ഭയപ്പെടാനുള്ളതല്ല മഹാമാരി
Friday, March 13, 2020 12:20 AM IST
കോവിഡ്-19 ബാധയെ ലോകാരോഗ്യസംഘടന ആഗോള മഹാമാരിയായി പ്രഖ്യാപിച്ചത് ആരെയും പരിഭ്രാന്തരാക്കേണ്ടതില്ല. മഹാമാരി എന്നതു രോഗത്തിന്‍റെ കാഠിന്യം അഥവാ തീവ്രത കാണിക്കുന്ന ഒരു വിശേഷണമല്ല. രോഗം കൂടുതൽ സ്ഥലത്തു പടരുന്നു എന്നതുകൊണ്ടു മാത്രം നല്കുന്ന വിശേഷണമാണ്. ഒരു വലിയ പകർച്ചവ്യാധിയിൽനിന്ന് ആഗോള മഹാമാരിയിലേക്ക് കോവിഡ്-19 ബാധയെ മാറ്റി പ്രഖ്യാപിച്ചതിന് ഒരു കാരണമേയുള്ളൂ-രോഗത്തിന്‍റെ ഭൂമിശാസ്ത്രപരമായ വ്യാപനം.

ഡിസംബറിൽ തെക്കുകിഴക്കൻ ചൈനയിലെ ഹുബൈ പ്രവിശ്യയിൽ കണ്ടെത്തിയതാണ് ഈ വൈറസ് രോഗബാധ. ജനുവരി അവസാനം വരെ ഇതു മറ്റു രാജ്യങ്ങളിലേക്കു കാര്യമായി പടരുകയോ ഇതുമൂലം അധികം പേർ മരിക്കുകയോ ചെയ്തിരുന്നില്ല. ചൈനയ്ക്കു പുറത്ത് നൂറിൽ താഴെ പേർക്കേ വൈറസ് ബാധ ഉണ്ടായിരുന്നുള്ളൂ.

ഫെബ്രുവരി പകുതിക്കുപോലും മരണസംഖ്യ 1700-നു താഴെയായിരുന്നു. രോഗം ബാധിച്ചവരുടെ സംഖ്യ 70,000-ൽ താഴെയും. പിന്നീട് അതിവേഗമായിരുന്നു രോഗവ്യാപനം. ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിക്കുന്പോഴേക്ക് മരണം 4300 കവിഞ്ഞു. രോഗബാധിതർ ഒന്നേകാൽ ലക്ഷത്തോളമായി. രോഗം ബാധിച്ച രാജ്യങ്ങളുടെ എണ്ണം 120-ലെത്തി.

ആറു ഘട്ടങ്ങൾ

പകർച്ചവ്യാധി (Epidemic) എന്ന നിലവാരത്തിൽനിന്നു മഹാമാരി (Pand emic) എന്ന നിലവാരത്തിലേക്ക് ഒരു രോഗബാധയെ ഉയർത്തുന്നതിനു ലോകാരോഗ്യസംഘടന നേരത്തേ ആറുഘട്ടങ്ങളുള്ള ഒരു പരിശോധനാരീതി ഏർപ്പെടുത്തിയിരുന്നു. 2009-ൽ എച്ച്‌വൺഎൻവൺ (പന്നിപ്പനി) മഹാമാരിയായി പ്രഖ്യാപിച്ചത് അങ്ങനെ ആറുഘട്ട പരിശോധന കഴിഞ്ഞാണ്.
ഇൻഫ്ളുവൻസയുടെ കാര്യത്തിൽ മഹാമാരിയായി പ്രഖ്യാപിക്കാൻ ലോകാരോഗ്യസംഘടന (ഹു) പരിശോധിക്കുന്ന ആറു ഘട്ടങ്ങൾ ഇവയാണ്. (2009-ലെ മാർഗരേഖ).

ഒന്ന്: മൃഗങ്ങൾക്കിടയിൽ മാത്രം വൈറസ് ബാധ.
രണ്ട്: മനുഷ്യരിലേക്ക് വൈറസ് ബാധ എത്തുന്നു.
മൂന്ന്: പല സ്ഥലങ്ങളിൽ മൃഗങ്ങളിൽനിന്നു മനുഷ്യരിൽ വൈറസ് എത്തുന്നു.
നാല്: മനുഷ്യരിൽനിന്നു മനുഷ്യരിലേക്കു പകരുന്നു. പല പ്രദേശങ്ങളിൽ വ്യാപിക്കുന്നു.
അഞ്ച്: രണ്ടോ അതിലധികമോ രാജ്യങ്ങളിൽ രോഗം പടരുന്നു.
ആറ്: പല ഭൂഖണ്ഡങ്ങളിലേക്കു രോഗം പടരുന്നു.

