Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
അഭിജിതിന്റെ കുറിപ്പടി
Wednesday, May 6, 2020 12:34 AM IST
കോവിഡ് പ്രതിസന്ധിയും ലോക്ക് ഡൗണും വിധിച്ച വീട്ടിലിരിപ്പു കാലത്ത് ലോകത്തിന്റെ വ്യത്യസ്ത കോണുകളിൽ ഇരുന്നു രണ്ടു പ്രമുഖ ഇന്ത്യക്കാർ പുനരുജ്ജീവനത്തെക്കുറിച്ചു ചർച്ച നടത്തി. കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും നൊബേൽ സമ്മാന ജേതാവും സാന്പത്തിക വിദഗ്ധനും ഇന്ത്യയുടെ അഭിമാനവുമായ അഭിജിത് ബാനർജിയും. കോവിഡ് പ്രഹരമേറ്റ് രാജ്യം പാടുപെടുമ്പോൾ സാന്പത്തിക പ്രതിസന്ധിയെക്കുറിച്ചും അതിൽനിന്നു കരകയറാനുള്ള മാർഗങ്ങളെക്കുറിച്ചും ആശങ്കകൾ പങ്കുവച്ചും പരസ്പരം പരിഹാരം നിർദേശിച്ചും പ്രതീക്ഷയുടെ മറ്റൊരു മുനന്പിലേക്ക് അവർ വിരൽചൂണ്ടി.
വലിയൊരു സാന്പത്തിക ഉത്തേജക പദ്ധതി അല്ലാതെ ഈ വീഴ്ചയിൽ നിന്നെഴുന്നേൽക്കാൻ ഇന്ത്യയ്ക്കു മറ്റൊരു മരുന്നില്ലെന്നാണ് അഭിജിത് ബാനർജി തറപ്പിച്ചുപറഞ്ഞത്. അതോടൊപ്പം തന്നെ ഇന്ത്യയിലെ സാധാരണക്കാരന്റെ ചെലവഴിക്കൽ ശേഷി വർധിപ്പിക്കണം. അതിനായി ജനങ്ങളുടെ കൈകളിലേക്കു നേരിട്ടു പണമെത്തിക്കണമെന്നും അഭിജിത് ബാനർജി പറഞ്ഞു.
• വീട്ടിലിരിപ്പിന്റെ വിശേഷം
ലോക്ക് ഡൗണ്‍ കാലം നീട്ടിയ മുടിയൊതുക്കിവച്ച് പുതിയൊരു ഹെയർ സ്റ്റൈലിലായിരുന്നു രാഹുൽ ഗാന്ധി. നൊബേൽ ജേതാവിന്റെ വീട്ടുവിശേഷങ്ങൾ ചോദിച്ചാണ് അഭിമുഖം തുടങ്ങിയത്. മക്കളോടും കുടുംബത്തോടുമൊപ്പം വീട്ടിലിരിക്കുന്നതിന്റെയും ചുറ്റുപാടുമുള്ള നിയന്ത്രണങ്ങളുടെയും വിശേഷങ്ങൾ അഭിജിതും പങ്കുവച്ചു. നൊബേൽ സമ്മാനം പ്രതീക്ഷിച്ചിരുന്നോ അതോ അന്പരപ്പിച്ചോ എന്ന രാഹുലിന്റെ ചോദ്യത്തിന് തീർച്ചയായും നൊബേൽ തന്നെ ആശ്ചര്യപ്പെടുത്തി എന്നായിരുന്നു അഭിജിതിന്റെ മറുപടി.
പിന്നെ കൂടുതൽ മുഖവുരകളില്ലാതെ ഇരുവരും കോവിഡ് കാലത്ത് തളർന്നുപോയ ഇന്ത്യയുടെ സാന്പത്തിക വിശേഷങ്ങളിലേക്കും അതിനെ കരകയറ്റാനുള്ള മാർഗങ്ങളിലേക്കും തിരിഞ്ഞു. ഒടുവിൽ, അടുത്ത തവണ ഇന്ത്യയിൽ വരുന്പോൾ ഒരുമിച്ചിരുന്ന് ഒരു കപ്പ് ചായ കുടിക്കാമെന്ന രാഹുലിന്റെ ക്ഷണത്തിന് അഭിജിത് ബാനർജി നന്ദി പറയുന്പോൾ വീഡിയോ കോണ്‍ഫറൻസ് ചർച്ച ഒരു മണിക്കൂറും 44 മിനിറ്റും പിന്നിട്ടിരുന്നു.
