Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
മുസ്ലിം തീവ്രവാദം ആപത്തു കുറഞ്ഞതോ?
ആലപ്പുഴയിലും പാലക്കാട്ടും ഹിന്ദു-മുസ്ലിം തീവ്രവാദികൾ എണ്ണംപറഞ്ഞു നടത്തിയ കൊലപാതകങ്ങളെ തുടർന്ന് കേരളത്തിന്റെ എക്സൈസ് മന്ത്രിയും സിപിഎം സൈദ്ധാന്തികൻ എന്നു ചിത്രീകരിക്കപ്പെടുന്ന നേതാവുമായ മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ വർഗീയതയെക്കുറിച്ച് ഏറെ അപകടകരമായ ഒരു നീരിക്ഷണം നടത്തി. എല്ലാ വർഗീയതയും ആപത്കരങ്ങളാണെങ്കിലും ഭൂരിപക്ഷ വർഗീയത ന്യൂനപക്ഷ വർഗീയതയെക്കാൾ ആപത്കരമാണെന്നതായിരുന്നു അത്.
അതായത് കേരളത്തിന്റെ പശ്ചാത്തലത്തിൽ മുസ്ലിം വർഗീയത ഹിന്ദു വർഗീയതയെക്കാൾ അപകടം കുറഞ്ഞതാണ് എന്നു മനസിലാക്കേണ്ടി വരും. ധീരനായ സിപിഎം മന്ത്രി എന്തുകൊണ്ട് ഇക്കാര്യം ഇങ്ങനെ തുറന്നു പറഞ്ഞില്ല? ന്യൂനപക്ഷ വർഗീയത എന്ന മൂടുപടത്തിലാക്കി ക്രിസ്ത്യാനികളെയും ജൈന മതക്കാരെയും ബുദ്ധമതക്കാരെയും സംശയത്തിന്റെ നിഴലിലാക്കി. മുസ്ലിം വർഗീയത എന്ന പേരു പറയാൻ പോലും അദ്ദേഹത്തിന് ഭയമോ ഇഷ്ടക്കുറവോ ആയതുകൊണ്ടാണല്ലോ അദ്ദേഹം ന്യൂനപക്ഷ വർഗീയത എന്ന വാക്ക് ഉപയോഗിച്ചത്. അല്ലെങ്കിൽ ഞങ്ങൾക്കു മുസ്ലിം തീവ്രവാദികളോടാണ് താത്പര്യം എന്നല്ലേ?
സിപിഎമ്മിന്റെ മാറ്റം
സിപിഎമ്മിന്റെ മനോഭാവത്തിൽ അടുത്തകാലത്തായി വരുന്ന ഈ മാറ്റം വലിയ ആശങ്കകളാണ് പൊതുസമൂഹത്തിൽ ഉണ്ടാക്കുന്നത്. 2010ൽ അവരുടെ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദൻ മുന്നറിയിപ്പു നല്കിയ ഒരു കടുത്ത മുസ്ലിം തീവ്രവാദമുണ്ട്. ഇതേക്കുറിച്ച് പാർട്ടിയുടെ ഔദ്യോഗിക രേഖയിലും ഉണ്ട്. അതു പരസ്യമായി പറഞ്ഞതിന് തിരുവാന്പാടിയിൽ കുടിയേറ്റക്കാരിലെ ആദ്യകാല കമ്യൂണിസ്റ്റായ ജോർജ് എം. തോമസിനെ പാർട്ടി പരസ്യമായി ശാസിച്ചു. മലബാറിലെ ജീവിത യാഥാർഥ്യങ്ങൾ താൻ പറഞ്ഞതാണെന്നും തനിക്കെതിരായ ശാസന മുസ്ലിംകളെ ഭയന്ന് വോട്ടു നോക്കിയാണെന്നും ജോർജിനറിയാം. കാരണം അദ്ദേഹത്തിന്റെ നാട്ടിൽ ലൗ ജിഹാദിൽ പെട്ടു പോയശേഷം രക്ഷപ്പെട്ടു വന്ന 265 യുവതികളെ പുനരധിവസിപ്പിക്കുന്ന കേന്ദ്രമുണ്ടെന്ന് അദ്ദേഹത്തിനറിയേണ്ടതാണ്.
