Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ടൂൾ കിറ്റിനുള്ളിലെ കുറ്റവും ശിക്ഷയും
Monday, February 15, 2021 11:42 PM IST
പണി ആയുധങ്ങൾ ഒതുക്കിവച്ച് വിവാദ കാർഷിക നിയമങ്ങൾക്കെതിരേ സമരം ചെയ്യുന്ന കർഷകർക്കു പിന്തുണ അർപ്പിക്കാൻ ഒരുക്കിയ ഡിജിറ്റൽ പണിയായുധങ്ങളെ ചൊല്ലിയാണു രാജ്യത്തെ പുതിയ വിവാദം. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ടൂൾ കിറ്റ് ആണ് പുതിയ വിവാദ താരം.
ടൂൾകിറ്റ് പങ്കുവച്ചതിന്റെ പേരിൽ ബംഗളുരുവിൽ നിന്നുള്ള 22 വയസുകാരി വിദ്യാർഥി ദിഷ രവി അറസ്റ്റിലായതോടെ ഈ വിഷയത്തിൽ രാജ്യവ്യാപക പ്രതിഷേധങ്ങളും ചർച്ചകളും മുറുകിയിരിക്കുന്നു. രാജ്യദ്രോഹ കുറ്റം ഉൾപ്പെടെ ചുമത്തി ദിഷ രവിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ മുംബൈയിൽ നിന്നുള്ള ആക്ടിവിസ്റ്റും അഭിഭാഷകയുമായ നികിത ജേക്കബ്, ശാന്തനു എന്നിവർക്കെതിരേ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അറസ്റ്റ് വാറന്റും ഇറങ്ങി. നാലാഴ്ചത്തേക്ക് അറസ്റ്റ് ഒഴിവാക്കണം എന്നാവശ്യപ്പെട്ടു നികിത ജേക്കബ് ബോംബെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ടൂൾ കിറ്റ് കേസിൽ ആദ്യമായി അറസ്റ്റിലായ ദിഷ രവിയും പോയറ്റിക് ജസ്റ്റീസ് ഫൗണ്ടേ ഷൻ എന്ന സംഘടനയും റിപ്പബ്ലിക് ദിനത്തിലെ പ്രതിഷേധത്തിനു മുന്നോടിയായി ഒരു ട്വിറ്റർ കൊടുങ്കാറ്റ് തന്നെ സൃഷ്ടിക്കണം എന്നാവശ്യപ്പെട്ടു നികിത ജേക്കബിനെ സമീപിച്ചു എന്നാണ് ഡൽഹി പോലീസിന്റെ ആരോപണം.
ദിഷയുടെ അറസ്റ്റിനെ അപലപിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി അടക്കമുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. ദിഷയെ ഉടൻ വിട്ടയക്കണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു. തോക്കുമായി നടക്കുന്നവർ നിരായുധയായ ഒരു പെണ്‍കുട്ടിയെ ഭയക്കുന്നു. നിരായുധയായ ഒരു പെണ്‍കുട്ടി ധൈര്യത്തിന്റെയും പ്രതീക്ഷയുടെയും കിരണങ്ങൾ പരത്തുന്നു എന്ന ട്വീറ്റ് ഇന്ത്യ നിശബ്ദയാക്കപ്പെടുന്നു എന്ന ഹാഷ് ടാഗോടെ പ്രിയങ്ക ട്വീറ്റ് ചെയ്തു.
ദിഷയും അറസ്റ്റും വിവാദവും
ഡൽഹി കോടതിയിൽ ഹാജരാക്കിയ ദിഷയെ അഞ്ചു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടതിനെതിരേ പ്രമുഖ നിയമ വിദഗ്ധർ രംഗത്തെത്തി. ശനിയാഴ്ച ബംഗളുരുവിൽ നിന്ന് അറസ്റ്റ് ചെയ്ത ദിഷയെ ട്രാൻസിറ്റ് റിമാൻഡ് പോലുമില്ലാതെയാണ് ഡൽഹി പോലീസ് തലസ്ഥാനത്തേക്ക് കൊണ്ടുവന്നത്. ഡൽഹി പട്യാല ഹൗസ് കോടതിയിൽ ഞായറാഴ്ച ഹാജരാക്കിയപ്പോൾ ദിഷയ്ക്ക് വേണ്ടി ഹാജരാകാൻ അഭിഭാഷകരും ഉണ്ടായിരുന്നില്ല.
