പാദക്ഷാളനം
Friday, March 20, 2020 11:51 PM IST
അരത്താലം വെള്ളത്തിന്‍റെയും അരയിൽ ചുറ്റിയ ഒരുമുറി വെള്ളക്കച്ചയുടെയുമൊക്കെ അന്തരാർഥങ്ങൾ വിണ്ണ് മണ്ണിനെ പഠിപ്പിച്ച ഒരു പാവനകർമത്തിനു സെഹിയോൻ മാളിക മൂകസാക്ഷിയായി.ശിഷ്യൻ ഗുരുവിനെക്കാൾ വലിയവനല്ലെന്നു വിളിച്ചുപറഞ്ഞവൻ തന്നെ ശിഷ്യരെക്കാൾ ചെറിയവനും വിനീതനുമായി അവരുടെ പൊടിപുരണ്ട പാദങ്ങൾ കഴുകിത്തുടച്ചു. സ്നേഹത്തിന്‍റെയും സേവനത്തിന്‍റെയും സഹനത്തിന്‍റെയുമൊക്കെ പുതിയപാഠങ്ങൾ ഉരുവിട്ടുതന്ന ഗുരു മുഖം തങ്ങളുടെ പാദങ്ങൾ ചുംബിക്കാൻ താണുചെന്നപ്പോൾ അവർ സ്തബ്ധരായി. അന്നത്തെ അന്ത്യഭോജനവേളയിൽ സ്വന്തം ശരീരരക്തങ്ങൾ അത്താഴവിരുന്നായി വിളന്പിക്കൊടുത്തവനു മിച്ചമുണ്ടായിരുന്നത് ഒന്നുമില്ലാത്ത, ആശ്രിതനായ വെറുമൊരു വേലക്കാരന്‍റെ അവസ്ഥ മാത്രം. പുല്ക്കൂട്ടിൽ തുടങ്ങിയതാണ് ഇല്ലായ്മയോടുള്ള അവന്‍റെ ഈ വല്ലാത്ത അഭിനിവേശം. ദാസനാകുവാനുള്ള ദാഹം. ഇഹലോകജീവിതത്തിന്‍റെ അന്തിമനാഴികകളിലും അവന് തുടങ്ങാനുള്ളത് പാദങ്ങളിൽനിന്നു തന്നെ.

പെസഹാവ്യാഴത്തിലെ പാദക്ഷാളനം വലിയ വെളിപാടുകൾ നമുക്കു നല്കുന്നുണ്ട്. മറ്റുള്ളവരെ വിശുദ്ധീകരിക്കുവാനുള്ള വിളിയാണ് വിശ്വാസികളായ നമുക്കുള്ളത്. അന്യരുടെ പാദങ്ങൾ കഴുകുക എന്നാൽ അവരെ വിശുദ്ധീകരിക്കുക എന്നർഥം. അവരുടെ അശുദ്ധിക്കു നാമായിട്ട് കാരണമാകാതിരിക്കുക. മറ്റുള്ളവരുടെ പാദങ്ങൾ നാം കഴുകുന്പോൾ അവരെ നമ്മെക്കാൾ കൂടുതൽ ശ്രേഷ്ഠരായി നാം കണക്കാക്കുന്നു എന്ന മാനം കൂടിയുണ്ട്. വലിയൊരു വെല്ലുവിളിയാണത്. കാരണം, പലപ്പോഴും മറ്റുള്ളവരെക്കാൾ എല്ലാംകൊണ്ടും മിടുക്കും മാന്യതയും നമുക്കുണ്ട് എന്ന് നാം കരുതാറില്ലേ? എന്നാൽ, മറ്റൊരാളുടെ കാലുകൾ കഴുകണമെങ്കിൽ നാം നന്നായി കുനിഞ്ഞേ മതിയാവൂ. അതിന് വിനയമെന്ന വരം വേണം. വിനയത്തെ ബലഹീനതയും, ഭീരുത്വത്തിന്‍റെ പര്യായവുമായി എണ്ണുന്ന, കുന്പിടുന്നതിനെ കുറവായി കാണുന്ന ലോകത്തിൽ ചെറുതാകുവാൻ നാം മടിക്കരുത്.


മറ്റുള്ളവരുടെ കാലുകൾ തുടയ്ക്കുന്നതിന്കുറേക്കൂടി കരുതലും വാത്സല്യവും വേണം. ഒപ്പിയെടുക്കുക എന്നത് പരിചരിക്കുന്നതിന് സമമാണ്. നമ്മുടെ സഹജരുടെ കദനങ്ങളും കണ്ണീരുമൊക്കെ ഒരു പരിധിവരെ ഒപ്പിയെടുക്കുവാൻ ക്രിസ്ത്യാനികളായ നമുക്കു കടമയുണ്ട്. അരപ്പാത്രം വെള്ളവും അരയിൽ കെട്ടാനുള്ള ഒരു കച്ചക്കഷണവും നമ്മുടെ വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സമൂഹജീവിതത്തിലും എന്നാളും നാം സൂക്ഷിച്ചുവയ്ക്കണം.

ഓരോ ജീവിതാന്തസ്‌സിനും തനതായ പാദക്ഷാളനതലമുണ്ട്. ഓർക്കണം, പരസ്പരം കരങ്ങൾ കോർത്തു തുടങ്ങേണ്ടതും കാലുകൾ കഴുകി തുടരേണ്ടതുമായ ഒന്നാണ് ദാന്പത്യജീവിതം. ക്രൈസ്തവകുടുംബങ്ങൾ സെഹിയോൻ ശാലകളായി പരിണമിക്കട്ടെ. അന്ന് ആ ഉൗട്ടുമുറിയിൽ നടന്നതും ഇന്ന് നമ്മുടെ ഭവനങ്ങളിൽ നാൾതോറും നടക്കുന്നതുമായ “കൂദാശ’യാകട്ടെ പാദക്ഷാളനം. മനുഷ്യരായ നമുക്കു പരസ്പരം പാദങ്ങൾ കഴുകിത്തുടയ്ക്കാൻ കഴിയുന്നില്ലെങ്കിൽ മനുഷ്യപുത്രൻ നടത്തിയ പാദക്ഷാളനം വറുതേ കണ്ടിരിക്കാവുന്ന ഒരു കർമം മാത്രമേ ആകുകയുള്ളൂ.

താപസവഴിയേ - 27 / ഫാ. തോമസ് പാട്ടത്തിൽചിറ സിഎംഎഫ്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.