Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
എം.കെ. സ്റ്റാലിൻ: സ്വപ്നങ്ങളുടെ "അപ്പാ'
തമിഴ്നാട്ടിൽ ആരു മുഖ്യമന്ത്രിയായാലും സാധാരണക്കാരന് ഒപ്പമാണ് അവർ. എടുപ്പിലും നടപ്പിലും സംസാരത്തിലും നോട്ടത്തിലുമെല്ലാം തങ്ങൾ ജനങ്ങൾക്കൊപ്പമാണ് എന്ന് അവർ ഉറപ്പാക്കും. ഒരു നുള്ളിനുപോലും ആത്മാർഥതക്കുറവുണ്ട് എന്ന് ഒരിക്കലും ആരെക്കൊണ്ടും പറയിക്കാതെ അവർ പരമാവധി ശ്രദ്ധിക്കും.
ഇതാണ് ഇതേവരെ തമിഴ്നാടിന്റെ മുഖ്യമന്ത്രിപദം അലങ്കരിച്ചവരുടെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ടുതന്നെ ജനങ്ങൾ ഹൃദയഭാഷയ്ക്കിണങ്ങുന്ന പേരു നൽകിയാണ് ഇവരിൽ കൂടുതൽപേരെയും അഭിസംബോധന ചെയ്തിരുന്നതും.
അണ്ണാദുരൈയെ ജ്യേഷ്ഠൻ എന്ന അർഥം വരുന്ന അണ്ണാ, അറിഞ്ജർ അണ്ണാ (അറിവുള്ള ചേട്ടൻ) എന്നുമാണ് വിളിച്ചിരുന്നത്. എം.ജി. രാമചന്ദ്രന് പുരട്ചി തലൈവർ, മക്കൾ തിലകം എന്നും ജയലളിതയ്ക്ക് പുരട്ചി തലൈവി എന്നും കരുണാനിധിക്ക് കലൈഞ്ജർ, തലൈവർ കലൈഞ്ജർ എന്നിങ്ങനെയുമാണ് പേരിട്ടിരുന്നത്.
കീഴ്വഴക്കപ്രകാരം പുതിയ മുഖ്യമന്ത്രിയും കരുണാനിധിയുടെ മകനുമായ എംകെ സ്റ്റാലിനും വേണം പേര്. പേരുണ്ടായിരുന്നു. ഡിഎംകെ യൂത്ത് വിഭാഗത്തിന്റെ നേതാവാക്കിയപ്പോൾ മുതൽ തളപതി(കമാൻഡർ) എന്നായിരുന്നു പേര്. എന്നാൽ പാർട്ടിയുടെ തലപ്പത്തെത്തിയപ്പോൾ മുതൽ തലൈവർ എന്നാണ് പാർട്ടിക്കാരും ജനങ്ങളും അഭിസംബോധന ചെയ്യേണ്ടത് എന്ന നിർദേശം പാർട്ടിക്കാർക്കിടയിൽ പരന്നിരുന്നു. പക്ഷേ, അതിന് വ്യാപക പ്രചാരം ഇതേവരെ ലഭിച്ചിട്ടില്ല.
