Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പഴുതടച്ച് അന്വേഷണസംഘം; സ്വപ്നയുടെ മൊഴി നിർണായകം
Monday, July 13, 2020 12:11 AM IST
സ്വർണക്കടത്ത് കേസില്‍ ആരോപണം നേരിടുന്ന മുന്‍ ഐടി സെക്രട്ടറി ശിവശങ്കറിനെ സംസ്ഥാന സർക്കാര്‍ കൈയൊഴിയും. മുഖം രക്ഷിക്കാന്‍ ശിവശങ്കറിനെതിരേ കടുത്ത നടപടികളിലേക്കു നീങ്ങേണ്ട അവസ്ഥയിലേക്കാണ് പിണറായി സർക്കാര്‍. സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം ശിവശങ്കറിനെ അറസ്റ്റു ചെയ്താല്‍ സർക്കാരിനുണ്ടായേക്കാവുന്ന ക്ഷീണം മറയ്ക്കാനാണ് പുതിയ നീക്കം. ശിവശങ്കറിനെതിരേ വകുപ്പുതല അന്വേഷണം മാത്രമല്ല, സസ്പെൻഷന് വരെ ഉണ്ടായേക്കുമെന്നാണ് സൂചന. പ്രതി സ്വപ്ന സുരേഷ് വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഐടി വകുപ്പിനു കീഴിലുള്ള സ്ഥാപനത്തില്‍ ജോലി നേടിയതിന്റെ പേരിലും ശിവശങ്കറിനെതിരേ ആരോപണം ഉയർന്ന സാഹചര്യത്തിലാണ് മുഖം രക്ഷിക്കാന്‍ സർക്കാര്‍ ആലോചിക്കുന്നത്.
സ്വർണക്കള്ളക്കടത്തിനെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുത്തുന്ന സൂചനകള്‍ അന്വേഷണ ഉദ്യോഗസ്ഥർക്കു ലഭിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. എം. ശിവശങ്കറുടെ ഫ്ളാറ്റില്‍ ഗൂഢാലോചന നടന്നതിന്റെ തെളിവുകൾ കസ്റ്റംസിനു ലഭിച്ചു. ശിവശങ്കറിനു പുറമെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുന്ന മറ്റു ചിലരും സംശയത്തിന്റെ നിഴലിലാണ്.
അന്വേഷണത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ നിരീക്ഷണമുള്ള സാഹചര്യത്തില്‍ എത്ര ഉന്നതരിലേക്ക് അന്വേഷണം നീണ്ടാലും ശക്തമായ നടപടിക്കു കസ്റ്റംസ് മടിക്കില്ല. പിടിക്കപ്പെട്ടതിനേക്കാള്‍ വലിയ കള്ളക്കടത്തുകള്‍ നാളുകളായി നടന്നുവരികയായിരുന്നെന്നും അതിന് ഉന്നത തലത്തില്‍ ഒത്താശ ഉണ്ടായിരുന്നെന്നുമാണ് കസ്റ്റംസിന്റെ നിഗമനം. സ്വപ്നയോ സരിത്തോ മറ്റു സുഹൃത്തുക്കളോ മാത്രം വിചാരിച്ചാല്‍ ഇതു നടക്കില്ലെന്നും അന്വേഷണ സംഘം കണക്കുകൂട്ടുന്നു.
പ്രതിപ്പട്ടികയിലുള്ളവർക്കു മുഖ്യമന്ത്രിയുടെ മുന്‍ പ്രിൻസിപ്പൽ സെക്രട്ടറിയുമായി അസാധാരണ അടുപ്പം ഉണ്ടായിരുന്നതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. അങ്ങനെയെങ്കില്‍ അന്വേഷണവും ഏതറ്റം വരെയുമാകാം എന്ന നിർദേശമാണ് അന്വേഷണ ഉദ്യോഗസ്ഥർക്കു കേന്ദ്രം നൽകിയിരിക്കുന്നത്. സ്വപ്ന, സരിത്, സന്ദീപ് എന്നിവർക്കു ശിവശങ്കറുമായി അടുത്ത ബന്ധമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ശിവശങ്കറിനെ അറസ്റ്റു ചെയ്ത് യുഎപിഎ ചുമത്താനാകുമോ എന്ന് എൻഐഎ പരിശോധിക്കുന്നുണ്ട്. അതിനു കഴിയുന്നില്ലെങ്കില്‍ കസ്റ്റംസ് അന്വേഷിക്കുന്ന കേസിലാകും ശിവശങ്കറിനെ പ്രതിയാക്കുക. ഏതായാലും സ്വപ്നയുടെ മൊഴി നിർണായകമാകും.
സംശയമുനയിൽ കേരള പോലീസും
സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷിനും സന്ദീപ് നായർക്കും കേരള അതിർത്തിയും കർണാടക അതിർത്തിയും കടക്കാൻ സഹായിച്ചവരെക്കുറിച്ചുള്ള വിവരം ദേശീയ അന്വേഷണ ഏജൻസിക്കു (എൻഐഎ)ലഭിച്ചതായി വിവരം. ഭരണതലവുമായി അടുത്തു നിൽക്കുന്ന ഒരു ഉന്നത ഉദ്യോഗസ്ഥന്റെ സഹായവും ഇക്കാര്യത്തിൽ ലഭിച്ചതായി വിവരമുണ്ട്. വൈകാതെ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടാകും.
