സി.എഫ്. ആൻഡ്രൂസ്
Sunday, November 28, 2021 11:30 PM IST
1871 ഫെബ്രുവരി 12 ന് ബ്രിട്ടനിലെ ന്യൂകാസിലായിരുന്നു ദീന ബന്ധു എന്നറിയപ്പെടുന്ന സി.എഫ്. ആൻഡ്രൂസിന്‍റെ ജനനം. കോളജ് പഠനം പൂർത്തിയാക്കിയ അദ്ദേഹം ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ വൈദിക പഠനത്തിന് ചേർന്നു. 1904 ൽ ഇന്ത്യയിലേക്കുള്ള കേംബ്രിഡ്ജ് മിഷനിൽ പങ്കുചേർന്ന അദ്ദേഹം ഡൽഹിയിലെ സെന്‍റ് സ്റ്റീഫൻസ് കോളജിൽ തത്വചിന്ത പഠിപ്പിക്കാൻ ആരംഭിച്ചു.

ബ്രിട്ടീഷുകാരുടെ ഇന്ത്യക്കാരോടുള്ള സമീപനത്തെ വിമർശിച്ചുകൊണ്ട് അദ്ദേഹം 1906 ൽ സിവിൽ ആൻഡ് മിലിട്ടറി ഗസറ്റിൽ ഒരു ലേഖനം എഴുതി. 1906 ലെ കോൽക്കത്ത കോണ്‍ഗ്രസ് സമ്മേളനത്തിൽ പങ്കെടുത്തതോടെ ദാദാഭായ് നവ്റോജി, ഗോപാലകൃഷ്ണ ഗോഖലെ, ടാഗോർ എന്നിവരുമായി പരിചയത്തിലായി. ടാഗോറുമായുള്ള പരിചയം അദ്ദേഹത്തെ ശാന്തിനികേതനിലെ അധ്യാപക വൃത്തിയിലേക്കുവരെ നയിച്ചു.

ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ മനസിലാക്കാനായി 1914ൽ ദക്ഷിണാഫ്രിക്കയിലെത്തിയ അദ്ദേഹം അവിടെവച്ച് ഗാന്ധിജിയെ പരിചയപ്പെട്ടു. 1925ലും 1927ലും ആൾ ഇന്ത്യാ ട്രേഡ് യൂണിയന്‍റെ പ്രസിഡന്‍റായി ആൻഡ്രൂസിനെ തെരഞ്ഞെടുത്തു. ഫിജിയിലെ ഇന്ത്യൻ കൂലിത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പഠിക്കാനായി 1915 ൽ അദ്ദേഹം ഫിജി സന്ദർശിച്ചു.


ഗാന്ധിജിയുമായി ഏറെ അടുത്തതോടെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലേക്കും അദ്ദേഹം എത്തിച്ചേർന്നു. യേശുവിന്‍റെ വിശ്വസ്തനായ അപ്പസ്തോലൻ എന്നാണ് ഗാന്ധിജി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ഗാന്ധിജിയെ മോഹൻ എന്നായിരുന്നു സി.എഫ്. ആൻഡ്രൂസ് വളിച്ചിരുന്നത്. 1940 ൽ കോൽക്കത്ത സന്ദർശനവേളയിൽ അദ്ദേഹം അന്തരിച്ചു. കോൽക്കത്തയിലെ ലോവർ സർക്കുലർ റോഡ് സെമിത്തേരിയിലാണ് അദ്ദേഹത്തിന്‍റെ ഭൗതിക ശരീരം അടക്കം ചെയ്തത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.