ജനാധിപത്യ ധ്വംസനങ്ങളും കൈയേറ്റങ്ങളും തുടർക്കഥയാകുമ്പോൾ
Tuesday, January 12, 2021 12:15 AM IST
ജനങ്ങൾ എന്നർഥമുള്ള ഡെമോസ്((Demos) എന്ന പദവും ഭരണം എന്നർഥമുള്ള ക്രറ്റോസ് (kratos) എന്ന പദവും ചേർന്നുണ്ടായ സമസ്തപദമാണു ഗ്രീക്ക് ഭാഷയിലെ ഡെമോക്രാറ്റിയ (Demokratia). കൂട്ടിവായിച്ചാൽ ജനങ്ങളുടെ ഭരണം എന്നർഥം. ഈ വാക്ക് ആദ്യമായി പ്രയോഗിച്ചത് ബിസി അഞ്ചാം നൂറ്റാണ്ടിൽ തത്വചിന്തയുടെ പ്രഭവകേന്ദ്രമെന്നറിയപ്പെട്ടിരുന്ന ഗ്രീസിലായിരുന്നു. ഗ്രീക്ക് ചരിത്രകാരനായ ഹെറഡോട്ടസ് ആണത്രേ ഈ വാക്ക് ആദ്യമായി ഉപയോഗിച്ചത്. പിന്നീട് ഇംഗ്ലീഷെന്ന രാജ്യാന്തര ഭാഷ വികസിച്ചപ്പോൾ ഡെമോക്രാറ്റിയ എന്ന വാക്ക് ഡെമോക്രസി (Democracy) എന്ന വാക്കായി പരിണമിച്ചു.

ഡെമോക്രസിയുടെ മലയാള തർജമയാണു ജനാധിപത്യം. ഏബ്രഹാം ലിങ്കണിന്‍റെ വാക്കുകളിൽ ജനങ്ങൾക്കുവേണ്ടി ജനങ്ങൾ, ജനങ്ങളെ തന്നെ ഭരിക്കുന്ന സംവിധാനമാണ് ജനാധിപത്യം.
വികേന്ദ്രീകരണമോ പ്രാതിനിധ്യ സ്വഭാവമുള്ള തെരഞ്ഞെടുപ്പുകളോ ആയിരുന്നില്ല പൂർവകാല ജനാധിപത്യത്തിലെ പ്രായോഗികത. രാജഭരണം നിലനിന്നിരുന്ന അക്കാലത്ത് രാജ്യത്തിന്‍റെ മുഖ്യവരുമാനം ഇന്നത്തെപ്പോലെ തന്നെ ജനങ്ങളുടെ നികുതിപ്പണം തന്നെയായിരുന്നു.

ജനങ്ങളിൽ നിന്നുള്ള നികുതിപിരിവിനും രാജ്യത്തിന്‍റെ കാവലിനും അച്ചടക്കപാലനത്തിനും രാജാക്കന്മാർക്ക്, അവരവരുടെ നാട്ടിലെ പ്രബലരായ ജന്മിമാരുടെ സഹായം അത്യന്താപേക്ഷിതമായിരുന്നു. രാജ്യത്തിന് നികുതി കൊടുക്കേണ്ട മുഴുവൻ ജനങ്ങളെയും വിളിച്ചുവരുത്താനും ചർച്ച ചെയ്യാനും ആലോചനകൾ നടത്താനുമുള്ള സാധ്യതകൾ വിരളമായിരിക്കുകയും ക്രമസമാധാന പ്രശ്നങ്ങളിലേക്കു വഴിവയ്ക്കാൻ സാധ്യത ഉണ്ടായിരിക്കുകയും ചെയ്തിരുന്നതിനാൽ ഓരോ പ്രദേശത്തുമുള്ള, നികുതിദായകരുടെ പ്രാതിനിധ്യമുണ്ടെന്നു രാജാവിനും അനുചരന്മാർക്കും തോന്നിയ വ്യക്തികളെ ക്ഷണിച്ചുവരുത്തി നികുതി ഒടുക്കൽ സംബന്ധിച്ച് ചർച്ച നടത്തുകയും നികുതി പിരിക്കാൻ പ്രസ്തുത ജന്മിമാരെ ചുമതലപ്പെടുത്തുകയും ചെയ്യുകയായിരുന്നു പതിവ്.

