മായാവതിയെ എഴുതിത്തള്ളാൻ വരട്ടെ
Tuesday, January 25, 2022 2:24 AM IST
ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പു ചൂട് കത്തിക്കയറുകയാണ്. ബിജെപിയും കോൺഗ്രസും എസ്പിയുമൊക്കെ പ്രസ്താവനകളും വാഗ്ദാനങ്ങളും അവകാശവാദങ്ങളുമൊക്കെയായി കളം നിറയുന്നു. അപ്പോഴും രാഷ്‌ട്രീയ നിരീക്ഷകരെയും വോട്ടർമാരെയും ഒരുപോലെ ആശയക്കുഴപ്പത്തിലാക്കി ബിഎസ്പി നേതാവ് മായാവതി കാണാമറയത്താണ്. തെരഞ്ഞെടുപ്പ് വന്നത് അവർ അറിയാത്തതുപോലെ. ഒറ്റയ്ക്കും തെറ്റയ്ക്കും ചില പ്രസ്താവനകൾ മാത്രം.

ഇന്ത്യയിലെ ദളിത് രാഷ്‌ട്രീയത്തിന്‍റെ വീര്യമുള്ള മുഖമെന്ന് വിശേഷിപ്പിക്കപ്പെട്ട നേതാവാണ് മായാവതി. ഉത്തർപ്രദേശ് അഞ്ചുവർഷം തികച്ചു ഭരിച്ച മുഖ്യമന്ത്രി. ചങ്കൂറ്റത്തോടെ ബിഎസ്പിയെ നയിച്ച ധീരവനിത എന്നിങ്ങനെ വേറെയും വിശേഷണങ്ങൾ. 2009 ൽ പ്രധാനമന്ത്രി സ്ഥാനത്തേക്കുവരെ പരിഗണിച്ചിരുന്നു അവരെ.

പക്ഷേ തെരഞ്ഞെടുപ്പുപനിയുടെ മൂർധന്യത്തിലും അവരെ എവിടെയും കാണാനില്ല. അനുയായികളും എതിരാളികളും ഒരുപോലെ അന്പരപ്പിലാണ്. രാഷ്‌ട്രീയ കെട്ടുകാഴ്ചകൾക്ക് ഒട്ടും മോശക്കാരിയല്ലാത്ത മായാവതി തെരഞ്ഞെടുപ്പിനു മുന്പേ പരാജയം സമ്മതിച്ചുവോ? എതിരാളികൾ ഈ ചോദ്യത്തിലൂടെയാണ് ആശ്വാസം കൊള്ളുന്നത്. അതോ ബിജെപിയുമായി എന്തെങ്കിലും അന്തർധാരകൾ സജീവമാണോ? ചിലർ അങ്ങനെയും സംശയിക്കുന്നു. അവരുടെ വോട്ടുബാങ്കായ ദളിതരാവട്ടെ അങ്ങേയറ്റം അങ്കലാപ്പിലും.

കിട്ടിയ അവസരം മുതലാക്കാനുള്ള നെട്ടോട്ടത്തിലാണ് ബിജെപിയും എസ്പിയും. മായാവതിയുടെ ദളിത് വോട്ടുബാങ്ക് പിളർത്തി നേട്ടമുണ്ടാക്കുക തന്നെ ലക്ഷ്യം. ഉത്തർപ്രദേശിലെ വോട്ടർമാരിൽ 21 ശതമാനമാണ് ദളിത് വിഭാഗം. അതിൽ 11 ശതമാനം ജാട്ടവരും ബാക്കി മറ്റുള്ളവരും. എക്കാലത്തും മായാവതിക്കൊപ്പമാണ് ജാട്ടവർ. മറ്റുള്ളവരെ ബിജെപി സ്വന്തമാക്കിയിട്ടു കുറച്ചു കാലമായി. 2017ൽ 86 സംവരണ സീറ്റുകളിൽ 76ലും ബിജെപി ജയിച്ചിരുന്നു.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് മായാവതി അവസാനമായി പൊതുപരിപാടിയിൽ പങ്കെടുത്തത്. പാർട്ടി നേതാക്കളെയും മറ്റുള്ളവരെയും തന്‍റെ വീട്ടിൽ വച്ചു മാത്രമാണ് കാണുന്നത്. നാലുമാസമായി ഓൺലൈൻ യോഗങ്ങളിൽ പോലും അവരുടെ സാന്നിധ്യമില്ല. 2017ൽ 19 സീറ്റാണ് മായാവതിയുടെ ബിഎസ്പിക്ക് ലഭിച്ചത്. ഇതിൽ പതിനഞ്ചു പേരും പിന്നീട് പാർട്ടി വിടുകയോ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെടുകയോ ചെയ്തു.
‘മായാവതിയുടെ അഭാവം തന്നെ ആശ്ചര്യപ്പെടുത്തുന്നു’ എന്നാണ് കോൺഗ്രസിന്‍റെ പ്രചാരണം മുന്നിൽ നിന്നു നയിക്കുന്ന പ്രിയങ്ക ഗാന്ധി പറഞ്ഞത്. മായാവതി ബിജെപിയുടെ സമ്മർദ്ദത്തിലാണെന്ന ആശങ്കയും പ്രിയങ്ക പങ്കുവയ്ക്കുന്നു. പുറത്തു കടുത്ത തണുപ്പായതിനാൽ മായാവതി വീട്ടിൽ ഒതുങ്ങിപ്പോയെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്. ദരിദ്രരുടെ പാർട്ടിയാണ്. വലിയ റാലികൾക്കും ഉത്സവങ്ങൾക്കും ബിഎസ്പിക്ക് പണമില്ലെന്നാണ് മായാവതിയുടെ പ്രതികരണം.

