Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വിവാദങ്ങൾക്ക് ഇടമില്ലാതെ സംസ്ഥാന ചലച്ചിത്ര അവാർഡ്
Tuesday, October 13, 2020 11:45 PM IST
സ്വതന്ത്ര സിനിമകളും മുഖ്യധാര സിനിമകളും ഒരുപോലെ ഇടം നേടിയ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ജനപ്രീതിയും കലാമൂല്യവും ഒത്തുചേർന്ന തെരഞ്ഞെടുപ്പ്. ഓരോ പുരസ്കാരത്തിലും മറ്റൊരു ചിന്തയ്ക്കും അവസരമില്ലാത്ത കൃത്യമായ വിലയിരുത്തലിനൊപ്പം വിവാദങ്ങൾക്കും എതിരഭിപ്രായങ്ങൾക്കും ഇടമില്ലാത്ത സസൂക്ഷ്മമായ അംഗീകാരം. അതിൽ ജൂറി ചെയർമാൻ, സംവിധായകനും ഛായാഗ്രാഹകനുമായ മധു അന്പാട്ടിന്റെ ചലച്ചിത്ര നിരീക്ഷണവും അനുഭവ പാടവവും കരുത്തായി മാറിയിരിക്കുന്നു.
മൂന്നു പുരസ്കാരം നേടി ‘വാസന്തി’
മത്സരത്തിനെത്തിയ 119 ചിത്രങ്ങളിൽ 71 എണ്ണവും നവാഗത സംവിധായകരുടെതായിരുന്നു. മത്സരത്തിനെത്തിയവയിൽ ബിഗ് ബജറ്റിലൊരുക്കിയതും തീരെ ചെറിയ മുതൽമുടക്കിലൊരുക്കിയതുമായ ചിത്രങ്ങളുമുണ്ടായിരുന്നു. മികച്ച ചിത്രമായി തെരഞ്ഞെടുത്ത ‘വാസന്തി’ അപ്രതീക്ഷിതമായിട്ടാണ് മുന്നിലേക്കെത്തിയത്. നടൻ സിജു വിൽസൻ നിർമിച്ച ഈ ചിത്രം മൂന്നു പുരസ്കാരങ്ങൾ നേടി. സഹോദരന്മാരായ ഷിനോസ് റഹ്മാൻ, സനോജ് റഹ്മാൻ എന്നിവരാണ് റഹ്മാൻ ബ്രദേഴ്സ് എന്ന പേരിൽ ചിത്രം ഒരുക്കിയിരിക്കുന്നത്. വേറിട്ട ആഖ്യാനമാണ് ചിത്രത്തിനു കരുത്തായതെന്നു ജൂറി പറയുന്നു.
ജല്ലിക്കെട്ടിലൂടെ ലിജോ ജോസ്
സമകാലിക മലയാള സിനിമയിലെ വിപ്ലവകാരിയായ സംവിധായകനെന്ന വിശേഷണം നേടിയ ലിജോ ജോസ് പല്ലിശേരി, മാന്ത്രിക കാഴ്ചകളൊരുക്കിയ ‘ജല്ലിക്കെട്ടി’ ലൂടെ ഇത്തവണയും മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. 2017-ൽ ഈമയൗവിനുശേഷമുള്ള സംസ്ഥാന പുരസ്കാരമാണ് ഇത്. രൂപപരമായ പരീക്ഷണങ്ങളുടെ പുതുമയും പ്രസക്തിയുമാണ് അന്തർദേശീയ ചലച്ചിത്രമേളകളിലെ അംഗീകാരങ്ങൾക്കു പിന്നാലെ മാതൃനാടിന്റെ ആദരവും "ജല്ലിക്കെട്ടി'ലൂടെ ലിജോ ജോസിലേക്ക് എത്തിച്ചത്.
