വിവാദങ്ങൾക്ക് ‌ഇടമില്ലാതെ സംസ്ഥാന ചലച്ചിത്ര അവാർഡ്
Tuesday, October 13, 2020 11:45 PM IST
സ്വതന്ത്ര സിനിമകളും മുഖ്യധാര സിനിമകളും ഒരുപോലെ ഇടം നേടിയ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ജനപ്രീതിയും കലാമൂല്യവും ഒത്തുചേർന്ന തെരഞ്ഞെടുപ്പ്. ഓരോ പുരസ്കാരത്തിലും മറ്റൊരു ചിന്തയ്ക്കും അവസരമില്ലാത്ത കൃത്യമായ വിലയിരുത്തലിനൊപ്പം വിവാദങ്ങൾക്കും എതിരഭിപ്രായങ്ങൾക്കും ഇടമില്ലാത്ത സസൂക്ഷ്മമായ അംഗീകാരം. അതിൽ ജൂറി ചെയർമാൻ, സംവിധായകനും ഛായാഗ്രാഹകനുമായ മധു അന്പാട്ടിന്‍റെ ചലച്ചിത്ര നിരീക്ഷണവും അനുഭവ പാടവവും കരുത്തായി മാറിയിരിക്കുന്നു.

മൂന്നു പുരസ്കാരം നേടി ‘വാസന്തി’

മത്സരത്തിനെത്തിയ 119 ചിത്രങ്ങളിൽ 71 എണ്ണവും നവാഗത സംവിധായകരുടെതായിരുന്നു. മത്സരത്തിനെത്തിയവയിൽ ബിഗ് ബജറ്റിലൊരുക്കിയതും തീരെ ചെറിയ മുതൽമുടക്കിലൊരുക്കിയതുമായ ചിത്രങ്ങളുമുണ്ടായിരുന്നു. മികച്ച ചിത്രമായി തെരഞ്ഞെടുത്ത ‘വാസന്തി’ അപ്രതീക്ഷിതമായിട്ടാണ് മുന്നിലേക്കെത്തിയത്. നടൻ സിജു വിൽസൻ നിർമിച്ച ഈ ചിത്രം മൂന്നു പുരസ്കാരങ്ങൾ നേടി. സഹോദരന്മാരായ ഷിനോസ് റഹ്‌മാൻ, സനോജ് റഹ്‌മാൻ എന്നിവരാണ് റഹ്മാൻ ബ്രദേഴ്സ് എന്ന പേരിൽ ചിത്രം ഒരുക്കിയിരിക്കുന്നത്. വേറിട്ട ആഖ്യാനമാണ് ചിത്രത്തിനു കരുത്തായതെന്നു ജൂറി പറയുന്നു.

ജല്ലിക്കെട്ടിലൂടെ ലിജോ ജോസ്

സമകാലിക മലയാള സിനിമയിലെ വിപ്ലവകാരിയായ സംവിധായകനെന്ന വിശേഷണം നേടിയ ലിജോ ജോസ് പല്ലിശേരി, മാന്ത്രിക കാഴ്ചകളൊരുക്കിയ ‘ജല്ലിക്കെട്ടി’ ലൂടെ ഇത്തവണയും മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. 2017-ൽ ഈമയൗവിനുശേഷമുള്ള സംസ്ഥാന പുരസ്കാരമാണ് ഇത്. രൂപപരമായ പരീക്ഷണങ്ങളുടെ പുതുമയും പ്രസക്തിയുമാണ് അന്തർദേശീയ ചലച്ചിത്രമേളകളിലെ അംഗീകാരങ്ങൾക്കു പിന്നാലെ മാതൃനാടിന്‍റെ ആദരവും "ജല്ലിക്കെട്ടി'ലൂടെ ലിജോ ജോസിലേക്ക് എത്തിച്ചത്.