ലൗ ജിഹാദ് ഇല്ലെന്ന് എത്ര ഉറക്കെ പാർട്ടി പറഞ്ഞാലും അതല്ല സത്യം എന്ന് ജീവിതാനുഭവങ്ങൾ പഠിപ്പിക്കുന്നു. ബിജെപി നടത്തുന്ന ഇത്തരം ഒരു പുനരധിവാസ കേന്ദ്രത്തെക്കുറിച്ച് അവരുടെ തിരുവനന്തപുരം ജില്ലാ നേതാവ് ചാനൽ ചർച്ചയിൽ വെളിപ്പെടുത്തിയതുപോലെ താമരശേരി രുപതയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന പ്രഫ. ചാക്കോ കാളംപറന്പിൽ ഈ കേന്ദ്രത്തെക്കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്.
സിപിഎമ്മിൽ ഇത് ആദ്യ സംഭവമല്ല. ഒരിക്കൽ സിപിഎമ്മിന്റെ തീനാവായിരുന്ന ജി. സുധാകരൻ ഒതുക്കപ്പെട്ടതും പകൽ സിപിഎമ്മും രാത്രി എസ്ഡിപിഐയും ആയി പ്രവർത്തിക്കുന്നവരെക്കുറിച്ച് പരസ്യമായി പറഞ്ഞതിനാണ്.
മുസ്ലിം തീവ്രവാദികൾ സിപിഎമ്മിൽ നുഴഞ്ഞുകയറുന്നു എന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞത് ഒന്നും അറിയാതെയല്ല. കോടഞ്ചേരിയിലെ വിശുദ്ധ പ്രണയക്കാരൻ ക്രൈസ്തവ യുവതിയുമായി അഭയം തേടിയതും പാർട്ടി ഗ്രാമങ്ങളുള്ള കണ്ണൂരിലായിരുന്നില്ല, ആലപ്പുഴയിലായിരുന്നു എന്നതും എസ്ഡിപിഐക്കാരാണ് അവർക്ക് സംരക്ഷണം കൊടുത്തത് എന്ന ആരോപണവും കൂട്ടിവായിക്കണം. എറണാകുളത്ത് ഹൈക്കോടതിയിൽ ഹേബിയസ് കോർപസിന് ഹാജരാകുന്പോൾ എസ്ഡിപിഐക്കാരാണ് പ്രണയക്കാരനു കൂട്ടുണ്ടായിരുന്നത് എന്നാണ് പെണ്‍കുട്ടിയുടെ ആൾക്കാർ പറയുന്നത് എന്നതും ചേർത്തുവായിക്കുക. അപ്പോഴാണ് മന്ത്രിയുടെ നിരീക്ഷണം എത്ര അപകടകരമാണ് എന്നു മനസിലാവുക.
മുസ്ലിം തീവ്രവാദികൾക്കു പിണറായി വഴങ്ങില്ല എന്ന് തെറ്റിദ്ധരിച്ച് അദ്ദേഹത്തിന് വോട്ടു ചെയ്തവർക്കു സത്യം മനസിലാക്കുവാൻ ഈ വെളിപാടും അവസരമായി.
അതെന്ത് വർഗീയത?
വാസ്തവത്തിൽ മന്ത്രി പറഞ്ഞത് നാട്ടിലില്ലാത്ത വർഗീയതയെക്കുറിച്ചല്ലേ? ഭൂരിപക്ഷ വർഗീയത എന്നും ന്യൂനപക്ഷ വർഗീയത എന്നും വർഗീയത ഉണ്ടോ? ഉള്ളത് മതപരമായ വർഗീയതകളാണ്. ഹിന്ദു വർഗീയതയുടെയും മുസ്ലിം വർഗീയതയുടെയും പൈശാചിക മുഖങ്ങൾ ഇപ്പോൾ നാട്ടിൽ വല്ലാതെ പ്രകടമാകുന്നുമുണ്ട്.
