Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ജോസിന്റെ സ്വപ്നവും ജ്യോതിബസുവും
Sunday, January 23, 2022 1:38 AM IST
മുഖ്യമന്ത്രി പിണറായി വിജയനെ മുന്നിൽ നിർത്തി പുതിയ ദേശീയ ബദൽ ഉണ്ടാക്കണം എന്ന കേരളാ കോണ്‍ഗ്രസ് (മാണി) ചെയർമാൻ ജോസ് കെ. മാണിയുടെ, സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിലെ നിർദേശം ചരിത്രവിഡ്ഢിത്തം കാണിച്ചതിന്റെ സങ്കടം പേറുന്ന പാർട്ടിക്ക് തെറ്റു തിരുത്താനുള്ള ആഹ്വാനമായി മാറുമോ? മാണിസാറിനെപ്പോലെ ജോസും ചർച്ചാ വിഷയമാകുന്ന നിർദേശങ്ങൾ മുന്നോട്ടുവച്ചത് അദ്ദേഹത്തെ സ്നേഹിക്കുന്നവരെ ആവേശം കൊള്ളിക്കുമെങ്കിലും പിണറായി വിജയന്റെ സാധ്യതകൾ ആർക്കും ഇപ്പോൾ മനസിലാകുന്ന നിലയില്ല.
ജോസിന്റെ വാക്കുകൾക്കു പിന്നിൽ പിണറായിയുടെ മനസുതന്നെയാണെന്ന് കരുതുന്നവരും ഉണ്ട്.
ജോസിന്റെ നിർദേശത്തെ വേദിയിൽ ഉണ്ടായിരുന്ന മുന്നണിയിലെ ഇന്ത്യൻ നാഷനൽ ലീഗിന്റെ മന്ത്രികൂടി സ്വാഗതം ചെയ്തിട്ടുണ്ട്. അതിനപ്പുറത്തേക്ക് ഇപ്പോൾ കാര്യങ്ങൾ നീങ്ങിയിട്ടില്ല. വേദിയിൽ ഉണ്ടായിരുന്ന തോമസ് ഐസക്കും വലിയ പ്രതികരണം നടത്തിയതായി വായിച്ചില്ല. എല്ലാം സിറ്റുകളും കിട്ടിയാൽതന്നെ പിണറായിക്ക് ലോക്സഭയിൽ പരമാവധി എത്തിക്കാവുന്നത് 20 പേരെയാണ്.
ഇത്തരം ഒരു ദൗത്യത്തിനുള്ള വിളി സിപിഎമ്മിന് ഒരിക്കൽ ഉണ്ടായിട്ടുണ്ട്. 1996 ലായിരുന്നു അത്. അന്ന് ലോക്സഭയിൽ ഏറ്റവും വലിയ കക്ഷി ബിജെപി ആയിരുന്നു. 161 അംഗങ്ങൾ. ബിജെപിക്കുവേണ്ടി വാജ്പേയി സർക്കാറുണ്ടാക്കി. 13-ാം പക്കം നടന്ന വിശ്വാസവോട്ടെടുപ്പിൽ തോറ്റു.
