Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഇടുക്കിക്കായി വീറോടെ; സഭയിൽ സമവായം
Thursday, November 7, 2019 12:33 AM IST
നല്ല ഉദ്ദേശ്യത്തോടെ ചെയ്തതിന്റെ പേരിൽ പഴി കേൾക്കേണ്ടി വന്നതിന്റെ സങ്കടമായിരുന്നു മന്ത്രി ഇ. ചന്ദ്രശേഖരന്. ചെയ്തതെല്ലാം അക്കമിട്ടു നിരത്തിയിട്ടും പ്രതിപക്ഷത്തിനു തൃപ്തിയാകുന്നില്ല. എന്തിനു ഭരണപക്ഷത്തെ അംഗങ്ങളുടെ അതൃപ്തിക്കും പരിഹാരമായില്ല. ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്ത്വനവാക്കുകൾ വിശ്വസിച്ച് പ്രതിപക്ഷം വാക്കൗട്ട് നീക്കത്തിൽനിന്നു പിൻവാങ്ങി.
ഇടുക്കിയിൽ പതിനഞ്ചു സെന്റിൽ കൂടുതലുള്ള ഭൂമിയിൽ നിർമാണപ്രവർത്തനങ്ങൾക്കു വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള സർക്കാർ ഉത്തരവാണ് അടിയന്തരപ്രമേയ നോട്ടീസ് ആയി എത്തിയത്. നോട്ടീസ് അവതരിപ്പിച്ച പി.ജെ. ജോസഫ് കാര്യമാത്ര പ്രസക്തമായി കാര്യങ്ങൾ വിശദീകരിച്ചു. കേരളത്തിലെ മറ്റു ജില്ലകളിലുള്ളവർക്കുള്ള അവകാശങ്ങൾ ഇടുക്കിക്കാർക്കു നൽകാത്തത് വിവേചനമാണെന്നു ജോസഫ് പറഞ്ഞു. 1964 ലെ ഭൂപതിവു ചട്ടങ്ങൾ പ്രകാരം പട്ടയം കിട്ടുന്ന ഭൂമി കൃഷി ആവശ്യത്തിനാണ് ഉപയോഗിക്കേണ്ടത്. എന്നാൽ, കാലം മാറിയതോടെ ആവശ്യങ്ങളും മാറി. സർക്കാർ ഉത്തരവ് ബാധകമാകുന്പോൾ സ്കൂളുകളും ആശുപത്രികളും ദേവാലയങ്ങളും ഒന്നും പറ്റില്ല. സർക്കാർ ഉത്തരവ് പ്രകാരം 1500 ചതുരശ്ര അടിയിൽ കൂടുതലുള്ള കെട്ടിടങ്ങൾ സർക്കാരിന് ഏറ്റെടുക്കാം.വീടിനു പുറത്ത് ഇടുക്കിക്കാർക്ക് ഒന്നും പറ്റില്ലേ? ജോസഫ് ചോദിച്ചു.
കെട്ടിടം പണിയണമെങ്കിൽ വില്ലേജ്, പഞ്ചായത്ത് അനുമതി വേണം. സോളാർ വൈദ്യുതി മാത്രമേ ഉപയോഗിക്കാവൂ. ഇതു വിചിത്രമായ ഉത്തരവാണ്. ഭൂപതിവു ചട്ടങ്ങൾ ഭേദഗതി ചെയ്താൽ മാത്രമേ കോടതിയിൽ പോയാലും നീതി കിട്ടുകയുള്ളു എന്നാണ് ജോസഫിന്റെ വാദം.
