ഇടിത്തീ പോലെ ഇന്ധനവില
Friday, October 15, 2021 11:30 PM IST
സൂര്യനുദിക്കും മുന്പേ പതിവായി ഉയരുന്ന ഒന്നുണ്ട്, ഇന്ത്യയിലെ ഇന്ധന വില. നേരം ഇരുട്ടി വെളുക്കുന്പോൾ പതിവായി പെട്രോൾ, ഡീസൽ വില കൂട്ടുകയാണ്. സാന്പത്തിക തളർച്ചയിലും അവശ്യസാധന വിലക്കയറ്റത്തിലും ജനം നട്ടംതിരിയുന്നതിനിടയിലാണു ഇന്ധനക്കൊള്ള ഒരു പ്രതിഭാസമായി മാറുന്നത്. കണ്ണിൽചോരയില്ലാതെ തുള്ളി തുള്ളിയായി സർക്കാർ സാധാരണക്കാരുടെ ജീവിതം ദുഃസഹമാക്കുകയാണ്. വിലക്കയറ്റം അസഹനീയമായി. അന്താരാഷ്‌ട്ര വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞപ്പോഴും നികുതികൾ കുത്തനെ കൂട്ടി ജനങ്ങളെ വിഡ്ഢികളാക്കുകയായിരുന്നു കേന്ദ്രസർക്കാർ.

വിഡ്ഢികൾക്കായി നിയമം എഴുതിയിട്ടില്ല, എഴുതിയാൽ അവരതു വായിക്കില്ല, വായിച്ചാൽ മനസിലാകില്ല, മനസിലാക്കിയാലും പ്രയോജനമില്ല എന്നു പറയാറുണ്ട്. റോമാ നഗരം കത്തിയെരിയുന്പോഴും വീണ വായിച്ചിരുന്ന നീറോ ചക്രവർത്തിയെയും മണ്ടൻ ഭരണപരിഷ്കാരങ്ങളുടെ പേരിൽ ഓർമിക്കപ്പെടുന്ന മുഹമ്മദ് ബിൻ തുഗ്ലക്കിനെയും ചരിത്രം മറക്കില്ല. ജനങ്ങൾ വിഢികളാണെന്ന ഭരണാധികാരികളുടെ മനോഭാവം പുതിയതല്ല. പക്ഷേ അളമുട്ടിയാൽ ചേരയും കടിക്കുമെന്ന കാര്യവും ഭരിക്കുന്നവർ മനസിലാക്കണം.

സകലതിനും വിലയേറി

“നികുതികളും തീരുവകളും കുറച്ച് പെട്രോൾ, ഡീസൽ വില കുറയ്ക്കണം. ഇന്ധന വില കുറയ്ക്കാതെ പണപ്പെരുപ്പം കുറയ്ക്കാനാകില്ല.’’ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞതാണിത്. കഴിഞ്ഞ ജൂണ്‍ നാലിനായിരുന്നു ഈ മുന്നറിയിപ്പ്. പണപ്പെരുപ്പത്തിന്‍റെ തോതു വരുംനാളുകളിൽ ദോഷകരമാകുമെന്നും ശക്തികാന്ത ദാസ് അന്നു പറഞ്ഞു.

പെട്രോളിനും ഡീസലിനുംമേൽ സർക്കാർ ചുമത്തുന്ന എക്സൈസ് തീരുവ, സെസ്, നികുതികൾ എന്നിവ ഏകോപിപ്പിച്ചു ക്രമീകരിക്കേണ്ടതുണ്ടെന്നു റിസർവ് ബാങ്കിന്‍റെ ധനകാര്യ നയ സമിതിയും (എംബിസി) ചൂണ്ടിക്കാട്ടി. പെട്രോൾ, ഡീസൽ, പാചകവാതക വിലകൾ ഉയരുന്നതു വിലക്കയറ്റം വഷളാക്കുമെന്നതിൽ ആർക്കും സംശയമില്ല. ഇന്ധന വിലയും നികുതികളും തുടർച്ചയായി കൂട്ടിയതിനെ തുടർന്ന് അവശ്യവസ്തുക്കളുടെ വിലകൾ കുതിച്ചുയർന്നു. അരിയും ധാന്യങ്ങളും അടക്കം സർവതിന്‍റെയും വില കൂടിയിട്ടുണ്ട്. തൊഴിലാളികളും കർഷകരും ഉൾപ്പെടെ സാധാരണക്കാരന്‍റെ വരുമാനത്തിൽ വലിയ ചോർച്ച തുടരുന്പോഴാണിത്. റബറും നാളികേരവും അടക്കമുള്ള കാർഷികോത്പന്നങ്ങളുടെ ഉത്പാദനത്തിലും വിലയിലും ഇടിവുണ്ടായി.