അഭിഭാഷകർ ഇല്ലാത്തപ്പോൾ ജുഡീഷൽ കസ്റ്റഡിയിൽ വിടുന്നിതിനു പകരം നേരെ പോലീസ് കസ്റ്റഡിയിലേക്ക് വിട്ട മജിസ്ട്രേറ്റിന്റെ നടപടി തെറ്റാണെന്നു ചൂണ്ടിക്കാട്ടി മുതിർന്ന അഭിഭാഷക റെബേക്ക ജോണ്‍ രംഗത്തെത്തി. മറ്റൊരു അക്രമ സംഭവങ്ങളിലും പങ്കില്ലാതിരിക്കേ സോഷ്യൽ മീഡിയയിൽ ഒരു ടൂൾകിറ്റ് പങ്കുവച്ചതിന്റെ പേരിൽ ദിഷയെ അറസ്റ്റ് ചെയ്തതു തന്നെ നിയമവിരുദ്ധമാണെന്നാണ് മുതിർന്ന അഭിഭാഷകനായ കോളിൻ ഗോണ്‍സാൽവസ് ചൂണ്ടിക്കാട്ടിയത്.
ബംഗളുരു മൗണ്ട് കാർമൽ കോളജിൽ നിന്നു ബിരുദം പൂർത്തിയാക്കിയ ദിഷ രവി ഫ്രൈഡേ ഫോർ ഫ്യൂച്ചർ കാന്പയിൻ എന്ന പരിസ്ഥിതി പ്രസ്ഥാനത്തിന്റെ സഹസ്ഥാപകയാണ്. വെള്ളിയാഴ്ചകൾ പഠനം ഉപേക്ഷിച്ച് പരിസ്ഥിതി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയായിരുന്നു ഇവരുടെ രീതി. ദിഷ നിലവിൽ ഒരു ഭക്ഷ്യ സംസ്കരണ കന്പനിയുടെ മാനേജരാണ്. യുവ സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തൻബർഗ് പങ്കുവച്ച ടൂൾ കിറ്റ് എഡിറ്റ് ചെയ്തു പ്രചരിപ്പിച്ചു എന്നാണു ദിഷയ്ക്കെതിരേ ഡൽഹി പോലീസ് ആരോപിക്കുന്ന കുറ്റം.
തനിക്ക് ഒരു ഗൂഢാലോചനയിലും പങ്കില്ലെന്നും കർഷക സമരത്തെ പിന്തുണയ്ക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും ടൂൾകിറ്റിൽ രണ്ടു വരിയിൽ മാറ്റം വരുത്തിയിരുന്നു എന്നും ദിഷ തന്നെ ഞായറാഴ്ച കോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ, ഡൽഹി പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയിപ്പോൾ ദിഷയ്ക്കു വേണ്ടി കോടതിയിൽ അഭിഭാഷകർ ഹാജരായിരുന്നില്ല. ഏതു കോടതിയിലാണ് ഹാജരാക്കുക എന്ന് ദിഷയുടെ അഭിഭാഷകരെ പോലീസ് അറിയിച്ചിരുന്നുമില്ല.
