ഇന്ത്യയുടെ പാല്‍ക്കാരൻ
Wednesday, November 25, 2020 9:23 PM IST
ഇന്ത്യയുടെ പാല്‍ക്കാരന്‍ വര്‍ഗീസ് കുര്യന്‍ എന്ന ഡോ. വി. കുര്യൻ അഞ്ച് പതിറ്റാണ്ട് കാലം രാജ്യത്തെ ക്ഷീര വ്യവസായ രംഗത്ത് നടത്തിയ വിപ്ലവം, രാജ്യത്തിന്‍റെ സാമൂഹിക-സാമ്പത്തിക രംഗങ്ങളില്‍ പരിവര്‍ത്തനത്തിന്‍റെ ഉണര്‍ത്തുപാട്ടാണ്. ലോകത്തെ ഏറ്റവും വലിയ പാലുത്പാദന രാജ്യമായി ഇന്ത്യയെ ഉയര്‍ത്തിയത് ധവള വിപ്ലവത്തിന്‍റെ പിതാവായ വര്‍ഗീസ് കുര്യന്‍റെ പോരാട്ടങ്ങളാണ്. ഉത്പാദനവും സംഭരണവും സംസ്കരണവും വിപണനവുമെല്ലാം ഉത്പാദകന്‍റെ സജീവ പങ്കാളിത്തത്തില്‍ നടത്തപ്പെടുന്ന ഇന്ത്യയിലെ ഏക മേഖല ക്ഷീര സഹകരണ രംഗമാണ്.

രാജ്യത്ത് ഗ്രാമീണ മേഖലയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ പ്രദാനം ചെയ്യുന്നത് ക്ഷീര വ്യവസായത്തില്‍ നിന്നുമാണ്. വികേന്ദ്രീകൃത ആസൂത്രണത്തിന്‍റെയും സ്ത്രീ ശക്തീകരണത്തിന്‍റെയും ജനകീയാസൂത്രണത്തിന്‍റെയും രാജ്യത്തെ ആദ്യ മാതൃകയാണ് ആനന്ദ് മാതൃക ക്ഷീര സഹകരണ പ്രസ്ഥാനം. ജനാധിപത്യ വ്യവസ്ഥ ജീവിതത്തിന്‍റെ ഭാഗമാക്കി പ്രാവര്‍ത്തികമാക്കിയതും ക്ഷീരകര്‍ഷക കൂട്ടായ്മയായ സഹകരണ സംഘത്തിലൂടെ തന്നെ. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജാതി വ്യവസ്ഥയുടെ അടിവേരായ തൊട്ടുകൂടായ്മക്കെതിരെ മനുഷ്യ മനസുകളില്‍ പുത്തന്‍ അവബോധം സൃഷ്ടിച്ചതും ക്ഷീര സഹകരണ സംഘങ്ങളിലൂടെ ഡോ. കുര്യനാണ്.

1968ലാണ് അദ്ദേഹം‍ ധവള വിപ്ലവത്തിന്‍റെ അന്തിമ രൂപരേഖ തയാറാക്കിയത്. 1970 ജൂലൈയില്‍ ഔദ്യോഗികമായി ‘ഒരു ബില്യണ്‍ ലിറ്റര്‍ ആശയം’ പ്രഖ്യാപിച്ചു. ഒരു തുള്ളിയില്‍ നിന്ന് ഒരു പ്രളയത്തിലേക്കുള്ള അനുസ്യൂതമായ പ്രയാണമായിരുന്നു അത്. ഓപ്പറേഷന്‍ ഫ്ളെഡ് അഥവാ ധവള വിപ്ലവം അഞ്ചു പതിറ്റാണ്ടു കൊണ്ട് ഇന്ത്യയെ ഏറ്റവും വലിയ ക്ഷീരോത്പാദക രാജ്യമാക്കി. ആദ്യ പത്തു വര്‍ഷംകൊണ്ട് 17.47 ലക്ഷം ക്ഷീരകര്‍ഷക കുടുംബങ്ങള്‍ക്കാണ് നേട്ടമുണ്ടായതെങ്കില്‍, 1981 മുതല്‍ 85 വരെയുള്ള രണ്ടാം ഘട്ടത്തില്‍ 36.3 ലക്ഷം കര്‍ഷക കുടുംബങ്ങള്‍ക്കാണ് മെച്ചമുണ്ടായത്. 1985 മുതല്‍ 1996 വരെയുള്ള മൂന്നാം ഘട്ടത്തില്‍ 80 ലക്ഷത്തോളം ക്ഷീരകര്‍ഷക കുടുംബങ്ങള്‍ക്ക് നേട്ടം ഉണ്ടായി. 1961ല്‍ 10.40 ശതമാനമായിരുന്ന പാല്‍ ഉത്പാദനം 1997ല്‍ 70.10 ശതമാനമായി ഉയര്‍ന്നു.

ഗ്രാമീണ സമ്പദ്ഘടനയില്‍ ക്ഷീര വ്യവസായത്തിന് വമ്പിച്ചൊരു സ്ഥാനം നേടിക്കൊടുക്കുന്നതിന് ഡോ. കുര്യന്‍റെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനംകൊണ്ടു കഴിഞ്ഞു. കന്നുകാലി വളര്‍ത്തലിലൂടെ സ്ത്രീകള്‍ക്ക് പുതിയൊരു വരുമാന മാര്‍ഗം സൃഷ്ടിച്ചു. പാല്‍ ശേഖരണ കേന്ദ്രങ്ങളില്‍ ആദ്യം പാല്‍ കൊണ്ടുവരുന്നവര്‍ക്ക് മുന്‍ഗണന എന്നത് ഗ്രാമീണ മേഖലയില്‍ നിലനിന്നിരുന്ന ജാതി വ്യവസ്ഥയ്ക്കെതിരായ അവബോധം വളര്‍ത്തി. ഗ്രാമങ്ങള്‍ വൃത്തിയായി സൂക്ഷിക്കാന്‍ തുടങ്ങി. ശുചിത്വം പ്രധാന ഘടകമായി മാറി.

