Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മായാവതിയെ എഴുതിത്തള്ളാൻ വരട്ടെ
Tuesday, January 25, 2022 2:24 AM IST
ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പു ചൂട് കത്തിക്കയറുകയാണ്. ബിജെപിയും കോൺഗ്രസും എസ്പിയുമൊക്കെ പ്രസ്താവനകളും വാഗ്ദാനങ്ങളും അവകാശവാദങ്ങളുമൊക്കെയായി കളം നിറയുന്നു. അപ്പോഴും രാഷ്ട്രീയ നിരീക്ഷകരെയും വോട്ടർമാരെയും ഒരുപോലെ ആശയക്കുഴപ്പത്തിലാക്കി ബിഎസ്പി നേതാവ് മായാവതി കാണാമറയത്താണ്. തെരഞ്ഞെടുപ്പ് വന്നത് അവർ അറിയാത്തതുപോലെ. ഒറ്റയ്ക്കും തെറ്റയ്ക്കും ചില പ്രസ്താവനകൾ മാത്രം.
ഇന്ത്യയിലെ ദളിത് രാഷ്ട്രീയത്തിന്റെ വീര്യമുള്ള മുഖമെന്ന് വിശേഷിപ്പിക്കപ്പെട്ട നേതാവാണ് മായാവതി. ഉത്തർപ്രദേശ് അഞ്ചുവർഷം തികച്ചു ഭരിച്ച മുഖ്യമന്ത്രി. ചങ്കൂറ്റത്തോടെ ബിഎസ്പിയെ നയിച്ച ധീരവനിത എന്നിങ്ങനെ വേറെയും വിശേഷണങ്ങൾ. 2009 ൽ പ്രധാനമന്ത്രി സ്ഥാനത്തേക്കുവരെ പരിഗണിച്ചിരുന്നു അവരെ.
പക്ഷേ തെരഞ്ഞെടുപ്പുപനിയുടെ മൂർധന്യത്തിലും അവരെ എവിടെയും കാണാനില്ല. അനുയായികളും എതിരാളികളും ഒരുപോലെ അന്പരപ്പിലാണ്. രാഷ്ട്രീയ കെട്ടുകാഴ്ചകൾക്ക് ഒട്ടും മോശക്കാരിയല്ലാത്ത മായാവതി തെരഞ്ഞെടുപ്പിനു മുന്‍പേ പരാജയം സമ്മതിച്ചുവോ? എതിരാളികൾ ഈ ചോദ്യത്തിലൂടെയാണ് ആശ്വാസം കൊള്ളുന്നത്. അതോ ബിജെപിയുമായി എന്തെങ്കിലും അന്തർധാരകൾ സജീവമാണോ? ചിലർ അങ്ങനെയും സംശയിക്കുന്നു. അവരുടെ വോട്ടുബാങ്കായ ദളിതരാവട്ടെ അങ്ങേയറ്റം അങ്കലാപ്പിലും.
കിട്ടിയ അവസരം മുതലാക്കാനുള്ള നെട്ടോട്ടത്തിലാണ് ബിജെപിയും എസ്പിയും. മായാവതിയുടെ ദളിത് വോട്ടുബാങ്ക് പിളർത്തി നേട്ടമുണ്ടാക്കുക തന്നെ ലക്ഷ്യം. ഉത്തർപ്രദേശിലെ വോട്ടർമാരിൽ 21 ശതമാനമാണ് ദളിത് വിഭാഗം. അതിൽ 11 ശതമാനം ജാട്ടവരും ബാക്കി മറ്റുള്ളവരും. എക്കാലത്തും മായാവതിക്കൊപ്പമാണ് ജാട്ടവർ. മറ്റുള്ളവരെ ബിജെപി സ്വന്തമാക്കിയിട്ടു കുറച്ചു കാലമായി. 2017ൽ 86 സംവരണ സീറ്റുകളിൽ 76ലും ബിജെപി ജയിച്ചിരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് മായാവതി അവസാനമായി പൊതുപരിപാടിയിൽ പങ്കെടുത്തത്. പാർട്ടി നേതാക്കളെയും മറ്റുള്ളവരെയും തന്റെ വീട്ടിൽ വച്ചു മാത്രമാണ് കാണുന്നത്. നാലുമാസമായി ഓൺലൈൻ യോഗങ്ങളിൽ പോലും അവരുടെ സാന്നിധ്യമില്ല. 2017ൽ 19 സീറ്റാണ് മായാവതിയുടെ ബിഎസ്പിക്ക് ലഭിച്ചത്. ഇതിൽ പതിനഞ്ചു പേരും പിന്നീട് പാർട്ടി വിടുകയോ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെടുകയോ ചെയ്തു.