സ്വർണക്കടത്തുമായി ബന്ധപ്പെട്ടു ചടുല നീക്കങ്ങൾ നടത്തുന്ന എൻഐഎയും കസ്റ്റംസും കേരള പോലീസിന്റെ ഒരു സഹായവും തേടാത്തതിനു പിന്നിലും ചില സംശയങ്ങളുണ്ടെന്നാണു വിവരം. മാത്രവുമല്ല, പല പരിശോധനകളിലും കേരള പോലീസ് സഹായത്തിന് എത്തുന്പോൾ മാറ്റിനിർത്തുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം സന്ദീപ് നായരുടെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തുന്പോൾ, സഹായത്തിനെത്തിയ പോലീസുകാരെ വീട്ടിൽനിന്നു പുറത്താക്കിയിരുന്നു. സിആർപിഎഫിന്റെ സേവനമാണു കസ്റ്റംസും എൻഐഎയും ഉപയോഗിക്കുന്നത്. പള്ളിപ്പുറത്തു നിന്നുള്ള സിആർപിഎഫിന്റെ 150 അംഗ സംഘം ഇന്നലെ കൊച്ചിക്കു പോയിരുന്നു.
മൊബൈൽ ഫോണ്‍ വിവരങ്ങൾ ഏതെങ്കിലും ഏജൻസികൾ തേടിയാൽ ഇക്കാര്യം ഇന്റലിജൻസ് എഡിജിപിയെ അറിയിച്ചു മാത്രമേ കൈമാറാവൂവെന്ന് പോലീസ് ചില മൊബൈൽ സേവന ദാതാക്കൾക്കു നിർദേശം നൽകിയിരുന്നു. എന്നാൽ, എൻഐഎ അന്വേഷണം ഏറ്റെടുത്തതിനു പിന്നാലെ പൂർണ ഫോണ്‍ രേഖകൾ ശേഖരിച്ചതായാണു വിവരം. ഇതിൽ തലസ്ഥാനം കേന്ദ്രീകരിച്ചുള്ള പല ഉന്നതരും ഒട്ടേറെ തവണ വിളിച്ചതിന്റെ വിവരമുണ്ട്. സ്വപ്നയെ ചോദ്യം ചെയ്യുന്പോൾ ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തും.
ലോക്ക് ഡൗണ്‍ കാലത്തു സ്വപ്നയും സന്ദീപും കേരളത്തിൽ നിന്നു തമിഴ്നാട് അതിർത്തി കടന്നു നാഗർകോവിലിൽ എത്താൻ ഉന്നതതല സഹായം ആവശ്യമാണ്. ഈ സഹായത്തോടെ അതിർത്തി കടന്ന ഇവർ നാഗർകോവിലിൽ എത്തി സ്വർണക്കടത്തു സംഘാംഗമായ സ്ത്രീയുടെ പക്കൽനിന്നു മൂന്നു ലക്ഷത്തോളം രൂപ സംഘടിപ്പിച്ചാണു കൊച്ചിയിലേക്കു മടങ്ങിയത്.
ആദ്യം സ്വകാര്യ ആംബുലൻസിലും പിന്നീട് രണ്ട് ആഡംബര കാറുകളിലുമായാണ് ഇവർ തിരുവനന്തപുരം വിട്ടതെന്നാണു വിവരം. നാഗർകോവിലിൽ നിന്നാണു കൊച്ചിയിലേക്കു മടങ്ങിയത്. എറണാകുളത്തു തങ്ങുന്നതിനിടയിലാണ് ഇവരുടെ ശബ്ദ സന്ദേശം സ്വകാര്യ ടെലിവിഷൻ ചാനലിനു ലഭിച്ചത്. തുടർന്ന് ഇവിടെനിന്നു ബംഗളൂരുവിലേക്ക് മുങ്ങുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം ബംഗളൂരുവിലെത്തിയ ഇവർ ഫ്ളാറ്റിൽ താമസിച്ചു. തുടർന്നു ബജറ്റ് ഹോട്ടൽ ഓണ്‍ലൈനിൽ ബുക്ക് ചെയ്യാനായി ഇവരോടൊപ്പമുള്ള കുട്ടി ഫോണ്‍ ഓണാക്കി. മുറിയിൽ എത്തി അരമണിക്കൂറിനുള്ളിൽ പിന്തുടർന്നെത്തിയ എൻഐഎ സംഘം പിടികൂടുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
Latest News
വീട്ടമ്മയുടെ മരണം; അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍
മാനന്തവാടിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റ് വിതരണ നീക്കമെന്ന് പരാതി
എല്ലാം ശരിയാകും, സന്തോഷത്തോടെ ഇരിക്കാൻ നിമിഷപ്രിയ പറഞ്ഞതായി അമ്മ
മേൽപ്പാലത്തിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ
രാസലഹരിയുമായി യുവാവ് പിടിയിൽ
Latest News
വീട്ടമ്മയുടെ മരണം; അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍
മാനന്തവാടിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റ് വിതരണ നീക്കമെന്ന് പരാതി
എല്ലാം ശരിയാകും, സന്തോഷത്തോടെ ഇരിക്കാൻ നിമിഷപ്രിയ പറഞ്ഞതായി അമ്മ
മേൽപ്പാലത്തിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ
രാസലഹരിയുമായി യുവാവ് പിടിയിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top