താൻ മുഖ്യമന്ത്രി അല്ലെന്നും ജനങ്ങളുടെ സ്നേഹമുള്ള അപ്പാ ആണെന്നുമായിരുന്നു ഒരു ഇന്റർവ്യൂവിലെ അദ്ദേഹത്തിന്റെ പ്രതികരണം. അച്ഛനെപോലെ തമിഴ്നാട്ടുകാർക്ക് സേവനം ചെയ്യാനാണ് തനിക്കിഷ്ടമെന്നും തമിഴ്നാടിനെ ഇന്ത്യയിലെ നന്പർ വൺ സംസ്ഥാനമാക്കി മാറ്റുകയാണ് തന്റെ ലക്ഷ്യമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
ജനങ്ങൾ തന്നെ എന്തു വിളിക്കുന്നു എന്ന് ശ്രദ്ധിക്കാതെ, ജനത്തിന് നൽകുന്ന സേവനങ്ങളിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധ. ഒരു ദിവസം 18 മുതൽ 19 വരെ മണിക്കൂറാണ് അദ്ദേഹം ജോലിചെയ്യുന്നത്. മുഖ്യമന്ത്രി ജോലിയോടുള്ള ആത്മാർഥതയും ജനസേവന തത്പരതയും അദ്ദേഹം മുഖ്യമന്ത്രിയായ ആദ്യനാൾ മുതൽ പ്രകടമാണ്. മന്ത്രിമാരുടെ തെരഞ്ഞെടുപ്പിൽ അദ്ദേഹം വളരെ ശ്രദ്ധപുലർത്തിയിരുന്നു. അവരുടെ വിദ്യാഭ്യാസയോഗ്യതയും ജനസമ്മതിയുമെല്ലാം പ്രധാന ഘടകമായി.
പ്രത്യേകിച്ച് കോവിഡ് ഉണ്ടാക്കിയ കടക്കെണിയെ നേരിടാൻ ധനകാര്യത്തിൽ ഉന്നത യോഗ്യതയുള്ള ഡോ. പളനിവേൽ ത്യാഗരാജനെയാണ് തെരഞ്ഞെടുത്തത്. ചീഫ് സെക്രട്ടറിയായി സീനിയോറിറ്റി മറികടന്ന് തമിഴ്നാട്ടിലെ ഏറ്റവും നല്ല ഐഎഎസ് ഉദ്യോഗസ്ഥൻ എന്ന് അറിയപ്പെടുന്ന വി. ഇരവു അൻപുവിനെയും നിയമിച്ച് അദ്ദേഹം ജനസേവനത്തിനുള്ള അടിസ്ഥാനമിട്ടു.
ഏതൊരു നാടിന്റെയും വികസനത്തിന് നല്ല ധനകാര്യ ഉപദേശസംഘം വേണമെന്ന് ഉറച്ചു വിശ്വസിക്കുന്നതിനാൽ, നൊബേൽ പുരസ്കാര ജേതാവ് എസ്തേർ ഡഫ്ലോ, റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ എന്നിവരെ ഉൾപ്പെടുത്തി "ഇക്കണോമിക് അഡ്വൈസറി കൗൺസിൽ ടു ദി ചീഫ് മിനിസ്റ്റർ' രൂപീകരിച്ചു. തുടർന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ജനകീയ ഇടപെടലുകളുടെ തുടക്കം.
17,141 കോടിയുടെ നിക്ഷേപമാണ് അദ്ദേഹം ഇതേവരെ സംസ്ഥാനത്ത് ഉറപ്പാക്കിയത്. കിറ്റെക്സ് കേരളം വിടുമെന്ന ഘട്ടമെത്തിയപ്പോൾ ആദ്യം ക്ഷണിച്ചത് സ്റ്റാലിനായിരുന്നു. ഇതേ നിലപാടുതന്നെയാണ് അദ്ദേഹം തമിഴ്നാട്ടിലേക്ക് നിക്ഷേപം സ്വീകരിക്കാൻ എടുക്കുന്നത്. കൂടുതൽ നിക്ഷേപം ഉണ്ടാകുന്പോൾ കൂടുതൽ ജോലിയും വരുമാനവും തമിഴ്നാട്ടിലെ ജനങ്ങൾക്കു ലഭിക്കും. അങ്ങനെ അവരുടെ ജീവിതനിലവാരം ഉയരും. ഇങ്ങനെ മാറ്റം വരുത്താൻ സമൂലമായ സാന്പത്തിക അഴിച്ചുപണി വേണം എന്ന പക്ഷക്കാരനാണ് സ്റ്റാലിൻ. തമിഴ്നാട് വളർന്ന്, ലോകത്തിൽ ജീവിക്കാൻ ഏറ്റവും നല്ല ഇടമായി മാറണം എന്നും അദ്ദേഹം സ്വപ്നം കാണുന്നു.
