കേരള എംപിമാർ പാർലമെന്‍റിൽ
Tuesday, November 26, 2019 11:35 PM IST
ട്രോപ്പിക്കൽ ഹോർട്ടി കൾച്ചർ ഇൻസ്റ്റിട്യൂട്ട് വേണമെന്ന് പ്രതാപൻ

കേരള കാർഷിക സർവകലാശാലയ്ക്ക് കീഴിൽ ട്രോപ്പിക്കൽ ഹോർട്ടി കൾച്ചർ ഇൻസ്റ്റിട്യൂട്ട് ആരംഭിക്കണമെന്ന് ടി.എൻ പ്രതാപൻ ലോക്സഭയിൽ ആവശ്യപ്പെട്ടു. കേരളം ഹോർട്ടികൾച്ചർ കാർഷിക രംഗത്ത് രാജ്യത്ത് ഏറ്റവും പ്രധാനപ്പെട്ട സംസ്ഥാനമാണ്. പഴം, തേങ്ങ, റബ്ബർ, കുരുമുളക്, കശുവണ്ടി, കൊക്കോ, ഏലം തുടങ്ങിയ ഹോർട്ടികൾച്ചർ വിളകൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. കേരളത്തിലെ ആകെ കൃഷി ചെയ്യുന്ന ഭൂമേഖലയുടെ 89 ശതമാനം ഹോർട്ടികൾച്ചർ വിളകളാണ് കൃഷി ചെയ്യുന്നത്. വാഴക്കുളം പപ്പായ, ചെങ്ങളികോടൻ പഴം, മലബാർ കുരുമുളക് തുടങ്ങിയ വിളകൾ ജിയോഗ്രഫിക്കൽ ഇൻഡക്സ് ടാഗ് ഉള്ളവയാണ്. തൃശൂർ മണ്ണുത്തി കേരള കാർഷിക സർവ്വകലാശാലക്ക് കീഴിൽ ഹോർട്ടി കൾച്ചർ ഇൻസ്റ്റിട്യൂട് സ്ഥാപിക്കുന്നതിലൂടെ ഈ മേഖലയിലെ കാർഷിക രംഗത്തെ ഗവേഷണങ്ങൾക്ക് കൂടുതൽ ഗുണകരമാകുമെന്നും പ്രതാപൻ പറഞ്ഞു.

കെ. സുധാകരൻ

സംസ്ഥാന സർക്കാരിന് കീഴിലുള്ള മ്യൂസിയം പുരാവസ്തു വകുപ്പിന്‍റെ തിരുവനന്തപുരത്തെ നേപ്പിയർ മ്യൂസിയത്തിനും ആലപ്പുഴയിലെ കാർത്തികപ്പള്ളി കൃഷ്ണപുരം കൊട്ടാരത്തിനും കൂടി കേന്ദ്ര സഹായം16 കോടി രൂപ മ്യൂസിയം ഗ്രാന്‍റ് സ്കീം പ്രകാരം ( നേപ്പിയർ മ്യൂസിയം 1273.142 ലക്ഷം, ശ്രീകൃഷ്ണപുരം കൊട്ടാരം 352.676 ലക്ഷം) അനുവദിച്ചതായി കെ സുധാകരന്‍റെ ചോദ്യത്തിന് കേന്ദ്ര ടൂറിസം മന്ത്രി മറുപടി നൽകി.

