Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വാരാണസിയിലെ അശാന്തി
Sunday, April 11, 2021 12:15 AM IST
അടുത്തയിടെ സംഭവിച്ച രണ്ടു കാര്യങ്ങൾ ജാതിമതഭേദമെന്യേ രാജ്യത്തെ സമാധാന കാംക്ഷികളായ ആളുകളെ ഉത്കണ്ഠാകുലരാക്കിയിരിക്കുന്നു. രണ്ടിനും കോടതി നിമിത്തമായെന്നത് ഗൗരവം വർധിപ്പിച്ചിട്ടുമുണ്ട്.
ഒന്ന് വാരാണസിയിലെ ഗ്യാൻവാപി മോസ്ക് സ്ഥിതി ചെയ്യുന്നിടത്ത് മുന്‍പ് ക്ഷേത്രമായിരുന്നോ എന്നു പരിശോധിക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് വാരാണസി സിവിൽ കോടതി ആവശ്യപ്പെട്ടിരിക്കുന്ന വാർത്തയാണ്. ഇതിനോടു ചേർത്തു വായിക്കേണ്ട മറ്റൊരു വാർത്ത അതിനു മുന്‍പ് സുപ്രീം കോടതിയിൽ ഉണ്ടായി. അത് 1991-ലെ ആരാധനാലയ നിയമ (Places of Worship (Special Provisions) Act, 1991.) ത്തിന്റെ നിയമസാധുത ചോദ്യം ചെയ്തുകൊണ്ട് കഴിഞ്ഞ മാസം സമർപ്പിക്കപ്പെട്ട ഒരു ഹർജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചെന്നു മാത്രമല്ല, കേന്ദ്രത്തിന്റെ അഭിപ്രായം ആരായുകയും ചെയ്തു എന്നതാണ്. രാജ്യത്തെ ആരാധനാലയങ്ങളെല്ലാം 1947 ഓഗസ്റ്റ് 15 ന്ഏതു സ്ഥിതിയിലായിരുന്നോ ആ സ്ഥിതിയിൽ നിലനിർത്തണമെന്നാണ് 1991-ലെ നിയമം നിഷ്കർഷിക്കുന്നത്. ഇതാണ് ഇപ്പോൾ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. ഡൽഹിയിലെ ബിജെപി നേതാവും പാർട്ടി വക്താവുമായ അശ്വിനി കുമാർ ഉപാധ്യായ ആണ് നിയമത്തെ ചോദ്യം ചെയ്തുകൊണ്ട് കോടതിയെ സമീപിച്ചത് എന്നതും ശ്രദ്ധേയമാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ കോടതിയിൽ എന്തു മറുപടി നല്‍കുമെന്നാണ് ഇനി അറിയാനുള്ളത്.
എന്താണു സംഭവിക്കുന്നത്?
1991-ലെ നിയമം സുപ്രീം കോടതി അപ്രതീക്ഷിതമായി പരിഗണിച്ചതിനു പിന്നാലെയാണ് ക്ഷേത്രമുണ്ടായിരുന്നിടത്താണോ മോസ്ക് പണിതിരിക്കുന്നത് എന്നു പരിശോധിക്കാൻ വാരാണസിയിലെ സിവിൽ കോടതി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. കോടതി വിധി രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങൾ ഉത്ക്കണ്ഠയോടെയാണ് കേട്ടതെങ്കിലും, വർഗീയവാദികൾ ഉൾപ്പെടെ ഒരു വിഭാഗം ഈ നീക്കത്തെ ആവേശപൂർവം കൊണ്ടാടുകയുമാണ്.