ബദൽ സർക്കാരിനായുള്ള നീക്കത്തിൽ പ്രതിപക്ഷനേതാക്കൾ ഏതാണ്ട് ഒരു മനസോടെ മുന്നോട്ടുവച്ച പേരായിരുന്നു സിപിഎം നേതാവും ബംഗാൾ മുഖ്യന്ത്രിയുമായ ജ്യോതിബാസു. 1977 മുതൽ ബംഗാൾ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. മുൻ പ്രധാനമന്ത്രി വി.പി. സിംഗാണ് നിർദേശം വച്ചത്. മുലായം സിംഗ് യാദവും ലാലു പ്രസാദ് യാദവും ദേവ ഗൗഡയും എല്ലാം സമ്മതിച്ചു. പാർട്ടി സെക്രട്ടറിയായിരുന്ന ഹർകിഷൻ സിംഗ് സുർജിത്തിന് ആ നിർദേശം ഇഷ്ടമായിരുന്നു. പക്ഷേ പോളിറ്റ് ബ്യുറോ സമ്മതിച്ചില്ല. 540 അംഗ സഭയിൽ ഭൂരിപക്ഷത്തിന് 272 സീറ്റ് വേണ്ടിയിരിക്കെ വെറും 32 എംപി മാർ മാത്രമുള്ള സിപിഎം മന്ത്രിസഭ രൂപികരിച്ചാൽ ഒന്നും ചെയ്യാനാവില്ലെന്ന കടുത്ത ആദർശവാദികളായ അന്നത്തെ പോളിറ്റ്ബ്യൂറോക്കാരായ ഇന്നത്തെ ദേശിയ സെക്രട്ടറി സീതാറാം യച്ചൂരിയും വി.എസ്. അച്യുതാനന്ദനും അടക്കമുള്ളവർ നിലപാടെടുത്തു. മേയ് 14നു ചേർന്ന കേന്ദ്ര കമ്മറ്റി വിഷയം ചർച്ച ചെയ്തു. അവരും ബാസു പ്രധാനമന്ത്രിയാകുന്നതിനെ എതിർത്തു. അതോടെ ആ നീക്കം അടഞ്ഞു.
കമ്മ്യുണിസ്റ്റുകാരനായ ഒരു പ്രധാനമന്ത്രി ഇന്ത്യക്ക് ഉണ്ടാകാനുള്ള ചരിത്ര സാഹചര്യം അങ്ങനെ അന്നത്തെ നേതാക്കന്മാർ നശിപ്പിച്ചു. അവസാനം പാർട്ടി സമ്മതിക്കാതെ വന്നപ്പോൾ ബാസു തന്നെ കർണ്ണാടക മുഖ്യമന്ത്രിയായിരുന്ന ദേവഗൗഡെയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചു. അദ്ദേഹം പ്രധാനമന്ത്രിയായി. ഈ സംഭവത്തെയാണ് സുർജിത് പിന്നീട് ചരിത്ര വിഡ്ഢിത്തമായി ചിത്രീകരിച്ചത്. ബാസുവല്ല പിണറായി എന്നത് മാത്രമാണ് ഇത്തരം ഒരു സാഹചര്യം അഥവാ ഉണ്ടായാൽ വിഡ്ഢിത്തം ആവർത്തിക്കില്ല എന്നതിന് പറയാവുന്ന കാരണം.
ശക്തനാകുന്ന പിണറായി
കേരളാകോണ്‍ഗ്രസ് മാണിയെക്കൂടി ഒപ്പം കിട്ടിയതോടെ മധ്യ തിരുവിതാംകൂറിൽ ഏതാനും സീറ്റുകളും കേരളത്തിലാകെ ക്രൈസ്തവർക്കിടയിലുള്ള കമ്മ്യുണിസ്റ്റ് വിരോധവും ഇല്ലാതാക്കാനോ മയപ്പെടുത്താനോ കഴിയുന്നു എന്ന് തിരിച്ചറിഞ്ഞ പിണറായി പാർട്ടിയിലും മുന്നണിയിലും സ്വന്തം ശക്തി കൂടുതൽ ദൃഢമാക്കുന്നതിനുള്ള നീക്കങ്ങളായി.
വളരെ തന്ത്രപൂർവമാണ് അദ്ദേഹം കരുക്കൾ നീക്കുന്നത്. പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ മകൻ മയക്കുമരുന്നു കച്ചവടവുമായി ബന്ധമുള്ള ഒരു ഇടപാടിൽ പ്രതിയാക്കപ്പെട്ട് ഒരു വർഷത്തോളം ജയിലിൽ കിടക്കേണ്ടി വന്നതും അദ്ദേഹം അതിലൂടെ ദുർബലനായതും പിണറായിയുടെ നീക്കങ്ങൾക്കു സഹായകമായി. പ്രഗത്ഭരെ മത്സരരംഗത്തുനിന്നു മാറ്റാനായി. കണ്ണുരിൽനിന്നുള്ള ജയരാജൻ, തോമസ് ഐസക്, ജി സുധാകരൻ തുടങ്ങിയവരെല്ലാം ഒതുങ്ങി. വിജയരാഘവൻ പാർട്ടിയുടെ സംസ്ഥാന ആക്ടിംഗ് സെക്രട്ടറിയായി. അതോടെ പാർട്ടിയിൽ ആർക്കും നിയന്ത്രിക്കാനാവാത്ത ശക്തി കേന്ദ്രമായി പിണറായി.
വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിമാരെ പോലും പാർട്ടി സെക്രട്ടറി ശാസിക്കുകയോ പുറത്താക്കുകയോ ചെയ്തിരുന്നത് ഓർക്കുന്പോഴാണ് ഇപ്പോഴത്തെ സെക്രട്ടറിമാരുടെ അവസ്ഥയും പിണറായിയുടെ കരുത്തും മനസിലാവുക.
തന്നെക്കാൾ ജനപ്രീതി ഉണ്ടായെന്ന് സംശയിച്ച കെ.കെ. ഷൈലജ ടിച്ചറെവരെ മന്ത്രിസഭയിൽനിന്ന് ഒഴിവാക്കി, വിദേശചികിത്സക്കു പോകുന്പോൾ പോലും മുഖ്യമന്ത്രിയുടെ ചുമതല അദ്ദേഹം ആർക്കും നൽകുന്നില്ല എന്നത് ശ്രദ്ധിക്കണം.
എന്നാൽ ചരിത്രവിജയം നേടി കേരളത്തിൽ അധികാരത്തിൽ തിരിച്ചെത്തിയ പാർട്ടിയിലും സർക്കാറിലും അദ്ദേഹത്തിനുള്ള ചോദ്യം ചെയ്യപ്പെടാനാവാത്ത മേധാവിത്വം മൂലം ജനങ്ങളെ വെറുപ്പിക്കുന്നുവോ എന്ന ചിന്ത ശക്തമാവുന്നുണ്ട്. പണ്ടൊരിക്കൽ എം.എൻ. വിജയൻ മാഷ് എഴുതിയ ""ഒരു മരവും വീഴുന്നത് അവസാനത്തെ ഒറ്റ വെട്ടുകൊണ്ടല്ല.’’ എന്ന മുന്നറിയിപ്പ് ഓർക്കുന്നത് നല്ലതാണ്.
പാർട്ടിയിലും അതികായൻ
പാർട്ടിയുടെ ദേശിയ സെക്രട്ടറി പോലും ആരാവണം എന്ന് അദ്ദേഹത്തിനു തീരുമാനിക്കാവുന്ന നിലയാണുള്ളതെന്ന് പറയപ്പെടുന്നുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കാര്യത്തിൽ കേരളത്തിന്റെ താത്പര്യങ്ങൾ ബലി കൊടുത്തും തമിഴ്നാട്ടിലെ പാർട്ടിക്ക് ഡിഎംകെ സഖ്യത്തിൽ നേട്ടങ്ങൾ ഉണ്ടാക്കുന്നതുപോലെ, കേരളമുഖ്യമന്ത്രി എന്ന നിലയിൽ അന്യസംസ്ഥാനങ്ങളിലെ സഖാക്കളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന പിണറായിക്ക് പാർട്ടിയുടെ ദേശീയ നേതൃത്വത്തെപോലും വരുതിയിൽ നിർത്താനാവും എന്ന മട്ടിലാണ് കാര്യങ്ങൾ.
അപകടസൂചനകൾ
കെ-റെയിൽ സംബന്ധിച്ച് ജനങ്ങളുടെ ചോദ്യങ്ങൾക്കു പോകട്ടെ, കോടതി ചോദിക്കുന്ന ചോദ്യങ്ങൾക്കും സർക്കാരിന് ഉത്തരമില്ല. കെ-റെയിൽ സംബന്ധിച്ച വിവരങ്ങളെല്ലാം പരമരഹസ്യമാക്കി സൂക്ഷിക്കപ്പെട്ടെങ്കിലും അവസാനം പ്രസിദ്ധീകരിക്കേണ്ടിവന്നു. ഈ വിശദമായ പ്രോജകട് റിപ്പോർട്ട് എങ്ങനെ തയ്യാറാക്കി എന്ന ചോദ്യത്തിന് ഹൈക്കോടതിയിൽ തൃപ്തികരമായ ഉത്തരം പറയാൻ സർക്കാരിനായില്ല. അതോടെ കെ-റെയിൽ കല്ലുകൾ സ്ഥാപിക്കുന്നതിനെതിരേ ഹൈക്കോടതിയെ സമീപിച്ചവർക്കെല്ലാം അതു തടയുന്ന വിധി കിട്ടി.