ക്രൈസ്തവ, പാഴ്സി, ബുദ്ധ, ജൈന വർഗീയതകൾ എന്തെങ്കിലും കലാപങ്ങൾ സമൂഹത്തിൽ വിതയ്ക്കുന്നതായി കാണുന്നില്ല. ക്രൈസ്തവരും ഹൈന്ദവരുമായി മതപരമായ തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ ഒന്നും സംഘർഷത്തിലെത്തിയില്ല. നിലയ്ക്കൽ വിഷയമാവണം രണ്ടായിരം വർഷത്തെ കേരളത്തിലെ ക്രൈസ്തവ ചരിത്രത്തിൽ ഇരു സമൂഹങ്ങൾ തമ്മിലുണ്ടായ വലിയ വിവാദം. അത് സംവാദങ്ങളിലൂടെ വളരെ സൗമ്യമായി പരിഹരിക്കുകയും ചെയ്തു.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കുപ്രസിദ്ധനായ ഒരു സബ്കളക്ടർ ഒരു മലയിൽ വർഷങ്ങളായി സ്ഥിതിചെയ്തിരുന്ന ഒരു കുരിശ് ബുൾഡോസർ ഉപയോഗിച്ച് തല്ലിപ്പൊട്ടിക്കുന്നതിന്റെ ചിത്രങ്ങൾ ടെലിവിഷനുകളിൽ വന്നിട്ടും ക്രൈസ്തവർ പ്രതികരിച്ചില്ല. അല്ലെങ്കിൽ നിരത്തിലിറങ്ങിയില്ല. ഇത്തരം ഒരു ആക്രമണം ഹിന്ദുക്കളുടെയോ മുസ്ലിംകളുടെയോ കൈവശമുള്ള ഒരു സ്ഥലത്തിനുനേരേ ആയിരുന്നെങ്കിലോ? ഈ സമൂഹങ്ങളിൽ പെട്ടവരുടെ കൈവശം എത്രയോ സ്ഥലത്ത് പുറന്പോക്കു ഭുമികളുണ്ട്. അതൊന്നും ഒരു മതേതര വാദിക്കും വിഷയമായില്ല. കളക്ടർക്കായിരുന്നു മാധ്യമങ്ങളുടെ പിന്തുണ. അന്ന് പിണറായി മാത്രമാണ് അതിനെതിരേ പ്രതികരിച്ചത്. പിന്നീട് ആ ഉദ്യോഗസ്ഥൻ നട്ടപ്പാതിരയ്ക്കു മദ്യപിച്ചു ലക്കുകെട്ട് കാറോടിച്ച് ഒരു പത്രപ്രവർത്തകനെ കാറിടിച്ചു കൊന്ന് കൊലക്കേസിൽ പ്രതിയായി ജയിലിലായി എന്നത് ചരിത്രം.
ഈരാറ്റുപേട്ടയിൽ ഏതാനും മുസ്ലിം യുവാക്കൾ കുരിശിനെ നിന്ദിച്ചപ്പോഴും ചെയ്തത് ശരിയല്ല എന്നു പറഞ്ഞതല്ലാതെ ആരെയും കൈകാര്യം ചെയ്തില്ല. അതായത് ഇവിടുത്തെ പ്രബല ന്യൂനപക്ഷമായ ക്രൈസ്തവർ മന്ത്രിയുടെ ന്യൂനപക്ഷ വർഗീയതക്കാരിൽ വരില്ലെന്ന്.
അപ്പോൾ മന്ത്രി ഉദ്ദേശിച്ചത് ഹിന്ദു, മുസ്ലിം വർഗീയതകളെക്കുറിച്ചാണ്. ഈ വർഗീയതകളിൽ മുസ്ലിം വർഗീയതയാണ് ഭേദം എന്നു മന്ത്രി നിരീക്ഷിച്ചത് എന്തു ന്യായംവച്ചായാലും അപകടകരമായ സമീപനമായി.
സംശയം കൂട്ടുന്നു
വിവാദ ചോദ്യക്കടലാസിന്റെ പേരിൽ തൊടുപുഴയിലെ ജോസഫ് സാറിന്റെ കൈവെട്ടിയ മുസ്ലിം തീവ്രവാദികളെ മാത്രമല്ല എസ്എഫ്ഐ പ്രവർത്തകനായ അഭിമന്യുവിന്റെ കൊലപാതകികളെപോലും പിടികൂടാൻ കേരളാ പോലീസ് കാണിച്ചതായി ആക്ഷേപിക്കപ്പെടുന്ന അനാസ്ഥയുടെയും കേരളാ പോലീസിൽ പച്ചവെളിച്ചക്കാർ കാണിക്കുന്ന തോന്ന്യാസങ്ങളുടെയും, എന്തിന് കേരളത്തിൽ ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും ഇല്ലെന്നു സമർഥിക്കുവാൻ കാണിക്കുന്ന ആവേശത്തിന്റെയും പിന്നിലെ വികാരത്തെക്കുറിച്ചും ജനങ്ങൾ കരുതുന്നതെല്ലാം ശരിയാണെന്ന് ധ്വനിപ്പിക്കുന്നതല്ലേ ഈ നീരിക്ഷണം?