രാജ്മോഹൻ ഉണ്ണിത്താൻ

കേന്ദ്ര മാനവ വിഭവ ശേഷി വികസന വകുപ്പ് മെഡിക്കൽ പ്രവേശനത്തിനുളള ദേശീയ പ്രവേശന പരീക്ഷായായ നീറ്റ് എക്സാമിന് വേണ്ടി തയ്യാറാകുന്ന നിർധനരായ വിദ്യാർത്ഥികൾക്കായി സൗജന്യ ഓണ്‍ലൈൻ കോച്ചിംഗ് ആരംഭിച്ചതായി മാനവ വിഭവ ശേഷി വികസന വകുപ്പ് മന്ത്രി രമേശ് പൊഖ്റിയാൽ നിഷാങ്ക് അറിയിച്ചു. രാജ്മോഹൻ ഉണ്ണിത്താന്‍റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഏതു സമയത്തും ആർക്കും യാതൊരു ഫീസും നൽകാതെ ഈ സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി. ഐഐടി പ്രഫസ്സർ അസിസ്റ്റന്‍റ് ലേർണിംഗ് (ഐഐടി പാൽ) എന്നൊരു ഓണ്‍ലൈൻ കോച്ചിംഗ് സംവിധാനവും ആരംഭിച്ചതായി മന്ത്രി അറിയിച്ചു. ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, എന്നീ വിഷയങ്ങളിൽ ഐ ഐ ടി പ്രൊഫസർമാരും, കേന്ദ്രീയ വിദ്യാലയ അധ്യാപകരും പ്ലസ് വണ്‍, പ്ലസ്ടു വിദ്യാർഥികൾക്ക് വേണ്ടി തയാറാക്കിയ വീഡിയോകളാണ് ഐഐപാൽ വഴി വിദ്യാർഥികൾക്ക് ലഭ്യമാകുക . ഇവ സൗജന്യമായി സ്വയം പ്രഭ ടിവി ചാനലുകളിൽ ലഭ്യമാണ്


ബെന്നി ബഹനാൻ

സ്കൂൾ പരിസരങ്ങളിൽ ജങ്ക് ഫുഡ് തടയാൻ കേന്ദ്രം സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ നിഷാങ്ക് അറിയിച്ചു. ലോക്സഭയിൽ ബെന്നി ബെഹനാന്‍റെ ചോദ്യത്തിന് മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഭൂരിഭാഗം സ്കൂളുകളും സംസ്ഥാന സർക്കാരിന്‍റെ നിയത്രണത്തിൽ വരുന്നതാണ്. സി. ബി എസ്. സി വിദ്യാലയങ്ങളിൽ കേന്ദ്രം ഈ വിഷയത്തിൽ കർശന നിർദേശം നൽകിയതായും മന്ത്രി ചോദ്യത്തിന് മറുപടി നൽകി. സ്കൂളിന്‍റെ നിശ്ചിത പരിതക്കപ്പുറമല്ലാതെ ഇത്തരം ഭക്ഷണ പദാർഥങ്ങളുടെ പരസ്യങ്ങൾ വിലക്കണമെന്നും സംസ്ഥാന സർക്കാരിനോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

കൊടിക്കുന്നിൽ സുരേഷ്

കശുവണ്ടി മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളെ സീസണൽ വർക്കുചെയ്യുന്ന തൊഴിലാളികളുടെ ഗണത്തിൽപ്പെടുത്തിയാണ് ഇപിഎഫ് പെൻഷൻ നൽകുന്നതെന്ന് കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് കുമാർ ഗാംഗ്വർ ലോക്സഭയിൽ കൊടിക്കുന്നിൽ സുരേഷിന്‍റെ ചോദ്യത്തിന് രേഖാമൂലം മറുപടി നൽകി. 1952ലെ നിയമം ഭേദഗതി ചെയ്തു. 1995ലെ നിയമത്തിൽ സീസണൽ തൊഴിലാളികളായിട്ടാണ് കശുവണ്ടി തൊഴിലാളികളെ പരിഗണിച്ചു വരുന്നതെന്നും അത്തരത്തിലാണ് എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ട് കേരളത്തിലെ സോണൽ ഓഫീസ് കൊല്ലം റീജിയണൽ ഓഫീസും പെൻഷൻ ആപ്ലിക്കേഷൻ ക്രമീകരിക്കുന്നതും സീസണൽ വർക്കേഴ്സ് എന്ന പരിഗണനയിൽ ആണെന്നും മന്ത്രി വ്യക്തമാക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.