ആശങ്കയുണർത്തി കേരളത്തിന്‍റെ പൊതുകടം
Monday, November 23, 2020 11:56 PM IST
ആളോഹരി പൊതുകടത്തിൽ പഞ്ചാബിനു തൊട്ടുപിന്നിൽ രണ്ടാമതാണ് കേരളം. 2017-18-ലെ അന്തിമ കണക്കുകൾപ്രകാരം പഞ്ചാബിന്‍റെ ആളോഹരി കടം 65,895 രൂപയാണ്. കേരളത്തിന്‍റേത് 61,958 രൂപയും. 2001 മാർച്ച് അവസാനം 26,259 കോടി രൂപയായിരുന്ന പൊതുകടം 2021 മാർച്ച് ആകുന്പോഴേക്കും 2,96,339 കോടി രൂപയാകുമെന്നാണ് ബജറ്റ് എസ്റ്റിമേറ്റ്. അന്തിമ കണക്കുകൾ വരുന്പോൾ അത് 3,25,000 കോടിക്കുമേൽ ആയിക്കൂടെന്നില്ല.

സംസ്ഥാനം ഒരു കടക്കെണിയിലേക്ക് അതിവേഗം അടുത്തുകൊണ്ടിരിക്കുന്നു എന്ന ആശങ്ക പൊതുസമൂഹത്തിൽ ശക്തിപ്പെടുന്നുണ്ട്. അതേസമയം, പഴയ തറവാട്ടുകാരണവന്മാരെപ്പോലെ “കടമുണ്ടെങ്കിൽ ധനവുമുണ്ട്” എന്ന വാദമുയർത്തി ഈ ആശങ്കയ്ക്ക് അടിസ്ഥാനമില്ല എന്ന് വാദിക്കുന്നവരുമുണ്ട്. വർധിച്ചുവരുന്ന കടത്തിന്‍റെ അടിസ്ഥാന കാരണങ്ങളും അതിന്‍റെ സുസ്ഥിരതയും പരിശോധിക്കപ്പെടേണ്ടതാണ്.

ധനശാസ്ത്രയുക്തി

വ്യക്തികളെപ്പോലെ സർക്കാരുകൾ വരവും ചെലവും കൂട്ടിമുട്ടിച്ചു കൊണ്ടുപോകണം എന്ന യാഥാസ്ഥിതിക കാഴ്ചപ്പാടിൽ നിന്നു ലോകം ഒരുപാട് മുന്നോട്ടുപോയി. സമൂഹത്തിന്‍റെ വർത്തമാന കാലപ്രശ്നങ്ങൾ മാത്രമല്ല, ഭാവിയിൽ ഉദിക്കാവുന്ന പ്രശ്നങ്ങൾ കൂടി കണക്കിലെടുത്ത് ചെലവുകൾ ചെയ്യേണ്ട ഉത്തരവാദിത്വമാണ് സർക്കാരുകൾക്കുള്ളത്. വരവില്ല എന്നു കരുതി ചെലവ് ചെയ്യാതിരിക്കാൻ ആവാത്ത സ്ഥിതി. ചെലവിനനുസരിച്ച് വരുമാനമുണ്ടാക്കാൻ ശ്രമിക്കുക, സാധിക്കുന്നില്ലെങ്കിൽ കടം കൊള്ളുക എന്നതാണ് ലോകത്തെവിടെയുമുള്ള സർക്കാരുകൾ അനുവർത്തിച്ചു വരുന്ന രീതി. പക്ഷേ ലക്കും ലഗാനുമില്ലാതെ കടമെടുക്കുന്നതിൽ നിന്ന് സർക്കാരുകളെ തടയുന്ന ധന ഉത്തരവാദിത്വനിയമങ്ങൾ ലോകത്തെ മിക്കവാറും രാജ്യങ്ങളിൽ ഉണ്ട്.

കടം എടുക്കുന്നതുപോലെ തന്നെ പ്രധാനമാണ് എടുത്ത കടം എങ്ങനെ വിനിയോഗിക്കുന്നു എന്നത്. ശന്പളം, പെൻഷൻ, പലിശ തുടങ്ങിയ നിത്യനിദാന ചെലവുകൾ കടമെടുത്തു നടത്തിക്കൂടാ എന്ന കാര്യത്തിൽ പൊതുവേ അഭിപ്രായ സമന്വയമുണ്ട്. കടമെടുക്കുന്നത് ഭാവിയിൽ നികുതി-നികുതിയിതര വരുമാനം വർധിപ്പിക്കാൻ സഹായിക്കുന്ന മൂലധന ചെലവുകൾക്ക് ആയിരിക്കണം. അങ്ങനെയായാൽ കടവും പലിശയും പൊതുസമൂഹത്തിനുമേൽ ഒരു ബാധ്യത ആവുകയില്ലല്ലോ.