എല്ലാ രാഷ്ട്രീയ പാർട്ടികളും ഇലക്ഷനുമുന്‍പ് നൽകുന്ന വാഗ്ദാനങ്ങൾ പോലെ കഴിഞ്ഞ തെരഞ്ഞെടുപ്പിനുമുന്പ് സ്റ്റാലിന്റെ പാർട്ടി ഡിഎംകെയും ചില കാര്യങ്ങൾ ഉറപ്പുനൽകിയിരുന്നു. അവയിൽ പ്രധാനപ്പെട്ടവ ഇതിനകം തന്നെ നടപ്പാക്കിക്കഴിഞ്ഞു. ഇഡനവില മൂന്നു രൂപ കുറച്ചു, പാലിന്റെ വില കുറച്ചു, സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചു, കോവിഡ് ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തു... ഇങ്ങനെ പോകുന്നു ജനങ്ങൾക്ക് നേരിട്ട് ഗുണം ലഭിക്കുന്ന സർക്കാരിന്റെ ചില നടപടികൾ.
ഇത്രയും തിരക്കിനിടയിലും ജനങ്ങളിലേക്ക് നേരിട്ടിറങ്ങിച്ചെന്ന് അവരുമായി ബന്ധം സ്ഥാപിക്കാനും അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നവ ചെയ്തുകൊണ്ടിരിക്കാനും മുഖ്യമന്ത്രി മറക്കുന്നില്ല. ഗ്രാമസഭകളിൽ പങ്കെടുക്കുക, പോലീസ്സ്റ്റേഷൻ, സ്കൂളുകൾ തുടങ്ങിയ പൊതു ഇടങ്ങളിൽ മിന്നൽസന്ദർശനം നടത്തി ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ സംഗതികൾ മുഖ്യമന്ത്രിക്ക് വലിയ ജനപ്രീതിയാണ് നേടിക്കൊടുത്തിട്ടുള്ളത്.
"ഉങ്കൾ തൊകുതിയിൽ സിഎം' പദ്ധതിയും അദ്ദേഹം ആവിഷ്കരിച്ചു. ഇതുവഴി മുഖ്യമന്ത്രിക്ക് നേരിട്ടു പരാതി ലഭിക്കുന്ന അതേ ഗൗരവത്തിൽ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് എത്രയും വേഗം പരിഹാരം ലഭിക്കും. മുഖ്യമന്ത്രിപദത്തിലെത്തി ചുരുങ്ങിയ കാലംകൊണ്ടുതന്നെ ദീർഘവീക്ഷണത്തോടെ തമിഴ്നാടിനുവേണ്ടി ഇത്രയേറെ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞ ഒരു മുഖ്യമന്ത്രി ജനങ്ങൾക്ക് അച്ഛന്റെ സ്ഥാനത്തിരുന്ന് സഹായം ചെയ്യാൻ ആഗ്രഹിച്ചില്ലെങ്കിലേ അദ്ഭുതപ്പെടേണ്ടൂ.
ജോസി ജോസഫ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തിരുത്താനാവാത്ത ന്യൂനപക്ഷ നിർണയാധികാരം
രണ്ടുതരം ന്യൂനപക്ഷവിഭാഗങ്ങൾക്കാണ് ഇന്ത്യൻ ഭരണഘടന പ്രത്യേ
പെണ്‍കരുത്തിന്റെ രജതജൂബിലി
നവകേരള നിര്‍മിതിയുടെ പുതിയഘട്ടത്തിലാണ് കുടുംബശ്രീ പ്രസ്ഥാനം രജത ജൂബിലിയിലേ
ദേശീയത ഉയർത്തിപ്പിടിച്ച് വടക്കൻ അയർലൻഡ് തെരഞ്ഞെടുപ്പ്
നൂറ്റാണ്ടുകൾ നീണ്ട ശക്തമായ ബ്രിട്ടീഷ് ആധി
ഭിന്നശേഷിക്കാരും പരിമിത രക്ഷാകർതൃത്വവും
സാധാരണ മനുഷ്യർക്കുള്ളതുപോലെ പോലെ എല്ലാ അവകാശങ്ങൾക്കും
വിലക്കയറ്റം കൊണ്ടുവരുന്നതു ദുരിതപർവം
സാമ്പത്തികകാര്യങ്ങളിൽ പ്രവചനങ്ങൾ തെറ്റാറാണു പതിവ്. എന്നാൽ തെറ്റാൻ ഇടയില്ലാ
കഴിയുമോ ഇത്തരം വികസനഭാരങ്ങൾ?
