Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കള്ളൻ കപ്പലിൽതന്നെയോ?
Wednesday, July 22, 2020 12:55 AM IST
തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണക്കടത്ത് നടത്തിയ സംഘത്തിനു നയതന്ത്ര പരിരക്ഷ ലഭിച്ചിരുന്നുവെന്നതു ഞെട്ടിക്കുന്ന വിവരംതന്നെയാണ്. യുഎഇ കോണ്സലേറ്റിലെ ഉദ്യോഗസ്ഥരിൽ ഏതാനും പേരിലേക്കും സംശയം നീളുന്നു. കോണ്‍സൽ ജനറൽ ജമാൽ ഹുസൈൻ അൽസാബിയുടെ മാനേജർ ഹാലിദിൽനിന്ന് എൻഐഎയ്ക്ക് ആവശ്യമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. അറ്റാഷെ ഉൾപ്പെടെയുള്ളവർ സംശയത്തിന്റെ നിഴലിലുമാണ്.
കോണ്‍സലേറ്റിന്റെ ചുമതലക്കാരെല്ലാം സംശയനിഴലിലാണെങ്കിലും ഇവർ ഇതിനോടകം രാജ്യംവിട്ടുകഴിഞ്ഞു. അന്വേഷണത്തിന് ഇവരുടെ സാന്നിധ്യം അനിവാര്യമാണെന്നാണ് ദേശീയ അന്വേഷണ ഏജൻസി കരുതുന്നത്. അറ്റാഷെയ്ക്കെല്ലാം അറിയാം. അറ്റാഷെയുടെ താമസസ്ഥലത്തെല്ലാം പരിശോധന നടന്നു. സ്വർണക്കടത്തിലെ പ്രതികൾ ഇവിടെ എത്തിയിട്ടുണ്ടോ എന്നറിയാൻ സന്ദർശക രജിസ്റ്റർ അടക്കമുള്ള രേഖകളും പരിശോധിച്ചു. ഫ്ളാറ്റിൽനിന്നു നിരവധി രേഖകൾ പിടിച്ചെടുക്കുകയും ചെയ്തു.
സന്ദർശക രജിസ്റ്ററിൽ വിശദവിവരങ്ങളൊന്നുമില്ലാത്തത് അന്വേഷണസംഘത്തെ അന്പരപ്പിച്ചിട്ടുണ്ട്. അറ്റാഷെയുടെ പേരിലായിരുന്നു കള്ളക്കടത്തു സ്വർണമടങ്ങിയ ബാഗ് എത്തിയത്. അതു തുറന്നു പരിശോധിക്കുന്നതിൽ കടുത്ത എതിർപ്പും സമ്മർദവും അറ്റാഷെയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. സംഭവം വിവാദമായതിനെത്തുടർന്നാണ് അറ്റാഷെ ഇന്ത്യ വിട്ടത്. യുഎഇ സർക്കാരിന്റെ സഹായത്തോടെ അറ്റാഷെയുടെ മൊഴി എടുക്കേണ്ടി വരും. ഇതിനോടു സഹകരിച്ചില്ലെങ്കിൽ അറ്റാഷെ മാത്രമല്ല, യുഎഇ കോണ്‍സലേറ്റും സംശയമുനയിലാകും.
