Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ആനവണ്ടിയും മലയാളിയും
Thursday, February 18, 2021 12:09 AM IST
ഇടയ്ക്കിടയ്ക്ക് ഒറ്റപ്പെട്ട ചില ശബ്ദങ്ങൾ ഉയർന്നുവരുമ്പോൾ അതു കെഎസ്ആർടിസി യുടെ രക്ഷയ്ക്കായി ആണെന്ന തോന്നൽ ഉളവാകുകയും എന്നാൽ പിന്നീട് പഴയപടി തന്നെ ആകുന്നതുമാണു വർഷങ്ങളായി കണ്ടുകൊണ്ടിരിക്കുന്നത്. മറ്റേതൊരു പൊതുമേഖലാ സ്ഥാപനത്തെയുംപോലെ അല്ലാതെ മാറിച്ചിന്തിക്കേണ്ട ചില കാര്യങ്ങൾ പൊതുജനത്തിന് കെഎസ്ആർടിസിയെപ്പറ്റിയുണ്ട്. അതുകൊണ്ടു മാനേജ്മെന്റ് വഴി പരിഹരിക്കേണ്ടതിനേക്കാൾ കൂടുതൽ കാര്യങ്ങൾ കെഎസ്ആർടിസിക്കായി പൊതുജനത്തിനു ചെയ്യാൻ കഴിയും.
പണ്ടുമുതലേ കെഎസ്ആർടിസി ഒരു കുത്തഴിഞ്ഞ പുസ്തകമാണ്. ജീവനക്കാരുടെ ആത്മാർഥതയില്ലായ്മ, യൂണിയനുകളുടെ അനാവശ്യ ഇടപെടലുകൾ എന്നിങ്ങനെ പല കാരണങ്ങൾ അതിനുപിന്നിലുണ്ട്. എന്നിരുന്നാലും, പരിഹാരമില്ലാതെ ഒരു പ്രശ്നവും പിറക്കുന്നില്ല എന്ന ആപ്തവാക്യം ഉൾക്കൊള്ളുമ്പോൾ ഇവിടെ ആനവണ്ടിയുടെ കാര്യത്തിൽ അതെങ്ങനെയെന്ന ചോദ്യം പ്രസക്തമാണ്.
തമിഴ്നാട്ടിൽ റോഡ് പൊതുഗതാഗതം ലാഭത്തിലാണ്. എന്നാൽ, കേരളത്തിൽ അത് വൻ നഷ്ടത്തിലും. പ്രധാന കാരണം കേരളത്തിലെ സ്വകാര്യവാഹനങ്ങളുടെ ബാഹുല്യം തന്നെയാണ്. ഇവിടെ ദീർഘദൂര യാത്രകൾക്ക് മാത്രമാണ് പൊതുഗതാഗതത്തെ ആശ്രയിക്കുന്നത്. അതും കുടുംബത്തോടെയുള്ള യാത്രയാകുമ്പോൾ മിക്കവരും കാർ തന്നെയാകും ഉപയോഗിക്കുന്നത്. തമിഴ്നാട്ടിൽ അതല്ല സ്ഥിതി. അവിടെ സ്വന്തമായി വാഹനങ്ങൾ ഇല്ലാത്തവരാണ് അധികം. വാഹനം ഉള്ളവർ തന്നെ ഇന്നും സ്വന്തം വണ്ടികൾ ഒരു ആഡംബരമായി തന്നെയാണ് കാണുന്നത്. ഫലമോ, അവിടെ പൊതുഗതാഗതം ഒരു സംസ്കാരമായി നിലനിൽക്കുകയും ചെയ്യുന്നു. എന്നാൽ ഇവിടെ പൊതുഗതാഗതം ഉപയോഗിക്കുന്നത് അഭിമാനക്ഷതമായി കാണുന്നവരാണ് അധികവും.