ബിഎസ്പിയുടെ പ്രധാനനേതാക്കളിൽ പലരും പാർട്ടി വിട്ടു കഴിഞ്ഞു. മറ്റു പാർട്ടികളിലേക്കു ചേക്കേറാൻ മനസില്ലാത്തവർ രാഷ്‌ട്രീയം തന്നെ അവസാനിപ്പിച്ചു. ഈ കടുത്ത പ്രതിസന്ധിയിൽ നിന്നു പാർട്ടിയെ കരകയറ്റാൻ മായാവതി തന്നെ വിചാരിക്കണമെന്നാണ് അവശേഷിക്കുന്ന ബിഎസ്പി നേതാക്കൾ പറയുന്നു. ഉടൻ ഗോദായിലിറങ്ങാൻ അവർ മായാവതിയോട് അഭ്യർഥിക്കുന്നു. എങ്കിലേ പ്രവർത്തകരിലും തങ്ങളുടെ വോട്ടർമാരിലും ആത്മവിശ്വാസം പകരാനാവൂ എന്ന് നേതാക്കൾക്കറിയാം.

അതിനിടെ, ട്വിറ്ററിലൂടെ പ്രിയങ്കഗാന്ധിക്ക് മായാവതി മറുപടി നല്കിയിരുന്നു. താൻ ഇത്തവണ കോൺഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥിയല്ലെന്ന് പ്രിയങ്ക പറഞ്ഞതിനെയാണ് ബിഎസ്പി നേതാവ് പരിഹസിച്ചത്. കോൺഗ്രസ് ഇതര വോട്ടുകൾ വിഭജിക്കുക മാത്രമാണ് കോൺഗ്രസ് ചെയ്യുന്നതെന്ന് മായാവതി പറഞ്ഞു. കോൺഗ്രസിനു ചെയ്ത് ആരും വോട്ടു പാഴാക്കരുതെന്നും എല്ലാ വോട്ടും ബിഎസ്പിക്കു നല്കണമെന്നും അവർ സന്ദേശത്തിൽ പറയുന്നു.


മിക്ക മാധ്യമസർവേകളും ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ബിഎസ്പിയുടെ ഏറ്റവും മോശം പ്രകടനമാണ് പ്രവചിക്കുന്നത്. ചില ചാനലുകൾ വെറും മൂന്നു സീറ്റാണ് ബഹുജൻ സമാജ് പാർട്ടിക്കു നല്കുന്നത്. കാൻഷിറാം സ്ഥാപിച്ച പാർട്ടി അതിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ ഈ നിയമസഭ തെരഞ്ഞെടുപ്പ് അവർക്ക് നിർണായകമാണ്. രാഷ്‌ട്രീയ ഇന്ത്യയിൽ ബിഎസ്പി എന്ന പാർട്ടിയുടെ ഭാവി ഇതിലൂടെ തീരുമാനിക്കപ്പെടും. 13 ശതമാനം വോട്ടും ഏഴു മുതൽ 15 വരെ സീറ്റുമാണ് എല്ലാ പ്രവചനങ്ങളുടെയും കാതൽ. മുപ്പതു വർഷമായി ബിഎസ്പിയുടെ വോട്ട് ശതമാനം ഇരുപതിൽ താഴെ പോയിട്ടില്ല. നാലുതവണ യുപി ഭരണത്തിൽ പങ്കാളിയായിരുന്ന ബിഎസ്പി 2007 ൽ സന്പൂർണ ഭൂരിപക്ഷത്തോടെയാണ് അധികാരത്തിൽ വന്നത്.

