Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
അനിശ്ചിതത്വങ്ങളിൽ ധീരമായ നേതൃത്വം
Thursday, October 8, 2020 11:26 PM IST
കോവിഡ് കാലഘട്ടം അനിശ്ചിതത്വത്തിന്റെ കാലമാണ്. ഭാവിയെക്കുറിച്ചുള്ള ആകുലതയോടെ ദിവസങ്ങൾ തള്ളിനീക്കുന്ന ഇക്കാലത്തെ ധീരതയോടെ നേരിടാൻ നമ്മെ സഹായിക്കുന്ന പുണ്യാത്മാവാണു ദൈവദാസൻ മാർ മാത്യു കാവുകാട്ട്. ജീവിതം മുഴുവനും കർത്താവിനുവേണ്ടി സ്വയം സമർപ്പിച്ച്, കാരുണ്യത്തിന്റെ മുഖവുമായി പിതൃവാത്സല്യമുള്ള ജീവിതത്തിന്റെ ഉടമയായി ജീവിച്ച്, കേരള സഭയുടെ യശസ് വാനോളം ഉയർത്തുകയും വെല്ലുവിളികൾ നിറഞ്ഞ കാലത്ത് സഭാമക്കളുടെ ജീവിതത്തിന്റെ ഉന്നമനത്തിനുവേണ്ടി അക്ഷീണം പ്രയത്നിക്കുകയും ചെയ്ത ധീരനായിരുന്നു ദൈവദാസൻ മാർ മാത്യു കാവുകാട്ട്.
പുരാതന ക്രൈസ്തവകേന്ദ്രത്തിന്റെ ഈറ്റില്ലം എന്നറിയപ്പെടുന്ന പാലാ പ്രവിത്താനം ഇടവകയിലെ പേരും പെരുമയുള്ള കാവുകാട്ടു കുടുംബത്തിലെ പൂർവപിതാതനായ അരീപ്പറന്പിൽ ഗീവറുഗീസ് കത്തനാരുടെ വംശാവലിയിലെ പുതു തലമുറക്കാരനായിരുന്നു മത്തച്ചൻ. ചെറുപ്പം മുതലേ ശാന്തവും വിനീത സ്വഭാവവുമുള്ള വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം. എല്ലാവരോടും സ്നേഹത്തോടും സഹവർത്തിത്വത്തോട് കൂടിയുള്ള പെരുമാറ്റ ശൈലിയും കുട്ടിക്കാലം മുതലേ അദ്ദേഹം പിന്തുടർന്നിരുന്നു. ഭക്തിയിലും വിശ്വാസ തീക്ഷ്ണതയിലും അൽപംപോലും കുറവുവരുത്താതെ ആഴമായ ബോധ്യങ്ങൾ രൂപീകരിക്കാൻ അദ്ദേഹത്തിനു സാധിച്ചു. തന്നിലുള്ള ദൈവവിളി തിരിച്ചറിഞ്ഞ് കർത്താവിന്റെ കുരിശു ചുമക്കുവാൻ പൂർണമായി ജീവിതം സമർപ്പിച്ച് അദ്ദേഹം സഭയിലെ പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ടു. യഥാർഥമായ ക്രിസ്തുസ്നേഹവും അനുകന്പ നിറഞ്ഞ മനസും പുതുമയാർന്ന പ്രവർത്തനങ്ങളുമായി താൻ സ്വീകരിച്ച പൗരോഹിത്യത്തിൽ അദ്ദേഹത്തിനു ജീവിക്കാനായി എന്നു നിസംശയം പറയാനാകും.