തീവ്രവാദബന്ധം
സ്വർണക്കടത്തിനു പിന്നിൽ ഹവാല സംഘമുണ്ട്. ഇവർക്കുള്ള തീവ്രവാദബന്ധം കൂടി പുറത്തുവരാനുണ്ട്. ഇതെല്ലാം എൻഐഎയും കസ്റ്റംസും പരിശോധിച്ചു വരുന്നു. പോലീസിലെ തീവ്രവാദവിരുദ്ധ സ്ക്വാഡും ഇതിനെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. എൻഐഎയുടെ എഫ്ഐആറിൽ പറയുന്നതു കേരളത്തിലെ സ്വർണക്കടത്തിന്റെ പിന്നിൽ തീവ്രവാദസംഘടനകളെന്നാണ്. സ്വർണക്കടത്തിലൂടെയുള്ള സാന്പത്തിക ലാഭം തീവ്രവാദത്തിന് ഉപയോഗിക്കുന്നതായും പറയുന്നു. ഇതിന്റെ സൂചനകൾ ഒരുവർഷം മുന്‍പുതന്നെ സംസ്ഥാന ഇന്റലിജൻസ് വിഭാഗം നൽകിയ റിപ്പോർട്ടിലുമുണ്ടായിരുന്നു. രാജ്യസുരക്ഷയ്ക്കു ഭീഷണിയാകുന്ന തരത്തിൽ സമാന്തര സാന്പത്തിക ശക്തിയായി സ്വർണക്കടത്തു മാഫിയ വളർന്നിരിക്കുന്നു. ഗൾഫ് രാജ്യങ്ങൾ കേന്ദ്രീകരിച്ചാണ് ഹവാലാ സംഘങ്ങളുടെ പ്രവർത്തനം. കോഴിക്കോട്ടെ കൊടുവള്ളി ഇതിന്റെ ഹബായി മാറി. പിടിക്കപ്പെടാതിരിക്കാൻ സ്ത്രീകളെ ഉൾപ്പെടെ ഇവർ ഉപയോഗിക്കുന്നു.
ആദ്യമായാണ് അഞ്ച് ഏജൻസികളുടെ സംയുക്ത അന്വേഷണം ഒരു കേസിലുണ്ടാകുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ മേൽനോട്ടത്തിലാണ് ഈ ഏജൻസികളുടെ പ്രവർത്തന സംയോജനം. ഓരോ ഏജൻസിക്കും അന്വേഷണ വിഷയവും മാർഗനിർദേശവുംവരെ നിശ്ചയിച്ചിട്ടുണ്ട്. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ), ഇന്റലിജൻസ് ബ്യൂറോ (ഐബി), എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ), കസ്റ്റംസ് (പ്രിവന്റീവ്) ഡിവിഷൻ എന്നീ ഏജൻസികളാണ് അന്വേഷണം നടത്തുന്നത്.
സ്വർണക്കടത്തിലെ ഹവാല ഇടപാട്, അതിലെ ഭീകര സംഘടനകളുടെ പങ്ക്, ചെറുതും വലുതുമായ കള്ളക്കടത്തുകാർ, ചില സ്വർണ വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവയുടെ ശൃംഖല ഇവയെല്ലാം അന്വേഷണത്തിന്റെ ഭാഗമാണ്. കസ്റ്റംസിനു വിദേശരാജ്യങ്ങളിൽ അന്വേഷണത്തിനും ഇടപെടാനും പരിമിതിയുണ്ട്. ആ ജോലികൾ എൻഐഎയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കസ്റ്റംസ് കേരള ഘടകം സംസ്ഥാനത്തു നടക്കുന്ന ഇടപാടുകൾ അന്വേഷിക്കും. റവന്യു ഇന്റലിജൻസ് സംസ്ഥാനാന്തര ഇടപാടുകളിൽ അന്വേഷിച്ച് നടപടിയെടുക്കും. ഐബിയാണ് വിവിധ രഹസ്യ ഇടപാടുകൾ കണ്ടെത്തുന്നത്. രാഷ്ട്രീയവ്യവസായ മേഖലയ്ക്ക് കേസുകളിലെ ബന്ധം അന്വേഷിക്കുന്നതും ഐബിയാണ്. ഇടപാടിലെ ഭീകര സംഘടനകളുടെ ബന്ധവും എൻഐഎയുടെ അന്വേഷണച്ചുമതലയിലാണ്.