സുരാജിന് അർഹതയ്ക്കുള്ള അംഗീകാരം
അതികായന്മാർക്കൊപ്പം മത്സരിച്ചാണ് ഇക്കുറി മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം സുരാജ് വെഞ്ഞാറമ്മൂട് നേടിയത്. സമീപകാലത്തായി പ്രശംസനീയമായ പ്രകടനമാണ് സുരാജിന്റെ ഭാഗത്തുനിന്നു വെള്ളിത്തിരയിൽ കണ്ടിട്ടുള്ളത്. "ആൻഡ്രോയ്ഡ് കുഞ്ഞപ്പനി’ൽ നാൽപ്പത്തിമൂന്നു കാരനായ സുരാജ് എഴുപത്തിനാലുകാരനായ ഭാസ്കര പൊതുവാളായി എത്തി അതിശയിപ്പിക്കുകയായിരുന്നു. ‘വികൃതി’യിലെ സംസാരശേഷിയില്ലാത്ത എൽദോയും ‘ഫൈനൽസി’ ലെ മകളുടെ കായികസ്വപ്നത്തിനു കൂട്ടായി നിൽക്കുന്ന വർഗീസുമെല്ലാം ഈ നടന്റെ അസാമാന്യ അഭിനയപാടവത്തിനു സാക്ഷ്യം വഹിച്ചു.
നേട്ടപ്പെരുമയിൽ കനി
സുരാജിനെപ്പോലെ തന്നെയാണ് മികച്ച നടിയായ കനി കുസൃതിയുടെ നേട്ടപ്പെരുമയും. നാടകത്തിലൂടെ സിനിമയിലെത്തിയ കനിയുടെ വേറിട്ട കഥാപാത്രാവിഷ്കാരങ്ങൾ പലകുറി പ്രേക്ഷകർ കണ്ടിട്ടുള്ളതാണ്. ‘ബിരിയാണി’യിൽ പിന്നാക്ക മുസ്ലിം സമുദായത്തിൽപ്പെട്ട കദീജയെന്ന സ്ത്രീയുടെ ഗാർഹിക-സാമൂഹിക-ലൈംഗിക ജീവിതത്തെ ബഹുതലരാഷ്ട്രീയ ചർച്ചയ്ക്കവസരം സൃഷ്ടിച്ചാണ് കനി വെള്ളിത്തിരയിലെത്തിച്ചത്. അത്തരമൊരു കഥാപാത്രത്തെയും അഭിമുഖീകരിക്കുന്ന സന്ദർഭങ്ങളെയും ധീരതയോടെ പ്രകടമാക്കാൻ കഴിഞ്ഞതിന്റെ നേട്ടമായി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽനിന്നുള്ള പുരസ്കാരങ്ങൾക്കു പിന്നാലെ കനിയെത്തേടിയെത്തിയ സംസ്ഥാന പുരസ്കാരവും.
മികച്ച സ്വഭാവനടനുള്ള പുരസ്കാരം നേടിയ ഫഹദ് ഫാസിലിനെയും സ്പെഷൽ ജൂറി പുരസ്കാരം നേടിയ നിവിൻ പോളിയെയും സംബന്ധിച്ചിടത്തോളം ഇരുവരുടെയും കരിയറിലെതന്നെ എവർഗ്രീൻ കഥാപാത്രങ്ങൾക്കുള്ള അംഗീകാരമാണിത്. ‘കുന്പളങ്ങി നൈറ്റ്സി’ലെ ഫഹദിന്റെ ഷമ്മിയും ‘മൂത്തോനി’ലെ നിവിൻ പോളിയുടെ അക്ബറും ഇരുവരിൽനിന്നും പ്രതീക്ഷിക്കാത്ത കഥാപാത്രങ്ങളായിരുന്നു. സാധാരണക്കാരിയായ സ്ത്രീയുടെ വേറിട്ട കഥ പറഞ്ഞെത്തിയ ‘വാസന്തി’യിലൂടെ സ്വാസികയും തുടക്കക്കാരിയുടെ യാതൊരു പതർച്ചയുമില്ലാതെ ‘ഹെലനി’ൽ അതിജീവനത്തിന്റെ വേറിട്ട ആവിഷ്കാരമൊരുക്കിയ അന്ന ബെന്നും ‘തൊട്ടപ്പനി’ലൂടെ പ്രിയംവദ കൃഷ്ണനും ആദ്യമായി പുരസ്കാര നേട്ടങ്ങളിലേക്കെത്തി.