കേരളം ചരിത്രത്തിൽ ഒരിക്കലും വന്നു പെടാത്ത കടക്കെണിയിലായിരിക്കുകയാണ്. കേരളത
വിശുദ്ധ ദേവസഹായം പിള്ള; അല്മായ വിശുദ്ധിയുടെ ഭാരതചൈതന്യം
ഷെവലിയാര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍
ആഗോള ക
പൊള്ളലാകുന്ന വിലക്കയറ്റം
ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ
അച്ഛേ ദിൻ എന്നു വരും? പ്ര
ഭരണഘടനാ തത്വങ്ങൾ അട്ടിമറിക്കപ്പെടരുത്
ഏകീകൃത സിവിൽ കോഡ് -3 / ഭരണഘടനാ ശില്പികൾ തിരിച്ചറിഞ്ഞ ആശങ്ക
ഹിന്ദു കോ
ദൗത്യ നിർവഹണത്തിൽ മതങ്ങൾ പരാജയപ്പെടുന്നുവോ?
ഇ.കെ. വിഭാഗം സമസ്തയുടെ വിദ്യാഭ്യാസ വിഭാഗം മേധാവി എം.ടി. അബ
പരാജയപ്പെടുത്തിയ ഹിന്ദു കോഡ് ബില്ല്
ഏകീകൃത സിവിൽ കോഡ് -2 /ഭരണഘടനാ ശില്പികൾ തിരിച്ചറിഞ്ഞ ആശങ്ക
ഭരണ
ചിറകുവിരിച്ച് പ്രതിരോധ ശലഭങ്ങൾ
അബോധാവസ്ഥയിലുള്ളവരുടെ ബോധവും അന്ധ
ഏകീകൃത സിവിൽ കോഡ് : ഭരണഘടനാ ശില്പികൾ തിരിച്ചറിഞ്ഞ ആശങ്ക
തീവ്ര ഹിന്ദുത്വ അജണ്ടകളിൽ ഊന്നിക്കൊണ്ട് 1980ക
സന്തൂറിന്റെ പര്യായം!
സദാ തുടിക്കുന്ന, ത്രസിക്കുന്ന ഹൃദയംതന്നെയാണു ശ
കേരള റബർ ലിമിറ്റഡ്: കർഷകരെ മറക്കരുത്
റബർ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക
മാതൃക സൃഷ്ടിച്ച് സ്റ്റാലിൻ
എത്തിച്ചേരാൻ ഒരു ലക്ഷ്യവും അതിനായി തീവ്രമായ ആഗ്രഹവു
നിയമവിരുദ്ധമാകരുത് റീസർവേ നിയമം
റീസർവേയിൽ അധികമായി കാണുന്ന ഭൂ
സാഗർമാലയിൽ നിക്ഷേപം വരുമോ?
പ്രധാനമന്ത്രി നരേന്ദ്ര മോദി നോർട്ടിക് രാജ്യ
തൃക്കാക്കരയിലെ അജണ്ട
പതിവുപോലെ സിപിഎമ്മിന്റെ കെണിയിൽ കോൺ
തൃക്കാക്കരയുടെ കളികൾ
കോണ്‍ഗ്രസിന്റെ പൊന്നാപു
കതിരിൽ വളംവയ്ക്കരുത്
സംസ്ഥാന സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി
കോവിഡ് മരണങ്ങളിലെ ഇരുട്ട്!