എന്താണു ടൂൾ കിറ്റ്
ടൂൾ കിറ്റ് എന്നാൽ, ലളിതമായി പറഞ്ഞാൽ, ഒരു വിഷയത്തെയോ പ്രതിഷേധങ്ങളെയോ കുറിച്ചു വിശദീകരിക്കുന്ന ഡിജിറ്റൽ മാർഗനിർദേശങ്ങളാണ്. കർഷക സമരത്തിനു പിന്തുണ അർപ്പിച്ച് പ്രചരിച്ച ടൂൾകിറ്റ് ഗൂഗിൾ ഡോക്യുമെന്റായിരുന്നു. ഒരു പ്രശ്നത്തെ എങ്ങനെ സമീപിക്കാം എന്നതിനെക്കുറിച്ചോ പരാതികളെക്കുറിച്ചോ പ്രതിഷേധങ്ങളെക്കുറിച്ചോ വലിയ ജനകീയ മുറ്റേങ്ങളെക്കുറിച്ചോ ഉള്ള വിശദീകരണങ്ങളാണു ടൂൾ കിറ്റുകൾ. പ്രക്ഷോഭത്തിനു പിന്നിലെ കാരണങ്ങൾ. സമരത്തിൽ പങ്കെടുക്കേണ്ടതെങ്ങനെ, ഏതൊക്കെ തരത്തിൽ സമരപരിപാടികൾക്ക് പ്രചാരണം നൽകണം, ആഭ്യന്തര-ആഗോള തലത്തിൽ എങ്ങനെ പിന്തുണ നേടണം, സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തേണ്ട രീതികൾ എങ്ങനെ എന്നിവ അടക്കമുള്ള നിർദേശങ്ങളാണ് ഒരു ടൂൾ കിറ്റിന്റെ ഉള്ളടക്കം.
ടൂൾ കിറ്റിനുള്ളിലെ വിവാദം
സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തൻബർഗ് കർഷകസമരത്തിനു പിന്തുണ അർപ്പിച്ച് ട്വിറ്ററിൽ പങ്കുവച്ച ടൂൾ കിറ്റാണ് ഇപ്പോൾ രാജ്യത്തു വിവാദ വിഷയമായിരിക്കുന്നത്. ഡൽഹിയിൽ നടന്നുവരുന്ന കർഷക സമരത്തെക്കുറിച്ച് അറിയാത്തവർക്ക് അതിന്റെ സാഹചര്യങ്ങൾ നന്നായി മനസിലാക്കി, എങ്ങനെ പിന്തുണ നൽകണമെന്നു സമഗ്രമായി വിശദീകരിക്കുന്ന ഗൂഗിൾ ഡോക്യുമെന്റായിരുന്നു ഈ ടൂൾ കിറ്റ്. കർഷകരെയും കാർഷികരംഗത്തെയും കോർപറേറ്റ് ചൂഷണങ്ങൾക്കു വിട്ടുകൊടുക്കുന്നതിനെപ്പറ്റിയും ഇതിൽ വിശദീകരിക്കുന്നു.
കർഷക സമരത്തെ പിന്തുണയ്ക്കാൻ ആഹ്വാനം ചെയ്യുന്ന ഈ ടൂൾ കിറ്റിന്റെ നിർമാണത്തിനു പിന്നിൽ പോയറ്റിക് ജസ്റ്റീസ് ഫൗണ്ടേഷൻ എന്ന ഖാലിസ്ഥാൻ അനുകൂല സംഘടന ആണെന്നാണ് ഡൽഹി പോലീസ് ആരോപിക്കുന്നത്. റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിലേക്ക് അതിക്രമിച്ചു കയറി അക്രമം നടത്തിയതുൾപ്പടെയുള്ള സംഭവങ്ങൾക്കു പിന്നിലെ ഗൂഢാലോചനയ്ക്കും ആസൂത്രണങ്ങൾക്കും ഈ ടൂൾകിറ്റുമായി ബന്ധമുണ്ടെ ന്നും പോലീസ് പറയുന്നു.
ഗ്രേറ്റ തൻബർഗ് ആദ്യം ട്വിറ്ററിൽ പങ്കുവച്ച ടൂൾ കിറ്റ് ഏറെ പ്രചാരം നേടുന്നതിനു മുമ്പേ സ്വയം ഡിലീറ്റ് ചെയ്തിരുന്നു. ജനുവരി 26നും അതിനു പിന്നാലെയും കർഷകർക്ക് അനുകൂലമായി ഒരു ഡിജിറ്റൽ പ്രക്ഷോഭം തന്നെ നടത്തണമെന്ന ആഹ്വാനമാണ് ഇതിൽ ഉണ്ടായിരുന്നതെന്ന് ഡൽഹി പോലീസ് പറയുന്നു. ജനുവരി 23 മുതൽ നടത്തേണ്ട നീക്കങ്ങളും ഇതിൽ ഉൾപ്പെടുത്തിയിരുന്നു എന്നാണ് ആരോപണം.