വിത്തെടുത്ത് കുത്തൽ

ഓരോ വർഷവും എടുത്തു കൂട്ടുന്ന കടം എന്താവശ്യത്തിനാണ് വിനിയോഗിക്കപ്പെട്ടത് എന്നു പരിശോധിച്ചാൽ കേരളത്തിന്‍റെ കടം ഇത്രവേഗം വർധിച്ചതിന്‍റെ കാരണം വ്യക്തമാകും.
കഴിഞ്ഞ 20 വർഷത്തിനിടെ എടുത്ത കടത്തിൽ ശരാശരി 33 ശതമാനം മാത്രമേ മൂലധന ആവശ്യങ്ങൾക്കായി വിനിയോഗിച്ചിട്ടുള്ളൂ. 67 ശതമാനം പോയത് നിത്യനിദാന ചെലവുകൾക്കാണ്. നികുതി, നികുതിയിതര വരുമാനം വർധിപ്പിക്കാത്തതിന്‍റെ ഒരു കാരണം. ഈ വിത്തെടുത്ത് കുത്തൽ ആണ്. ഇതാണ് കൂടുതൽ കടമെടുപ്പിലേക്ക് നയിച്ചത്.

അനിവാര്യതയോ?

നിത്യനിദാന ചെലവുകൾ നടത്താൻ ആവശ്യമായ പൊതുവിഭവങ്ങൾ കേരള സമൂഹത്തിൽ ലഭ്യമല്ലാത്തതുകൊണ്ടാണ് വിത്തെടുത്ത് കുത്തേണ്ടിവന്നത് എന്നു വാദത്തിനുവേണ്ടി വാദിക്കാം. പക്ഷേ, വസ്തുതയെന്താണ്? പൊതു ആവശ്യങ്ങൾക്കായി സംഭാവന ചെയ്യാനുള്ള കേരളീയരുടെ ക്ഷമതയിൽ കഴിഞ്ഞ 60 വർഷത്തിനിടെ വൻകുതിപ്പാണ് ഉണ്ടായത്.

1972-73ൽ ഗാർഹിക ഉപഭോഗത്തിൽ‌ ഇന്ത്യൻ സംസ്ഥാനങ്ങളിൽ എട്ടാം സ്ഥാനത്തായിരുന്നു കേരളം. 1983ൽ മൂന്നാംസ്ഥാനത്തേക്ക് ഉയർന്നു. 1999-2000 മുതൽ ഒന്നാംസ്ഥാനത്ത് തുടരുകയാണ്. ഇതുപക്ഷേ പൊതുവിഭവ സമാഹരണത്തിൽ പ്രതിഫലിച്ചില്ല. 1957-58ൽ ഇന്ത്യൻ സംസ്ഥാനങ്ങൾ സമാഹരിച്ച പൊതുവിഭവങ്ങളിൽ കേരളത്തിന്‍റെ ഓഹരി 3.97 ശതമാനം ആയിരുന്നു. 2018-19 ആകുന്പോൾ ഇത് 4.38 ശതമാനം ആ‍യി മാത്രമേ വർധിച്ചുള്ളൂ.


പൊതുവിഭവ സമാഹരണത്തിൽ കഴിഞ്ഞ 63 വർഷത്തിനിടെ ഉണ്ടായ വൻ പരാജയമാണ് കേരളത്തിന്‍റെ കടഭാരത്തിന്‍റെ മൂല കാരണം. നികുതിപിരിവിൽ കേരളം മുന്നിലാണെന്ന് ചില സാന്പത്തിക ശാസ്ത്രജ്ഞരുടെ തെറ്റായ കണ്ടെത്തലും ഈ പരാജയത്തിനു കാരണമായി. ഇതിന്‍റെ പിന്നിലെ രീതിശാസ്ത്രപരമായ പിശകുകൾ അടുത്ത കാലത്താണ് ഈ ലേഖകൻ പുറത്തുകൊണ്ടുവന്നത്.

ജനപ്രിയതയ്ക്കായി അന്യോന്യം മത്സരിച്ചുവരുന്ന കേരളത്തിലെ മുന്നണി രാഷ്‌ട്രീയത്തിന് ഈ തെറ്റായ കണ്ടെത്തൽ പാൽപ്പായസം പോലെ പഥ്യമായി. നികുതിപിരിവിൽ കേരളം മുന്നിലല്ലേ? പിരിക്കുന്നതുകൊണ്ട് തികയുന്നില്ലെങ്കിൽ പിന്നെ കടമെടുക്കുകയല്ലാതെ മാർഗമെന്തുള്ളൂ? കടമെടുത്ത് നിത്യനിദാന ചെലവുകൾ നടത്തുന്ന ഒരിക്കലും അവസാനിക്കാത്ത ഈ പതിവ് ജനങ്ങൾക്കും രാഷ്‌ട്രീയക്കാർക്കും ഉദ്യോഗസ്ഥവൃന്ദത്തിനും ഒരുപോലെ സൗകര്യപ്രദമായി.