ലോകവ്യാപകം

ഇപ്പോൾ ഈ ആറുഘട്ട പരിശോധനാ രീതി അല്ല അവലംബിക്കുന്നത്. ഹു അസിസ്റ്റന്‍റ് ഡയറക്ടർ ജനറൽ ആയിരുന്ന ഡോ. കൈജി ഫുക്കൂഡ ഇതേപ്പറ്റി 2009-ൽ പറഞ്ഞത് ഇപ്രകാരമാണ്. "ഒരു മഹാമാരിയെ എളുപ്പം മനസിലാക്കാവുന്നത് ഇങ്ങനെയാണ്. അതൊരു ആഗോളരോഗബാധയാണ്. എന്താണ് ആഗോളരോഗബാധ? അത് വൈറസും രോഗവാഹികളും രോഗവും പരക്കെ വ്യാപിക്കുന്നതാണ്.’ലോകവ്യാപകമായി രോഗം പടരുന്നത് എന്നു ചുരുക്കം.
നേരത്തേ രോഗത്തിന്‍റെ തീവ്രത, മരണനിരക്ക് തുടങ്ങിയവയും കണക്കിലെടുത്തുവേണം മഹാമാരിയായി പ്രഖ്യാപിക്കാൻ എന്നുണ്ടായിരുന്നു. ഇപ്പോൾ അതു മാനദണ്ഡമാക്കാറില്ല.

പത്തു വലിയ മഹാമാരികൾ

1. എച്ച്ഐവി-എയിഡ്സ്
ഉച്ചകാലഘട്ടം: 2005-12
മരണം: 3.6 കോടി
കാരണം: എച്ച്ഐവി/എയിഡ്സ്
1976-ൽ ഇപ്പോഴത്തെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലാണ് എച്ച്ഐവി/എയിഡ്സ് കണ്ടെത്തുന്നത്. 1981-നുശേഷം ഇതുമൂലം 3.6 കോടി പേർ മരിച്ചിട്ടുണ്ടെന്നു കണക്കാക്കപ്പെടുന്നു. ഇപ്പോൾ ലോകത്ത് മൂന്നരക്കോടിയോളം രോഗികൾ ഉണ്ട്. അവരിൽ മഹാഭൂരിപക്ഷം സഹാറയ്ക്കു തെക്കുള്ള ആഫ്രിക്കൻ ഭൂഖണ്ഡത്തിലാണ്. 2005-12 കാലത്ത് പ്രതിവർഷം 20 ലക്ഷം പേർ ഇതുമൂലം മരിച്ചിരുന്നു.

2. ഹോങ്കോംഗ് ഫ്ളൂ
വർഷം: 1968
മരണം: 10 ലക്ഷം
കാരണം: ഇൻഫ്ളുവൻസ
ഇൻഫ്ളുവൻസ എയുടെ എച്ച് 3എൻ 2 ഇനമാണ് ഇതിനു കാരണം. 1968 ജൂലൈ 13-നാണു ഹോങ്കോംഗിൽ ആദ്യരോഗബാധ നിർണയിച്ചത്. 17 ദിവസംകൊണ്ടു സിംഗപ്പൂരിലും വിയറ്റ്നാമിലും രോഗം എത്തി. ഫിലിപ്പീൻസ്, ഇന്ത്യ, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലും ഇത് എത്തി. ഹോങ്കോംഗിൽ മാത്രം അഞ്ചു ലക്ഷംപേർ മരിച്ചു. ഇത് അവിടെ അന്നുണ്ടായിരുന്നവരുടെ 15 ശതമാനമായിരുന്നു. ലോകമാകെ 0.5 ശതമാനമായിരുന്നു മരണനിരക്ക്.