സഭയ്ക്കും സമൂഹത്തിനും എതിരെ ഉണ്ടാകുന്ന വെല്ലുവിളികളെ ചങ്കുറപ്പോടെ നേരിടുന്നതിൽ പിതാവ് എപ്പോഴും മുന്പിലായിരുന്നു. തന്റെ മുൻഗാമിയായ മാർ ജയിംസ് കാളാശേരി പിതാവിനുണ്ടായതിൽനിന്നു തികച്ചും വിഭിന്നമായിരിക്കില്ല തന്റെ ഭരണകാലമെന്ന് പിതാവിനു മുൻകൂട്ടി അറിയാമായിരുന്നു. വിദ്യാഭ്യാസ ബില്ലുകൾ ഗവണ്മെന്റിന്റെ താത്പര്യങ്ങൾക്കനുസരിച്ച് തയാറാക്കിയപ്പോൾ അതു ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള കടന്നാക്രമണമാണെന്നു തിരിച്ചറിഞ്ഞ് അവയ്ക്കെതിരെ സഭാമക്കൾക്കു പ്രതികരിക്കാനുതകുംവിധം അവരെ സർക്കുലറുകളിലൂടെ പ്രബോധിപ്പിക്കുകയും സഭാനേതൃത്വത്തോടുചേർന്ന് അതിശക്തപ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും ചെയ്ത് അഭിനവ മോശയെപ്പോലെ മുന്നിൽ നിന്നത് മാർ മാത്യു കാവുകാട്ട് പിതാവായിരുന്നു. അക്രമരാഷ്ട്രീയത്തെ അതേ നാണയത്തിൽ തിരിച്ചടിച്ചതിന്റെ വലിയ തെളിവാണു വിമോചനസമരം.
ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടി മുന്നിട്ടിറങ്ങിയപ്പോഴും പിതാവിന്റെ ഏക ആശ്രയം കുരിശിൽ കിടന്ന കർത്താവായിരുന്നു. വിമോചനസമരത്തിന്റെ വിജയം തന്റെ ശക്തിയും കഴിവുമാണെന്ന് ഒരിക്കലും പിതാവ് അഭിമാനിച്ചിരുന്നില്ല. ഗവണ്മെന്റുകൾക്കെതിരെ ശക്തമായ പ്രക്ഷോഭറാലി നടത്തുന്പോഴും രാഷ്ട്രീയ നേതൃത്വം തെരഞ്ഞത് പിതാവിനെയായിരുന്നു. പക്ഷേ ആരാലും കാണപ്പെടാതെ അരമന ചാപ്പലിൽ പ്രാർഥനാനിമഗ്നായിരിക്കുന്ന പിതാവിനെയാണ് പിന്നീട് കാണാൻ കഴിഞ്ഞത്. ആഴമായ ദൈവാശ്രയത്തിൽ ചലിക്കുന്നവർക്കു മാത്രമേ ഇതു പ്രാപ്തമാവുകയുള്ളു.
കാവുകാട്ട് പിതാവ് തന്റെ സഹനങ്ങളെ സന്തോഷത്തോടെ സ്വീകരിച്ചു. സ്വതസിദ്ധമായി അദ്ദേഹത്തിൽ വിളങ്ങിയിരുന്ന ശാന്തസ്വഭാവം അദ്ദേഹത്തിന്റെ സഹനങ്ങളിലും ദർശിക്കാനാവുമായിരുന്നു. ചങ്ങനാശേരി രൂപത അതിരൂപതയായി ഉയർത്തപ്പെട്ടപ്പോൾ അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായതു കാവുകാട്ട് പിതാവാണ്. പിതാവിന്റെ അടുത്തുനിന്നും ആർക്കും മ്ലാനമുഖത്തോടെ തിരികെ പോകേണ്ടിവന്നിട്ടില്ല എന്നു ജനസമൂഹം ഇന്നും സാക്ഷ്യപ്പെടുത്തുന്നു. അരമനയിൽ തന്നെ കാണാൻ വരുന്ന എല്ലാവരോടും ചെറുപുഞ്ചിരി തൂകി എളിമയോടെ എഴുന്നേറ്റു നിൽക്കുന്ന പിതാവ് കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും മൂർത്തീഭാവമാണ്. മനസലിവും ഹൃദയാർദ്രതയുള്ളവനും വ്യക്തിബന്ധങ്ങൾ സൂക്ഷിക്കുന്നതിൽ നിപുണനുമായിരുന്നു കാവുകാട്ട് പിതാവ്.
