക് ശ്രമിക്കാം. ഇന്ത്യൻ വംശജനായ അഭിജിത് ബാനർജിയുടെയും മറ്റും സംഭാവനകൾ ഈ ദിശയിൽ ശരിയായി മുന്നേറാൻ വ്യക്തമായ ദർശനം നമുക്ക് നൽകുന്നു.
ദാരിദ്ര്യനിർമാർജനത്തിന് കത്തോലിക്കാസഭയുടെ സാമൂഹിക സാന്പത്തിക പ്രബോധനങ്ങൾ എല്ലാക്കാലത്തും ഉൗന്നൽ നൽകിയിട്ടുണ്ട്. പീയൂസ് പതിനൊന്നാമൻ മാർപാപ്പ “നാൽപതാം വർഷം” എന്ന ചാക്രിക ലേഖനത്തിന്റെ ഒരു ഭാഗത്ത് ഇപ്രകാരം പ്രസ്താവിക്കുന്നു: “സാന്പത്തികശാസ്ത്രവും ധാർമികശാസ്ത്രവും സ്വകീയ മണ്ഡലങ്ങളിൽ തനതായ തത്ത്വങ്ങളനുസരിച്ച് നയിക്കപ്പെടുന്നു. എന്നാലും സാന്പത്തികക്രമവും ധാർമികക്രമവും പരസ്പരം ഒന്നിച്ച് മുന്നോട്ടു പോകുന്പോഴാണ് നീതിപൂർവകമായ ഒരു സമൂഹിക വ്യവസ്ഥിതി രൂപപ്പെടുത്താനാവുന്നത്. അതുകൊണ്ട് ഇവ രണ്ടും അവഗാഢം ബന്ധപ്പെട്ടിരിക്കുന്നു. സാന്പത്തികതയുടെ ലക്ഷ്യം സാന്പത്തികതയിൽ തന്നെയല്ല അടങ്ങിയിരിക്കുന്നത്. പിന്നെയോ അതു മനുഷ്യവംശത്തിനും സമൂഹത്തിനും വേണ്ടി നൽകപ്പെട്ടിരിക്കുന്നു”.
ദാരിദ്ര്യനിർമാർജനത്തിനു സാന്പത്തിക - ധാർമിക തത്വങ്ങളുടെ ഗുണപരമായ സംയോജനം ഉപയോഗപ്പെടുത്തി വിശാലമായ കാഴ്ചപ്പാടിൽ പരിഹരിക്കുന്നതിനുള്ള സഭയുടെ പ്രബോധനങ്ങൾക്കു പ്രധാന്യം കൈവരുക കൂടിയാണ് ദാരിദ്ര്യനിർമാർജന പ്രവർത്തനങ്ങളെ അംഗീകരിക്കുന്ന നൊബേൽ പുരസ്കാരത്തിലൂടെ. ദൈവത്തിൽനിന്നു സ്വീകരിക്കുന്നവയാണ് നമുക്ക് ലഭിച്ചിരിക്കുന്നതെന്നതെല്ലാം എന്ന ബോധ്യത്തിൽ സാഹോദര്യത്തിലേക്കു ഹൃദയം തുറക്കണമെന്ന ഫ്രാൻസീസ് മാർപാപ്പയുടെ ആഹ്വാനം ഇവിടെ കൂടുതൽ അർഥപൂർണമാകുന്നു.
ബിഷപ് ജേക്കബ് മുരിക്കൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
Latest News
ഇ.പി. ജയരാജൻ വിവാദം ബിരിയാണി ചെമ്പ് പോലെ: വി.എസ്. സുനിൽ കുമാർ
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
മണിപ്പുരില്‍ സൈനിക ക്യാന്പിന് നേരെ ആക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്ക് വീരമൃത്യു
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
Latest News
ഇ.പി. ജയരാജൻ വിവാദം ബിരിയാണി ചെമ്പ് പോലെ: വി.എസ്. സുനിൽ കുമാർ
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
മണിപ്പുരില്‍ സൈനിക ക്യാന്പിന് നേരെ ആക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്ക് വീരമൃത്യു
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top