ആർത്തി തീരാതെ ഉൗറ്റുന്നു

ഡോ. മൻമോഹൻ സിംഗിന്‍റെ ഭരണകാലത്ത് 2008ൽ ക്രൂഡ് ഓയിൽ വില ബാരലിന് 132.47 മുതൽ 145.31 ഡോളർ വരെ കൂടിയപ്പോഴും ഇന്ത്യയിൽ പെട്രോളിന് 50.62-71.94 രൂപയും ഡീസലിന് 34.86-47.82 രൂപയുമായിരുന്നു വില. ഇപ്പോൾ 85 ഡോളറിൽ താഴെയാണു അന്താരാഷ്‌ട്ര എണ്ണവില. പക്ഷേ ഇന്ത്യയിലെ വില നൂറിനു മുകളിൽ കൂട്ടിയിട്ടും സർക്കാരിന്‍റ ആർത്തി തീരുന്നില്ല. ഇന്ധനവില വണ്‍വേ റോഡ് ആണിപ്പോൾ. ആഗോള വില കൂടുന്പോൾ വില കൂട്ടും. കുറയുന്പോഴാകട്ടെ ആനുകൂല്യം ജനങ്ങൾക്കു നൽകില്ല.

നരേന്ദ്ര മോദി സർക്കാർ 2014ൽ അധികാരത്തിലെത്തുന്പോൾ ക്രൂഡ് ഓയിലിന്‍റെ ശരാശരി വില ബാരലിന് 100 ഡോളറായിരുന്നു. 2014നു ശേഷം ക്രൂഡ് ഓയിൽ വില തുടർച്ചയായി കുറഞ്ഞു. വീപ്പയ്ക്ക് 17-45 ഡോളർ വരെ വില താഴ്ന്ന ശേഷം കഴിഞ്ഞ ഏപ്രിലിൽ ക്രൂഡ് ഓയിലിന്‍റെ ശരാശരി വില ബാരലിന് 19.9 ഡോളർ. മേയ് മാസത്തിൽ 30.60 ഡോളർ. എന്നിട്ടും ഇന്ത്യയിൽ പെട്രോൾ വില തുടർച്ചയായി കൂട്ടി. പാക്കിസ്ഥാനും നേപ്പാളും ബംഗ്ലാദേശും അടക്കം ഇന്ത്യയെക്കാൾ വളരെ വില കുറച്ചാണു വിൽക്കുന്നത്.

ഇന്നലെയും ലിറ്ററിന് 35 പൈസ കൂടി. ഡൽഹിയിൽ പെട്രോളിന് 105.14 രൂപയും മുംബൈയിൽ 111.09 രൂപയും തിരുവനന്തപുരത്ത് 106.69 രൂപയുമായി. ഡീസലിന് യഥാക്രമം 93.87, 101.78, 100.56 രൂപ. കഴിഞ്ഞ മൂന്നാഴ്ചയിൽ മാത്രം 17 തവണ വില കൂട്ടി. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു കാലത്തു മാത്രം വില കൂട്ടിയില്ല. വിലയിൽ കേന്ദ്രസർക്കാരിനു നിയന്ത്രണമില്ലെന്ന് ഇനിയാരും വിശ്വസിക്കില്ല. തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ മേയ് നാലു മുതൽ ജൂലൈ 17 വരെ മാത്രം പെട്രോളിന് 11.44 രൂപയും ഡീസലിന് 9.17 രൂപയും കൂട്ടിയിരുന്നു.

