Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്: എൻഡിഎയിൽനിന്നൊരു വെല്ലുവിളി
Monday, November 11, 2019 12:06 AM IST
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
ഇന്ത്യയിലെ ഒരിക്കലും തീരാത്ത തെരഞ്ഞെടുപ്പു പ്രക്രിയയ്ക്കൊരു പരിഹാരം എന്ന നിലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവച്ച ഒരു രാജ്യം-ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം ഒരു അപ്രതീക്ഷിത രാഷ്ട്രീയഘടകത്തിൽനിന്നു വലിയ വെല്ലുവിളി നേരിടുകയാണ്. ബിജെപി ഉൾപ്പെട്ട ദേശീയ ജനാധിപത്യസഖ്യം (എൻഡിഎ) ആണ് ആ ഘടകം. ഇന്ത്യയെപ്പോലെ ഏറെ വൈവിധ്യങ്ങളുള്ള ഒരു രാജ്യത്ത് ഒരു രാജ്യം - ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തിനനുസരിച്ചു സമയപട്ടികയുണ്ടാക്കി തെരഞ്ഞെടുപ്പ് നടത്തുക പ്രായോഗികമല്ലെന്നു പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. തൂക്കു നിയമസഭകൾ, കൂറുമാറ്റം, രാഷ്ട്രീയപ്രശ്നങ്ങളുടെ പേരിൽ സർക്കാരിനുള്ള പിന്തുണ പിൻവലിക്കൽ എന്നിങ്ങനെ പല കാരണങ്ങളും ഇതുസംബന്ധിച്ചു രാഷ്ട്രീയകേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, തെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം ലഭിച്ച ഒരു രാഷ്ട്രീയമുന്നണി മന്ത്രിസഭ രൂപീകരിക്കാൻ അവകാശം ഉന്നയിക്കാതിരുന്നത് ആരും പ്രതീക്ഷിച്ച കാര്യമല്ല. അധികാരമാണ് രാഷ്ട്രീയകക്ഷികളെ ഒട്ടിച്ചുനിർത്താൻ ഏറ്റവും ഫലപ്രദമായ പശ എന്നത് ഇന്ത്യൻ സാഹചര്യത്തിൽ അംഗീകരിക്കപ്പെട്ട കേവല വസ്തുതയാണ്. പതിറ്റാണ്ടുകളായി കടുത്ത ശത്രുതയുള്ള പാർട്ടികൾപോലും അധികാരം പങ്കിടാൻ ഒരവസരം കിട്ടിയാൽ എല്ലാം മറന്നു യോജിക്കും. അധികാരം കിട്ടുമെന്ന പ്രതീക്ഷ രാഷ്ട്രീയ പാർട്ടികളെ ഭിന്നതകൾ മറക്കാനും പ്രത്യയശാസ്ത്ര വിഷയങ്ങളെ പിന്നാന്പുറത്തേക്കു മാറ്റാനും പ്രേരിപ്പിക്കും. യോജിപ്പുണ്ടാക്കുന്ന ഒരു ഘടകവും ഏതൊരു നേതാവിന്റെയും പ്രധാന ആകർഷണവുമാണ് അധികാരം.
ഭൂരിപക്ഷം കിട്ടിയിട്ടും
പശ്ചാത്തലം ഇതായിരിക്കെ മഹാരാഷ്ട്രയിലെ സംഭവവികാസങ്ങൾ പലരെയും അന്പരപ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്കു വ്യക്തമായ ഭൂരിപക്ഷം കിട്ടിയതാണ്. ബിജെപിയും ശിവസേനയും ചേർന്നു മന്ത്രിസഭയുണ്ടാക്കി അടുത്ത അഞ്ചു വർഷത്തേക്ക് അധികാരം പങ്കിടുമെന്ന് എല്ലാവരും കരുതി. ബിജെപി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനോട് തെരഞ്ഞെടുപ്പിനു മുന്‍പുതന്നെ ശിവസേനയ്ക്ക് അതൃപ്തിയുണ്ടായിരുന്നെങ്കിലും ബിജെപി അധ്യക്ഷൻ അമിത് ഷാ മുതിർന്ന ശിവസേനാ നേതാക്കളുമായി സംസാരിച്ച് സീറ്റുവിഭജനം അടക്കമുള്ള കാര്യങ്ങളിൽ ധാരണയുണ്ടാക്കി.
