Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
സെക്കുലറിസം, ബഹുസ്വരത, മതപഠനം
Sunday, February 9, 2020 11:32 PM IST
സ്വകാര്യ വിദ്യാലയങ്ങളിലും സ്വകാര്യ എയ്ഡഡ് വിദ്യാലയങ്ങളിലും- ന്യൂനപക്ഷങ്ങളുടേതുൾപ്പെടെ- മതപഠനത്തിനു സർക്കാരിന്റെ അനുമതി വേണമെന്നു കേരള ഹൈക്കോടതിയിലെ ഒരു കേസിന്റെ വിധിയിൽ നിർദേശിച്ചുകണ്ടു. ഒരു മതവിഭാഗം നടത്തുന്ന, മറ്റു മതവിശ്വാസികൾക്കു പ്രവേശനമില്ലാത്ത, സർക്കാരിന്റെ അംഗീകാരം തേടാത്ത ഒരു വിദ്യാലയത്തെ ആസ്പദമാക്കിയുള്ള കേസിലെ വിധിയിലാണ് ഈ നിർദേശം കടന്നുവന്നത്. ഈ നിർദേശം തീർച്ചയായും വിലയിരുത്തപ്പെടേണ്ടതാണ്. ഈ ഒരു നിർദേശത്തെ അടിസ്ഥാനമാക്കി ഇന്ത്യൻ സെക്കുലറിസത്തെക്കുറിച്ചും ന്യൂനപക്ഷാവകാശത്തെക്കുറിച്ചുമെല്ലാം തെറ്റിദ്ധാരണ പരത്തുന്ന വാദമുഖങ്ങൾ പല മാധ്യമങ്ങളിലും കാണാനും ഇടയായി.
ഇന്ത്യൻ സെക്കുലറിസം
ഇന്ത്യൻ സെക്കുലറിസമെന്നതു പാശ്ചാത്യരാജ്യങ്ങളിലെ സെക്കുലറിസത്തിൽനിന്നും കമ്യൂണിസ്റ്റുകാർ വാദിക്കുന്ന സെക്കുലറിസത്തിൽ നിന്നും അടിസ്ഥാനപരമായിത്തന്നെ വ്യത്യസ്തമാണ്. പാശ്ചാത്യ സെക്കുലറിസമെന്നത് മതത്തിനു പൊതുഇടങ്ങളിൽ സാംഗത്യമില്ലെന്ന നിലപാടാണ്. കമ്യൂണിസം സെക്കുലറിസമായി ചൂണ്ടിക്കാണിക്കുന്നതു സാമാന്യമായി പറഞ്ഞാൽ മതനിരാസമെന്നതാണ്. എന്നാൽ, ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന സെക്കുലറിസമാകട്ടെ മതത്തിന്റെ പേരിൽ ഒരു പക്ഷഭേദവും പാടില്ല എന്നതാണ്. ഒരു മതത്തോടും പ്രത്യേകിച്ചു പ്രതിപത്തിയോ വിമുഖതയോ പ്രകടിപ്പിക്കാത്ത നിലപാടാണത്.
മത നിഷ്പക്ഷത എന്നാണു സുപ്രീംകോടതിവിധികളിൽ ചിലതിൽ കാണാൻ കഴിയുന്നത്. രാഷ്ട്രത്തിനു പൗരന്മാരോടുള്ള ബന്ധത്തിൽ അവർ അവലംബിക്കുന്ന മതം ഒരു സ്വാധീനവും ചെലുത്തുന്നില്ല എന്നതുതന്നെയാണ് ഈ കാഴ്ചപ്പാട്. അതിനു വിരുദ്ധമായതുകൊണ്ടാണ് പൗരത്വ നിയമ ഭേദഗതിയെ ഭരണഘടനയുടെ അന്തഃസത്തയ്ക്കു വിരുദ്ധമായി ചൂണ്ടിക്കാട്ടിയത്.
ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ അവകാശം
ബഹുസ്വരതയാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ മറ്റൊരു പ്രത്യേകത. വിവിധ മതങ്ങളെയും ഭാഷാ സംസ്കാരങ്ങളെയും അത് ആദരപൂർവം കാണുന്നു. അതിന്റെ നിലനിൽപ്പിനെ പിന്തുണയ്ക്കുന്നു. അതുകൊണ്ടുതന്നെയാണ് ഭാഷാ -മതന്യൂനപക്ഷങ്ങൾക്ക് സ്വന്തമായി വിദ്യാലയങ്ങൾ സ്ഥാപിച്ചുനടത്താനുള്ള വിദ്യാഭ്യാസ അവകാശം ഭരണഘടന ഉറപ്പുനൽകിയിരിക്കുന്നത്. ഇതു കേവലം വിദ്യാഭ്യാസ അവകാശം മാത്രമാണ്. സ്വന്തമായി സ്ഥാപിച്ചു നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രമാണ് ഈ അവകാശം. അവർ നടത്തുന്ന വിദ്യാലയങ്ങളിൽ തങ്ങളുടെ ഭാഷയും സംസ്കാരവും അല്ലെങ്കിൽ മതവും സംസ്കാരവും സംരക്ഷിച്ചു നിലനിൽക്കാനുള്ള അവകാശമാണ് ന്യൂനപക്ഷാവകാശം. അങ്ങനെ നിലനിന്നില്ലെങ്കിൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ ബഹുസ്വരത നിലനിൽക്കില്ല എന്ന കാഴ്ചപ്പാടിൽ നിന്നാണ് ഈ നിലപാട് ഉരുത്തിരിഞ്ഞത്. ഈ ഒരു ഭരണഘടനാധിഷ്ഠിതമായ അവകാശത്തിൽ ഉറച്ചുനിന്നാണ് ഭാഷാ-മതന്യൂനപക്ഷങ്ങൾ വിദ്യാലയങ്ങൾ നടത്തുന്നത്.