പതിറ്റാണ്ടുകൾ നീണ്ട ബാബറി മസ്ജിദ്-രാമജന്മഭൂമി തർക്കത്തിന്റെ അസ്വസ്ഥതകൾ ഇനിയൊരിക്കലും ആവർത്തിക്കില്ലെന്നു കരുതി രാജ്യം ആശ്വസിച്ചിരുന്നതിന്റെ പ്രധാന കാരണമായിരുന്നു 1991-ൽ നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സർക്കാർ കൊണ്ടുവന്ന ആരാധനാലയ നിയമം. അന്ന് ബാബറി-രാമജന്മഭൂമി തർക്കം കോടതിയിലായിരുന്നതിനാൽ അതു മാത്രം 91ലെ നിയമപരിധിയിൽനിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. മറ്റൊരു ആരാധനാലയത്തിന്റെ പേരിലും അവകാശവാദം ഉന്നയിക്കുന്നതിൽനിന്ന് തീവ്രമതവാദികളെ തടഞ്ഞത് മേല്പറഞ്ഞ നിയമമാണ്. കാശിയും മഥുരയുമൊക്കെ അതിൽ ഉൾപ്പെടുന്നു. 91-ലെ നിയമത്തിന്റെ ലക്ഷ്യവും അതായിരുന്നു.
ഇപ്പോഴിതാ ആ നിയമത്തെ ബിജെപി നേതാവ് സുപ്രീംകോടതിയിൽ ചോദ്യം ചെയ്യുകയും കോടതി അതു പരിഗണിക്കുകയും തൊട്ടുപിന്നാലെ ഹന്ദുത്വവാദികൾ ഗ്യാൻവാപി മോസ്കിന്റെ കാര്യത്തിൽ പ്രാദേശിക കോടതിയെ സമീപിക്കുകയും 91ലെ നിയമം നിലനില്‍ക്കെത്തന്നെ കോടതി അത് അനുവദിക്കുകയും ചെയ്തിരിക്കുന്നു. പരസ്പര ബന്ധിതമെന്നു സാധാരണ പൗരന്മാർപോലും ചിന്തിച്ചേക്കാവുന്ന രീതിയിലാണ് മേല്പറഞ്ഞ കാര്യങ്ങളൊക്കെ ചുരുങ്ങിയ സമയത്തിനുള്ളിൽ സംഭവിച്ചിരിക്കുന്നത്. അയോധ്യക്കേസിലെ സുപ്രീംകോടതി വിധിക്കുശേഷം വാരാണസി, മഥുര മോസ്കുകളുടെ കാര്യത്തിൽ അവകാശവാദമുന്നയിക്കില്ലെന്നു പറഞ്ഞ സംഘടനകളും ഇപ്പോൾ മൗനത്തിലാണ്.
ഒൗറംഗസീബിനെ തിരുത്താൻ
ഉത്തർപ്രദേശിലെ വാരാണസി(പഴയ കാശി) യിലാണ് ഗ്യാൻവാപി മോസ്ക്. മുഗൾ ചക്രവർത്തി ഒൗറംഗസീബാണ് 1669 -ൽ ഇതു പണി കഴിപ്പിച്ചത്. അക്ബറുടെ കാലത്ത് രാജാ മാൻസിംഗ് പണിത കാശി വിശ്വനാഥ ക്ഷേത്രം തകർത്താണ് മോസ്ക് പണിതതെന്നും അത് തങ്ങൾക്കു വിട്ടുകിട്ടണമെന്നുമാണ് ഹിന്ദുത്വവാദികൾ ഇപ്പോൾ ആവശ്യപ്പെടുന്നത്. മുഗൾ ചക്രവർത്തിമാരിൽ മൂന്നാമനായിരുന്ന അക്ബർ തറക്കല്ലിട്ടതും അക്ബറിന്റെ കൊച്ചുമകനും ഒൗറംഗസീബിന്റെ പിതാവുമായ ഷാജഹാൻ പണികഴിപ്പിച്ചതുമാണ് മോസ്ക് എന്ന് മുസ്ലീംകളിൽ ഒരു വിഭാഗവും അവകാശപ്പെടുന്നു.