പൊതുവിഭവ സമാഹരണത്തിന് മദ്യത്തെയും ഭാഗ്യക്കുറിയെയും അമിതമായി ആശ്രയിക്കുന്ന പ്രവണതയാണ് മറ്റൊരു ദോഷം. 1970-71ൽ മദ്യവും ഭാഗ്യക്കുറിയും കൂടി സംസ്ഥാനത്തിന്‍റെ മൊത്തം തനതു വരുമാനത്തിന്‍റെ 14.77 ശതമാനം മാത്രമേ സംഭാവന ചെയ്തിരുന്നുള്ളൂ. ഇന്നത് 36 ശതമാനത്തിന് മേൽ ആണ്. പാവപ്പെട്ടവരുടെയും പുറന്പോക്കിൽ കിടക്കുന്നവരുടെയും ചുമലുകളിലേക്ക് പൊതുവിഭവ സമാഹരണത്തിന്‍റെ ഭാരം പടിപടിയായി മാറുകയായിരുന്നു.

കടമെടുപ്പ് ഒഴിവാക്കാനുള്ള മറ്റൊരു മാർഗം ശന്പളവും പെൻഷനും അടക്കമുള്ള പൊതു ചെലവുകൾ കുറയ്ക്കുകയായിരുന്നു. ആളോഹരി ശന്പളച്ചെലവിൽ രണ്ടാംസ്ഥാനത്തും പെൻഷൻ ചെലവിൽ ഒന്നാം സ്ഥാനത്തുമാണ് കേരളം. മൊത്തം വരുമാനത്തിന്‍റെ 62.98 ശതമാനം ശന്പളത്തിനും പെൻഷനുമായി മാറ്റിവയ്ക്കുന്പോൾ കർണാടകം 23.49 ശതമാനം മാത്രമേ ഇ‌ക്കാര്യത്തിനായി മാറ്റിവയ്ക്കുന്നുള്ളൂ. സർവീസ് സംഘടനകളുടെ തടവറയിൽ കഴിയുന്ന കേരളത്തിലെ മുന്നണി രാഷ്‌ട്രീയത്തിന് ഇതുപക്ഷേ അചിന്ത്യമാണ്.

പതിയിരിക്കുന്ന അപകടം

പൊതുവിഭവ സമാഹരണത്തിനും ചെലവുചുരുക്കലിനും പകരം കടം വാങ്ങി നിത്യനിദാന ചെലവുകൾ നടത്തുന്ന പതിവ് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് കേരളസമൂഹത്തിൽ സൃഷ്ടിച്ചിട്ടുള്ളത്. കുറഞ്ഞ നികുതിഭാരവുമായി തഴക്കംവന്നുപോയ ഒരു സമൂഹമായി കേരളം മാറി. നികുതിനിരക്കുകൾ വർധിപ്പിക്കുന്നതും പുതിയ നികുതികൾ ഏർപ്പെടുത്തുന്നതും വ്യാപകമായ എതിർപ്പുകൾ ക്ഷണിച്ചുവരുത്തുന്നതിന്‍റെ കാരണമിതാണ്.

ശന്പളം, പെൻഷൻ, പലിശ എന്നീ മൂന്ന് ഇനങ്ങൾ ഏറ്റുപോയ ചെലവുകളാണ്. കടം വർധിക്കുന്തോറും പലിശ ചെലവും വർധിക്കും. ഈ മൂന്ന് ഇനങ്ങൾക്കുശേഷം ലഭ്യമാകുന്ന പൊതുവിഭവങ്ങൾ ഓരോ വർഷവും കുറഞ്ഞുവരികയാണ്. ഒരു ജനാധിപത്യ സർക്കാരിന്‍റെ പരമപ്രധാനമായ കടമകളിൽ ഒന്ന് പുനർവിതരണമാണ്. നികുതിപിരിവിനു പകരം കടമെടുപ്പിനെ ആശ്രയിക്കുന്നതുമൂലം പുനർവിതരണത്തിന് ലഭ്യമാകുന്ന പൊതുവിഭവങ്ങൾ കുറഞ്ഞുവരികയാണ്. ഇതുകൊണ്ടാകാം ഇന്ത്യയിൽ ഏറ്റവും വേഗം അസമത്വം വർധിക്കുന്ന സംസ്ഥാനം കേരളമാണെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുള്ളത്.

ഡോ. ജോസ് സെബാസ്റ്റ്യൻ

(തുടരും)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.