നിലവിലെ സാന്പത്തികസ്ഥിതി വിശദീകരിക്കുന്നതിനേക്കാൾ ഉപരിയായി ഒരു സാന്പത്തിക വിദഗ്ധൻ എന്ന നിലയിൽ അഭിജിത് ബാനർജി മുന്നോട്ടുവച്ച കരുതൽ നടപടികളാണ് രാഹുലുമായുള്ള സംഭാഷണത്തിന്റെ കാതൽ.
• അഭിജിത് കുറിച്ച മരുന്നുകൾ
* പണം ചെലഴിക്കൽ ആണ് ഏറ്റവും വലിയ ഉത്തേജനം
* വായ്പകൾക്കു മോറട്ടോറിയം ഏർപ്പെടുത്തുക
* ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്കു കൂടുതൽ
പ്രാധാന്യം നൽകണം
* ഗ്രാമീണ മേഖലയ്ക്കു കൂടുതൽ പരിഗണന
* മൂന്നു മാസത്തേക്കോ അതിൽ കൂടുതൽ സമയത്തേക്കോ താത്കാലിക റേഷൻ കാർഡുകൾ നൽകുക
* സംസ്ഥാനങ്ങൾക്ക് തീരുമാനങ്ങൾ എടുക്കാൻ കൂടുതൽ അധികാരം നൽകുക
* സാമൂഹ്യക്ഷേമ പദ്ധതികൾ നടപ്പാക്കാൻ സംസ്ഥാനങ്ങ ൾക്കു പണം നൽകുക
* ലോക്ക് ഡൗണിനു ശേഷമുള്ള ഇന്ത്യൻ സാന്പത്തിക ഉണർവിൽ പൂർണ ശുഭാപ്തി വിശ്വാസം അർപ്പിക്കണം
* ലോക്ക് ഡൗണ്‍ പൂർണമായി നീക്കുന്നതിന് മുൻപ് രോഗ വ്യാപനത്തിന്റെ സ്ഥിതിവിവരത്തെക്കുറിച്ചു പൂർണ ബോധ്യമുണ്ടാകുക
• സാന്പത്തിക ഉത്തേജനം
മാന്ദ്യത്തിൽനിന്ന് കരകയറാൻ ഇന്ത്യക്ക് വലിയൊരു ഉത്തേജക പാക്കേജ് തന്നെ വേണ്ടിവരും എന്ന് അഭിജിത് ബാനർജി ഉറപ്പിച്ചുപറയുന്നു. ആവശ്യകത (ഡിമാൻഡ്) പുനരുജ്ജീവിപ്പിക്കാൻ ആളുകളുടെ കൈവശം പണം എത്തിക്കണം. ദരിദ്രരിൽ ദരിദ്രർ ആയവരിലേക്കു കൂടി നേരിട്ടു പണം എത്തണം. ജനങ്ങളുടെ കൈകളിലേക്ക് നേരിട്ടു പണമെത്തിക്കുന്നത് ഇപ്പോൾ അനിവാര്യമായ നടപടിയാണോ എന്ന രാഹുലിന്റെ ചോദ്യത്തിന് സർക്കാർ ദരിദ്രരിൽ ദരിദ്രരായവരെയാണ് ഇപ്പോൾ കണക്കിലെടുക്കേണ്ടതെന്നായിരുന്നു നൊബേൽ ജേതാവിന്റെ മറുപടി.
താഴേക്കിടയിലുള്ള 60 ശതമാനം ആളുകളുടെ കൈകളിലേക്കും നേരിട്ടു പണമെത്തിക്കണം. അതുകൊണ്ടു മോശമായതൊന്നുംതന്നെ വരാനില്ല. പണം ലഭ്യമാകുന്പോൾ തന്നെ അവരത് ചെലവഴിച്ചു തുടങ്ങും. അതുതന്നെ സാന്പത്തിക രംഗത്തിന് ഒരു ഉത്തേജനമാകും. ഏറ്റവും ദുരിതം അനുഭവിക്കുന്ന സാധാരണ വിഭാഗത്തിന്റെ കൈവശം പണം എത്തുന്പോൾ അവർ വിപണികളിൽ സാധനങ്ങൾ വാങ്ങാൻ എത്തും. അതുവഴി ജനങ്ങളുടെ ചെലവഴിക്കൽ കൂടും. പണം ചെലവഴിക്കലിലൂടെ അല്ലാതെ ഈ പ്രതിസന്ധിയിൽ നിന്നു കരകയറാനാകില്ല.