മേയ് 31ലേക്കു കേസ് വീണ്ടും പരിഗണിക്കാൻ മാറ്റിവച്ചുകൊണ്ട് വാരാണസി സിവിൽ കോടതി ജഡ്ജി അശുതോഷ് തിവാരി പറഞ്ഞത്, ഈ തർക്കവിഷയം നമ്മുടെ ചരിത്രവുമായി ബന്ധപ്പെട്ടതാണെന്നും പള്ളിയിൽ പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളുണ്ടോ എന്നു പരിശോധിക്കണമെന്നുമാണ്. ഇതിനായുള്ള അഞ്ചംഗസമിതിയിൽ രണ്ടുപേർ മുസ്ലിം സമുദായത്തിൽനിന്നാകാമെന്നും മോസ്കിൽ പ്രാർഥനയ്ക്കു തടസമുണ്ടാകരുതെന്നും അങ്ങനെ വന്നാൽ പകരം സംവിധാനം ചെയ്തുകൊടുക്കണമെന്നും വരെ ജഡ്ജി നിർദേശിച്ചിട്ടുണ്ട്.
അയോധ്യയും കടന്ന്
ആരാധനാലയങ്ങൾ സംബന്ധിച്ച തർക്കങ്ങൾക്ക് അന്ത്യമായെന്നു കരുതിയ അയോധ്യാ വിധി വന്ന് ഒരു വർഷം കഴിഞ്ഞപ്പോഴാണ് കോടതിയിൽനിന്നുതന്നെ ഇത്തരമൊരു നീക്കമുണ്ടായിരിക്കുന്നത്. ബാബറി മസ്ജിദ് തകർത്തത് കുറ്റമാണെന്നു പറഞ്ഞ കോടതിയാണ്, 2.77 ഏക്കർ സ്ഥലം ക്ഷേത്രനിർമാണത്തിനു വിട്ടുകൊടുത്തത്. മസ്ജിദ് പണിയാൻ മുസ്ലീംസമുദായത്തിന് മറ്റൊരിടത്ത് അഞ്ചേക്കർ സ്ഥലം അനുവദിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
സുപ്രീംകോടതിയുടെ ആ സുപ്രധാന വിധിയിൽ അടിവരയിട്ടു പറഞ്ഞ ഒരു കാര്യമുണ്ട്. 1991ലെ ആരാധനാലയ നിയമത്തിന്റെ ഒരേയൊരു ഒഴിവാക്കലാണ് അയോധ്യാവിധി എന്നായിരുന്നു അത്. "ഭൂതകാലത്തേക്കു തിരിച്ചുപോകാതിരിക്കുക എന്നത് നമ്മുടെ മതേതര മൂല്യങ്ങളുടെ സുപ്രധാനഘടകമാണെന്ന' യാഥാർഥ്യത്തെ സംരക്ഷിക്കാനുള്ള നിയമത്തിന്റെ ഇടപെടലായിരുന്നു 1991-ലെ ആരാധനാലയ നിയമം എന്നും സുപ്രീംകോടതി പറഞ്ഞു. 19-ാം നൂറ്റാണ്ടുമുതൽ നിലനിന്നിരുന്ന തർക്കത്തിന് ഇങ്ങനെയെങ്കിലുമൊരു അവസാനമാകട്ടെയെന്നു കോടതിയോടൊപ്പം മുസ്ലീം സമുദായത്തിലെ വലിയൊരു വിഭാഗം ജനങ്ങളും ജനാധിപത്യ-മതേതര സമൂഹവും ആഗ്രഹിച്ചു. അങ്ങനെ ആ വൈകാരികതകൾ ശാന്തമാകുകയായിരുന്നു.
കുഴിതോണ്ടൽ എത്രത്തോളം
അയോധ്യാവിധിയിൽ കലുഷിതമല്ലാത്ത ഭാവിയെക്കുറിച്ചു സൂചിപ്പിച്ച സുപ്രീം കോടതി തന്നെ 1991ലെ ആരാധനാലയ നിയമം ചോദ്യം ചെയ്ത ഹർജി അനുവദിച്ചിരിക്കുന്നു. തൊട്ടുപിന്നാലെ പ്രാദേശിക കോടതി പുതിയൊരു ക്ഷേത്ര- മോസ്ക് തർക്കത്തിനു പ്രോത്സാഹനമാകുന്നവിധം ഭുതകാലത്തിന്റെ കുഴി മാന്താൻ ഉത്തരവിട്ടിരിക്കുന്നു. ഉത്കണ്ഠയുളവാക്കുന്ന കാര്യങ്ങളാണ് സംഭവിക്കുന്നത്. കാരണം ചരിത്രത്തിന്റെ കുഴി മാന്തിയാൽ എത്രത്തോളം താഴേക്കു പോകാനാകുമെന്ന് എല്ലാവരും ചിന്തിക്കേണ്ടതാണ്.