പൊള്ളിക്കുന്ന വില

നരേന്ദ്ര മോദി സർക്കാർ വീണ്ടും നികുതി കൂട്ടിയില്ലെങ്കിൽ ഇന്ത്യയിൽ ഒരു ലിറ്റർ പെട്രോളിന് 66 രൂപയും ഡീസലിന് 55 രൂപയും നൽകിയാൽ മതിയാകുമായിരുന്നു. 2014 ജൂണിൽ എണ്ണക്കന്പനികൾ ലിറ്ററിന് 49 രൂപയ്ക്കാണു പന്പുകൾക്കു പെട്രോൾ നൽകിയിരുന്നത്. അന്നു പെട്രോളിന്‍റെ ചില്ലറ വിൽപ്പന വിലയുടെ 34 ശതമാനമായിരുന്നു ആകെ നികുതി. എണ്ണക്കന്പനികൾക്കു വിലയുടെ 66 ശതമാനം കിട്ടിയിരുന്നു. കേന്ദ്ര, സംസ്ഥാന നികുതികളും ഡീലർ കമ്മീഷനുമെല്ലാം ചേർത്ത് അന്ന് 74 രൂപയായിരുന്നു പെട്രോൾ വില.


ഇപ്പോഴാകട്ടെ എണ്ണക്കന്പനികൾക്കു 42 ശതമാനവും ബാക്കി 52 ശതമാനം നികുതികളും കമ്മീഷനുമാണ്. കേന്ദ്രനികുതിയാണു കുത്തനെ കൂട്ടിയത്. മൂന്നിരട്ടിയോളം. 2014ൽ പെട്രോളിന്‍റെയും ഡീസലിന്‍റെയും മൊത്തം തീരുവ യഥാക്രമം 9.48 രൂപ, 3.56 രൂപ ആയിരുന്നു.

പക്ഷേ എൻഡിഎ അധികാരത്തിലേറി 2016 വരെയുള്ള ആദ്യ 15 മാസത്തിനിടെ പെട്രോൾ ലിറ്ററിന് 11.77 രൂപയും ഡീസലിന് 13.47 രൂപയും നികുതി കൂട്ടി. സംസ്ഥാനങ്ങളുടെ മൊത്തം നികുതി 17ൽ നിന്നു 24 ശതമാനമായി കൂടി. ഡീസലിനുള്ള കേന്ദ്ര നികുതി എട്ടിൽ നിന്ന് നേരെ 35 ശതമാനമായാണ് ഉയർത്തിയത്. സംസ്ഥാന നികുതിയും വാറ്റും 12ൽ നിന്ന് 15 ശതമാനമായും വർധിച്ചു.
കേന്ദ്രസർക്കാരിന്‍റെ നികുതിവരുമാനം 2014-15ൽ 1.7 ലക്ഷം കോടിയിൽ നിന്നു 2020-21ൽ 4.6 ലക്ഷം കോടി രൂപയായി കൂടി. സംസ്ഥാനങ്ങളുടെ വരുമാനത്തിൽ 2014 മുതൽ 2018 വരെ കാര്യമായ വർധനയില്ല. എന്നാൽ 2020-21ൽ കേന്ദ്രത്തിന് 4.6 ലക്ഷം കോടിയായപ്പോൾ സംസ്ഥാനങ്ങളുടെ വരുമാനം ഇപ്പോഴും 2.2 ലക്ഷം കോടിയാണ്.

നികുതിയെ ചാരി പകൽക്കൊള്ള

കേന്ദ്രത്തിന്‍റെ നികുതി വരുമാനത്തിൽ 164 ശതമാനമാണു വർധന. സംസ്ഥാനങ്ങളുടേതാകട്ടെ 30 ശതമാനവും. പെട്രോൾ, ഡീസൽ, പാചകവാതക വില കൂട്ടലിന്‍റെ മുഖ്യപ്രതി സംസ്ഥാനങ്ങളല്ല, കേന്ദ്രമാണെന്നു വ്യക്തം. പെട്രോളും ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു താത്പര്യമില്ലാത്തതിന്‍റെ കാരണവും വ്യക്തം. കോവിഡും ലോക്ഡൗണും സാന്പത്തിക മാന്ദ്യവും ഉണ്ടായിട്ടും കേന്ദ്രവരുമാനം കൂടിയതു സാധാരണക്കാരുടെ പോക്കറ്റിൽ കൈയിട്ടുവാരിയിട്ടാണ്. ഇന്ധന നികുതികൾ വർധിപ്പിച്ചതിലൂടെ നടത്തിയ പകൽക്കൊള്ള!