• താത്കാലിക റേഷൻകാർഡ്
പാവപ്പെട്ടവരുടെ വിശപ്പിനെക്കുറിച്ചും ആഹാര ദൗർലഭ്യത്തിനുള്ള പരിഹാരത്തെക്കുറിച്ചും രാഹുൽ ആരാഞ്ഞപ്പോഴാണ് അഭിജിത് ബാനർജി താത്കാലിക റേഷൻ കാർഡുകൾ എന്ന ആശയം മുന്നോട്ടുവച്ചത്.
ആവശ്യമുള്ളവർക്ക് അടിയന്തരമായി താത്കാലിക റേഷൻ കാർഡുകൾ നൽകുകയാണ് വേണ്ടത്. കുടിയേറ്റ തൊഴിലാളികൾക്ക് ഉൾപ്പെടെ ഈ റേഷൻ കാർഡുകൾ ഉപയോഗിച്ച് രാജ്യത്ത് എവിടെ നിന്നും ഭക്ഷ്യവസ്തുക്കൾ കിട്ടാവുന്ന സ്ഥിതി വരണം. മൂന്നു മാസത്തേക്കോ ആവശ്യമെങ്കിൽ അതിൽ കൂടുതൽ സമയത്തേക്കോ ഇത്തരത്തിൽ താത്കാലിക റേഷൻ കാർഡുകൾ ലഭ്യമാക്കണം. രാജ്യത്തെ മുഴുവൻ പാവപ്പെട്ടവർക്കും നൽകാനുള്ള ഭക്ഷ്യശേഖരം ഇന്ത്യക്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
• കുടിയേറ്റ തൊഴിലാളികൾ
ലോക്ക് ഡൗണ്‍ കാലത്ത് വിവിധയിടങ്ങളിൽ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികളുടെ സുരക്ഷയ്ക്കായി ഒരു വികേന്ദ്രീകരണ നടപടി തന്നെ അനിവാര്യമാണെന്ന ആവശ്യമാണ് രാഹുലും അഭിജിത് ബാനർജിയും പങ്കുവച്ചത്.
സാമൂഹ്യ സുരക്ഷാ പദ്ധതികളിൽ ഉൾപ്പെടാത്ത ഒരു വിഭാഗം ജനങ്ങളുണ്ട്. അതൊരു വലിയ വെല്ലുവിളി തന്നെയാണ്. കുടിയേറ്റ തൊഴിലാളികൾ ഉൾപ്പെടെ ഒരു വലിയ വിഭാഗം ഇത്തരത്തിൽ സാമൂഹിക സുരക്ഷാ പദ്ധതികൾക്കു പുറത്തു നിൽക്കുന്നവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് ഒറ്റയ്ക്ക് പരിഹാരം കണ്ടെ ത്താനാകില്ല. അക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നു കൂടുതൽ ഫലപ്രദമായ ഒരിടപെടൽ ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കുടിയേറ്റ തൊഴിലാളികൾക്ക് സൗജന്യ റേഷൻ ലഭിക്കുന്ന വിധത്തിൽ ഒരു സാർവത്രിക ആധാർ കാർഡ് തന്നെ ഏർപ്പെടുത്തണം. തൊഴിലുറപ്പു പദ്ധതിയും ഇത്തരത്തിൽ സാർവദേശീയമാക്കണം. ഒരു കുടിയേറ്റ തൊഴിലാളിക്കുകൂടി ഏതു സംസ്ഥാനത്തും പദ്ധതിപ്രകാരം ജോലി ചെയ്യാൻ കഴിയുന്ന വിധത്തിൽ തൊഴിലുറപ്പു പദ്ധതിയെ മാറ്റിയെടുക്കണമെന്നും അദ്ദേഹം നിർദേശിക്കുന്നു.