സുരാജിന് അർഹതയ്ക്കുള്ള അംഗീകാരം

അതികായന്മാർക്കൊപ്പം മത്സരിച്ചാണ് ഇക്കുറി മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം സുരാജ് വെഞ്ഞാറമ്മൂട് നേടിയത്. സമീപകാലത്തായി പ്രശംസനീയമായ പ്രകടനമാണ് സുരാജിന്‍റെ ഭാഗത്തുനിന്നു വെള്ളിത്തിരയിൽ കണ്ടിട്ടുള്ളത്. "ആൻഡ്രോയ്ഡ് കുഞ്ഞപ്പനി’ൽ നാൽപ്പത്തിമൂന്നു കാരനായ സുരാജ് എഴുപത്തിനാലുകാരനായ ഭാസ്കര പൊതുവാളായി എത്തി അതിശയിപ്പിക്കുകയായിരുന്നു. ‘വികൃതി’യിലെ സംസാരശേഷിയില്ലാത്ത എൽദോയും ‘ഫൈനൽസി’ ലെ മകളുടെ കായികസ്വപ്നത്തിനു കൂട്ടായി നിൽക്കുന്ന വർഗീസുമെല്ലാം ഈ നടന്‍റെ അസാമാന്യ അഭിനയപാടവത്തിനു സാക്ഷ്യം വഹിച്ചു.

നേട്ടപ്പെരുമയിൽ കനി

സുരാജിനെപ്പോലെ തന്നെയാണ് മികച്ച നടിയായ കനി കുസൃതിയുടെ നേട്ടപ്പെരുമയും. നാടകത്തിലൂടെ സിനിമയിലെത്തിയ കനിയുടെ വേറിട്ട കഥാപാത്രാവിഷ്കാരങ്ങൾ പലകുറി പ്രേക്ഷകർ കണ്ടിട്ടുള്ളതാണ്. ‘ബിരിയാണി’യിൽ പിന്നാക്ക മുസ്‌ലിം സമുദായത്തിൽപ്പെട്ട കദീജയെന്ന സ്ത്രീയുടെ ഗാർഹിക-സാമൂഹിക-ലൈംഗിക ജീവിതത്തെ ബഹുതലരാഷ്‌ട്രീയ ചർച്ചയ്ക്കവസരം സൃഷ്ടിച്ചാണ് കനി വെള്ളിത്തിരയിലെത്തിച്ചത്. അത്തരമൊരു കഥാപാത്രത്തെയും അഭിമുഖീകരിക്കുന്ന സന്ദർഭങ്ങളെയും ധീരതയോടെ പ്രകടമാക്കാൻ കഴിഞ്ഞതിന്‍റെ നേട്ടമായി അന്താരാഷ്‌ട്ര ചലച്ചിത്രമേളകളിൽനിന്നുള്ള പുരസ്കാരങ്ങൾക്കു പിന്നാലെ കനിയെത്തേടിയെത്തിയ സംസ്ഥാന പുരസ്കാരവും.


മികച്ച സ്വഭാവനടനുള്ള പുരസ്കാരം നേടിയ ഫഹദ് ഫാസിലിനെയും സ്പെഷൽ ജൂറി പുരസ്കാരം നേടിയ നിവിൻ പോളിയെയും സംബന്ധിച്ചിടത്തോളം ഇരുവരുടെയും കരിയറിലെതന്നെ എവർഗ്രീൻ കഥാപാത്രങ്ങൾക്കുള്ള അംഗീകാരമാണിത്. ‘കുന്പളങ്ങി നൈറ്റ്സി’ലെ ഫഹദിന്‍റെ ഷമ്മിയും ‘മൂത്തോനി’ലെ നിവിൻ പോളിയുടെ അക്ബറും ഇരുവരിൽനിന്നും പ്രതീക്ഷിക്കാത്ത കഥാപാത്രങ്ങളായിരുന്നു. സാധാരണക്കാരിയായ സ്ത്രീയുടെ വേറിട്ട കഥ പറഞ്ഞെത്തിയ ‘വാസന്തി’യിലൂടെ സ്വാസികയും തുടക്കക്കാരിയുടെ യാതൊരു പതർച്ചയുമില്ലാതെ ‘ഹെലനി’ൽ അതിജീവനത്തിന്‍റെ വേറിട്ട ആവിഷ്കാരമൊരുക്കിയ അന്ന ബെന്നും ‘തൊട്ടപ്പനി’ലൂടെ പ്രിയംവദ കൃഷ്ണനും ആദ്യമായി പുരസ്കാര നേട്ടങ്ങളിലേക്കെത്തി.