ജനനം, ജീവിതം, മരണം, മോക്ഷം തുടങ്ങിയവ എല്ലാവർക്കും പ്രധാനമാണ്. അതിലേറെ യഥാർ
കെഎസ്ആർടിസിയിൽ ഇരട്ടത്താപ്പ്
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളക്കാര്യത്തിൽ സർ
റഷ്യയെ കീഴടക്കിയ മദ്യം
ലോകത്തിൽ ഏറ്റവുമധികം മദ്യം കഴിക്കുന്നതു റഷ്യ
സിൽവർലൈൻ സർവേ : ലിഡാർ മാപ്പിംഗ് അനുയോജ്യം
സിൽവർലൈൻ പദ്ധതിക്കായി അതി
രോഗം വിളന്പുന്ന ഭോജനശാലകൾ
കാസര്‍ഗോഡ് ചെറുവത്തൂരി
ജൈവകൃഷിയും ശ്രീലങ്കൻ അനുഭവപാഠവും
ജൈവകൃഷിയും ഓർഗാനിക് ലൈഫ് സ്റ്റൈലുമാണ് ഇ
എണ്ണവില വർധന: കാണാപ്പുറങ്ങൾ
പ്രശസ്ത സാന്പത്തിക ശാസ്ത്രജ്ഞൻ മിൽട്ടണ്‍ ഫ്രീ
വന്യജീവി നിയമം ജനവിരുദ്ധം: മാധവ് ഗാഡ്ഗിൽ
നിലവിലെ വന്യജീവി (സംരക്ഷണ) നിയമം റദ്ദാക്കേണ്ടതിന്റെ
കേരളത്തിൽ സർക്കാർ സംവിധാനത്തിലും വകുപ്പുകളിലും അധികജീവനക്കാർ?
ഏപ്രിലിൽ നിലവിൽ വന്ന 73-ാം ഭരണഘടനാഭേദഗതിയുടെയും 1996ൽ നടപ്പിലാക്കിയ ജനകീ
ആരു തീർക്കും കർഷകരുടെ ദുരിതം?
എന്തിനും ഏതിനും അയൽസംസ്ഥാനങ്ങളെ ആശ്രയിക്കുകയും അവിടുത്തെ വികസനമാതൃകകളെ സ്
തല്ലു മേടിക്കുന്ന പണി ചെയ്യരുത്!
സിൽവർലൈൻ പദ്ധതിക്കെ
ചാർജ് വർധന: ബസ് വ്യവസായത്തിന്റെ മരണമണി
പുതുക്കിയ ബസ് ചാർജ് കേരളത്തിൽ ഇന്ന് നിലവിൽ വ
വെറുപ്പിന്റെ മുറിവുകളും യുദ്ധവും
“ശത്രുത അവസാനിപ്പിക്കാൻ ഞാൻ അഭ്യർഥിക്കുന്നു.
മാറുന്ന വിദ്യാഭ്യാസ നയങ്ങളും സാംസ്കാരിക ഘടകങ്ങളും
ഏറെ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ദേ
രാജകീയ കുടിയിരുത്തലിന് 200 വയസ്
കേരളത്തിലെ മലയോര കർഷകരെ കൈയേറ്റക്കാരെ
ഇന്ത്യ അത്ഭുതം; തനിമ നശിപ്പിക്കാനാകില്ല
ഈ കാലവും കടന്നുപോകുമെന്ന് കേരളത്തിലേക്കു വരുന്നതിനു മുന്നോടിയായി എ.കെ. ആന്‍
പ്രതിരോധച്ചെലവ് കൊഴുപ്പിക്കുന്ന ഇന്ത്യ
പ്രതിരോധച്ചെലവിൽ ലോകത്തെ മൂന്നാമത്തെ രാജ്യമാ
പ്ലാസിഡച്ചൻ സഭയിലെ പ്രവാചകശബ്ദം-ആധികാരികമല്പാൻ
1985 ഏപ്രിൽ 27ന് വന്ദ്യനായ പ്ലാസിഡച്ചൻ മരണമടഞ്ഞതി
ഫിലിപ്പീന്‍സില്‍ മാര്‍ക്കോസ്-ഇമെല്‍ഡ യുഗം തിരിച്ചുവരുമോ?