അതുപോലെതന്നെ പാവപ്പെട്ടവരിലേക്ക് പണമെത്തിക്കുന്ന കാര്യത്തിൽ കേന്ദ്രം സംസ്ഥാനങ്ങൾക്കു പണം നൽകി അവർവഴി ജനങ്ങളുടെ കൈകളിലെത്തിക്കുന്ന ഒരു സംവിധാനമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
• ലോക്ക് ഡൗണ്‍
ലോക്ക് ഡൗണിൽനിന്നു പുറത്തുകടക്കേണ്ടത് അത്യാവശ്യം തന്നെയാണ്. എന്നാൽ, അത് കോവിഡ് വ്യാപനത്തിന്റെ പൂർണ വശങ്ങൾ ഉൾക്കൊണ്ടുമാത്രം ആയിരിക്കണം അതെന്നാണു ബാനർജിയുടെ നിർദേശം.
നിരവധി ആളുകൾ രോഗത്തിന്റെ പിടിയിൽ അമർന്നുകൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിൽ ലോക്ക് ഡൗണ്‍ ഒറ്റയടിക്കു പിൻവലിക്കുന്നത് പ്രായോഗികമല്ല. എന്നാൽ, സാഹചര്യങ്ങളെ കാര്യമായി വിലയിരുത്തി ലോക്ക് ഡൗണ്‍ നീക്കം ചെയ്ത് അതിനു ശേഷമുള്ള ഒരു സാന്പത്തിക പുനരുജ്ജീവനത്തിൽ നാം കൂടുതൽ ശുഭാപ്തി വിശ്വാസം അർപ്പിക്കേണ്ടതുണ്ടെ ന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
• ചെറുകിട-ഇടത്തരം വ്യവസായങ്ങൾ
അഭിജിത്തുമായുള്ള സംഭാഷണത്തിൽ ചെറുകിട-ഇടത്തരം വ്യവസായങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെക്കുറിച്ചുള്ള ആശങ്ക രാഹുൽ ഗാന്ധി പങ്കുവച്ചു. കോവിഡ് മൂലം ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് തിരിച്ചടിയേറ്റു. അവർ പാപ്പരാകാൻ സാധ്യതയുണ്ടെന്നും നിരവധി പേർക്ക് ജോലി നഷ്ടപ്പെടാമെന്നുമുള്ള ആശങ്കയാണ് രാഹുൽ ചൂണ്ടിക്കാട്ടിയത്.
നിരവധി രാജ്യങ്ങൾ ചെറുകിട വ്യവസായങ്ങളെ ഉത്തേജിപ്പിക്കാൻ നിരവധി പാക്കേജുകൾ കൊണ്ടുവന്നു കഴിഞ്ഞു. എന്നാൽ, ഇന്ത്യ ഇക്കാര്യത്തിൽ ഇതുവരെ ഇതിനായി ഒരു സമഗ്ര പദ്ധതി അവതരിപ്പിച്ചിട്ടു പോലുമില്ല. മോറട്ടോറിയം നല്ലൊരു മാർഗം തന്നെയാണ്. പക്ഷേ അതിനും അപ്പുറത്തേക്കു നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു.
ഒരു വലിയ സാന്പത്തിക പാക്കേജ് തന്നെയാണ് ഈ വിഷയത്തിലുമുള്ള പരിഹാരം. അമേരിക്കയും ജപ്പാനും യൂറോപ്പും ചെയ്യുന്നതുപോലെ വലിയൊരു സാന്പത്തിക പാക്കേജിനെക്കുറിച്ച് നമ്മൾ ആലോചിച്ചിട്ടു പോലുമില്ല. നമ്മൾ ഇപ്പോഴും ഒരു ശതമാനം ജിഡിപിയെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാൽ, അമേരിക്ക ഈ വിഷയത്തിൽ പത്തു ശതമാനം ജിഡിപി എന്നതിലേക്ക് കടന്നിരിക്കുന്നു. ഈ സാഹചര്യത്തിൽ ഇത്തരം മാതൃകകളുടെ ചുവടുപിടിച്ച് ജനങ്ങളുടെ കൈകളിലേക്ക് കൂടുതൽ പണം എത്തിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് ഹോട്ട് സ്പോട്ടിലോ റെഡ് സോണിലോ ആണെന്നു കരുതി ചില്ലറ വിൽപന സ്ഥാപനങ്ങൾ ദീർഘകാലത്തേക്ക് അടച്ചിടാനാകില്ല. വായ്പകൾക്ക് മോറട്ടോറിയം പ്രഖ്യാപിച്ചത് ഒരു നല്ല നടപടിയാണ്. സാധ്യമെങ്കിൽ ഈ സാന്പത്തിക പാദത്തിൽ വായ്പകൾ എഴുതിത്തള്ളുക തന്നെ വേണം. കരുതൽ നടപടികൾ കൂടുതൽ വിശാല അർഥത്തിൽ ഉള്ളതാകണമെന്നും അദ്ദേഹം പറഞ്ഞു.