ഇടുക്കി ജില്ലയിൽ നിന്നുള്ള മറ്റു ജനപ്രതിനിധികളും പ്രശ്നത്തിന്റെ ഗൗരവാവസ്ഥ വിശദീകരിച്ചു. ഈ പ്രശ്നത്തിൽ ഒരു സർവകക്ഷിയോഗം പോലും വിളിക്കാതെയാണ് ഉത്തരവിറക്കിയതെന്ന് റോഷി അഗസ്റ്റിൻ ചൂണ്ടിക്കാട്ടി. നാട്ടിലേക്കു തിരിച്ചു പോകാനാകാത്ത നിലയാണെന്നും റോഷി പറഞ്ഞു. ഇ.എസ്. ബിജിമോളും എസ്. രാജേന്ദ്രനും ഇടുക്കിക്കാരുടെ ദുരിതങ്ങൾ പറഞ്ഞു വച്ചു.
ഇടുക്കിക്കു വേണ്ടി ചെയ്ത നല്ല കാര്യങ്ങളുടെ പട്ടിക നിരത്തുകയായിരുന്നു മന്ത്രി ചന്ദ്രശേഖരൻ. സർക്കാർ ഇറക്കിയ ഉത്തരവ് സാധാരണക്കാരെ സഹായിക്കാനാണ്. ചില നടപടികളുണ്ടായില്ലെങ്കിൽ പട്ടയം തന്നെ റദ്ദാക്കപ്പെടുന്ന സ്ഥിതിയാണ്. അതിനാലാണ് ഉത്തരവിറക്കിയത്. ഇതു തുടരുകയല്ലാതെ മാർഗമില്ല. ചട്ടം ഭേദഗതി പിന്നീട് ആലോചിക്കാമെന്നും മന്ത്രി പറഞ്ഞു.
ഭൂപതിവു ചട്ടം ഭേദഗതി ചെയ്തില്ലെങ്കിൽ കോടതിയിൽ നിന്ന് ഇനിയും തിരിച്ചടി ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുന്നറിയിപ്പു നൽകി. മരടിന്റെ കാര്യം എല്ലാവരും ഓർമിക്കണം. മൂന്നാറിൽ നിന്നു 100 കിലോമീറ്റർ അകലെയുള്ള ആനവിലാസം വില്ലേജ് വിലക്കുള്ള വില്ലേജുകളുടെ പട്ടികയിൽ പെട്ടിട്ടും തൊട്ടടുത്തുള്ള കുഞ്ചിത്തണ്ണി ഒഴിവായത് എങ്ങനെയെന്ന് എല്ലാവർക്കും അറിയാമെന്നും രമേശ് പറഞ്ഞു. ഉദ്ദേശിച്ചത് കുഞ്ചിത്തണ്ണിക്കാരനായ മന്ത്രി എം.എം. മണിയെ ആയിരുന്നു.
മൂന്നാർ പ്രത്യേക പരിഗണന അർഹിക്കുന്ന പ്രദേശമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതോടൊപ്പം ഇടുക്കിയിലെ കർഷകരെ സംരക്ഷിക്കുക എന്നതാണ് സർക്കാർ നയം. പ്രതിപക്ഷം ആവശ്യപ്പെട്ടതു പോലെ സർവകക്ഷി യോഗം വിളിക്കുന്നതു പരിഗണിക്കാമെന്നു കൂടി മുഖ്യമന്ത്രി പറഞ്ഞതോടെ വാക്കൗട്ട് നടത്തുന്നില്ലെന്നു പ്രതിപക്ഷ നേതാവ് അറിയിച്ചു.
കർഷക കടാശ്വാസ ബില്ലിന്റെ ചർച്ചയിലേക്കു കടന്നതോടെ എല്ലാവരും കർഷകരായി. കർഷകരുടെ ദുരിതങ്ങളേക്കുറിച്ച് ആദ്യം വാചാലനായത് പ്രതിപക്ഷത്തെ വി.പി. സജീന്ദ്രനാണ്. സ്കൂളിൽ പഠിക്കുന്ന കാലത്ത് റബർ വെട്ടിയ അനുഭവമാണ് സജീന്ദ്രൻ ഓർത്തെടുത്തത്. ഇപ്പോഴാണെങ്കിൽ റബറിനു വിലയില്ല. വനത്തിനടുത്തുള്ള കൃഷിയിടങ്ങളിലാണെങ്കിൽ ആനയും കുരങ്ങുമെല്ലാമാണെന്നു പറഞ്ഞത് രാജു ഏബ്രഹാമിന്റെ മണ്ഡലമായ റാന്നിയുടെ കാര്യം പറഞ്ഞു കൊണ്ടാണ്. അവിടെ തന്നെപ്പോലെയുള്ളവരുമുണ്ടെന്ന് രാജു ഏബ്രഹാം ഓർമിപ്പിച്ചു.