പതിനൊന്നു കോടി മാത്രം ജനങ്ങളുള്ള, ലോകത്തിലെ 32-ാമത്തെ സാമ്പത്തിക ശ
മാത്തുക്കുട്ടി ഒടുവിൽ മുട്ടയിട്ടു!
കാലം: 2002
രാവിലെ നടക്കാനിറങ്ങിയ മാത്തുക്കുട
നിർമാണങ്ങൾ നീരൊഴുക്ക് തടയരുത്
ഉരുൾപൊട്ടലും മണ്ണിടിച്ചിലും: വൻ ദുരന്തങ്ങളെ തടയാം-02
വ്യത്യസ്ത സാ
യൂറോപ്പിന് ആശ്വാസമായി മക്രോണിന്റെ വിജയം
ലോകം ഉറ്റുനോക്കിയ ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എമ്മാനുവൽ മ
ഉരുൾപൊട്ടലും മണ്ണിടിച്ചിലും വൻ ദുരന്തങ്ങളെ തടയാം
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
സന്യസ്തർ നേരിടുന്ന അവഹേളനങ്ങളും നീതിനിഷേധവും
കത്തോലിക്കാ സന്യസ്തർക്കുനേരേയുള്ള
തോമായുടെ ഞായർ
ഈസ്റ്റർ ഞായറാഴ്ച ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം അവരുടെ വിശ്വാസത്തിന്റെയും നി
മുസ്ലിം തീവ്രവാദം ആപത്തു കുറഞ്ഞതോ?
ആലപ്പുഴയിലും പാലക്കാട്ടും ഹിന്ദു-മുസ്ലിം തീവ്രവാദികൾ എണ്ണംപറഞ്ഞു നടത്തിയ കെ
വെറുപ്പിന്റെ ബുൾഡോസറുകൾ!
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
ബുൾഡോസർ വെറുമൊ
Latest News
എംബാപെ റയലിലേക്ക്; അഞ്ച് വർഷത്തെ കരാർ ഒപ്പിടും
സൗദിയിൽ കോവിഡ് കേസുകൾ ഉയരുന്നു; 630 പേർക്ക് കൂടി രോഗം
ആസാം വെള്ളപ്പൊക്കം: 20 ജില്ലകളിലായി 1.97 ലക്ഷം പേർ ദുരിതത്തിൽ
കറാച്ചിയിലെ മാർക്കറ്റിൽ ബോംബ് സ്ഫോടനം; ഒരു മരണം, നിരവധി പേർക്ക് പരിക്ക്
മക്ഡൊണാൾഡ്സ് റഷ്യയിലെ ബിസിനസ് അവസാനിപ്പിച്ചു
Latest News
എംബാപെ റയലിലേക്ക്; അഞ്ച് വർഷത്തെ കരാർ ഒപ്പിടും
സൗദിയിൽ കോവിഡ് കേസുകൾ ഉയരുന്നു; 630 പേർക്ക് കൂടി രോഗം
ആസാം വെള്ളപ്പൊക്കം: 20 ജില്ലകളിലായി 1.97 ലക്ഷം പേർ ദുരിതത്തിൽ
കറാച്ചിയിലെ മാർക്കറ്റിൽ ബോംബ് സ്ഫോടനം; ഒരു മരണം, നിരവധി പേർക്ക് പരിക്ക്
മക്ഡൊണാൾഡ്സ് റഷ്യയിലെ ബിസിനസ് അവസാനിപ്പിച്ചു
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top