മുസ്ലിം സമൂഹത്തിലെ ഭൂരിഭാഗവും തീവ്രവാദികൾ അല്ല എന്നതു സത്യമാണ്. അതാണ് എക്കാലത്തെയും സത്യം. എല്ലായിടത്തെയും സത്യം. ഏതു സമൂഹത്തിന്റെ കാര്യത്തിലും അതാണു സത്യം.ഹിന്ദുക്കളിൽ, ആർഎസ്എസ്കാരിൽ എത്രയോ പേർ കൊലപാതകങ്ങളെ ന്യായീകരിക്കാത്തവരുണ്ട്. കൂട്ടു നിൽക്കാത്തവരുണ്ട്?
പക്ഷേ മുസ്ലിം തീവ്രവാദികളെക്കുറിച്ചു പറയുന്പോൾ മുസ്ലിം സമൂഹത്തിലെ ഭൂരിഭാഗത്തിനും വല്ലാത്ത വിഷമമാണ്. തങ്ങളെക്കുറിച്ച് പറയുന്നു എന്ന മനോഭാവമാണ്. അതെങ്ങനെ ഉണ്ടാകുന്നു? തീവ്രവാദികളെക്കുറിച്ചു പറയുന്ന വാക്കുകൾ തീവ്രവാദികളല്ലാത്തവരെ എന്തിന് അസ്വസ്ഥരാക്കുന്നു? തീവ്രവാദികൾ അല്ലാത്തവരുടെ ഈ മനോഭാവം പൊതുസമൂഹത്തിൽ വല്ലാത്ത ഒരു ചോദ്യമായി മാറുന്നുണ്ട്.
മുസ്ലിംകൾ ന്യുനപക്ഷമോ?
ഭാരതത്തിൽ മുസ്ലിംകൾ ന്യുനപക്ഷമോ? ലോകത്തിൽ ഏറ്റവും അധികം മുസ്ലിംകുളുള്ള രാജ്യമാവുകയാണ് ഇന്ത്യ. മുസ്ലിം പണ്ഡിതർ അവകാശപ്പെടുന്നതനുസരിച്ച് ഇവിടെ 28 കോടി മുസ്ലിംകളുണ്ട്. 30 കോടി എന്നു പറയുന്നവരും ഉണ്ട്. ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം രാജ്യമായി കണക്കാക്കപ്പെടുന്ന ഇന്തോനേഷ്യയിൽ 23 കോടിയും പാക്കിസ്ഥാനിൽ 21 കോടിയും ബംഗ്ലാദേശിൽ 15 കോടിയും നൈജിരിയയിൽ 9.5 കോടിയും ഈജിപ്തിൽ 8.05 കോടിയും ഇറാനിൽ 8.25 കോടിയും ടർക്കിയിൽ 7.4 കോടിയും മുസ്ലിംകൾ ഉള്ളതായിട്ടാണ് വിക്കി പീഡിയ തരുന്ന കണക്ക്.
കുരുക്കുകൾ മുറുകുന്നു
കെ-റെയിലിന്റെ കുരുക്കുകളും മുറുകുകയാണ്. പദ്ധതി നടത്തുമെന്ന വാശിയിലാണു പിണറായി. മുന്നണിയുടെ ആദ്യ വിശദീകരണയോഗം തലസ്ഥാനത്തു നടന്നു. പോസ്റ്ററിൽ പിണറായിയുടെയും കാനത്തിന്റെയും മാത്രമായിരുന്നു ചിത്രങ്ങൾ. അതായത് മറ്റു കക്ഷികളുടെ നേതാക്കളെ അത്രയുമേ കരുതിയിട്ടുള്ളു എന്ന്. ഇത് ഒരു വിവാദമായാൽ ഞങ്ങൾ പടം വയ്ക്കരുതെന്നു പറഞ്ഞിരുന്നു എന്നു പറയുന്ന വിധേയത്വം കാണിക്കുന്നവരാണ് ഘടകകക്ഷി നേതാക്കൾ.