ഭാഷകളും മതങ്ങളും സംരക്ഷിക്കപ്പെടണം
കേരളത്തിലെ ഭാഷാന്യൂനപക്ഷമായ തമിഴർ അവർക്കുവേണ്ടി സ്ഥാപിച്ചു നടത്തുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ തമിഴ് ഭാഷയും സംസ്കാരവും പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും തന്നെ വേണം. കഴിയുന്നത്ര തമിഴ് വിദ്യാർഥികളെ പ്രവേശിപ്പിക്കാനും തമിഴരായ അധ്യാപകരെ നിയമിക്കാനും കഴിയണം. എങ്കിൽ മാത്രമേ കേരളത്തിൽ തമിഴ്സ്വത്വം സംരക്ഷിക്കപ്പെടുകയുള്ളു. അങ്ങനെയേ ബഹുസ്വരത നിലനിൽക്കുകയുള്ളു. അതുപോലെതന്നെ മതന്യൂനപക്ഷങ്ങൾക്കു തങ്ങൾക്കായി സ്ഥാപിച്ചു നടത്തുന്ന വിദ്യാലയങ്ങളിൽ തങ്ങളുടെ വിദ്യാർഥികളെ തങ്ങളുടെ മതവിശ്വാസം പഠിപ്പിക്കാനും തങ്ങളുടെ സാംസ്കാരിക പശ്ചാത്തലത്തിൽ വളർത്താനും കഴിയണം. അതു നിഷേധിക്കുന്നതു തീർച്ചയായും ഭരണഘടനാപരമായ അവകാശം നിഷേധിക്കലാണ്.
മൈനോറിറ്റി സ്റ്റേറ്റ്സ് സർട്ടിഫിക്കറ്റിനു വേണ്ടി സർക്കാരിനെയോ അതിനുവേണ്ടിയുള്ള സംവിധാനങ്ങളെയോ സമീപിക്കുന്പോൾ അവിടെ തെളിയിക്കേണ്ടത് ഈ വിദ്യാഭ്യാസസ്ഥാപനം പ്രഥമമായി മതന്യൂനപക്ഷങ്ങൾ തങ്ങളുടെ വിദ്യാർഥികൾക്കുവേണ്ടി നടത്തുന്നതാണ് എന്നതത്രേ. അവിടെ നടത്തുന്ന മതപഠനവും ഒപ്പം അതിനാവശ്യമായ സംവിധാനങ്ങളും പ്രാർഥനാലയങ്ങളും മറ്റും അതിന് ഉപോൽ ബലകമായി ചൂണ്ടിക്കാണിക്കും. അതിനു നിയന്ത്രണം കൊണ്ടുവരുന്നത് ചെന്നെത്തിക്കുന്നത് സ്ഥാപനങ്ങളുടെ അടിസ്ഥാന സ്വഭാവത്തെ തന്നെ തകർക്കുന്നതിലാണ്.
ഭാഷാ മതന്യൂനപക്ഷങ്ങൾ ഇതുപോലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തിയില്ലെങ്കിൽ അവ ക്ഷയോന്മുഖമാകും എന്നതാണു വാസ്തവം. ഭൂരിപക്ഷ മതങ്ങൾക്കു സ്ഥലത്തെ സാമൂഹ്യ- സാംസ്കാരിക മത അന്തരീക്ഷത്തിൽ നിന്ന് അത് ലഭിക്കുന്പോൾ ന്യൂനപക്ഷങ്ങൾക്ക് നിലനിൽക്കണമെങ്കിൽ ഇതു പോലെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടിയേ കഴിയൂ എന്നു സുപ്രീംകോടതിയുടെ അനവധി വിധിതീർപ്പുകളുണ്ട് എന്നതും ശ്രദ്ധേയമാണ്.
വിശ്വാസപരിശീലനം അപകടകരമോ?
ക്രമസമാധാന പ്രശ്നങ്ങളിലേക്കു നയിക്കുന്ന വിദ്യാലയ പരിശീലനത്തിൽ സർക്കാർ ഇടപെടുകതന്നെ വേണം. എന്നാൽ, അതിനെ അടിസ്ഥാനമാക്കി വിദ്യാലയങ്ങളിലെ വിശ്വാസ പരിശീലനം അപകടകരമാണെന്ന കാഴ്ചപ്പാടും ഒപ്പം അതു സർക്കാർ നിയന്ത്രിക്കണമെന്നുള്ള നിർദേശവും മതവിരുദ്ധതയുടെ നിലപാടാകും. ഇന്ത്യയുടെ നിയമ വ്യവസ്ഥ അടിസ്ഥാനപരമായി ഇങ്ങനെയൊരു നിലപാടിന് അനുകൂലമല്ലതാനും.