‘മായാവതിയുടെ അഭാവം തന്നെ ആശ്ചര്യപ്പെടുത്തുന്നു’ എന്നാണ് കോൺഗ്രസിന്റെ പ്രചാരണം മുന്നിൽ നിന്നു നയിക്കുന്ന പ്രിയങ്ക ഗാന്ധി പറഞ്ഞത്. മായാവതി ബിജെപിയുടെ സമ്മർദ്ദത്തിലാണെന്ന ആശങ്കയും പ്രിയങ്ക പങ്കുവയ്ക്കുന്നു. പുറത്തു കടുത്ത തണുപ്പായതിനാൽ മായാവതി വീട്ടിൽ ഒതുങ്ങിപ്പോയെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്. ദരിദ്രരുടെ പാർട്ടിയാണ്. വലിയ റാലികൾക്കും ഉത്സവങ്ങൾക്കും ബിഎസ്പിക്ക് പണമില്ലെന്നാണ് മായാവതിയുടെ പ്രതികരണം.
ബിഎസ്പിയുടെ പ്രധാനനേതാക്കളിൽ പലരും പാർട്ടി വിട്ടു കഴിഞ്ഞു. മറ്റു പാർട്ടികളിലേക്കു ചേക്കേറാൻ മനസില്ലാത്തവർ രാഷ്ട്രീയം തന്നെ അവസാനിപ്പിച്ചു. ഈ കടുത്ത പ്രതിസന്ധിയിൽ നിന്നു പാർട്ടിയെ കരകയറ്റാൻ മായാവതി തന്നെ വിചാരിക്കണമെന്നാണ് അവശേഷിക്കുന്ന ബിഎസ്പി നേതാക്കൾ പറയുന്നു. ഉടൻ ഗോദായിലിറങ്ങാൻ അവർ മായാവതിയോട് അഭ്യർഥിക്കുന്നു. എങ്കിലേ പ്രവർത്തകരിലും തങ്ങളുടെ വോട്ടർമാരിലും ആത്മവിശ്വാസം പകരാനാവൂ എന്ന് നേതാക്കൾക്കറിയാം.
അതിനിടെ, ട്വിറ്ററിലൂടെ പ്രിയങ്കഗാന്ധിക്ക് മായാവതി മറുപടി നല്‍കിയിരുന്നു. താൻ ഇത്തവണ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയല്ലെന്ന് പ്രിയങ്ക പറഞ്ഞതിനെയാണ് ബിഎസ്പി നേതാവ് പരിഹസിച്ചത്. കോൺഗ്രസ് ഇതര വോട്ടുകൾ വിഭജിക്കുക മാത്രമാണ് കോൺഗ്രസ് ചെയ്യുന്നതെന്ന് മായാവതി പറഞ്ഞു. കോൺഗ്രസിനു ചെയ്ത് ആരും വോട്ടു പാഴാക്കരുതെന്നും എല്ലാ വോട്ടും ബിഎസ്പിക്കു നല്‍കണമെന്നും അവർ സന്ദേശത്തിൽ പറയുന്നു.
മിക്ക മാധ്യമസർവേകളും ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ബിഎസ്പിയുടെ ഏറ്റവും മോശം പ്രകടനമാണ് പ്രവചിക്കുന്നത്. ചില ചാനലുകൾ വെറും മൂന്നു സീറ്റാണ് ബഹുജൻ സമാജ് പാർട്ടിക്കു നല്‍കുന്നത്. കാൻഷിറാം സ്ഥാപിച്ച പാർട്ടി അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ ഈ നിയമസഭ തെരഞ്ഞെടുപ്പ് അവർക്ക് നിർണായകമാണ്. രാഷ്ട്രീയ ഇന്ത്യയിൽ ബിഎസ്പി എന്ന പാർട്ടിയുടെ ഭാവി ഇതിലൂടെ തീരുമാനിക്കപ്പെടും. 13 ശതമാനം വോട്ടും ഏഴു മുതൽ 15 വരെ സീറ്റുമാണ് എല്ലാ പ്രവചനങ്ങളുടെയും കാതൽ. മുപ്പതു വർഷമായി ബിഎസ്പിയുടെ വോട്ട് ശതമാനം ഇരുപതിൽ താഴെ പോയിട്ടില്ല. നാലുതവണ യുപി ഭരണത്തിൽ പങ്കാളിയായിരുന്ന ബിഎസ്പി 2007 ൽ സന്പൂർണ ഭൂരിപക്ഷത്തോടെയാണ് അധികാരത്തിൽ വന്നത്.
കൂറ്റൻ റാലികളും തുടർച്ചയായ മാധ്യമ സാന്നിധ്യവും ഇല്ലാതായതോടെ ഇത്തവണത്തെ തെരഞ്ഞെടുപ്പ് ബിജെപിയും സമാജ്വാദി പാർട്ടിയും തമ്മിൽ നേരിട്ടുള്ള പോരാട്ടമാണെന്ന വിലയിരുത്തലുമുണ്ട്.