ആദ്യഘട്ടത്തിൽ നികുതികാര്യങ്ങളിൽ ഒതുങ്ങിനിന്നിരുന്ന ഈ ആലോചന പിന്നീട് രാജ്യസുരക്ഷ, നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി മറ്റു ഭരണകാര്യങ്ങളിലേക്കും സ്വാഭാവികമായും വളർന്നു. 1265ൽ ബ്രിട്ടൻ കേന്ദ്രമായി സൈമൺ ഡി മോൺട് ഫോർട്ട് ഇത്തരത്തിലൊരു പ്രതിനിധിസമ്മേളനം വിളിച്ചുകൂട്ടിയിരുന്നെങ്കിലും പിന്നീട് മൂന്നു പതിറ്റാണ്ടിനു ശേഷം, 1295ൽ എഡ്വേർഡ് ഒന്നാമൻ വിളിച്ചുകൂട്ടിയ പ്രതിനിധിസമ്മേളനമാണു മാതൃകാ പാർലമെന്‍റ് എന്ന പേരിൽ പിന്നീട് ചരിത്രത്തിൽ ചേർക്കപ്പെട്ടത്. രാജ്യത്തിന്‍റെ വളർച്ചയ്ക്കും പൊതു ആവശ്യങ്ങൾക്കും നയപരമായ കാര്യങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിനും രാജാവിന് ഈ പ്രാതിനിധ്യ സംവിധാനവും അവരുടെ സഹായവും ആവശ്യമായിരുന്നതുകൊണ്ട്, ഇത്തരത്തിലുള്ള പ്രതിനിധികളെ രാജാവ് വില വയ്ക്കുകയും ചെയ്തിരുന്നു.

അധികം വൈകാതെതന്നെ, ഈ പ്രതിനിധികൾ അധികാരത്തിൽ കൂടുതൽ പങ്ക് ആവശ്യപ്പെടാൻ തുടങ്ങിയപ്പോൾ രാജാവ് ആ സമ്മർദതന്ത്രം തിരിച്ചറിഞ്ഞ് അവരെ ചെറുക്കാൻ തുടങ്ങി. ഇതിന്‍റെ തുടർച്ചയെന്നോണം, ബ്രിട്ടനിൽ രാജാവും അദ്ദേഹത്തിന്‍റെ പ്രതിനിധികളും തമ്മിൽ അധികാരത്തിനു വേണ്ടിയുള്ള വാഗ്വാദങ്ങളും തർക്കങ്ങളും സംഘട്ടനങ്ങളും നടന്നു.

ജനപ്രതിനിധികളുടെ സ്വാധീനം

കോലാഹലങ്ങൾക്കൊടുവിൽ പ്രതിനിധികളുടെ പോരാട്ടം തന്നെ ജയിക്കുകയും 1688ലെ വിപ്ലവത്തോടെ ബ്രിട്ടനിൽ ജനപ്രതിനിധിസംഘത്തിന്‍റെ (പാർലമെന്‍റ്) പരമാധികാരം സ്ഥാപിച്ചുകിട്ടുകയും ചെയ്തു. ഇതിനുപുറമെ, രാജാവിന്‍റെ പരമാധികാരം പരിമിതപ്പെടുകയും പിൽക്കാലത്ത് പാർലമെന്‍റ് എന്നറിയപ്പെട്ട ഈ ജനപ്രതിനിധി സംഘത്തിന്‍റെ തീരുമാനങ്ങൾക്കു വിധേയനായി പ്രവർത്തിക്കാൻ രാജാവ് നിർബന്ധിതനാകുകയും ചെയ്തു. ചുരുക്കിപ്പറഞ്ഞാൽ, നികുതി പിരിക്കാനുള്ള സൗകര്യത്തിന് രാജാവ് വിളിച്ചുകൂട്ടിയ പ്രതിനിധി സമ്മേളനങ്ങൾ, രാജാവിൽനിന്ന് രാജ്യത്തിന്‍റെ ഭരണാധികാരം പിടിച്ചുപറ്റുകയും ജനപ്രതിനിധികളോടാലോചിക്കാതെ രാജ്യത്ത് ഒരു നികുതിയും ചുമത്താൻ പാടില്ലെന്ന സ്ഥിതി സംജാതമാവുകയും ചെയ്തു.


ബ്രിട്ടനിൽ ജനപക്ഷത്തിനുണ്ടായ ഈ വിപ്ലവവിജയം ഇതര യൂറോപ്യൻ രാജ്യങ്ങളിലെ ജനാധിപത്യവാദികളെയും സ്വാതന്ത്ര്യപ്രേമികളെയും കോൾമയിർ കൊള്ളിക്കുകയും ഈ വിപ്ലവത്തിന്‍റെ തുടർച്ചയെന്നോണം അവടവിടായി ജനാധിപത്യ പാർലമെന്‍റുകൾ ഉണ്ടാവുകയും ചെയ്തു.