പ്രോജക്ട് റിപ്പോർട്ട് തയാറാക്കിയ അലോക് വർമ പറയുന്നത് 25 വർഷം കഴിഞ്ഞാലും കെ-റെയിൽ പൂർത്തായികില്ലെന്നാണ്. പ്രതിപക്ഷത്തിന്റെ ശ്രദ്ധ മുഴുവൻ ഇവിടെ ഉടക്കിച്ച് വേറെ വല്ലതും ചെയ്യുകയാണോ ലക്ഷ്യം എന്നുപോലും സംശയിക്കണം. പോലീസുകാർ ബൂട്ടിട്ട് ചവിട്ടുന്നിടത്ത് എത്തി പ്രതിഷേധം.
പാർട്ടി കോണ്‍ഗ്രസ് കഴിഞ്ഞതോടെ സംസ്ഥാന ഭരണം കണ്ണൂർ ലോബിയുടെ മാത്രമായി. പദവികളെല്ലാം കണ്ണൂർക്കാർക്ക്. മുഖ്യമന്ത്രി പിണറായി, പാർട്ടി സെക്രട്ടറി കോടിയേരി, ഇടതുമുന്നണി കണ്‍വിനർ ഇ.പി. ജയരാജൻ, പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി. വനിതാകമ്മീഷൻ അധ്യക്ഷ സതീദേവിയും കണ്ണുർക്കാരിതന്നെ.
അനന്തപുരി / ദ്വിജൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തട്ടിപ്പുകാർ വാഴും കാലമോ?
അനന്തപുരി/ദ്വിജന്
പണ്ടൊക്കെ വലതുപക്ഷക്കാരുടെ കു
ദീപിക ഉന്നയിച്ച വിഷയങ്ങൾ ഗൗരവത്തോടെ കാണും
പരിസ്ഥിതിലോല മേഖലാ നിർണയം സംബന്ധിച്ച സുപ്രീംകോടതിയുടെ പുതിയ
പണക്കരുത്തിന്റെ മഹാനാടകം
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
ചേരിമാറ്റങ്ങളും കുതിരക്കച്ചവടങ്ങളും വിമതനീ
നാളികേര കർഷകർ ജീവിക്കേണ്ടേ?
പി. രാജേന്ദ്രപ്രസാദ്
കേരമഹിമയിൽ കേൾവികേ
ചുവപ്പുനാടകൾ അഴിയട്ടെ
ജോണ്സണ് വേങ്ങത്തടം
സർക്കാർ ഓഫീസ
മഹാപ്രതിസന്ധിയിൽ മഹാരാഷ്ട്ര
സെബി മാത്യു
കാൽ നൂറ്റാണ്ട് കാലത്തെ സഖ്യം
‘ഗ്യാസുപോയ’ അടുക്കളകൾ
സോനു തോമസ്
ഇന്ധന വിലവർധനയുടെ വാ
അത്രമേൽ ആകുലം അന്പൂരിയുടെ ആകാശം
കാട്ടുനീതിയുടെ കാണാപ്പുറങ്ങൾ - 6/ സിജോ പൈനാടത്ത്
രാത്രിയിൽ ഇനി ഓട്ടോറിക
തൊഴിലില്ലായ്മയും പ്രതിഷേധാഗ്നിയും
ഇന്ത്യയുടെ വിവിധ സേനാവിഭാഗങ്ങളിലേക്
ഇടുക്കി മിടുക്കിയായാൽ ആർക്കാണു കുഴപ്പം?
“ഏലമലക്കാര്യത്തിനു പുത്തനായിട്ടു ആക്കിയിരിക്കുന്ന തഹസിൽദാര
സഞ്ചാരികള്‍ ഹാപ്പിയാണ് അവിടെ ജീവിക്കുന്നവരോ?
മഴവെളിച്ചം വീണു മങ്ങിത്തിളങ്ങുന്ന
മലകളാണിന്നെന്റെ വര്‍ഗശത്രു...
അവയിലൂ
കേരളത്തിന്റെ ‘സുവർണ’കാലം
വർത്തമാനകാലത്തായാലും ഭൂതകാലത്തായാലും സുവർണകാലം എപ്പോഴും
‘തള്ളാണോ, തള്ള് ’?