• സംസ്ഥാനങ്ങൾക്കു പ്രാധാന്യം
കോവിഡ് കാലത്തും അതിനു ശേഷമുള്ള പുനരുജ്ജീവന കാലത്തും അധികാര വികേന്ദ്രീകരണത്തിലൂടെ സംസ്ഥാനങ്ങൾക്കു കൂടുതൽ അധികാര വിനിയോഗത്തിനുള്ള അവസരം നൽകണമെന്നാണ് രാഹുൽ ഗാന്ധിയും അഭിജിത് ബാനർജിയും ഒരേ പോലെ ചൂണ്ടിക്കാട്ടിയത്. കുടിയേറ്റ തൊഴിലാളികളെ മടക്കി അതാതു സംസ്ഥാനങ്ങളിലേക്ക് അയയ്ക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിന് ചെയ്യാൻ പറ്റുന്നതിനേക്കാൾ ഏറെ ഫലപ്രദമായി ഇടപെടാൻ കഴിയുന്നത് സംസ്ഥാന സർക്കാരുകൾക്കാണ്. അതു പോലെതന്നെ സാമൂഹ്യ സുരക്ഷാ പദ്ധതികൾ നടപ്പിലാക്കാൻ സംസ്ഥാനങ്ങളുടെ കൈവശം കേന്ദ്രം പണം നൽകാൻ തയാറാകണമെന്നും അഭിജിത് ചൂണ്ടിക്കാട്ടി. സർക്കാരിതര സന്നദ്ധ സംഘടനകളെയും ഇതിന്റെ ഭാഗമാക്കണമെന്നും അദ്ദേഹം പറഞ്ഞു. അധികാര വികേന്ദ്രീകരണം സംസ്ഥാനങ്ങളിലേക്കും ജില്ലകളിലേക്കും തിരിയണമെന്ന ആശയമാണ് രാഹുൽ പങ്കുവച്ചത്.
• കരുതലോടെ രാഹുൽ
സംഭാഷണത്തിലുടനീളം രാഹുൽ ഗാന്ധിയും അഭിജിത് ബാനർജിയും ഇന്ത്യൻ ജനതയ്ക്കു നൽകിയത് പ്രതീക്ഷയുടെ മറ്റൊരു കൈത്താങ്ങാണ്. കോവിഡ് വ്യാപനത്തിന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി സാന്പത്തിക- ആരോഗ്യ രംഗത്തെ വിദഗ്ധരുമായി നടത്തുന്ന ചർച്ചയുടെ രണ്ടാം ഭാഗമായായിരുന്നു ഇത്.
സാന്പത്തിക ശാസ്ത്രജ്ഞനും റിസർവ് ബാങ്ക് മുൻ ഗവർണറുമായ ഡോ. രഘുറാം രാജനുമായായിരുന്നു ആദ്യ ചർച്ച. ലോക്ക് ഡൗണിൽ അകപ്പെട്ട ദരിദ്രരെ സഹായിക്കാൻ 65,000 കോടി രൂപ ആവശ്യമാണെന്ന് രാഘുറാം രാജൻ രാഹുലുമായുള്ള ചർച്ചയിൽ വ്യക്തമാക്കിയിരുന്നു.
സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
ജനാധിപത്യം അസ്ഥിരപ്പെടുന്പോൾ
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനു തൊട്ടുമുന്‍പ്, പെരുമാറ്റച്
ലക്ഷ്മി എൻ. മേനോന്റെ 125-ാം ജന്മവാർഷികം ഇന്ന്
മലയാളിയായ ആദ്യ വനിതാ കേന്ദ്രമന്ത്രി ലക്ഷ്മി എൻ. മേനോന്
തെരഞ്ഞെടുപ്പും നിർണായക യുവശേഷിയും
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ അണികളും നേതാക്കളും മത്സ
വർക്കിച്ചൻ റബറിന്റെ ഇക്കണോമിക്സ് പഠിച്ചു!