ഫൈസൽ ഒറ്റയ്ക്കല്ല
സ്വർണക്കടത്തു കേസിൽ ദുബായിൽ അറസ്റ്റിലായ ഫൈസൽ ഫരീദിനെ ചുറ്റിപ്പറ്റി കൂടുതൽ അന്വേഷണം നടന്നുവരികയാണ്. ഇയാൾക്കു പിന്നിൽ വേറെയും ആളുകൾ ഉണ്ടെന്നാണ് കസ്റ്റംസും എൻഐഎയും പറയുന്നത്. ഇയാളുടെ സാന്പത്തിക ഇടപാടുകളെക്കുറിച്ചും വിശദമായി അന്വേഷിക്കുന്നുണ്ട്. നയതന്ത്ര പാഴ്സലിൽ കള്ളക്കടത്തു സ്വർണം അയയ്ക്കാൻ ഫൈസലിനെ സഹായിച്ചത് റബിൻസ് എന്നയാളാണ്. ഇയാൾ മൂവാറ്റുപുഴ സ്വദേശിയാണ്. കസ്റ്റംസിന് ജലാൽ മുഹമ്മദിന്റെ മൊഴിൽനിന്നാണ് റബിൻസിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. നേരത്തേതന്നെ കസ്റ്റംസിന്റെ നിരീക്ഷണത്തിൽ ഉള്ളയാളാണ് റബിൻസ്. ദുബായിൽ ഇയാൾക്ക് ഹവാല ഇടപാടുകളുള്ളതായും കേരളത്തിലേക്ക് കടത്തുന്ന സ്വർണം വിറ്റഴിക്കുന്നതിൽ പങ്കുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്.
ഫൈസലിനെ മുന്നിൽനിർത്തി ദുബായിലെ എല്ലാ നീക്കങ്ങളും റബിൻസ് നടത്തിയെന്നാണ് കസ്റ്റംസ് കരുതുന്നത്. ഇയാളുടെ യഥാർഥ പേര് റബിൻസ് എന്നുതന്നെയാണോ എന്നും സംശയമുണ്ട്. ഫൈസലും സംഘവും നയതന്ത്ര വഴിയിലൂടെ കടത്താൻ പദ്ധതിയിട്ടിരുന്നത് 300 കിലോ സ്വർണമാണ്. പിടിച്ചെടുത്ത 30 കിലോ ഉൾപ്പെടെ 150 കിലോ സ്വർണം ഇങ്ങനെ കൊണ്ടുവന്നതായി കസ്റ്റംസ് പറയുന്നു. അതേസമയം കോണ്‍സലേറ്റ് പാഴ്സലിൽനിന്ന് പിടിച്ചെടുത്ത സ്വർണത്തോടൊപ്പമുള്ള കുറിപ്പിൽ ഇക്കാര്യം പരാമർശിക്കുന്ന രേഖകൾ കണ്ടെടുത്തു. 300 കിലോ സ്വർണം കൊണ്ടുവരുന്നതിനാണ് സന്ദീപിന്റെയും സരിത്തിന്റെയും സ്വപ്നയുടെയും സഹായം ഫൈസൽ തേടിയത്.