അനന്തപുരി/ദ്വിജന്
കള്ളക്കടത്തു കേസിലെ പ്രതിയായ സ
സർക്കാർ കണ്ണുതുറന്നു കാണട്ടെ
1970ൽ സർക്കാരിന്റെ വികസനപദ്ധതിക്കുവേണ്ടി കൃഷിഭൂമി വിട്ടുനൽകി
അച്ഛൻ എന്നും അച്ഛൻതന്നെ
ഇന്ന് ലോകപിതൃദിനം
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ശ്രമ
വയനാടിന്റെ വ്യാകുലങ്ങൾ
കാട്ടുനീതിയുടെ കാണാപ്പുറങ്ങൾ -2 / സിജോ പൈനാടത്ത്
‘താമരശേരി ചൊരം.
അഗ്നിപരീക്ഷയിൽ പുകഞ്ഞ്...
ഡൽഹിഡയറി/ ജോര്‍ജ് കള്ളിവയലില്‍
ഹ്രസ്വകാല സൈനിക നിയമന പദ്
കുടിയിറക്കത്തിനു കൂട്ടമണി?
“ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി
ഒരു തൈ നടാം കൊച്ചുമ
മതങ്ങൾ വിമർശിക്കപ്പെടുന്പോൾ
ചിന്തിക്കുന്ന മനുഷ്യരുള്ള സമൂഹങ്ങളിൽ മ
ജീവധര്മശാസ്ത്രം രണ്ടാം ശീതയുദ്ധത്തില്‍
മനുഷ്യജീവിതവുമായി വള
ലോക കേരളസഭ വീണ്ടും സമ്മേളിക്കുമ്പോള്‍
ലോക കേരളസഭയുടെ മൂന്നാം സമ്മേളനത്തിന് ഇന്ന് ത
സന്യസ്തരെ ആർക്കാണു പേടി?
കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ കേരളത്തിലെ
മുഖ്യമന്ത്രിക്കു ഭയപ്പെടാനുണ്ടോ?
സാബു ജോണ്‍
ആരുടെയും വഴി തടയുന്ന പ്ര
പലായനമല്ല പോംവഴി
ഡോ. ഹിമ സുബിൻ മാത്യു , ജോസഫ് മാത്യു കൂനംതടത്തി
ക്രൈസ്തവപീഡനം: സംശയം ജനിപ്പിക്കുന്നു, ചില മാധ്യമങ്ങളുടെ നിശബ്ദത!
ക്രൈ സ്തവർക്കെതിരായ പീഡനങ്ങളും കൊലപാതകങ
മതാന്ധതയുടെ തിരിച്ചടി സൂക്ഷിക്കുക
ഭാരതീയ ജനതാ പാർട്ടിയുടെ രണ്ടു മുതിർന്ന വക്താക്കളു
ദൈവകൃപയുടെ നൂറു വർഷം
മോൺ. ജൻസൻ പുത്തൻവീട്ടിൽ
(വികാരി ജ
"സുൽത്താൻ’ ഭരണം
അനന്തപുരി /ദ്വിജന്
സ്വർണകള്ളക്കടത്ത് കേ
ഈ കളി തീക്കളി
സോനു തോമസ്
ഓൺലൈൻ ഗെയിം പബ്ജി കളിക്കാ
പരിസ്ഥിതിലോല മേഖല : സംസ്ഥാന താത്പര്യം സംരക്ഷിക്കും
എ.കെ. ശശീന്ദ്രന് (വനംമന്ത്രി)
സംസ്ഥാനത്തെ വന്യജീവി സങ്കേ
സഖ്യബലത്തിന്റെ കരുത്തിൽ ബിജെപി
ബിജെപി രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വലിയ എതിർപ്പാണു ശിവസേന, തൃണമൂൽ കോണ്‍ഗ്രസ്,
പൊട്ടലും ചീറ്റലുമായി ബിജെപി
മതനിന്ദയ്ക്കെതിരേ ഗൾഫ് രാജ്യങ്ങൾ കടുത്ത പ്രത
തലകറക്കം അവഗണിക്കരുത്, പേടിക്കരുത്
ആരോഗ്യമുള്ള ഒരാള്‍ക്കു ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ശരീരത്തെ എങ്ങനെ സന്തുലിത
കാർഷികോത്പന്ന സംഭരണം കാര്യക്ഷമമാക്കണം
സർക്കാർ തലത്തിൽ കാർഷികോത്പന്ന സംഭരണം വേണമെന്ന ആവശ്യത്തിന്റെ അടിസ്ഥാനം കർഷ
ഇന്ത്യയും ലോക വ്യാപാരസംഘടനയും
അഡ്വ. വി.സി. സെബാസ്റ്റ്യന്‍
ലോക
കെടുതികൾ അടങ്ങാതെ നോട്ടുനിരോധനം
അഡ്വ. ജി. സുഗുണൻ
2016 നവംബർ 8ന് അപ്ര
അഗ്നിച്ചിറകുകളിൽ കുടുംബങ്ങളിലേക്കിറങ്ങിയ വിശുദ്ധ മറിയം ത്രേസ്യ
സിസ്റ്റർ മരിയ ആന്റണി സിഎച്ച്എഫ്
നൈജീരിയയിലെ ക്രൈസ്തവ വംശഹത്യ ഉണരാത്ത ലോകമനഃസാക്ഷി
ഡോ. മൈക്കിൾ പുളിക്കൽ സിഎംഐ
ദിനംപ്രതി വർധിക്കുന്ന ക്രിസ്തീയ വംശഹത്യ
തോമസുകുട്ടി ഒരു റബർ മുതലാളിയാണ്!