അങ്ങനെ വർക്കിച്ചൻ ഒരു മഹാകാര്യം തീരുമാനിച്ച
റബര്‍: ആഭ്യന്തരവിപണി അട്ടിമറിക്കുന്നതാര്?
പ്രതികൂല കാലാവസ്ഥയും ഉത്പാദനക്കുറവും സൃഷ്ടി
മാറ്റുമോ ഇടുക്കിയുടെ തലവര
ഈ തെരഞ്ഞെടുപ്പുകാലത്തും ഇടുക്കിജനതയുടെ ആവലാതി തലചായ്ക്
സതീശൻ പറയുന്നതിൽ കഴന്പുണ്ടോ?
കേരളത്തെ കോണ്‍ഗ്രസ് മുക്ത സംസ്ഥാനമാ
അവധിക്കാലം ആസ്വദിക്കാം
കൂട്ടുകാരോടൊത്ത് മനസുതുറന്ന് കളിച്ചും ചിരിച്ചും സന്തോ
വാളായി കേജരിവാൾ!
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ കേന്ദ്രസർക്കാരിന്റെ എൻഫോഴ്സ്മെന്റ്
കേരളത്തിലെ യുവാക്കളുടെ കുടിയേറ്റം
1970കളിൽ, തങ്ങളുടെ എണ്ണയധിഷ്ഠിത സമ
ജലം ലോക സമാധാനത്തിന്
ഇന്ന് ലോക ജലദിനം
ആഗോളതലത്തിൽ ജലപ
പ്രതിസന്ധിയിലാകുന്ന സാമ്പത്തികാവസ്ഥ
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗത്ത
ഉന്നതവിദ്യാഭ്യാസരംഗം പ്രതിസന്ധിയിലോ?
സാമ്രാജ്യത്വ രാജഭരണകാലം മുതൽക്കേ കേ
പോയ നൂറ്റാണ്ടിലെ പാളിച്ചകൾ തുടരുന്നു
പരമ്പരാഗതമായ വിവാഹം വളരെ വേഗം തകർന്നുകൊണ്ടി
കൺട്രോൾ റൂമും ദുരന്തപ്രഖ്യാപനവും ജലരേഖ
“ഞങ്ങൾക്ക് പുലർച്ചെ റബർ വെട്ടാനും ക്ഷീരസംഘത്
റബര്‍വില ഉയർന്നതിനു പിന്നിൽ
കഴിഞ്ഞ പത്തുകൊല്ലക്കാലത്തെ ബിജെപി ഭരണകാലം മുഴുവന്‍
മാറുന്ന വിദ്യാർഥികളും പുതിയ കാന്പസും
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധ
പുതിയ പാഠപുസ്തകങ്ങൾ
ഒരു പതിറ്റാണ്ടിനുശേഷം കേരളത്തിലെ പൊതുവിദ്യാലയങ്ങ
ദാർശനികത കിനിയുന്ന കാവ്യഘടനകൾ
മലയാള കവിതയുടെ ഭാഷയിലും ഭാവത്തിലും രൂപത്തിലും ആകർഷകമായ ഒരു പരിവർത്തനം ആ
പ്രതിഭാശാലിയായ പരമാചാര്യൻ
വൈദികമേലധ്യക്ഷശുശ്രൂഷയ്ക്ക് പ്രതിഭയുടെ മേ
മോദിയുടെ മുതലക്കണ്ണീർ
പൂഞ്ഞാറിൽ വൈദികൻ ആക്രമിക്കപ്പെട്ട
ജയരാജന്റെ വാക്കും കളികളും
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇട
മലബാർ കുടിയേറ്റത്തിന്റെ പിന്നാന്പുറങ്ങളിൽ
ഇക്കഴിഞ്ഞ വനിതാദിനത്തിൽ, കേരളത്തിലെ കുട്ടിക
ജനവിധിക്കു കാതോർക്കുന്പോൾ
അപ്രതീക്ഷിത മാറ്റങ്ങളുടെ വിളനിലമാണ് ഇന്ത്യൻ രാഷ്
ധന്യ പദവി മലങ്കര സഭയ്ക്ക് അഭിമാനം
മലങ്കര സഭാ പുനരൈക്യ പ്രസ്ഥാനത്തിന്റെ ജനയിതാ
വിടരുന്നു, എന്നും പൗർണമി...