കർഷകർക്കു കുറഞ്ഞ പലിശയ്ക്കു സ്വർണം പണയം വച്ചു വായ്പയെടുക്കാനുള്ള സൗകര്യവും കൃഷിമന്ത്രി ഇടപെട്ട് ഇല്ലാതാക്കിയെന്നു സജീന്ദ്രൻ പറഞ്ഞപ്പോൾ മന്ത്രി വി.എസ്. സുനിൽകുമാർ ഇടപെട്ടു. കർഷകർക്കു ലഭിക്കേണ്ട വായ്പ മറ്റുള്ളവർ തട്ടിയെടുക്കുന്നതിനെതിരെയാണു താൻ നിലപാടെടുത്തതെന്നു മന്ത്രി വിശദീകരിച്ചു. എന്നാൽ, പ്രതിപക്ഷത്തെ സി. മമ്മൂട്ടിക്കും തിരുവഞ്ചൂർ രാധാകൃഷ്ണനുമൊന്നും മന്ത്രിയുടെ ന്യായവാദങ്ങൾ ബോധിച്ചില്ല. കർഷകർക്ക് കാർഷികേതര ആവശ്യങ്ങൾക്കും വായ്പ വേണ്ടി വരുമെന്ന് ഇവർ ചൂണ്ടിക്കാട്ടി. സഹകരണ ബാങ്കുകൾ കുറഞ്ഞ നിരക്കിൽ കാർഷിക വായ്പകൾ കൊടുക്കട്ടെ എന്നായി സജീന്ദ്രൻ.
സജീന്ദ്രനെ റബർകൃഷിയാണു പ്രതിസന്ധിയിലാക്കിയതെങ്കിൽ പ്രതിപക്ഷത്തെ എൽദോസ് പി. കുന്നപ്പിള്ളിക്കു സ്വർണം പണയം വച്ച് എടുത്ത വായ്പ പുതുക്കി വയ്ക്കാൻ പോലും ഗതിയില്ലാത്ത സ്ഥിതിയിലാണ്. സ്വന്തമായുണ്ടായിരുന്ന മൂരിക്കിടാവിനെ വെറും 2500 രൂപയ്ക്കു വിറ്റത് കഴിഞ്ഞ ദിവസമാണ്. ഗതികേടു കൊണ്ടാണ് കുറഞ്ഞ വിലയ്ക്ക് മൂരിക്കിടാവിനെ വിൽക്കേണ്ടി വന്നത്.
ഇതിനിടെ നിയമസഭാ സമുച്ചയത്തിലെ മെംബേഴ്സ് ലോഞ്ച് പതിനാറു കോടി രൂപ മുടക്കി നവീകരിക്കുന്നതു കാണുമ്പോൾ എൽദോസിനു സങ്കടമാണ്. കർഷകർക്കു കൊടുക്കേണ്ട പണം പോലും കൊടുക്കാനില്ലാത്ത സർക്കാർ ഇങ്ങനെ ധൂർത്ത് കാണിച്ചാൽ എങ്ങനെ സങ്കടം വരാതിരിക്കും?