ഇതിനൊരു മറുവശവുമുണ്ട്. ബിഎസ്പി പ്രവർത്തകർ കുറേ മാസമായി അടിസ്ഥാനമേഖലകളിൽ നിശബ്ദമായി പ്രവർത്തിക്കുന്നുണ്ടെന്ന് പല രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു. വലിയ റാലികൾ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ സംസ്കാരമല്ല പാർട്ടിയുടേതെന്നും അവർ പറയുന്നു. വീടുകൾ കയറിയിറങ്ങിയുള്ള പ്രചാരണവും ചെറിയ വിശദീകരണ യോഗങ്ങളും ഗ്രാമങ്ങളിലെല്ലാം നടത്തുന്നുണ്ട്. കാടിളക്കലില്ലാത്തതിനാൽ ബിഎസ്പിയെ എഴുതിത്തള്ളേണ്ട കാര്യമില്ലെന്നും ഈ നിരീക്ഷകർ കരുതുന്നു. പക്ഷേ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ റാലികൾക്കുള്ള പ്രാധാന്യവും കുറച്ചു കാണാനാവില്ല. പ്രവർത്തകരിൽ ആവേശം നിലനിർത്താനും വോട്ടുബാങ്കിനപ്പുറത്തേക്ക് സ്വാധീനം വർധിപ്പിക്കാനും സ്റ്റെപ്പിനി വോട്ടുകൾ സംഭരിക്കാനും ഇത്തരം കാഴ്ചപ്പൂരങ്ങൾ ആവശ്യമാണ്.
ഈ കുറവ് മറികടക്കാൻ ബിഎസ്പി ഭായ്ചാര കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. കുർമി, മൗര്യ, രാജ്ഭർ, ബ്രാഹ്മണർ, ദളിതർ തുടങ്ങിയ വിഭാഗങ്ങളുടെ പ്രതിനിധികൾ ഉൾപ്പെട്ടതാണ് ഭായ്ചാർ കമ്മിറ്റി. താഴെത്തട്ടിൽ ബിഎസ്പി കൃത്യമായ ആസൂത്രണത്തോടെ തെരഞ്ഞെടുപ്പു പ്രവർത്തനത്തിൽ ഏർപ്പെടുന്നുണ്ടെന്നാണ് അവരെ അനുകൂലിക്കുന്ന രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. ഈ പ്രവർത്തനങ്ങളുടെ പുരോഗതി മായാവതി നേരിട്ടു വിലയിരുത്തുന്നുണ്ട്. വലിയ പ്രസംഗങ്ങളില്ലാതെ അനുയായികളെ ഉണർത്താനുള്ള രാഷ്ട്രീയ ഊർജം ഇപ്പോഴും മായാവതിക്കുണ്ടെന്നും വിലയിരുത്തലുണ്ട്.
ഡിജിറ്റൽ വാർ റൂമുകളുടെ അഭാവമാണ് ബിഎസ്പിക്കെതിരേ എതിരാളികൾ എടുത്തുപറയുന്ന മറ്റൊരു കാര്യം. ഈ തെരഞ്ഞെടുപ്പിൽ ജില്ലാ തലങ്ങളിൽ ഡിജിറ്റൽ സെന്ററുകൾ സ്ഥാപിച്ചിട്ടുണ്ട്.
എക്കാലത്തും മായാവതി പോരാളിയാണ്. അവരെ എഴുതിത്തള്ളാൻ ശ്രമിച്ചവർക്കൊക്കെ തിരിച്ചടി നല്‍കിക്കൊണ്ട് തിരിച്ചുവന്ന ചരിത്രവുമുണ്ട്. ബിജെപിയുമായി നേരിട്ടുള്ള പോരാട്ടത്തിലേക്ക് വരാൻ കഴിഞ്ഞില്ലെങ്കിലും ത്രികോണ മത്സരങ്ങളുണ്ടാവുന്ന മണ്ഡലങ്ങളിൽ ഇപ്പോഴും ബിഎസ്പിയെ എഴുതിത്തള്ളാനാവില്ല.
എസ്.ജയകൃഷ്ണൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
Latest News
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
നേതാക്കളും താരങ്ങളും പോളിംഗ് ബൂത്തിലേക്ക്; കുടുംബസമേതം അതിരാവിലെയെത്തി സുരേഷ് ഗോപി
പ്രതിപക്ഷത്തിന് തിരിച്ചടി; വിവിപാറ്റുകള്‍ പൂര്‍ണമായി എണ്ണണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി
Latest News
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
നേതാക്കളും താരങ്ങളും പോളിംഗ് ബൂത്തിലേക്ക്; കുടുംബസമേതം അതിരാവിലെയെത്തി സുരേഷ് ഗോപി
പ്രതിപക്ഷത്തിന് തിരിച്ചടി; വിവിപാറ്റുകള്‍ പൂര്‍ണമായി എണ്ണണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top