പിഴുതെറിയപ്പെടുന്ന കല്ലുകൾ
നിയമവിരുദ്ധമായി സർക്കാർ സ്ഥാപിക്കുന്ന അതിർത്തിക്കല്ലുകൾ പിഴുതെറിയും എന്ന കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ പ്രതികരണത്തോട് അതുകൊണ്ടൊന്നും പദ്ധതി ഇല്ലാതാക്കാനാവില്ല എന്ന് മുഖ്യമന്ത്രിയുടെ പ്രതികരണം നല്ല തിരിച്ചടിയായിരുന്നെങ്കിലും അതിനുള്ള ശേഷിയൊന്നും ഇന്ന് കോണ്‍ഗ്രസിനില്ല എന്ന തിരിച്ചടി കല്ലുകൾ പിഴുതെറിയാനുള്ള വെല്ലുവിളിയായി. കല്ലുകൾ പിഴുതെറിയപ്പെടുകയും ചെയ്യുന്നു.
വെട്ടുകളുടെ തുടക്കം
മന്ത്രിസഭാ രൂപികരണകാലംമുതൽ തുടങ്ങി വെട്ടുകൾ. കോവിഡ് കാലത്തെ കരുതലിന് ജനം ഹൃദയത്തിൽ സൂക്ഷിച്ച കെ.കെ. ഷൈലജയെ മന്ത്രിസഭയിൽനിന്ന് ഒഴിവാക്കി. സിപിഎം മന്ത്രിമാരിൽ മരുമകനും ആക്ടിംഗ് സെക്രട്ടറിയുടെ ഭാര്യയും അംഗങ്ങൾ. പാർട്ടിയിലെ അമർഷം ഒരിക്കൽ പുറത്തു വന്നു. പക്ഷേ, അടിച്ചമർത്തി. അതിനർഥം ഇല്ലാതായെന്നല്ല.
നാട്ടിൽ ഗുണ്ടാസംഘങ്ങൾ പെരുകി. കോടതിയിൽനിന്നു പോലീസ് മിക്കവാറും വേളകളിൽ കടുത്ത അടി വാങ്ങിക്കുക പതിവായി. സത്യസന്ധമായി കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്കു പീഡനമായി.
ഫസൽ വധക്കേസ് അന്വേഷിച്ച രാധാകൃഷ്ണന് പെൻഷൻ ആനുകൂല്യങ്ങൾ കൊടുത്തില്ല. പെരിയ ഉരുട്ടിക്കൊലക്കേസിൽ കേസന്വേഷണം സിബിഐക്കു വിടണം എന്ന വീട്ടുകാരുടെ ആവശ്യത്തിനെതിരേ സുപ്രീംകോടതിവരെ പോയി.
മുസ്ലിംതീവ്രവാദ പ്രീണനത്തിനു സർക്കാർ ശ്രമിക്കുന്നതായി ആക്ഷേപമായി. കേരളത്തിൽ പ്രവർത്തിക്കുന്ന ഐഎസ് തീവ്രവാദ സെല്ലുകളെക്കുറിച്ച് പോലിസ് മേധാവികൾ കൊടുത്ത മുന്നറിയിപ്പുകൾ കണ്ടില്ലെന്ന് നടിച്ചു. എസ്ഡിപിഐക്കാർ നടത്തുന്ന കൊലപാതകങ്ങളിലെ പ്രതികൾ പിടക്കപ്പെടാതായി. അതിനിടെ വഖഫ് ബോർഡ് നിയമനം പിഎസ്സിക്കു വിടാനും നോക്കി.