ആശയപരമായ കാര്യങ്ങളിൽ ഏറെ സമാനതകളുള്ള പാർട്ടികളാണു രണ്ടും. ശിവസേന ചിലപ്പോൾ കൂടുതൽ കടുത്ത ഹിന്ദുത്വനിലപാടുകൾ സ്വീകരിക്കാറണ്ടെന്നു മാത്രം. ചുരുക്കിപ്പറഞ്ഞാൽ, സീറ്റുവിഭജനം കഴിഞ്ഞപ്പോൾ ശിവസേന ഭിന്നതകൾ മറന്ന് ബിജെപിയോടൊപ്പം ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഇറങ്ങുന്നതാണ് എല്ലാവരും കണ്ടത്.
തെരഞ്ഞെടുപ്പുഫലം വന്നപ്പോൾ ബിജെപിക്കും ശിവസേനയ്ക്കും പ്രതീക്ഷിച്ച സീറ്റില്ല. എങ്കിലും ഭരിക്കാനാവശ്യമായ ഭൂരിപക്ഷം രണ്ടു കക്ഷികൾക്കുംകൂടിയുണ്ട്. ശിവസേനയ്ക്കാണു കൂടുതൽ സീറ്റ് കുറഞ്ഞത്. ഒരു ഇളയ സഹോദരന്റെ റോൾ സ്വീകരിച്ചു ശിവസേന ബിജെപിക്കൊപ്പം മുന്നോട്ടുപോകുമെന്ന് എല്ലാവരും കരുതി. എന്നാൽ, എൻസിപി-കോൺഗ്രസ് സഖ്യത്തിന്റെ പിന്തുണയോടെ മന്ത്രിസഭ രൂപീകരിക്കുന്നതിനു വിലപേശൽ നടത്താൻ കഴിയത്തക്ക സീറ്റുകൾ ശിവസേനയ്ക്കു ലഭിച്ചിരുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ ശിവസേനയെക്കൂടാതെ ആർക്കും സംസ്ഥാനം ഭരിക്കാൻ കഴിയില്ലാത്ത സ്ഥിതി. ശിവസേനാ നേതാക്കളും എൻസിപി നേതാക്കളും തമ്മിൽ ചർച്ച നടത്തിയെങ്കിലും ശിവസേനയെ പിന്തുണയ്ക്കാൻ കോൺഗ്രസ്-എൻസിപി സഖ്യം വലിയ താത്പര്യം കാട്ടിയില്ല.
തങ്ങൾക്കു രണ്ടരവർഷം മുഖ്യമന്ത്രിപദം നല്‍കണമെന്ന ഡിമാൻഡ് ശിവസേനാ നേതൃത്വം ബിജെപിക്കു മുന്പാകെവച്ചു. അങ്ങനെയൊരു ധാരണ ഉണ്ടായിരുന്നതായി അവർ അമിത് ഷായോടു പറയുകയും ചെയ്തു. ശിവസേനയിൽ ഉയർന്നുവരുന്ന താരമായ, ഉദ്ധവ് താക്കറെയുടെ പുത്രൻ ആദിത്യ താക്കറെ മുഖ്യമന്ത്രിപദത്തിന് അവകാശവാദം ഉന്നയിക്കുകയും ചെയ്തു. ഫഡ്നാവിന്റെ ഭരണത്തിൽ ബിജെപിയിൽ പലർക്കും തൃപ്തിയില്ലായിരുന്നു എന്ന കാര്യം ശിവസേന നേതൃത്വത്തിന് അറിയുമായിരുന്നിരിക്കണം. ഒരു നേതൃമാറ്റത്തെപ്പറ്റി ബിജെപിയിൽ പിറുപിറുക്കലുകളുമുണ്ടായിരുന്നു. മുഖ്യമന്ത്രിപദം ആവശ്യപ്പെട്ട് ശിവസേന കടുത്ത നിലപാടെടുത്തു. ഒന്നുകിൽ ഈ ഡിമാൻഡ് സ്വീകരിക്കുക. അല്ലെങ്കിൽ വഴിപിരിയുക എന്നതായിരുന്നു അവരുടെ നിലപാട്.