പാവങ്ങളോടുള്ള ദീനാനുകന്പയും ആർദ്രമായ സ്നേഹവും പിതാവിന്റെ അജപാലന ജീവിതത്തെ കൂടുതൽ പ്രശോഭിതമാക്കുന്നു. അതിനുള്ള ഉത്തമ ഉദാഹരണമാണ് പിതാവിന്റെ ജൂബിലി ആഘോഷങ്ങളെല്ലാം മാറ്റിവച്ച് അതിനുവേണ്ടി സമാഹരിച്ച തുക പാവപ്പെട്ട മനുഷ്യരുടെ ഭവനനിർമിതിക്കായി ചെലവഴിക്കാൻ നിർദേശിച്ചത്. തന്റെ വിദേശയാത്രകൾക്കിടയിലും പാവപ്പെട്ട കുടുംബങ്ങളുടെ പുനരുദ്ധാരണത്തിനുവേണ്ടി പണം സമാഹരിക്കാൻ പിതാവ് പ്രത്യേകം ശ്രദ്ധപുലർത്തിയിരുന്നു.
നീറുന്ന വേദനകളുമായി തന്റെ അടുക്കലേക്കു കടന്നുവരുന്നവർക്കു ശാരീരിക ബുദ്ധിമുട്ടുകളും അസ്വസ്ഥകളും മാറ്റിവച്ച് അവരുടെ വേദനകളിൽ സഹാനുഭൂതിയോടെ പങ്കുചേർന്ന് ആശ്വസിപ്പിക്കുന്ന തേജസാർന്ന മുഖമുള്ള വത്സല പിതാവിന്റെ സ്നേഹം അനുഭവിച്ചറിഞ്ഞവരിൽ നിന്നു കേൾക്കാനിടയായിട്ടുണ്ട്. ശരീരത്തിലെ വേദനകളേക്കാൾ പിതാവിന്റെ മനസിനെ പിടിച്ചുകുലുക്കിയത് മറ്റൊരു സംഭവമായിരുന്നു.
മറിയക്കുട്ടി കൊലക്കേസിൽ തന്റെ പുരോഹിതഗണത്തിലെ ബനഡിക്ട് ഓണംകുളം അച്ചനെ വധശിക്ഷയ്ക്കു വിധിച്ചതാണ് ആ സംഭവം. ആ വിധി തീർത്തും പിതാവിനെ തളർത്തി. കർത്താവിന്റെ പുരോഹിതനെ വധശിക്ഷയ്ക്കു വിധിച്ചത് പിതാവിന് ഉൾക്കൊള്ളാനായില്ല. മുൾക്കിരീടം അണിഞ്ഞ ഈശോ അനുഭവിച്ച അതേ വേദനയുടെ നിമിഷങ്ങളിലൂടെയാണ് ആ സമയം പിതാവ് കടന്നുപോയത്. ജയിലിലായിരുന്നപ്പോഴും തുടർച്ചയായി കത്തുകളിലൂടെ പിതാവ് ബനഡിക്ട് അച്ചനെ ആശ്വസിപ്പിക്കാൻ ശ്രദ്ധിച്ചിരുന്നു. പിന്നീട് അച്ചൻ നിരപരാധിയെന്നു സുപ്രീംകോടതി വിധിച്ചപ്പോൾ അദ്ദേഹത്തിന് ഏറെ ആശ്വാസമായി.
എല്ലാ മതവിഭാഗങ്ങളും വലിയ താത്പര്യത്തോടെയാണ് പിതാവിനോട് ഇടപെട്ടിരുന്നത്. കാരണം വലിയവനെന്നോ ചെറിയവനെന്നോ മേൽജാതിയെന്നോ കീഴ് ജാതിയെന്നോ സന്പന്നനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും ഒരുപോലെ കാണാൻ പിതാവിനു സാധിച്ചത് നലം തികഞ്ഞ എളിമ മൂലമാണ്. മറ്റു മതസ്തർക്കുപോലും നേതാവിനെപ്പോലെയായിരുന്നു പിതാവ്. പ്രത്യേകിച്ച് നായർ സർവീസ് സൊസൈറ്റിയുടെ സിരാകേന്ദ്രമായ ചങ്ങനാശേരിയിലെ പല സമുദായ പ്രമുഖരും പിതാവിന്റെ ആത്മമിത്രങ്ങളായിരുന്നു.