കോണ്‍ഗ്രസിൽ ന്യൂനപക്ഷങ്ങൾക്കു സ്ഥാനമില്ലെന്ന് സിപിഎം ആരോപിക്കുകയായി. ഇതുവരെ ഒരു മതത്തിൽ പെട്ടവരല്ലാത്ത ആരും നേതൃത്വത്തിൽ എത്തിയിട്ടില്ലാത്ത പാർട്ടി ഇത്തരം ഒരു ആരോപണവുമായി വന്നത് എന്തിന് എന്ന് ആർക്കാണ് മനസിലാകാത്തത്? .
ഇതെങ്ങനെ സാധിക്കുന്നു?
"ഈ ജനങ്ങളെ മുഴുവൻ ഇത്രപെട്ടെന്നു നിങ്ങൾ എങ്ങനെ ഇത്രയും എതിരാക്കി?' ഒന്നാം കമ്യുണിസ്റ്റ് മന്ത്രിസഭക്കെതിരേ കേരളത്തിൽ വിമോചനസമരം അതിശക്തമായ കാലത്ത് 1959-ൽ കേരളം സന്ദർശിച്ച അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു തന്നോടൊപ്പം ഉണ്ടായിരുന്ന കേരളത്തിലെ മുഖ്യമന്ത്രി ഇഎംഎസിനോട് ചോദിച്ചു. ഏതാണ്ട് അത്തരം ഒരു സാഹചര്യമല്ലേ കേരളത്തിൽ രൂപം കൊള്ളുന്നത്?
ആ വിമോചനസമരം ഒരു രാഷ്ട്രീയ പാർട്ടിയും ആരംഭിച്ചതായിരുന്നില്ല. കമ്യൂണിസ്റ്റ് ഭരണത്തിന്റെ ദുഷ്പ്രവൃത്തികളിൽ ഇളകിവശായ ജനങ്ങളിൽനിന്ന് ഉയർന്ന സ്വഭാവികമായ മുന്നേറ്റമായിരുന്നു. കോണ്‍ഗ്രസും ലീഗും ഒക്കെ സാവകാശമാണ് സമരത്തിനു വന്നത്.
1959 മെയ് മാസത്തിൽ പോലും കമ്മ്യുണിസ്റ്റുകാർ പറയുന്നതാണ് പുരോഗമനചിന്ത എന്ന് വിശ്വസിച്ച് ജനകീയ മുന്നേറ്റത്തിൽ പങ്കെടുക്കാത്ത സമുന്നതരായ കോണ്‍ഗ്രസ് നേതാക്കൾ ഉണ്ടായിരുന്നു.
അങ്കമാലിയിൽ നടന്ന പോലീസ് വെടിവയ്പിൽ ഏഴു പേരാണു മരിച്ചത്. പക്ഷേ, അതുകൊണ്ടൊന്നും സമരം അവസാനിപ്പിക്കാനായില്ല. ജനങ്ങളുടെ മനസിൽ പേക്കിനാവായി മാറിയ സർക്കാരിനു പോകേണ്ടി വന്നു.
ജനങ്ങളുടെ മനസിൽ പേക്കിനാവായി മാറുന്നതാണ് ആപത്ത്.
അനന്തപുരി / ദ്വിജൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
ജനാധിപത്യം അസ്ഥിരപ്പെടുന്പോൾ
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനു തൊട്ടുമുന്‍പ്, പെരുമാറ്റച്
ലക്ഷ്മി എൻ. മേനോന്റെ 125-ാം ജന്മവാർഷികം ഇന്ന്
മലയാളിയായ ആദ്യ വനിതാ കേന്ദ്രമന്ത്രി ലക്ഷ്മി എൻ. മേനോന്
തെരഞ്ഞെടുപ്പും നിർണായക യുവശേഷിയും
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ അണികളും നേതാക്കളും മത്സ
വർക്കിച്ചൻ റബറിന്റെ ഇക്കണോമിക്സ് പഠിച്ചു!
അങ്ങനെ വർക്കിച്ചൻ ഒരു മഹാകാര്യം തീരുമാനിച്ച
റബര്‍: ആഭ്യന്തരവിപണി അട്ടിമറിക്കുന്നതാര്?