കൂറ്റൻ റാലികളും തുടർച്ചയായ മാധ്യമ സാന്നിധ്യവും ഇല്ലാതായതോടെ ഇത്തവണത്തെ തെരഞ്ഞെടുപ്പ് ബിജെപിയും സമാജ്‌വാദി പാർട്ടിയും തമ്മിൽ നേരിട്ടുള്ള പോരാട്ടമാണെന്ന വിലയിരുത്തലുമുണ്ട്.

ഇതിനൊരു മറുവശവുമുണ്ട്. ബിഎസ്പി പ്രവർത്തകർ കുറേ മാസമായി അടിസ്ഥാനമേഖലകളിൽ നിശബ്ദമായി പ്രവർത്തിക്കുന്നുണ്ടെന്ന് പല രാഷ്‌ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു. വലിയ റാലികൾ അടിസ്ഥാനമാക്കിയുള്ള രാഷ്‌ട്രീയ സംസ്കാരമല്ല പാർട്ടിയുടേതെന്നും അവർ പറയുന്നു. വീടുകൾ കയറിയിറങ്ങിയുള്ള പ്രചാരണവും ചെറിയ വിശദീകരണ യോഗങ്ങളും ഗ്രാമങ്ങളിലെല്ലാം നടത്തുന്നുണ്ട്. കാടിളക്കലില്ലാത്തതിനാൽ ബിഎസ്പിയെ എഴുതിത്തള്ളേണ്ട കാര്യമില്ലെന്നും ഈ നിരീക്ഷകർ കരുതുന്നു. പക്ഷേ തെരഞ്ഞെടുപ്പു രാഷ്‌ട്രീയത്തിൽ റാലികൾക്കുള്ള പ്രാധാന്യവും കുറച്ചു കാണാനാവില്ല. പ്രവർത്തകരിൽ ആവേശം നിലനിർത്താനും വോട്ടുബാങ്കിനപ്പുറത്തേക്ക് സ്വാധീനം വർധിപ്പിക്കാനും സ്റ്റെപ്പിനി വോട്ടുകൾ സംഭരിക്കാനും ഇത്തരം കാഴ്ചപ്പൂരങ്ങൾ ആവശ്യമാണ്.

ഈ കുറവ് മറികടക്കാൻ ബിഎസ്പി ഭായ്ചാര കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. കുർമി, മൗര്യ, രാജ്ഭർ, ബ്രാഹ്മണർ, ദളിതർ തുടങ്ങിയ വിഭാഗങ്ങളുടെ പ്രതിനിധികൾ ഉൾപ്പെട്ടതാണ് ഭായ്ചാർ കമ്മിറ്റി. താഴെത്തട്ടിൽ ബിഎസ്പി കൃത്യമായ ആസൂത്രണത്തോടെ തെരഞ്ഞെടുപ്പു പ്രവർത്തനത്തിൽ ഏർപ്പെടുന്നുണ്ടെന്നാണ് അവരെ അനുകൂലിക്കുന്ന രാഷ്‌ട്രീയ നിരീക്ഷകരുടെ അഭിപ്രായം. ഈ പ്രവർത്തനങ്ങളുടെ പുരോഗതി മായാവതി നേരിട്ടു വിലയിരുത്തുന്നുണ്ട്. വലിയ പ്രസംഗങ്ങളില്ലാതെ അനുയായികളെ ഉണർത്താനുള്ള രാഷ്‌ട്രീയ ഊർജം ഇപ്പോഴും മായാവതിക്കുണ്ടെന്നും വിലയിരുത്തലുണ്ട്.

ഡിജിറ്റൽ വാർ റൂമുകളുടെ അഭാവമാണ് ബിഎസ്പിക്കെതിരേ എതിരാളികൾ എടുത്തുപറയുന്ന മറ്റൊരു കാര്യം. ഈ തെരഞ്ഞെടുപ്പിൽ ജില്ലാ തലങ്ങളിൽ ഡിജിറ്റൽ സെന്‍ററുകൾ സ്ഥാപിച്ചിട്ടുണ്ട്.

എക്കാലത്തും മായാവതി പോരാളിയാണ്. അവരെ എഴുതിത്തള്ളാൻ ശ്രമിച്ചവർക്കൊക്കെ തിരിച്ചടി നല്കിക്കൊണ്ട് തിരിച്ചുവന്ന ചരിത്രവുമുണ്ട്. ബിജെപിയുമായി നേരിട്ടുള്ള പോരാട്ടത്തിലേക്ക് വരാൻ കഴിഞ്ഞില്ലെങ്കിലും ത്രികോണ മത്സരങ്ങളുണ്ടാവുന്ന മണ്ഡലങ്ങളിൽ ഇപ്പോഴും ബിഎസ്പിയെ എഴുതിത്തള്ളാനാവില്ല.

എസ്.ജയകൃഷ്ണൻ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.