ആത്മാർഥതയുള്ള ജീവനക്കാരുടെ സഹകരണമാണ് ഏതു സ്ഥാപനത്തിന്റെയും വിജയത്തിനാധാരം. ആ ആത്മാർഥത ഏറിയകൂറും ഉടലെടുക്കുന്നത് അവരുടെ പ്രയത്നങ്ങൾക്ക് അംഗീകാരവും തക്കതായ പ്രതിഫലവും ലഭിക്കുമ്പോഴാണ്. നല്ല ശമ്പളം കിട്ടിയിട്ട് ആത്മാർഥതയാകാം എന്ന ചിന്ത വിട്ട്, സ്ഥാപനത്തെ ലാഭകരമാക്കി മാറ്റിയതിനുശേഷം ശമ്പളപരിഷ്കരണം ആവശ്യപ്പെടാമെന്ന നിലപാടിലെത്താൻ ജീവനക്കാർക്ക് കഴിയാതെപോകുന്നതാണ് കെഎസ്ആർടിസിയുടെ ദുരവസ്ഥയുടെ മറ്റൊരുകാരണം.
മാറിമാറിവന്ന ഉന്നത ഉദ്യോഗസ്ഥരുടെ ദീർഘവീക്ഷണത്തിന്റെ അഭാവവും കെഎസ്ആർടിസിയുടെ തകർച്ചയ്ക്കു കാരണമായിട്ടുണ്ട്. ജീവനക്കാരെ കൃത്യമായും കാര്യക്ഷമമായും ഉപയോഗിക്കേണ്ട സമയത്തു രാഷ്ട്രീയം കളിക്കാനും മറ്റും പോകുന്നതാണ് അവിടെ പലപ്പോഴും സംഭവിക്കുന്നത്. ഇത്തരം ഉദ്യോഗസ്ഥരുടെ പ്രവൃത്തികൾ താഴേത്തട്ടിലുള്ള അധികാരകേന്ദ്രങ്ങളിലും പ്രതിഫലിക്കും. അങ്ങനെയുള്ള പ്രതിഫലനങ്ങൾ ആകമാനം പ്രകടമാകുമ്പോൾ സ്ഥാപനം ലാഭകരമാക്കുന്നതിനുള്ള ചിന്തകൾ അന്യമാകുകയും നഷ്ടത്തിലേക്കു കൂപ്പുകുത്തുകയും ചെയ്യുന്നു.
സേവനസന്നദ്ധരായ തൊഴിലാളികൾ എന്നതിനു പകരം സർക്കാർ ശമ്പളം പറ്റുന്നവർ എന്ന ചിന്തയാണ് ഒട്ടുമിക്ക തൊഴിലാളികൾക്കുമുള്ളത്. ഡ്യൂട്ടിക്കനുസരിച്ചു സർവീസ് നടത്തി, വണ്ടി ഡിപ്പോയിൽ കയറ്റിയിട്ടു വീട്ടിൽപോകുക എന്നതിൽക്കവിഞ്ഞു ഡ്രൈവറും കണ്ടക്ടറും തങ്ങൾക്ക് അന്നം തരുന്ന വണ്ടിയുടെ സീറ്റിൽ പൊടി കണ്ടാൽ തുടച്ചു വൃത്തിയാക്കാനൊന്നും മെനക്കെടാറില്ല എന്നതാണ് അവർക്ക് ജോലിയോടുള്ള സമീപനം.
സ്വന്തം കാറിന്റെ ഗിയറുകൾ രണ്ടുവിരലുകൾ കൊണ്ടു മാറ്റുന്നവർ, ബസ് കയറിയാൽ ഗിയറിനോടും ആക്സിലറേറ്ററിനോടും പെരുമാറുന്നത് ആരോടോ പകതീർക്കുന്നപോലെയാണ്. സ്ഥിരമായിവരുന്ന യാത്രക്കാരോട് കുശലം പറയാനോ പുതിയ യാത്രക്കാരെ പരിചയപ്പെടാനോ കുറച്ചു നല്ലവർത്തമാനം പറയാനോ ഒന്നും മെനക്കെടാതെ കണ്ടക്ടർമാർ മുതിർന്ന യാത്രക്കാരോടുപോലും മുഖം കറുപ്പിച്ച് ഇടപെടുന്നു. ഇനിയൊരിക്കലും ആ നശിച്ച ബസിൽ കയറാൻ ഇടവരുത്തരുതെന്ന ചിന്തയിൽ യാത്രക്കാരെ എത്തിക്കുകയാണ് ഏറെ ജീവനക്കാരും ചെയ്യുന്നത്. യാത്രക്കാരോടു സ്നേഹത്തോടെ പെരുമാറിയാൽ പൊതുജനത്തിന്റെ മനോഭാവവും മാറും.