കോർപറേറ്റ് നികുതികൾ വെട്ടിക്കുറച്ചതിലൂടെ 2019-20ൽ മാത്രം 2.09 ലക്ഷം കോടി രൂപ കേന്ദ്രത്തിനു നഷ്ടമുണ്ടായി. കഴിഞ്ഞ സെപ്റ്റംബറിൽ കോർപറേറ്റ് നികുതികളിൽ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഇളവാണു കേന്ദ്രം നൽകിയത്. ആഭ്യന്തര ഉത്പാദകരായ കോർപറേറ്റുകളുടെ നികുതി 30ൽ നിന്ന് 22 ശതമാനമായും പുതിയ നിർമാണ കന്പനികളുടെ നികുതി 25ൽ നിന്ന് 15 ശതമാനവുമായാണു കുറച്ചത്.

പൊടിപോലുമില്ല അച്ഛാദിൻ

രാജ്യത്തെ നൂറിൽ താഴെ വരുന്ന അതിസന്പന്നർക്കു നികുതിയിളവു നൽകിയ തുകയാണ് ഇന്ധന നികുതിയും വിലയും കൂട്ടി 90 ശതമാനം വരുന്ന സാധാരണക്കാരിൽ നിന്ന് ഈടാക്കുന്നത്. റിലയൻസ്, എസ്‌സാർ, ഷെൽ ഇന്ത്യ അടക്കമുള്ള സ്വകാര്യമേഖലയിലെയും പൊതുമേഖലയിലെയും എണ്ണക്കന്പനികളുടെയും സർക്കാരിന്‍റെയും ധൂർത്തിനും കൊള്ള ലാഭത്തിനുമാണു ഇന്ധന നികുതിയും വിലയും കൂട്ടുന്നതെന്നു വ്യക്തം.

ശക്തമായ പ്രതിപക്ഷം ഇല്ലാത്തതാണു ജനങ്ങൾ നേരിടുന്ന പ്രധാന പ്രശ്നം. സർക്കാരുകളുടെ ജനവിരുദ്ധ നടപടികളെ ചോദ്യം ചെയ്യാനും തിരുത്തിക്കാനും പ്രതിഷേധ സമരങ്ങൾ നടത്താനും ശക്തമായ പ്രതിപക്ഷം ആവശ്യമാണ്. ഇല്ലെങ്കിൽ ജനാധിപത്യം തന്നെ അർഥരഹിതമാകും. ദുർബല പ്രതിപക്ഷമാണു മോദി സർക്കാരിന്‍റെ ഐശ്വര്യം!

നരേന്ദ്ര മോദി അധികാരത്തിലേറിയാൽ ഇന്ധന വില കുറയ്ക്കുമെന്നും കള്ളപ്പണവും അഴിമതിയും തീവ്രവാദവും ഭീകരാക്രമണങ്ങളും ഇല്ലാതാക്കുമെന്നും വിശ്വസിച്ചവരാണു മണ്ടന്മാരായത്. കേന്ദ്രസർക്കാരിന്‍റെ വീഴ്ചയാണ് ഇന്ധന വില കൂടുന്നതിനു കാരണമെന്നു 2013ൽ മോദി പറഞ്ഞതെങ്കിലും അദ്ദേഹം മറക്കരുത്. വാഗ്ദാനം ചെയ്ത ’അച്ഛാ ദിൻ’ എവിടെയെന്നു മോദി പറയണം.

വില വ്യത്യാസം: 2014 - 2021

പെട്രോൾ 64-72 105-106
ഡീസൽ 48-50 94-100
പാചകവാതകം 410.50 952.00
സൂര്യകാന്തി എണ്ണ 82-90 180-210
വെളിച്ചെണ്ണ 80-150 190-210
പഞ്ചസാര 34-35 45-55
ഗോതന്പുപൊടി 19-23 50-55
പാൽ 36-38 45-47
മുട്ട 3-3.50 6-7



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.