പിന്നീട് ഫെബ്രുവരി നാലിനു ഗ്രേറ്റ പങ്കുവച്ച രണ്ടാമത്തെ ടൂൾകിറ്റിൽ കർഷക സമരവുമായി ബന്ധപ്പെട്ട ട്വീറ്റുകളിലും പോസ്റ്റുകളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറിനെയും ടാഗ് ചെയ്യണം എന്നതുൾപ്പടെയുള്ള നിർദേശങ്ങളായിരുന്നു.
ഗ്രേറ്റ തൻബർഗ് പങ്കുവച്ച ടൂൾകിറ്റിലൂടെ രാജ്യത്തിനെതിരായ ഗൂഢാലോചന പുറത്തായെന്നാണ് കേന്ദ്ര സർക്കാരും മന്ത്രിമാരും ആരോപിക്കുന്നത്. നേരത്തേ തന്നെ ടൂൾ കിറ്റിന്റെ പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ചുള്ള സമഗ്ര വിവരങ്ങൾ ആവശ്യപ്പെട്ട് ഡൽഹി പോലീസ് ഗൂഗിൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിരുന്നു. ഇന്ത്യ മനുഷ്യാവകാശ ലംഘനങ്ങളുടെ സ്ഥിരം വേദിയാണെന്നും മറ്റുമുള്ള ആരോപണങ്ങൾ ടൂൾ കിറ്റിലുണ്ടെ ന്നും പോലീസ് പറയുന്നു.
കിറ്റിൽ കാര്യമുണ്ടോ?
ടൂൾ കിറ്റിന്റെ മറവിൽ പ്രതിഷേധ ശബ്ദങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങളാണ് കേന്ദ്ര സർക്കാരും ഡൽഹി പോലീസും നടത്തുന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ദിഷ രവിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് പ്രിയങ്ക ഗാന്ധി രംഗത്തെത്തിയതിന് പിന്നാലെ പി. ചിദംബരവും വിമർശനവുമായി രംഗത്തെത്തി. ഇന്ത്യൻ മണ്ണിലേക്ക് ചൈനീസ് സൈന്യം കടന്നുകയറുന്നതിലും വലുതാണോ കർഷക സമരത്തെ പിൻതുണയ്ക്കുന്ന ഒരു ടൂൾ കിറ്റ് എന്നാണ് ചിദംബരം ചോദിച്ചത്. 22 വയസുള്ള ഒരു പെണ്‍കുട്ടി എങ്ങനെയാണ് രാജ്യത്തിനു ഭീഷണിയായി മാറുന്നതെന്നും ദിഷയുടെ അറസ്റ്റിനെ ചൂണ്ടി ചിദംബരം ചോദിച്ചു.
ദിഷയെ ഉടൻ വിട്ടയക്കണം എന്നാവശ്യപ്പെട്ട് പരിസ്ഥിതി, സാമൂഹ്യ പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്.
സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
Latest News
വീട്ടമ്മയുടെ മരണം; അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍
മാനന്തവാടിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റ് വിതരണ നീക്കമെന്ന് പരാതി
എല്ലാം ശരിയാകും, സന്തോഷത്തോടെ ഇരിക്കാൻ നിമിഷപ്രിയ പറഞ്ഞതായി അമ്മ
മേൽപ്പാലത്തിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ
രാസലഹരിയുമായി യുവാവ് പിടിയിൽ
Latest News
വീട്ടമ്മയുടെ മരണം; അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍
മാനന്തവാടിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റ് വിതരണ നീക്കമെന്ന് പരാതി
എല്ലാം ശരിയാകും, സന്തോഷത്തോടെ ഇരിക്കാൻ നിമിഷപ്രിയ പറഞ്ഞതായി അമ്മ
മേൽപ്പാലത്തിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ
രാസലഹരിയുമായി യുവാവ് പിടിയിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top