കെ.ആർ. പ്രമോദ്
അതിരാവിലെ തോമസുകുട്ടി നല്ല ഉറ
അഭിമാനം, ഈ വനിതാരത്നങ്ങൾ
“ലോകത്തിൽ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന മാറ്റം നിങ
ബഫർ സോൺ എന്ന മരണമണി
ഗോദവർമൻ തി
കേരള സഭാനവീകരണം 2022-2025
കേരള കത്തോലിക്കാസഭ ഒരു നവീകര
മണ്ണിൽ ജീവിക്കുന്നവൻ മണ്ണിനെ മറക്കരുത്
ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ
പരുമലയുടെ
തോറ്റത് ജോ അല്ല, ക്യാപ്റ്റൻ
അനന്തപുരി/ ദ്വിജന്
സെഞ്ചുറി അടിക്കുവാൻ ക്യാപ്റ്റൻതന്നെ കളത്തിലിറങ്ങി
അപരനെക്കുറിച്ച് കരുതലുള്ളവരാകുക
വിനോദ് നെല്ലയ്ക്കൽ
ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെയും ലോകാരോ
എല്ലാവര്ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ
കെ. രാജന് (റവന്യു മന്ത്രി)
സ്വന്തമായി ഒരു
തോക്കിന് മുനയിൽ അമേരിക്ക
അമേരിക്കയിലെ സ്കൂളുകളിലും പൊതു ഇടങ്ങളിലും ആ
അനുസ്വാരവും വിസർഗവും സ്വരങ്ങളല്ല
മലയാളത്തിലെ അക്ഷരങ്ങളുടെ എണ്ണത്തെക്
Latest News
150 ഭീകരർ നുഴഞ്ഞുകയറാൻ ഊഴം കാത്തുനിൽക്കുന്നുവെന്നു റിപ്പോർട്ട്
ഛത്തീസ്ഗഡ് ആരോഗ്യമന്ത്രിക്ക് വീണ്ടും കോവിഡ്
സംസ്ഥാനത്തെ മദ്യശാലകള്‍ ഇന്ന് തുറക്കില്ല
ദ്രൗപദി മുർമുവിനെതിരെ ട്വീറ്റ്; രാം ഗോപാൽ വർമയ്ക്കെതിരെ പോലീസ് കേസെടുത്തു
കോൺഗ്രസ് മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തണം: ഇ.പി. ജയരാജൻ
Latest News
150 ഭീകരർ നുഴഞ്ഞുകയറാൻ ഊഴം കാത്തുനിൽക്കുന്നുവെന്നു റിപ്പോർട്ട്
ഛത്തീസ്ഗഡ് ആരോഗ്യമന്ത്രിക്ക് വീണ്ടും കോവിഡ്
സംസ്ഥാനത്തെ മദ്യശാലകള്‍ ഇന്ന് തുറക്കില്ല
ദ്രൗപദി മുർമുവിനെതിരെ ട്വീറ്റ്; രാം ഗോപാൽ വർമയ്ക്കെതിരെ പോലീസ് കേസെടുത്തു
കോൺഗ്രസ് മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തണം: ഇ.പി. ജയരാജൻ
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top