പ്രതികൂല കാലാവസ്ഥയും ഉത്പാദനക്കുറവും സൃഷ്ടി
മാറ്റുമോ ഇടുക്കിയുടെ തലവര
ഈ തെരഞ്ഞെടുപ്പുകാലത്തും ഇടുക്കിജനതയുടെ ആവലാതി തലചായ്ക്
സതീശൻ പറയുന്നതിൽ കഴന്പുണ്ടോ?
കേരളത്തെ കോണ്‍ഗ്രസ് മുക്ത സംസ്ഥാനമാ
അവധിക്കാലം ആസ്വദിക്കാം
കൂട്ടുകാരോടൊത്ത് മനസുതുറന്ന് കളിച്ചും ചിരിച്ചും സന്തോ
വാളായി കേജരിവാൾ!
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ കേന്ദ്രസർക്കാരിന്റെ എൻഫോഴ്സ്മെന്റ്
കേരളത്തിലെ യുവാക്കളുടെ കുടിയേറ്റം
1970കളിൽ, തങ്ങളുടെ എണ്ണയധിഷ്ഠിത സമ
ജലം ലോക സമാധാനത്തിന്
ഇന്ന് ലോക ജലദിനം
ആഗോളതലത്തിൽ ജലപ
പ്രതിസന്ധിയിലാകുന്ന സാമ്പത്തികാവസ്ഥ
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗത്ത
ഉന്നതവിദ്യാഭ്യാസരംഗം പ്രതിസന്ധിയിലോ?
സാമ്രാജ്യത്വ രാജഭരണകാലം മുതൽക്കേ കേ
പോയ നൂറ്റാണ്ടിലെ പാളിച്ചകൾ തുടരുന്നു
പരമ്പരാഗതമായ വിവാഹം വളരെ വേഗം തകർന്നുകൊണ്ടി
കൺട്രോൾ റൂമും ദുരന്തപ്രഖ്യാപനവും ജലരേഖ
“ഞങ്ങൾക്ക് പുലർച്ചെ റബർ വെട്ടാനും ക്ഷീരസംഘത്
റബര്‍വില ഉയർന്നതിനു പിന്നിൽ
കഴിഞ്ഞ പത്തുകൊല്ലക്കാലത്തെ ബിജെപി ഭരണകാലം മുഴുവന്‍
മാറുന്ന വിദ്യാർഥികളും പുതിയ കാന്പസും
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധ
പുതിയ പാഠപുസ്തകങ്ങൾ
ഒരു പതിറ്റാണ്ടിനുശേഷം കേരളത്തിലെ പൊതുവിദ്യാലയങ്ങ
ദാർശനികത കിനിയുന്ന കാവ്യഘടനകൾ
മലയാള കവിതയുടെ ഭാഷയിലും ഭാവത്തിലും രൂപത്തിലും ആകർഷകമായ ഒരു പരിവർത്തനം ആ
പ്രതിഭാശാലിയായ പരമാചാര്യൻ
വൈദികമേലധ്യക്ഷശുശ്രൂഷയ്ക്ക് പ്രതിഭയുടെ മേ
മോദിയുടെ മുതലക്കണ്ണീർ
പൂഞ്ഞാറിൽ വൈദികൻ ആക്രമിക്കപ്പെട്ട
ജയരാജന്റെ വാക്കും കളികളും
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇട
മലബാർ കുടിയേറ്റത്തിന്റെ പിന്നാന്പുറങ്ങളിൽ
ഇക്കഴിഞ്ഞ വനിതാദിനത്തിൽ, കേരളത്തിലെ കുട്ടിക
ജനവിധിക്കു കാതോർക്കുന്പോൾ
അപ്രതീക്ഷിത മാറ്റങ്ങളുടെ വിളനിലമാണ് ഇന്ത്യൻ രാഷ്
ധന്യ പദവി മലങ്കര സഭയ്ക്ക് അഭിമാനം
മലങ്കര സഭാ പുനരൈക്യ പ്രസ്ഥാനത്തിന്റെ ജനയിതാ
വിടരുന്നു, എന്നും പൗർണമി...