വി.ആർ. ഹരിപ്രസാദ്
വേണ്ട വേണ്ട; പാട്ടു പഠി
ഇലക്ഷനിൽ പൊട്ടും ബോണ്ടുകൾ
ലോക്സഭാ തെരഞ്ഞെടുപ്പു തീയതികൾ ഇന്നു പ്രഖ്യാപിക്കുകയാണ്. ഉച്ചകഴിഞ്ഞു മൂന്നിന്
പൗരത്വ ഭേദഗതി നിയമം: ഭരണഘടനാ വിരുദ്ധം
സ്വാതന്ത്ര്യാനന്തരം ഇന്ത്യ എന്ന രാഷ്ട്രം മു
തിരുത്തൽ ശക്തിയാകാം, കരുതലോടെ
വിദ്യാഭ്യാസം സ്വഭാവരൂപവത്കരണത്തിനും സന്മാ
ദുരന്തകാരണങ്ങളാണ് പ്രധാനം
ഡോ. ടി.വി. മുരളീവല്ലഭൻ
സംസ്ഥാ
അതിശയകരമായ അവയവം
ഇന്ന് ലോക വൃക്കദിനം
വൃക്കകളുടെ പ്രാധാന്
സിദ്ധാർഥനും സിപിഎമ്മിലെ സമരങ്ങളും
സിദ്ധാർഥൻ എന്നത് ഇന്നു കേവലമൊരു പേരല്ല, ഈ നാട്ടിലെ
വന്യജീവി ആക്രമണം: നഷ്ടപരിഹാരമായി നൽകേണ്ടത് 24 ലക്ഷം രൂപ
വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്കുള്ള നഷ്ട
പുതിയ നാലുവർഷ ബിരുദ പ്രോഗ്രാം എന്ത്? എന്തിന്?
പഠനവും പഠിപ്പിക്കലും സാങ്കേതികവിദ്യാധിഷ്ഠ
ദുരന്തപ്രഖ്യാപനം: ഒന്നും ചെയ്യാനാകില്ല
ദുരന്തനിവാരണ നിയമത്തി
വന്യജീവി ആക്രമണം - സംസ്ഥാന ദുരന്ത പ്രഖ്യാപനം ദുരന്തമാകുമോ?
ജനവാസകേന്ദ്രങ്ങളിൽ വന്യമൃ
ലോകവ്യാപാര സംഘടന: കര്‍ഷകവിരുദ്ധതയും ഭിന്നിപ്പിന്റെ സ്വരവും
വികസിത രാഷ്ട്രങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്ക്ക
ലാളിത്യം ജീവിതവ്രതമാക്കാം
(സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാ
മുഖ്യമന്ത്രി ചോദിച്ചതല്ലേ സത്യം?
കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് തല
അഴിമതിയിൽ വിട്ടുവീഴ്ചയില്ലാതെ...
പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമാണ് പ്രശാന്ത് ഭൂഷണ്
അസാധാരണമീ ഇലക്ഷൻ 2024!
സാധാരണക്കാരിൽ അസാധാരണമായ സാധ്യതകളുണ്ടെന്ന ബോധ്യത്തെ അടിസ്ഥാനമാക്കിയുള്ള
നീറുന്ന അമ്മമനസുകൾ...
എന്റെ പൊന്നുമോനെ അവർ കൊന്ന
വന്യജീവി ആക്രമണം: ഓര്‍ഡിനന്‍സ് അനിവാര്യം
കേരളത്തിലെ 13 ജില്ലകളിലും പ്രതിദിനം നിരവധി പ്രദേശ
തുടർച്ചയായ വന്യജീവി ആക്രമണം; വയനാട്ടിലെ ടൂറിസം മേഖലയും പ്രതിസന്ധിയിൽ
കൃഷിയിൽനിന്നുള്ള വരുമാനം ഗണ്യമായി കുറഞ്ഞ
ഇലക്ടറൽ ബോണ്ടിൽ ഒത്തുകളി
ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാക്കണമെന്ന് സുപ്രീംകോടതി വ
Latest News
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
Latest News
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top