ഇന്ന് അധ്യാപകദിനം, നമുക്ക് ഏറെ മുന്നേറാനുണ്ട്
Saturday, September 4, 2021 11:50 PM IST
വി. ശിവൻകുട്ടി, വിദ്യാഭ്യാസ മന്ത്രി

ഇന്ത്യ കണ്ട പ്രതിഭാധനനായ അധ്യാപക ശ്രേഷ്ഠനും മികച്ച രാജ്യതന്ത്രജ്ഞനും നമ്മുടെ പ്രഥമ വൈസ്പ്രസിഡന്‍റും രണ്ടാമത്തെ പ്രസിഡന്‍റുമായ ഡോ.എസ്.രാധാകൃഷ്ണന്‍റെ ജന്മദിനം ആയ സെപ്റ്റംബര്‍ 5 നമുക്ക് അധ്യാപക ദിനമാണ്.

സ്വാതന്ത്ര്യം ലഭിച്ച് 75 സംവല്‍സരങ്ങള്‍ കഴിഞ്ഞ ഈ ഘട്ടത്തില്‍ പോലും സ്കൂള്‍ പ്രായത്തിലുള്ള 3.22 കോടി കുട്ടികള്‍ സ്കൂളിന് വെളിയിലാണ്. ഇതില്‍നിന്നെല്ലാം ഭിന്നമായ ഒരവസ്ഥയാണ് കേരളത്തില്‍ സ്കൂള്‍വിദ്യാഭ്യാസ രംഗത്തുള്ളത്.

സ്കൂള്‍ പ്രായത്തിലെത്തിയ ഏതാണ്ടെല്ലാ കുട്ടികളും സ്കൂളില്‍ എത്തിച്ചേര്‍ന്നു. മാത്രവുമല്ല 12ാം ക്ലാസ്‌സ് വരെ പഠനം തുടരുന്നു. നമ്മുടെ കൊഴിഞ്ഞുപോക്ക് നിരക്ക് രാജ്യത്ത് ഏറ്റവും കുറവാണ് 0.1%.

നീതിആയോഗ് പുറത്തിറക്കിയ സ്കൂള്‍ എഡ്യൂക്കേഷന്‍ ക്വാളിറ്റി ഇന്‍റക്സ് റിപ്പോര്‍ട്ടിലും, യുണൈറ്റഡ് നേഷന്‍സും നീതിആയോഗും സംയുക്തമായിറക്കിയ എസ്.ഡി.ജി ഇന്ത്യാ റിപ്പോര്‍ട്ട് പ്രകാരവും ഏറ്റവും മുന്നില്‍ കേരളമാണ്. കേന്ദ്രവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പെര്‍ഫോമന്‍സ് ഗ്രേഡ് ഇന്‍റക്സിലും നാം ഒന്നാം ശ്രേണിയില്‍ തന്നെയാണ്. ഈ നേട്ടങ്ങളുടെയെല്ലാം പിറകില്‍ നമ്മുടെ അധ്യാപകര്‍ വഹിച്ച പങ്ക് അധ്യാപക ദിനത്തില്‍ ഓര്‍ക്കേണ്ടതുണ്ട്.

പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുന്നതിന് നേതൃത്വം നല്‍കിക്കൊണ്ട് ജനകീയ ബദല്‍വിദ്യാഭ്യാസ മാതൃക ഇടതുപക്ഷ സര്‍ക്കാര്‍ മുന്നോട്ടുവച്ചു. അത് പ്രാവര്‍ത്തികമാക്കുന്നതിനും നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം ആവിഷ്ക്കരിച്ചു. കിഫ്ബി ധനസഹായം ഇതിന് വലിയ തോതില്‍ പ്രയോജനകരമായി.