ബിജെപിക്കു കനത്ത പ്രഹരം
മുഖ്യമന്ത്രിപദം രാജിവച്ച ഫഡ്നാവിസ് ശിവസേനയുടെ ആവശ്യത്തിനു വഴങ്ങില്ലെന്നും ഒത്തുതീർപ്പിനു തയാറല്ലെന്നുമുള്ള സൂചനയാണു നല്‍കിയത്. രാജ്യത്തെ ഭരണസ്ഥിരതയുടെ പ്രതീകമാണു തങ്ങൾ എന്ന പ്രതിച്ഛായ അവതരിപ്പിക്കാൻ ശ്രമിച്ച ബിജെപിക്കു കനത്ത പ്രഹരമായി ശിവസേനയുടെ നീക്കം. സംഘപരിവാർ നേതൃത്വത്തിന്റെ ആജ്ഞ ധിക്കരിക്കാൻ ഒരു പ്രാദേശിക പാർട്ടി തയാറാവുമെന്ന് ആരും കരുതിയതല്ല. അതിനേക്കാൾ പ്രധാനം എൻഡിഎയിൽ മോദി-അമിത് ഷാ ദ്വയത്തിന്റെ ആജ്ഞ അംഗീകരിക്കാൻ ശിവസേന തയാറായില്ല എന്നതാണ്. തികച്ചും അപ്രതീക്ഷിതമായിരുന്നു അത്. തെരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷം നേടിയിട്ടും എൻഡിഎ ഘടകകക്ഷികൾക്കു രണ്ടാഴ്ചത്തെ കൂടിയാലോചനകൾക്കു ശേഷവും മന്ത്രിസഭ രൂപവത്കരിക്കാനായില്ല എന്നതു പ്രതിപക്ഷത്തെ പലരെയും ആശ്ചര്യപ്പെടുത്തി.
ബിജെപിയും ശിവസേനയും തമ്മിൽ ഒത്തുതീർപ്പിന് ഇനിയും ശ്രമങ്ങൾ നടക്കുമായിരിക്കാം. മഹാരാഷ്ട്ര ഭരിക്കുക എന്നത് ഏതു രാഷ്ട്രീയപാർട്ടിക്കും മുന്നണിക്കും പ്രസ്റ്റീജിന്റെ പ്രശ്നമാണ്. അല്ലെങ്കിൽ വീണ്ടുമൊരു തെരഞ്ഞെടുപ്പ് ഒഴിവാക്കാൻ നിയമസഭ സസ്പെൻഷനിൽ നിർത്തി സംസ്ഥാനത്തു രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയേക്കാം.
അല്ലെങ്കിൽ കൗശലക്കാരനായ ശരത് പവാർ കോൺഗ്രസിനൊപ്പം രംഗത്തിറങ്ങി താക്കറെ മുഖ്യമന്ത്രിയാകാൻ പിന്തുണ നല്‍കിയേക്കാം. അതുവഴി എൻഡിഎ എത്ര ദുർബലമാണെന്നും ബിജെപിയുടെ വല്യേട്ടൻ മനോഭാവം സഖ്യകക്ഷികളെ എങ്ങനെയാണു വെറുപ്പിക്കുന്നതെന്നും കാണിച്ചുകൊടുക്കാൻ അദ്ദേഹത്തിനു കഴിയും. തെരഞ്ഞെടുപ്പിൽ ജയിച്ച ഒരു മുന്നണിയിലെ ഘടകകക്ഷികൾക്കു മന്ത്രിസഭയുണ്ടാക്കാൻ യോജിക്കാൻ കഴിഞ്ഞില്ല എന്നത്, ഒരു രാജ്യം - ഒരു തെരഞ്ഞെടുപ്പ് എന്ന മുദ്രാവാക്യം നടപ്പാക്കുക എളുപ്പമല്ലെന്നാണു സൂചിപ്പിക്കുന്നത്.
നല്ലതു സമവായ മാർഗം
ഇന്ത്യയിൽ അത്തരമൊരു സന്പ്രദായം ഏർപ്പെടുത്തുക ഒട്ടും എളുപ്പമല്ല. എല്ലാവരെയും ഒരു കുപ്പായത്തിനു കീഴിൽ അണിനിരത്താൻ കഴിയാത്തവിധം വൈവിധ്യങ്ങളുള്ള രാജ്യമാണ് ഇന്ത്യ. ഓരോ പ്രദേശത്തെയും സംസ്കാരവും രീതികളും വ്യത്യസ്തമാണ്. വിവിധ ഭക്ഷണശീലങ്ങളും വസ്ത്രധാരണ രീതികളുമുള്ള അവർ പല ഭാഷകൾ സംസാരിക്കുന്നു. അവരുടെ രൂപത്തിൽ തന്നെ വൈജാത്യങ്ങളുണ്ട്. ഈ വൈവിധ്യങ്ങളെ ആദരിക്കുകയും എല്ലാവരെയും ഒന്നിപ്പിച്ചു നിർത്തുകയുമാണ് ഇന്ത്യ ഭരിക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാർഗം.