വി.ആർ. ഹരിപ്രസാദ്
വേണ്ട വേണ്ട; പാട്ടു പഠി
ഇലക്ഷനിൽ പൊട്ടും ബോണ്ടുകൾ
ലോക്സഭാ തെരഞ്ഞെടുപ്പു തീയതികൾ ഇന്നു പ്രഖ്യാപിക്കുകയാണ്. ഉച്ചകഴിഞ്ഞു മൂന്നിന്
പൗരത്വ ഭേദഗതി നിയമം: ഭരണഘടനാ വിരുദ്ധം
സ്വാതന്ത്ര്യാനന്തരം ഇന്ത്യ എന്ന രാഷ്ട്രം മു
തിരുത്തൽ ശക്തിയാകാം, കരുതലോടെ
വിദ്യാഭ്യാസം സ്വഭാവരൂപവത്കരണത്തിനും സന്മാ
ദുരന്തകാരണങ്ങളാണ് പ്രധാനം
ഡോ. ടി.വി. മുരളീവല്ലഭൻ
സംസ്ഥാ
അതിശയകരമായ അവയവം
ഇന്ന് ലോക വൃക്കദിനം
വൃക്കകളുടെ പ്രാധാന്
സിദ്ധാർഥനും സിപിഎമ്മിലെ സമരങ്ങളും
സിദ്ധാർഥൻ എന്നത് ഇന്നു കേവലമൊരു പേരല്ല, ഈ നാട്ടിലെ
വന്യജീവി ആക്രമണം: നഷ്ടപരിഹാരമായി നൽകേണ്ടത് 24 ലക്ഷം രൂപ
വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്കുള്ള നഷ്ട
പുതിയ നാലുവർഷ ബിരുദ പ്രോഗ്രാം എന്ത്? എന്തിന്?
പഠനവും പഠിപ്പിക്കലും സാങ്കേതികവിദ്യാധിഷ്ഠ
ദുരന്തപ്രഖ്യാപനം: ഒന്നും ചെയ്യാനാകില്ല
ദുരന്തനിവാരണ നിയമത്തി
വന്യജീവി ആക്രമണം - സംസ്ഥാന ദുരന്ത പ്രഖ്യാപനം ദുരന്തമാകുമോ?
ജനവാസകേന്ദ്രങ്ങളിൽ വന്യമൃ
ലോകവ്യാപാര സംഘടന: കര്‍ഷകവിരുദ്ധതയും ഭിന്നിപ്പിന്റെ സ്വരവും
വികസിത രാഷ്ട്രങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്ക്ക
ലാളിത്യം ജീവിതവ്രതമാക്കാം
(സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാ
മുഖ്യമന്ത്രി ചോദിച്ചതല്ലേ സത്യം?
കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് തല
അഴിമതിയിൽ വിട്ടുവീഴ്ചയില്ലാതെ...
പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമാണ് പ്രശാന്ത് ഭൂഷണ്
അസാധാരണമീ ഇലക്ഷൻ 2024!
സാധാരണക്കാരിൽ അസാധാരണമായ സാധ്യതകളുണ്ടെന്ന ബോധ്യത്തെ അടിസ്ഥാനമാക്കിയുള്ള
നീറുന്ന അമ്മമനസുകൾ...
എന്റെ പൊന്നുമോനെ അവർ കൊന്ന
വന്യജീവി ആക്രമണം: ഓര്‍ഡിനന്‍സ് അനിവാര്യം
കേരളത്തിലെ 13 ജില്ലകളിലും പ്രതിദിനം നിരവധി പ്രദേശ
തുടർച്ചയായ വന്യജീവി ആക്രമണം; വയനാട്ടിലെ ടൂറിസം മേഖലയും പ്രതിസന്ധിയിൽ
കൃഷിയിൽനിന്നുള്ള വരുമാനം ഗണ്യമായി കുറഞ്ഞ
ഇലക്ടറൽ ബോണ്ടിൽ ഒത്തുകളി
ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാക്കണമെന്ന് സുപ്രീംകോടതി വ
Latest News
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
ഇഡിക്കു മുന്നിൽ ഹാജരാകില്ല; മഹുവ ഇന്ന് പ്രചാരണത്തിനിറങ്ങും
Latest News
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
ഇഡിക്കു മുന്നിൽ ഹാജരാകില്ല; മഹുവ ഇന്ന് പ്രചാരണത്തിനിറങ്ങും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top