ജീവനക്കാരിൽ അഞ്ചു ശതമാനവും ഇഞ്ചികൃഷിയാണെന്ന എം.ഡി. ബിജു പ്രഭാകർ പറഞ്ഞിരുന്നല്ലോ. എന്നാൽ ഇഞ്ചികൃഷിക്കാരെ കൃത്യമായി കണ്ടെത്തി പുറത്താക്കാൻ എംഡിക്കുപോലും കഴിയുന്നില്ല. കാരണം ഇഞ്ചികൃഷിക്കു പോകുന്നവർ തങ്ങൾ ഒരിക്കലും പിടിക്കപ്പെടില്ലെന്നും നടപടിക്കു വിധേയരാകില്ലെന്നും അറിഞ്ഞുകൊണ്ടുതന്നെയാണ് അതിനുപോകുന്നത്. അവരെ സംരക്ഷിക്കാൻ സ്ഥാപനത്തിനകത്തുതന്നെ സംവിധാനങ്ങളുമുണ്ട്.
കെഎസ്ആർടിസിയെ രക്ഷപ്പെടുത്താനാവുമോ? ചെറിയൊരു ശതമാനം ആളുകൾ തങ്ങളുടെ ഇംഗിതം നടത്തിയെടുക്കാൻ സ്ഥാപനത്തെ ഉപയോഗിക്കുന്നത് തടയാൻ സംവിധാനം ഏർപ്പെടുത്തണം. അടിമുടി ബാധിച്ച അഴിമതി അത്രയെളുപ്പം തുടച്ചുമാറ്റാനാവില്ല. അതിനു സാവകാശവും സർക്കാർ സംവിധാനത്തിന്റെ കൃത്യമായ ഇടപെടലും ആവശ്യമാണ്.
സ്വകാര്യവത്കരണമാണ് മറ്റൊരു പോംവഴി. ആ വാക്കുകേൾക്കുമ്പോൾ പൊതുജനത്തിനു ഹാലിളകുന്നത് സ്വാഭാവികം. എന്നാൽ ചില രംഗങ്ങളിൽ സ്വകാര്യവത്കരണം തന്നെയാണ് ഉത്തമം.
മലയാളിയുടെ സ്വകാര്യവാഹനപ്രിയം അൽപ്പമൊന്ന് കുറയ്ക്കേണ്ടതുണ്ട്. അല്പം നടന്ന് ബസ്സ്റ്റോപ്പിൽ പോയി അൽപ്പസമയം വണ്ടി കാത്തിരുന്ന്, ബസിൽക്കയറി യാത്ര ചെയ്യുന്ന സംസ്കാരത്തിലേക്കെത്താൻ വലിയ കഷ്ടപ്പാടൊന്നുമില്ല. ശീലങ്ങൾ അൽപ്പമൊന്ന് മാറ്റിപ്പിടിച്ചാൽ മാത്രം മതി. ആനവണ്ടി ജനങ്ങൾ ഏറ്റെടുക്കുന്നതിനൊപ്പം സ്ഥാപനത്തിന്റെ ഭരണം സുതാര്യമാവുകയും വേണം.
ഡോ. അബേഷ് രഘുവരൻ
(ലേഖകൻ കൊച്ചി സർവകലാശാല സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി അസിസ്റ്റന്റ് പ്രഫസറാണ്)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കൊലക്കേസ് പ്രതികള്ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന് സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര് പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന് ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
Latest News
വ്യാജ വാർത്ത പ്രചരിപ്പിച്ചു; പ്രതിപക്ഷ നേതാവ് പരാതി നൽകി
ഹൈദരാബാദ് തകർന്നു വീണു; ബംഗളൂരുവിന് ജയം
കാട്ടാനയുടെ ആക്രമണത്തിൽ യുവാവിനു പരിക്ക്
മലയാറ്റൂരിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
ശബരി വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു
Latest News
വ്യാജ വാർത്ത പ്രചരിപ്പിച്ചു; പ്രതിപക്ഷ നേതാവ് പരാതി നൽകി
ഹൈദരാബാദ് തകർന്നു വീണു; ബംഗളൂരുവിന് ജയം
കാട്ടാനയുടെ ആക്രമണത്തിൽ യുവാവിനു പരിക്ക്
മലയാറ്റൂരിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
ശബരി വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top