എല്ലാ മതങ്ങളെക്കുറിച്ചും അടിസ്ഥാന കാര്യങ്ങളിൽ അറിവുണ്ടായിരിക്കണം. എന്നാൽ, സ്വന്തം മതവിശ്വാസത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും കൃത്യമായ അറിവ് ആ വിശ്വാസിക്കുണ്ടായിരിക്കണം. അതിനുവേണ്ടിയാണ് മതബോധനം നടത്തുന്നത്. മാതാപിതാക്കൾ അങ്ങനെയൊരു വിദ്യാഭ്യാസം കുട്ടികൾക്ക് കൊടുക്കാനാണ് ആ രീതിയിൽത്തന്നെയുള്ള വിദ്യാലയങ്ങളിൽ തങ്ങളുടെ കുട്ടികളെ അയയ്ക്കുന്നത്. അല്ലെങ്കിൽ അവർ തങ്ങളുടെ കുട്ടികളെ പൊതുവിദ്യാലയത്തിൽ അയച്ചേനെ.
ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എക്കാലവും തങ്ങളുടെ വിദ്യാർഥികൾക്കു വിശ്വാസപരിശീലനം കൊടുക്കുന്നതോടൊപ്പം ഇതര മതസ്ഥരായവരെ അടിസ്ഥാന ധാർമികമൂല്യങ്ങൾ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ബോംബെ സെന്റ് സേവ്യേഴ്സ് കോളജിലെ പൂർവ വിദ്യാർഥിസംഗമത്തിൽ മുൻ അറ്റോർണി ജനറൽ സോളി സൊറാബ്ജി ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനം എന്നെ മതം മാറ്റുകയല്ല എന്നെ രൂപാന്തരപ്പെടുത്തുകയാണ് ചെയ്തതെന്നു പ്രസംഗിച്ചത്.
ഇന്ത്യൻ സെക്കുലറിസത്തിന്റെയും ഭാഷാമതന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ അവകാശത്തിന്റെയും പശ്ചാത്തലത്തിൽ വേണം ന്യൂനപക്ഷ വിദ്യാലയങ്ങളിൽ മതപഠനത്തിന് സർക്കാരിന്റെ അനുവാദം വേണമെന്ന നിർദേശത്തെ വിലയിരുത്താൻ. പാശ്ചാത്യസെക്കുലറിസത്തെ അടിസ്ഥാനമാക്കിയുള്ള നിലപാടല്ല നമ്മൾക്കുണ്ടാകേണ്ടത്. ഇന്ത്യൻ സെക്കുലറിസത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
ഭാഷാ- മതന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ കവർന്നെടുക്കാനുള്ള നിലപാടുകളെ ഇന്ത്യൻ ജനാധിപത്യത്തിൽ വിശ്വാസിക്കുന്നവർ തള്ളിക്കളയേണ്ടതാണ്. ഒറ്റപ്പെട്ട സ്ഥാപനങ്ങളിലെ നിലപാടുകളെ അടിസ്ഥാനമാക്കി ഇന്ത്യൻ സെക്കുലറിസത്തെയും ഭരണഘടനാപരമായ അവകാശങ്ങളെയും തള്ളിക്കളയുന്നത് അപകടകരം തന്നെയാണ്. അത് ഒരു ജനാധിപത്യ വിശ്വാസിക്കും അംഗീകരിക്കാനാവില്ല.
ആർച്ച്ബിഷപ് ജോസഫ് പവ്വത്തിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
Latest News
കെ.രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയെന്ന് യുഡിഎഫ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
കാസർഗോട്ടെ നിരോധനാജ്ഞ എൽഡിഎഫിനെ സഹായിക്കാൻ: പരാതി നല്‍കുമെന്ന് ഉണ്ണിത്താൻ
വയനാട്ടിലെ കിറ്റ് വിവാദം; പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ബിജെപി
പോളിംഗ് ഓഫീസര്‍മാരുടെ ലിസ്റ്റ് ചോര്‍ത്തി; ഗുരുതര ആരോപണവുമായി ആന്റോ ആന്റണി
മോദിയുടെ വിവാദപ്രസംഗം: ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
Latest News
കെ.രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയെന്ന് യുഡിഎഫ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
കാസർഗോട്ടെ നിരോധനാജ്ഞ എൽഡിഎഫിനെ സഹായിക്കാൻ: പരാതി നല്‍കുമെന്ന് ഉണ്ണിത്താൻ
വയനാട്ടിലെ കിറ്റ് വിവാദം; പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ബിജെപി
പോളിംഗ് ഓഫീസര്‍മാരുടെ ലിസ്റ്റ് ചോര്‍ത്തി; ഗുരുതര ആരോപണവുമായി ആന്റോ ആന്റണി
മോദിയുടെ വിവാദപ്രസംഗം: ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top