ന്യൂഡൽഹിയിലിരുന്ന് എല്ലാവരെയും നിയന്ത്രിക്കാൻ കുറച്ചുകാലത്തേക്കേ പറ്റുകയുള്ളു. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിക്ക് അതു മനസിലായി. അതുകൊണ്ടാണ് അവർ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം എൻഡിഎയ്ക്കുള്ളിൽ പോലും അടിച്ചേൽപ്പിക്കാൻ കഴിയില്ല എന്നു മഹാരാഷ്ട്ര സംഭവവികാസങ്ങൾ തെളിയിച്ചു. രാജ്യത്തിന്റെ സാന്പത്തിക തലസഥാനമായ മുംബൈ ഭരിക്കാം എന്ന ചിന്തപോലും എൻഡിഎ ഘടകകക്ഷികളെ വിട്ടുവീഴ്ചയ്ക്കും ഒത്തുതീർപ്പിനും പ്രേരിപ്പിച്ചില്ല. ഇത് ഇന്ത്യയെപ്പറ്റി ഒരുപാട് കാര്യങ്ങൾ വിളിച്ചുപറയുന്നുണ്ട്.
അതുകൊണ്ടു വേണ്ടത്ര കൂടിയാലോചനകൾക്കുശേഷം ഒരു രാജ്യം- ഒരുതെരഞ്ഞെടുപ്പ് എന്ന ആശയവുമായി മുന്നോട്ടുപോകുന്നതായിരിക്കും ഉചിതം. മഹാരാഷ്ട്ര സംഭവവികാസങ്ങൾ നല്കുന്ന സന്ദേശം ഇതാണ്. ഇന്ത്യപോലെ വൈവിധ്യപൂർണമായ ഒരു രാജ്യം ഭരിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം സമവായമാണ്. ഏറ്റുമുട്ടൽ രീതി അനാരോഗ്യകരമായ പ്രത്യാഘാതങ്ങൾക്കു വഴിവയ്ക്കും. ശക്തമായ സാന്പത്തിക അടിത്തറയുളള ഒരു പ്രബല ശക്തിയായി ഇന്ത്യ മാറണമെന്നാണു മോദിയുടെ സ്വപ്നം. സമവായത്തിലൂടെയുള്ള ഭരണമാണ് അതിലേക്കുള്ള നല്ല വഴി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
Latest News
നിര്‍ത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിനു പിന്നിൽ സ്കൂട്ടര്‍ ഇടിച്ചുകയറി; ഒരാൾ മരിച്ചു
കാസര്‍ഗോട്ട് കള്ളവോട്ടെന്ന് പരാതി; 92 വയസുകാരിയുടെ വോട്ട് രേഖപ്പെടുത്തിയത് സിപിഎം നേതാവ്
ജെസ്ന തിരോധാനം: സിബിഐ ഉദ്യോഗസ്ഥൻ ഇന്നു നേരിട്ട് ഹാജരാകും
തിരിച്ചടിച്ച് ഇസ്രയേല്‍; ഇറാന്റെ തന്ത്രപ്രധാന നഗരത്തില്‍ മിസൈല്‍ ആക്രമണം
കേന്ദ്രസര്‍ക്കാര്‍ കേരളത്തിനോട് വിവേചനം കാണിച്ചിട്ടില്ല: രാജ്നാഥ് സിംഗ്
Latest News
നിര്‍ത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിനു പിന്നിൽ സ്കൂട്ടര്‍ ഇടിച്ചുകയറി; ഒരാൾ മരിച്ചു
കാസര്‍ഗോട്ട് കള്ളവോട്ടെന്ന് പരാതി; 92 വയസുകാരിയുടെ വോട്ട് രേഖപ്പെടുത്തിയത് സിപിഎം നേതാവ്
ജെസ്ന തിരോധാനം: സിബിഐ ഉദ്യോഗസ്ഥൻ ഇന്നു നേരിട്ട് ഹാജരാകും
തിരിച്ചടിച്ച് ഇസ്രയേല്‍; ഇറാന്റെ തന്ത്രപ്രധാന നഗരത്തില്‍ മിസൈല്‍ ആക്രമണം
കേന്ദ്രസര്‍ക്കാര്‍ കേരളത്തിനോട് വിവേചനം കാണിച്ചിട്ടില്ല: രാജ്നാഥ് സിംഗ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top