മികവിനായുളള പ്രവര്‍ത്തനം തുടരുന്നതിനിടെയാണ് കോവിഡ് 19 മഹാമാരി ലോകത്തെയാകെ ബാധിച്ചത്. നാം 2020 ജൂണില്‍ തന്നെ ഡിജിറ്റല്‍ ക്ലാസ്‌സുകള്‍ ആരംഭിച്ചു.
സാധാരണനിലയിലുള്ള ക്ലാസ്‌സുകള്‍ ആരംഭിക്കാനുള്ള ശ്രമത്തിലാണ് നാം.
സമവര്‍ത്തി പട്ടികയിലുള്ള വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കൂടി ഇടപെടാനുള്ള സൂചനകള്‍ കേന്ദ്രവിഭ്യാസ നയത്തിലുണ്ട് എന്നതും കൂടി നാം കാണണം.ഇക്കാര്യത്തില്‍ ഏറെ ജാഗരൂകരാകേണ്ടത് അധ്യാപക സംഘടനകളാണ്.

സ്ത്രീധന പീഡനം, ആത്മഹത്യ തുടങ്ങി നാം ഇഷ്ടപ്പെടാത്ത പലതും. ലിംഗതുല്യത, ലിംഗസമത്വം, ലിംഗാവബോധം എന്നിവ വ്യക്തികളുടെ മൂല്യബോധമാക്കാനും ജീവിത വിക്ഷണമാക്കിമാറ്റാനും കഴിയും വിധം സ്കൂള്‍വിദ്യാഭ്യാസത്തിന്‍റെ ഉള്ളടക്കം മാറേണ്ടതുണ്ട്. ചെറിയ ക്ലാസുകളില്‍ വച്ചുതന്നെ ശുചിത്വത്തിന്‍റെ രീതിശാസ്ത്രം കുട്ടികള്‍ക്ക് സ്വായത്തമാക്കാന്‍ കഴിയണം. തൊഴിലിനോടുള്ള മനോഭാവത്തിലും മാറ്റം വരണം.

ഇതെല്ലാം ഉള്‍ക്കൊള്ളും വിധം അധ്യാപകരുടെ മനോഭാവം മാറേണ്ടതുണ്ട്. സാങ്കേതികവിദ്യാമാറ്റം കൂടി നാം കാണണം. അതിന് സ്വയംസജ്ജമാകാൻ പ്രേരകമാകട്ടെ ഈ വര്‍ഷത്തെ അധ്യാപകദിനം.


(സംസ്ഥാന അധ്യാപക അവർഡുകൾ നേടിയവരിൽ ചിലരുടെ പ്രതികരണം)

വീട്ടിലെ മുതിർന്നവർ അധ്യാപകർകൂടിയാകണം

ഒരു പരിധി വരെ ഓൺലൈൻ ക്ലാസുകൾ ഫലപ്രദമായി നടത്താനാകുന്നുണ്ട്. കുട്ടികൾക്ക് കൂട്ടുകാരുമായി ഇടപെട്ടുള്ള മാനസിക ഉല്ലാസവും ക്ലാസ് മുറികളിൽ നിന്ന് കിട്ടുന്ന ശ്രദ്ധയും കിട്ടാതെപോകുന്നു. വീട്ടിലെ മുതിർന്നവർ അവർക്ക് നല്ല അധ‍്യാപകർ കൂടി ആകണമെന്നാണ് ഈ അധ‍്യാപകദിനത്തിൽ ഓർമിപ്പിക്കാനുള്ളത്.

ബിനു ജോയ്, (ഹെഡ്മാസ്റ്റർ സെന്‍റ് ആന്‍റണീസ് എൽപിഎസ് കുറുമ്പനാടം, കോട്ടയം)

ഗുരുധർമം ലക്ഷ്യബോധം പകർന്നുനൽകൽ

സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ലക്ഷ്യബോധം പകർന്നു നൽകുകയാണ് ഗുരുവിന്‍റെ ധർമം. പേരുംപെരുമയുമല്ല, ഗുരുധർമത്തിന്‍റെ വഴിയിലൂടെയുള്ള ഈ തീർഥയാത്രയാണ് അധ്യാപന ജീവിതത്തിലെ ഏറ്റവും വലിയ ധന്യത.