നിർധനരോടും നിരാലംബരോടും സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരോടുമുള്ള പിതാവിന്റെ കരുതലിന്റെ തെളിവാണ് തെക്കൻ മേഖലയിലെ കന്യാകുമാരി മിഷൻ. ഇപ്പോൾ തക്കല രൂപതയിലെ നിദ്രവിള ആസ്ഥാനമാക്കിയുള്ള മിഷൻ പ്രവർത്തനത്തിനു ചുക്കാൻ പിടിച്ചത് കാവുകാട്ടു പിതാവാണ്. പട്ടിണിയും സാന്പത്തിക ബുദ്ധിമുട്ടുമില്ലാതെ സാധാരണ മനുഷ്യർക്ക് ജീവിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാനും ദൈവജനത്തിന്റെ ആത്മീയപോഷണത്തിനുതകുംവിധം വിശ്വാസത്തിനു ചേർന്ന രീതിയിൽ വളരാനാവശ്യമായ ഉറച്ച അടിത്തറ പാകാനും ഇടയായത് പിതാവിന്റെ അക്ഷീണ പ്രവർത്തനത്തിന്റെ ഫലമായാണ്.
ജനമനസിൽ വിടർന്ന് പുഞ്ചിരിച്ചു നിൽക്കുന്ന പുഷ്പമായിരുന്ന അഭിവന്ദ്യ പിതാവിനെ സ്വർഗീയപിതാവ് തന്റെ അടുക്കലേക്ക് വിളിച്ചതിന്റെ 51 - ാം വാർഷികത്തിൽ പിതാവിനെ വിശേഷിപ്പിക്കാനാകുന്ന ഒരു നാമം ‘കാരുണ്യത്തിന്റെ വിശുദ്ധൻ’ എന്നല്ലാതെ മറ്റൊന്നല്ല. ഈ സ്വർഗീയ പുഷ്പം പ്രസരിപ്പിക്കുന്ന വിശുദ്ധ സൗരഭ്യം കരുണയുടെ വഴിത്താരയിൽ നമുക്കു മാർഗദീപമാകട്ടെ.
മാർ തോമസ് തറയിൽ (ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
Latest News
രാഹുലിനെതിരായ അധിക്ഷേപ പരാമര്‍ശം; കോണ്‍ഗ്രസ് തെര. കമ്മീഷന് പരാതി നല്കി
മണിപ്പുരില്‍ ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെട്ടു; കേന്ദ്രത്തിനെതിരേ വിമര്‍ശനവുമായി യുഎസ് മനുഷ്യാവകാശ റിപ്പോര്‍ട്ട്
എറണാകുളത്ത് രണ്ടിടങ്ങളിലായി റെയില്‍വേ പാളത്തില്‍ മൃതദേഹങ്ങള്‍
പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരേ കോൺഗ്രസ്; പ്രകടനപത്രിക കൂട്ടത്തോടെ മോദിക്കയച്ചു
അരിസോണയിൽ വാഹനാപകടം; രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു
Latest News
രാഹുലിനെതിരായ അധിക്ഷേപ പരാമര്‍ശം; കോണ്‍ഗ്രസ് തെര. കമ്മീഷന് പരാതി നല്കി
മണിപ്പുരില്‍ ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെട്ടു; കേന്ദ്രത്തിനെതിരേ വിമര്‍ശനവുമായി യുഎസ് മനുഷ്യാവകാശ റിപ്പോര്‍ട്ട്
എറണാകുളത്ത് രണ്ടിടങ്ങളിലായി റെയില്‍വേ പാളത്തില്‍ മൃതദേഹങ്ങള്‍
പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരേ കോൺഗ്രസ്; പ്രകടനപത്രിക കൂട്ടത്തോടെ മോദിക്കയച്ചു
അരിസോണയിൽ വാഹനാപകടം; രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top