മോസ്ക്കുകളുടെയും ക്ഷേത്രങ്ങളുടെയും ഒക്കെ ചുവടുമാന്താൻ തുടങ്ങിയാൽ എത്രയെണ്ണം മാന്തും? എത്രയേറെ പിന്നിലേക്കു പോകും? ബുദ്ധ-ജൈന-ദ്രാവിഡ വിഭാഗങ്ങൾ ഇത്തരമൊരാവശ്യം ഉന്നയിച്ചു മുന്നോട്ടു വന്നാൽ രാജ്യത്തൊട്ടാകെ എത്ര കെട്ടിടങ്ങളുടെ ചുവടിളകും? ഇപ്പോൾ വാദികളായിരിക്കുന്ന പലരും അപ്പോൾ പ്രതികളായി മാറിക്കൂടെന്നില്ല. അപ്പോഴെന്താകും നിലപാട്? ചരിത്രത്തെ പുനഃസ്ഥാപിക്കുകയല്ല, പാഠം പഠിച്ചും തിരുത്തിയും കൈകോർത്തും പുരോഗമിക്കുകയാണ് ചെയ്യേണ്ടതെന്ന് നാം ഇനിയും പഠിച്ചില്ല.
ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യുന്പോൾ നമുക്ക് മുൻവിധികൾ ഉണ്ടാകാതിരിക്കുന്നതാണ് നല്ലത്. തങ്ങളുടെ ആരാധനാലയങ്ങൾക്കു പോറലേല്ക്കുന്പോൾ മാത്രം മതേതരത്വത്തെയും ജനാധിപത്യത്തെയും കൂട്ടുപിടിക്കുകയും അതേസമയം മറ്റുള്ളവരുടെ ആരാധനാലായങ്ങൾ ലോകത്തെവിടെയും തങ്ങളുടെ മതത്തിൽപെട്ടവർ കൈയൂക്കുകൊണ്ട് കൈക്കലാക്കുന്പോൾ ലജ്ജയില്ലാതെ ന്യായീകരിക്കുകയും ചെയ്യുന്നവരെ വിട്ടുകളയാം. അവർ ഇപ്പോൾ ഏതു പക്ഷത്താണെന്നു ചിന്തിക്കേണ്ടതില്ല. ഇത് ഇന്ത്യയാണ്. പാക്കിസ്ഥാനിലും തുർക്കിയിലുമൊക്കെ സംഭവിക്കുന്നത് ഇവിടെ സംഭവിക്കാതിരിക്കട്ടെ.
ജോസ് ആൻഡ്രൂസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
Latest News
മലയാറ്റൂരിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
ശബരി വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു
വിവി പാറ്റ് മുഴുവൻ എണ്ണണമെന്ന ഹർജികളിൽ സുപ്രീംകോടതി വിധി വെള്ളിയാഴ്ച
സിദ്ധാർഥന്റെ മരണം; പ്രാഥമിക കുറ്റപത്രം സിബിഐ സമർപ്പിച്ചു
ഈ തെരഞ്ഞെടുപ്പ് ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ: രാഹുൽ ഗാന്ധി
Latest News
മലയാറ്റൂരിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
ശബരി വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു
വിവി പാറ്റ് മുഴുവൻ എണ്ണണമെന്ന ഹർജികളിൽ സുപ്രീംകോടതി വിധി വെള്ളിയാഴ്ച
സിദ്ധാർഥന്റെ മരണം; പ്രാഥമിക കുറ്റപത്രം സിബിഐ സമർപ്പിച്ചു
ഈ തെരഞ്ഞെടുപ്പ് ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ: രാഹുൽ ഗാന്ധി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top