3. ഏഷ്യൻ ഫ്ളൂ
കാലം: 1956-58
മരണം: 20 ലക്ഷം
കാരണം: ഇൻഫ്ളുവൻസ
ഇൻഫ്ളുവൻസ എയുടെ എച്ച്ടു എൻ‌ടു ഉപവിഭാഗമാണ് ഇതിനു കാരണമായത്. ചൈനയിൽ തുടക്കമിട്ട ഇതു രണ്ടരവർഷം നീണ്ടുനിന്നു. ചൈനയുടെ ഗീഷൂ പ്രവിശ്യയിൽ തുടങ്ങിയ ഇതു ഹോങ്കോംഗിലും സിംഗപ്പൂരിലും അമേരിക്കയിലും എത്തി. അമേരിക്കയിൽ മാത്രം 69,800 പേർ മരണമടഞ്ഞു.


4. സ്പാനിഷ് ഫ്ളൂ
കാലം: 1918-20
മരണം: അഞ്ചു കോടി
കാരണം:
ഇൻഫ്ളുവൻസ
ലോകജനസംഖ്യയിൽ മൂന്നിലൊന്നിനെ ബാധിച്ചതാണ് 1918-ലെ ഫ്ളൂ. ഫ്ളൂ മഹാമാരി എന്നൊക്കെ അറിയപ്പെടുന്ന സ്പാനിഷ് ഫ്ളൂ. രണ്ടു വർഷം നീണ്ടു ഇത്. പത്തു ശതമാനം മുതൽ 20 ശതമാനംവരെയായിരുന്നു പല രാജ്യങ്ങളിലും മരണനിരക്ക്. കുട്ടികളെയും വൃദ്ധരെയും മറ്റു രോഗികളെയും മാത്രമല്ല യുവാക്കളെയും കാര്യമായി ആക്രമിച്ചു എന്നതാണ് ഈ മഹാമാരിയുടെ പ്രത്യേകത.

5. ആറാം കോളറ മഹാമാരി
കാലം: 1910-11
മരണം: എട്ടുലക്ഷം
കാരണം: കോളറ
ആറാമത്തെ കോളറ മഹാമാരി എന്നറിയപ്പെടുന്ന ഇത് ഇന്ത്യയിലാണു തുടങ്ങിയത്. പശ്ചിമേഷ്യ, വടക്കൻ ആഫ്രിക്ക, കിഴക്കൻ യൂറോപ്പ്, റഷ്യ എന്നിവിടങ്ങളിലും അമേരിക്കയിലും ഇതു വ്യാപിച്ചു. അമേരിക്കയിൽ രോഗികളെ വേഗം ഒറ്റപ്പെടുത്തി മാറ്റിപ്പാർപ്പിച്ചതിനാൽ വ്യാപനം തടയാനായി. 11 പേർ മാത്രമേ അവിടെ മരിച്ചുള്ളൂ. ഇന്ത്യയിലായിരുന്നു കൂടുതൽ മരണം.

6. റഷ്യൻ ഫ്ളൂ
കാലം: 1889-90
മരണം: 10 ലക്ഷം
കാരണം: ഇൻഫ്ളുവൻസ
ഏഷ്യാറ്റിക് ഫ്ളൂ എന്നുകൂടി പേരുള്ള ഇത് ഇൻഫ്ളുവൻസ എ വൈറസിന്‍റെ എച്ച്ടു എൻടു ഉപവിഭാഗംമൂലം ഉണ്ടായതാണ്. 1889 മേയിൽ തുർക്ക്മെനിസ്ഥാൻ, കാനഡ, ഗ്രീൻലാൻഡ് എന്നീ വ്യത്യസ്ത രാജ്യങ്ങളിലാണ് ആദ്യം രോഗബാധ കണ്ടെത്തിയത്. അണുജീവികളെപ്പറ്റിയുള്ള പഠനത്തിന്‍റെ പ്രാരംഭകാലത്തായിരുന്നു ഈ രോഗബാധ. ഇതേപ്പറ്റിയുള്ള പഠനങ്ങൾ വൈറസുകളെപ്പറ്റിയുള്ള അറിവിലേക്കു നയിച്ചു.