പാട്ടഴകിൽ കുന്പളങ്ങി നൈറ്റ്സ്

നവതരംഗ സിനിമകളുടെ തോഴനായ സുഷിൻ ശ്യാമിനുള്ള അർഹമായ അംഗീകാരമാണ് ‘കുന്പളങ്ങി നൈറ്റ്സി’ലൂടെ മികച്ച സംഗീതസംവിധായകനുള്ള പുരസ്കാരം. ചിത്രത്തെ സംബന്ധിച്ചിടത്തോളം അതിന്‍റെ ആത്മാവായി മാറുന്നതായിരുന്നു സുഷിന്‍റെ സംഗീതസ്പർശം. നജീം അർഷാദിനു ‘കെട്ട്യോളാണ് എന്‍റെ മാലാഖ’യിലെ ഹൃദയങ്ങൾ കീഴടക്കിയ ‘ആത്മാവിലേ...’ എന്ന ഗാനത്തിലൂടെ പ്രഥമ സംസ്ഥാന പുരസ്കാര നേട്ടമാണെങ്കിൽ സംഗീത പൈതൃകത്തോടെ എത്തിയ മധുശ്രീ നാരായണനു മികച്ച ഗായികയായുള്ള തന്‍റെ രണ്ടാം അംഗീകാരമാണിത്. ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് രമേഷ് നാരായണിന്‍റെ മകൾ അച്ഛന്‍റെ സംഗീതത്തിലാണ് 2015 ലും ഇപ്പോൾ ‘കോളാന്പി’യിലൂടെയും അവാർഡിന് അർഹയായത്.

ഡബ്ബിംഗ് മികവിൽ വിനീത്

നടനായും നർത്തകനായും പ്രിയതാരമായ വിനീതു നേടിയ മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള പുരസ്കാര നേട്ടമാണ് മറ്റൊരു കൗതുകം. ‘ലൂസിഫറി’ൽ ബോളിവുഡ് നടൻ വിവേക് ഒബ്രോയിയും ‘കുഞ്ഞാലിമരയ്ക്കാറി’ൽ തമിഴ് നടൻ അർജുനും മലയാളം മൊഴിയുന്നത് വിനീതിന്‍റെ ശബ്ദത്തിലൂടെയാണ്. കഥാപാത്രങ്ങളുടെ സ്വഭാവവും ഗാഭീര്യവും ഉൾക്കൊണ്ട് ശബ്ദം പകർന്നതാണ് വിനീതിനു മികവായതെന്നു പുരസ്കാര വിളംബരസമയത്ത് സാംസ്കാരിക മന്ത്രി പ്രത്യേകം പറഞ്ഞു.

ഇതിനൊപ്പമുള്ള ഓരോ അംഗീകാരവും കൃത്യമായും അർഹതപ്പട്ടവരെ തേടിയെത്തിയെന്നതാണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനു മാറ്റുകൂട്ടുന്നത്.

ആ പട്ടികയിലേക്കു വീണ്ടും എത്തി നോക്കുന്പോൾ മികച്ച ജനപ്രിയ ചിത്രമായ കുന്പളങ്ങി നൈറ്റ്സിന്‍റെ സംവിധായകൻ മധു സി. നാരായണൻ, നവാഗത സംവിധായകനായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ, മികച്ച ചിത്രത്തിനും തിരക്കഥാകൃത്തുക്കൾക്കും പുരസ്കാരം നേടിയ റഹ്‌മാൻ ബ്രദേഴ്സുമടങ്ങുന്ന വലിയൊരു നിര മലയാള സിനിമയ്ക്കു നാളെകളിൽ പുതിയ ദിശയും ദൂരവും സൃഷ്ടിക്കുമെന്നു പ്രതീക്ഷിക്കാം.

ലിജിൻ കെ. ഈപ്പൻ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.