വോട്ടവകാശം

1688 ൽ ബ്രിട്ടൻ പാർലമെന്‍റിനു പരമാധികാരം ലഭിച്ചെങ്കിലും പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള അവസരം ജനങ്ങൾക്കില്ലാതിരുന്നതിനാലും എല്ലാവർക്കും വോട്ടവകാശം ഇല്ലാതിരുന്നതിനാലും യഥാർഥ പ്രതിനിധി സഭയെന്ന പേരിന് അർഹതയുണ്ടായിരുന്നില്ല. പെയ്ഡ് സീറ്റുകളായിരുന്നു അവ. പണമുള്ളവനു വിൽക്കപ്പെടുന്ന പാർലമെന്‍റ് സീറ്റുകളിൽ അത്തരക്കാർ മാത്രമേ സാന്നിധ്യമറിയിച്ചിരുന്നുള്ളൂ. പിന്നീട്,1832ൽ വോട്ടവകാശം കുറേക്കൂടി വിശാലമാക്കപ്പെടുകയും തെരഞ്ഞെടുപ്പുസമ്പ്രദായങ്ങൾ പരിഷ്കൃതമാകുകയുമുണ്ടായി.

പിന്നീട് വർഷങ്ങൾക്കു ശേഷമാണ്, തങ്ങളുടെ രാജ്യത്തിന്‍റെ ഭരണസഭയിലേക്കുള്ള പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിൽ വോട്ടുചെയ്യുവാനുള്ള അവകാശം പുരുഷന്മാർക്കൊപ്പം സ്ത്രീകൾക്കും ലഭിച്ചത്. ബ്രിട്ടനിൽ 1928 വരെയും ഫ്രാൻസിൽ 1946 വരെയും സമത്വത്തിലധിഷ്ഠിതമായ വോട്ടവകാശത്തിനുവേണ്ടി കാത്തിരിക്കേണ്ടി വന്നു.

ജനാധിപത്യ ധ്വംസനങ്ങൾ

ഇനിയും പല രാജ്യങ്ങളിലും ജനാധിപത്യം നിലവിൽ വന്നിട്ടില്ല. നിലവിൽ വന്ന രാജ്യങ്ങളിൽ പലതിലും സായുധവിപ്ലവങ്ങളിലൂടെ ജനാധിപത്യം കശാപ്പു ചെയ്യപ്പെടുന്നത് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നാം കാണുന്നുണ്ട്. ഭരണകൂട വ്യവസ്ഥയില്ലാത്ത രാജ്യങ്ങൾ ഇക്കാലത്തും ഉണ്ടെന്നത് എത്രയോ അരോചകമാണ്. അതിനൊക്കെ പുറമെയാണ്, സുതാര്യമായ അധികാര കൈമാറ്റത്തിനുള്ള സാധ്യതകൾ സമരാഭാസ വേദികളാകുന്ന ഇന്നിന്‍റെ ജനാധിപത്യ കാഴ്ചകൾ. അമേരിക്കയിലെ കാപ്പിറ്റോൾ കലാപ സംഭവം ഇത്തരത്തിലുള്ള ധ്വംസനങ്ങളുടെ തുടർച്ചയാണ്.

വ്യക്തമായ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട ഒരു സംവിധാനത്തെ അംഗീകരിക്കാനും തങ്ങളുടെ തോൽവി അംഗീകരിച്ച് സുഗമമായി അധികാരകൈമാറ്റം നടത്താനുമുള്ള ജനാധിപത്യ സാധ്യതകളെ കാറ്റിൽ പറത്തുന്ന ഇത്തരം രീതികൾ കാലഹരണപ്പെടേണ്ടതും വരുംകാല ചരിത്രത്തിൽ ആവർത്തിക്കാൻ പാടില്ലാത്തതുമാണ്.

ഒരു വോട്ടിനാണെങ്കിലും നറുക്കെടുപ്പിലൂടെയാണെങ്കിലും ജനാധിപത്യ വ്യവസ്ഥയിൽ, ജയം ജയം തന്നെയാണ്. അതംഗീകരിക്കുകയെന്നതാണ് ഒരു ജനാധിപത്യവിശ്വാസി ചെയ്യേണ്ട പ്രാഥമിക കടമ. അതിന് ഇടംകോലിടാതെ വികസന പ്രക്രിയയിൽ പൗരബോധത്തോടെ പങ്കാളിയാകുമ്പോഴാണ് യഥാർഥ ജനാധിപത്യം ഉടലെടുക്കുക.

ഡോ. ഡെയ്സൻ പാണേങ്ങാടൻ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.