പഠനത്തെ പുസ്തകത്താളുകളിൽ നിന്നും അനുഭവതലത്തിലേക്ക് കൊണ്ടുവന്നാൽ മാത്രമേ ഒരു അധ‍്യാപകൻ വിജയിക്കുകയുള്ളൂ.
ടി.ബി.മോളി, എച്ച്എം, നെടുമറ്റം ഗവ.യുപിഎസ് തൊപുഴ, ഇടുക്കി

വിദ്യാർഥികളെ അറിയണം

കുട്ടികളുടെ കുറവുകളും മികവുകളും നേട്ടങ്ങളും മനസിലാക്കിയാൽ മാത്രമേ അവർക്കുവേണ്ടി നല്ല കാര്യങ്ങൾ ചെയ്യാൻ പറ്റൂ. സഹപ്രവർത്തകരും മാനേജ്മെന്‍റും പിടിഎ പ്രവർത്തകരുമൊക്കെചേർന്നു പ്രവർത്തിക്കുമ്പോഴാണ് മികവുണ്ടാകുന്നത്. അധ‍്യാപകർ പാഠ്യേതര വിഷയങ്ങളിലും ശ്രദ്ധിച്ചാൽ മാത്രമേ വിദ‍്യാർഥികളിൽ ഒളിഞ്ഞുകിടക്കുന്ന കഴിവുകളെ കണ്ടെത്താൻ കഴിയൂ.
ഡോ. കെ.എ. ജോയ്,
പ്രിൻസിപ്പൽ, സെന്‍റ് ആന്‍റണീസ് ഹയർ സെക്കൻഡറി സ്കൂൾ, പുതുക്കാട്, തൃശൂർ

ഹ്യദയംകൊണ്ട് സ്പർശിക്കണം

അധ്യാപകർ വിദ്യാർഥികളെ ഹ്യദയംകൊണ്ട് സ്പർശിക്കുമ്പോഴാണ്‌ വിദ്യാഭ്യാസത്തിന്‍റെ സ്പർശമുണ്ടാകുന്നത്. അകത്തേക്ക് കൊടുക്കലല്ല പുറത്തേക്ക് എടുക്കലാണത്. ഈ നൂറ്റാണ്ടിലെ സിലബസ് അനുസരിച്ച് അടുത്ത നൂറ്റാണ്ടിലെ പൗരൻമാരെ സൃഷ്ടിക്കാൻ അധ്യാപകർക്ക് സാധിക്കണം.
പി.വി. എൽദോ, ഹെഡ്മാസ്റ്റർ
ജിഎച്ച്എസ്എസ് സൗത്ത് വാഴക്കുളം, എറണാകുളം

പാഠപുസ്തകങ്ങൾക്കൊപ്പം നന്മയുടെ പുസ്തകം

Teachers are made in heaven എന്നൊരു ചൊല്ലുണ്ട്. പാമ്പും ഗോവണിയും കുട്ടികൾ കളിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലെ. ഇതിൽ ഗോവണിയുടെ സ്ഥാനമാണ് അധ്യാപകന്. കുട്ടികൾക്ക് ഈ ഗോവണിയിലൂടെ എത്ര ഉയരങ്ങളിലും പ്രവേശിക്കാം.പാഠപുസ്തകങ്ങൾക്കൊപ്പം ജീവിതത്തിൽ നന്മയുടെ ഒരു പുസ്തകം കുട്ടികൾക്ക് നൽകുവാൻ അധ്യാപകർക്ക് കഴിയട്ടെ.
സജി വർഗീസ്
എംജിഎച്ച്എസ്എസ് തുമ്പമൺ, പത്തനംതിട്ട

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.