കേരളത്തിലെ ക്ഷീരസഹകരണ മേഖല ഇന്നു ശക്തവും വ്യാപകവുമാണ്. അതിന്‍റെ അടിത്തറ ആനന്ദ് മാതൃകാ ക്ഷീരസംഘങ്ങളാണ്. രണ്ടാം ധവള വിപ്ലവ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കേരളത്തില്‍ ആനന്ദ് മാതൃകാ ക്ഷീരസഹകരണ സംഘങ്ങള്‍ ആരംഭിക്കുന്നതിന് അംഗീകാരം ലഭിച്ചത്. പ്രാഥമിക സംഘങ്ങള്‍, മേഖലാ യൂണിയനുകള്‍, സംസ്ഥാന ഫെഡറേഷന്‍ എന്നിങ്ങനെ ത്രിതല സംവിധാനത്തോടെയാണ് ധവളവിപ്ലവ പരിപാടി തയാറാക്കിയത്. അപ്രകാരം 1980ല്‍ കേരള കോ -ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ രൂപീകരിച്ചു. അന്ന് സംസ്ഥാനത്തെ മിക്ക ജില്ലകളിലും ജില്ലാ മില്‍ക്ക് സപ്ലൈ യൂണിയനുകള്‍ പ്രവര്‍ത്തിച്ചിരുന്നു.


തൃശൂരില്‍ മുന്‍ മന്ത്രി ദിവംഗതനായ സി.എന്‍. ബാലകൃഷ്ണന്‍ പ്രസിഡന്‍റായ യൂണിയന്‍ ബോര്‍ഡില്‍ ഈ ലേഖകനും അംഗമായിരുന്നു. മേഖല യൂണിയനുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ആലോചനകള്‍ നടക്കുമ്പോള്‍ സി.എന്‍. ബാലകൃഷ്ണനും ഞാനുമടക്കം തൃശൂര്‍ ജില്ലാ മില്‍ക്ക് സപ്ലൈ യൂണിയന്‍ ഭാരവാഹികള്‍ ഡോ. കുര്യനെ കാണാന്‍ ആനന്ദില്‍ പോയി. അന്നദ്ദേഹം ദേശീയ ക്ഷീര വികസന ബോര്‍ഡിന്‍റെ ചെയര്‍മാനായിരുന്നു. കേരളത്തില്‍ ജില്ലാതല യൂണിയനുകള്‍ രൂപീകരിക്കണമെന്നതായിരുന്നു ഞങ്ങളുടെ ആവശ്യം. ജില്ലാതല യൂണിയനുകള്‍ രൂപീകരിക്കുന്നതിനോട് അദ്ദേഹം അനുകൂലമായിരുന്നില്ല. എന്നാല്‍ ആ സന്ദര്‍ശനം ഏറെ സംതൃപ്തി നല്‍കുന്നതായിരുന്നു.

റബര്‍ പാലിനും രാഷട്രീയ കൃഷിക്കുമാണ് കേരളത്തില്‍ മുന്തിയ പരിഗണനയെന്ന് തമാശ രൂപത്തില്‍ അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ആനന്ദ് മാതൃക ക്ഷീര സംഘങ്ങള്‍ വിജയിക്കുമോ എന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു. 1995ല്‍ ഈ ലേഖകന്‍ എറണാകുളം യൂണിയന്‍ ചെയര്‍മാനായിരിക്കെ ആലുവയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ഡോ. കുര്യന്‍ എത്തിയിരുന്നു. മില്‍മയുടെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സംതൃപ്തനായിരുന്നുവെന്ന് മാത്രമല്ല, അത് അദ്ദേഹം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. പ്രയാര്‍ ഗോപാലകൃഷ്ണന്‍ മില്‍മ ചെയര്‍മാന്‍ ആയിരുന്നപ്പോഴാണത്.

സംസ്ഥാനത്ത് ഇപ്പോള്‍ മൂവായിരത്തിലെറെ ക്ഷീരസഹകരണ സംഘങ്ങള്‍ പ്രവര്‍ത്തനക്ഷമമാണ്. അവയിലെല്ലാംകൂടി പത്തു ലക്ഷത്തോളം ക്ഷീരകര്‍ഷകര്‍ അംഗങ്ങളാണ്. ഇതില്‍ രണ്ടേകാല്‍ ലക്ഷത്തോളം അംഗങ്ങള്‍ വനിതകളാണെന്ന കാര്യം ശ്രദ്ധേയമാണ്. പുതിയ കാലത്തിനനുസരിച്ച് കൂടുതല്‍ വ്യാപകവും ശക്തവുമായി കേരളത്തിലെ ക്ഷീര സഹകരണ മേഖല മുന്നോട്ടുപോകും. ഡോ. വി. കുര്യന്‍റെ സംഭാവനകള്‍ അതിന് കരുത്തു പകരുന്നതാണ്.

പി.എ. ബാലന്‍ മാസ്റ്റര്‍
(കേരള കോ-ഓപറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (മില്‍മ) ചെയര്‍മാനാണു ലേഖകൻ)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.