7. മൂന്നാം കോളറ
മഹാമാരി
കാലം: 1852-60
മരണം: 10 ലക്ഷം
കാരണം: കോളറ
ഏഴു കോളറ മഹാമാരികളിൽ ഏറ്റവും മാരകമായത്. ആദ്യത്തെ രണ്ടുംപോലെ ഇതും ഇന്ത്യയിലാണു തുടങ്ങിയത്. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക തുടങ്ങിയ എല്ലാ ഭൂഖണ്ഡങ്ങളിലും രോഗം ബാധിച്ചു. വെള്ളത്തിലൂടെയാണ് ഇതു പടരുന്നതെന്നു ബ്രിട്ടീഷ് ഡോക്ടർ ജോൺ സ്നോ 1854-ൽ കണ്ടെത്തി. ആ വർഷം ബ്രിട്ടനിൽ 23,000 പേർ ഈ രോഗം മൂലം മരിച്ചു.

8. കറുത്ത മരണം
കാലം: 1346-53
മരണം:
20 കോടി വരെ
കാരണം:
ബ്യൂബോണിക്
പ്ലേഗ്
യൂറോപ്പിലും ആഫ്രിക്കയിലും ഏഷ്യയിലും പടർന്ന മഹാമാരി. എലികളുടെ ദേഹത്ത് വസിക്കുന്ന ഒരുതരം ഈച്ചയാണ് പ്ലേഗിനു കാരണമായ യെർസീനിയ പെസ്റ്റിസിനെ പരത്തുന്നത്. ഏഷ്യയിൽ തുടക്കമിട്ട രോഗബാധ എല്ലാ ഭൂഖണ്ഡങ്ങളിലുമെത്തിയത് കപ്പലുകളിൽ കയറിപ്പറ്റിയ എലികൾ മൂലമാണ്. യൂറോപ്പിലായിരുന്നു ഏറ്റവുമധികം പേർ മരിച്ചത്.

9. ജസ്റ്റീനിയൻ പ്ലേഗ്
കാലം: 541-542
മരണം: 2.5 കോടി
കാരണം:
ബ്യൂബോണിക് പ്ലേഗ്
അക്കാലത്തെ യൂറോപ്യൻ ജനസംഖ്യയിൽ പകുതിപേരെയും കൊന്നൊടുക്കിയതാണ് ഈ പ്ലേഗ് ബാധ. ബ്യൂബോണിക് പ്ലേഗിന്‍റെ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ വലിയ ആക്രമണമാണിത്. കോൺസ്റ്റാന്‍റിനോപ്പിൾ ആസ്ഥാനമായിരുന്ന ബൈസന്‍റൈൻ സാമ്രാജ്യത്തെ ദീർഘകാലാടിസ്ഥാനത്തിൽ ദുർബലമാക്കിയ രോഗബാധയുമാണിത്. രോഗത്തിന്‍റെ മൂർധന്യത്തിൽ പ്രതിദിനം 5000 പേരാണു കോൺസ്റ്റാന്‍റിനോപ്പിൾ നഗരത്തിൽ മരിച്ചുവീണിരുന്നത്. നഗരവാസികളിൽ 40 ശതമാനം മരിച്ചു.

10. ആന്‍റോണൈൻ പ്ലേഗ്
വർഷം: 165-180
മരണം: 50 ലക്ഷം
കാരണം: അജ്ഞാതം
ഗാലനിലെ പ്ലേഗ് എന്നുകൂടി പേരുള്ള ഇത് വടക്കൻ ആഫ്രിക്കയിൽ യുദ്ധത്തിനു പോയ റോമൻ സാമ്രാജ്യപടയാളികൾ കൊണ്ടുവന്നതാണിത്. വസൂരിയോ അഞ്ചാംപനിയോ ആകാം രോഗമെന്നു കരുതുന്നു. റോമൻ ചക്രവർത്തി ലൂഷ്യസ് വേരുസ് ഇതുമൂലം മരിച്ചു. മാർക്കസ് ഔറേലിയസ് ചക്രവർത്തിയുടെ കോ-റീജന്‍റായിരുന്നു ലൂഷ്യസ്. മാർക്കസ് ഔറേലിയസിന്‍റെ കുടുംബപ്പേരായ ആന്‍റോണി നൂസിൽനിന്നാണ് ആന്‍റോണൈൻ എന്ന പേരുവന്നത്.

ഡോ. തെദ്രോസ് അഥാനോം ഗെബ്രയാസസ്
ഡയറക്ടർ ജനറൽ, ലോകാരോഗ്യ സംഘടന


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.