സ്വപ്നയ്ക്കു വൻനിക്ഷേപം
സ്വർണക്കടത്തിൽ മുഖ്യകണ്ണി കെ.ടി. റമീസാണെന്ന് എൻഐഎ പറയുന്നു. റമീസിനു വിദേശത്തടക്കം വൻകള്ളക്കടത്തു റാക്കറ്റുമായി ബന്ധമുണ്ട്. സ്വർണക്കടത്ത് പ്രതികൾ ആശയവിനിമയം നടത്തിയത് ടെലിഗ്രാം ആപ് വഴിയെന്നും നിഗമനമുണ്ട്. പിടിയിലാകും മുന്‍പ് പ്രതികൾ ടെലിഗ്രാമിലെ സന്ദേശങ്ങൾ നീക്കം ചെയ്തിരുന്നു. സ്വപ്നയ്ക്കു ബാങ്കുകളിൽ വൻനിക്ഷേപമുണ്ടെന്നും എൻഐഎ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ലോക്ക് ഡൗണ്‍ സമയത്തെ രാജ്യത്തെ സ്ഥിതി ഉപയോഗപ്പെടുത്തി കൂടുതൽ സ്വർണം രാജ്യത്തേക്കു കൊണ്ടുവരുന്നതിനു ശ്രമിച്ചത് റമീസാണ്. വിദേശത്തുള്ള കള്ളക്കടത്തു സംഘങ്ങളുമായി റമീസിന് അടുത്ത ബന്ധമുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ആറു മൊബൈൽ ഫോണുകളും ലാപ്ടോപ്പുമാണ് സ്വപ്ന സുരേഷിൽനിന്ന് എൻഐഎ പിടിച്ചെടുത്തത്. ഇതിൽ രണ്ടു മൊബൈൽ ഫോണുകൾ ഫേസ് ലോക്ക് ചെയ്തിട്ടുള്ളവയാണ്. ഇവ രണ്ടും സ്വപ്നയുടെ സാന്നിധ്യത്തിൽ തുറന്നു പരിശോധിച്ചു. സ്വർണം കസ്റ്റംസ് തടഞ്ഞുവയ്ക്കുന്നതു മുതൽ ഇവർ പിടിയിലാകുന്നതിന് മുന്‍പുവരെയുള്ള സന്ദേശങ്ങൾ ടെലഗ്രാം, വാട്ട്സ് ആപ്പ് അക്കൗണ്ടുകളിൽ ഉണ്ടായിരുന്നുവെന്നാണ് എൻഐഎ പറയുന്നത്. ഇതിൽ സുപ്രധാനമായ ചാറ്റുകൾ ഇവർ ഡിലീറ്റ് ചെയ്തിരുന്നു. ഇവ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
സ്വപ്ന സുരേഷ് യുഎഇ പ്രതിനിധിയുമായി നടത്തിയ ചാറ്റുകളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സ്വർണക്കടത്തിന്റെ സാന്പത്തികവശങ്ങൾ കൈകാര്യം ചെയ്തിട്ടുള്ളത് കെ.ടി. റമീസും അതോടൊപ്പം മുവാറ്റുപുഴ സ്വദേശികളായ ജലാൽ അടക്കമുള്ളവരുമാണ്. കള്ളക്കടത്തിലൂടെ ഇവർ സന്പാദിച്ച തുക ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചുവെന്ന് സംശയമുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ജോൺസണ് വേങ്ങത്തടം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
Latest News
പ്രതിഷേധം അവസാനിപ്പിച്ചു; തൃശൂർ പൂരം വെടിക്കെട്ട് ഉടൻ
രാഗുൽ ഗാന്ധിയുടെ പരിപാടിയിൽ ലീഗ് കൊടി; കെഎസ്യു-എംഎസ്എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം
ആദ്യഘട്ട തെരഞ്ഞെടുപ്പ്; എൻഡിഎയ്ക്ക് അനുകൂല സൂചനയെന്ന് പ്രധാനമന്ത്രി
മരം കടപുഴകി വീണ് സ്കൂട്ടര്‍ യാത്രികന് പരിക്ക്
ഷൈലജയെ അധിക്ഷേപിച്ചവർക്ക് ജനം മറുപടി നൽകും: വൃന്ദാ കാരാട്ട്
Latest News
പ്രതിഷേധം അവസാനിപ്പിച്ചു; തൃശൂർ പൂരം വെടിക്കെട്ട് ഉടൻ
രാഗുൽ ഗാന്ധിയുടെ പരിപാടിയിൽ ലീഗ് കൊടി; കെഎസ്യു-എംഎസ്എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം
ആദ്യഘട്ട തെരഞ്ഞെടുപ്പ്; എൻഡിഎയ്ക്ക് അനുകൂല സൂചനയെന്ന് പ്രധാനമന്ത്രി
മരം കടപുഴകി വീണ് സ്കൂട്ടര്‍ യാത്രികന് പരിക്ക്
ഷൈലജയെ അധിക്ഷേപിച്ചവർക്ക് ജനം മറുപടി നൽകും: വൃന്ദാ കാരാട്ട്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top