പാട്ടഴകിൽ കുന്പളങ്ങി നൈറ്റ്സ്
നവതരംഗ സിനിമകളുടെ തോഴനായ സുഷിൻ ശ്യാമിനുള്ള അർഹമായ അംഗീകാരമാണ് ‘കുന്പളങ്ങി നൈറ്റ്സി’ലൂടെ മികച്ച സംഗീതസംവിധായകനുള്ള പുരസ്കാരം. ചിത്രത്തെ സംബന്ധിച്ചിടത്തോളം അതിന്റെ ആത്മാവായി മാറുന്നതായിരുന്നു സുഷിന്റെ സംഗീതസ്പർശം. നജീം അർഷാദിനു ‘കെട്ട്യോളാണ് എന്റെ മാലാഖ’യിലെ ഹൃദയങ്ങൾ കീഴടക്കിയ ‘ആത്മാവിലേ...’ എന്ന ഗാനത്തിലൂടെ പ്രഥമ സംസ്ഥാന പുരസ്കാര നേട്ടമാണെങ്കിൽ സംഗീത പൈതൃകത്തോടെ എത്തിയ മധുശ്രീ നാരായണനു മികച്ച ഗായികയായുള്ള തന്റെ രണ്ടാം അംഗീകാരമാണിത്. ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് രമേഷ് നാരായണിന്റെ മകൾ അച്ഛന്റെ സംഗീതത്തിലാണ് 2015 ലും ഇപ്പോൾ ‘കോളാന്പി’യിലൂടെയും അവാർഡിന് അർഹയായത്.
ഡബ്ബിംഗ് മികവിൽ വിനീത്
നടനായും നർത്തകനായും പ്രിയതാരമായ വിനീതു നേടിയ മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള പുരസ്കാര നേട്ടമാണ് മറ്റൊരു കൗതുകം. ‘ലൂസിഫറി’ൽ ബോളിവുഡ് നടൻ വിവേക് ഒബ്രോയിയും ‘കുഞ്ഞാലിമരയ്ക്കാറി’ൽ തമിഴ് നടൻ അർജുനും മലയാളം മൊഴിയുന്നത് വിനീതിന്റെ ശബ്ദത്തിലൂടെയാണ്. കഥാപാത്രങ്ങളുടെ സ്വഭാവവും ഗാഭീര്യവും ഉൾക്കൊണ്ട് ശബ്ദം പകർന്നതാണ് വിനീതിനു മികവായതെന്നു പുരസ്കാര വിളംബരസമയത്ത് സാംസ്കാരിക മന്ത്രി പ്രത്യേകം പറഞ്ഞു.
ഇതിനൊപ്പമുള്ള ഓരോ അംഗീകാരവും കൃത്യമായും അർഹതപ്പട്ടവരെ തേടിയെത്തിയെന്നതാണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനു മാറ്റുകൂട്ടുന്നത്.
ആ പട്ടികയിലേക്കു വീണ്ടും എത്തി നോക്കുന്പോൾ മികച്ച ജനപ്രിയ ചിത്രമായ കുന്പളങ്ങി നൈറ്റ്സിന്റെ സംവിധായകൻ മധു സി. നാരായണൻ, നവാഗത സംവിധായകനായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ, മികച്ച ചിത്രത്തിനും തിരക്കഥാകൃത്തുക്കൾക്കും പുരസ്കാരം നേടിയ റഹ്മാൻ ബ്രദേഴ്സുമടങ്ങുന്ന വലിയൊരു നിര മലയാള സിനിമയ്ക്കു നാളെകളിൽ പുതിയ ദിശയും ദൂരവും സൃഷ്ടിക്കുമെന്നു പ്രതീക്ഷിക്കാം.
ലിജിൻ കെ. ഈപ്പൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കൊലക്കേസ് പ്രതികള്ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന് സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര് പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന് ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
Latest News
ഇമ്രാൻ ഖാനും ഭാര്യയ്ക്കും സർക്കാർ സ്ഥാപനങ്ങളെയും ഉദ്യോഗസ്ഥരെയും വിമർശിക്കുന്നതിൽ നിന്നും വിലക്ക്
കേരളം ഇന്നു വിധിയെഴുതും
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
തെലങ്കാനയിൽ മുസ്ലീം സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ
Latest News
ഇമ്രാൻ ഖാനും ഭാര്യയ്ക്കും സർക്കാർ സ്ഥാപനങ്ങളെയും ഉദ്യോഗസ്ഥരെയും വിമർശിക്കുന്നതിൽ നിന്നും വിലക്ക്
കേരളം ഇന്നു വിധിയെഴുതും
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
തെലങ്കാനയിൽ മുസ്ലീം സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top