പക്ഷേ ഉൗരാളുങ്കൽ ലേബർ സൊസൈറ്റിക്കു കരാർ കൊടുത്തതിന്റെ മാനദണ്ഡം എന്തായിരിക്കുമെന്നു വി.പി. സജീന്ദ്രൻ ചോദിച്ചപ്പോൾ, എകെജി സെന്ററിലേക്ക് ഒരു പങ്ക് എത്തിക്കണമെന്ന മാനദണ്ഡം കൂടി എൽദോസ് പറഞ്ഞു. ഇതോടെ ഭരണപക്ഷം ഇളകി. രേഖകളുടെ പിൻബലമില്ലാതെ ആരോപണം ഉന്നയിക്കുന്നതു ശരിയല്ലെന്നായി കെ.വി. അബ്ദുൾഖാദർ. എകെജി സെന്ററിലേക്കു പങ്കു ചെല്ലണം എന്നു പറഞ്ഞത് അടിസ്ഥാനരഹിതമാണെന്നും ഈ ആരോപണം രേഖയിൽ നിന്നു നീക്കണമെന്നും എസ്. ശർമ ആവശ്യപ്പെട്ടു.
തൊഴിലാളി സഹകരണ സംഘമായ ഉൗരാളുങ്കൽ സൊസൈറ്റിക്കെതിരേ ആരോപണം ഉന്നയിച്ചതിന്റെ വേദന പങ്കുവയ്ക്കുകയായിരുന്നു സി.കെ. നാണു. ഒരു കോണ്‍ട്രാക്ട് കന്പനിക്കു വേണ്ടി ഇത്രയധികം എംഎൽഎമാരും മന്ത്രിമാരും വീറോടെ വാദിക്കുന്നതിലായിരുന്നു കെ.എസ്. ശബരീനാഥന്റെ അദ്ഭുതം.
വിവാദമായതോടെ എകെജി സെന്റർ എന്ന വാക്കു പിൻവലിക്കാമെന്നായി എൽദോസ്. ചിലപ്പോൾ അവിടെയല്ലായിരിക്കും, പുറത്തെവിടെയെങ്കിലുമായിരിക്കും കൊടുക്കുന്നത്.
ചീഫ് സെക്രട്ടറി ഇംഗ്ലീഷ് ദിനപത്രത്തിൽ ലേഖനമെഴുതിയ വിഷയത്തിൽ സർക്കാർ നിലപാട് അറിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെയും ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി ലേഖനമെഴുതാൻ മുൻകൂർ അനുമതി തേടിയിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലേഖനത്തിൽ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. അത് അന്വേഷണത്തെ സ്വാധീനിക്കില്ല: ചീഫ് സെക്രട്ടറിയെ ന്യായീകരിച്ചു കൊണ്ടു തന്നെ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി.
കേരള കർഷക കടാശ്വാസ കമ്മീഷൻ ബില്ലും കേരള മദ്രസാധ്യാപക ക്ഷേമനിധി ബില്ലും ചർച്ച ചെയ്ത് സബ്ജക്ട് കമ്മിറ്റിക്ക് അയച്ചപ്പോൾ പുറത്ത് ഇരുട്ടു പരന്നു തുടങ്ങിയിരുന്നു. പ്രസംഗിക്കാൻ തുടങ്ങിയവരാരും വിട്ടുവീഴ്ചയ്ക്കു തയാറാകാതെ വന്നപ്പോൾ ചർച്ചയങ്ങു നീണ്ടു.
നിയമസഭാവലോകനം / സാബു ജോണ്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
Latest News
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
നേതാക്കളും താരങ്ങളും പോളിംഗ് ബൂത്തിലേക്ക്; കുടുംബസമേതം അതിരാവിലെയെത്തി സുരേഷ് ഗോപി
പ്രതിപക്ഷത്തിന് തിരിച്ചടി; വിവിപാറ്റുകള്‍ പൂര്‍ണമായി എണ്ണണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി
Latest News
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
നേതാക്കളും താരങ്ങളും പോളിംഗ് ബൂത്തിലേക്ക്; കുടുംബസമേതം അതിരാവിലെയെത്തി സുരേഷ് ഗോപി
പ്രതിപക്ഷത്തിന് തിരിച്ചടി; വിവിപാറ്റുകള്‍ പൂര്‍ണമായി എണ്ണണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top